Page 25 of 38 FirstFirst ... 15232425262735 ... LastLast
Results 241 to 250 of 371

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #241
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default


    വന്ദേഭാരത് മാത്രമല്ല, പാസഞ്ചര്* മുതല്* മഹാരാജ വരെ; ഇന്ത്യയിലെ പ്രധാന തീവണ്ടികളിതാ





    ന്ത്യന്* റെയില്*വേയുടെ ചരിത്രം രാജ്യത്തെ വികസനത്തിന്റെ ചരിത്രം കൂടിയാണ്. ചരക്കുനീക്കത്തിനായി ബ്രിട്ടീഷുകാര്* തുടങ്ങിയ റെയില്*വേ സംവിധാനം ഇന്ന് രാജ്യത്തിന്റെ അഖണ്ഡതയെയും നാനാത്വത്തെയും സൂചിപ്പിക്കുന്ന പ്രതീകമായി മാറിയിട്ടുണ്ട്. 1853 ഏപ്രില്* 16-നാണ് ഇന്ത്യയിലെ ആദ്യ തീവണ്ടി ഓട്ടം തുടങ്ങിയത്. ബോംബെയില്*നിന്ന് താനെ വരെയായിരുന്നു ആദ്യവണ്ടി. 34 കിലോ മീറ്റര്* ദൂരം. 400 യാത്രക്കാര്*ക്ക് ഇതില്* ഒരേസമയം കയറാമായിരുന്നു. ബോംബെ സര്*ക്കാറില്* ചീഫ് എന്*ജിനീയറായിരുന്ന ജോര്*ജ് ക്ലാര്*ക്കിന്റെ മനസ്സില്* തോന്നിയ ആശയമാണ് ആദ്യ വണ്ടിയുടെ തുടക്കത്തിലേക്ക് നയിച്ചത്.

    കേരളത്തില്* തിരൂര്* - ബേപ്പൂര്* പാതയിലൂടെയാണ് ആദ്യമായി തീവണ്ടി ഓടിയത്. 1861 മാര്*ച്ച് 12-നാണ് ഈ പാതയിലൂടെ ഓട്ടം ആരംഭിച്ചത്. ഇന്ന് ബേപ്പൂര്* റെയില്*വേ സ്റ്റേഷനില്ല. കൂടുതല്* സൗകര്യത്തിനുവേണ്ടി കോഴിക്കോട് റെയില്*വേ സ്*റ്റേഷന്* പിന്നീട് പണികഴിപ്പിക്കുകയായിരുന്നു. ഇന്ന് ഓരോ ദിവസവും ഏകദേശം 11,000 വണ്ടികളാണ് ഇന്ത്യന്* റെയില്*വേ ഓടിക്കുന്നത്. ഇതില്* 7,000 എണ്ണവും പാസഞ്ചര്* വണ്ടികളാണ്. പുക തുപ്പി ഓടിയിരുന്ന തീവണ്ടികള്* ഡീസല്* വണ്ടികളും വൈദ്യുത ട്രെയിനുകളായി മാറി. പൂര്*ണമായും ഇന്ത്യയില്* നിര്*മിച്ച മേധയും കുതിച്ചുപായുന്ന വന്ദേ ഭാരതും രാജകീയസൗകര്യങ്ങളുള്ള മഹാരാജ എക്*സ്പ്രസും ആലോചനയിലുള്ള ബുള്ളറ്റ് ട്രെയിനുമൊക്കെ നമ്മുടെ കരുത്തിന്റെ വിളംബരങ്ങളാണ്. ഹൈഡ്രജന്* വണ്ടികളും ഉടനെയെത്തും. പ്രധാനമായും രണ്ട് തരത്തിലുള്ള വണ്ടികളാണ് ഇന്ത്യന്* റെയില്*വേക്കുള്ളത്. യാത്രാവണ്ടികളും ചരക്കുവണ്ടികളും.



    ടോയ് ട്രെയിന്*

    യാത്രാവണ്ടികള്*

    പാസഞ്ചര്*: എല്ലാ സ്റ്റേഷനിലും നിര്*ത്തുന്ന വണ്ടികളാണിവ. വേഗം കുറവായിരിക്കും. ടിക്കറ്റ് നിരക്കും കുറവാണ്. സാധാരണയായി ഇതില്* റിസര്*വേഷന്* സൗകര്യമുണ്ടായിരിക്കില്ല.

    ജന്*സാധാരണ്*: ദീര്*ഘദൂര സര്*വീസ് നടത്തുന്ന വണ്ടികളാണിവ. സാധാരണക്കാര്*ക്ക് ഉപകാരപ്പെടുന്ന രീതിയില്* ശതാബ്ദി, രാജധാനി വണ്ടികളോടുന്ന റൂട്ടുകളിലാണ് ഇവ ഓടുന്നത്. റിസര്*വേഷന്* സൗകര്യമുണ്ടാകില്ല.

    സൂപ്പര്*ഫാസ്റ്റും എക്*സ്പ്രസും: സാധാരണ നമ്മുടെ നാട്ടിലോടുന്ന വണ്ടികളാണ് സൂപ്പര്* ഫാസ്റ്റ് എക്*സ്പ്രസുകളും എക്*സ്പ്രസുകളും. സൂപ്പര്*ഫാസ്റ്റിന് അല്*പം വേഗത കൂടും. സ്റ്റോപ്പുകളും കുറവാകും. നിരക്ക് താരതമ്യേന കൂടുതലായിരിക്കും. എക്*സ്പ്രസിന് പാസഞ്ചര്* ട്രെയിനുകളെ അപേക്ഷിച്ച് സ്റ്റോപ്പുകള്* കുറവാണ്. നിരക്കാകട്ടെ കൂടുതലും.

    മെയില്*: നേരത്തെ തപാല്* ഉരുപ്പടികള്* കൊണ്ടുപോകാനായി പ്രത്യേക കോച്ചുകളുമായി ഓടിയിരുന്ന വണ്ടികളായിരുന്നു ഇവ. ഇന്ന് പല വണ്ടികളിലും തപാല്* ഉരുപ്പടികള്* കൊണ്ടുപോകുന്നുണ്ട്. അതിന് സാധാരണ കോച്ചുകള്* തന്നെയാണ് ഉപയോഗിക്കുന്നത്.

    സബര്*ബന്*: ഡല്*ഹി, മുംബൈ, കൊല്*ക്കത്ത, ചെന്നൈ പോലുള്ള വന്* നഗരങ്ങളിലോടുന്ന വണ്ടികളാണ് സബര്*ബന്* ട്രെയിനുകള്*. എല്ലാ സ്*റ്റേഷനുകളിലും നിര്*ത്തുന്ന ഇവയില്* റിസര്*വേഷന്* സൗകര്യമുണ്ടായിരിക്കില്ല. നഗരങ്ങളിലെ തിരക്ക് കുറയ്ക്കാന്* ഏറെ സഹായിക്കുന്നത് സബര്*ബന്* വണ്ടികളാണ്.

    മെമുവും ഡെമുവും: മെയിന്*ലൈന്* ഇലക്ട്രിക് മള്*ട്ടിപ്പിള്* യൂണിറ്റ് (മെമു), ഡീസല്* ഇലക്ട്രിക് മള്*ട്ടിപ്പിള്* യൂണിറ്റ് (ഡെമു) എന്നിവ സെമി അര്*ബന്*, ഗ്രാമീണ മേഖലകളിലാണ് ഓടുക. എല്ലാ സ്*റ്റേഷനുകളിലും ഇവ നിര്*ത്തും.

    ഇന്റര്*സിറ്റി: പ്രധാന നഗരങ്ങളെ തമ്മില്* ബന്ധിപ്പിക്കുന്ന ഇന്റര്*സിറ്റി എക്*സ്പ്രസിന് കുറഞ്ഞ സ്റ്റോപ്പുകളാണുണ്ടാവുക. വേഗത മറ്റ് എക്*സ്പ്രസുകളേക്കാള്* കൂടുതലായിരിക്കും. ബെര്*ത്ത് സൗകര്യമുണ്ടാകില്ല. മിക്ക ഇന്റര്*സിറ്റി എക്*സ്പ്രസുകള്*ക്കും പ്രത്യേക പേരുകളുണ്ട്. 1906-ല്* ആരംഭിച്ച ഫ്*ളൈയിങ് റാണി സൂറത്തില്* നിന്ന് ബോംബെ സെന്*ട്രലിലേക്കാണ് ആദ്യമായി ഓടിയത്.



    അന്ത്യോദയ എക്*സ്പ്രസ് എന്*ജിന്*

    രാജ്യറാണി: സംസ്ഥാന തലസ്ഥാനങ്ങളെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടികളാണ് രാജ്യറാണി എക്സ്പ്രസ്. ജയ്പൂര്* മഹാറാണിയായിരുന്ന ഗായത്രിദേവിയുടെ സ്മരണാര്*ഥമാണ് ഈ പേര്. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് ഓടുന്ന വണ്ടിയാണ് കേരളത്തിലെ ഏക രാജ്യറാണി എക്*സ്പ്രസ്.

    കവിഗുരു: രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാര്*ഥം തുടങ്ങിയ വണ്ടിയാണ് കവി ഗുരു എക്*സ്പ്രസ്. നാല് വണ്ടികളാണ് ഈ വിഭാഗത്തിലുള്ളത്.

    വിവേക്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്*മവാര്*ഷികത്തിന്റെ ഭാഗമായി 2013-ല്* ആരംഭിച്ചതാണ് വിവേക് എക്*സ്പ്രസ്. ശൃംഖല പോലെ നീളുന്ന റൂട്ടുകളുള്ള നാല് വണ്ടികളാണിവ. അസമിലെ ദിബ്രുഗഢ് മുതല്* കന്യാകുമാരി വരെ ഓടുന്ന വിവേക് എക്*സ്പ്രസാണ് ഇന്ത്യയില്* ഏറ്റവും കൂടുതല്* ദൂരം സഞ്ചരിക്കുന്ന വണ്ടി. 4273 കിലോ മീറ്റര്* ദൂരം ഓടാന്* ഈ വണ്ടി 79 മണിക്കൂറുകളെടുക്കും.

    മഹാമാന: മഹാമാന എന്നറിയപ്പെടുന്ന മദന്* മോഹന്* മാളവ്യയുടെ സ്മരണാര്*ഥം തുടങ്ങിയതാണ് മഹാമാന എക്*സ്പ്രസ്. മികച്ച സൗകര്യങ്ങളും പ്രത്യേക ഡിസൈനുകളുമുള്ള ഈ ട്രെയിന്* ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്.

