Aadujeevitham shoot epo tudangum?
ചലച്ചിത്രപുരസ്*കാരം നേടിയ നടന്* ഇന്ദ്രന്*സിന് തലസ്ഥാനത്തിന്റെ സ്*നേഹസ്വീകരണം. നിശാഗന്ധി ഓഡിറ്റോറിയത്തില്* നടന്ന ചടങ്ങില്* മുഖ്യമന്ത്രി പിണറായി വിജയന്* സ്*നേഹോപഹാരം സമ്മാനിച്ചു.
ചെറിയവേഷങ്ങളില്* നിന്ന് അപാര അഭിനയസിദ്ധിയിലൂടെയാണ് ഇന്ദ്രന്*സ് ഉയരങ്ങളിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ദ്രന്*സിനെ മലയാളി പ്രേക്ഷകര്* സ്വീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. 90 കളില്* ചിരിപ്പടങ്ങളിലൂടെ തലകാണിച്ച് അഭിനയരംഗത്ത് സജീവമായ അദ്ദേഹം മുഖ്യധാരാ സിനിമകളിലെ അഭിഭാജ്യഘടകമായി. അദ്ദേഹത്തിന്റെ ശരീരത്തെ ചിരിപ്പിക്കാനുള്ള ഉപാധിയായി മുഖ്യധാരാ സിനിമകളില്* ഉപയോഗിക്കുകയായിരുന്നു. അങ്ങനെ പരിമിതപ്പെടുത്തിയ വേഷങ്ങളെ അതിജീവിക്കാന്* അദ്ദേഹത്തിന് കഴിഞ്ഞത് അപാര അഭിനയ സിദ്ധിയിലൂടെയാണ്. നമുക്കിടയിലെ സാധാരണ മനുഷ്യന്റെ പ്രതിരൂപമാണ് അദ്ദേഹം. മുഖ്യനടനാവാന്* തടസ്സമായിട്ടുള്ള ഈ സാധാരണത്വം അഭിനയമികവിലൂടെ അദ്ദേഹം ശ്രദ്ധേയമായി മറികടക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: അമ്മയുടെ ശാപം അനുഗ്രഹമായി മാറിയപ്പോള്* ഇന്ദ്രന്*സ് ഹാസ്യനടനായി
ചടങ്ങില്* സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്* അധ്യക്ഷത വഹിച്ചു. മുന്*മന്ത്രി കോടിയേരി ബാലകൃഷ്ണന്*, മേയര്* വി.കെ. പ്രശാന്ത്, ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജ്, മഞ്ജു വാര്യര്*, മുകേഷ് എം.എല്*.എ, കെ.പി.എ.സി ലളിത, മണിയന്*പിള്ള രാജു, പ്രേംകുമാര്*, എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ടി.ഡി.സി ചെയര്*മാന്* എം. വിജയകുമാര്*, ആനാവൂര്* നാഗപ്പന്*, സി. അജയകുമാര്* തുടങ്ങിയവര്* സംബന്ധിച്ചു.
തലസ്ഥാനത്തെ പൗരാവലിക്കൊപ്പം ടൂറിസം വകുപ്പ്, ഭാഗ്യക്കുറി വകുപ്പ്, ഇന്*ഫര്*മേഷന്* പബ്*ളിക് റിലേഷന്*സ് വകുപ്പ്, മലബാര്* സിമന്റ്*സ്, മറ്റു സ്വകാര്യ സ്ഥാപനങ്ങള്* തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Sponsored Links ::::::::::::::::::::Remove adverts | |
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...