രണ്ടിനം എരുമകള്‍*ക്കുകൂടി ബ്രീഡ് പദവി; കേരളത്തിലെ എരുമയ്ക്ക് അവഗണന മാത്രം
HIGHLIGHTS
- കുട്ടനാടന്‍* എരുമകളിപ്പോഴും അവഗണനയുടെ പടുകുഴിയില്‍* തന്നെ
https://img-mm.manoramaonline.com/co...ge.845.440.jpgജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍* മെഗാഡൈവേഴ്സിറ്റി എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇരുപത് രാഷ്ട്രങ്ങളില്‍* ഒന്നാണ് ഇന്ത്യ. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും ജലജീവികളുടെയും ഉഭയജീവികളുടേയും നമ്മുടെ ശാസ്ത്രാന്വേഷണങ്ങള്‍*ക്ക് ഇതുവരെ കണ്ടെത്താന്‍* കഴിഞ്ഞിട്ടില്ലാത്തതുമായ മറ്റനേകം രഹസ്യജീവജാലങ്ങളുടെയും വൈവിധ്യത്തില്‍* മാത്രമല്ല, ഉപജീവനോപാധിക്കായി പരിപാലിക്കുന്ന വളര്*ത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങള്‍*ക്കിടയില്* മുന്‍*നിരയിലാണ്. ഇന്ത്യന്‍* കാര്‍*ഷിക ഗവേഷണ കൗണ്*സിലിന്റെ (ഐ സിഎആര്‍*) കീഴില്‍* ഹരിയാണയിലെ കര്*ണാല്* ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന നാഷണല്‍* ആനിമല്‍* ജനറ്റിക്*സ് റിസോഴ്*സസ് ബ്യൂറോയാണ് (എന്‍*ബിഎജിആര്*) രാജ്യത്തെ തനത് വളര്*ത്തുമൃഗജനുസ്സുകള്*ക്ക് ഔദ്യോഗിക അംഗീകാരം നല്*കുന്നത്.
ബ്രീഡ് റജിസ്*ട്രേഷന്* കമ്മറ്റിയുടെ മാര്‍*ഗ്ഗനിര്*ദ്ദേശങ്ങള്* പ്രകാരം എന്‍*ബിഎജിആര്* പുറത്തിറക്കുകയും പുതുക്കുകയും ചെയ്യുന്ന ദേശീയ ബ്രീഡ് റജിസ്റ്റര്‍* തദ്ദേശീയ ജനുസ്സുകളുടെ വൈവിധ്യം അടയാളപ്പെടുത്തുന്ന അംഗീകൃതവും ഔദ്യോഗികവുമായ രേഖയാണ്. ഇക്കഴിഞ്ഞ മാസം ചേര്*ന്ന ദേശിയ ബ്രീഡ് റെജിസ്*ട്രേഷന്* കമ്മറ്റി രണ്ട് വളര്*ത്തുമൃഗ ഇനങ്ങള്‍*ക്ക് കൂടെ രാജ്യത്തെ അംഗീകരിക്കപ്പെട്ട ബ്രീഡ് എന്ന പദവി നല്*കാന്‍* തീരുമാനിക്കുകയുണ്ടായി. കര്*ണാടകയുടെ ധാര്‍*വാഡി, ഒഡീഷയുടെ മന്ദ എന്നീ തനത് എരുമയിനങ്ങളാണ് ബ്രീഡ് പദവി ലഭിച്ച പുതിയ വളര്*ത്തുമൃഗയിനങ്ങള്*.
https://img-mm.manoramaonline.com/co...ge.845.440.jpgധാര്‍*വാഡിധാര്*വാഡി, മന്ദ എരുമയിനങ്ങളെ കൂടി ബ്രീഡ് ആയി അംഗീകരിച്ചതോടെ രാജ്യത്തെ ഇതുവരെ അംഗീകരിക്കപ്പെട്ട ആകെ വളര്*ത്തുമൃഗ-പക്ഷി ജനുസ്സുകളുടെ എണ്ണം ഇരുനൂറ്റിരണ്ടായി വര്*ധിച്ചു. ദേശീയ ബ്രീഡ് റജിസ്റ്ററില്‍* ഉള്*പ്പെട്ട പശു, എരുമ, പന്നി, ആട്, ചെമ്മരിയാട്, കുതിര, കഴുത, ഒട്ടകം,യാക്ക്, കോഴി, താറാവ്, വാത്ത ജനുസ്സുകളുടെ എണ്ണം യഥാക്രമം 50, 19 , 10, 34 , 44, 7 ,3 , 9, 1 , 19, 2, 1 എന്നിങ്ങനെയാണ്.
