ബാല്യകാലസഖി എന്ന ബ്രിഹത്തായ സർഗ സൃഷ്ടിയെ ചലച്ചിത്ര രൂപത്തിൽ പുനരുദ്ധരിക്കുവാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ അനേകമാണ്. മലയാള ചലച്ചിത്ര ലോകത്തിനെ അർബുദ്ധം കണക്കെ ബാധിച്ചിരിക്കുന്ന വിമർശക വിവരധോഷികളുടെ കടന്നാക്രമണവും, പ്രേക്ഷക ലക്ഷങ്ങളുടെ പ്രതീക്ഷകളും, കീറിമുറിക്കപപെടുവാൻ പോകുന്നത് ബേപ്പൂർ സുൽത്താൻ തൂലികത്തുമ്പിൽ വിരിയിച്ച പ്രണയത്തിൻ വേദ കാവ്യം കൂടി ആണ് എന്ന സത്യവുമെല്ലാം ആ വെല്ലുവിളികളിൽ പ്രമുഖം തന്നെ.
മജീദിൻടെ രൂപം മനസ്സിൽ നിഴലിച്ച നിലയിൽ തെളിഞ്ഞപ്പോൾ തന്നെ പ്രമോദ് പയ്യന്നൂർ എന്ന അമരക്കാരൻടെ മനസ്സിൽ തെളിഞ്ഞ മുഖം മലയാളത്തിന്ടെ മഹാനടന്ടെ തന്നെ ആകണം. സ്വന്തം ജീവനേക്കാൾ തന്ടെ പ്രണയത്തിനു വിലയിട്ട, തന്ടെ എല്ലാമെല്ലാമായ സുഹ്രയെ നെഞ്ചോടു ചേർത്ത് മാംസനിബന്ധമല്ലാത്ത രാഗത്തിന് പുതു നിർവചനങ്ങൾ കല്പ്പിച്ചു നല്കിയ മജീദിനെ, വെള്ളിത്തിരയിൽ പകർന്നാടുവാൻ രൂപംകൊണ്ടും ഭാവം കൊണ്ടും മറ്റേതു നടനാണ് സാധ്യമാകുക ?
കൽക്കട്ടാ തെരുവുകളിൽ ചായങ്ങൾ പറക്കുന്ന ഒരു ഹോളി ദിനത്തിൽ റിക്ഷാ വണ്ടിയിൽ അവശനായി, വിഷണ്ണനായി, എന്നിരുന്നാലും ജീവിക്കുവാൻ കൊതിയുള്ളവാനി കാണപ്പെടുന്ന മജീദിനെ ആദ്യ മാത്രയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആവാഹിച്ചടയ്ക്കുവാൻ ആ മഹാനടനു കഴിഞ്ഞു. ബാല്യകാല സഖി കണ്ട ആർക്കും ഇത് വ്യക്തമാകും. ആ നടന വൈഭവം പ്രത്യക്ഷപ്പെട്ടതുമുതൽ നാട്യം അരങ്ങേറിയത് വെള്ളിത്തിരയിൽ ആയിരുന്നില്ല മറിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ആയിരുന്നു. ജീവിതത്തിൻടെ കുത്തൊഴുക്കിൽ അരനാഴിക പിരിഞ്ഞിരിക്കുവാൻ ഇട്റെരിഞ്ഞു വയ്യാഞ്ഞതൊക്കെയും ജീവിതം കയ്യെത്തിപ്പിടിക്കുവാൻ കച്ചമുറുക്കിയ ആ കഥാപാത്രം അമ്മയുടെ കയ്യിലെ കുഞ്ഞിനെപ്പോലെ ഇക്കയുടെ കയ്കളിൽ ഭദ്രം .
ബാല്യകാലസഖി വെറും ഒരു പ്രണയ കഥ അല്ല. മറിച്ച് അതി തീവ്രമായ കുടുംബ, സൗഹൃദ ബന്ധങ്ങളുടെ നാടിയിടുപ്പ് അടുത്തറിഞ്ഞ ജീവിത സത്യമാണ്. ആ സത്യത്തെ വീക്ഷകർക്കു ബോധ്യമാകും വിധം അതി സൂക്ഷ്മമായി ഒപ്പിയെടുത് അതി സ്വാഭാവികത്വം കലർത്തി അവതരിപ്പിക്കുവാൻ ആ നടനല്ലാതെ ആര്ക്കാണ് കഴിയുക. വാപ്പയെ പടച്ചവനോളം ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുത്രനെയും, സുഹറ എന്ന തന്ടെ പ്രണയിനിയുടെ കാമുകനെയും ഇക്ക വളരെയധികം മികവുറ്റതാക്കി. രാജ്യസ്നേഹവും, കുടുംബ സ്നേഹവും ഒരുപോലെ നിഴളിക്കുന്ന ഒരു വ്യക്തിയായി മജീദ്* മാറുമ്പോൾ മുന്നിൽ നിറയുന്നത് ആരിലും അസൂയ ഉണർത്തുന്ന അഭിനയ വിസ്മയമാണ്.
