മധു സാർ
പാറശാല ജയചന്ദ്ര തിയറ്റര്*. അച്ഛനും അമ്മയ്ക്കുമൊപ്പം സിനിമ കാണുകയാണ്. 'തുറക്കാത്ത വാതില്*' (വളരെ പഴയ ഓര്*മയാണ്). ചെറിയ പ്രായത്തില്* നമുക്ക് സിനിമയുടെ കഥാഗതി ഒന്നും പിടികിട്ടില്ലല്ലോ. കഥാപാത്രങ്ങള്* ചില രംഗങ്ങള്*... അതിലൊക്കെ മുഴുകി അങ്ങനെ ഇരിക്കുകയാണ്. അപ്പോള്* പിറകില്*നിന്ന് ആരോ അടുത്തിരിക്കുന്ന ആളോട് പറയുന്നു:
''മധുവിന്റെ അഭിനയം''
സ്*ക്രീനില്* ഞാന്* കണ്ടുകൊണ്ടിരിക്കുന്ന ആളിന്റെ പേര് മധു എന്നാണെന്ന് മനസ്സിലായി. ഞാന്* കൂടുതല്* ശ്രദ്ധിച്ചു... പിറകിലെ അജ്ഞാതന്* പറഞ്ഞ അഭിപ്രായം ശരിയാണല്ലോ എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒരാള്* മരിച്ച കാര്യമൊക്കെയാണ് മധു എന്ന ആള് പറയുന്നത്. എന്റെയും കണ്ണ് അറിയാതെ നിറയുമ്പോലൊരു തോന്നല്* (മരിച്ചയാള്* പ്രേംനസീറാണെന്നൊക്കെ പിന്നീട് മനസ്സിലായി). അദ്ദേഹം നിസ്സഹായനായി ആരോടൊക്കെയോ പല കാര്യങ്ങളും പറയുന്നു. പാവം! എന്ന് എന്റെ മനസ്സും അറിയാതെ പറഞ്ഞുപോയി. സിനിമ കഴിഞ്ഞ് കുറെ ദിവസങ്ങള്* ചെന്നിട്ടും 'തുറക്കാത്ത വാതില്*' എന്റെകൂടെയുണ്ടായിരുന്നു. പിന്നീടാണ്, തുറക്കാത്ത വാതിലിനും വളരെ മുമ്പേതന്നെ ഇറങ്ങിയ 'ഭാര്*ഗവീനിലയം' കാണുന്നത്... അതിനുശേഷം മുറപ്പെണ്ണ്... സിന്ദൂരച്ചെപ്പ്... സിന്ദൂരച്ചെപ്പില്* ആനപ്പാപ്പാന്* ശങ്കരന്*നായരുടെ തകര്*ച്ചകണ്ട് ജയചന്ദ്രാ തിയറ്ററിലിരുന്ന് ഞാന്* അടുത്തിരുന്ന അനുജനോട് പറഞ്ഞുപോയി:
''മധുവിന്റെ അഭിനയം'' (പൊതുജനമായി നില്*ക്കുമ്പോള്* എത്ര വലിയ താരങ്ങളെയും രാഷ്ട്രീയനേതാക്കളെയും നമ്മള്* പേരുമാത്രം പറഞ്ഞ് വിളിക്കുന്നത് നിസ്സാരവല്*ക്കരിച്ചിട്ടല്ല. ആ പേര് പൊതുസ്വത്തുപോലെ കരുതിയിട്ടാണ്)
നസീര്* സാര്* മധു സാര്*
സിനിമയ്ക്കുള്ളില്* പ്രവര്*ത്തിക്കുന്നവര്* നായകനടന്മാരെ ഏട്ടന്റെ സ്ഥാനം നല്*കിയാണ് അധികവും സംബോധനചെയ്യുന്നത്. ലാലേട്ടന്*, മമ്മുക്ക, സുകുവേട്ടന്* (സുകുമാരന്*), സോമേട്ടന്*, തിക്കുറിശ്ശി ചേട്ടന്*, കൊട്ടാരക്കരച്ചേട്ടന്*.... എന്നാല്*, രണ്ട് നായകനടന്മാരെ സ്*നേഹാദരങ്ങളോടെ സാര്* എന്ന് വിളിക്കുന്നു. നസീര്* സാര്*, മധു സാര്*. രണ്ടുപേരും അക്ഷരാര്*ഥത്തില്* മലയാളസിനിമയുടെ രണ്ട് ശാഖയുടെ സ്*കൂളിലെ സാറന്മാര്* (അധ്യാപകര്*) തന്നെയാണ്. മറ്റുള്ളവരില്* ആദരവും സ്*നേഹവും ഉണ്ടാക്കുക, അവര്*ക്ക് പല കാര്യങ്ങളിലും മാതൃകയാകുക, പുതിയ കാര്യങ്ങള്* പഠിപ്പിക്കുക, വഴിതെളിച്ചുകൊടുക്കുക തുടങ്ങിയവയാണല്ലോ അധ്യാപകര്* ചെയ്യേണ്ടത്. എന്റര്*ടൈനര്* ശാഖയുടെ ഒരു തൂണായി പ്രേംനസീര്* നിന്നപ്പോള്* കലയും അഭിനയപ്രാധാന്യമുള്ള റോളുകളുമായി മധു എന്ന മധുസാറും മലയാളസിനിമയിലെ ശക്തിയായി. തമിഴില്* എം ജി ആര്*ശിവാജി ഗണേന്മശന്മാരുടെ മലയാള രൂപാന്തരമായിട്ടാണ് എനിക്ക് പ്രേംനസീര്*മധുമാരെ തോന്നിയിട്ടുള്ളത്.
