വിയർപ്പാൽ നനഞ്ഞ നിൻ കൈക്കുമ്പിളിലെൻ
വിറപൂണ്ട ഹൃദയം പകർന്ന നേരം
അറിഞ്ഞുവോ നീയെന്റെ നൊമ്പരച്ചൂടിൽ
ഉരുകിയൊഴുകുമെൻ പ്രാണന്റെ മെഴുതിരി.

ഒരു തുള്ളി മിഴിനീരില്* ഞാനൊളിപ്പിച്ചതു
ഒരു സാഗരത്തിന്റെ ആത്മനിവേദനം;
ഒരു നിശ്വാസക്കാറ്റിന്റെ ചിറകേറിപ്പറന്നതു
ഒരു കൊടുങ്കാറ്റിന്റെ കാറിരമ്പം
.

വ്യഥിത മാനസത്തിന്നാത്മശോകത്തിൽ
വെന്തു നീറുന്നെന്* മിന്നാമിനുങ്ങുകള്*;

മൌന വത്മീകത്തിലഭയം തേടുമെന്റെ
വൃഥാ സ്വപ്നത്തിന്* രാക്കിളിപ്പൈതങ്ങള്*.

നിന്റെ മിഴിയിലെ ആകാശനീലിമ തേടി
എന്*റെ മോഹ നിലാക്കിളി പറന്നുയരവേ
ഉയിരറ്റു നിപതിച്ചൊരുചില്ലുമറയില്* തട്ടി,
നൂലറ്റു പറന്നൊരു തൂവല്* പട്ടമായ്* മനം .

തുള്ളിയുറഞൊരെന്* മിഴിനീർത്തളത്തിൽ
ആഴ്ന്നു പോയ്* നീ തന്ന നീർമാതളപ്പൂക്കൾ
മനസ്സിന്റെ കാണാക്കയത്തിലെവിടെയോ

മറഞ്ഞിരിക്കുന്നിപ്പോഴും ഇതളഴിയാതെ.

ഏതോ വിഷാദാഗ്നിയിലമരാന്*
എന്*റെ പൂമ്പാറ്റകളെന്തേ തുടിക്കുന്നു ?
നിഴല്*മറയ്ക്കുള്ളിലെന്തേ പതുങ്ങുന്നു
നാം സൂക്ഷിച്ചസ്നേഹവെയില്* നാമ്പുകള്* ?

നിദ്ര വിട്ടുണരാതെ ഞാന്* മയങ്ങീടിലും
മാത്രയൊന്നേ മതി നീ വിളിച്ചീടുകിൽ
പാതിമയക്കത്തിന്*
മിഴിയനക്കത്തിലും
ത്രസിക്കുമെന്നില്* നിന്നദൃശ്യ സാമീപ്യം .

മിഴിയടച്ചൊരുവേള മൌനമായിരിക്കില്*
കാതോരം ചേരുമെന്* സ്നേഹനിമന്ത്രണങ്ങൾ
പരശ്ശതം പല്ലവികള്*ക്കൊരേതാളവട്ടം
അനവരതമിനിയുമതിന്* തനിയാവര്*ത്തനം