Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
കെ.എസ്.ആര്*.ടി.സി.ക്ക് 100 കോടി വായ്പ: കണ്ണൂര്* ജില്ലാബാങ്കില്* നാടകീയരംഗങ്ങള്*
ഒറ്റരാത്രികൊണ്ട് നടപടിക്രമങ്ങള്* രഹസ്യമായി പൂര്*ത്തിയാക്കി അതീവ രഹസ്യമായി വായ്പ നല്*കാനായിരുന്നു നീക്കം.
കണ്ണൂര്*: കെ.എസ്.ആര്*.ടി.സി.ക്ക് 100 കോടിരൂപ വായ്പ നല്*കുന്നതിനിടെ കണ്ണൂര്* ജില്ലാ സഹകരണബാങ്കില്* നാടകീയരംഗങ്ങള്*. വായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മാനേജര്*മാര്* കൂട്ടത്തോടെ അവധിയെടുത്തു. വായ്പ വിതരണംചെയ്യാന്* സമ്മര്*ദം ഏറിയപ്പോള്* ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്* മാനേജര്* കുഴഞ്ഞുവീണു. മാനേജര്*മാരുടെയും വായ്പാവിഭാഗത്തിന്റെയും അറിവില്ലാതെ ജനറല്*മാനേജര്* നേരിട്ടാണ് പണം നല്*കിയത്.
ഒറ്റരാത്രികൊണ്ട് നടപടിക്രമങ്ങള്* രഹസ്യമായി പൂര്*ത്തിയാക്കി അതീവ രഹസ്യമായി വായ്പ നല്*കാനായിരുന്നു നീക്കം. തിങ്കളാഴ്ചയാണ് വായ്പയ്ക്ക് കെ.എസ്.ആര്*.ടി.സി. അപേക്ഷ നല്*കിയത്. ജീവനക്കാരുടെ എതിര്*പ്പ് അവഗണിച്ച് ചൊവ്വാഴ്ച വൈകീട്ടോടെ ഒറ്റത്തവണയായി 100 കോടിരൂപയും കെ.എസ്.ആര്*.ടി.സി.ക്കു നല്*കി.
കെ.എസ്.ആര്*.ടി.സി.ക്ക് ജില്ലാസഹകരണ ബാങ്കുകള്* വായ്പ അനുവദിക്കണമെന്ന് സര്*ക്കാര്* നിര്*ദേശിച്ചിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം അനുവദിക്കുന്നതിന് 130 കോടി രൂപയാണ് കെ.എസ്.ആര്*.ടി.സി.ക്ക് വേണ്ടത്. പത്തനംതിട്ട ജില്ലാബാങ്കിനെയാണ് ആദ്യം സമീപിച്ചത്. വായ്പനല്*കാന്* അഡ്മിനിസ്*ട്രേറ്റര്* തീരുമാനിച്ചു. എന്നാല്*, ഇതിനെതിരെ ജീവനക്കാര്* ഹൈക്കോടതിയെ സമീപിച്ചു. കോടതി സ്റ്റേ ചെയ്തതിനാല്* വായ്പ നല്*കാനായില്ല.
ഇതോടെയാണ്, കണ്ണൂര്* ജില്ലാ ബാങ്കിനെ സമീപിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷയില്* അന്നുതന്നെ വായ്പ അനുവദിക്കാന്* തീരുമാനമായി. ജീവനക്കാര്* കടുത്ത എതിര്*പ്പുന്നയിച്ചപ്പോഴും എല്ലാകാര്യങ്ങളും പരിശോധിച്ചു മാത്രമേ വായ്പ നല്*കുകയുള്ളൂവെന്നാണ് അഡ്മിനിസ്*ട്രേറ്ററായ സഹകരണസംഘം ജോയന്റ് രജിസ്ട്രാര്* അറിയിച്ചത്. അതിനാല്*, വായ്പ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജീവനക്കാര്*ക്ക് കിട്ടാതിരിക്കാന്* രഹസ്യമാക്കിവെച്ചു. തിങ്കളാഴ്ച പണം നല്*കാനുള്ള തിരക്കിട്ട നീക്കം നടത്തി. ഇതറിഞ്ഞ് മൂന്ന് ഡെപ്യൂട്ടി ജനറല്* മാനേജര്*മാര്* അവധിയെടുത്തു. വായ്പ വിതരണംചെയ്യേണ്ട പ്രധാന ശാഖയിലെ സീനിയര്* മാനേജരും അവധിയില്* പ്രവേശിച്ചു.
ജൂനിയര്* മാനേജര്*ക്കായിരുന്നു പിന്നീടുള്ള ചുമതല. ഇയാളുടെമേല്* വായ്പ അനുവദിക്കാന്* കടുത്ത സമ്മര്*ദമുണ്ടായി. ഉച്ചയോടെ ഇദ്ദേഹം കുഴഞ്ഞുവീണു. ഉടനെ ആസ്പത്രിയിലാക്കി. പിന്നീട് സീനിയര്* അക്കൗണ്ടന്റിനായി ചുമതല. ഇതോടെ ഇയാളും അവധിയില്*പോയി. വൈകീട്ട് ജനറല്*മാനേജര്* നേരിട്ടാണ് പണം അനുവദിച്ചത്.
വായ്പ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും അട്ടിമറിയുണ്ടായി. ഡെപ്യൂട്ടി ജനറല്*മാനേജര്* ഒപ്പിട്ട ഉത്തരവാണ് സംഘടനാനേതാക്കള്*ക്ക് നല്*കിയത്. യഥാര്*ഥ ഉത്തരവില്* ജനറല്*മാനേജരാണ് ഒപ്പിട്ടത്. വായ്പ നല്*കിയതിനെതിരെ കോണ്*ഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സര്*ക്കാര്* ഗാരന്റിയിലാണ് വായ്പ. വായ്പയുടെ രണ്ടിരട്ടി വിപണിമൂല്യമുള്ള പണയവസ്തു നല്*കണമെന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോര്*ട്ട് നല്*കേണ്ടത് ബാങ്കിന്റെ ഓഫീസറാണ്. ഇതൊന്നും പാലിച്ചിട്ടില്ല. കെ.എസ്.ആര്*.ടി.സി. പണം തിരിച്ചടച്ചില്ലെങ്കില്* ബാങ്കിന്റെ നിഷ്*ക്രിയ ആസ്തി കൂടി റിസര്*വ് ബാങ്കിന്റെ ലൈസന്*സ് നഷ്ടമാകുന്ന സ്ഥിതിയാകും. ഇതാണ് ജീവനക്കാരുടെ എതിര്*പ്പിനു കാരണം.
കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരദ് പവാർ ഇടപെടുന്നു; 1600 കോടിയുടെ വായ്പ ലഭ്യമാക്കും
തിരുവനന്തപുരം∙ ശമ്പളം കൊടുക്കാൻപോലും പണമില്ലാതെ നഷ്ടക്കയത്തിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരദ് പവാർ വരുന്നു. 1600 കോടി രൂപ മഹാരാഷ്ട്രയിലെ ബാങ്കുകളിൽനിന്നു കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാക്കാമെന്നാണു ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പാർട്ടിയായ എൻസിപിയുടെ ദേശീയ അധ്യക്ഷൻ കൂടിയായ ശരദ് പവാറിന്റെ വാഗ്ദാനം.
കേരളത്തിലെ ബാങ്കുകളിൽനിന്നു വായ്പ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ തോമസ് ചാണ്ടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ടി.എം.തോമസ് ഐസക് എന്നിവരുടെ അംഗീകാരത്തോടെയാണു പവാറുമായി തോമസ് ചാണ്ടി ചർച്ച നടത്തിയത്.
മഹാരാഷ്ട്രയിലെ ബാങ്കുകളുമായി പ്രാഥമിക ചർച്ച പൂർത്തിയായി. പലിശയും തിരിച്ചടവു കാലാവധിയും മറ്റും തീരുമാനിക്കാൻ ധന, ഗതാഗത ഉദ്യോഗസ്ഥർ ഈയാഴ്ച മുംബൈയിലെത്തി ബാങ്ക് അധികൃതരുമായി ചർച്ച നടത്തും. *കെഎസ്ആർടിസിയുടെ നിലവിലുള്ള കടം 4000 കോടി രൂപയാണ്. ഇതിൽ പല ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി എടുത്ത ഹ്രസ്വകാല വായ്പ 1600 കോടി വരും. *
ഇതിന്റെ പലിശയിനത്തിൽ പ്രതിദിനം 2.61 കോടിയാണു കെഎസ്ആർടിസി അടയ്ക്കുന്നത്. ശരാശരി അഞ്ചരക്കോടി രൂപ മാത്രമാണു പ്രതിദിന വരുമാനം. ഈ വായ്പകൾ ദീർഘകാല വായ്പയെടുത്തു തിരിച്ചടച്ചാൽ ശമ്പളത്തിനുള്ള തുക കെഎസ്ആർടിസി വരുമാനത്തിൽനിന്നു തന്നെ കണ്ടെത്താനാകുമെന്നും എല്ലാ മാസവും വായ്പയ്ക്കായി അലയേണ്ടി വരില്ലെന്നുമാണു വിലയിരുത്തൽ. ദീർഘകാല വായ്പയ്ക്കായി കേരളത്തിലെ ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തിയെങ്കിലും 11%13% പലിശ ആവശ്യപ്പെട്ടതോടെ സർക്കാർ പിന്മാറി.
തുടർന്നാണു മന്ത്രി തോമസ് ചാണ്ടി പവാറുമായി ചർച്ച നടത്തിയത്. 10 ശതമാനത്തിൽ താഴെ പലിശയ്ക്കു വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷ. 10 വർഷമെങ്കിലും കാലാവധിയുള്ള വായ്പയാണു തേടുന്നത്. സർക്കാർ ഈടുനിൽക്കും. നിലവിൽ പ്രതിമാസം 270 കോടിയാണു കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവ്. വരുമാനം 170 കോടിയും.
ഡിപ്പോകൾ പണയം വച്ചു ജില്ലാ സഹകരണബാങ്കുകളിൽ നിന്ന് 70 കോടിയോളം രൂപ വായ്പയെടുത്താണു ശമ്പളം നൽകുന്നത്. പെൻഷൻ സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായത്തോടെയും. രണ്ടുമാസത്തെ പെൻഷൻ തുകയാണു നിലവിൽ കുടിശികയുള്ളത്.
കെ.എസ്.ആർ.ടി.സിയുടെ കടബാധ്യത 19 സ്ഥാപനങ്ങളിലായി 2936.60 കോടി
- പലിശ നിരക്ക് പത്ത് ശതമാനം മുതൽ 14 ശതമാനംവരെ
കാസർകോട്: വായ്പയെടുത്ത് വഴിമുട്ടിയ കെ.എസ്.ആർ.ടി.സിക്ക് ബാധ്യത 19 ധനകാര്യ സ്ഥാപനങ്ങളിൽ. പത്ത് ശതമാനം മുതൽ 14 ശതമാനം വരെ പലിശ നിരക്ക്. മൂന്ന് ശതമാനത്തിന് ലോക ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുേമ്പാൾ വൻനഗരങ്ങളുടെ ഹൃദയഭാഗത്ത് 480 ഏക്കർ ഭൂമിയുള്ള കെ.എസ്.ആർ.ടി.സി മുട്ടുവായ്പയെടുത്ത് മുടിയുകയാണ്.
ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പരിഷ്കരണ പരിപാടികൾ വിജയത്തിലെത്തുംവരെ ഇത്തരം വായ്പകൾ തുടരുമെന്നാണ് മാനേജ്െമൻറ് നിലപാട്. എസ്.ബി.െഎ, എസ്.ബി.ടി, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ്, കാനറ, യൂനിയൻ, ആന്ധ്ര, എച്ച്.ഡി.എഫ്.സി, എൽ.െഎ.സി, ജില്ല സഹകരണ ബാങ്കുകൾ എന്നിങ്ങനെ 19 സ്ഥാപനങ്ങളിലായി കടബാധ്യത 2936.60കോടി രൂപയാണ്. കിഫ്ബി വഴി ലഭിക്കുമെന്ന് പറയുന്ന 3500 കോടി ഇപ്പോഴും ഒരു സ്വപ്നം മാത്രം. കടം വാങ്ങുന്നതിന് കെ.എസ്.ആർ.ടി.സിയിൽ ചട്ടമില്ല. ഫിനാൻസ് മാനേജ്മെൻറില്ല. ഒരു ചാർേട്ടഡ് അക്കൗണ്ടൻറ് പോലുമില്ല.
മൂന്നു ശതമാനം നിരക്കിൽ ലോകബാങ്കും കാനേഡിയൻ ബാങ്കുകളും വായ്പ നൽകുന്നുണ്ട്. ഇതിനുള്ള ശ്രമം നടക്കാതെ കടത്തിനുവേണ്ടി സഹകരണ ബാങ്കുകളുടെ വാതിൽമുട്ടുന്ന നയം അവസാനിപ്പിക്കാനാണ് ഇടത് സർക്കാറിെൻറ കീഴിൽ മാനേജ്മെൻറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ, മാനേജ്മെൻറിൽ ഒരു വിഭാഗം ഇതിന് എതിരാണ്.
