Sponsored Links ::::::::::::::::::::Remove adverts | |
‘ഞെക്കിക്കൊന്നോളൂ ശ്വാസം മുട്ടിച്ച് കൊല്ലരുത്’; സിനിമ വിടാനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി
സൂപ്പർതാരം സുരേഷ് ഗോപി സിനിമയിൽ നിന്നും മാറിനിൽക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമാകുകയാണ്. 2015ൽ റിലീസ് ചെയ്ത മൈ ഗോഡ് എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ സജീവമായി രാഷ്ട്രീയരംഗത്തെത്തുകയും ചെയ്തു.
എന്നാൽ സിനിമ വിടാൻ തനിക്കൊരു കാരണമുണ്ടായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ് സുരേഷ് ഗോപി തനിക്കുണ്ടായ അനുഭവത്തെപ്പറ്റി ഒരു പൊതുവേദിയിൽ പറഞ്ഞത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്* ബയോകെമിസ്ട്രി അനലൈസറിന്റെ ഉദ്ഘാടനം നിര്*വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം വികാരാധീനനായത്. സുരേഷ് ഗോപി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്* നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഉപകരണമാണിത്.
‘സിനിമയില്* നല്ല വേഷങ്ങള്* ചെയ്തു കൊണ്ടിരുന്ന സമയത്താണ് ചാനൽ റിയാലിറ്റി ഷോയിൽ അവതാരകനായത്. എന്നാല്* അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്*ത്തകര്*ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിർമാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്*ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്* ജനങ്ങളുമായി നന്നായി സംവദിക്കാന്* കഴിയുന്ന പരിപാടി ഒഴിവാക്കാന്* തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്* നിയന്ത്രണമേര്*പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയിൽ ഞാൻ സജീവമാകുകയായിരുന്നു.–സുരേഷ് ഗോപി പറഞ്ഞു.
‘മനുഷ്യരുമായി വളരെയേറെ സംവദിക്കാന്* ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്* വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്* നഷ്ടപ്പെട്ടതില്* വേദനയില്ല.’ സുരേഷ് ഗോപി വ്യക്തമാക്കി.
സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ ആദ്യത്തെ പെണ്*കുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണെന്നും ആ കുഞ്ഞ് അപകടത്തില്* പെട്ട് അവസാനം മരണമടഞ്ഞതും തൊട്ടടുത്തുള്ള മെഡിക്കല്* കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്* വച്ചാണെന്നും വേദനയോടെ സുരേഷ് ഗോപി പറഞ്ഞു.
എംപി ഫണ്ടില്* നിന്നും വാങ്ങിച്ച രക്ത പരിശോധന മെഷീന്* തന്റെ കൈയ്യില്* നിന്നും പണമെടുത്തല്ല വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്*ക്ക് സഹായകരമാകുന്നതില്* സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അഭിമന്യുവിന്റെ വീട്ടിലെത്തി; വട്ടവടയാകെ സെൽഫിയെടുത്ത് സുരേഷ് ഗോപി, വിവാദം
മഹാരാജാസില്* കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്*ത്തകന്* അഭിമന്യുവിന്റെ നാട്ടിലും വീട്ടിലും സുരേഷ് ഗോപി എംപി നടത്തിയ സന്ദർശനം വിവാദത്തിൽ. അഭിമന്യുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ് ഗോപി വട്ടവടയാകെ സെൽഫിയിൽ ഒപ്പിയെടുത്തതാണു വിവാദത്തിനു കാരണമായത്. ഇതിനു പുറമെ വട്ടവടയ്ക്കു കൈനിറയെ വികസന പദ്ധതികളും വാഗ്ദാനം ചെയ്തു താരം.
സെല്*ഫി ?മഹാപാതക?മാണെന്ന് ഉറക്കെ പ്രസംഗിച്ച ചിന്താ ജറോം ഉള്*പ്പടെയുള്ളവര്* പ്രിയ സഖാവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തിയ ഇടുക്കിയിലെ കര്*ഷക കുടിയേറ്റ ഗ്രാമമായ വട്ടവടയിലേയ്ക്ക് സുരേഷ് ഗോപിയുടേത് ?സിനിമാറ്റിക് എന്*ട്രി?യായിരുന്നു. കാണാന്* ആളുകൂടി. രാഷ്ട്രീയ? സാമൂഹ്യ പ്രവര്*ത്തകരും മന്ത്രിമാരും അഭിമന്യുവിന്റെ മാതാപിതാക്കളെ കണ്ട് മടങ്ങിയപ്പോള്* സുരേഷ് ഗോപിയുടെ സന്ദര്*ശനം വട്ടവടയെ ആകെ സെല്*ഫിയില്* ഒപ്പിയെടുത്തായിരുന്നു മുന്നേറിയത്.
അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദന തങ്ങിനില്*ക്കുന്ന വട്ടവടയിലെ കോളനിയുടെ ഇടനാഴികളില്* സുരേഷ്ഗോപി എംപി താരപ്പകിട്ടോടെ ജനങ്ങള്*ക്കൊപ്പം ചിരിച്ചു പിടിച്ചു സെല്*ഫികളെടുത്തുകൂട്ടി. സെല്*ഫിയുടെ ?പ്രത്യയശാസ്ത്രം? എന്തുമാകട്ടെ, ആശ്വസിപ്പിക്കാനെത്തിയവര്* വട്ടവടക്ക് വിനോദയാത്ര വന്നപോലെയാണു പെരുമാറിയതെന്ന് അഭിമന്യുവിന്റെ സുഹൃത്തുക്കള്* ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും സുരേഷ് ഗോപിയുടെ സന്ദര്*ശന ചിത്രങ്ങള്* രോഷത്തിനും പ്രതിഷേധത്തിനും കാരണമായി. താരം കാണിച്ചത് ഔചിത്യമില്ലായ്മയാണെന്നാണു വിമര്*ശനം
അഭിമന്യുവിന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ആ മരണം രാജ്യത്തിന്റെ വര്*ഗീയതയ്ക്കെതിരെയുള്ള ബലിയായിരുന്നെന്നു സുരേഷ് ഗോപി പറഞ്ഞു. വട്ടവട പഞ്ചായത്തില്* നിലനില്*ക്കുന്ന രാഷ്ട്രീയ പശ്ചാത്തലം അനുവദിക്കുകയാണെങ്കില്* വട്ടവട സ്കൂള്* നവീകരണത്തിന് വേണ്ടി എംപി ഫണ്ടില്* നിന്ന് പണമനുവദിക്കും. അഭിമന്യു ഡ്രിങ്കിങ് വാട്ടര്* പ്രൊജക്ട് എന്ന പേരില്* വട്ടവടയിലെ നാനൂറോളം കുടുംബങ്ങള്*ക്ക് കുടിവെള്ളമെത്തിക്കാനും സഹായിക്കുമെന്നു സുരേഷ്ഗോപി പറഞ്ഞു.
Sent from my ZUK Z1 using Tapatalk
Returning To Big Screen
Still From Tamil Film Tamil Arasan
Sent from my LLD-AL10 using Tapatalk
22 varsham aayi vizhinjam padhathikku vendi poruthunnathre..............inger sharikkum oru paavathanum, standard ponkanum anu.........