    ഗരീബ് രഥ്: ലാലു പ്രസാദ് യാദവ് റെയില്*വേ മന്ത്രിയായിരിക്കെ സാധാരണക്കാര്*ക്കു വേണ്ടി ആരംഭിച്ച പൂര്*ണമായും ശീതീകരിച്ച ദീര്*ഘദൂര വണ്ടികളാണ് ഗരീബ് രഥ് എക്*സ്പ്രസ്. ഇതിലെ ടിക്കറ്റ് നിരക്ക് സാധാരണ എ.സി. വണ്ടികളിലേതിനേക്കാള്* കുറവാണ്. മറ്റ് വണ്ടികളിലെ എ.സി. കോച്ചിനേക്കാള്* ബെര്*ത്തുകളും സീറ്റുകളും ഇതില്* കൂടുതലാണ്. സൗകര്യവും പരിമിതമാണ്. 2006 ഒക്ടോബര്* അഞ്ചിനാരംഭിച്ച സഹരസ - അമൃത്സര്* വണ്ടിയാണ് ആദ്യ ഗരീബ്*രഥ്.

    സുവിധ: റെയില്*വേയ്ക്ക് ധാരാളം വരവുണ്ടാക്കിക്കൊടുക്കുന്ന വണ്ടിയാണ് സുവിധ അഥവാ പ്രീമിയം എക്*സ്പ്രസ്. തിരക്കുള്ള റൂട്ടുകളിലാണ് സുവിധ ഓടുക. ഇന്ത്യന്* റെയില്*വേ കാറ്ററിങ് ആന്*ഡ് ടൂറിസം കോര്*പ്പറേഷന്* (ഐ.ആര്*.സി.ടി.സി.) വെബ്*സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്*ക്ക് മാത്രമാണ് ഇതില്* സഞ്ചരിക്കാനാകുക. 15 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. സ്ഥിരം ടിക്കറ്റ് നിരക്കിന് പകരം ഡൈനാമിക് നിരക്കാണ് ഇതിനുണ്ടാകുക. അതായത് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തിരക്ക് കൂടുന്നതനുസരിച്ച് നിരക്ക് ഉയര്*ന്നുവരും. സ്ത്രീകള്*ക്കും മുതിര്*ന്നവര്*ക്കും ഭിന്നശേഷിക്കാര്*ക്കുമുള്ള ഇളവുകളോ തത്കാല്* ടിക്കറ്റുകളോ ഈ വണ്ടിയില്* ലഭിക്കില്ല.

    യുവ: മമത ബാനര്*ജി റെയില്*വേ മന്ത്രിയായിരിക്കെ യുവാക്കള്*ക്കായി പ്രഖ്യാപിച്ച വണ്ടിയാണിത്. ട്രെയിനിലെ 60 ശതമാനം സീറ്റുകള്* 18 നും 45-നും ഇടയില്* പ്രായമുള്ളവര്*ക്കായി സംവരണം ചെയ്തതാണ്. പൂര്*ണമായി ശീതികരിച്ചതാണ്. വിജയം അവകാശപ്പെടാനാവാത്ത വണ്ടിയാണിത്. ഹൗറ - ഡല്*ഹി, ഭാന്ദ്ര ടെര്*മിനസ് - ഹസ്രത് നിസാമുദീന്* റൂട്ടുകളിലോടുന്ന രണ്ട് യുവ എക്*സ്പ്രസുകള്* മാത്രമാണ് നിലവിലുള്ളത്.

    അന്ത്യോദയ: 2016-ലെ റെയില്*വേ ബജറ്റിലെ പ്രഖ്യാപനമായിരുന്നു അന്ത്യോദയ വണ്ടികള്*. തിരക്കുള്ള റൂട്ടുകളില്* രാത്രികാലത്തോടുന്ന അന്ത്യോദയയില്* പൂര്*ണമായും ജനറല്* കോച്ചുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാല്*, സാധാരണ വണ്ടികളുമായി താരതമ്യം ചെയ്യുമ്പോള്* മികച്ച സൗകര്യങ്ങളുണ്ടാകും. നല്ല ഇരിപ്പിടങ്ങളും ബെര്*ത്തുകളും മൊബൈല്* റീചാര്*ജ് ചെയ്യാനുള്ള സൗകര്യവും ബയോടോയ്*ലറ്റുകളും കുടിവെള്ളവും ഈ വണ്ടികളിലുണ്ടാകും. സ്റ്റോപ്പുകള്* കുറവായിരിക്കും. 2017 മാര്*ച്ച് നാലിനാരംഭിച്ച ഹൗറ - എറണാകുളം ജങ്ഷന്* വണ്ടിയാണ് ആദ്യ അന്ത്യോദയ എക്*സ്പ്രസ്.

    മേധ: പൂര്*ണമായും ഇന്ത്യന്* നിര്*മിത കോച്ചുകളോടു കൂടിയ വണ്ടികളാണ് മേധ. 2017-ല്* ദാദറില്*നിന്ന് ബോറിവാലിയിലേക്കായിരുന്നു ആദ്യ മേധ വണ്ടിയുടെ ഓട്ടം. മേധയുടെ കോച്ചുകള്* നിര്*മിക്കാന്* ഏകദേശം 43.23 കോടി രൂപയാണ് ചെലവ് വരുന്നത്. ജര്*മനിയില്*നിന്ന് ഇറക്കുമതി ചെയ്തിരുന്ന കോച്ചുകളേക്കാള്* ഒരു കോടി രൂപ കുറവാണിത്.



    ചരക്കു തീവണ്ടി

    ഡബിള്* ഡക്കര്*: രണ്ട് നിലകളിലുള്ള വണ്ടികളാണ് ഡബിള്* ഡെക്കര്* എക്*സ്പ്രസ്. പൂര്*ണമായി ശീതീകരിച്ച ആറ് വണ്ടികളും അല്ലാത്ത രണ്ട് വണ്ടികളുമാണ് ഈ വിഭാഗത്തിലുള്ളത്. സഞ്ചാരികളെ ആകര്*ഷിക്കാനും ഒരേസമയം ധാരാളം പേര്*ക്ക് സഞ്ചരിക്കാനും ഈ വണ്ടികള്* സഹായിക്കും. തിരക്കുള്ള റൂട്ടുകളില്* രാത്രിയാത്രയ്ക്കായി പ്രഖ്യാപിച്ച ഡബിള്* ഡക്കര്* വണ്ടിയാണ് ഉദയ് എക്*സപ്രസ്. ഉത്കൃഷ്ട് ഡബിള്* ഡക്കര്* എയര്* കണ്ടീഷന്*ഡ് യാത്രി എന്നാണ് ഉദയ് എന്നതിന്റെ പൂര്*ണരൂപം. പൂര്*ണമായും ശീതീകരിച്ചതാണിത്. 2018 ജൂണ്* 10-ന് തുടങ്ങിയ കെ.എസ്.ആര്* ബെംഗളൂരു സിറ്റി ജങ്ഷന്* - കോയമ്പത്തൂര്* റൂട്ടിലാണ് ഏക ഉദയ് എക്*സ്പ്രസുള്ളത്.

    എ.സി. എക്*സ്പ്രസ് : പൂര്*ണമായും ശീതീകരിച്ച എക്*സ്പ്രസ് തീവണ്ടികളാണിവ. ഭക്ഷണം സൗജന്യമല്ല. ടിക്കറ്റ് നിരക്കും കുറവാണ്. ചെന്നൈ- തിരുവനന്തപുരം എ.സി. സൂപ്പര്*ഫാസ്റ്റ് എക്*സ്പ്രസാണ് കേരളത്തിലൂടെ ഓടുന്നത്.

    ഹംസഫര്*: പൂര്*ണമായും ത്രീ ടയര്* എ.സി. സ്ലീപ്പര്* കോച്ചുകളുള്ള ദീര്*ഘദൂര വണ്ടികളാണ് ഹംസഫര്* എക്*സ്പ്രസ്. സാധാരണ ത്രീ ടയര്* എ.സി. കോച്ചുകളേക്കാള്* സൗകര്യം ഇതിലുണ്ട്. ചായ, കാപ്പി, പാല്* എന്നിവയ്ക്കുള്ള വെന്*ഡിങ് മെഷീനുകള്*, യാത്രാവിവരങ്ങളറിയാനുള്ള എല്*.ഇ.ഡി. സ്*ക്രീന്*, തീപിടിത്തം അറിയാനുള്ള സ്*മോക്ക് അലാറം, സി.സി. ക്യാമറ, കൈവശമുള്ള ഭക്ഷണം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഹംസഫറിലുണ്ട്. എല്ലാ കൂപ്പെകള്*ക്കും സൈഡ് ബെര്*ത്തുകള്*ക്കും കര്*ട്ടനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ബെഡ് ഷീറ്റുകള്* ഖാദിയുടേതാണ്. 2016 ഡിസംബര്* 16-ന് തുടങ്ങിയ ഗോരഖ്പുര്* - ആനന്ദ് വിഹാര്* വണ്ടിയാണ് ആദ്യ ഹംസഫര്* എക്*സ്പ്രസ്. തിരുനെല്*വേലി - ഗാന്ധിധാം, കൊച്ചുവേളി - ബാനസ്*വാടി ഹംസഫര്* എക്*സ്പ്രസുകള്* കേരളത്തിലൂടെയാണ് ഓടുന്നത്.

    തുരന്തോ: രാജ്യത്തെ പ്രധാന നഗരങ്ങള്*ക്കിടയില്* സര്*വീസ് നടത്തുന്ന തുരന്തോ എക്*സപ്രസ് അതിവേഗ വണ്ടിയാണ്. യാത്രക്കാര്*ക്കും ടിക്കറ്റെടുത്ത് കയറാനും ഇറങ്ങാനും പറ്റിയ സ്റ്റോപ്പുകള്* തുരന്തോയിലുണ്ടാകില്ല. എന്നാല്* സാങ്കേതികാവശ്യങ്ങള്*ക്കായി നിര്*ത്തുന്ന ചില സ്*റ്റോപ്പുകളുണ്ടാകും. 2009 സെപ്റ്റംബര്* 18-ന് യാത്ര തുടങ്ങിയ സിയാല്*ദഹ് - ന്യൂഡല്*ഹി ദുരന്തോ എക്*സപ്രസാണ് ഇക്കൂട്ടത്തില്* ആദ്യം തുടങ്ങിയ വണ്ടി.