നിലവിൽ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയ വായ്പ 1874 കോടി രൂപ. ഇത് ഒാഹരിയായി കണക്കാക്കുമെങ്കിലും പ്രതിമാസ കടം തിരിച്ചടവ് മാത്രം 79.75 കോടി രൂപയാണ്. ശമ്പളത്തിനും പെൻഷനും തിരിച്ചടവിനും മാത്രം പ്രതിമാസം 200 കോടി രൂപ ചെലവുള്ള കോർപറഷേൻ ബാധ്യത കാരണം ഒരടി മുന്നോട്ടുപോകാൻ കഴിയാതെ വഴിമുട്ടിനിൽക്കുകയാണ്. പ്രതിമാസം 202.15 കോടി രൂപ വരവും 314 കോടി രൂപ ചെലവുമുള്ള കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 112 കോടിയാണ്.
KSRTC Minnal fleet to flaunt white and red colours
Though the service is faster than super class services of KSRTC, passengers have to pay the same fare as other services.
The much-awaited Minnal service of Kerala State Road Transport Corporation (KSRTC) will have a fleet of new buses, flaunting a new look. Manufactured at KSRTC central works depot, Pappanamcode, the long-distance limited stop super-deluxe buses will hit the roads to soon.
The buses of white and red colour have the lightning motif painted on its either sides, signifying the name of the fleet. Initially it was planned to give a dark blue shade for the buses.
These are long distance buses and some are operated during night hours. Considering the visibility during the night hours, we opted for white and red, said KSRTC chairman and managing director M G Rajamanickam.
The 41-seater super-deluxe buses feature 2Χ2 reclining seats and rear air suspension. Though the service is faster than super class services of KSRTC, passengers have to pay the same fare as other services.
The transport corporation has carried out a trial run of the buses in some of the major routes in the state, to elicit public opinion. The trial run was conducted in Thiruvananthapuram-Sulliya via Kottayam, Thiruvananthapuram-Nilambur via Kottayam, Thiruvananthapuram-Kozhikode via Kottayam, Thiruvananthapuram-Palakkad via Kottayam, Kattappana-Thiruvananthapuram via Mundakkayam and Punalur-Palakkad via Pathanamthitta routes in the past two months.
The fleet will start its service after the inauguration, which will be organized as per the availability of transport minister Thomas Chandy.
ആറ്റിങ്ങൽ ഡിപ്പോയും പണയത്തിൽ!
ആറ്റിങ്ങൽ∙ ജില്ലയിലെ പ്രമുഖ കെഎസ്ആർടിസി ഡിപ്പോയായ ആറ്റിങ്ങൽ ഡിപ്പോ ഇതാദ്യമായി പണയത്തിൽ. കണ്ണൂർ സഹകരണബാങ്കിൽ നിന്നും ഈമാസം ആദ്യം കെഎസ്ആർടിസി 100 കോടിരൂപ വായ്പയെടുത്തതിന്റെ ജാമ്യപണ്ടമാണ് ഇനി ആറ്റിങ്ങൽ ഡിപ്പോ. തലശേരി ഡിപ്പോക്കു പുറമെ ആറ്റിങ്ങൽ ഡിപ്പോകൂടി ജാമ്യമായി സ്വീകരിച്ചാണു കണ്ണൂർ ജില്ലാസഹകരണബാങ്ക് വായ്പ അനുവദിച്ചത്.
ഇതിൽ തലശേരി ഡിപ്പോയിൽ നിന്നുള്ള വരുമാനം നേരിട്ട് സഹകരണബാങ്കിലേക്ക് അടയ്ക്കുമെങ്കിൽ ആറ്റിങ്ങൽ ഡിപ്പോയിൽ ഇപ്പോഴുള്ള രീതിയിൽ ദിവസവരുമാനം ട്രഷറയിൽ തന്നെ അടയ്ക്കാനാണു തീരുമാനം. ദേശീയപാതയോരത്ത് അഞ്ചേക്കറോളം ഭൂമിയും അന്തർസംസ്ഥാന സർവീസ് അടക്കം നൂറലേറെ സർവീസുകളുള്ള ജില്ലയിലെ ആദ്യകാല ഡിപ്പോയാണ് ആറ്റിങ്ങൽ.
ഡിപ്പോ ഭൂമി സംബന്ധിച്ച ചില കേസുകൾ ഉണ്ടായിരുന്നതാണു മറ്റുപല ഡിപ്പോകളും പണയത്തിലായപ്പോഴും ആറ്റിങ്ങലിനെ ഒഴിവാക്കാൻ ഇടയായിരുന്നത്. ഭൂമി സംബന്ധിച്ച കേസുകൾ ഏറെക്കുറെ തീർന്നതോടെ മറ്റുഡിപ്പോകളുടെ ഗതിയിലേക്ക് ഇവിടവും പണയവസ്തുമായി മാറപ്പെടുകയാണ്.