@BangaloreaN please edit title
Vamos Espana
അനാഥബാല്യം, പട്ടാളക്കാരൻ, ജൂതവംശജൻ; ചെൽസി ഉടമ അബ്രമോവിച്ചിന്റെ വിശേഷങ്ങൾ!
ചെൽസി യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെ റോമൻ അബ്രാമോവിച്ച് കളത്തിൽ (ട്വിറ്റർ ചിത്രം)
3000 കോടി രൂപ വിലവരുന്ന ആഡംബര ബോട്ട്. 30 പേർക്ക് ഇരുന്നു കഴിക്കാൻ സൗകര്യമുള്ള ഡൈനിങ് ഹാളും 2 മീറ്റിങ് ഹാളുകളും ബെഡ് റൂമുകളുമൊക്കെയുള്ള 3500 കോടി രൂപ വിലവരുന്ന ബോയിങ് 767 വിമാനം. ന്യൂയോർക്ക് നഗരത്തിൽ 20,000 ചതുരശ്രയടി വലിപ്പമുള്ള 1500 കോടിയുടെ ബംഗ്ലാവ്. കോടികളിട്ടു കോടികൾ വാരുന്ന മുതലാളിമാർക്ക് ഇതുപോലെ ആനയെയും അമ്പാരിയെയുമൊക്കെ സ്വന്തമാക്കാമെങ്കിലും ഇതിനൊക്കെ പുറമേ ഒരു ഫുട്ബോൾ ടീമിനെക്കൂടി ചെല്ലിനും ചെലവിനും കൊടുത്തു കൊണ്ടുനടക്കാൻ ആർക്കു കഴിയും? റഷ്യക്കാരൻ റോമൻ അബ്രമോവിച്ചിനല്ലാതെ!
2003ൽ, തന്റെ 36ാം വയസ്സിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയെ സ്വന്തമാക്കിയതാണ് അബ്രമോവിച്ച്. പിന്നീടുള്ള 18 വർഷത്തിനിടയ്ക്ക് 5 തവണ ചെൽസി പ്രിമിയർ ലീഗ് ജേതാക്കളായി. എഫ്എ കപ്പുയർത്തിയത് 5 തവണ. ലീഗ് കപ്പ് മൂന്നെണ്ണം. യുവേഫ ചാംപ്യൻസ് ലീഗ് കിരീടം 2. യൂറോപ്പ ലീഗ് 2. ചെൽസി ക്ലബ്ബിന്റെ 116 വർഷത്തെ ചരിത്രത്തിൽ, അബ്രമോവിച്ച് എത്തുന്നതിനു മുൻപു കിരീടനേട്ടം ഇങ്ങനെ: പ്രിമിയർ ലീഗ് കിരീടം 1, എഫ്എ കപ്പ് 3, ലീഗ് കപ്പ് 2. പണമെറിഞ്ഞു നേട്ടങ്ങളിലേക്കു ഗോളടിച്ചു കയറുകയായിരുന്നു അബ്രമോവിച്ചിന്റെ കീഴിൽ ചെൽസി. അബ്രമോവിച്ചിന്റെ ഉടമസ്ഥതയിൽ ചെൽസി കിരീടങ്ങൾ സ്വന്തമാക്കിയതുപോലെ നാടകീയമാണ് ഒരു അനാഥനിൽനിന്നു സഹസ്രകോടീശ്വരനായി വളർന്ന അദ്ദേഹത്തിന്റെ കഥയും.
അനാഥബാല്യം
ജൂതവംശജനാണ് അബ്രമോവിച്ച്. മോസ്കോയിൽനിന്ന് 1200 കിലോമീറ്ററോളം അകലെയുള്ള മേഖലയിൽ 1966ലാണു ജനനം. അബ്രമോവിച്ചിന് ഒരു വയസ്സെത്തും മുൻപ് അമ്മ മരിച്ചു. 2 വർഷത്തിനുശേഷം ഒരു കാറപകടത്തിൽ പിതാവും മരിച്ചു. 3ാം വയസ്സി*ൽ അനാഥൻ. പിതാവിന്റെ സഹോദരനോടൊപ്പം കുറെക്കാലം. പിന്നീടു വല്യപ്പനും വല്യമ്മയ്ക്കുമൊപ്പം താമസിച്ച് പഠനം. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട ചുറ്റുപാടിലായിരുന്നില്ല ജീവിതം.
