"മീശ " ഈയിടെ വായിച്ച ഏറ്റവും മികച്ച മലയാളം നോവൽ
ഇന്നത്തെ കാലത്തു വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പൊളിറ്റിക്കൽ കറക്ട്നെസ്സ്(political correctness). എല്ലാവരും പൊളിറ്റിക്കലി കറക്റ്റ് ആവാനുള്ള ശ്രമത്തിലാണ്. വിദ്യാഭ്യാസത്തിലും , വായിക്കുന്ന പുസ്തകങ്ങളിലും , സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ പോലും കണ്ടെത്താൻ ശ്രമിക്കുന്നതും ജീവിതത്തിൽ എങ്ങനെ പൊളിറ്റിക്കലി കറക്റ്റ് ആവാം. ആ microscope വെച്ച് എങ്ങനെ ജീവിതത്തെയും മറ്റുള്ളവരെയും രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളെയും നോക്കി കാണാം എന്നൊക്കെ ആണ്. ഏതേലും ഒരു ideology ആണ് ശരിയെന്നു തലയിൽ ആപ്പിൾ വീണാൽ എങ്കിലും തോന്നി പോയാൽ പിന്നെ പറയേണ്ട വായിക്കുന്നതും കേൾക്കുന്നതും കാണുന്നതും ഒകെ ആ ശരി മാത്രം ആയിരിക്കും. മറ്റുള്ളവരുടെ ശരികളെ ആൾക്കൂട്ട ഭീകരവാദം, അരാഷ്ട്രീയം, ശാസ്ത്രത്തിന് എതിരായിട്ടുള്ളത്, democratic അല്ലാത്തത് എന്നൊക്കെ പറഞ്ഞു ഈ കൂട്ടർ കയറി ചെല്ലുന്നതും അതിനേക്കാൾ പേടിക്കേണ്ട ഒരു തരം ഫാസിസത്തിലേക്കാണ്. So അത്തരം ചട്ടക്കൂടുകളിൽ നിന്നുകൊണ്ട് തങ്ങളുടെ മാത്രം ശാരിയെ കണ്ടെത്തി പൊളിറ്റിക്കലി കറക്റ്റ് അവൻ ശ്രമിക്കുന്നവരുടെ കണ്ണുകളിലെ മീശ വിവാദങ്ങൾ സൃഷ്ട്ടിക്കു. മീശയെ വിവാദങ്ങളുടെ വേദപുസ്തകം ആകാൻ മാത്രം ഒന്നും ഹരീഷ് എഴുതിവെച്ചിട്ടുമില്ല. എല്ലാരും പറഞ്ഞു വന്നപ്പോ മീശയിൽ വായിക്കപ്പെട്ടതു അത്തരം ചില വിവാദങ്ങൾ മാത്രമായി പോയി. ഇന്നത്തെ കാലത്തു വായിക്കപെടേണ്ടിയിരുന്ന ഇന്നിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ഒരു നോവലിന് അതിലെ കാണാണ്ടിയിരുന്ന കാഴ്ചകൾ ഒന്നും തന്നെ ആസ്വദിക്കാതെ പോയ അവസ്ഥ.