    ശതാബ്ദിയും ജനശതാബ്ദിയും: ജവഹര്*ലാല്* നെഹ്രുവിന്റെ ജന്*മശതാബ്ദി വര്*ഷമായ 1988-ല്* തുടങ്ങിയതിനാലാണ് ഈ വണ്ടിയ്ക്ക് ശതാബ്ദി എക്*സ്പ്രസ് എന്ന പേര് വന്നത്. ന്യൂഡല്*ഹിയ്ക്കും ഝാന്*സിക്കുമിടയിലായിരുന്നു ആദ്യ ശതാബ്ദി എക്*സ്പ്രസ്. പ്രധാന നഗരങ്ങളെ തമ്മില്* ബന്ധിപ്പിക്കുന്ന ശതാബ്ദി എക്*സ്പ്രസ് പകല്*സമയത്താണ് കൂടുതലും ഓടുന്നത്. പൂര്*ണമായും ശീതീകരിച്ച വണ്ടി ലക്ഷ്യത്തിലെത്തിയാല്* അന്ന് തന്നെ തിരിച്ചുപോരുന്ന വിധമാണ് ഓട്ടം ക്രമീകരിച്ചിട്ടുള്ളത്. വൈ ഫൈ, ഭക്ഷണംഎന്നീ സൗകര്യങ്ങളുണ്ട്. ശതാബ്ദിയുടെ അതേ മാതൃകയില്* സാധാരണക്കാര്*ക്കായി 2003-ല്* തുടങ്ങിയ വണ്ടികളാണ് ജനശതാബ്ദി എക്*സ്പ്രസ്. ശതാബ്ദിയില്*നിന്ന് വ്യത്യസ്തമായി ഇതില്* സെക്കന്*ഡ് സീറ്റിങ് സൗകര്യമുണ്ട്. ഭക്ഷണം സൗജന്യമായി ലഭിക്കില്ല.

    രാജധാനി: ഇന്ത്യ ഏറ്റവും പരിഗണന കൊടുക്കുന്നതാണ് രാജധാനി തീവണ്ടികള്*. രാജ്യതലസ്ഥാനമായ ഡല്*ഹിയെ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഓരോ രാജധാനി വണ്ടിയും. 1969-ലാണ് ആദ്യ രാജധാനി ഓടാന്* തുടങ്ങിയത്. ഹൗറയില്*നിന്ന് ന്യൂഡല്*ഹിയിലേക്കായിരുന്നു ഈ വണ്ടിയുടെ ഓട്ടം. പൂര്*ണമായും ശീതീകരിച്ച ആദ്യ വണ്ടിയായിരുന്നു ഇത്. സമയമമനുസരിച്ചുള്ള ഭക്ഷണവും വണ്ടിയില്*നിന്ന് കിട്ടും. ഇതിനുള്ള തുക കൂടി ടിക്കറ്റ് നിരക്കില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള വണ്ടിയാണ് ഏറ്റവും കൂടുതല്* ദൂരം ഓടുന്ന രാജധാനി. 3149 കിലോ മീറ്ററാണ് ഈ വണ്ടി സഞ്ചരിക്കുന്ന ദൂരം.

    സമ്പര്*ക്ക് ക്രാന്തി: നിതീഷ് കുമാര്* റെയില്*വേ മന്ത്രിയായപ്പോഴാണ് സമ്പര്*ക്ക് ക്രാന്തി എക്*സ്പ്രസ് ആരംഭിക്കുന്നത്. രാജധാനിയെപ്പോലെ ഡല്*ഹിയുമായി പ്രധാന നഗരങ്ങളെ കൂട്ടിയിണക്കുന്നതാണ് സമ്പര്*ക്ക് ക്രാന്തി എക്*സ്പ്രസുകളും. എന്നാല്* രാജധാനിയില്* നിന്നുള്ള വ്യത്യാസം ഇത് ശീതീകരിച്ചതല്ല എന്നതാണ്. കുറച്ച് സ്റ്റോപ്പുകള്* മാത്രമാണ് ഇവയ്ക്കുണ്ടാകുക. കേരള സമ്പര്*ക്ക് ക്രാന്തി എക്*സ്പ്രസ് കൊച്ചുവേളിയില്* നിന്ന് ചഢീഗഢ് വരെയാണ് ഓടുന്നത്.

    ഗതിമാന്*: ഇന്ത്യയിലെ രണ്ടാമത്തെ വേഗതയേറിയ തീവണ്ടിയാണ് ഗതിമാന്* എക്*സ്പ്രസ്. ഡല്*ഹി ഹസ്രത് നിസാമുദീന്* സ്*റ്റേഷനും ഉത്തര്*പ്രദേശിലെ ഝാന്*സി സ്*റ്റേഷനുമിടയില്* ഓടുന്ന ഗതിമാന്* 2018 ഏപ്രില്* ഒന്നിനാണ് സര്*വീസ് തുടങ്ങിയത്. 403 കിലോമീറ്റര്* ദൂരം യാത്ര ചെയ്യാനെടുക്കുന്ന സമയം ഏകദേശം നാലേ മുക്കാല്* മണിക്കൂറാണ്.

    ആഗ്രയിലേക്കും ഗ്വാളിയോറിലേക്കുമുള്ള ടൂറിസ്റ്റുകളെക്കൂടി ലക്ഷ്യം വെച്ച് മികച്ച സൗകര്യങ്ങളോടെയാണ് ഗതിമാന്* ഒരുക്കിയിരിക്കുന്നത്. രണ്ട് എക്*സിക്യൂട്ടീവ് എ.സി. ചെയര്*കാര്* കോച്ചുകളും എട്ട് എ.സി. ചെയര്* കാര്* കോച്ചുകളുമാണുള്ളത്. വിമാനത്തിലേതിനു സമാനമായി ട്രെയിന്* ഹോസ്റ്റസുകളുണ്ടാകും. ഭക്ഷണം, വൈ ഫൈ, പാസഞ്ചര്* ഇന്*ഫര്*മേഷന്* സിസ്റ്റം എന്നിവയുമുണ്ട്.

    തേജസ്: രാജ്യത്ത് ഏറ്റവും പരിഗണന കൊടുക്കുന്ന വണ്ടികളിലൊന്നാണ് തേജസ് എക്*സ്പ്രസ്. 2017 മെയ് 24-നാരംഭിച്ച മുംബൈ സി.എസ്.ടി. - ഗോവ കര്*മാലി വണ്ടിയാണ് ഇപ്പോഴുള്ള ഏക തേജസ് എക്*സ്പ്രസ്. ഏകദേശം 551 കിലോ മീറ്റര്* ദൂരം എട്ടര മണിക്കൂര്* കൊണ്ട് ഓടിയെത്തും. പൂര്*ണമായും ശീതീകരിച്ച തേജസില്* മികച്ച സൗകര്യങ്ങളാണുള്ളത്. എല്ലാ യാത്രക്കാര്*ക്കും എല്*.ഇ.ഡി. ടി.വി. സൗകര്യം, മികച്ച ഭക്ഷണം, വൈ ഫൈ, കോഫി വെന്*ഡിങ് മെഷീന്*, സി.സി. ക്യാമറ തുടങ്ങിയവയെല്ലാം ഈ തീവണ്ടിയിലുണ്ട്. ഇരിക്കാനുള്ള സൗകര്യവും മികച്ചതാണ്. ടിക്കറ്റ് നിരക്ക് ശതാബ്ദിയേക്കാള്* 20 മുതല്* 30 ശതമാനം വരെ അധികമാണ്.

    വന്ദേഭാരത്: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വണ്ടിയാണ് വന്ദേഭാരത് എക്*സ്പ്രസ്. ട്രെയിന്* 18 എന്നറിയപ്പെടുന്ന ഈ വണ്ടി 2019 ഫെബ്രുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഡല്*ഹി - വാരാണസി റൂട്ടില്* ഓടുന്ന വണ്ടിയുടെ വേഗത ഏകദേശം മണിക്കൂറില്* 180 കിലോ മീറ്ററാണ്. മേയ്ക്ക ഇന്* ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്*മിക്കപ്പെട്ട വന്ദേഭാരതിന്റെ കോച്ചുകള്* ചെന്നൈയിലെ ഇന്റഗ്രല്* കോച്ച് ഫാക്ടറിയിലാണ് നിര്*മിച്ചത്. ശതാബ്ദി ട്രെയിനുകള്*ക്ക് പകരമായാണ് വന്ദേഭാരത് എക്*സ്പ്രസുകളെ വിഭാവനം ചെയ്യുന്നത്.

    ട്രെയിന്* 20: ട്രെയിന്* 18-കളുടെ മാതൃകയില്* നിര്*മിക്കാനുദ്ദേശിക്കുന്നതാണ് ട്രെയിന്* 20. രാജധാനി എക്*സ്പ്രസുകള്*ക്ക് പകരമാണ് ട്രെയിന്* 20-കള്* എത്തുക.

    ബുള്ളറ്റ് തീവണ്ടി: അതിവേഗം കുതിക്കുന്ന ബുള്ളറ്റ് തീവണ്ടികള്* ഇന്ത്യയിലുമെത്തും. വേഗത മണിക്കൂറില്* 350 കിലോ മീറ്റര്*. അഹമ്മദാബാദിലെ സാബര്*മതി സ്റ്റേഷന്* മുതല്* മുംബൈയിലെ ബാന്ദ്രാ കുര്*ള കോംപ്ലക്*സ് വരെയുള്ള 508 കിലോ മീറ്റര്* ദൂരം മൂന്ന് മണിക്കൂര്* കൊണ്ട് മറികടക്കാമെന്നാണ് പ്രതീക്ഷ. ജപ്പാന്റെ സഹായത്തോടെയാണ് ബുള്ളറ്റ് തീവണ്ടി നിര്*മിക്കുന്നത്. പദ്ധതി ഇന്ത്യന്* പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്* പ്രധാനമന്ത്രി ഷിന്*സോ ആബേയും ചേര്*ന്ന് 2017 സെപ്റ്റംബര്* 14-ന് ഉദ്ഘാടനം ചെയ്തു. 1.10 ലക്ഷം കോടി രൂപയാണ് ചെലവ്. 88,000 കോടി രൂപ ജപ്പാന്* വായ്പ തരും. 50 വര്*ഷത്തിനുള്ളില്* ഒരു ശതമാനം പലിശയോടെ ഇത് തിരിച്ചടക്കണം.

    ചരക്കുവണ്ടികള്*

    യാത്രാവണ്ടികളേക്കാള്* കൂടുതല്* ഇന്ത്യന്* റെയില്*വേക്ക് വരുമാനം നല്*കുന്നത് ചരക്കുവണ്ടികളാണ്. ഗുഡ്*സ് ട്രെയിന്* എന്ന് ഇവ പൊതുവേ അറിയപ്പെടുന്നു.
    കൊങ്കണ്* റെയില്*വേ ചരക്കുനീക്കം സുഗമമാക്കന്* തുടങ്ങിയ പദ്ധതിയാണ് റോ - റോ(Rollon/Rolloff)ട്രെയിന്*. 1999 ജനവരി 26-നായിരുന്നു ഇതിന്റെ തുടക്കം. ചരക്കുകള്* കയറ്റിയ ലോറികളും ട്രക്കുകളും നേരിട്ട് വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന പദ്ധതിയാണിത്.


    രാജ്യാന്തര തീവണ്ടികള്*

    ഇന്ത്യയില്* നിന്ന് അയല്*രാജ്യങ്ങളിലേക്കും ചില തീവണ്ടികളോടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യത്തിനപ്പുറം അയല്*രാജ്യങ്ങളുമായുള്ള സൗഹൃദം, വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയവ കൂടി ലക്ഷ്യം വെച്ചാണ് ഈ വണ്ടികള്*.

