ശബരിപാത യാഥാര്*ഥ്യമാകുന്നു: ചെലവിന്*റെ പകുതി സംസ്ഥാനം വഹിക്കും
പ്രതീകാത്മക ചിത്രംതിരുവനന്തപുരം∙ അങ്കമാലി-ശബരി റെയില്*പാതയുടെ മൊത്തം ചെലവിന്*റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്* മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. അങ്കമാലി-എരുമേലി നിർദിഷ്ട പാതയുടെ നീളം 111 കിലോമീറ്ററാണ്. ഇതിൽ ഏഴു കിലോമീറ്റർ മാത്രം പൂർത്തിയായി.
1997-98 ലെ റെയില്*വെ ബജറ്റില്* പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്*ശനത്തിന് രാജ്യത്തിന്*റെ വിവിധ ഭാഗങ്ങളില്* നിന്നെത്തുന്ന തീര്*ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്*റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്* കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്* പദ്ധതി നടപ്പാക്കാന്* റെയില്*വെ താൽപര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്* ചെലവ് 517 കോടി രൂപയായിരുന്നെങ്കില്* ഇപ്പോള്* അത് 2815 കോടി രൂപയായി ഉയര്*ന്നു.
നിര്*മാണ ചെലവിന്*റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്*വെ എടുത്തു. ദേശീയ തീര്*ത്ഥാടന കേന്ദ്രമെന്ന നിലയില്* റെയില്*വെയുടെ ചെലവില്* തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്*റെ പകുതി ഏറ്റെടുക്കാന്* സംസ്ഥാനം തയാറാകണമെന്ന നിലപാടില്* റെയില്*വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്*റെ പകുതി വഹിക്കാന്* സംസ്ഥാന സര്*ക്കാര്* തീരുമാനിച്ചത്.
അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്*വെ മന്ത്രാലയം തന്നെ നിര്*വഹിക്കണം. പാതയില്* ഉള്*പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്* ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്*വെയും 50:50 അനുപാതത്തില്* പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്* തീരുമാനിച്ചത്. അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്* വരെ ദീര്*ഘിപ്പിക്കുകയാണെങ്കില്* ഭാവിയില്* തമിഴ്നാട്ടിലേക്കു നീട്ടാന്* കഴിയും. ഈ സാധ്യതയും സര്*ക്കാര്* കണക്കിലെടുത്തിട്ടുണ്ട്.