Ippo ath pootti kidakunu
Printable View
Karunagappally il ulla oru theatre adutha varshathode godown aavum
ഓണറിലീസുകളില്ല, തിയറ്റർ ചിലവ് ഒരുമാസം 3 ലക്ഷം; എം.സി. ബോബി
https://img-mm.manoramaonline.com/co...ge.845.440.jpgഎം.സി. ബോബികോവിഡ് വ്യാപനത്തോടെ പൂട്ട് വീണ തിയറ്റർ ഉടമകൾക്കും തൊഴിലാളികൾക്കും ഇത് വറുതിയുടെ ഓണം. മലയാള സിനിമയില്‍* ഓണ റിലീസുകളില്ലാത്ത ആദ്യ ഓണം. അടഞ്ഞു കിടന്നിട്ട് ആറു മാസമായ തിയറ്ററുകൾ ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല. അടഞ്ഞു കിടന്നാൽ പോലും തിയറ്ററുകൾക്ക് ഇപ്പോഴും ഒരു മാസം വരുന്ന ചെലവ് ഏകദേശം മൂന്ന് ലക്ഷം രൂപയാണ്. പൊടിയും പൂപ്പലും ഇല്ലാതെ പരിപാലിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടു വൃത്തിയാക്കുന്നതിനും മറ്റുമായി ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തിയറ്ററുകൾ തുറക്കേണ്ടി വരുന്നുണ്ട്. ഇതും വൻ സാമ്പത്തിക ചെലവുണ്ടാക്കുന്നു. ഓണറിലീസുകളില്ലാത്ത ഓണക്കാലത്ത് തിയറ്ററുകാരുടെ അവസ്ഥ തുറന്നുപറഞ്ഞ് ഫിലിം എക്സിബിറ്റോർസ് യുണൈറ്റഡ് ഓർഗനൈസഷൻ ഓഫ് കേരളയുടെ (ഫിയോക്ക്) സെക്രട്ടറി എം.സി. ബോബി.
തിയറ്ററുകൾ അടച്ചിട്ടിട്ട് മാസങ്ങളായി, എന്താണ് തിയറ്ററുകളുടെ ഇപ്പോഴത്തെ അവസ്ഥ?
ഓഗസ്റ്റ് കഴിയുമ്പോൾ തിയറ്ററുകൾ അടച്ചിട്ട് ആറു മാസം പിന്നിടുന്നു. മാർച്ച് പത്തിനായിരുന്നു കോവിഡ് പ്രതിസന്ധിയിൽ തിയറ്ററുകൾ അടച്ചത്. അടഞ്ഞു കിടക്കുന്നെങ്കിൽ പോലും നല്ല ചിലവുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ തിയറ്റർ തുറക്കണം എ സി വർക്ക് ചെയ്യിക്കണം, എസി വർക്ക് ചെയ്യുമ്പോൾ തണുപ്പ് നിൽക്കും, അപ്പോ ഡോർ തുറന്നിടണം അല്ലെങ്കിൽ പൂപ്പൽ പിടിക്കും. അങ്ങനെ ഒരു എയർ സർക്കുലേഷൻ ഉണ്ടാക്കിക്കൊണ്ടിരിക്കണം അല്ലെങ്കിൽ എല്ലാം നശിച്ചു പോകും, ജനറേറ്റർ വർക്ക് ചെയ്യിക്കണം അല്ലെങ്കിൽ ബാറ്ററി ഡൗൺ ആകും. ഇതൊക്കെ ചെയ്യണമെങ്കിൽ സ്റ്റാഫുകൾ ഇല്ലാതെ പറ്റില്ല. വരുന്നവർക്ക് ശമ്പളം കൊടുക്കണം.