https://img-mm.manoramaonline.com/co...ge.845.440.jpgമന്ദകഴിഞ്ഞ വര്*ഷം സപ്റ്റംബറില്* മൂന്ന് തദ്ദേശീയ ഇനം നായകള്‍*ക്കും ബ്രീഡ് എന്ന പദവി നല്*കുകയുണ്ടായി. തമിഴ്*നാട്ടില്‍* നിന്നുള്ള ഏറെ പേരുകേട്ട രാജപാളയം നായ്ക്കള്‍*, ചിപ്പിപ്പാറ നായ്ക്കള്‍*, കര്*ണാടകയില്* നിന്നുള്ള മുധോള്‍* ഹൗണ്ട് എന്നീ ഇനങ്ങളാണ് ബ്രീഡ് പദവി നേടിയത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു മൂന്ന് നായയിനങ്ങള്‍*ക്ക് ബ്രീഡ് പദവി നല്*കിയത്.
ഇത്രയധികം തദ്ദേശീയ വളര്*ത്തുമൃഗജനുസ്സുകള്* സ്വന്തമായുള്ള മറ്റൊരു രാജ്യം ഇന്ത്യയല്ലാതെ ഇന്നില്ല. ബ്രീഡ് റജിസ്റ്ററില്‍* ഇടനേടിയതും രാജ്യത്തിന്റെ തനത് പൈതൃകമായി കണക്കാക്കുന്നതുമായ ഈ വളര്*ത്തുമൃഗജനുസ്സുകളുടെ പരിരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണങ്ങള്‍*ക്കും ജനിതകസംരക്ഷണത്തിനും സുസ്ഥിര പ്രജനനപ്രവര്*ത്തങ്ങള്*ക്കുമായി വര്*ഷാവര്*ഷം കോടിക്കണക്കിന് രൂപയാണ് രാജ്യം ചെലവിടുന്നത്. കൂടാതെ ബ്രീഡ് പട്ടികയില്‍* ഇടം നേടിയ മൃഗങ്ങളെ അവയുടെ ഉറവിടങ്ങളില്‍* തന്നെ സംരക്ഷിക്കുന്ന കര്*ഷകര്*ക്ക് സാമ്പത്തിക സഹായവും പുരസ്*കാരങ്ങളും നല്*കിവരുന്നു.
https://img-mm.manoramaonline.com/co...ge.845.440.jpgധാര്‍*വാഡിഉത്തരകന്നഡയുടെ എരുമപ്പെരുമ- ധാര്‍*വാഡി
രാജ്യത്തെ അംഗീകരിക്കപ്പെട്ട എരുമ ജനുസ്സുകളിലെ പതിനെട്ടാമത്തെ അംഗമാണ് ധാര്‍*വാഡി എരുമകള്‍*. ഉത്തര കര്*ണാടകയുടെ ഭാഗമായ ധര്*വാര്*, ബെല്‍*ഗാം, ബിജാപൂര്‍* എന്നീ പ്രദേശങ്ങളാണ് ധര്*വാഡി എരുമകളുടെ ജന്മഭൂമിക. ബഗല്‍*കോട്ട്, ഗഡ്ക് ,ബെല്ലാരി, ബിദാര്‍*, വിജയപുര, ചിത്രദുര്‍*ഗ, കല്*ബുര്*ഗി, ഹാവേരി, കോപല്‍*, റായ്ച്ചൂര്‍*, യദ്ഗിത് തുടങ്ങിയ കര്*ണാടകയിലെ ജില്ലകളിലും ധാര്‍*വാഡി എരുമകള്‍* വ്യാപകമായി കാണപ്പെടുന്നു.