താൻ ഒരു വികലാങ്കനാണ് എന്ന് അറിയുന്ന ആ നിമിഷം മജീദ്* പൊട്ടി തെറിച്ചപ്പോൾ, പണ്ട് കൊട്ടാരക്കര govt ആശുപത്രിയുടെ ജനറൽ വാർഡിൽ കാൽ മുറിച്ചു മാറ്റപ്പെട്ടു കിടന്ന ആ ചെറുപ്പക്കാരന്ടെ നിരാശ നിറഞ്ഞ രോധനം ഓർത്തു പോയി. ആ ചെറുപ്പക്കാരനെ പ്രതീക്ഷിച്ചു അടുപ്പിൽ തീപുകയ്ക്കാൻ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നിരിക്കണം. ആ ശരീരത്തിൽ നിന്നും അയാൾ ഒരു അദ്വാനി ആയിരുന്നു എന്നത് വ്യക്തമാണ്. തന്റെ ചോര നീരക്കി കുടുംബം വളര്തുന്നതിനിടയിൽ കാൽ മുറിച്ചു മാറ്റപ്പെടെണ്ടി വന്ന ആ യഥാർത്ഥ കഥാപാത്രത്തെ ഞാൻ ഇക്കയിളുടെ ആ വെള്ളിത്തിരയിൽ കണ്ടുവെങ്കിൽ, അത് ആ മഹാരഥന്ടെ സർഗ വൈഭവം എന്നല്ലാതെ എന്ത് പറയുവാൻ.
കാൽ നഷ്ടപ്പെട്ടു കിടക്കുമ്പോൾ മജീദ്* ഒരു സ്വപ്നം കാണുന്നുണ്ട്. ' അതി മനോഹരമായി വസ്ത്രം ധരിച്ച്* മജീദും സുഹ്രയും " .. സുഹ്രയുടെ അരുകിലേക്ക് ഊന്നു വടികളുടെ സഹായത്തോടെ നടന്നടുക്കുന്ന മജീദിൽ വിരഹമില്ല, വേദനയില്ല.. സുഹ്രയാകട്ടെ തന്റെ പ്രിയനുണ്ടായ ധുർഗതിയിൽ പരിഭവിക്കുന്നുമില്ല. വൈകല്യത്തെ മറന്നു അവർ ആടിപ്പാടുമ്പോൾ ബഷീർ എന്ന മനുഷ്യന്റെ പ്രണയ സങ്കല്പങ്ങൾ അനാവ്രിതം ചെയ്യപ്പെടുന്നു. വൈകല്യത്തിലും പ്രണയം ഔഷധമാകുന്ന ആ നിമിഷങ്ങളെ ഒരു യുവ നായകനുപോലും പ്രകടിപ്പിക്കുവാൻ കഴിയാത്ത വിധം മാസ്മരികമാക്കുകയാണ് നായകൻ.
ഒടുവിലാ സത്യം മജീദ്* അറിയുന്നു. തന്റെ പ്രണയിനി തന്നെ തനിച്ചാക്കി മടങ്ങിവരവില്ലാത്ത ഏതോ ലോകത്തേക്ക് യാത്രയായി എന്ന്. ആ വാര്ത്ത മറ്റുള്ളവരെ അറിയിച്ച് ഒറ്റക്കാലുമായി ആ മനുഷ്യൻ നടന്നകലുംബോൾ ആര്ക്കാണ് ഇതൊക്കെ വെറും കഥയല്ലേ എന്ന് പറഞ്ഞു ആശ്വസിക്കാൻ കഴിയുക?? മുന്നിൽ നിറഞ്ഞു കണ്ടതെല്ലാം അത്രത്തോളം യാഥാർത്ഥ്യം നിറഞ്ഞതായിരുന്നു. ആ മനുഷ്യൻ മജീദിന് ജീവന നല്കി. ഇനി ഒരിക്കലും മജീദ് ഒരു കെട്ട്കഥയായി മനസ്സിൽ നിറയുകയില്ല. പണ്ടെങ്ങോ ജീവിച്ചു പ്രണയിച്ചു കൊതി തീരാതെ മണ്മറഞ്ഞു പോയ ഒരു സാധാരണക്കാരനായി ഇനി എന്നും മജീദ്* ജീവിക്കും. ബേപ്പൂർ സുൽത്താൻ ഇന്ന് ജീവിചിരുന്നുവെങ്കിൽ അദ്ദേഹം ഏറെ സന്തോഷപ്പെട്ടെനെ...