of course opposition should approach critically, then only we will have better governance.
but i think still opposition failed in creative criticism in covid fight of our state.
for example number of tests, delay in test result, ithoke public support kitunna criticism anu.
but test kootanam enna orottavakkil othukki.
porayma choondikkatti athinte corrective measure edupiknam ( arum porayma sammathikkilengilum publicinu manasilavum)
Sponsored Links ::::::::::::::::::::Remove adverts | |
ഇന്ത്യയില് കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുമോയെന്ന് പറയാനാവില്ല: ഐസിഎംആര്
രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുമോ എന്ന് പറയാനാകില്ലെന്ന് ഐസിഎംആര് മേധാവി. രാജ്യത്ത് കോവിഡ് വ്യാപനത്തിന് പൊതു സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്. വ്യത്യസ്ത രീതിയിലാണ് രാജ്യത്ത് രോഗം പടരുന്നത്. രാജ്യത്ത് ചില സംസ്ഥാനങ്ങളില് വൈറസ് ബാധ വൻ തോതില് വര്ധിക്കുന്നുണ്ട്. പല സമയങ്ങളിലായിട്ടാണ് സംസ്ഥാനങ്ങളില് വൈറസ് ബാധയുടെ എണ്ണം വര്ധിക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളുടെ പരിശോധനകളുടെ എണ്ണം വര്*ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്ത്തു.
Good policine covid chumathala elpichathu karyaghal pidi vittu kondiriunna samaya kurachu strong action avam health department ne sahakaripikukayum venam allenkill chilappo misguided akum...
King is always king 🤴 ...
എല്ലാ മരണവും കോവിഡ് മരണമല്ല; സംസ്ഥാനം കോവിഡ് മരണങ്ങള്* മറച്ചുവയ്ക്കുന്നുമില്ല: ആരോഗ്യമന്ത്രി
ഒരാള്* കോവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരണമടഞ്ഞു എന്നുകരുതി ഈ മരണത്തെ അപ്പോള്* തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്* ഉള്*പ്പെടുത്താന്* കഴിയില്ലെന്നും ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കല്* റിപ്പോര്*ട്ടും ഡോക്ടര്*മാര്* അടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്* കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്*ദേശീയ മാനദണ്ഡങ്ങള്* അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്* കണക്കാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഒരാള്* കോവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരണമടഞ്ഞു എന്നുകരുതി ഈ മരണത്തെ അപ്പോള്* തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്* ഉള്*പ്പെടുത്താന്* കഴിയില്ലെന്നും ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കല്* റിപ്പോര്*ട്ടും ഡോക്ടര്*മാര്* അടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഡബ്ല്യുഎച്ച്ഒ-യുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്*നാഷണല്* ഗൈഡ് ലൈന്* അനുസരിച്ചാണ് കേരളത്തിലും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. International Statistical Classification of Diseases അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗൈഡ് ലൈന്* - ആരോഗ്യമന്ത്രി പറഞ്ഞു.
ഈ ഗൈഡ് ലൈനില്* പറയുന്നതനുസരിച്ച് കോവിഡ് രോഗം മൂര്*ച്ഛിച്ച് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണം എന്ന വിഭാഗത്തില്* ഉള്*പ്പെടുത്താന്* കഴിയൂ. ഇക്കാര്യത്തില്* ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ച ഒരാള്* മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്* അതിനെ കോവിഡ് മരണത്തില്* ഉള്*പ്പെടുത്താനാവില്ലെന്നും ഗുരുതരമായ അസുഖങ്ങള്* ഉള്ള ഒരാള്* ആ അസുഖം മൂര്*ച്ഛിച്ചാണ് മരണമടയുന്നതെങ്കില്* കോവിഡ് പോസിറ്റീവാണെങ്കില്* പോലും കോവിഡ് മരണത്തില്* പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയില്* നിന്നും ലഭിക്കുന്ന മെഡിക്കല്* റിപ്പോര്*ട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. ഉദാഹരണത്തിന് എറണാകുളത്ത് ആത്മഹത്യ ചെയ്ത 23 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് മരണത്തില്*പ്പെടുത്തിയിട്ടില്ല.
അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങളും ഉണ്ടെങ്കിലും കോവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാല്* അതിനെ കോവിഡ് മരണത്തില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ജൂലൈ 31-ന് മരിച്ച 68 വയസുള്ള തിരുവനന്തപുരം നെയ്യാറ്റിന്*കര സ്വദേശിയുടെ മരണം എന്*.ഐ.വി. ആലപ്പുഴയുടെ പരിശോധനാഫലത്തിന് ശേഷം ആഗസ്റ്റ് മൂന്നാം തീയതിയിലെ മുഖ്യമന്ത്രിയുടെ വാര്*ത്താ സമ്മേളനത്തില്* ഉള്*പ്പെടുത്തിയിരുന്നു - മന്ത്രി പറഞ്ഞു.