∙ പട്ടാളക്കാരൻ
18ാം വയസ്സിൽ നിർബന്ധിത സൈനിക സേവനത്തിനായി വിളിക്കപ്പെട്ടു. അക്കാലത്താണു സൈന്യത്തിലെ ചില കരാറുകളുമായി ബന്ധപ്പെട്ട ബിസിനസ് സാധ്യത കണ്ടെത്തിയത്. അതിനു പുറമേ പണം സമ്പാദിക്കാനുള്ള ചില തട്ടിപ്പുവഴികളും അക്കാലത്തു തെളിഞ്ഞതായി അബ്രമോവിച്ചിനൊപ്പം സൈന്യത്തിൽ സേവനം ചെയ്തൊരാൾ പിൽക്കാലത്തു വെളിപ്പെടുത്തിയിട്ടുണ്ട്.
ചാംപ്യൻസ് ലീഗ് ഫൈനലിൽ മാൻ ഓഫ് ദ് മാച്ചായ എംഗോളോ കാന്റെയോടൊപ്പം അബ്രാമോവിച്ച് (ട്വിറ്റർ ചിത്രം)∙ പാവക്കച്ചവടം
സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം പാവക്കച്ചവടത്തിലേക്കു തിരിഞ്ഞു. ഇറക്കുമതി ചെയ്ത പാവകൾ റഷ്യൻ മാർക്കറ്റിലെത്തിച്ചുള്ള വി*ൽപന നന്നായി നടന്നിട്ടും വലിയ സ്വപ്നങ്ങളുള്ള അബ്രമോവിച്ചിനു പാവ വിപണിയിൽമാത്രം ഒതുങ്ങാനായില്ല. ഓഹരി രംഗത്തായിരുന്നു പിന്നീടു കുറെക്കാലം. അക്കാലത്ത് എണ്ണ വിപണിയെപ്പറ്റിയും പഠിച്ചു. സോവിയറ്റ് യൂണിയനിൽ സ്വകാര്യവൽക്കരണം പച്ചപിടിച്ച കാലത്ത് അദ്ദേഹം സ്വന്തമായി പാവ നിർമാണക്കമ്പനി ആരംഭിച്ചു.
പക്ഷേ, എണ്ണയിൽ കണ്ണുണ്ടായിരുന്ന അബ്രമോവിച്ച് സാവധാനം തന്റെ ലക്ഷ്യത്തിലേക്കു നീങ്ങുകയായിരുന്നു. ബിസിനസ് പ്രമുഖനായിരുന്ന ബോറിസ് ബെറസോവ്സ്കിയുമായി ചങ്ങാത്തത്തിലായ അബ്രമോവിച്ച് അദ്ദേഹത്തിന്റെ സർക്കാർ ബന്ധങ്ങളിലൂടെ കരാറുകൾ നേടിയെടുത്തു. റഷ്യയുടെ ആദ്യ പ്രസിഡന്റ് ബോറിസ് യെൽട്സിനുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതോടെ അബ്രമോവിച്ചിന്റെ വളർച്ച തുടങ്ങി.
∙ എണ്ണയും ഉരുക്കും
രാഷ്ട്രീയനേതൃത്വവുമായി ബന്ധം സ്ഥാപിച്ചതോടെ അബ്രമോവിച്ചിന്റെ സാമ്രാജ്യം വളർന്നു പന്തലിച്ചു. പഴയ സോവിയറ്റ് രാജ്യങ്ങളിൽ പെട്രോളിയം ഖനനത്തിനു ലൈസൻസ് നേടിയതോടെ അബ്രമോവിച്ചിന്റെ ബിസിനസിലേക്കു കോടികൾ ഒഴുകാൻ തുടങ്ങി. ഉരുക്കു വ്യവസായത്തിലേക്കും തിരിഞ്ഞതോടെ ബില്യൺ ഡോളർ കണക്കുകളുടെ ലോകത്തേക്കു പ്രവേശനം. അതിനിടെ, രാഷ്ട്രീയത്തിലും നിറഞ്ഞു. ആദ്യം റഷ്യയിലെ അധോസഭയായ ഡ്യൂമയിൽ അംഗത്വം. 2000 മുതൽ 8 വർഷം ചുകോട്ക പ്രവിശ്യയുടെ ഗവർണറായി. അബ്രമോവിച്ചിന്റെ ബിസിനസ് അക്കാലത്തു യൂറോപ്പിലേക്കു വ്യാപിക്കുന്നത്.
