ബസിനെക്കാൾ സമയലാഭം, നിർമാണം കൊച്ചിയിൽ; വിസ്മയമായി വാട്ടർ മെട്രോ, കൊച്ചി അടിമുടി മാറുമോ?
മെട്രോ റെയില്* കൊച്ചിയുടെ നഗര ജീവിതത്തെ സ്വാധീനിച്ചതിന് സമാനമായി വാട്ടര്* മെട്രോ കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയര്*ത്തുമോ എന്നാണ് കണ്ട
റിയേണ്ടത്.
കൊച്ചി വാട്ടർ മെട്രോ.
തുരുമ്പെടുത്ത ബോട്ടുകളിലെ യാത്രയും പഴഞ്ചന്* ബോട്ടു ജെട്ടി സെറ്റപ്പുമെല്ലാം കൊച്ചിക്കാര്*ക്ക് ഇനി മറക്കാം. രാജ്യത്തെ ആദ്യ വാട്ടര്* മെട്രോ കൊച്ചിയില്* യാഥാര്*ഥ്യമായതോടെ നഗരത്തിലെ ഗതാഗത മേഖല അടിമുടി മാറുകയാണ്. കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടര്* മെട്രോ കൊച്ചിയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ടൂറിസത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ് സര്*ക്കാര്* പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്* ഹൈക്കോടതി-വൈപ്പിന്* റൂട്ടിലെ ഓളപ്പരപ്പിലൂടെ കുതിപ്പ് തുടങ്ങിയ വാട്ടര്* മെട്രോ കൊച്ചിയിലെ ദ്വീപുവാസികളുടെ ദൈനംദിന ജീവിതത്തില്* എന്തെല്ലാം മാറ്റങ്ങളായിരിക്കും കൊണ്ടുവരുക? കൊച്ചിയില്* നിലവിലുള്ള ബോട്ട് സര്*വീസുകളില്*നിന്ന് എങ്ങനെയാണ് വാട്ടര്* മെട്രോ വ്യത്യാസപ്പെടുന്നത്?...
കൊച്ചിയുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് നഗരത്തിലെ ജല ഗതാഗതത്തിനും. പുഴയും കായലുകളും താണ്ടിയായിരുന്നു പണ്ടുമുതലേ യാത്രയും ചരക്കുനീക്കവുമെല്ലാം. ഒരു കാലത്ത് അറുപതോളം ജെട്ടികള്* വരെ ഉണ്ടായിരുന്ന കൊച്ചിയില്* ഇപ്പോള്* 20 ജെട്ടികള്* മാത്രമാണ് അവശേഷിക്കുന്നത്. ബോട്ടുകളുടെ എണ്ണവും നന്നേ കുറഞ്ഞു. നഗരത്തിലേക്ക് പെട്ടെന്ന് എത്തിപ്പെടാന്* കഴിയാത്ത ദ്വീപുകളിലുള്ളവര്* ഇന്നും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ ദ്വീപുവാസികളായ യാത്രക്കാര്*ക്കാണ് വാട്ടര്* മെട്രോ ഏറെ സഹായകരമാവുക. വാട്ടര്* മെട്രോ സര്*വീസ് കൂടുതല്* റൂട്ടുകളിലേക്ക് വ്യാപിക്കുന്നതോടെ കൊച്ചിക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്*.
