-
സാമ്പത്തികപ്രതിസന്ധി: KSRTCയില്‍* നിര്*ബന്ധിത വി.ആര്*.എസിന് നീക്കം; 7200 പേരുടെ പട്ടിക തയ്യാറാക്കി
https://www.mathrubhumi.com/image/co...10&w=852&q=0.8
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ.എസ്.ആര്*.ടി.യില്‍* നിര്*ബന്ധിത വി.ആര്*.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്*മെന്റ്.
50 വയസ്സ്* കഴിഞ്ഞവര്‍*ക്കും 20 വര്*ഷം പൂര്*ത്തിയാക്കിയവര്*ക്കുമായിരിക്കും സ്വയം വിരമിക്കല്‍* സൗകര്യം. പദ്ധതിയുമായി ബന്ധപ്പെട്ട് 7,200 പേരുടെ പട്ടിക തയ്യാറാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍* മാനേജ്*മെന്റിന് ധനവകുപ്പിന്റെ നിര്*ദേശമുണ്ടായിരുന്നു.
കെ.എസ്.ആര്*.ടി.സി.യില്‍* ശമ്പള തുകയും പെന്‍*ഷന്* തുകയും നല്*കുന്നത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിലാണ് നിര്*ബന്ധിത വി.ആര്*.എസ്. എന്ന ആശയത്തെക്കുറിച്ച് മാനേജ്*മെന്റ് ആലോചിക്കുന്നത്. ഇത്തരത്തില്‍* വിരമിക്കുന്നവര്‍*ക്ക് 15 ലക്ഷം രൂപ നല്*കാനാണ് തീരുമാനം.
ഈ ശുപാര്*ശ സര്*ക്കാര്* അംഗീകരിക്കുകയാണെങ്കില്‍* ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്*മെന്റ് കരുതുന്നത്. 40 കോടി രൂപയോളം ഒരു മാസം ലാഭിക്കാനാകും. എന്നാല്‍* നടപടിയുമായി ബന്ധപ്പെട്ട് യൂണിയനുകളുടെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല.
-
കെ.എസ്.ആർ.ടി.സി.: 25 കഴിഞ്ഞവർക്ക് യാത്രാ ആനുകൂല്യമില്ല
നികുതിനൽകുന്ന രക്ഷാകർത്താക്കളുടെ മക്കളെയും ഒഴിവാക്കി
https://newspaper.mathrubhumi.com/im...10&w=852&q=0.8
തിരുവനന്തപുരം: 25 വയസ്സ് പിന്നിട്ട വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം നൽകേണ്ടെന്ന് കെ.എസ്.ആർ.ടി.സി. തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശം കെ.എസ്.ആർ.ടി.സി. എം.ഡി. പുറത്തിറക്കി.
ആദായനികുതി, ജി.എസ്.ടി., ഇൻപുട്ട് ടാക്*സ് ക്രെഡിറ്റ് എന്നിവ നൽകുന്ന രക്ഷാകർത്താക്കളുടെ സർക്കാർ-അർധസർക്കാർ കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും പഠിക്കുന്ന മക്കൾക്കും ഇളവുലഭിക്കില്ല. സെൽഫ് ഫിനാൻസിങ് കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്*നൈസ്ഡ് സ്*കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം ആനുകൂല്യം മാത്രമേ ലഭിക്കൂ.
പ്രായപരിധിയില്ലാത്ത റെഗുലർ കോഴ്*സ് പഠിക്കുന്നവർക്കും പെൻഷൻകാരായ പഠിതാക്കൾക്കും ഇനി കൺസെഷൻ ലഭിക്കില്ല.
സെൽഫ് ഫിനാൻസിങ് കോളേജുകളിലെയും സ്വകാര്യ അൺ എയ്ഡഡ് സ്*കൂളുകളിലെയും ബി.പി.എൽ. വിദ്യാർഥികൾക്ക് സൗജന്യനിരക്കിൽ കൺസെഷൻ ലഭിക്കും. പ്ലസ് ടു വരെയുള്ള സർക്കാർ-അർധസർക്കാർ സ്*കൂൾ, സ്*പെഷ്യൽ സ്*കൂൾ വിദ്യാർഥികൾക്കും ഭിന്നശേഷി വിദ്യാർഥികൾക്ക് തൊഴിൽവൈദഗ്*ധ്യം നൽകുന്ന കേന്ദ്രങ്ങൾക്കും നിലവിലെ രീതിയിൽ കൺസെഷൻ തുടരും.
