കിടിലൻ ഫീച്ചറുകൾ, നോക്കിയ ആൻഡ്രോയ്ഡ് ഫോൺ വില വിവരങ്ങൾ പുറത്ത്!
ഏറെ നാളായി കാത്തിരിക്കുന്ന നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളുടെ വില വിവരങ്ങൾ പുറത്തുവന്നു. നേരത്തെ തന്നെ നോക്കിയ ആൻഡ്രോയ്ഡ് ഫോണുകളെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പുറത്തുവന്നിരുന്നു. ഫീച്ചറുകൾ, ഡിസൈൻ, മോഡലുകൾ, പുറത്തിറങ്ങുന്ന തീയതി എന്നിവയെ കുറിച്ചെല്ലാം ഇപ്പോൾ തന്നെ നിരവധി ടെക്ക് വെബ്സൈറ്റുകളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി വില വിവരങ്ങളും പുറത്തുവന്നിരിക്കുന്നു.
നോക്കിയ ഡി1സി സ്മാര്*ട്ട്*ഫോണുകളുടെ വില തുടങ്ങുന്നത് 10,000 രൂപയിലാണെന്നാണ് nokiapoweruser.com എന്ന വെബ്*സൈറ്റ് റിപ്പോര്*ട്ട് ചെയ്യുന്നത്. 2 ജിബി റാമോടു കൂടിയ പതിപ്പിന് 9,999 രൂപയും, 3 ജിബി റാമോട് കൂടിയ മോഡലിനു 12,999 രൂപയുമാണ് വില. ലഭ്യമായ വില വിവരങ്ങൾ ശരിയാണെങ്കിൽ നോക്കിയ സ്മാർട്ട്ഫോൺ വിപണി പിടിച്ചെടുക്കുമെന്നാണ് കരുതുന്നത്. ഇത്രയും മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ഈ വിലയ്ക്ക് നോക്കിയ വിപണിയിൽ ഇറക്കിയാൽ ഉപഭോക്താക്കൾ കൈനീട്ടി സ്വീകരിക്കുമെന്ന് തന്നെ പറയാം. എന്നാൽ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നോക്കിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നോക്കിയയുടെ അതിവേഗ ഫോൺ 2017 ല്‍* വിപണിയിലെത്തുമെന്നാണ് കരുതുന്നത്. അടുത്ത വർഷം തന്നെ പുതിയ ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിറക്കുമെന്ന് നോക്കിയ മേധാവികൾ അറിയിച്ചിരുന്നു. നോക്കിയ D1C എന്ന പേരിലുള്ള ഹാൻഡ്സെറ്റിന്റെ ചിത്രങ്ങളാണ് നേരത്തെ സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നത്. ഗോള്‍*ഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ഹാൻഡ്സെറ്റുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നോക്കിയ D1C ഗോള്‍*ഡ് ഹൈ എന്‍*ഡ് വേര്*ഷനാണെന്നാണ് കരുതുന്നത്. ഗോൾ വേർഷന്റെ ഹോം ബട്ടണില്‍* ഫിങ്കര്‍* പ്രിന്റ് സെന്‍*സറുണ്ടാകും. അതേസമയം*, ബ്ലാക്ക്, വൈറ്റ് വേർഷനുകളിൽ ഫിങ്കര്‍* പ്രിന്റ് സെന്‍*സറുകള്* ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ബ്ലാക്ക്, വൈറ്റ് വേർഷനിൽ മെറ്റൽ ഫ്രെയിം, പോളികാർബോനേറ്റ് ബ്ലാക്ക് കവറുണ്ട്. എന്നാല്‍* ഗോൾഡ് വേർഷനിൽ മെറ്റൽ യുനിബോഡി ഡിസൈനാണ്.
വിവിധ വെബ്സൈറ്റുകളിൽ നിന്നു ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം എല്ലാ വേർഷനുകളും ഫുൾ എച്ച്ഡി ഡിസ്പ്ലെയായിരിക്കും. ഒക്ടാകോര്‍* സ്*നാപ്ഡ്രാഗണ്* 430 പ്രോസസർ, അഡ്രീനോ 505 ജിപിയു ഗ്രാഫിക്*സ്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് ന്യൂഗട്ട്, 13 മെഗാപിക്*സല്* പിൻക്യാമറ, 8 മെഗാപിക്*സല്* സെൽഫി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
1K kooduthal anennu thonnunnu, market-il idichu keranam enkil.
iPhone 5s this stage will be let down unless OP wants a smaller screen.. Also there a choice between iOS and Android which OP hasn't mentioned( by giving couple of Android based phones names may Android he wants).