ഇമേജിന്റെ ഭാരമില്ല
നായകന്റെ ഏറ്റവും വലിയ പ്രശ്*നം ഇമേജിന്റെ ഭാരമാണ്. പ്രേക്ഷകരുടെ (മനസ്സിന്റെ) മുന്നില്* ഏത് രീതിയിലാണ് പ്രസന്റ് ചെയ്യപ്പെടേണ്ടത് എന്നുള്ളതിന് പരമ്പരാഗതരീതികളുണ്ട്. ഒരു പ്രായത്തില്* കവിഞ്ഞ കഥാപാത്രങ്ങള്* ചെയ്യുക, നെഗറ്റീവ് ഛായ വരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക, രണ്ടാമനായി നില്*ക്കേണ്ടിവരുന്ന കഥാപാത്രങ്ങള്* ചെയ്യുക തുടങ്ങിയ 'റിസ്*കു'കളിലേക്ക് പ്രധാന നായകര്* കടന്നുചെല്ലില്ല. അവിടെയാണ് മധുസാര്* മലയാളത്തിലെ വേറിട്ട നായകന്മാരില്* പ്രധാനിയാകുന്നത്. കോളേജ് കുമാരനായി അഭിനയിക്കുമ്പോള്*ത്തന്നെ അച്ഛനും അപ്പൂപ്പനും ആകാന്* മടിയില്ല. 'ഇതാ ഇവിടെവരെ' നോക്കൂ. ജയഭാരതിയുടെ നായകനായി പല സിനിമകളിലും അഭിനയിക്കുമ്പോഴാണ് ജയഭാരതിയുടെ അച്ഛന്* പൈലിയായി അതില്* അഭിനയിക്കുന്നത്. അതും നെഗറ്റീവ് കഥാപാത്രം.
''ഈ സ്ഥലം അല്*പ്പം പെശകാ'' എന്ന് പൈലി.
''ഞാനും'' എന്ന് വിശ്വനാഥന്* (സോമന്*). അവിടെ പൈലിയുടെ ഒരു റിയാക്ഷനുണ്ട്. പൈലിതന്നെയാണ് നായകന്* എന്ന് പ്രേക്ഷകര്* തീരുമാനിക്കുന്ന മുഹൂര്*ത്തമാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതില്* ആദ്യമായി സിനിമ സംവിധാനംചെയ്യുന്നു. പ്രിയ. അതില്* വില്ലന്റെ വേഷമാണ്. ഈറ്റയില്* കമല്*ഹാസന്റെ അച്ഛന്*. കാമുക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതേ സമയത്താണ് ഇങ്ങനെയുള്ള 'ഇമേജ് ബ്രേക്കിങ്' എന്ന് ആലോചിക്കണം. അദ്ദേഹംതന്നെ ഒരുഇർവൂവിൽ പറഞ്ഞിട്ടുണ്ട്: ''ഇമേജിനെക്കുറിച്ച് ചിന്തിച്ചാല്* പിന്നെ അഭിനയിക്കുന്നതിലെ രസം പോകും. പിന്നെ നമുക്ക് ടെന്*ഷനായിപ്പോകും.'' മുന്നൂറിലധികം ചിത്രങ്ങളാണ് മലയാള സിനിമയില്* അദ്ദേഹത്തിന്റേതായി കിട്ടിയിട്ടുള്ളത്. എല്ലാ സിനിമയിലും അദ്ദേഹം രസിച്ചാണ് അഭിനയിക്കുന്നതെന്ന് ശ്രദ്ധിച്ചാല്* മനസ്സിലാകും. തുലാഭാരത്തില്* 'തൊട്ടു തൊട്ടില്ല' എന്ന പാട്ട് പാടുന്ന കോളേജ് കുമാരനില്* നമ്മള്* കാണുന്ന അതേ രസംതന്നെ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യിലെ അച്ഛനിലും 'പ്രിയ'യിലെ വില്ലനിലും കാണാം.
പരീക്കുട്ടി
എല്ലാ തടസ്സങ്ങളും ഭേദിച്ച് ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കുന്ന നായക കഥാപാത്രങ്ങള്*ക്കിടയില്* വളരെ മാറി, എന്നാല്* ജയിച്ച നായകരില്*നിന്ന് ഉയരെയായി മലയാളിയുടെ മനസ്സില്* നില്*ക്കുന്നു തോറ്റുപോയ പ്രണയനായകന്* പരീക്കുട്ടി. 'ചെമ്മീനി'ല്* നായകന്* പളനിതന്നെയാണെങ്കിലും പ്രേക്ഷകമനസ്സില്* ഒരുപക്ഷേ ആദ്യമെത്തുന്നത് പരീക്കുട്ടി ആയിരിക്കും. അമ്പതുവര്*ഷം കഴിഞ്ഞിട്ടും എക്കാലത്തെയും മികച്ച പ്രണയഗാനമായോ വിരഹഗാനമായോ 'മാനസമൈനേ വരൂ' ഇപ്പോഴും മലയാളിയുടെ ചുണ്ടത്തുണ്ട്. മിമിക്രിയില്* സിനിമാതാരങ്ങളുടെ സംഭാഷണം അനുകരിച്ച് തുടങ്ങിയത് ഒരുപക്ഷേ ചെമ്മീനിലെ പരീക്കുട്ടിയുടെ ''കറുത്തമ്മേ... കറുത്തമ്മ പോയാല്* ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും'' എന്ന ഡയലോഗ് മറ്റ് താരങ്ങള്* പറഞ്ഞാല്* എങ്ങനെയായിരിക്കും എന്നുപറഞ്ഞുകൊണ്ടാണ് (പ്രേംനസീറിനെ മിമിക്രിക്കാര്* ഏറ്റെടുത്തത് നെല്ലിലെ ''പല നാടുകളും ചുറ്റി അവസാനം ഇവിടെ എത്തി'' എന്നതിലൂടെയും ''മണ്ടിപ്പെണ്ണേ''യിലൂടെയുമാണ്).
വിവിധ റോളുകള്*
സംവിധായകന്*, നിര്*മാതാവ് എന്നീ നിലകളിലും മലയാളസിനിമ മധുസാറിനോട് തീര്*ച്ചയായും കടപ്പെട്ടിരിക്കുന്നു. പല ഇന്റര്*വ്യൂകളിലും അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യമുണ്ട്. നടനെന്നുള്ളതിനെക്കാള്* നിര്*മാതാവിന്റെ റോളാണ് കൂടുതല്* തൃപ്തിനല്*കിയിട്ടുള്ളത്. നിര്*മാതാവിന് ഒരു വിശദീകരണവും അദ്ദേഹം നല്*കാറുണ്ട്. മുതലാളി അല്ല നിര്*മാതാവ്. കഥമുതല്* വിതരണംവരെയുള്ള ഓരോ ഘട്ടങ്ങളിലും മനസ്സര്*പ്പിച്ച് കൂടെനില്*ക്കുന്ന ആളാണ്. അദ്ദേഹം നിര്*മിച്ച സിനിമകള്* നോക്കൂ സതി, മാന്യശ്രീ വിശ്വാമിത്രന്*, കാമം ക്രോധം മോഹം... ഓരോന്നിലും എന്തെങ്കിലും ഒരു പ്രത്യേകതയുണ്ട്. പ്രിയ, സിന്ദൂരച്ചെപ്പ്, തീക്കനല്*, നീലക്കണ്ണുകള്* തുടങ്ങി സംവിധാനംചെയ്ത എല്ലാ സിനിമകളിലും മധു എന്ന വ്യത്യസ്തന്റെ മുദ്രയുണ്ട്.