-
-
-
KSRTC ബസ് സ്റ്റാൻഡുകളും സ്വിഫ്റ്റിന് കൈമാറാൻ ആലോചന; CITU അടക്കമുള്ള യൂണിയനുകൾക്ക് എതിർപ്പ്
അടുത്ത ആഴ്ച നടക്കുന്ന ചര്*ച്ചയില്* ഗതാഗത മന്ത്രിയേയും മാനേജിങ് ഡയറക്ടറേയും യൂണിയനുകള്‍* വിയോജിപ്പ് അറിയിക്കും.
https://www.mathrubhumi.com/image/co...10&w=852&q=0.8
തിരുവനന്തപുരം: ബസുകള്‍*ക്ക് പിന്നാലെ കെഎസ്ആര്*ടിസി ബസ് സ്റ്റാന്‍*ഡുകളും കെ-സ്വിഫ്റ്റിന് കൈമാറാന്‍* ആലോചന നടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട, വികാസ്ഭവന്‍*, പേരൂര്‍*ക്കട, പാപ്പനംകോട് എന്നീ നാല് ബസ് സ്റ്റാന്‍*ഡുകള്* സ്വിഫ്റ്റിന് കൈമാറാനാണ് നീക്കം നടക്കുന്നത്. ഭാവിയില്‍* സ്വിഫ്റ്റുകളുടെ പ്രവര്*ത്തനം ഇവിടം കേന്ദ്രീകരിച്ചായിരിക്കും.
അതേസമയം, മാനേജ്*മെന്റിന്റെ നീക്കത്തോട് സിഐടിയു ഉള്*പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍*ക്ക് എതിര്*പ്പുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ചര്*ച്ചയില്* ഗതാഗത മന്ത്രിയേയും മാനേജിങ് ഡയറക്ടറേയും യൂണിയനുകള്‍* വിയോജിപ്പ് അറിയിക്കും. തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍*ക്കെതിരേ പണിമുടക്ക് ആരംഭിക്കുന്നതിനെക്കുറിച്ചും യൂണിയനുകള്‍* ആലോചിക്കുന്നുണ്ട്.
അതേസമയം, ബസ് സ്റ്റാന്‍*ഡുകള്* സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കമില്ലെന്നാണ് മാനേജ്*മെന്റ് നല്*കുന്ന വിശദീകരണം.
സര്*ക്കാര്* ഉടമസ്ഥതയിലുള്ള കെടിഡിഎഫ്*സിയില്‍*നിന്ന് കൂടിയ പലിശയ്ക്ക്* എടുത്ത 700 കോടിയുടെ വായ്പാ ബാധ്യത തീര്*ക്കാന്‍* കണ്ണായ ഭൂമിയും അവിടങ്ങളിലെ വ്യാപാര സമുച്ചയങ്ങളും വില്‍*ക്കാന്‍* നേരത്തെ കെഎസ്ആര്*ടിസി തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബസ് സ്റ്റാന്‍*ഡുകളും സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കം നടക്കുന്നത്.
-
https://scontent.ffjr1-6.fna.fbcdn.n...wA&oe=64176460
പത്തനംതിട്ട <> തിരുനെല്ലിക്ഷേത്രം.
SUPER DELUXE AIRBUS.
Via റാന്നി എരുമേലി പൊൻകുന്നം പാലാ തൊടുപുഴ മൂവാറ്റുപുഴ അങ്കമാലി തൃശ്ശൂർ ഷൊർണ്ണൂർ പെരിന്തൽമണ്ണ മഞ്ചേരി അരീക്കോട് മുക്കം താമരശ്ശേരി കൽപറ്റ പനമരം മാനന്തവാടി കാട്ടിക്കുളം.
5.00 PM FROM PATHANAMTHITTA.
3.00 PM FROM THIRUNELLI TEMPLE.
-
-
https://scontent.ffjr1-1.fna.fbcdn.n...4Q&oe=641FEE4D
തൊടുപുഴ <> മാനന്തവാടി SF.
Via മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി തൃശ്ശൂർ കുന്ദംകുളം കുറ്റിപ്പുറം ചങ്കുവെട്ടി യു: സിറ്റി കോഴിക്കോട് താമരശ്ശേരി കൽപറ്റ അടിവാരം കൽപറ്റ പനമരം.