ഹൈ ടെൻഷൻ കണ*ക്*ഷൻൻ ഉള്ള തിയറ്ററിൽ ഉപയോഗിച്ചാലും ഇല്ലെങ്കിലും 60000 മുതൽ 85000 രൂപവരെ അധികം വൈദ്യുതി ബിൽ വരും, കറന്റ് ഇല്ലെങ്കിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ വേണ്ടിവരും, ഇതെല്ലാം നല്ല ചെലവാണ്, ഒരു തിയറ്ററിൽ സിനിമ ഓടിച്ചില്ലെങ്കിൽ കൂടി 3 ലക്ഷം രൂപയോളം ഒരു മാസം ചിലവുണ്ട്. തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധത്തിന്റെ പുറത്തു ഇങ്ങനെ പോകുകയാണ്. ഒരു വരുമാനവുമില്ലാതെ ജോലിക്കാർക്ക് ശമ്പളം കുറച്ചൊക്കെ കൊടുത്തുകൊണ്ടിരിക്കുന്നു. അവരുടെ ജീവിതവും മുന്നോട്ടു പോകണമല്ലോ, ഞങ്ങളുടെ ജോലിക്കാർ കഷ്ടപ്പെടുന്നത് കാണാൻ കഴിയില്ല. പക്ഷേ ഞങ്ങളും ബുദ്ധിമുട്ടിലായി ഈ അവസ്ഥയിൽ അവർക്ക് എവിടെനിന്നു എടുത്തു കൊടുക്കും എന്ന പരിഭ്രാന്തിയിലാണ് ഇപ്പോൾ. എല്ലാവരും പ്രതിസന്ധിയിൽ തന്നെയാണ് ഞങ്ങൾക്ക് അത് നല്ല ബോധ്യമുണ്ട് പക്ഷേ ഇപ്പോൾ ഞങ്ങളും നിലയില്ലാക്കടത്തിലാണ്.
ഒന്ന് രണ്ടു വർഷങ്ങൾ കൊണ്ട് ഒട്ടു മിക്ക തിയറ്ററുകളും മൾട്ടിപ്ളെക്സ് ആക്കിയിരുന്നല്ലോ, ഇപ്പോൾ ആ തിയറ്ററുകളുടെ അവസ്ഥ എന്താണ്??
അതെ, അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇപ്പോൾ ഒട്ടുമിക്ക തിയറ്ററുകളിലും ഉളളത്. മാളുകളെപ്പോലും വെല്ലുന്ന തരത്തിൽ തിയറ്ററുകളെല്ലാം അപ്ഗ്രേഡ് ചെയ്തിരുന്നു. 7 .1 ൽ കുറഞ്ഞ സൗണ്ട് സിസ്റ്റം ഉള്ള തിയറ്റർ കേരളത്തിൽ കുറവാണ്. 2 K യോ 4 K യോ പ്രൊജക്*ഷൻ ഇല്ലാത്ത തിയറ്ററുകളും ഇല്ല. ലോൺ എടുത്താണ് തിയറ്റർ ഉടമകൾ ഇതെല്ലാം ചെയ്തത്. ലോണുകൾ എല്ലാം മൊറട്ടോറിയത്തിൽ ആണ്. ഈ മാസം മൊറൊട്ടോറിയം തീരും എന്നാണ് പറയുന്നത്, പിന്നെ ലോൺ അടക്കാൻ ഒരു നിവർത്തിയും ഞങ്ങൾ കാണുന്നില്ല.
മലയാള സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്ന ഒരു സ്ഥിതി വരുന്നുണ്ട്, അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഒടിടി യിലേക്ക് സിനിമ ചേക്കേറുന്നു എന്ന് ഞാൻ കരുതുന്നില്ല. തിയറ്ററിൽ കാണാനുള്ളവർ തിയറ്ററിൽ തന്നെ വരും. ഇപ്പോൾ തല്ക്കാലം അതിനു കഴിയാത്തതുകൊണ്ടുള്ള സംവിധാനമായിട്ടേ ഒടിടി യെ കാണുന്നുള്ളൂ. അത് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ് , അതിൽ ഞങ്ങൾ കൈ കടത്തുന്നില്ല. പക്ഷേ അവരോടു പിന്നെ സഹകരിക്കാൻ കഴിയില്ല. ഞങ്ങളുടെ സാമ്പത്തിക സഹായത്തോടെ തന്നെയാണ് മിക്ക പടങ്ങളും ഇറങ്ങിയിട്ടുള്ളത്.
തമിഴ് പടങ്ങൾക്കും സാമ്പത്തിക സഹായം ചെയ്യാറുണ്ട്. ക്യാഷ് അഡ്വാൻസ് കൊടുത്തിട്ടു ചെയ്യുന്ന പടങ്ങള്‍* ഒരുപാടുണ്ട് , അങ്ങനെ ഉള്ള ആളുകൾ ഈ ഒടിടി പ്ലാറ്റഫോമിൽ പടം കളിച്ചിട്ട്, പിന്നെ ഞങ്ങൾ അവരുടെ പടം ഓടിച്ചിട്ട് കാര്യമില്ല. തിയറ്റർ ചിലവ് ഭയങ്കരമാണിപ്പോൾ. നല്ല രീതിയിൽ ഓടുന്ന വലിയ തിയറ്ററിന് ഒരു മാസം 7 ലക്ഷം രൂപ മിനിമം ചിലവുണ്ട്, തൊഴിലാളികളുടെ ശമ്പളം, കറന്റ് ചാർജ് എല്ലാം ഉൾപ്പടെ.