നായികമാര്*
മുന്നൂറ് ചിത്രങ്ങളിലായി നിരവധി നായികമാര്* കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും നാലുപേരായിരുന്നു ശ്രദ്ധേയ കൂട്ടുകെട്ടായവര്*. ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ. പ്രേംനസീറിന്റെ ഹിറ്റ് ജോടിയായിരുന്നെങ്കിലും ചെമ്മീനിലൂടെ മധുഷീല ടീമും പ്രേക്ഷകര്*ക്ക് പ്രിയങ്കരരായി. ശാരദ, ജയഭാരതിമാരോടൊപ്പവും നിരവധി ഹിറ്റുകള്* ഒരുങ്ങി. മധുശ്രീവിദ്യ ജോടിയെയും പ്രേംനസീര്*ഷീല ജോടിയെപ്പോലെ പ്രേക്ഷകര്* ഏറ്റെടുത്തു.
പേരില്ല
കോളേജില്* ഹിന്ദി അധ്യാപകനായിരുന്നപ്പോഴാണ് മാധവന്*നായര്* അഭിനയം തലയ്ക്കുപിടിച്ച് സ്*കൂള്* ഓഫ് ഡ്രാമയിലേക്ക് പോകുന്നത്. (പിന്നീട് അദ്ദേഹം സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തില്* അഭിനയിച്ചു. അതിലെ ഏഴ് ഹിന്ദുസ്ഥാനികളിലെ മറ്റൊരാള്* സാക്ഷാല്* അമിതാഭ് ബച്ചനായിരുന്നു. അമിതാഭ് ബച്ചനോട് ഇഷ്ടവും അദ്ദേഹത്തിന്റെ പിതാവ് ഹരിവംശറായ് ബച്ചനോട് ആരാധനയും ആണെന്ന് മധുസാര്* പറഞ്ഞിട്ടുണ്ട്.)
വീട്ടുകാരുടെ വലിയ എതിര്*പ്പ്. കോഴ്*സിനിടയ്ക്ക് നാട്ടിലേക്ക് വരുന്ന വഴി മദ്രാസിലിറങ്ങി. അവിടെവച്ച് ആദ്യസിനിമയില്* കരാറുമായി. മൂടുപടം. ആദ്യം പുറത്തുവന്നത് 'നിണമണിഞ്ഞ കാല്*പ്പാടുകള്*'. തിരുവനന്തപുരത്ത് ചിത്രാ തിയറ്ററില്* സിനിമ കാണാന്* ചെല്ലുന്നു. എല്ലാം കൊള്ളാം. പക്ഷേ, നിന്റെ പേര് കാണിച്ചിട്ടില്ല. തിരികെ വന്ന് നിര്*മാതാവ് ശോഭനാ പരമേശ്വരന്*നായരെ വിളിക്കുന്നു. തന്റെ പേര് ചേര്*ക്കാത്തതിന്റെ പരിഭവം അറിയിക്കുന്നു. ''ഹ! തന്റെ പേര് ചേര്*ത്തിട്ടുണ്ടല്ലോ'' എന്ന് നിര്*മാതാവ്.
''ഇല്ല'' എന്ന് നടന്*.
''തന്റെ പേരാണ് രണ്ടാമത് ചേര്*ത്തേക്കുന്നത്, മധു.''
''മധുവോ...? ഞാന്* മാധവന്*നായരല്ലേ.''
അതിന് ശോഭനാ പരമേശ്വരന്*നായര്* വിശദീകരണം കൊടുത്തു. വഞ്ചിയൂര്* മാധവന്*നായര്* തുടങ്ങി ഒന്നുരണ്ട് മാധവന്*നായര്*മാര്* ഇപ്പോള്*ത്തന്നെ സിനിമയിലുണ്ട്. വീണ്ടും ഒരു മാധവന്*നായര്*കൂടി വന്നാല്* പ്രേക്ഷകര്*ക്ക് കണ്*ഫ്യൂഷനാകും.
എണ്*പത്തിനാലിന്റെ യൗവനം
ഈ എണ്*പത്തിനാലിലും പാകത എത്തിയ ഒരു യൗവനമാണ് മധുസാറിന്. ജീവിതത്തെ വളരെ സരസമായും ലാഘവത്തോടെയും രസകരമായും കാണുന്നതുകൊണ്ടാണ് ഈ യൗവനം സൂക്ഷിക്കാന്* സാധിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ ഇന്റര്*വ്യൂകളും പ്രസംഗങ്ങളും സംസാരവും ശ്രദ്ധിക്കൂ. ഒരു നര്*മം ഒളിച്ചുവച്ചിട്ടുണ്ട്. കൗതുകമുള്ള ഒരു കുസൃതിച്ചിരി ഉണ്ടാകും. തന്നെ മഹത്വവല്*ക്കരിക്കാനൊന്നും അദ്ദേഹം മെനക്കെടാറില്ല.