    രാജ്യാന്തര വണ്ടികളില്* ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് താര്* ലിങ്ക് എക്*സ്പ്രസ്. ജോധ്പുരില്* നിന്ന് മുനബാവോ വരെ ഓടുന്ന താര്* ലിങ്ക് എക്*സ്പ്രസ് ഇന്ത്യന്* റെയില്*വേക്ക് കീഴിലാണ്. മുനബാവോയില്* നിന്ന് ഇന്ത്യയുടെയും അതിര്*ത്തിയിലെ സീറോ പോയിന്റ് സ്*റ്റേഷനില്* പാകിസ്താന്റെയും കസ്റ്റംസ് പരിശോധനയുണ്ടാകും. പിന്നീട് പാകിസ്താന്* റെയില്*വേയുടെ കീഴിലുള്ള താര്* എക്*സ്പ്രസിലാണ് യാത്ര ചെയ്യേണ്ടത്. കറാച്ചി വരെയാണ് ഈ വണ്ടി.
    സിന്ധ് മെയില്* എന്ന പേരില്* മുമ്പ് ഓടിയിരുന്ന ഈ സര്*വീസ് 1965-ല്* നിര്*ത്തിവെച്ചിരുന്നു. 2006 ഫിബ്രവരി 18-ന് വീണ്ടും ഓടിത്തുടങ്ങി.


    ഇന്ത്യയിലെ അട്ടാരി, പാകിസ്താനിലെ വാഗാ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 42 കിലോമീറ്റര്* ദൂരം ഓടുന്ന വണ്ടിയാണ് സംഝോതാ എക്സ്പ്രസ്. 1976-ലാണ് ആരംഭിച്ചത്. 2001-ലും 2007 ലും ഇത് നിര്*ത്തിവെച്ചു. ആഴ്ചയില്* രണ്ട് ദിവസമാണിത് ഓടുന്നത്. വാഗയിലാണ് പരിശോധന നടക്കുക.

    മൈത്രി എക്സ്പ്രസ് കൊല്*ക്കത്തയെയും ബംഗ്ലാദേശിലെ ധാക്കയെയും തമ്മില്* ബന്ധിപ്പിക്കുന്നു. ആഴ്ചയില്* ആറ് ദിവസമാണ് സര്*വീസ് നടത്തുന്നത്. ഇന്ത്യയില്*ഗേഡേ സ്*റ്റേഷനിലും ബംഗ്ലാദേശില്* ദര്*ശാനാ സ്*റ്റേഷനിലുമാണ് പരിശോധനയുണ്ടാകുക. 2008 ഏപ്രിലിലാണ് മൈത്രി എക്*സപ്രസ് ഓട്ടം തുടങ്ങിയത്.
    2017 നവംബര്* ഒമ്പതിനാരംഭിച്ച വണ്ടിയാണ് ബന്ധന്* എക്*സ്പ്രസ്. കൊല്*ക്കത്തയില്* നിന്ന് ബംഗ്ലാദേശിലെ ഖുലാനയിലേക്ക് ആഴ്ചയിലൊരിക്കലാണിത് ഓടുന്നത്. പ്രത്യേക പരിശോധനയൊന്നും ഇടയ്ക്കുണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്* തന്നെ വിസയുടെയും പാസ്*പോര്*ട്ടിന്റെയും വിവരങ്ങള്* നല്*കണം.





    ടൂറിസ്റ്റ് വണ്ടികള്*

    ഫെയറി ക്വീന്*: ന്യൂഡല്*ഹിക്കും ആല്*വാറിനും മധ്യേയാണ് ഫെയറി ക്വീന്* ഇപ്പോള്* ഓടുന്നത്. ഇപ്പോഴും ഓടുന്ന ലോകത്തിലെ ഏറ്റവും പഴയ ആവിയന്ത്ര വണ്ടിയാണിത്. 1855-ലാണ് സര്*വീസ് തുടങ്ങിയത്. 1895-ല്*'ഫെയറി ക്വീന്*' എന്ന പേര് നല്*കി. 1908-ല്* സര്*വീസ് നിര്*ത്തിയെങ്കിലും പുനര്*നിര്*മാണം നടത്തി 1997-ല്* വീണ്ടും പുറത്തിറക്കി.
    മഹാരാജ എക്*സ്പ്രസ്: ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാണ് മഹാരാജ എക്*സ്പ്രസ്. ഐ.ആര്*.സി.ടി.സി. ആണ് ഈ വണ്ടിയുടെ പ്രവര്*ത്തനം ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്*, ഡല്*ഹി, ആഗ്ര എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തി അഞ്ച് സര്*ക്യൂട്ടുകളാണ് ഇതിനുള്ളത്.
    പാലസ് ഓണ്* വീല്*സ്: രാജസ്ഥാനിലെ ആഡംബര ടൂറിസ്റ്റ് തീവണ്ടി. രാജസ്ഥാന്* ടൂറിസം ഡവലപ്*മെന്റ് കോര്*പ്പറേഷനും ഇന്ത്യന്* റെയില്*വേയും സഹകരിച്ചാണ് ഇതിന്റെ പ്രവര്*ത്തനം.
    ഡെക്കാണ്* ഒഡീസി: മഹാരാഷ്ട്രയിലെയും ഗോവയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആഡംബര തീവണ്ടി.
    ഗോള്*ഡന്* ചാരിയട്ട്: കര്*ണാടക സ്റ്റേറ്റ് ടൂറിസം ഡവലപ്*മെന്റ് കോര്*പ്പറേഷനും റെയില്*വേയും സഹകരിച്ച് നടത്തുന്ന ആഡംബര തീവണ്ടി. കര്*ണാടക, കേരളം, തമിഴ്*നാട് സംസ്ഥാനങ്ങളെയും പോണ്ടിച്ചേരി കേന്ദ്രഭരണപ്രദേശത്തെയും വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു.
    റോയല്* ഓറിയന്റ് ട്രെയിന്*: ഗുജറാത്ത്, രാജസ്ഥാന്* എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഓടുന്നു.
    റോയല്* രാജസ്ഥാന്* ഓണ്* വീല്*സ്: രാജസ്ഥാന്* വിനോദസഞ്ചാര വികസന വകുപ്പുമായി സഹകരിച്ച് ഇന്ത്യന്* റെയില്*വേ നടത്തുന്ന ടൂറിസ്റ്റ് ട്രെയിന്*.
    മഹാ പരിനിര്*വാണ്* സ്പെഷല്* ട്രെയിന്*: ബുദ്ധമത തീര്*ഥാടനകേന്ദ്രങ്ങളിലൂടെയുള്ള ടൂറിസ്റ്റ് ട്രെയിന്*.
    ജനം ഭൂമി ഗൗരവ് എക്സ്പ്രസ് : വിനോദസഞ്ചാരികള്*ക്കായി 2011-12-ല്* അന്നത്തെ റെയില്*വേ മന്ത്രി മമതാ ബാനര്*ജി പ്രഖ്യാപിച്ച തീവണ്ടി. ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണിത്.
    ടോയ് ട്രെയിന്*: നാരോ ഗേജ് ലൈനിലൂടെ വളരെ പതുക്കെ മാത്രം സഞ്ചരിക്കുന്ന വണ്ടികളാണിവ. കുന്നിന്*മുകളിലേക്ക് കയറാനായി ഉപയോഗിക്കുന്ന ഇവയെ സാധാരണ യാത്രയ്ക്കായി നാട്ടുകാര്* ആശ്രയിക്കില്ല. റോഡ് സൗകര്യം വര്*ധിച്ചതിനാല്* ടോയ് ട്രെയിനിനേക്കാള്* എളുപ്പത്തില്* സ്ഥലത്തെത്താം.വിനോദസഞ്ചാരികളാണ് ടോയ് ട്രെയിനുകള്* കൂടുതലായി ഉപയോഗിക്കുക. കല്*ക്ക - ഷിംല, ന്യൂ ജല്*പായ്ഗുരി - ഡാര്*ജിലിങ്, നേരാല്* - മത്തേരാന്*, മേട്ടുപാളയം - ഉദഗമണ്ഡലം, പത്താന്*കോട്ട് - ജോഗീന്ദര്* നഗര്* എന്നീ റൂട്ടുകളിലാണ് ടോയ് ട്രെയിനുകളുള്ളത്.


    പ്രത്യേക തീവണ്ടികള്*

    ലൈഫ് ലൈന്* എക്സ്പ്രസ്: ഗ്രാമീണമേഖലകളില്* വൈദ്യസഹായം എത്തിക്കാനായി ആരംഭിച്ച തീവണ്ടിയാണ് ലൈഫ് ലൈന്* അല്ലെങ്കില്* ജീവരേഖ എക്*സ്പ്രസ്. ഇംപാക്ട് ഇന്ത്യ ഫൗണ്ടേഷനും ഇന്ത്യന്* റെയില്*വേയും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്*ന്നാണ് തീവണ്ടിയുടെ പ്രവര്*ത്തനം നടത്തുന്നത്. 1991 ജൂലൈ 16-നാണ് സര്*വീസ് ആരംഭിച്ചത്.
    റെഡ് റിബണ്* എക്സ്പ്രസ്: എയ്ഡ്സ് ബോധവത്കരണ തീവണ്ടി. 2007 ഡിസംബര്* ഒന്നിനായിരുന്നു ആദ്യഓട്ടം.
    സയന്*സ് എക്*സ്പ്രസ്: കുട്ടികള്*ക്ക് ശാസ്ത്രാവബോധം ഉണ്ടാക്കാനായി ഓടുന്ന വണ്ടി. ശാസ്ത്ര-സാങ്കേതിക വകുപ്പും റെയില്*വേയും സഹകരിച്ചാണ് പ്രവര്*ത്തിക്കുന്നത്. 2017-ല്* കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രദര്*ശനങ്ങള്*ക്കാണ് പ്രാധാന്യം നല്*കിയത്.


    ഓര്*മിക്കാന്*

    * ഇന്ത്യയില്* ആദ്യമായി തീവണ്ടി ഓടിയത് - 1853 ഏപ്രില്* 16
    * ആദ്യമായി തീവണ്ടി ഓടിയ പാത - ബോംബെ - താന
    * കേരളത്തില്* ആദ്യമായി തീവണ്ടി ഓടിയത് - 1861 മാര്*ച്ച് 12
    * കേരളത്തിലെ ആദ്യ തീവണ്ടിപ്പാത - തിരൂര്* - ബേപ്പൂര്*
    * ഏറ്റവും വേഗംകുറഞ്ഞ തീവണ്ടി - നീലഗിരി മൗണ്ടന്* ട്രെയിന്*
    * ഇന്ത്യയില്* ഏറ്റവും കൂടുതല്* ദൂരം ഓടുന്ന യാത്രാവണ്ടി - ദിബ്രൂഗഢ് - കന്യാകുമാരി വിവേക് എക്*സ്പ്രസ്



  2. Sponsored Links ::::::::::::::::::::Remove adverts
  3. #242
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    വന്ദേഭാരത്: കുപ്പിവെള്ളം കുടിക്കൂ, വില ടിക്കറ്റിൽ ഈടാക്കിയിട്ടുണ്ട്: ദിവസവും കളയുന്നത് 100 ലിറ്ററോളം





    കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇതിൽ കയറുന്ന ഏതുയാത്രക്കാരനും സീറ്റിൽ വെള്ളക്കുപ്പിയെത്തും. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്യാത്തവർക്കും വെള്ളക്കുപ്പി നൽകും. എന്നാൽ പലരും ഇതുപയോഗിക്കാൻ മടിക്കുന്നു. ടിക്കറ്റിൽ ഇതിന്റെ നിരക്ക്* ഈടാക്കിയാണ്* ഐ.ആർ.സി.ടി.സി. കുപ്പിവെള്ളം നൽകുന്നതെന്ന് പലരും അറിഞ്ഞിട്ടില്ല.