ഒടിടി യിൽ പടം ഓടിക്കുന്ന നിർമാതാക്കൾക്ക് വരുമാനം ഉണ്ടാകുമായിരിക്കും. പക്ഷേ അത് ഞങ്ങൾക്ക് ഗുണം ചെയ്യില്ല. അവരുമായി സഹകരിക്കാൻ കഴിയില്ല എന്ന ഒരു തീരുമാനമാണ് ഞങ്ങൾ ഇപ്പൊ എടുത്തിരിക്കുന്നത്. എല്ലാം ഒന്ന് ശാന്തമായിട്ട് ജനറൽ ബോഡി വിളിക്കും, അതിൽ ചർച്ച ചെയ്തായിരിക്കും ഭാവി കാര്യങ്ങൾ തീരുമാനിക്കുക.
ഒടിടി സിനിമകൾ സജീവമാകുന്നെന്നു കരുതി തിയറ്ററിൽ ആള് വരില്ല എന്നൊന്നും കരുതുന്നില്ല. ഒരു സിനിമാ തിയറ്റർ പ്രവർത്തിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. തിയറ്ററിലേക്ക് ആള് വരുന്നതനുസരിച്ച് ചുറ്റുമുള്ള എല്ലാ ബിസിനസ്സുകാർക്കും അതിന്റെ ഗുണമുണ്ടാകും, സ്റ്റേഷനറി കട മുതൽ വലിയ ബിസിനസ് സ്ഥാപനങ്ങൾ വരെ. അങ്ങനെ വരുമ്പോൾ സിനിമാശാലകൾ പ്രവർത്തിക്കേണ്ടത് ഒരു നാടിന്റെ അഭിവൃദ്ധിക്ക് കൂടി ആവശ്യമായ കാര്യമാണ്. ഒരാൾ സിനിമ കാണുമ്പോൾ അത് നഗര വികസനത്തിനുകൂടി കാരണമാവുകയാണ്. അങ്ങനെ എല്ലാ രീതിയിലും നല്ല ഒരു വിനോദ മാധ്യമമാണ് സിനിമ. കൊറോണ ഒക്കെ ഒന്ന് കഴിഞ്ഞു ജീവിതം പഴയ നിലയിൽ ആയിക്കഴിഞ്ഞാൽ എല്ലാം സാധാരണ നിലയിലാകും, അപ്പോൾ തിയറ്ററുകളും സജീവമാകും.
ഉത്സവ സീസണുകൾ പലതു കഴിഞ്ഞു, ഇപ്പോൾ ഓണക്കാലത്തും തിയറ്ററുകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല…..
അതെ, പല ഉത്സവകാലങ്ങളും കടന്നുപോയി. റംസാൻ, വിഷു, ഇതെല്ലം തിയറ്ററിൽ ആളിനെക്കൊണ്ടുവരുന്ന ആഘോഷങ്ങളാണ്, അതെല്ലാം ആളും അനക്കവുമില്ലാതെ കടന്നുപോയി. ഓണം വരുമ്പോൾ എല്ലാം സാധാരണ നിലയിൽ ആകും എന്നാണു കരുതിയിരുന്നത് എന്നാൽ തിയറ്റർ തുറക്കാൻ കഴിയാതെ ഓണവും കടന്നുപോവുകയാണ്. സ്കൂൾ അടച്ചു കഴിഞ്ഞു, ഇപ്പൊ നല്ല കലക്*ഷൻ കിട്ടേണ്ട സമയമാണ് ക്യാഷ് വരും ബാധ്യത കുറെയൊക്കെ മാറും എന്നാണ് പ്രതീക്ഷിച്ചിരുന്നത് ആ പ്രതീക്ഷയൊക്കെ തകിടം മറിഞ്ഞു. ഒരു കൊല്ലമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എത്ര വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആർക്കും കണക്കുകൂട്ടാൻ പോലും കഴിയില്ല.
ഈ അവസ്ഥയെ എങ്ങനെ മറികടക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്??
