-
-
-
-
-
-
-
'ചവിട്ടു കൊണ്ടെന്റെ ചെറുക്കൻ തെറിച്ചുവീണത് ഗീതേടെ പറമ്പിലാ..' ഒറ്റ ഡയലോഗിൽ ക്ലിക്കായി കനകം
ജയ ജയ ജയ ജയ ഹേ എന്ന ഒറ്റ സിനിമയിലൂടെ അമ്മനടിമാരുടെ തറവാട്ടിൽ സ്വന്തമായൊരു ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണു കുടശ്ശനാട് കനകം
https://www.mathrubhumi.com/image/co...10&w=856&q=0.8
കുടശ്ശനാട് കനകം |
‘അനീ നീ കേൾക്കണം കേട്ടോ.. അയ്യോ അടിയൊന്നുമല്ല. ചവിട്ട്, ചവിട്ടെന്നു പറഞ്ഞാൽ എന്റെ ദൈവമേ ഒരു മനുഷ്യനെ ഇങ്ങനെ എടുത്തിട്ടു ചവിട്ടാമോ. ഇവിടുന്ന് ചവിട്ടു കൊണ്ടെന്റെ ചെറുക്കൻ തെറിച്ചുവീണത് ഗീതേടെ പറമ്പിലാ..’ ജയ ജയ ജയ ജയ ഹേ സിനിമയിലെ ഈ ഒരു ഡയലോഗുമതി മലയാളികൾ ആ നടിയെ തിരിച്ചറിയാൻ. കുടശ്ശനാട് കനകം. ഒറ്റ സിനിമയിലൂടെ അമ്മനടിമാരുടെ തറവാട്ടിൽ സ്വന്തമായൊരു ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് കനകം.
അരനൂറ്റാണ്ടു മുമ്പു തുടങ്ങിയതാണ് അഭിനയം. സിനിമയിൽ അറിയപ്പെടുന്നത് ഇപ്പോഴാണെന്നു മാത്രം. മൂന്നാംവയസ്സിലാണ് അഭിനയിക്കാനുള്ള ആദ്യ അവസരംവന്നത്. തിരുവാതിരക്കളിക്കു നടുവിൽ നിൽക്കുന്ന ഉണ്ണിക്കണ്ണനായി. പൂതനാമോക്ഷം കഥയാണ്* അവതരിപ്പിച്ചത്. അങ്ങനെ കൃഷ്ണനായി അഭിനയം തുടങ്ങിയ കനകമാണു നാടകവും നൃത്തവും നൃത്താധ്യാപനവും പിന്നിട്ടു സിനിമയിൽ എത്തിനിൽക്കുന്നത്.
അഭിനയ യാത്രയെക്കുറിച്ച് ...
ഈ വല്ലിയിൽനിന്നു ചെമ്മേ പൂക്കൾ... പോകുന്നിതാ പറന്നമ്മേ...’ എന്നു തുടങ്ങുന്ന ‘പൂമ്പാറ്റ’ എന്നൊരു പദ്യമില്ലേ? കുട്ടിക്കാലത്ത് അതുപോലുള്ളവ പാടി നടന്നിരുന്നു. കുറച്ചങ്ങനെ മുന്നോട്ടു പോയപ്പോൾ സംഗീതം ഒക്കില്ലെന്നു തോന്നി. പക്ഷേ, ജീവിതത്തിൽ ഒറ്റപ്പെട്ട സാഹചര്യം വന്നപ്പോൾ കലയാണു കൂട്ടായത്. ഇപ്പോൾ ഡാൻസും പാട്ടും അഭിനയവും പയറ്റുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കൊട്ടിയം സംഘം തിയേറ്റേഴ്സിന്റെ രാമായണത്തിലെ സീത എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്.
പ്രൊഫഷണൽ നാടകങ്ങൾക്കൊപ്പംതന്നെ അമെച്ചർ നാടകങ്ങളും ചെയ്തിരുന്നു. 1976-ൽ ‘ഗാണ്ഡീവ’ത്തിലെ രജനി എന്ന കഥാപാത്രത്തിനു മികച്ചനടിക്കുള്ള പുരസ്കാരവും ‘കാശ് അവാർഡും’ കിട്ടി. അതാണ് ആദ്യത്തെ അംഗീകാരം. 20 വർഷത്തോളം കുടശ്ശനാട് സെയ്ന്റ് സ്റ്റീഫൻസ് സ്കൂളിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നു. നാട്ടുകാരാണ് അന്നും ഇന്നും പ്രോത്സാഹനം. ഗാനരചയിതാവ് ചെമ്പഴന്തി ചന്ദ്രബാബു വിളിച്ചിട്ടാണു ‘സ്പൈഡർ ഹൗസ്’ എന്ന സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് അഭിനയിച്ച സിനിമയാണു ജയ ജയ ജയ ജയ ഹേ. അതിന്റെ വിജയം ജീവിതത്തെയും വിജയമാക്കി.
ആദ്യമൊക്കെ ഒട്ടേറെ സംവിധായകരുടെ കാലുപിടിച്ച് അവസരം ചോദിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറണമെങ്കിൽ സിനിമതന്നെ വേണം. ഇപ്പോൾ ഇത്രയും അഭിനന്ദനം കിട്ടുന്നുണ്ടെങ്കിലും അതിൽ അതിരറ്റ ആഹ്ലാദമില്ല. അഭിനയിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. എന്നും സിനിമ ഒരു സ്വപ്നമായിരുന്നു. അതിനുവേണ്ടി പല അമ്പലങ്ങളിലും പള്ളികളിലും പോയി പ്രാർഥിച്ചു. നല്ലൊരു അമ്മ കഥാപാത്രം ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. കവിയൂർ പൊന്നമ്മയൊക്കെ ചെയ്തിരുന്നതു പോലെ.
മൂല്യമുള്ള കഥാപാത്രം ചെയ്യണം, ആളുകൾ ശ്രദ്ധിക്കണം, അഭിനന്ദങ്ങൾ കിട്ടണം. ഇതൊക്കെയായിരുന്നു സ്വപ്*നം. ഒറ്റസിനിമയിലൂടെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ സന്തോഷമാണിപ്പോഴുള്ളത്. ആളുകൾ തേടിയെത്തിത്തുടങ്ങി. രണ്ടു സിനിമകളിൽക്കൂടി അഭിനയിച്ചു. ഡബ്ബിങ് നടക്കുകയാണ്.
വലിയ സ്വപ്നം സ്വന്തമായൊരു വീട്
നൂറനാടിനുസമീപം പാലമേൽ പഞ്ചായത്തിലെ കുടശ്ശനാട്ടെ ഒരു വാടകവീട്ടിലാണു താമസം. മാതാപിതാക്കളൊക്കെ മരിച്ചുപോയി. നാട്ടിൽ രണ്ടോ മൂന്നോ സെന്റ് സ്ഥലം വാങ്ങി ഒരു വീടു പണിയണം. വലിയൊരു ആഗ്രഹമാണത്- 65-കാരിയായ കനകം പറയുന്നു.
-