I would recommend a LeEco phone - Le Max2.. Oneplus 2 was considered as their failure after big start with One, till 3T this anything released between One and 3T (2, X or 3).. Or Lenovo Z plus better than Vibe series.. or even consider Xiaomi Note 3
വോഡഫോൺ ജിയോയിൽ ലയിക്കുമോ? അതോ ഐഡിയയിലോ?
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ വിപണിയിൽ പിടിച്ചു നിൽക്കാനായി മറ്റു കമ്പനികളുമായി ലയനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് കമ്പനിയായ വോഡഫോൺ ഇന്ത്യയിൽ ചില ലയനനീക്കങ്ങൾക്ക് ശ്രമിക്കുന്നതായി ടെലഗ്രാഫ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
മുകേഷ് അംബനിയുടെ റിലയൻസ് ജിയോ, ഐഡിയ എന്നീ രണ്ടു കമ്പനികളുമായി വോഡഫോൺ ചർച്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജിയോ 4ജി വന്നതോടെ മുൻനിര ടെലികോ കമ്പനികൾക്ക് വരെ വൻ പ്രതിസന്ധിയാണ് നേരിട്ടത്. വരിക്കാരെ പിടിച്ചുനിർത്താൻ വൻ ഓഫറുകൾ പ്രഖ്യാപിച്ച് മിക്ക കമ്പനികളും ജിയോയുമായി മൽസരിക്കുകയാണ്. ഇതിനിടെയാണ് വോഡഫോൺ ജിയോ, ഐഡിയ കമ്പനികളുമായി ലയിക്കുമെന്ന റിപ്പോർട്ട് വരുന്നത്.
ജിയോയും ഐഡിയയും തമ്മില്‍* ലയന ചര്*ച്ചകള്* നടക്കുന്നുണ്ടെന്നാണ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഐഡിയയും വോഡഫോണും ഈ വാര്*ത്ത നിഷേധിച്ചു. ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് വോഡഫോൺ, ഐഡിയ വക്താക്കൾ അറിയിച്ചത്. എന്നാൽ ജിയോ പ്രതികരിച്ചിട്ടില്ല.
അതേസമയം, രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ ലയിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. അനില്‍* അംബാനിയുടെ റിലയന്*സ് കമ്യൂണിക്കേഷന്‍*സും എയര്‍*സെലും തമ്മിൽ ലയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചര്*ച്ചകള്* പുരോഗമിക്കുകയാണ്. രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം അതിജീവിക്കാൻ കേവലം നാലു കമ്പനികൾക്ക് മാത്രമേ കഴിയൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയാണ് വോഡഫോൺ. എയർടെൽ ആണ് ഒന്നാം സ്ഥാനത്ത്.
ഇതിനിടെ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ കുതിക്കുകയാണ്. നിലവിൽ ജിയോ വരിക്കാർ അഞ്ചു കോടി കടന്നു. മാർച്ച് അവസാനത്തോടെ പത്തു കോടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം വിപണി വിഹിതത്തിൽ എയർടെൽ (24.76 ശതമാനം), വോഡഫോൺ (19.12 ശതമാനം), ഐഡിയ(17.03) എന്നിങ്ങനെയാണ് കണക്ക്.
Dell tab volume ipo kurajuu... egana resolve akuneee.. model number venue 7 3740
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
ഇളവുകളുണ്ടായിട്ടും കേരളത്തിൽ ബി.എസ്.എൻ.എൽ കണക്*ഷൻ കുറഞ്ഞു
കോഴിക്കോട്: ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനും ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ്* കണക്*ഷനുകളുടെ എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ച ഇളവുകൾ കേരളത്തിൽ ഫലംകണ്ടില്ല.
അതേസമയം, അയൽസംസ്ഥാനങ്ങളിൽ കണക്*ഷൻ കൂടിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്ക്.