ഞങ്ങളുടെ സംഘടന മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം കൊടുത്തിരിക്കുകയാണ്, മൊറട്ടോറിയം നീട്ടിക്കിട്ടണം, ഇതുവരെയുള്ള പലിശ എങ്കിലും എഴുതി തള്ളിയില്ലെങ്കിൽ ഞങ്ങൾ എല്ലാവരും പ്രതിസന്ധിയിലാകും. ഒരു പത്തുപതിനൊന്നു കാര്യങ്ങൾ കാണിച്ചാണ് സർക്കാരിന് നിവേദനം നൽകിയിരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിനോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓണം കഴിഞ്ഞു ചർച്ചക്ക് വിളിക്കും എന്ന് കരുതുന്നു. അനുകൂലമായ നടപടി കൈക്കൊണ്ടില്ലെങ്കിൽ തീയറ്ററുകളൊന്നും തുറക്കണ്ട എന്നുള്ള ഒരു തീരുമാനത്തിലേക്ക് പോകേണ്ടിവരും. തിയറ്റർ ഉടമകൾ എല്ലാം ഭയാശങ്കകളിലാണ്. തിയറ്റർ തുറന്നാൽ തന്നെ കാണാൻ ആള് വരുമോ, കാണിക്കാൻ നല്ല ചിത്രങ്ങൾ കിട്ടുമോ എന്നൊക്കെ. നല്ല പടങ്ങൾ വന്നാൽ മാത്രമേ കാണാൻ ആള് വരൂ. ഇനി എങ്ങനെ മുന്നോട്ടു പോകും എന്നുള്ള പലതരം ആശങ്കയിലാണ്.
ഞങ്ങൾക്കിടയിലുള്ള പലരും ആത്മഹത്യയുടെ വക്കിലാണ്. ടാക്സ് ഒഴിവാക്കിത്തരണം എന്നുള്ള ഒരു ആവശ്യം ഗവൺമെന്റിനോട് പറയുന്നുണ്ട് തിയറ്റർ തുറന്നാൽ ജനം തിയറ്ററിൽ എത്തും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, പക്ഷേ ഷോകളുടെ എണ്ണം കുറക്കേണ്ടി വരും ഒന്നോ രണ്ടോ ഷോ മാത്രം ആക്കേണ്ടി വരും. പിന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ തുറക്കാൻ കഴിയൂ, അതിനു വേണ്ടതെല്ലാം സജ്ജീകരിക്കണം, എല്ലാം പണച്ചിലവുള്ള കാര്യമാണ്. എല്ലാറ്റിനും ഒരു പ്രതിവിധി ഉണ്ടായേ പറ്റൂ, സർക്കാർ തന്നെ ഞങ്ങൾക്ക് അനുകൂലമായ ഒരു നിലപാടിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
കോവിഡ് വ്യാപനം എല്ലാ മേഖലയെയും തകർത്തിരിക്കുകയാണ്, എന്താണ് സിനിമാ തിയറ്ററിന്റെ ഭാവി ?
കോവിഡ് ലോകമൊട്ടാകെ പടർന്നു പിടിച്ച ഒരു മഹാവ്യാധിയാണ്, കേരളത്തിൽ ഒട്ടുമിക്ക മേഖലയിലും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായി. സിനിമാമേഖലയിലും ലൈറ്റ് ബോയ്സ് മുതൽ ദുരിതത്തിലാണ്. തിയറ്റർ തൊഴിലാളികളുടെ നില വളരെ കഷ്ടത്തിലാണ്. ലോക്ഡൗൺ ഇളവ് വന്നപ്പോൾ പല മേഖലകളിലും ഭാഗികമായി ജോലികൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് അങ്ങനെ ഒരു കാര്യമില്ല, ആറുമാസമായി എല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്, ഇനിയെന്ന് തുറക്കാൻ കഴിയുമെന്ന് തന്നെ അറിയില്ല, എല്ലാരും ഈ ഒരു അവസ്ഥയെ ഭയത്തോടെ ആണ് കാണുന്നത്.
അടുത്ത ഒക്ടോബറിൽ എങ്കിലും തിയറ്ററുകൾ തുറക്കാൻ കഴിയും എന്നൊരു പ്രതീക്ഷയുണ്ട്, വാക്സിൻ ഒക്കെ വന്നു ഉപയോഗിച്ച് തുടങ്ങണം, എന്നാലേ ജനങ്ങൾ പേടിയില്ലാതെ തിയറ്ററിൽ വരൂ. ഞങ്ങൾ കൊടുക്കുന്ന നിവേദനം അർഹിക്കുന്ന പരിഗണയോടെ സർക്കാർ കാണുമെന്നാണ് കരുതുന്നത്. ഉടൻ തന്നെ എല്ലാം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും തിയറ്ററുകൾ സജീവമാവുകയും ജനങ്ങൾ തിയറ്ററുകൾക്ക് ഒഴുകുകയും ചെയ്യും.