    കാസർകോട്ട് വന്ദേഭാരത് എത്തിയാൽ ശുചീകരണത്തൊഴിലാളികൾ നൂറുകണക്കിന് വെള്ളക്കുപ്പികളാണ് മാറ്റുന്നത്. വന്ദേഭാരതിൽ ഹ്രസ്വയാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും വെള്ളം ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. അൽപ്പം കുടിച്ച് ബാക്കി ഉപേക്ഷിക്കുന്നു. ആവശ്യക്കാർക്ക് അരലിറ്റർ ബോട്ടിലും നൽകണമെന്നാണ് യാത്രക്കാരുടെ നിർദേശം. കുപ്പിവെള്ളം യാത്രക്കാർ കുടിച്ചാലും ഇല്ലെങ്കിലും റെയിൽവേക്ക് നഷ്ടമില്ല. ടിക്കറ്റിൽ വെള്ളത്തിന് ജി.എസ്.ടി. ഉൾപ്പെടെയുള്ള നിരക്ക് വാങ്ങുന്നുണ്ട്.

  4. #243
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    കൽക്കരി മുതൽ വൈദ്യുതി വരെ, പാളം തെറ്റാതെ പഴയ വേഗ രാജാവ്*; 111 വര്*ഷം പിന്നിട്ട് പഞ്ചാബ് മെയില്*



    ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരുടെ ഭാര്യമാരും പരിചാരകരുമായിരുന്നു ട്രെയിനിലെ യാത്രക്കാര്*. അക്കാലത്ത് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനും ഇതായിരുന്നു.





    പഞ്ചാബ് മെയിൽ ട്രെയിൻ.


    ഓട്ടം പാകിസ്താനിലേക്ക്...

    രാജ്യത്ത് ഇന്നും സര്*വീസ് തുടരുന്ന ഏറ്റവും പഴക്കംചെന്ന ട്രെയിനുകളിലൊന്നാണ് പഞ്ചാബ് മെയില്*. 1912 ജൂണ്* ഒന്നിനായിരുന്നു പഞ്ചാബ് മെയിലിന്റെ കന്നി ഓട്ടം. പഞ്ചാബ് ലിമിറ്റഡ് എന്ന പേരിലായിരുന്നു ട്രെയിന്* അന്ന് അറിയപ്പെട്ടത്. ബോംബെയിലെ ബല്ലാര്*ഡ് പിയര്* മോള്* റെയില്*വേ സ്റ്റേഷനില്* (ഇന്ന് ഈ സ്റ്റേഷന്* നിലവിലില്ല) നിന്ന് ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പെഷവാറിലേക്കായിരുന്നു സര്*വീസ്. അക്കാലത്ത് രാജ്യത്തെ വലിയ ദീര്*ഘദൂര സര്*വീസ് കൂടിയായിരുന്നു ഇത്. 2496 കിലോമീറ്റര്* ദൂരമുള്ള ഈ റൂട്ടില്* 47 മണിക്കൂര്* സമയമെടുത്താണ് ട്രെയിന്* ഓടിയെത്തിയത്. അതായത് രണ്ട് ദിവസത്തോളം നീളുന്ന യാത്ര.

    ബോംബെയില്* നിന്ന് ആഗ്ര, ഡല്*ഹി, അമൃത്സര്*, ലാഹോര്* വഴിയായിരുന്നു ട്രെയിന്* പെഷവാറിലേക്കെത്തിയത്. 1914-ല്* പുതിയ സ്റ്റേഷന്റെ പണിപൂര്*ത്തിയായതോടെ ബല്ലാര്*ഡ് പിയറിനോട് വിട പറഞ്ഞ്, പിന്നീട്* ബോംബെയിലെ വിക്ടോറിയ ടെര്*മിനസില്* നിന്നായിരുന്നു (ഇന്നത്തെ ചത്രപതി ശിവജി ടെര്*മിനസ്) പഞ്ചാബ് മെയിലിന്റെ സര്*വീസ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സര്*വീസ് ഇതുപോലെ തുടര്*ന്നു.

    പിന്നീട് ഇന്ത്യ-പാക് വിഭജനത്തോടെ സര്*വീസില്* വലിയ മാറ്റങ്ങള്* വന്നു. പാകിസ്താന്റെ ഭാഗമായ പ്രദേശങ്ങളിലേക്കുള്ള സര്*വീസുകളെല്ലാം ഇന്ത്യന്* റെയില്*വേ രാജ്യതലസ്ഥാനമായ ഡല്*ഹി വരെയാക്കി വെട്ടിക്കുറച്ചു. ഇതോടെ പഞ്ചാബ് മെയിലും സര്*വീസ് ഡല്*ഹി വരെയാക്കി ചുരുക്കി. എന്നാല്* അധികം വൈകാതെ തന്നെ ഇന്ത്യ-പാക് അതിര്*ത്തിയിലുള്ള ഫിറോസ്പുര്* കന്റോണ്*മെന്റിലേക്ക് സര്*വീസ് നീട്ടി. വര്*ഷങ്ങള്*ക്കിപ്പുറം ഇന്നും ഇതേ റൂട്ടിലാണ് പഞ്ചാബ് മെയില്* തടസമില്ലാതെ ഓടുന്നത്.



    ആദ്യകാല പഞ്ചാബ് ലിമിറ്റഡ് ട്രെയിന്*.

    യാത്രക്കാര്* കപ്പലിലെത്തുന്ന വെള്ളക്കാര്*

    ബ്രിട്ടീഷ് ഭരണകാലത്ത് പുതുതായി നിയമനം ലഭിച്ച് ഇന്ത്യയിലേക്ക് വരുന്ന ഉദ്യോഗസ്ഥരുടെ സഞ്ചാരം സുഗമമാക്കാന്* വേണ്ടിയാണ് പഞ്ചാബ് മെയില്* സര്*വീസ് ആരംഭിച്ചത്. യു.കെയിലെ സതാംപ്ടണില്*നിന്ന് 13 ദിവസത്തോളം നീണ്ട കപ്പല്* യാത്രയ്ക്കൊടുവില്* ബോംബെയിലെത്തുന്ന വെള്ളക്കാരായ ഉദ്യോഗസ്ഥര്* ഈ ട്രെയിനിലാണ് രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ബ്രിട്ടീഷ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്തത്. കപ്പല്*+ട്രെയിന്* യാത്രയ്ക്ക് ഒന്നിച്ചുള്ള ടിക്കറ്റാണ് അന്നവര്*ക്ക് നല്*കുക. ഉദ്യോഗസ്ഥര്*ക്ക് പുറമേ അവരുടെ ഭാര്യമാരും പരിചാരകരുമായിരുന്നു ട്രെയിനിലെ പ്രധാന യാത്രക്കാര്*.

    തുടക്കകാലത്ത് ആറു കോച്ചുകളാണ് ട്രെയിനിലുണ്ടായിരുന്നത്. ഇതില്* മൂന്നെണ്ണം യാത്രക്കാര്*ക്കും മൂന്നെണ്ണം തപാല്* ഉരുപ്പടികളും ചരക്കുകളും കയറ്റാനായിരുന്നു. യാത്രക്കാര്*ക്കുള്ള മൂന്ന് കോച്ചുകളും ഫസ്റ്റ് ക്ലാസാണ്. ഇതില്* ആകെ 96 പേര്*ക്ക് സഞ്ചരിക്കാം. അന്നത്തെ പ്രീമിയം കാറ്റഗറിയിലുള്ള ഈ ട്രെയിനില്* ഓരോ ക്യാബിനിലും രണ്ട് ബെല്*ത്ത്, ശൗചാലയം, ഹോട്ടല്* സൗകര്യത്തിനും ലഗേജ് സൂക്ഷിക്കാനും പ്രത്യേക കംമ്പാര്*ട്ട്മെന്റ് എന്നിവയുമുണ്ടായിരുന്നു. എന്നാല്* അക്കാലത്ത് വെള്ളക്കാര്*ക്കല്ലാതെ മറ്റാര്*ക്കും ഇതില്* യാത്ര സാധ്യമായിരുന്നില്ല.

    ഇരുപത് വര്*ഷത്തോളം ഇതേ രീതിയില്* പഞ്ചാബ് മെയില്* സര്*വീസ് തുടര്*ന്നു. പിന്നീട് 1930കളുടെ പകുതിയോടെയാണ് തേര്*ഡ് ക്ലാസ് കംമ്പാര്*ട്ട്മെന്റുകള്* ട്രെയിനില്* ഇടംപിടിച്ചത്. ഇതോടെ യാത്രക്കാരുടെ എണ്ണവും വര്*ധിച്ചു. വെള്ളക്കാര്*ക്ക് പുറമേ മറ്റു യാത്രക്കാരും ട്രെയിനില്* സഞ്ചരിച്ചുതുടങ്ങി. 1945ല്* എ.സി കംബാര്*ട്ട്മെന്റുകള്* വന്നു. കാലം മാറുന്നതിന് അനുസരിച്ച് തുടര്*ന്നും നൂതനമായ പല സൗകര്യങ്ങളും പഞ്ചാബ് മെയിലില്* വന്നുകൊണ്ടേയിരുന്നു.

    1912 മുതല്* ഏകദേശം 56 വര്*ഷത്തോളം ആവി എന്*ജിനില്* കുതിച്ച ട്രെയിന്* ഡീസല്* എന്*ജിനിലേക്ക് മാറിയത് 1968ലാണ്. ബോംബെയില്*നിന്ന് ത്സാന്*സി വരെ അന്ന് ഡീസലിലേറിയായി യാത്ര. 1976 ഓടെ ത്സാന്*സിയില്* നിന്ന് ന്യൂഡല്*ഹി വരേയും പിന്നീട് ഫിറോസ്പുരിലേക്കും ഇതുനീട്ടി. 1970 കളുടെ അവസാനത്തോടെയും 1980കളുടെ തുടക്കത്തിലും ഇലക്ട്രിക്ക് കരുത്തിലേക്കും പഞ്ചാബ് മെയില്* ചുവടുമാറി.