ഗതാഗതക്കുരുക്കില്ല, യാത്രാ സമയം കുറയും
മെട്രോ റെയിലിന് സമാനമായ ടെര്*മിനലുകളും ടിക്കറ്റ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളുമാണ് വാട്ടര്* മെട്രോയ്ക്കും. മെട്രോ റെയില്* കൊച്ചിയുടെ നഗര ജീവിതത്തെ സ്വാധീനിച്ചതിന് സമാനമായി വാട്ടര്* മെട്രോ കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയര്*ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. പൊടിയടിക്കാതെ വെയിലു കൊള്ളാതെ സുഗമമായ യാത്ര ലഭിക്കുമെന്നതിനാല്* ദൈനംദിന യാത്രയ്ക്കായി ധാരാളം പേര്* വാട്ടര്* മെട്രോയെ തിരഞ്ഞെടുത്തേക്കാം. ടിക്കറ്റ് നിരക്ക് താരതമ്യേനെ കുറവായതും നഗരത്തിലെ ഗതാഗതക്കുരുക്കില്* നിന്ന് രക്ഷനേടാനാകുമെന്നതും കൂടുതല്* യാത്രക്കാരെ വാട്ടര്* മെട്രോയിലേക്ക് ആകര്*ഷിച്ചേക്കും. .
കൊച്ചി വാട്ടര്* മെട്രോ |
യാത്രാസമയം ഗണ്യമായി കുറയുമെന്നതും വാട്ടര്* മെട്രോയുടെ നേട്ടമാണ്. ശരാശരി എട്ട് മുതല്* പത്ത് നോട്ടിക്കല്* മൈല്* വേഗതയില്* വരെ കുതിക്കാന്* വാട്ടര്* മെട്രോയക്ക് സാധിക്കും. ഇപ്പോള്* സര്*വീസ് നടത്തുന്ന ജല ഗതാഗത വകുപ്പിന്റെ ബോട്ടുകള്*ക്ക് ശരാശരി കിട്ടുന്നത് 6 നോട്ടിക്കല്* മൈല്* വേഗമാണ്.
ഏപ്രില്* 27 മുതല്* സര്*വീസ് ആരംഭിക്കുന്ന വൈറ്റില-കാക്കനാട് റൂട്ടില്* ബസുകളിലെ യാത്രയെക്കാള്* സമയം ലഭിക്കാനും വാട്ടര്* മെട്രോയ്ക്ക് സാധിക്കും. വൈറ്റിലയില്*നിന്ന് ബസില്* കാക്കനാട്ടേക്കുള്ള യാത്രാ സമയം വിവിധ റൂട്ടുകളില്* 45 മിനിറ്റ് മുതല്* ഒരു മണിക്കൂര്* വരെയാണ്. എന്നാല്*, ഇതേ യാത്ര വാട്ടര്* മെട്രോയിലാകുമ്പോള്* 23 മിനിറ്റിനകം എത്തിച്ചേരാനാകും. റോഡ് മാര്*ഗം ഹൈക്കോടതിയില്*നിന്ന് വൈപ്പിനിലേക്ക് ബസിലെത്താന്* ഏകദേശം 20-30 മിനിറ്റോളം സമയമെടുക്കും. ഗതാഗതക്കുരുക്കില്*പ്പെട്ടാല്* അതിലേറെയും. എന്നാല്*, വാട്ടര്* മെട്രോയിലാകുമ്പോള്* ഹൈക്കോടതിയില്*നിന്ന് 20 മിനിറ്റിനകം വൈപ്പിനിലെത്തും. അതേസമയം ഈ രണ്ട് റൂട്ടിലും ബസുകളിലെതിനെക്കാള്* യാത്ര ചാര്*ജ് വാട്ടര്* മെട്രോയ്ക്കുണ്ട്.
രാജ്യത്തിന് കേരളത്തിന്റെ മാതൃക
രാജ്യത്തെ ആദ്യ വാട്ടര്* മെട്രോ സംവിധാനവും ഈ വലുപ്പത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ സംയോജിത ജല ഗതാഗത സംവിധാനവുമാണ് കൊച്ചിയിലേതെന്നത് കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണ്. പദ്ധതിയുടെ ഉദ്ഘാടനവേളയില്* കൊച്ചി വാട്ടര്* മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്*ക്കും മാതൃകയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകളും കേരളത്തിനുള്ള അംഗീകാരമാണ്. കൊച്ചി മെട്രോ റെയിലിന് അനുബന്ധമായി നടപ്പാക്കിയ വാട്ടര്* മെട്രോ പദ്ധതിക്ക് മേല്*നോട്ടം വഹിക്കുന്നത് കെ.എം.ആര്*.എല്ലാണ് (കൊച്ചി മെട്രോ റെയില്* ലിമിറ്റഡ്). കൊച്ചി വാട്ടര്* മെട്രോ ലിമിറ്റഡിനാണ് സര്*വീസിന്റെ ഏകോപന ചുമതല.
കൊച്ചി വാട്ടര്* മെട്രോ |
2013-ല്* കെച്ചിയില്* മെട്രോ റെയിലിന്റെ നിര്*മാണം ആരംഭിക്കുമ്പോള്* രാജ്യത്തെ മറ്റിടങ്ങളിലെല്ലാം മാതൃകകള്* പലതുണ്ടായിരുന്നു. അവയില്*നിന്നെല്ലാം പാഠങ്ങള്* ഉള്*ക്കൊണ്ടതിനാല്* പദ്ധതി നടത്തിപ്പില്* വെല്ലുവിളികള്* കുറവായിരുന്നു. എന്നാല്*, വാട്ടര്* മെട്രോയിലേക്ക് വരുമ്പോള്* സ്ഥിതി അതല്ല. രാജ്യത്തെ തന്നെ ആദ്യ വാട്ടര്* മെട്രോയാണിത്. അതിനാല്* വാട്ടര്* മെട്രോകളില്* രാജ്യത്തിന് ഇനി മാതൃക കൊച്ചിയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്*, പ്രത്യേകിച്ച് ഗതാഗതത്തിന് ബദല്* മാര്*ഗം തേടുന്ന രാജ്യങ്ങള്*ക്കും കൊച്ചി മാതൃകയാക്കും.
നിര്*മാണം കൊച്ചിയിലെ കപ്പല്* ശാലയില്*
മെയ്ക്ക് ഇന്* ഇന്ത്യ പദ്ധതിക്ക് കുതിപ്പേകി വാട്ടര്* മെട്രോ സര്*വീസിന് ആവശ്യമായ ബോട്ടുകള്* കൊച്ചിയില്* തന്നെ ഡിസൈന്* ചെയ്ത് കൊച്ചി കപ്പല്* ശാലയിലാണ് നിര്*മിച്ചത്. 2019-ലാണ് 23 ബോട്ടുകള്* നിര്*മിക്കുന്നതിന് കൊച്ചി കപ്പല്* ശാലയ്ക്ക് കരാര്* നല്*കിയത്. ഇതുവരെ എട്ട് ബോട്ടുകള്* കപ്പല്* ശാല കെ.എം.ആര്*.എല്ലിന് കൈമാറി. ബാക്കിയുള്ള ബോട്ടുകളും ഈ വര്*ഷം അവസാനത്തോടെ കൈമാറും. ഏകദേശം 7.36 കോടി രൂപയോളമാണ് ഒരു ബോട്ടിന് ചെലവ് കണക്കാക്കുന്നത്. കേരളത്തില്* നിര്*മിച്ച വാട്ടര്* മെട്രോ ബോട്ടുകള്* ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു. ഇലക്ട്രിക് ബോട്ടുകള്*ക്കായുള്ള രാജ്യാന്തര പുരസ്*കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്*ഡും കൊച്ചി വാട്ടര്* മെട്രോ നേടിയിയിട്ടുണ്ട്.