https://img-mm.manoramaonline.com/co...ge.845.440.jpgഉത്തരകർണാടകയിൽ പ്രാദേശികമായി നടക്കുന്ന കാർഷികാചരമായ പോത്തോട്ടമത്സരത്തിന് വേണ്ടി അണിയിച്ചൊരുക്കിയ ധാർവാഡി പോത്തുകൾഹൊലിസാല്*, മുണ്ടര്*ഗി, ധര്*വാരി തുടങ്ങിയ പ്രാദേശിക പേരുകളില്‍* അറിയപ്പെടുന്നതും ധാര്‍*വാഡി എരുമകള്‍* തന്നെ. മഹാരാഷ്ട്രയുടെ തനത് എരുമ ജനുസ്സായ പാന്താര്*പുരി എരുമകളുടെ ഉപവിഭാഗമാണ് ധാര്‍*വാഡി എരുമകളെന്നാണ് ഈയടുത്തകാലം വരെ കരുതപ്പെട്ടിരുന്നത്. പന്താര്‍*പുരി എരുമകളുടേതിന് സമാനമായ നീണ്ട് വളര്*ന്ന കൊമ്പുകള്‍* ഉള്*പ്പെടെയുള്ള ശരീര ലക്ഷണങ്ങള്‍* ഈ കരുതലിനെ ബലപ്പെടുത്തി. എന്നാല്‍* ജനിതക താരതമ്യ പഠനങ്ങള്‍* ഉള്*പ്പെടെ തുടര്‍*ച്ചയായി നടന്ന ഗവേഷണങ്ങളാണ് ധാര്‍*വാഡി എരുമകള്‍* വ്യത്യസ്തമായതും, സ്വന്തമായ ശാരീരിക ജനിതക പ്രത്യേകതകളുള്ളതുമായ ഒരു ജനുസ്സ് ആണെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.
ദേശീയ തലത്തില്‍* അംഗീകരിക്കപ്പെട്ട ബ്രീഡ് എന്ന പദവി ഇപ്പോള്‍* കൈവന്നതിന് പിന്നില്‍* ചാലക ശക്തിയായതും ഈ പഠനങ്ങള്‍* തന്നെ. ധര്*വാഡിലെ കാര്‍*ഷിക കോളേജിലെയും, ഐസിഎആര്‍*- എന്‍*ഡിആര്‍*ഐ ബംഗ്ലൂരുവിലെ ദക്ഷിണേന്ത്യന്‍* കേന്ദ്രത്തിലെയും ഗവേഷകരാണ് ധാര്‍*വാഡി എരുമകളുടെ പെരുമ തേടിയുള്ള പഠനങ്ങള്‍*ക്ക് ചുക്കാന്‍* പിടിച്ചത്.
https://img-mm.manoramaonline.com/co...ge.845.440.jpgഭൗമസൂചിക പദവി നേടിയ ധാർവാഡ് പേഡധാര്*വാഡ് പേഡയ്ക്ക് രുചിപകരും ധാര്‍*വാഡി എരുമകള്‍*
ഉത്തര കര്*ണ്ണാടകയില്* പരമ്പരാഗതമായി കാണപ്പെടുന്ന എരുമകളില്‍* 80 ശതമാനവും ധാര്‍*വാഡി എരുമകളില്‍*പ്പെട്ടവയാണ്. വരണ്ടപ്രദേശങ്ങളില്‍* വളരാനുള്ള ശാരീരിക ശേഷിയാവോളമുള്ളവയാണ് ഈ എരുമയിനം. പശ്ചിമഘട്ട മേഖലകളിലും ബല്*ഗാം, ധര്*വാര്*, ദക്ഷിണ കാനറ എന്നീ ജില്ലകളില്‍* (സബര്‍*ബന്*) അധിവസിക്കുന്ന ഗവാലി ആദിവാസി സമൂഹമാണ് ധാര്‍*വാഡി എരുമകളുടെ പ്രധാനപരിരക്ഷകര്*. തീര്*ത്തും പരമ്പരാഗത രീതിയിലാണ് അവ പരിപാലിക്കപ്പെടുന്നത്. ഗവാലി ആദിവാസി സമൂഹത്തിലെ സ്ത്രീകളും ധാര്‍*വാഡി എരുമകളും തമ്മിലുള്ള ഊഷ്മളബന്ധവും പാരസ്പര്യവും സബര്‍*ബന്* മേഖലയിലെ ഹൃദ്യമായ കാര്‍*ഷിക കാഴ്ചകളിലൊന്നാണ്.