    ബ്രിട്ടീഷ് ഇന്ത്യയിലെ അതിവേഗ ട്രെയിന്*

    മണിക്കൂറില്* 160 കിലോമീറ്റര്* വേഗത വരെ കൈവരിക്കാനാകുന്ന വന്ദേഭാരത് എക്പ്രസാണ് ഇന്ന് രാജ്യത്തെ അതിവേഗ ട്രെയിന്*. വന്ദേഭാരതിന്റെ പിറവിക്ക് മുമ്പ് ഈ നേട്ടം ഗതിമാന്* എക്സ്പ്രസിനായിരുന്നു. ഏകദേശം 155 കിലോമീറ്ററായിരുന്ന ഗതിമാന്റെ പരമാവധി വേഗം. ഇവയെക്കാള്* വേഗത്തില്* പായുന്ന ബുള്ളറ്റ്, ഹൈഡ്രജന്* ട്രെയിനുകളും റെയില്*വേ പരീക്ഷിച്ചുവരുന്നുണ്ട്. എന്നാല്* ഇന്ന് ലഭ്യമായ നൂതന സംവിധാനങ്ങളെല്ലാം നന്നേ പരിമിതമായ ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്* പഞ്ചാബ് മെയിലായിരുന്നു. സ്വാതന്ത്ര്യാനന്തരം കൂടുതല്* ട്രെയിനുകള്* വന്നതോടെ വേഗ പട്ടികയില്* പഞ്ചാബ് മെയില്* പിന്നാക്കംപോയി. ഇന്ന് 130 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗം. ശരാശരി വേഗം 55 കിലോമീറ്ററും.

    നിലവില്* മുംബൈയില്*നിന്ന് ഫിറോസ്പുരിലേക്ക് 1930 കിലോമീറ്റര്* ദുരം 32.35 മണിക്കൂറിലാണ് പഞ്ചാബ് മെയില്* പിന്നിടുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്*, ഉത്തര്*പ്രദേശ്, ഹരിയാന, ഡല്*ഹി, പഞ്ചാബ് എന്നീ ഏഴ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് ആകെ 52 സ്റ്റേപ്പുകളുണ്ട്. യാത്രാസമയം കൂടാനുള്ള കാരണങ്ങളിലൊന്നും സ്റ്റോപ്പുകളുടെ എണ്ണക്കൂടുതലാണ്.



    പഞ്ചാബ് മെയിലിന്റെ കോച്ച്. photo: PTI

    നിര്*ണായകമായത് യാത്രക്കാരന്റെ പരാതി

    1912 ജൂണ്* ഒന്നിനാണ് പഞ്ചാബ് മെയില്* സര്*വീസ് ആരംഭിച്ചതെന്ന് സെന്*ട്രല്* റെയില്*വേ പറയുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ ഉത്ഭവം വ്യക്തമല്ല. ട്രെയിന്* സ്റ്റേഷനിലെത്താന്* വൈകിയതുമായി ബന്ധപ്പെട്ട് 1912 ഒക്ടോബറില്* ഒരു യാത്രക്കാരന്* നല്*കിയ പരാതി അടിസ്ഥാനമാക്കിയാണ് പഞ്ചാബ് മെയിലിന്റെ 'ജനന തീയതി' റെയില്*വേ കണക്കാക്കിയിരുന്നതെന്നതാണ് കൗതുകകരം.

    ട്രെയിന്* ഡല്*ഹി സ്റ്റേഷനിലെത്താന്* അല്*പം വൈകിയതില്* അരിശംകയറിയ യാത്രക്കാരനാണ് അന്ന് റെയില്*വേയ്ക്ക് പരാതി നല്*കിയിരുന്നത്. പിന്*കാലത്ത് ഈ പരാതിയിലെ വിവരങ്ങള്*വെച്ചാണ് 1912 ജൂണ്* ഒന്ന് മുതല്* പഞ്ചാബ് മെയില്* ഓടിയിരുന്നുവെന്ന നിഗമനത്തിലേക്ക് സെന്*ട്രല്* റെയില്*വേ എത്തിച്ചേര്*ന്നത്. തുടര്*ന്നിങ്ങോട്ട് എല്ലാവര്*ഷവും ഇതേദിവസം പഞ്ചാബ് മെയിലിന്റെ വാര്*ഷികവും സെന്*ട്രല്* റെയില്*വേ ആഘോഷിച്ചുവന്നു. എന്നാല്* ഇതിനുമുമ്പേ പഞ്ചാബ് മെയില്* ഓടിയിരുന്നുവെന്ന വാദവും നിലനില്*ക്കുന്നുണ്ട്.

    പേര് വന്നതിന് പിന്നില്*...

    പണ്ട് ചരക്കുനീക്കം എളുപ്പത്തിലാക്കാന്* ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാര്* ഇന്ത്യയിലേക്ക്* റെയില്*വേ സംവിധാനം കൊണ്ടുവന്നത്. പാസഞ്ചര്* ട്രെയിനുകളെക്കാള്* ചരക്ക് തീവണ്ടികള്*ക്കായിരുന്നു അക്കാലത്ത് പ്രധാന്യം. ഇന്നും ചരക്ക് തീവണ്ടികള്* വഴിയാണ് റെയില്*വേയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും​. പഞ്ചാബ് മെയിലിലും ആകെയുള്ള ആറ് കോച്ചിന്റെ പകുതി തപാല്* ഉരുപ്പടികള്* ഉള്*പ്പെടെയുള്ള ചരക്ക് ഗതാഗതത്തിനായി മറ്റിവെച്ചു. അന്ന് കടല്*മാര്*ഗം ബ്രിട്ടീഷുകാര്*ക്ക് വന്ന ചരക്കുകളും കത്തും അവരിലേക്കെത്തിയതും പഞ്ചാബ് മെയിലിലൂടെയാണ്. തപാല്* ഉരുപ്പടികള്* കൊണ്ടുപോകാനായി പ്രത്യേക കോച്ചും ട്രെയിനിലുണ്ടായിരുന്നു. അങ്ങനെയാണ് പഞ്ചാബ് ലിമിറ്റഡായിരുന്ന ട്രെയിനിന്* പിന്നീട് പഞ്ചാബ് മെയില്* എന്ന പേരുവന്നത്*.

    തപാല്* ഉരുപ്പടിക്കുള്ള പ്രത്യേക കംമ്പാര്*ട്ട്*മെന്റ് ഉള്*പ്പെടെ ആറ് കംമ്പാര്*ട്ടുമെന്റുകളിലായി സര്*വീസ് തുടങ്ങിയ പഞ്ചാബ് മെയിലില്* ഇന്ന് ഒരു എസി ഫസ്റ്റ് ക്ലാസ്, രണ്ട് എസി-2 ടയര്*, ആറ് എസി-3 ടയര്*, ആറ് സ്ലീപ്പര്* ക്ലാസ്, ഒരു പാന്*ട്രി കാര്*, അഞ്ച് ജനറല്* സെക്കന്*ഡ് ക്ലാസ്, ഒരു ജനറേറ്റര്* വാന്* എന്നിങ്ങനെ 22 കോച്ചുകളുണ്ട്.



    പഞ്ചാബ് മെയിലിന്റെ കോച്ച്*

    ഓട്ടം നിലച്ചത് ഒരിക്കല്* മാത്രം

    ഒരു നൂറ്റാണ്ടിലേറെയായി സര്*വീസ് തുടരുന്ന പഞ്ചാബ് മെയിലിന്റെ ഓട്ടം ഇതിനിടെ നിലച്ചത് ഒറ്റ തവണ മാത്രമാണ്. കഴിഞ്ഞ കോവിഡ് ലോക്ക്ഡൗണില്*. 2020 മാര്*ച്ച് 25 മുതല്* ഏകദേശം രണ്ട് മാസത്തോളം അന്ന് ട്രെയിന്* സര്*വീസ് റദ്ദാക്കപ്പെട്ടു. പിന്നീട് കോവിഡ് നിയന്ത്രണങ്ങള്* ഭാഗീകമായി പിന്*വലിച്ചുതുടങ്ങിയ ഘട്ടത്തില്* സപെഷ്യല്* ട്രെയിനായി പഞ്ചാബ് മെയില്* ഓടി. വൈകാതെ മുംബൈ-ഫിറോസ്പുര്* റെഗുലര്* സര്*വീസും പുനരാരംഭിച്ചു. ഇതിനിടെ ട്രെയിന്* നവീകരത്തിന്റെ ഭാഗമായി പഴയ കോച്ചുകള്* മാറ്റി പുതിയ കോച്ചുകളും പഞ്ചാബ് മെയിലില്* ഇടംപിടിച്ചിരുന്നു.

    ബ്രിട്ടീഷ് ഭാരണകാലത്ത് ബോംബെ-പെഷ്​വാർ 'ഫസ്റ്റ് ക്ലാസ് ട്രാന്*സ്പോര്*ട്ട്' ട്രെയിനായിരുന്ന പഞ്ചാബ് മെയില്* ഇന്ന് മുംബൈ-ഫിറോസ്പുര്* റൂട്ടിലെ റെഗുലര്* എക്സ്പ്രസ് ട്രെയിനാണ്. ദിവസേന മുംബൈയില്*നിന്ന് ഡല്*ഹിയിലേക്കും പഞ്ചാബിലേക്കുമെല്ലാം നിരവധി യാത്രക്കാര്* ആശ്രയിക്കുന്ന ട്രെയിനായതിനാല്* ഉത്തരേന്ത്യയില്* സെന്*ട്രല്* റെയില്*വേയുടെ സുപ്രധാന സര്*വീസുകളിലൊന്നാണിത്. മുംബൈ-ഫിറോസ്പുര്* റൂട്ടില്* പഞ്ചാബ് മെയിലിന് പുറമേ ദിവസേന സര്*വീസ് നടത്തുന്ന മറ്റൊരു ട്രെയിന്* ഫിറോസ്പുര്* ജനതാ എക്സ്പ്രസാണ്. ഇതിലും തിരക്കൊഴിഞ്ഞ സമയം ഉണ്ടാകാറില്ല.

  5. #244
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    തിരുനാവായ-ഗുരുവായൂര്* റെയില്*പ്പാത നടപ്പിലാകുമോ? കേന്ദ്രം പ്രതികരിക്കുന്നില്ല; മാപ്പ് ചെയ്ത ഭൂമികൾ വിൽക്കാൻ പ്രയാസപ്പെട്ട് ഉടമകൾ


    തിരുന്നാവായ-ഗുരുവായൂർ പാത എന്ന സ്വപ്നം സ്വപ്നമായി തന്നെ തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിട്ടും കേന്ദ്രത്തിൽ നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.