ഈ ലോകത്തുണ്ടായ ഏറ്റവും മികച്ച കഥകൾ കുട്ടികൾക്ക് വേണ്ടിയുള്ള ആമയും മുയലിന്റെയും കഥയും, മണ്ണാങ്കട്ടയും കരിയിലയും കാശിക് പോയ കഥയുമൊക്കെ ആണെന്ന് വിശ്വസിക്കുന്ന ഒരു എഴുത്തുകാരനും വായനക്കാരനും കണ്ടുമുട്ടുന്ന അവസ്ഥ. ഒരു കൊച്ചു കുട്ടി തന്റെ മുത്തശ്ശി പറയുന്ന കഥ കേട്ടിരിക്കുന്ന ആ നിമിഷത്തിൽ ഉണ്ടാവുന്ന excitement ഒന്നും ഒരു നോവലിനും shortstory ക്കും ഇന്നേവരെ ഉണ്ടാകാൻ സാധിച്ചിട്ടില്ല. നമ്മൾ വായനയിൽ കഥകൾ കാണാൻ ശ്രമിക്കാതെ അതിലെ പൊളിറ്റിക്കൽ, ഹിസ്റ്റോറിക്കൽ കറക്ട്നെസ്സ് തേടി പോകുന്നത് കൊണ്ടുള്ള പ്രശ്നം ആണ്. എത്ര കേട്ടാലും മതിവരാതെ മുത്തശ്ശി കഥകൾ ഇന്നും നമ്മൾ കേള്കാന് കൊതിക്കുന്നത് അന്ന് നമ്മളെ excite ചെയ്യിച്ചത് ആ കഥകൾ മാത്രമായിരുന്നു എന്നത് കൊണ്ടാണ്. എല്ലാ കഥകളും ഒരു ഗുണപാഠം കൊടുത്തു ജീവിതത്തിനെ ശുഭാപ്തി വിശ്വാസത്തോടെ കാണാൻ പ്രേരിപ്പിച്ചിരുന്നു എന്നത് മാറ്റി നിർത്തിയാൽ ആ കഥകൾ ഇന്നും പ്രിയപ്പെട്ടതാണ്. മണ്ണാങ്കട്ടയും കരിയിലയും അതിൽ ഏറ്റവും പ്രിയപ്പെട്ടതാവുന്നതും അതിന്റെ അവസാനം അവരുടെ സൗഹൃദത്തിനും നന്മയെക്കാളുമൊക്കെ മുകളിൽ സമൂഹത്തിന്റെ കൈകടത്തലുകൾ അവരെ ഇല്ലാതാകുന്നു എന്ന സത്യം വിളിച്ചോതുന്നിടത്താണ്. സാധാരണക്കാരന് ഏറ്റവും relate ചെയ്യാൻ കഴിയുന്നതും ഇ കഥയോട് ആയിരിക്കും. So ഹരീഷ് മീശയിൽ തന്റെ narrative പറഞ്ഞു പോകുന്നതും വടക്കൻ പാട്ടുകളിൽ പാടി നടന്ന, മുത്തശ്ശിമാർ പറഞ്ഞു കേട്ട ആ ഒരു ലാഘവത്തോടെയാണ്. അതിനുമപ്പുറം മീശയിൽ ഒന്നും ഇല്ല താനും.
വാവച്ചൻ എന്ന പുലയൻ ഒരു നാടകത്തിൽ അഭിനയിക്കുകയും അതിൽ അയാളേക്കാൾ ഒരുപക്ഷെ ആ നാടകത്തെക്കാൾ ശ്രദിക്കപ്പെടുന്നത് വാവച്ചൻ അഭിനയിച്ച പോലീസു കാരന്റെ മീശ ആവുന്നിടത്തു നിന്നാണ് നോവൽ ആരംഭിക്കുന്നത്. ആ നാട്ടിൽ ഇന്നുവരെ അത്ര വലിയൊരു മീശ ആരും കണ്ടിട്ടില്ലാത്തത് കൊണ്ട് അത് ആ നാട്ടുകാരുടെ പേടി സ്വപ്നം ആയിമാറുന്നു. അതുപിന്നെ കൈ വഴികൾ നീണ്ടു പോകുന്ന നദിയെ പോലെ പല സ്ഥലങ്ങളിലേക്കും ആളുകളിലേക്ക് ഒരു പുതിയ ചരിത്രത്തിലേക്കും കെട്ടുകഥകളിലേക്കും വാമൊഴി