എരുമകളും, പോത്തുകളും കിടാക്കളുമൊക്കെയായി സമൂഹജീവിതം നയിക്കാന്‍* ഇഷ്ടപ്പെടുന്നവയാണ് ധാര്‍*വാഡി എരുമകള്‍*. കൂട്ടത്തിന് നേതാവായി മുതിര്*ന്ന ഒരു പോത്തുമുണ്ടാവും. പൊതുവെ ശാന്തസ്വഭാവക്കാരായ ധാര്‍*വാഡി എരുമകള്‍* ഇടത്തരം വലുപ്പമുള്ളവയുമാണ്. കറുപ്പ് തന്നെയാണ് പൊതുവെയുള്ള നിറം. നെഞ്ചിലും അടിവയറിന്റെ ഭാഗത്തും,കാലിലും കട്ടിയുള്ള രോമാവരണം കാണും. നീണ്ട മുഖവും ഇരുവശങ്ങളിലേക്കും നീണ്ടു വളര്*ന്ന ചെവികളും തോളെല്ലിനെ തൊട്ട് പിന്നോട്ട് അര്*ദ്ധവൃത്താകൃതിയില്* പരന്നു പിരിഞ്ഞു വളര്*ന്ന അറ്റം കൂര്*ത്ത കൊമ്പുകളുമാണ് പ്രധാന പ്രത്യേകത. തോളെല്ലിനെ തൊട്ട് പിന്നോട്ട് അല്പം ചരിഞ്ഞ് വാള്*പോലെ വളര്*ന്ന കൊമ്പുള്ളവയും ധാര്‍*വാഡി എരുമകള്‍*ക്കിടയിലുണ്ട്. അവയുടെ നീണ്ട കൊമ്പുകളില്‍* ചായം പൂശി ചമയമൊരുക്കുന്നത് കര്*ഷകരുടെ പരമ്പരാഗത രീതിയാണ്. വാലുകള്‍* മുട്ടറ്റം മാത്രമേയുണ്ടാവൂ.
ആദ്യ പ്രസവം നടക്കാന്‍* നാല് നാലര വര്*ഷം വരെ സമയമെടുക്കും. രണ്ട് പ്രസവങ്ങള്‍* തമ്മില്‍* ഇടവേള ഒന്നര വര്*ഷത്തിലധികം നീളും. പാലുല്*പ്പാദന കാലം 325 ദിവസം വരെ നീളുമെങ്കിലും ഉല്*പ്പാദനം 500-1000 ലീറ്റര്‍*വരെ മാത്രമാണ്. ഉല്*പ്പാദനത്തില്* പിറകിലെങ്കിലും തങ്ങളുടെ പാരമ്പര്യവും പൈതൃകവുമാണ് ധാര്‍*വാഡി എരുമകളെ ഗോത്രജനത പരിഗണിക്കുന്നത്. കര്*ണാടകയുടെ ഏറെ പ്രശസ്തവും ഭൗമസൂചിക പദവി (Geographical Indication) നേടിയതുമായ തനത് ഭക്ഷ്യവിഭവമായ ധാര്‍*വാഡ് പേഡ തയാറാക്കുന്നത് ധാര്‍*വാഡി എരുമകളുടെ കൊഴുപ്പളവ് കൂടിയ പാലില്‍*നിന്നാണ്.
https://img-mm.manoramaonline.com/co...ge.845.440.jpgകുട്ടനാടന്‍* എരുമകേരളസമൂഹത്തിന് കണ്ണിന്* മുന്നിലൊരു വംശനാശം, അവഗണനയുടെ പടുകുഴിയില്‍* കുട്ടനാടന്‍* എരുമകള്‍*
കേരളത്തില്‍* കാണപ്പെടുന്ന ഒരേ ഒരു നാടന്‍* എരുമകളാണ് കുട്ടനാടന്‍* എരുമകള്‍*. ആകാരത്തില്‍* താരതമ്യേന ചെറുതായതിനാല്‍* രാജ്യത്തെ തന്നെ ഏറ്റവും കുറിയ എരുമ ഇനമായാണ് കുട്ടനാടന്‍* എരുമകളെ പരിഗണിക്കുന്നത്. പമ്പ, മണിമല, അച്ചന്*കോവിലാര്‍*, മീനച്ചിലാര്‍*, മൂവാറ്റുപുഴ എന്നീ നദികളും വേമ്പനാട്ടുകായലും ചേര്*ന്ന് രൂപപ്പെടുത്തിയ എക്കല്‍*ത്തടമായ കുട്ടനാട് എന്ന ജലസംബന്ധിയായ പരിസ്ഥിതി വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാരീരിക-ജനിതക പ്രത്യേകതകളാണ് കുട്ടനാടന്‍* എരുമകള്‍*ക്കുള്ളത്.
ചുരുളി എന്ന പ്രാദേശിക പേരില്‍* വിളിക്കപ്പെടുന്ന ഈ എരുമകള്‍* ഒരു കാലത്ത് കുട്ടനാടന്‍* കാര്‍*ഷിക ജീവിതത്തില്‍* ഒഴിച്ചുകൂടാന്‍* പറ്റാത്ത ഘടകമായിരുന്നു. കട്ടിയില്‍* ചെളി നിറഞ്ഞ പുഞ്ചപ്പാടങ്ങള്‍* ഉഴുതുമറിക്കാന്‍* ഈ പോത്തുകള്‍* മാത്രമായിരുന്നു ആശ്രയം. ഒരുപ്പൂ കൃഷി ഒഴിഞ്ഞ പുഞ്ചപ്പാടങ്ങളാണ് കുട്ടനാടന്‍* എരുമകളുടെ വിഹാര കേന്ദ്രം. മഴയും വെയിലും ഒന്നും ഏശാതെ അവ കുട്ടനാടന്‍* പുഞ്ചയില്‍* വാഴും. പുഞ്ചയില്‍* വിളഞ്ഞ ആമ്പല്‍* തണ്ടും, താമരത്തണ്ടുമെല്ലാം തീറ്റയാക്കി വയറുനിറയ്ക്കുന്ന ഇവയുടെ പരിപാലനത്തില്‍* യാതൊരു ചെലവും കര്*ഷകര്*ക്കില്ലായിരുന്നു. പുഞ്ചയിലെ മേച്ചിലിനിടെ ഇണചേര്‍*ന്ന് എരുമകള്‍* ഗര്‍*ഭിണികളാവും. പ്രസവം അടുത്ത എരുമകളെ കര്*ഷകര്* പുഞ്ചയില്‍* നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്ന പതിവ്.
നല്ല പോത്തിന്* കുട്ടികളെ പാല്* കുടിപ്പിച്ച് മിടുക്കന്*മാരായി വളര്*ത്തി, വരിയുടച്ച് ഉശിരന്മാരാക്കി നിലമുഴല്‍* അടക്കമുള്ള കാര്‍*ഷിക പ്രവര്*ത്തികള്*ക്ക് കൂടെ കൂട്ടുന്നതായിരുന്നു കര്*ഷകരുടെ രീതി. എരുമകളില്‍* നിന്ന് അളവില്‍* കുറവെങ്കിലും നല്ല കൊഴുപ്പുള്ള പാല്* കര്*ഷകര്*ക്ക് ലഭിക്കുമായിരുന്നു. പുഞ്ചപ്പാടങ്ങളില്‍* ട്രാക്ടറുകളും, ടില്ലറുകളുമെത്തിയതോടെ പോത്തുകളുടെ ആവശ്യം കുറഞ്ഞു. അതോടെ കുട്ടനാടന്‍* എരുമകളുടെയും പോത്തുകളുടെയും വംശനാശവും ആരംഭിച്ചു.
നിര്*ഭാഗ്യകരമെന്നു പറയട്ടെ, കുട്ടനാട്ടില്‍* കേരളത്തിന് തനതായ ഒരു എരുമയിനം ഉണ്ടെന്ന ഓര്*മ്മപോലും മാഞ്ഞുപോവുന്ന കാലമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍* നിന്നായി എരുമ ഇനങ്ങള്‍* ഓരോന്നായി ബ്രീഡ് പദവിയുടെ വെള്ളി വെളിച്ചത്തിലേക്ക് നടന്നുകയറുമ്പോള്‍* അവഗണനയുടെ പടുകുഴിയില്‍* അടിത്തട്ടിലാണ്ട് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് ഇന്ന് കുട്ടനാടന്‍* എരുമകള്‍*.
ശാരീരികവും ജനിതകവും പരിസ്ഥിതികവുമായ സവിശേഷതകള്‍* ഒരുപാടുണ്ടെങ്കിലും കുട്ടനാടന്‍* എരുമകള്‍*ക്ക് ബ്രീഡ് പദവി നേടിയെടുക്കാന്‍* കേരളത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. കുട്ടനാടന്‍* മേഖലയില്‍* കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിരളില്‍* എണ്ണാവുന്ന ഏതാനും കര്*ഷകര്* മാത്രമാണ് പരമ്പരാഗതരീതിയില്‍* കുട്ടനാടന്‍* എരുമകളെ പരിപാലിക്കുന്നത്.
ഏതാനും വര്*ഷങ്ങള്*ക്ക് മുന്‍*പ് നടന്ന ഒരു പഠനത്തില്‍* കേവലം അഞ്ഞൂറ് എരുമകളെ മാത്രമാണ് കുട്ടനാട്ടില്‍* കണ്ടെത്തിയത്. ഇന്നതിലും കുറഞ്ഞിരിക്കും. മുറ പോത്തുകളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജദാനവും കുട്ടനാടന്‍* എരുമകളുടെ വംശനാശത്തിന് ആക്കം കൂട്ടി. അടിയന്തിര ഇടപെടല്‍* ഉണ്ടായില്ലെങ്കില്‍* കുട്ടനാടന്‍* എരുമകള്‍*ക്ക് നമ്മുടെ കണ്*മുന്നില്‍* വംശനാശം ഉണ്ടാകും എന്നത് തീര്*ച്ചയാണ്.
കേരളത്തില്‍* ബ്രീഡ് പദവി നേടാന്‍* സാധ്യതയുള്ള ഇനങ്ങളേറെ പക്ഷേ,
കുട്ടനാടന്‍* എരുമകളെ കൂടാതെ കര്*ഷകര്* വംശനാശത്തിന് വിട്ടുനല്*കാതെ പരിപാലിക്കുന്ന പേരും പെരുമയും ഏറെയുള്ള ഒട്ടനേകം പ്രാദേശിക വളര്*ത്തുമൃഗ പക്ഷി ഇനങ്ങള്‍* നമ്മുടെ നാട്ടിലുണ്ട്. ചാര, ചെമ്പല്ലി താറാവ്, അങ്കമാലി പന്നി, കാസര്*ഗോഡ് പശു, വടകര പശു, വയനാട് പശു, വില്വാദ്രി പശു, പെരിയാര്‍* പശു, ചെറുവള്ളി പശു തുടങ്ങിയവയെല്ലാം പ്രാദേശിക ഇനങ്ങളുടെ പട്ടികയില്‍* ഉള്*പെട്ടവയാണ്. ഈ ഇനങ്ങള്‍* എല്ലാം തന്നെ തനത് സ്വാഭാവസവിശേഷതകള്‍* ഉള്ളതും പ്രത്യേക ജൈവപരിസ്ഥിതികളുമായും ജനസമൂഹവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്.
നിര്*ഭാഗ്യവശാല്‍* ഈ ഇനങ്ങള്‍* ഒന്നും തന്നെ രാജ്യത്തെ ഔദ്യോഗിക വളര്*ത്തുമൃഗ ജനുസ്സ് പട്ടികയില്‍* ഇതുവരെയും ഇടം നേടിയിട്ടില്ല. ഈ ഇനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ കാര്യമായി നടന്നിട്ടില്ലാത്തതിനാല്‍* നോണ്‍* ഡിസ്*ക്രിപ്ട് (Non-descript) എന്നാണ് ഇവയെല്ലാം വിളിക്കപ്പെടുന്നത്. കൃത്യമായ ഗവേഷണങ്ങള്‍* നടന്നാല്‍* ഒരു പക്ഷെ നാളെ ഒരു ബ്രീഡ് എന്ന പദവി നേടാന്‍* സാധ്യയുള്ളവയാണ് ഇവയില്‍* പലതും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍* പ്രാദേശികമായിപ്പോലും പ്രത്യേക പരിരക്ഷണ പ്രവര്*ത്തനങ്ങള്* ഒന്നും നടക്കാത്തതിനാല്‍* മിക്കയിനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ചുരുക്കം ചില കര്*ഷകര്* പ്രത്യേക താല്*പര്യമെടുത്ത് ആത്മാര്*ഥതയോടെ നടത്തുന്ന പ്രവര്*ത്തനങ്ങള്* മാത്രമാണ് പ്രതീക്ഷ നല്*കുന്നത്. രാഷ്ട്രീയ ഗോകുല്‍* മിഷന്* പോലുള്ള കേന്ദ്രതലത്തില്‍* പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളും സാമ്പത്തിക സഹായങ്ങളും അംഗീകാരങ്ങളുമെല്ലാം ഔദ്യോഗിക ജനുസ്സ് പട്ടികയില്‍* ഉള്*പ്പെട്ട ജീവിയിനങ്ങളെ സംരക്ഷിക്കുന്നവര്‍*ക്കും സ്ഥാപനങ്ങള്‍*ക്കും മാത്രമായി പരിമിതപ്പെടുത്തുകയാണ് പതിവ്. ഇക്കാരണത്താല്‍* മറ്റ് തദ്ദേശീയ ഇനങ്ങളെ സംരക്ഷിക്കുന്ന കര്*ഷകര്* എല്ലാ സഹായപദ്ധതികളില്* നിന്നും പ്രോത്സാഹനങ്ങളില്‍* നിന്നും പുറത്താവുന്നുവെന്ന സാഹചര്യവുമുണ്ട്.