    രാജ്യത്തെ ഗതാഗത സംവിധാനങ്ങളില്* വലിയ മുന്നേറ്റത്തിന് വഴിയൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. എക്*സ്പ്രസ്*വേകളും വന്ദേ ഭാരത് ട്രെയിനുകളും, വന്ദേ ഭാരത് മെട്രോകളും, ബുള്ളറ്റ് ട്രെയിനുകളുമെല്ലാമായി കുറേക്കൂടി സുഗമമായ സഞ്ചാരത്തിനുള്ള അവസരമാണ് ഒരുങ്ങുക. എന്നാല്* ഗുരുവായൂരില്* നിന്ന് മലബാറിലേക്ക് നീളുമെന്ന് പറഞ്ഞ റെയില്*വേ പാതയുടെ അവസ്ഥ എന്താണ്? ഗുരുവായൂരിലേക്ക് ട്രെയിന്* ഓടിത്തുടങ്ങിയിട്ട് 29 വര്*ഷമായി. എന്നിട്ടും ഗുരുവായൂര്* റെയില്*പാത വടക്കോട്ട് നീളാത്തതെന്തുകൊണ്ടാണ്? ഗുരുവായൂരില്* നിന്ന് മലബാറിലേക്കുള്ള റെയില്*പാത മൂന്ന് പതിറ്റാണ്ടിനിപ്പുറവും സ്വപ്നമായി തന്നെ നിലകൊള്ളുകയാണ്. 1993ല്* അന്നത്തെ റെയില്* മന്ത്രിയായിരുന്ന സുരേഷ് കല്*മാഡിയാണ് ഈ പാതക്ക് തറക്കല്ലിട്ടത്. എന്നാല്* ഈ പാതയെക്കുറിച്ചുള്ള ചര്*ച്ചകള്* പലപ്പോഴായി നടന്നുവെന്നല്ലാതെ പാതയുടെ നിര്*മ്മാണം മാത്രം നടന്നില്ല.

    കുറ്റിപ്പുറത്തിനും പേരശൂരിനും ഇടയില്* നിലവിലുള്ള പാതയില്* നിന്ന് ഭാരതപ്പുഴയില്* പാലം നിര്*മ്മിച്ച് കൂടല്ലൂര്*, കുമരനല്ലൂര്*, ചാലിശ്ശേരി, പഴഞ്ഞി, കാട്ടകമ്പാല്*വഴി ഗുരുവായൂരിലേക്കുള്ള പാതയുടെ രൂപരേഖയാണ് തയ്യാറാക്കിയിരുന്നത്. എന്നാല്* 1995ല്* ആരംഭിക്കുമെന്ന് പറഞ്ഞ പദ്ധതി ഇന്നും എങ്ങുമെത്താതെ നിലയ്ക്കുകയായിരുന്നു. അതിനായി മാപ്പിംഗ് ചെയ്ത സ്ഥലം ഇന്നും ക്രയവിക്രയം ചെയ്യാനോ നിര്*മ്മാണ പ്രവര്*ത്തനങ്ങള്* നടത്താനോ പ്രദേശവാസികള്*ക്ക് കഴിയുന്നില്ലെന്നതാണ് മറ്റൊരു ദുരവസ്ഥ.

    ഗുരുവായൂര്*-താനൂര്* റെയില്*പാത

    വാജ്*പേയി സര്*ക്കാരിന്റെ റെയില്*വേ സഹമന്ത്രിയായിരുന്ന ഒ. രാജഗോപാല്* മുന്*കൈയെടുത്താണ് ഗുരുവായൂര്*-താനൂര്* പാത തുടങ്ങാനുള്ള നടപടികള്* ആരംഭിച്ചത്. കുറ്റിപ്പുറത്തുനിന്ന് ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു കിലോമീറ്ററിലധികം പാലം നിര്*മ്മിക്കേണ്ടതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി പാതയില്* മാറ്റം വരുത്തുകയായിരുന്നു. തീരദേശപാതക്കും കനോലിക്കനാലിനും സമാന്തരമായി കൂട്ടായി, പൊന്നാനി വഴി ഗുരുവായൂരിലേക്ക് അലൈന്*മെന്റ് തയാറാക്കാന്* ശ്രമിച്ചെങ്കിലും ജനരോഷം രൂക്ഷമായതോടെ മാപ്പിംഗ് ജോലികള്* നിര്*ത്തിവെച്ചു. ഒന്നാം യൂപിഎ സര്*ക്കാര്* കാലത്ത് പാത തിരുനാവായയില്* നിന്ന് തുടങ്ങാനുള്ള നടപടികളും മാപ്പിംഗും ആരംഭിച്ചു.


    തിരുനാവായയില്* നിന്ന് ബന്തര്*ക്കടവ്, തവനൂര്*, പൊന്നാനി, മാറഞ്ചേരി, വടക്കേക്കാട്, കുന്നംകുളം വഴി ഗുരുവായൂരിലേക്കുള്ള പാതക്കായി ബജറ്റില്* നിന്ന് 20 കോടി വിഹിതവും അനുവദിച്ചിരുന്നെങ്കിലും ജനരോക്ഷത്തെ തുടര്*ന്ന് അലൈന്*മെന്റ് മാറ്റാന്* തീരുമാനിക്കുകയായിരുന്നു. തിരുനാവായ, തവനൂര്* വഴി പൊന്നാനിയിലെത്തി അവിടെനിന്ന് കനോലി കനാലിന്റെ ഓരത്തുകൂടി ഗുരുവായൂരിലേക്ക് പാത നിര്*മ്മിക്കാനുള്ള പദ്ധതി തുടങ്ങി. എന്നാല്* പിന്നീട് ഈ പാത വാര്*ത്തകളില്* ഇടപിടിച്ചതല്ലാതെ മുന്നോട്ട് പോയില്ല. മലബാറിന്റെ വികസന കുതിപ്പിന് കാരണമാകുമായിരുന്ന പാതയാണ് എങ്ങുമെത്താതെ നിലച്ചുപോയത്.

    തൃശ്ശൂര്*-ഗുരുവായൂര്* പാത

    1994 ജനുവരി ഒന്*പതിനായിരുന്നു തൃശ്ശൂര്*-ഗുരുവായൂര്* പാത ഉദ്ഘാടനം ചെയ്തത്. പാതയുടെ ആദ്യ ഘട്ടമാണിതെന്നായിരുന്നു ഉദ്ഘാടനവേളയില്* പറഞ്ഞത്. എന്നാല്* താനൂരും തിരൂരും തിരുനാവായയുമെല്ലാം ഗുരുവായൂരില്* നിന്ന് വടക്കോട്ട് നീളുന്ന പാതയെ ബന്ധിപ്പിക്കാനുള്ള കേന്ദ്രങ്ങളായി കണ്ടെത്തിയതിനപ്പുറത്തേക്ക് പാതയുടെ പ്രാരംഭപ്രവര്*ത്തനങ്ങള്*പോലും ചെയ്യാന്* സര്*ക്കാരിന് സാധിച്ചില്ല.


    ഹൈക്കോടതിയുടെ ഇടപെടല്*

    ഗുരുവായൂരില്* നിന്ന് വടക്കോട്ടുള്ള പാതയ്ക്കുവേണ്ടി കെ.ജി. സുകുമാരന്* ആക്ഷന്* കൗണ്*സില്* രൂപീകരിച്ച് ഏറെ സമരങ്ങള്* നടത്തിയെങ്കിലും അക്കാര്യത്തില്* ഒരു തീരുമാനമുണ്ടായില്ല. തുടര്*ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്*ന്ന് പാത നീട്ടാനാവശ്യമായ സ്ഥലം 18 മാസത്തിനകം സര്*വേ നടത്തി ഏറ്റെടുക്കാന്* ഉത്തരവുണ്ടായി. 2006 ഡിസംബറിലായിരുന്നു കോടതിയുടെ ഇടപെടല്* ഉണ്ടായത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്* ഒരു യോഗം വിളിച്ചതൊഴിച്ചാല്* പ്രസ്തുത വിഷയില്* വേറെ പുരോഗതിയുണ്ടായിട്ടില്ല. സര്*ക്കാര്* നിലപാട് മനസ്സിലാക്കിയ ഹര്*ജിക്കാരന്* കോടതിയെ സമീപിക്കാത്തതിനാല്* പ്രസ്തുത വിഷയം പതിയെ മറഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്*ക്കാര്* സര്*വേ നടത്തി, സ്ഥലം ഏറ്റെടുത്താല്* മാത്രമേ ഗുരുവായൂര്* റെയില്*വേ പാത വടക്കോട്ട് നീളുകയുള്ളൂ. ഗുരുവായൂര്* റെയില്*വേ പാത വടക്കോട്ട് നീളമെന്ന ആവശ്യം ശക്തമായി ഉയരാത്തതിനാലാകണം പ്രസ്തുത വിഷയത്തില്* മൗനം പാലിക്കുകയാണ് സര്*ക്കാര്*.

    പുതുപ്രതീക്ഷ

    ഏറെക്കാലമായി അനിശ്ചിതത്വത്തിലായിരുന്ന തിരുനാവായ-ഗുരുവായൂര്* റെയില്*പ്പാത പദ്ധതിക്ക് വീണ്ടും പ്രതീക്ഷക്ക് വകയുണ്ട്. ഗുരുവായൂര്* എം.എല്*.എ എന്*. കെ അക്ബറിന്റെ ഇടപെടലിനെത്തുടര്*ന്ന് മുഖ്യമന്ത്രി പിണറായി വിജയന്* കേന്ദ്ര റെയില്*വേ മന്ത്രി അശ്വനി വൈഷ്ണവിന് റെയില്*പ്പാത പദ്ധതി യാഥാര്*ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തയിച്ചിരുന്നു. ഇതോടെയാണ് പദ്ധതിക്ക് പുതുജീവന്* വെച്ചത്.

    പാതയുടെ ഗുണങ്ങള്*

    പൊന്നാനി കോള്* മേഖലയിലെ നെല്ല് കയറ്റി അയക്കുന്നതുള്*പ്പടെയുള്ള സമഗ്ര വികസനത്തിനും പൊന്നാനി, കുറ്റിപ്പുറം, തിരുനാവായ, തിരൂര്* എന്നിവിടങ്ങളിലെ വ്യവസായ മുന്നേറ്റങ്ങള്*ക്കും ദക്ഷിണേന്ത്യയിലെ പ്രധാന തീര്*ഥാടനകേന്ദ്രമായ ഗുരുവായിലെ വികസനങ്ങള്*ക്കും ഏറെ സഹായകരമാകുന്നതായിരിക്കും ഈ പദ്ധതി. 36 കിലോമീറ്റര്* ദൂരമുള്ള തിരുനാവായ ഗുരുവായൂര്* റെയില്*പ്പാത യാഥാർത്ഥ്യമാകുന്നതോടെ കാസര്*കോട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രയ്ക്ക് രണ്ടുമണിക്കൂര്* ലാഭിക്കാനാവും. അതിവേഗപാതയും ഈ വഴിയാകുമ്പോള്* റെയില്*വേയ്ക്ക് കൂടുതല്* ലഭമാകും എന്നതില്* സംശയമില്ല.