കൊച്ചിന്* റിപ്പ് യാര്*ഡില്* വാട്ടര്* മെട്രോ |
ചെലവ് 1136 കോടി, വായ്പ ജര്*മനിയില്*നിന്ന്
കൊച്ചിക്ക് പുതിയ കുതിപ്പേകുന്ന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചെലവു വരുന്നത്. പദ്ധതിയുടെ പ്രഖ്യാപന വേളയില്* 747 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്*, പദ്ധതി നടപ്പാക്കുന്നത് അനിശ്ചതമായി നീണ്ടതോടെ ചെലവും കൂടി. ഈ തുകയില്* ജര്*മ്മന്* ഫണ്ടിംഗ് ഏജന്*സിയായ കെ.എഫ്.ഡബ്യൂയുവില്* നിന്നുള്ള വായ്പയും സംസ്ഥാന സര്*ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്*പ്പെടുന്നു. സംസ്ഥാന സര്*ക്കാരിന് 74 ശതമാനവും കെ.എം.ആര്*.എല്ലിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
പദ്ധതി പൂര്*ത്തിയാകുമ്പോള്* പത്ത് ദ്വീപുകളിലായി 38 ടെര്*മിനലുകള്* ബന്ധിപ്പിച്ച് 78 വാട്ടര്* മെട്രോ ബോട്ടുകള്*ക്ക് (100 പേര്*ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടും 50 പേര്*ക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടും) സര്*വ്വീസ് നടത്താന്* സാധിക്കും. ഇതിന്റെ ആദ്യ ഘട്ടമാണ് ഹൈക്കോടതി-വൈപ്പിന്*, വൈറ്റില-കാക്കനാട് ടെര്*മിനലുകള്*. മറ്റ് ടെര്*മിനലിന്റെ നിര്*മാണ ജോലികള്* പൂര്*ത്തിയാകുന്ന മുറയ്ക്ക് അവിടങ്ങളിലും സര്*വീസ് തുടങ്ങും.
കൊച്ചി വാട്ടര്* മെട്രോ |
ടിക്കറ്റ് നിരക്ക് 20 രൂപ മുതല്*
ആദ്യഘട്ടത്തില്* രാവിലെ ഏഴ് മണി മുതല്* വൈകീട്ട് എട്ട് മണിവരെയാണ് സര്*വീസ്. തിരക്കുള്ള സമയങ്ങളില്* 15 മിനിറ്റ് ഇടവേളകളില്* സര്*വീസുണ്ടാകും. പ്രാരംഭഘട്ടത്തില്* യാത്രക്കാരുടെ എണ്ണം പരിശോധിച്ച ശേഷമായിരിക്കും സര്*വീസുകള്*ക്കിടയിലെ സമയം നിജപ്പെടുത്തുന്നത്.
കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയാണ്. പരമാവധി 40 രൂപയും. ഹൈക്കോടതിയില്*നിന്ന് വൈപ്പിനിലേക്ക് 20 രൂപയും വൈറ്റിലയില്*നിന്ന് കാക്കനാട്ടേക്ക് 30 രൂപയുമാണ് യാത്രാനിരക്ക്. സ്ഥിരം യാത്രക്കാര്*ക്കായി പ്രതിവാര, പ്രതിമാസ, ത്രൈമാസ പാസുകളും കെ.എം.ആര്*.എല്*. നല്*കും. പ്രതിവാര പാസിന് 180 രൂപയും പ്രതിമാസ പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ് നിരക്ക്. കൊച്ചി വണ്* കാര്*ഡ് ഉപയോഗിച്ചും വാട്ടര്* മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്* ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.
