കെ.എസ്.ആർ.ടി.സി.: 25 കഴിഞ്ഞവർക്ക് യാത്രാ ആനുകൂല്യമില്ല
നികുതിനൽകുന്ന രക്ഷാകർത്താക്കളുടെ മക്കളെയും ഒഴിവാക്കി
തിരുവനന്തപുരം: 25 വയസ്സ് പിന്നിട്ട വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം നൽകേണ്ടെന്ന് കെ.എസ്.ആർ.ടി.സി. തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശം കെ.എസ്.ആർ.ടി.സി. എം.ഡി. പുറത്തിറക്കി.
ആദായനികുതി, ജി.എസ്.ടി., ഇൻപുട്ട് ടാക്*സ് ക്രെഡിറ്റ് എന്നിവ നൽകുന്ന രക്ഷാകർത്താക്കളുടെ സർക്കാർ-അർധസർക്കാർ കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും പഠിക്കുന്ന മക്കൾക്കും ഇളവുലഭിക്കില്ല. സെൽഫ് ഫിനാൻസിങ് കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്*നൈസ്ഡ് സ്*കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം ആനുകൂല്യം മാത്രമേ ലഭിക്കൂ.
പ്രായപരിധിയില്ലാത്ത റെഗുലർ കോഴ്*സ് പഠിക്കുന്നവർക്കും പെൻഷൻകാരായ പഠിതാക്കൾക്കും ഇനി കൺസെഷൻ ലഭിക്കില്ല.
സെൽഫ് ഫിനാൻസിങ് കോളേജുകളിലെയും സ്വകാര്യ അൺ എയ്ഡഡ് സ്*കൂളുകളിലെയും ബി.പി.എൽ. വിദ്യാർഥികൾക്ക് സൗജന്യനിരക്കിൽ കൺസെഷൻ ലഭിക്കും. പ്ലസ് ടു വരെയുള്ള സർക്കാർ-അർധസർക്കാർ സ്*കൂൾ, സ്*പെഷ്യൽ സ്*കൂൾ വിദ്യാർഥികൾക്കും ഭിന്നശേഷി വിദ്യാർഥികൾക്ക് തൊഴിൽവൈദഗ്*ധ്യം നൽകുന്ന കേന്ദ്രങ്ങൾക്കും നിലവിലെ രീതിയിൽ കൺസെഷൻ തുടരും.