8.00 AM FROM THODUPUZHA.
7.15 AM FROM MANANDHAVADY.
-
കെ.എസ്.ആർ.ടി.സി.: അഞ്ചിലൊരു ബസ് കട്ടപ്പുറത്ത്
https://newspaper.mathrubhumi.com/im...10&w=852&q=0.8
തിരുവനന്തപുരം: മാസം പത്തുകോടിയുടെ സ്പെയർപാർട്*സുകൾ വാങ്ങി, വർക്ക്*ഷോപ്പുകൾ ക്രമീകരിച്ചിട്ടും കെ.എസ്.ആർ.ടി.സി.യുടെ അഞ്ചിലൊന്ന് ബസുകളും കട്ടപ്പുറത്ത്. 5422 ബസുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും 4243 എണ്ണം മാത്രമാണ് നിരത്തിൽ ഇറക്കുന്നതെന്ന് മാർച്ചിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി. പറയുന്നു.
വാഹന ഉപഭോഗം 82 ശതമാനം മാത്രമാണ്. ദിവസം 1000-1100 ബസുകൾ വർക്ക്*ഷോപ്പിലാണ്. ഇത് കുറയ്ക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി.യും സമ്മതിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേസിൽ കഴിഞ്ഞദിവസം സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും മെക്കാനിക്കൽവിഭാഗത്തിന്റെ വീഴ്ച പരാമർശിക്കുന്നുണ്ട്.
പുതിയ ബസുകളില്ലെന്ന് പരാതിപ്പെടുമ്പോഴാണ് കൈവശമുള്ള ബസുകൾ ഓടിക്കാതെ ഇട്ടിരിക്കുന്നത്. ബസുകൾക്ക് പഴക്കമുണ്ടെങ്കിലും കൃത്യമായി പരിപാലിച്ചാൽ വഴിയിലാകാതെ ഓടിക്കാനാകും. എന്നാൽ പരിചരണത്തിലെ വീഴ്ചയും അറ്റകുറ്റപ്പണി തീർത്ത് ഇറക്കുന്നതിലെ കാലതാമസവും കാരണം കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നില്ല.
ശനിയാഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 1161 ബസുകൾ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. ഒരു ബസിൽനിന്നുള്ള ശരാശരി പ്രതിദിനവരുമാനം 15,000 രൂപയാണ്. കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കുറച്ചാൽ മാസം കുറഞ്ഞത് 40 കോടി യെങ്കിലും അധികവരുമാനം നേടാനാകും.
പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് പ്രകാരം വാഹന ഉപഭോഗം 95 ശതമാനത്തിനുമേൽ ഉയർത്തേണ്ടതുണ്ട്. 300 ബസുകളിൽ കൂടുതൽ കട്ടപ്പുറത്തുണ്ടാകാൻ പാടില്ല. വർക്ക്*ഷോപ്പിന് പുറമെ ഓപ്പറേഷൻ, പർച്ചേസ്, സിവിൽ, കംപ്യൂട്ടർ വിഭാഗങ്ങളുടെയെല്ലാം തലപ്പത്ത് മെക്കാനിക്കൽ പരിജ്ഞാനമുള്ള ഉന്നത ഉദ്യോഗസ്ഥരുണ്ടെങ്കിലും അറ്റകുറ്റപ്പണിയുടെ വേഗം കൂടിയിട്ടില്ല.
സ്പെയർപാർട്*സ് വാങ്ങുന്നതിനും വിതരണത്തിന് കേന്ദ്രീകൃത സംവിധാനമില്ല. സ്വന്തമായി വർക്ക്*ഷോപ്പും ജീവനക്കാരുമുള്ള സ്ഥാപനത്തിന് ഇതിനെക്കാൾ വേഗത്തിൽ ബസുകൾ നിരത്തിലിറക്കാൻ കഴിയേണ്ടതാണെന്ന് ഖന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അവശ്യഘടകങ്ങൾ മുൻകൂട്ടി വാങ്ങിച്ച് സൂക്ഷിക്കുന്നതിലും വീഴ്ചയുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ എൻജിൻ, ഗിയർബോക്സ്, റേഡിയേറ്റർ, എന്നിവ വാങ്ങി സൂക്ഷിക്കുകയും കേടാകുന്ന വാഹനങ്ങളിൽ ഇവ ഘടിപ്പിച്ച് വേഗത്തിൽ നിരത്തിലിറക്കുകയും ചെയ്യുന്നുണ്ട്.
-