ഒരു ഇന്റര്*വ്യൂവില്* അദ്ദേഹത്തോട് ചോദിക്കുന്നു: ''മലയാളസിനിമ അതിന്റെ നൂറാം പിറന്നാള്* ആഘോഷിക്കുന്ന ഈ വേളയില്* അങ്ങ് സിനിമയിലെത്തിയതിന്റെ അമ്പതാം വാര്*ഷികം ആഘോഷിക്കുന്നു. എന്ത് തോന്നുന്നു.''
അതിന് കൂളായ മറുപടി: ''അതില്* കാര്യമില്ല. രണ്ടുവര്*ഷത്തിനുമുമ്പാണ് ജനിച്ചതെങ്കില്* അമ്പത്തിരണ്ടാം വര്*ഷം ആഘോഷിക്കുമായിരുന്നു. വര്*ഷങ്ങളൊക്കെ അക്കങ്ങളല്ലേ.''
തിരുവനന്തപുരത്തെ സാംസ്*കാരികവേദികളില്* വരുമ്പോള്* സ്വാഗതപ്രസംഗകര്* വാചാലരാകും. ''മലയാളസിനിമയുടെ ഈ കാരണവരെപിതാമഹനെ ആദരിക്കാന്* അവസരം ലഭിച്ചത് ഞങ്ങളുടെ മാഹാഭാഗ്യം.''
തന്റെ പ്രസംഗത്തില്* അതിന് മറുപടി ഏതാണ്ട് ഈ മട്ടിലായിരിക്കും. ''എന്നെ സിനിമയുടെ കാരണവരെന്നൊക്കെ വിളിച്ചു സന്തോഷംതന്നെ. പക്ഷേ, എനിക്കറിയാം നിങ്ങള്* ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരിക്കും. പുള്ളിയെ കിട്ടിയില്ല. പിന്നെ ജഗദീഷ്, കിട്ടിയില്ല. മണിയന്*പിള്ള, രാജസേനന്* അങ്ങനെ തിരുവനന്തപുരത്തെ സിനിമാക്കാരെയൊക്കെ നോക്കി. രക്ഷയില്ല. അപ്പോഴാരോ പറയുന്നു. എടാ എന്നാപ്പിന്നെ നമുക്ക് കണ്ണമ്മൂല പോകാം. അവിടെ മധുസാറുണ്ട്. ഒരു പൊന്നാടയും ചാര്*ത്തി സിനിമയുടെ കാരണവരെന്ന് പറഞ്ഞാല്* മതി.''
ജീവിതത്തെ ഇങ്ങനെ പുഞ്ചിരിയോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ പ്രസന്നതയുടെ രഹസ്യം എന്നാണ് എനിക്ക് തോന്നാറ്. സ്വന്തമായി തുടങ്ങിയ ഉമാ സ്റ്റുഡിയോയില്* അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിനുനേരെ ഉയര്*ന്ന ഒരു കൃത്രിമ ആരോപണത്തില്* പതറാതെനില്*ക്കാന്* സഹായിച്ചതും ഉള്ളിലെ ഈ നര്*മംതന്നെ ആയിരുന്നിരിക്കാം.
84 വയസ്സ് എന്നത് കര്*മമേഖലയില്* സജീവമായവരെ സംബന്ധിച്ച് ഒരു കലണ്ടര്*സംഭവം മാത്രമാണ്. എം ടി അദ്ദേഹത്തിന്റെ തിരക്കഥാജീവിതത്തിലെ ഒരുപക്ഷേ, ഏറ്റവും മികച്ച തിരക്കഥ (രണ്ടാമൂഴം) ഒരുക്കുന്നത് ഈ പ്രായത്തിലാണ്. സുഗതകുമാരി ടീച്ചറും മാര്* ക്രിസോസ്റ്റം തിരുമേനിയുമൊക്കെ കര്*മമേഖലയില്* ഇപ്പോഴും യുവാക്കള്*തന്നെ. മധുസാറിന്റെ 84 വയസ്സും കലണ്ടര്*വയസ്സ് മാത്രമാണ്. സിനിമയിലും സീരിയലിലും പ്രസംഗവേദികളിലുമൊക്കെ ഇപ്പോഴും സജീവമായ മധുസാറിന് പ്രവര്*ത്തനമേഖലയില്* ഷഷ്ടിപൂര്*ത്തിയാകാന്*തന്നെ ഇനിയും കിടക്കുന്നു വര്*ഷങ്ങള്*.