athyavashyam parking space ulla theaters nu drive in movies pareekshikaam...why dont they think of that?
allanegil ethengilum ground thalkaalam eduthu avide show nadathaam..outdoor movies permitted aayallo ippol
ഡ്രൈവ് ഇന്‍* സിനിമ കേരളത്തിലേക്കും; ആദ്യ പ്രദര്*ശനം കൊച്ചിയില്‍* അടുത്ത മാസം
https://static.asianetnews.com/image..._710x400xt.jpg
HIGHLIGHTS
ബംഗളൂരു, ദില്ലി, മുംബൈ ഉള്*പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍* ഈ സംവിധാനത്തില്‍* പ്രദര്*ശനം സംഘടിപ്പിച്ച സണ്‍*സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും എത്തുന്നത്
തീയേറ്ററുകള്‍* മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊവിഡ് സാഹചര്യത്തില്‍* സിനിമ കാണലിന്*റെ സാമൂഹികാനുഭവം ഓര്*മ്മ മാത്രമാണ്. പകരം നേരിട്ടുള്ള ഒടിടി റിലീസ് ആയെത്തുന്ന പുതിയ ചിത്രങ്ങള്‍* സ്വന്തം ഫോണിലോ സ്*മാര്‍*ട്ട് ടിവിയിലോ കണ്ട് തൃപ്തിപ്പെടുകയാണ് സിനിമാപ്രേമികള്‍*. ഇതിനിടെ വിദേശങ്ങളിലും ഇന്ത്യയിലെതന്നെ മറ്റു ചില നഗരങ്ങളിലും പ്രവര്*ത്തിക്കുന്ന 'ഡ്രൈവ് ഇന്‍*' സിനിമാ പ്രദര്*ശന സംവിധാനത്തെക്കുറിച്ചുള്ള വാര്*ത്തകളും പലരും കണ്ടിട്ടുണ്ടാവും. തുറസ്സായ ഒരിടത്ത് മുന്‍*കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍* തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍* സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍* സിനിമകള്‍*. ഇപ്പോഴിതാ കേരളത്തിലേക്കും എത്തുകയാണ് അത്തരം പ്രദര്*ശന സൗകര്യം.
ബംഗളൂരു, ദില്ലി, മുംബൈ ഉള്*പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍* ഈ സംവിധാനത്തില്‍* പ്രദര്*ശനം സംഘടിപ്പിച്ച സണ്‍*സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും എത്തുന്നത്. കൊച്ചിയില്‍* അടുത്ത മാസം നാലിനാണ് അവരുടെ ഉദ്ഘാടന പ്രദര്*ശനം. കൊച്ചി ലേ മെറിഡിയന്* ഹോട്ടല്‍* ആയിരിക്കും വേദി. 15 അതിഥികള്‍*ക്കാവും ആദ്യ പ്രദര്*ശനത്തിന് അവസരമെന്നാണ് സംഘാടകര്‍* അറിയിച്ചിരിക്കുന്നത്. സോയ അഖ്*തറിന്*റെ സംവിധാനത്തില്‍* 2011ല്‍* പ്രദര്*ശനത്തിനെത്തിയ സൂപ്പര്‍*ഹിറ്റ് ചിത്രം സിന്ദഗി ന മിലേഗി ദൊബാരയാണ് ഉദ്ഘാടന ചിത്രം.
കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്ക്രീനിന് അഭിമുഖമായി പാര്*ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍* ഒരുക്കുന്നത്. കാറിന്*റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. പ്രദര്*ശനത്തിന്*റെ ടിക്കറ്റ് ഓണ്‍*ലൈന്‍* ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍* ഒരുക്കിയിട്ടുണ്ട്.
clubsunsetcinema
Sunset Cinema Club is now in God's own country.
Join us at the opening night to watch your favorite blockbusters under Kochi's beautiful night sky for a contactless, safe movie viewing experience!
Tag all your friends in Kochi!
Movie Screening: Zindagi Na Milegi Dobara
Date: 4th October (Sunday)
Location: Le Meridien Kochi
Book your tickets: Link in Bio
#openaircinema#kochi#driveintheater#driveinmovie#cinema#sunsetcinemaclub#bollywood#zindaginamilegidobara
West Bengal to allow theatre to open from October 1
Sent from my Redmi Note 4 using Tapatalk