അടുത്ത കാലത്ത് യൂട്യൂബ് തന്ന നിധിയാണ് ഈ വീഡിയോ.
നരേന്ദ്രപ്രസാദ് എന്ന ജീനിയസ്, ഒ വി വിജയൻ എന്ന മഹാപ്രതിഭയെ ഇൻ്റർവ്യൂ ചെയ്യുന്നു. എന്തൊരു തെളിമയുള്ള നിരീക്ഷണങ്ങൾ, എന്തൊരു ആർജവം, നൈർമല്യം!
ഒരു തരത്തിലുള്ള ഉൾക്കനവുമില്ലാത്ത വീഡിയോകൾ പടച്ചു വിടുന്ന എല്ലാ അഭിനവകാല വ്ളോഗർമാരും കണ്ടിരിക്കേണ്ട വീഡിയോ - ..
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Grains of Stardust
Vismaya Mohanlal
Offering a unique expression of thought reflecting feeling more than meaning, Grains of Stardust is a synesthetic stream of consciousness that does not distinguish between journey and destination, but meanders unchecked upon the river of human emotion.
‘Read my poetry out loud
Breathe it in
and taste the letters pour out.
A delicious sound.
Do you hear the colours take form?
Feel the pages move you
as you float in space
make some space
Open your mind
and get inside
and see all that
shimmering
marmalade liquid.
Grains of stardust‘
Imprint: India Penguin
Published: Feb/2021
ISBN: 9780143451860
Length : 128 Pages
MRP : ₹399.00
പൂന്താനം തമിഴ് മണിപ്രവാളത്തിലെഴുതിയ അപൂർവ കൃതി കണ്ടെത്തി; ലേഖനം പ്രസിദ്ധീകരിച്ചത് സ്വിസ് ജേണലിൽ
തന്ത്രശാസ്ത്രത്തിൽ അറിവ് നേടാൻ ഇന്ത്യയിലാകമാനം യാത്രചെയ്ത് ഇവർ ഒട്ടേറെ താളിയോലകളുടെ ഡിജിറ്റൽ പകർപ്പ് ശേഖരിച്ചിരുന്നു.
പൂന്താനം, ഡോ. മജാക്ക് കരാസിൻസ്കി, ഡോ. ജി. സുദേവ് കൃഷ്ണ ശർമ, തൃപ്പൂണിത്തുറയിൽ നിന്ന് ലഭിച്ച വാസുദേവപ്പാട്ടിന്റെ താളിയോല
കോഴിക്കോട്: നാനൂറുവർഷം മുമ്പ് ഭക്തകവി പൂന്താനം രചിച്ച അപൂർവമായ തമിഴ് മണിപ്രവാളകൃതി (വാസുദേവപ്പാട്ട്) പൂർണമായും കണ്ടെത്തി. തന്ത്രശാസ്ത്ര ഗവേഷണത്തിനായി കേരളത്തിലെത്തിയ പോളണ്ട് സ്വദേശി ഡോ. മജാക്ക് കരാസിൻസ്കിയും അദ്ദേഹത്തിനൊപ്പം കാലിക്കറ്റ് സർവകലാശാല സംസ്കൃത വിഭാഗത്തിൽനിന്ന് ഡോക്ടറേറ്റ് നേടിയ വണ്ടൂർ ഗവ. വി.എം.സി. സ്കൂളിലെ സംസ്കൃത അധ്യാപകനും ചാലപ്പുറം സ്വദേശിയുമായ ഡോ. ജി. സുദേവ് കൃഷ്ണ ശർമനും ചേർന്നാണ് കണ്ടെത്തിയത്.
കണ്ടെത്തലിനെക്കുറിച്ചും പ്രത്യേകതളേറെയുള്ള ഈ തമിഴ്-മണിപ്രവാള ഭാഷയെക്കുറിച്ചും മജാക്കും സുദേവും ചേർന്നെഴുതിയ ഗവേഷണലേഖനം മാർച്ച് ഒന്നിന് സ്വിറ്റ്സർലൻഡിലെ ‘ജേണൽ ഓഫ് ഇന്ത്യൻ ഫിലോസഫി’-യിൽ പ്രസിദ്ധീകരിച്ചു.
തന്ത്രശാസ്ത്രത്തിൽ അറിവ് നേടാൻ ഇന്ത്യയിലാകമാനം യാത്രചെയ്ത് ഇവർ ഒട്ടേറെ താളിയോലകളുടെ ഡിജിറ്റൽ പകർപ്പ് ശേഖരിച്ചിരുന്നു. തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ ശേഖരം പഠനവിധേയമാക്കിയപ്പോഴാണ് ഈ കൃതി കണ്ടെടുത്തത്.