ആശുപത്രിയില്* കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാല്* ഉടന്* തന്നെ സാമ്പിളുകള്* അതേ ആശുപത്രിയില്* തന്നെയുള്ള കോവിഡ് ലാബിലോ, അംഗീകൃത ലാബ് ആ പരിസരത്ത് ഇല്ലാത്തപക്ഷം തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധിനയ്ക്കായി അയക്കുന്നുണ്ടെന്നും മരിച്ച നിലയില്* ആശുപത്രിയിലെത്തിച്ചാലും മരണത്തില്* ഡോക്ടര്*ക്ക് സംശയം തോന്നിയാലും സാമ്പിളുകള്* ലാബിലേക്കയച്ച് പരിശോധിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാലതാമസം ഉണ്ടാകാതിരിക്കാന്* ജീന്* എക്*പേര്*ട്ട് ടെസ്*റ്റോ, ട്രൂനാറ്റ് ടെസ്*റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കാറുള്ളത്. ട്രൂനാറ്റ് ടെസ്റ്റില്* പോസിറ്റീവാണെന്ന് കരുതി എല്ലായിപ്പോഴും പോസീറ്റീവാകണമെന്നില്ലെന്നും മറ്റ് ഗുരുതര രോഗങ്ങള്* ഉള്ളവര്*ക്കും ചിലപ്പോള്* പോസിറ്റീവ് ഫലം കാണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയില്* നിന്നും ഇത്തരത്തിലുള്ള ഒരു മൃതദേഹം വിട്ടുകൊടുക്കുമ്പോള്* കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. മാത്രമല്ല കോവിഡ് പ്രോട്ടോകോള്* പാലിച്ചാകും മൃതദേഹം സംസ്*കരിക്കുക. അതേസമയം മൃതദേഹത്തില്* നിന്നെടുത്ത സാമ്പിള്* കേന്ദ്ര സര്*ക്കാരിന്റെ എന്*.ഐ.വി. ആലപ്പുഴയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു - മന്ത്രി പറഞ്ഞു.
ആദ്യം മുതലേ സംശയമുള്ള എല്ലാ കേസുകളും എന്*ഐവി ആലപ്പുഴയിലയച്ചാണ് സ്ഥിരീകരിച്ച് വരുന്നതെന്നും എന്*ഐവി ആലപ്പുഴയില്* നിന്നും ലഭിക്കുന്ന ഫലവും ആശുപത്രി നല്*കുന്ന മെഡിക്കല്* റിപ്പോര്*ട്ടും വിലയിരുത്തിയാണ് അത് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തില്* സ്ഥിരീകരിക്കുന്ന മരണങ്ങള്* അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാര്*ത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉള്*പ്പെടുത്താറുണ്ട്. അതിനാല്* കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എന്*ഐവി ആലപ്പുഴയില്* സാമ്പിളികള്* അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവ് - മന്ത്രി വ്യക്തമാക്കി.
കോവിഡ് മരണത്തില്* ഉള്*പ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങള്* ചൂണ്ടിക്കാട്ടിയ പേരുകള്* പലതും തൊട്ടടുത്ത ദിവസങ്ങളില്* സ്ഥിരീകരണത്തിന് ശേഷം സര്*ക്കാര്* പ്രഖ്യാപനത്തില്* ഉള്*പ്പെടുത്തിയതായി കാണാമെന്നും മാനദണ്ഡങ്ങള്* അനുസരിച്ച് ഉള്*പ്പെടുത്താന്* കഴിയാത്തവ ഒഴിവാക്കിയിട്ടുണ്ടെന്നും ഉള്*പ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങള്* ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനില്* പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Alla innu ivide aalum anakkavum onnum illallo? enthu patti @Canada man @jeeva @sachin @Perumthachan
പഞ്ചായത്തും ഹെൽത്തുകാരും നാട്ടുകാരും പറഞ്ഞിട്ട് കേൾക്കാത്തൊണ്ട് പോലീസിനെ ഉപയോഗിച്ച് എങ്ങനെയെങ്കിലും കാര്യങ്ങൾ ശക്തമാകാൻ സർക്കാർ തീരുമാനിക്കുമ്പോ, പ്രതിപക്ഷ നേതാവ് പറഞ്ഞത് കേട്ടില്ലേ, 'നാട്ടിൽ പോലീസ് രാജ് നടപ്പിലാക്കുവാണെന്ന്'. അതു വായിച്ചപ്പോ ഈ ത്രെഡിലോട്ട് വരാനെ തോന്നിയില്ല.