രാത്രി ഒമ്പതുമണിക്കും രാവിലെ ഏഴുമണിക്കുമിടയിൽ ലാൻഡ് ഫോണിൽനിന്നുള്ള വിളികൾ 2016 ഓഗസ്റ്റുമുതൽ ബി.എസ്.എൻ.എൽ. സൗജന്യമാക്കിയിരുന്നു. രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതി മറ്റുസംസ്ഥാനങ്ങളിലെല്ലാം ഗുണംചെയ്തു.
ഒക്ടോബറിൽമാത്രം കർണാടകത്തിൽ 1,542 കണക്*ഷനും തമിഴ്നാട്ടിൽ 348 കണക്*ഷനും വർധിച്ചു. എന്നാൽ, ഇവിടെ സെപ്റ്റംബറിൽ 11,828-ഉം ഒക്ടോബറിൽ 7359-ഉം ഉപഭോക്താക്കൾ കുറഞ്ഞു.
2006-ൽ കേരളത്തിൽ ബി.എസ്.എൻ.എല്ലിനുണ്ടായിരുന്ന ലാൻഡ് േഫാൺ കണക്*ഷൻ 39 ലക്ഷമാണ്. അന്ന് 44 ലക്ഷം കണക്*ഷൻ നൽകാനുള്ള അടിസ്ഥാനസൗകര്യമൊരുക്കിയിരുന്നു. കണക്*ഷൻ പ്രതീക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്നത് നാലുലക്ഷത്തോളവും.
ഇപ്പോൾ 39 ലക്ഷത്തിൽനിന്ന് 21 ലക്ഷമായി ഉപഭോക്താക്കൾ കുറഞ്ഞു. 44 ലക്ഷം കണക്*ഷനുവേണ്ട കേബിളുകളും മറ്റ് അടിസ്ഥാനസൗകര്യവും ഒരുക്കിയതുവഴി കോടിക്കണക്കിനുരൂപ പാഴാകുകയുംചെയ്തു.
ഇതൊക്കെയാണെങ്കിലും കേരളത്തിലെ ബി.എസ്.എൻ.എൽ. ഇപ്പോഴും വൻ ലാഭത്തിലാണ്. ആവശ്യമായ അറ്റകുറ്റപ്പണി നടത്തുകയും ആവശ്യക്കാർക്ക് കണക്*ഷൻ നൽകുകയും ചെയ്താൽ ലാഭം ഇരട്ടിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.
ബി.എസ്.എൻ.എല്ലിന്റെ തലവിധി ഇങ്ങനെ
- ഇളവുകൾ പ്രഖ്യാപിച്ചതിനുപിന്നാലെ ബി.എസ്.എൻ.എൽ. ലാൻഡ്ഫോൺ കണക്*ഷന് ആയിരക്കണക്കിന് പുതിയ ആവശ്യക്കാർ ഓഫീസുകളിലെത്തുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം നൽകാൻ കഴിയുന്നില്ല.
- കേബിൾ കുഴിക്കാനും അറ്റകുറ്റപ്പണി നടത്താനും ആവശ്യത്തിന് ജീവനക്കാരില്ല. അതിനാൽ മാസങ്ങളായി പ്രവർത്തിക്കാത്ത ലാൻഡ് ഫോൺ കണക്*ഷനുകൾ ഒട്ടേറെ.
- പരാതി രജിസ്റ്റർചെയ്തിട്ടും ഫലമില്ലാത്തതിനാൽ ഇത്തരം ആയിരക്കണക്കിന് കണക്*ഷൻ ബി.എസ്.എൻ.എൽ.തന്നെ സ്വമേധയാ വിച്ഛേദിച്ചു.
- പരാതി പരിഹരിച്ചുകിട്ടിയാൽ കണക്*ഷൻ തുടരുന്നതിന് ഉപഭോക്താക്കൾ താത്*പര്യം പ്രകടിപ്പിക്കാറുണ്ട്. ഫോൺ സറണ്ടർ ചെയ്തവർപോലും ഇപ്പോൾ വീണ്ടും അപേക്ഷിക്കുന്നു.
- എന്നാൽ, കണക്*ഷൻ നൽകാനുള്ള ശ്രമം ബി.എസ്.എൻ.എല്ലിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
- കേബിളിലെയും എക്സ്ചേഞ്ചിലെയും തകരാറുകൾ പരിഹരിക്കാതെ കണക്*ഷൻ കൂട്ടാനുള്ള ശ്രമം വിജയിക്കില്ലെന്ന് ജീവനക്കാർ പറയുന്നു.
@Naradhan, @renjuus