പൂന്താനം മലയാളകൃതികൾ മാത്രമേ രചിച്ചിട്ടുള്ളൂ എന്ന വാദം നിലനിൽക്കെതന്നെ ഉള്ളൂർ എസ്. പരമേശ്വരയ്യർ (കേരള സാഹിത്യ ചരിത്രം), ഡോ. വി.എസ്. ശർമ, ടി. അച്യുതമേനോൻ (പൂന്താന സർവസ്വം) എന്നിവർ പൂന്താനത്തിന്റെ തമിഴ് കീർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പൂന്താന സർവസ്വത്തിൽ (ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം) പൂന്താനത്തിന്റെതായി വാസുദേവപ്പാട്ടിനു പുറമെ പാരും പോരും, മായാവൈഭവം, ആത്മബോധനം എന്നിങ്ങനെ മറ്റു മൂന്നു തമിഴ് കൃതികളെക്കുറിച്ചും പറയുന്നുണ്ട്. ഇതിനൊക്കെയാധാരമായി ഇതുവരെ കണക്കാക്കിയിരുന്നത് കേരള സർവകലാശാലയിൽനിന്ന് ലഭിച്ച പൂന്താനം കൃതികളെപ്പറ്റിയുള്ള താളിയോലകൾ മാത്രമായിരുന്നു.
ഇപ്പോൾ കണ്ടെത്തിയ കൃതികൾ ഭാഷാശാസ്ത്രജ്ഞനായ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ പരിശോധിക്കുകയും ഭാഷ കലർപ്പില്ലാത്ത തമിഴ് മണിപ്രവാളമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗുരുവായൂരിലും വൈക്കത്തും മറ്റും തീർഥാടനം ചെയ്തിരുന്ന പൂന്താനത്തിനു തമിഴ് വൈഷ്ണവ സിദ്ധന്മാരുമായും അവരുടെ സാഹിത്യവുമായും പരിചയമുണ്ടായിരിക്കാനുള്ള സാധ്യതയും വേണുഗോപാലപ്പണിക്കർ തള്ളിക്കളയുന്നില്ല. പൂന്താനം താമസിച്ചിരുന്ന അങ്ങാടിപ്പുറം ദേശത്ത് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ ഉണ്ടായിരുന്നതായി ഡോ. എൻ.പി. വിജയകൃഷ്ണനും പറഞ്ഞു.
കടലാസ് പുസ്തകം പ്രകാശനം ചെയ്തു
എല്ലാ പേജുകളും കളര്* ആയി ഒരുക്കിയ ഈ പുസ്തകത്തിന്റെ രൂപവും വളരെ വ്യത്യസ്തമാണ്. കടലാസ് എന്ന ഈ ആശയത്തിന്റെ പിന്നില്* ബിബിന്* ജോസ് എന്ന വെദികനാണ്.
കടലാസിലെ എഴുത്തുകള്*
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ സാഹിത്യ കൂട്ടായ്മയായ കടലാസ് തങ്ങളുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ ഉണ്ണി ആര്*, റഫീഖ് അഹമ്മദ്, സിനിമാതാരം വിനയ് ഫോര്*ട്ട്, അശ്വതി ശ്രീകാന്ത്, സംവിധായകരായ ബേസില്* ജോസഫ്, ജെനിത് കാച്ചപ്പിള്ളി എന്നിവരാണ് പുസ്തകം ഓണ്*ലൈനായി പ്രകാശനം ചെയ്തത്. കടലാസില്* വന്ന തിരഞ്ഞെടുത്ത 145 എഴുത്തുകാരുടെ രചനകളാണ് പുസ്തകത്തിലുള്ളത്.
എല്ലാ പേജുകളും കളര്* ആയി ഒരുക്കിയ ഈ പുസ്തകത്തിന്റെ രൂപവും വളരെ വ്യത്യസ്തമാണ്. കടലാസ് എന്ന ഈ ആശയത്തിന്റെ പിന്നില്* ബിബിന്* ജോസ് എന്ന വെദികനാണ്.
2013 കേരളപ്പിറവി ദിനത്തിലാണ് കടലാസ് സാമൂഹ്യ മാധ്യമങ്ങളില്* തുടക്കമിട്ടത്. ഫെയ്*സ്ബുക്ക് ആയിരുന്നു കടലാസിന്റെ ആദ്യ ഇടം. പിന്നീടത് ഇന്*സ്റ്റഗ്രാമിലേക്കും മറ്റ് സോഷ്യല്* മീഡിയ പ്ലാറ്റ്*ഫോമിലേക്കും വഴിമാറി. ഏഴു വര്*ഷങ്ങള്* നീണ്ടുനില്*ക്കുന്ന ഈ എഴുത്ത് യാത്രയില്* അറിയപ്പെടാത്ത മൂവായിരത്തില്*പ്പരം എഴുത്തുകാരെ കടലാസിലൂടെ പരിചയപ്പെടുത്താന്* സാധിച്ചു.