ചിലയിടങ്ങളില്‍* കര്*ഷകരും വെറ്ററിനറി ഡോക്ടര്‍*മാരും മുന്‍*കൈയെടുത്തതിന്റെ ഫലമായി നമ്മുടെ തനത് ഇനങ്ങള്‍*ക്ക് ബ്രീഡ് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍* നടക്കുന്നുണ്ട് എന്നത് ആശാവഹമാണ്. പെരിയാറിന്റെ തീരമേഖലയിലെ പെരിയാര്‍* പശുക്കളെയും ചെറുവള്ളിയിലെ ചെറുവള്ളി പശുക്കളെയും പറ്റിയുള്ള ജനിതക വൈവിധ്യ പഠനങ്ങള്‍*ക്ക് നാഷണല്‍* ആനിമല്‍* ജനറ്റിക്*സ് റിസോര്*സസ് ബ്യൂറോ ഈയിടെ തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍* നമ്മുടെ വളര്*ത്തുമൃഗ ജനിതക സമ്പത്തിന്റെ മേന്മ ദേശീയ തലത്തില്‍* അംഗീകരിക്കപ്പെടാനും തദ്ദേശീയ ഇനങ്ങള്‍*ക്ക് ബ്രീഡ് പദവി നേടിയെടുക്കാനും സുസ്ഥിര സംരക്ഷണം ഉറപ്പുവരുത്താനും അവയുടെ പരിരക്ഷകരായ കര്*ഷകര്*ക്ക് അര്*ഹമായ അംഗീകാരങ്ങളും സഹായങ്ങളും ഉറപ്പുവരുത്താനും സംഘടിതവും കാര്യക്ഷമവുമായ ശ്രമങ്ങള്‍* ഉണ്ടാവുന്നില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്.
കുട്ടനാടന്‍* എരുമകളെ പോലെത്തന്നെ അങ്കമാലി പന്നികള്‍*, അനങ്ങന്‍* മല പശുക്കള്‍* ,വയനാടന്‍* പശുക്കള്‍*, വടകര പശുക്കള്‍* പോലെ പലയിനങ്ങളും ഈ ഉദാസീനതയുടെ ഫലമായി ഇന്ന് വംശനാശത്തോട് അടുത്തുകഴിഞ്ഞു. നമ്മുടെ തനത് നാടന്‍* ഇനങ്ങള്‍*ക്ക് ബ്രീഡ് പദവി നേടിയെടുക്കാനുള്ള സാധ്യതകള്‍* പരിശോധിക്കാനും അവ പ്രയോഗികമാക്കാനുള്ള ശ്രമങ്ങള്‍* അനിവാര്യമാണ്. സംസ്ഥാന ജൈവവൈവിധ്യ ബോര്*ഡ്, വെറ്ററിനറി സര്*വകലാശാല, കൃഷി മൃഗ സംരക്ഷണ പരിസ്ഥിതി വകുപ്പുകള്‍*, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍* പ്രവര്*ത്തിക്കുന്ന ജൈവവൈവിധ്യ സംരക്ഷണ സമിതികള്‍* ( Biodiversity management committee ) തുടങ്ങിയ ഏജന്*സികള്‍* ഈ ജനിതക സംരക്ഷണ ശ്രമങ്ങള്‍*ക്ക് നേതൃത്വം നല്*കേണ്ടതുണ്ട്.