  6. #245
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    ഇടുക്കിക്കടുത്തേക്ക് ചൂളംവിളി വീണ്ടും; ബോഡിനായ്ക്കന്നൂര്*-ചെന്നൈ സര്*വീസ് ഇന്ന് മുതല്*





    ഇടുക്കിയുടെ അടുത്തേയ്ക്ക് ട്രെയിന്* എത്തുന്ന ബോഡിനായ്ക്കന്നൂര്*-ചെന്നൈ സര്*വീസ് പതിമൂന്ന് വര്*ഷങ്ങള്*ക്കിപ്പുറം ഇന്ന് രാത്രി പുനരാരംഭിക്കും. കേന്ദ്രമന്ത്രിഎല്* മുരുകന്* ഫ്ലാഗ് ഓഫ് ചെയ്യുന്ന നവീകരിച്ച റൂട്ടിലെ ട്രെയിന്* സര്*വീസ് വിനോദസഞ്ചാരികള്*ക്കും ശബരിമല തീര്*ഥാടകര്*ക്കുമുള്*പ്പെടെ ആയിരങ്ങള്*ക്കാണ് ഉപകാരപ്രദമാവുക.തമിഴ്നാട്ടില്* നിന്ന് ഇടുക്കിയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ബോഡിനായ്ക്കന്നൂര്* സ്റ്റേഷനില്* അവസാന ചൂളംവിളി കേട്ടത് 2010 ഡിസംബര്* 31നായിരുന്നു.

    പതിമൂന്ന് വര്*ഷക്കാലമെടുത്തു മീറ്റര്*ഗേജ് പാതയ്ക്ക് പകരം ബ്രോഡ്ഗേജ് പാളങ്ങള്* സ്ഥാപിച്ച് *സര്*വീസിന് സജ്ജമാക്കാന്* . ട്രയല്*റണ്* ഉള്*പ്പെടെയുള്ളവ നേരത്തെ പൂര്*ത്തിയാക്കിയ പാതയില്* ഇന്ന് രാത്രി എട്ടരയ്ക്ക് ആദ്യ തീവണ്ടി കുതിച്ചുപായും. ചെന്നൈയിലേക്കുള്ള മധുര–എംജിആര്* ചെന്നൈ സെന്*ട്രല്* എക്സ്പ്രസാണ് ആദ്യവണ്ടി. 8.45 ന് തന്നെ തേനി–മധുര അണ്* റിസര്*വ്*ഡ് ട്രെയിനും പുറപ്പെടുമെന്ന് ദക്ഷിണ റെയില്* വേ അറിയിച്ചു. തിങ്കള്*, ബുധന്*, വെള്ളി ദിവസങ്ങളിലാണ്

    ചെന്നൈ–ബോഡിനായ്ക്കന്നൂര്* സര്*വീസ്. ചൊവ്വ, വ്യാഴം, ഞായര്* ദിവസങ്ങളില്* ബോഡിനായ്ക്കന്നൂര്*–ചെന്നൈ സര്*വീസുമുണ്ടാകും. ഉസിലാംപെട്ടി, ആണ്ടിപ്പെട്ടി, തേനി, എന്നിവടങ്ങളില്* സ്റ്റോപ്പുകളുണ്ട്. മധുര–ബോഡിനായ്ക്കന്നൂര്* റൂട്ടിലും തിരിച്ചും അണ്* റിസര്*വ്സ് ട്രെയിന്* എല്ലാ ദിവസവും സര്*വീസ് നടത്തുമെന്നും റെയില്*വേ അറിയിച്ചു.


    പൂപ്പാറയില്* നിന്ന് 35 കി.മീ അകലെയുള്ള ബോഡിനായ്ക്കന്നൂര്* ഇടുക്കിക്കാര്*ക്ക് പെട്ടെന്ന് എത്താവുന്ന റെയില്* വേ സ്റ്റേഷനാണ്.തമിഴ്നാട്ടിലെ വിവിധയിടങ്ങളിലേക്ക് പോകാന്* എറണാകുളം, കോട്ടയം സ്റ്റേഷനുകളെയും സേലത്തെയുമൊക്കെ ആശ്രയിച്ചിരുന്ന നിരവധി പേര്*ക്ക് ബോഡിനായ്ക്കന്നൂരില്* നിന്ന് തുടങ്ങുന്ന സര്*വീസ് ഗുണം ചെയ്യും.ഇതര സംസ്ഥാനക്കാരായ ടൂറിസ്റ്റുകള്*ക്ക് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വേഗത്തില്* ബോഡിനായ്ക്കന്നൂര്* വഴി എത്തിപ്പെടാനാവും എന്നത് ടൂറിസം സാധ്യത വര്*ധിപ്പിക്കുന്നുണ്ട്.. പഴനി, മധുര, വേളാങ്കണ്ണി, രാമേശ്വരം, തിരുപ്പതി തീര്*ഥാടന കേന്ദ്രങ്ങളിലേക്കും യാത്ര എളുപ്പമാകും.


  7. #246

    Default

    Sabari rail is very much needed. It will also give Idukki a rail network.

    Sent from my moto g31 using Tapatalk

  8. #247
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    അമൃത് ഭാരത് പദ്ധതിയിൽ കേരളത്തിലെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും; 303 കോടി അനുവദിച്ചു





    തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 303 കോടിരൂപ അനുവദിച്ചു. നിലവിൽ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 195.54 കോടി രൂപയും ലഭിക്കും.

    ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ മാറ്റിവെച്ചത്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്*ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്*ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്.


    സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്. ഇവയുടെ നിർമാണത്തിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്*കലേറ്ററുകളും സംസ്ഥാനത്തെ സ്*റ്റേഷനുകൾക്ക് ലഭിക്കും.

    പൈതൃക തനിമ നിലനിർത്തി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകൾ നവീകരിക്കാൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ റെയിൽവേ തീരുമാനിച്ചിരുന്നു.

    തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പുതുക്കിപ്പണിയാൻമാത്രം 496 കോടി രൂപയാണ് അനുവദിച്ചത്. ബെംഗളൂരു ആസ്ഥാനമായ റെയിൽവേ ലാൻഡ് െഡവലപ്*മെന്റ് അതോറിറ്റിക്കാണ് നിർമാണച്ചുമതല.

    നവീകരിക്കുന്ന സ്റ്റേഷനുകൾ

    വടക്കാഞ്ചേരി, നാഗർകോവിൽ, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്,
    ഏറ്റുമാനൂർ, കായംകുളം, തൃപ്പുണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി,
    നെയ്യാറ്റിൻകര, കുഴിത്തുറ, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം,
    ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്, കാസർകോട്,
    മംഗളൂരു, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം

  9. #248
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    മാംഗ്ലൂർ-രാമേശ്വരം റൂട്ടിൽ കേരളത്തിന് പുതിയ ട്രെയിൻ; രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പുകൾ നീട്ടി





    കേരളത്തിൽ പുതിയ ഒരു ട്രെയിൻ അനുവദിച്ചു. രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് നീട്ടി. 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായി. റെയിൽവേ ടൈം ടേബിൾ കമ്മിറ്റിയുടേതാണ് തീരുമാനം. ഇന്നലെ സെക്കന്തരാബാദിലാണ് ടൈം ടേബിൾ കമ്മിറ്റി ചേർന്നത്.

    മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്കാണ് പുതിയ ട്രെയിൻ വരുന്നത്. രാമേശ്വരത്തേക്ക് നേരിട്ട് വടക്കൻ കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ കൂടിയാകും ഇത്. യശ്വന്ത്പൂർ-കണ്ണൂർ എക്*സ്പ്രസ് കോഴിക്കോടേക്ക് നീട്ടും. തിരുവനന്തപുരം-മധുര അമൃത എക്*സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാനും തീരുമാനമായി.

    മലബാർ എക്*സ്പ്രസ്, മാവേലി എക്*സ്പ്രസ്, മംഗള എക്*സ്പ്രസ് എന്നീ പ്രതിദിന ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനം.

  10. #249
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    വന്ദേഭാരതിനു പിന്നാലെ വന്ദേ സാധാരണ് തീവണ്ടി വരുന്നു; നോണ്* എ.സി, കുറഞ്ഞ ടിക്കറ്റ് നിരക്ക്


    ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിന്റെ പ്രവൃത്തി കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്*സിൽ (സി.എൽ.ഡബ്ല്യു.) പുരോഗമിക്കുകയാണ്.





    ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിനുപിന്നാലെ വന്ദേ സാധാരൺ തീവണ്ടികൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ നോൺ എ.സി. ട്രെയിനാണ് തുടങ്ങുന്നത്.

    സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തിയാണ് പുതിയ വണ്ടി നിർമിക്കുക. വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ പുതിയ വണ്ടിയിലുണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇവയ്ക്ക് രണ്ടുവശത്തും ലോക്കോമോട്ടീവ് എൻജിനുകൾ ഉണ്ടായിരിക്കും. അതിനാൽ, ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സാധിക്കും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും. എല്ലാ കോച്ചുകളും നോൺ എ.സി. ആയിരിക്കും.


    ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിന്റെ പ്രവൃത്തി കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്*സിൽ (സി.എൽ.ഡബ്ല്യു.) പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) കോച്ചുകളുടെ നിർമാണം.

  11. #250
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    പേരുമാറ്റത്തിനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ ; ആദ്യഘട്ടത്തില്* 725 സ്*റ്റേഷനുകള്*





    ന്യൂഡൽഹി: ചെറിയ റെയിൽവേ സ്റ്റേഷനുകളെ എളുപ്പം തിരിച്ചറിയാനായി തൊട്ടടുത്തുള്ള അറിയപ്പെടുന്ന സ്റ്റേഷനുകളുടെ പേരിൽ പുനർനാമകരണം നടത്താനൊരുങ്ങി റെയിൽവേ. സ്റ്റേഷൻ തിരച്ചിൽ എളുപ്പമാക്കുക എന്നതാണ് ലക്ഷ്യം.

    സ്റ്റേഷനുകളുടെ പേര് മാറ്റില്ലെങ്കിൽക്കൂടി വെബ്*സൈറ്റിലും മറ്റും തിരയുമ്പോൾ തൊട്ടടുത്തുള്ള വലിയ നഗരത്തിന്റെ പേരിനുതാഴെയായിട്ടായിരിക്കും ഇവ ലഭ്യമാകുക. റെയിൽവേ വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമെല്ലാം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈ മാറ്റം ദൃശ്യമാകും.


    പലപ്പോഴും അറിയപ്പെടാത്ത പ്രദേശങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുടെ പേര് ഭൂരിഭാഗം യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 175 നഗരങ്ങളിലായി 725 സ്റ്റേഷനുകളാണ് ഇത്തരത്തിൽ ബന്ധിപ്പിക്കുന്നത്. വിനോദസഞ്ചാരപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഇത് സഹായകമാകുമെന്നും യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നും റെയിൽവേ പറഞ്ഞു. വെള്ളിയാഴ്ചമുതൽ ലഭ്യമാകും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •