Chief Minister's Office, Kerala
ഉദാത്തമായ മനുഷ്യസ്നേഹത്തിന്*റെ മഹാകവിയായിരുന്നു അക്കിത്തം.
നിരുപാധികമായ സ്നേഹം പ്രപഞ്ചത്തിന്*റെ അടിസ്ഥാന ശക്തിയാവണമെന്ന് എന്നും ആഗ്രഹിക്കുകയും ആ ആഗ്രഹം കവിതയിലേക്ക് പകര്*ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം. മലയാള കാവ്യചരിത്രത്തിലെ ഒരു കാലഘട്ടത്തിന്*റെ പര്യായമായി അക്കിത്തം അടയാളപ്പെടുത്തപ്പെട്ടു. മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്*റെ 'ഇരുപതാംനൂറ്റാണ്ടിന്*റെ ഇതിഹാസവും' 'ഇടിഞ്ഞുപൊളിഞ്ഞ ലോകവും' പോലുള്ള കവിതകളാണ്.
മറ്റുള്ളവര്*ക്ക് ഒരു പുഞ്ചിരി നീട്ടുമ്പോള്* തന്*റെ മനസ്സില്* പൂനിലാവ് വിരിയുകയാണെന്നും മറ്റുള്ളവര്*ക്കായ് ഒരു കണ്ണീര്*ക്കണം പൊഴിക്കുമ്പോള്* തന്*റെ ആത്മാവില്* ആയിരം സൂര്യനുദിക്കുകയാണെന്നും കവി പാടി.
അക്കിത്തത്തിന്*റെ ജീവിത ദര്*ശനം ഈ വരികളിലുണ്ട്.
'നിരത്തില്* കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്*റെ കണ്ണുകള്*
മുല ചപ്പി വലിക്കുന്നു
നരവര്*ഗ നവാതിഥി'
എന്നും മറ്റുമുള്ള വരികളിലൂടെ പൊള്ളിക്കുന്ന ജീവിത യാഥാര്*ത്ഥ്യങ്ങളിലേക്ക് ആസ്വാദകരുടെ മനസ്സിനെ എത്തിച്ചത് അക്കിത്തമാണ്. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകം അദ്ദേഹം കവിതയിലൂടെ അവതരിപ്പിച്ചു. അതാകട്ടെ, വര്*ണാഭമായ ലോകത്തെക്കുറിച്ച് മാത്രം കവികള്* എഴുതിക്കൊണ്ടിരുന്ന ഘട്ടത്തിലാണ്. ആ അര്*ത്ഥത്തിലാണ് അക്കിത്തം ആധുനികതയുടെ പതാകവാഹകനാകുന്നത്. താന്* ജീവിച്ച കാലത്തെ അനീതികളോടുള്ള രോഷമാണ് 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വരികളില്* പ്രകടമാകുന്നത്.
മലയാള ഭാഷയ്ക്കും സംസ്കാരത്തിനും വലിയ ഈടുവയ്പ്പായിക്കഴിഞ്ഞിട്ടുണ്ട് അക്കിത്തം കവിത. അദ്ദേഹത്തിന്*റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.
പിണറായി വിജയൻ
മുഖ്യമന്ത്രി.