പാട്ടുകളിലേക്കുമൊക്കെ. ചെന്നെത്തുന്നു. ഇവിടെ സൃഷ്ടിക്കപെടുന്നത് വാവച്ചൻ എന്നൊരാളുടെ ഒരു കഥ അല്ലേൽ ഒന്നിലധികം കഥകൾ മാത്രമാണ്. ചില കഥകളിൽ അയാൾ ശക്ത്തനാണ്, ചിലതിൽ അയാൾ മരിക്കുന്നുണ്ട് അങ്ങനെ ഒരേ വ്യക്*തിയുടെ ജീവിതം തന്നെ അയാൾ പോലുമറിയാതെ ഒരുപാട് കഥകളായി മാറുന്നു. അത് ആ നാട്ടുകാരുടെയും ആ പ്രെദേശത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാവുന്നിടട്ടാണ് കഥാകാരൻ ഇന്നത്തെ കാലത്തിന്റെ ശരികളെ ചോദ്യം ചെയ്തു തുടങ്ങുന്നത്. ചരിത്രമെന്നും, സംസ്കാരമെന്നും, രാഷ്ട്രീയമെന്നുമൊക്കെ പറഞ്ഞു നമ്മൾ കൂട്ടുപിടിക്കുന്നത് പലതും ഇങ്ങനെ വാമൊഴികളായി കേട്ടു വന്ന പല കഥകളുടെയും ശേഷിപ്പുകൾ മാത്രമാണ്. ഒരു ശരിയും ഉൾക്കൊള്ളാതെ അത്തരം കഥകളെ അധികാരം കൈയിലുള്ളവർ അവരുടെ ഇഷ്ട്ടത്തിനു മാറ്റി എഴുതി അതാണ് സത്യം എന്ന് പറഞ്ഞിടത്തു നമ്മുക്ക് കൈവിട്ടു പോയത് നമ്മളെ നമ്മൾ ആക്കിയ നമ്മുടെ അസ്തിത്വവും തന്നെയാണ്. കുറെ മിത്തുകളിലൂടെ ആണ് ഹരീഷ് കഥ പറഞ്ഞു പോകുന്നത്. യാഥാർത്ത്യമോ ഭാവനയോ എന്നത് ഇടകലർത്തി രണ്ടിന്റെയും ശരികളെ കൂട്ട് പിടിച്ചുള്ള കഥപറച്ചിൽ. കൂൺ തിന്നു മരിച്ച കുഞ്ഞു പെങ്ങള് കൂൺ ആയി വന്നു മഴയത്തു കുടയായി മാറുന്നതും, ചിത്ര ഗുപതന്നിൽ നിന്ന് മരണത്തിന്റെയും ജീവിതത്തിന്റെയും പുസ്തകം തട്ടി പറിച്ചോടുന്ന വാവച്ചനും, അവസാനത്തെ മുതലയും അവിടെ വന്നു ചേരുന്ന പാമ്പുകളും, വരാലുകളും, സീതയും ഖദീജയും എല്ലാം വരച്ചിടുന്നത് മലയാളികൾ ഇന്ന് വരെ വായിച്ചു ശീലിച്ചിട്ടില്ലാത്ത ഒരു കഥ അനുഭവമാണ്.Magical റിയലിസം ഇത്ര നന്നായി യൂസ് ചെയ്ത അധികം മലയാളം novels കാണില്ല.
ഉത്തരാധുനികത ചർച്ച ചെയുന്ന ഒരുപാട് narrative techniques ഉണ്ട് മീശയിൽ അതൊക്കെ എടുത്തു പറഞ്ഞു വായിക്കാൻ പോകുന്നവരുടെ interest കളയുന്നില്ല. ഇന്നത്തെ കാലത്തു വായിക്കപെടേണ്ട ഒരു നോവൽ ആണ് മീശ. വിവാദങ്ങളൊക്കെ വെറും കെട്ടുകാഴ്ചകൾ മാത്രമായിരുന്നു എന്നും അതിലേറെ വാക്കുകൾ കൊണ്ടും അത് വരച്ചിടുന്ന imageries കൊണ്ടും സമ്പന്നമാണ് മീശ എന്ന് വരും കാലം എല്ലാരും മനസ്സിലാകും.