ചൈനീസ് സ്മാർട്ട്ഫോണുകളുടെ മാർക്കറ്റ് ഷെയർ കുത്തനെ ഇടിഞ്ഞു; നേട്ടമുണ്ടാക്കി സാംസങ്
ന്യൂഡൽഹി: ഏപ്രില്‍* മുതല്‍* ജൂണ്‍* വരെയുള്ള കാലയളവില്‍* ഇന്ത്യയിൽ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ മാർക്കറ്റ് ഷെയർ 81 ശതമാനത്തില്‍* നിന്ന് 72 ശതാനമായി ഇടിഞ്ഞു. സമീപകാലത്തായി രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം സ്മാര്*ട്ട് ഫോണ്‍* വിപണിയിലും പ്രതിഫലിക്കുന്ന കാഴ്ച്ചയാണിപ്പോൾ. ഇന്ത്യന്‍* സ്മാര്*ട്ട്*ഫോണ്‍* വിപണിയുടെ 81 ശതമാനവും ഇതുവരെ ഷവോമി, ബി.ബി.കെ ഇലക്ട്രോണിക്സ് എന്നീ കമ്പനികളുടെ കൈകളിലായിരുന്നു. ഒപ്പോ, വിവോ, റിയല്‍*മി, വൺപ്ലസ്, െഎകൂ തുടങ്ങിയ സ്മാര്*ട്ട്*ഫോണുകൾ എല്ലാം തന്നെ ബി.ബി.കെയുടെ കീഴിലുള്ളതാണ് .
ഇതോടെ കഴിഞ്ഞ പാദത്തില്‍* മൂന്നാം സ്ഥാനത്തായിരുന്ന കൊറിയൻ ബ്രാൻഡ് സാംസങ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. രണ്ടു വര്*ഷത്തിനിടയില്* ആദ്യമായാണ് ചൈനീസ് ബ്രാന്*ഡുകൾക്ക് ഇത്തരത്തിൽ തിരിച്ചടി ലഭിക്കുന്നത്. കോവിഡ് മൂലമുള്ള ലോക്ഡൗണും തിരിച്ചടി വർധിപ്പിച്ചു.
നിലവിൽ രാജ്യത്ത് വിൽപ്പനയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് ഷവോമിയുടെ സ്മാര്*ട്ട് ഫോണുകളാണ്. ഏപ്രില്‍*-ജൂണ്‍* കാലയളവില്‍* 29 ശതമാനം വിപണി പങ്കാളിത്തമാണ് അവര്‍* നേടിയത്. കഴിഞ്ഞ പാദത്തിൽ 16 ശതമാനമുണ്ടായിരുന്നിടത്ത് നിന്ന് 26 ശതമാനം വിപണി പങ്കാളിത്തം വര്*ധിപ്പിച്ച സാംസങ് രണ്ടാമത്. 17 ശതമാനം വിപണി പങ്കാളിത്തത്തോടെ വിവോയാണ് മൂന്നാം സ്ഥാനത്ത്. 11 ശതമാനവുമായി ഒപ്പോ, 9 ശതമാനത്തോടെ റിയൽമി എന്നിവയും പിന്നാലെയുണ്ട്. ഒപ്പോ,വിവോ,റിയൽമി തുടങ്ങിയവ ഒരു ബ്രാൻഡിന് കീഴിലുള്ള സബ് ബ്രാൻഡുകളാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍* അടക്കമുള്ള മറ്റു സ്മാര്*ട്ട് ഫോൺ ബ്രാൻഡുകൾക്കെല്ലാം ചേർത്ത് എട്ടു ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.
2015 കാലയളവില്‍* വിപണിയിൽ 16 മുതൽ 18 ശതമാനം വരെ പങ്കാളിത്തം ഉണ്ടായിരുന്ന ഇന്ത്യന്‍* ബ്രാന്*ഡുകൾക്ക് നിലവിൽ വെറും ഒരുശതമാനം മാത്രമാണ് പങ്കാളിത്തമുള്ളത്. ഇപ്പോൾ നിലനിൽക്കുന്ന ചൈന വിരുദ്ധ വികാരം ഇന്ത്യൻ കമ്പനികൾക്ക് മികച്ച അവസരമാണ് സൃഷ്ടിച്ചിട്ടുള്ളത്.