പ്രതിവാര പാസ് 180 രൂപ യാത്ര 12 തവണ പ്രതിമാസ പാസ് 600 രൂപ യാത്ര 50 തവണ ത്രൈമാസ പാസ് 1500 രൂപ യാത്ര 150 തവണ
കായല്* ടൂറിസത്തിന് വിദേശികള്* പറന്നെത്തും
വാട്ടര്* മെട്രോ യാഥാര്*ഥ്യമായതോടെ പുതിയ ടൂറിസം സാധ്യതകള്* കൂടിയാണ് തുറക്കപ്പെടുന്നത്. കൊച്ചിയിലെ പ്രധാനപ്പെട്ട ദ്വീപുകളെ നഗരഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയില്* വലിയ കുതിച്ചുചാട്ടമുണ്ടാകും. ലോകോത്തര നിലവാരത്തിലുള്ള വാട്ടര്* മെട്രോയിലേറി കൊച്ചിയിലെ കായല്*ക്കാഴ്ച കാണാനെത്തുന്ന വിദേശികളുടെ എണ്ണം വര്*ധിപ്പിക്കുമെന്ന കാര്യത്തിലും സംശയമില്ല. ആഡംബര ബോട്ടില്* കായല്* സവാരിക്ക് രാജ്യത്തിനകത്തുനിന്നു നിരവധി സഞ്ചാരികളെ കൊച്ചിയിലേക്ക് പ്രതീക്ഷിക്കാം. ഇത് ദ്വീപുനിവാസികളുടെ ജീവിത സാഹചര്യ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങള്* സൃഷ്ടിക്കുന്നതിനും കാരണമാകും. കൊച്ചിയില്* പോയാല്* മെട്രോ റെയിലില്* കയറണമെന്ന് പറയുന്നതുപോലെ ഇനിയങ്ങോട്ട് കൊച്ചിയിലെത്തുന്നവര്* വാട്ടര്* മെട്രോയിലും കയറിയിട്ടേ മടക്കമുള്ളുവെന്ന് പറയുമെന്നും നിശ്ചയമാണ്.
സജ്ജമായിട്ട് ഒരു വര്*ഷം, ഉദ്ഘാടനം നീണ്ടു
കൊച്ചി വാട്ടര്* മെട്രോയുടെ ആദ്യഘട്ട സര്*വീസ് സജ്ജമായിട്ട് ഒരു വര്*ഷത്തിലേറെ ആയെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പും സര്*വീസ് അനന്തമായി നീളാന്* കാരണമായി. ഏകദേശം ഒരു വര്*ഷത്തിന് മുമ്പ് തന്നെ വാട്ടര്* മെട്രോയുടെ ആദ്യ ബോട്ടായ മുസിരീസ് പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. പിന്നാലെ ഏഴ് ബോട്ടുകളും വാട്ടര്* മെട്രോയുടെ ഭാഗമായി. ഇവയെല്ലാം കഴിഞ്ഞ കുറേ മാസങ്ങളായി കൊച്ചി കായലിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നിരവധി പരീക്ഷണ ഓട്ടങ്ങള്* പൂര്*ത്തിയാക്കി. ഒടുവില്* കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്*നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെ കാത്തിരിപ്പിന് വിരാമമായി. ഏപ്രില്* 24, 25 തീയതികളിലായി നിശ്ചയിച്ച രണ്ട് ദിവസത്തെ കേരള സന്ദര്*ശനത്തിനിടെ വാട്ടര്* മെട്രോയും ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പ് പെട്ടെന്നാണ് ലഭിച്ചതെങ്കിലും കെ.എം.ആര്*.എല്*. വേഗത്തില്* തന്നെ ഒരുങ്ങള്* പൂര്*ത്തിയാക്കി.
അപകടമുണ്ടായാല്* കുതിച്ചെത്തും 'ഗരുഡ'
യാത്രക്കാരുടെ സുരക്ഷയില്* വാട്ടര്* മെട്രോയ്ക്ക് വിട്ടുവീഴ്ചയില്ല. അതിനൂതനമായ പല സുരക്ഷ സൗകര്യങ്ങളും ബോട്ടില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും തകരില്ലെന്ന വിശേഷണത്തോടെ കടലിലേക്കിറങ്ങിയ ടൈറ്റാനിക് വരെ കന്നിയാത്രയില്* അപകടത്തില്*പ്പെട്ടതാണ് ചരിത്രം. അതിനാല്* എത്രയെല്ലാം സുരക്ഷാ സംവിധാനങ്ങള്* ഉണ്ടെന്ന് പറഞ്ഞാലും യാത്ര വെള്ളത്തിലൂടെ ആയതിനാല്* അപകടം പതിയിരിപ്പുണ്ട്. യാത്രയ്ക്കിടെ വാട്ടര്* മെട്രോ അപകടത്തില്*പ്പെട്ടാല്* ബോട്ടിനടുത്തേക്ക് കുതിച്ചെത്താന്* പ്രത്യകമായി നിര്*മിച്ച ഗരുഡ എന്ന റെസ്യൂകു ബോട്ടും കെ.എം.ആര്*.എല്*. സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്* ഗരുഡ പാഞ്ഞെത്തി രക്ഷാപ്രവര്*ത്തനം നടത്തും.