∙ ചെൽസി
അബ്രമോവിച്ചിന്റെ ആസ്തികൾ കൈകാര്യം ചെയ്യാനായി 2001ൽ ലണ്ടൻ ആസ്ഥാനമായി രൂപീകരിച്ച കമ്പനിയാണു മിൽഹൗസ് ക്യാപ്പിറ്റൽ. ബ്രിട്ടിഷ് പൗരത്വം ലഭിച്ചതോടെ അബ്രമോവിച്ച് ഇംഗ്ലണ്ട് യാത്രകൾ പതിവാക്കി. അക്കാലത്താണ് ഇംഗ്ലിഷുകാരുടെ ഫുട്ബോൾ പ്രേമം അദ്ദേഹം നേരിട്ടു മനസ്സിലാക്കിയത്. അദ്ദേഹം സ്റ്റേഡിയത്തിൽ കയറി കളി കണ്ടു. രാജ്യാന്തരതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ഫുട്ബോളിലൂടെ കഴിയുമെന്ന ഉപദേശം ലഭിച്ചതോടെ ഒരു ക്ലബ് സ്വന്തമാക്കാനായി ശ്രമം. പേരും പെരുമയുമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് ആദ്യം ശ്രദ്ധിച്ചതെങ്കിലും വൻതുക വേണ്ടിവരുമെന്നായപ്പോൾ പിൻമാറി. ടോട്ടനം ഹോട്സപറിലേക്കായി പിന്നീടു നോട്ടം. പക്ഷേ, മുഴുവൻ ഓഹരിയും നൽകാൻ ഉടമകൾ വിസ്സമ്മതിച്ചു.
അപ്പോഴാണു കടക്കെണയിൽ കിടക്കുകയായിരുന്ന ചെൽസിയെപ്പറ്റി അറിയുന്നത്. അബ്രമോവിച്ചിന്റെ ഉദ്യോഗസ്ഥർ ചർച്ചയ്ക്കിറങ്ങി. 140 മില്യൺ പൗണ്ടിന്റെ (ഇപ്പോഴത്തെ കണക്കുപ്രകാരം ഏകദേശം 1500 കോടി രൂപ) ഡീ*ൽ തയാറാക്കി. ചെൽസി വാങ്ങാനുള്ള പ്രപ്പോസലിനു വെറും 3 മിനിറ്റിൽ അബ്രമോവിച്ച് അനുമതി നൽകിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പിൽക്കാലത്തു വെളിപ്പെടുത്തിയത്.
∙ മൂന്നു ഭാര്യമാർ
1987ൽ 21ാം വയസ്സിൽ അബ്രമോവിച്ചിന്റെ ആദ്യ വിവാഹം. ഓൾഗ ലിസോവ എന്ന റഷ്യക്കാരിയായിരുന്നു വധു. 90ൽ ഇരുവരും വേർപിരിഞ്ഞു. ആ ബന്ധത്തിൽ മക്കളില്ല. ഐറിന മലൻഡിനയുമായി 1991ൽ അടുത്ത വിവാഹം. 16 വർഷത്തിനുശേഷം 2007ൽ ആ ബന്ധം വേർപെട്ടു. ആ ബന്ധത്തിൽ 5 മക്കൾ. 2008ൽ ദാഷ ഷുക്കോവയുമായി വിവാഹം. 2017ൽ വേർപിരിഞ്ഞു. ആ ബന്ധത്തിൽ 2 മക്കൾ.
Congratulations Chelsea for the Super Cup.......
David and Goliath fightill epravasyam Goliath thanne vellam koodichu jayichu ...
King is always king 🤴 ...