ഗരുഡ |
പോണ്ടിച്ചേരി ആസ്ഥാനമായ അള്*ട്രാ മറൈന്* യാട്ട്സ് പ്രൈവറ്റ് ലിമറ്റഡ് ആണ് ഈ അത്യാധുനിക സൗകര്യങ്ങളുള്ള എമര്*ജന്*സി റെസ്പോണ്*സ് കം വര്*ക്ബോട്ട് നിര്*മിച്ചത്. 18 നോട്ട്സ് ഡിസൈന്* സ്പീഡ് ഉള്ള ഫാസ്റ്റ് ബോട്ടിന് 22 നോട്ട്സ് വരെ വേഗം കൈവരിക്കാനാവും. അതായത് അടിയന്തര ഘട്ടത്തില്* വാട്ടര്* മെട്രോ ബോട്ടിനെക്കാള്* മൂന്നിരട്ടിയോളം വേഗത്തില്* കുതിച്ചെത്താന്* ഗരുഡയ്ക്ക് സാധിക്കും.
വാട്ടര്* മെട്രോയുടെ പാസഞ്ചര്* ഫ്ലീറ്റിന് സുരക്ഷയൊരുക്കുക, അത്യാവശ്യ ഘട്ടങ്ങളില്* റെസ്*ക്യൂ, ടോയിംഗ്, ഇവാക്വേഷന്* തുടങ്ങി വാട്ടര്* ആംബുലന്*സായും വരെ ഗരുഡയെ ഉപയോഗപ്പെടുത്താം. കൊച്ചി വാട്ടര്* മെട്രോ പദ്ധതിയില്* ഇത്തരം നാല് ബോട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പാലൂട്ടാന്* ഫീഡിങ് ഏരിയ, 15 മിനിറ്റില്* ചാര്*ജിങ്
പൂര്*ണമായും ശീതീകരിച്ച വാട്ടര്* മെട്രോ ബോട്ടില്* നൂറു പേര്*ക്ക് സഞ്ചരിക്കാം (50 പേര്*ക്ക് ഇരുന്നും 50 പേര്*ക്ക് നിന്നും). കായല്*ക്കാഴ്ചകള്* ആസ്വദിക്കാന്* വലിയ പനോരമിക് വിന്*ഡോ ആണ് ബോട്ടിനകത്തെ പ്രധാന ആകര്*ഷണം. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്* മെട്രോ റെയിലിന് സമാനം. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്*ക്ക് കുട്ടികളെ പാലൂട്ടാന്* ഫീഡിങ് ഏരീയ, യാത്രക്കാര്*ക്ക് അറിയിപ്പുകള്* നല്*കാന്* പാസഞ്ചര്* അനൗണ്*സ്മെന്റ് സിസ്റ്റം, യാത്രാവിവരങ്ങള്* നല്*കാന്* ഡിസ്പ്ലേ, മൊബൈല്* ചാര്*ജര്* എന്നിവയും ക്യാബിനിലുണ്ട്. ഭിന്നശേഷി സൗഹൃദ ടെര്*മിനലുകളും ബോട്ടുകളുമാണ് വാട്ടര്* മെട്രോയുടേത്. ഉദ്ഘാടന യാത്രയില്* ഒരു ബോട്ടില്* സഞ്ചരിച്ചതും ഭിന്നശേഷി കുട്ടികളായിരുന്നു.
ബാറ്ററിയിലും ഡീസല്* ജനറേറ്റര്* വഴിയും പ്രവര്*ത്തിപ്പിക്കാവുന്ന ഹൈബ്രിഡ് ബോട്ടാണിത്. അടിയന്തര ഘട്ടത്തില്* ബാറ്ററിയുടെ ചാര്*ജ് തീര്*ന്നാല്* യാത്ര തുടരുന്നതിനാണ് ഡീസല്* ജനറേറ്റര്*. ബോട്ടുകള്* ചാര്*ജ് ചെയ്യാന്* സ്റ്റേഷനുകളില്* പ്രത്യേക സംവിധാനവുമുണ്ട്. 15 മിനിറ്റ് മതി ചാര്*ജിങ്ങിന്. അതിനാല്* ഒരു ട്രിപ്പ് കഴിഞ്ഞ്* ടെര്*മിനലുകളില്* നിര്*ത്തി അടുത്തയാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ ബോട്ട് പൂര്*ണമായും ചാര്*ജ് ചെയ്യാനുമാകും.
ഓളപ്പരപ്പിലെ ശാന്തതയും വാട്ടര്* മെട്രോ ബോട്ടുകളുടെ പ്രധാന സവിശേഷതകളിലൊന്നാണ്. യാത്ര ബോട്ടിലാണെന്ന് പോലും ചിലപ്പോള്* മറന്നുപോയേക്കാം. എന്*ജിന്* ശബ്ദമോ വൈബ്രേഷനോ ഇല്ലാത്തതിനാല്* ശബ്ദരഹിതമായി കായല്* യാത്ര ആസ്വദിക്കാം. ശീതീകരിച്ച ക്യാബിന് പുറമേ ബോട്ടിന് പിന്നില്* കാഴ്ചകള്* കാണാനാവുന്ന വിധത്തില്* ചെറിയൊരു ഓപ്പണ്* ഡെക്കുണ്ട്. എന്നാല്* ടൂറിസം ആവശ്യത്തിന് ബോട്ട് ഉപയോഗിക്കുന്ന സാഹചര്യത്തില്* മാത്രമേ ഈ ഡെക്കുകളിലേക്ക് പ്രവേശനമുള്ളു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സാധാരണ യാത്രയില്* ഇവിടേക്ക് ആരേയും അനുവദിക്കില്ല.
പേടിക്കേണ്ട, ഫ്*ളോട്ടിങ് പോണ്ടൂണുകളുണ്ട്*
അപകടമുണ്ടായാല്* ധരിക്കേണ്ട ലൈഫ് ജാക്കറ്റ് സീറ്റിനടിയിലും സീറ്റിനോട് ചേര്*ന്ന ബോക്സുകളിലും സൂക്ഷിച്ചിട്ടുണ്ട്. 100 പേര്*ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്* 110 ലൈഫ് ജാക്കറ്റുകളുണ്ടുണ്ടാകും. ഇതിനുപുറമേ ചില്*ഡ്രന്*സ്, ഇന്*ഫന്റ് ലൈഫ് ജാക്കറ്റുകളും ബോട്ടിലുണ്ട്. വിമാനത്തിലേതിന് സമാനമായി യാത്ര ആരംഭിക്കുന്നതിന് മുമ്പ് അടിയന്തര ഘട്ടത്തില്* സുരക്ഷാ സംവിധാനങ്ങള്* എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് യാത്രക്കാര്*ക്ക് നിര്*ദേശങ്ങളും നല്*കും. വിമാനത്തില്* എയര്*ഹോസ്റ്റസ് നേരിട്ടാണ് നിര്*ദേശം നല്*കുന്നതെങ്കില്* ഇവിടെ സ്*ക്രീനില്* തെളിയുന്ന വീഡിയോ വഴിയാണ് നിര്*ദേശം.
ബോട്ടിലെ പരമാവധി കപ്പാസിറ്റി 100 യാത്രക്കാരാണ്. 100 പേര്* കയറിയാല്* പിന്നീട് ബോട്ടിനുള്ളിലേക്ക് ആര്*ക്കും പ്രവേശിക്കാന്* പറ്റാത്ത രീതിയില്* പാസഞ്ചര്* കണ്*ട്രോള്* സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതല്* യാത്രക്കാര്* കയറിയത് മൂലമുള്ള അപകടങ്ങള്* ഇല്ലാതാക്കാന്* ഇതുവഴി സാധിക്കും. ഫ്ളോട്ടിങ് പോണ്ടൂണുകളാണ് (ജെട്ടികള്*) വാട്ടര്* മെട്രോയുടെ മറ്റൊരു സവിശേഷത. വേലിയേറ്റ-വേലിയിറക്ക സമയങ്ങളില്* ബോട്ടിന്റെ അതേനിരപ്പില്*ത്തന്നെ ജെട്ടികള്* പൊങ്ങിക്കിടക്കുന്നതിനായി സജ്ജീകരിച്ച സംവിധാനമാണിത്. ഇതോടെ വേലിയേറ്റ-വേലിയിറക്ക സമയങ്ങളില്* യാത്രക്കാര്*ക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ എളുപ്പത്തില്* കയറാനും ഇറങ്ങും സാധിക്കും.
വാട്ടര്* മെട്രോബോട്ട് ഓടിക്കുന്ന ബോട്ട് മാസ്റ്റര്* മുന്നിലുള്ള വീല്*ഹൗസില്* ഇരുന്നാണ് ബോട്ട് നിയന്ത്രിക്കുക. ഇതിനു പിന്നിലാണ് യാത്രക്കാര്*ക്കുള്ള ഇരിപ്പിടം. അടിയന്തര ഘട്ടത്തില്* ബോട്ട് മാസ്റ്ററുമായി സംസാരിക്കാന്* ഒരു ടോക്ക് ബാക്ക് സിസ്റ്റവും ക്യാബിനുള്ളില്* നല്*കിയിട്ടുണ്ട്. സാധാരണ വലിയ കപ്പലുകളില്* മാത്രം ഉപയോഗിക്കുന്ന പല സംവിധാനങ്ങളും സുരക്ഷയ്ക്കായി വാട്ടര്* മെട്രോയില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്* മുന്നിലുള്ള കാഴ്ച വ്യക്തമായി കാണാന്* തെര്*മല്* ക്യാമറ, നൈറ്റ് നാവിഗേഷനുവേണ്ടി റഡാര്* എന്നിവയെല്ലാം ബോട്ടിലുണ്ട്. നൂതന സംവിധാനങ്ങള്* ഉള്ളതിനാല്* മറ്റു ബോട്ടുകളെ അപേക്ഷിച്ച് വാട്ടര്* മെട്രോയുടെ നിയന്ത്രണവും വളരെ എളുപ്പമാണ്. സദാസമയവും വൈറ്റിലയിലെ കണ്*ട്രോള്* സെന്ററിന്റെ നിരീക്ഷണവലയത്തിലാകും ബോട്ടുകളെന്നതും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും
2016-ല്* നിര്*മാണ പ്രവര്*ത്തനം ആരംഭിച്ച കൊച്ചി വാട്ടര്* മെട്രോയുടെ ആദ്യഘട്ടം 2024-ലാണ് പൂര്*ത്തിയാവുക. ഇതോടെ ദിനംപ്രതി ദിനംപ്രതി 34000-ത്തോളം യാത്രക്കാര്* വാട്ടര്* മെട്രോയില്* യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 2035-ഓടെ പദ്ധതി പൂര്*ത്തിയാകുമ്പോള്* ദിനംപ്രതി ഒന്നര ലക്ഷത്തോളം യാത്രക്കാര്* വാട്ടര്* മെട്രോയെ ആശ്രയിക്കുമെന്നും കെ.എം.ആര്*.എല്*. കണക്കാക്കുന്നു.