Sponsored Links ::::::::::::::::::::Remove adverts | |
PV ikka guest role Alle?? Chackochan aanennu kettu hero..
Nadirsha Omar onnum udane nokkanda...
Kaattalan?????
Vamban confirmed aano??
മമ്മൂട്ടിക്ക് ദേശീയ അവാർഡ് ആദ്യമായി കിട്ടിയ ചിത്രം. ഇംഗ്ലീഷിലെ ബെസ്റ്റ് ഫീച്ചർ ഫിലിം, മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള അവാർഡും സിനിമയ്ക്ക് ലഭിച്ചു. യു.പി.എ. സർക്കാർ മൂന്നുപ്രാവശ്യവും എൻ.ഡി.എ. സർക്കാർ രണ്ടുപ്രാവശ്യവും പ്രദർശനാനുമതി വിലക്കി.
https://m.facebook.com/story.php?sto...d=332934167717
അംബേദ്കര്* സിനിമ പൊടിപിടിച്ച് പുണെയിൽ; ഈ അവഗണനയ്ക്ക് മാപ്പ്
ഒരു സിനിമ രണ്ടുപതിറ്റാണ്ടോളം പ്രദർശിപ്പിക്കപ്പെടുകയോ ടെലിവിഷനിൽ സംപ്രേഷണം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ, പ്രദർശനത്തിന് കാര്യമായ തടസ്സങ്ങളില്ലാത്ത, മൂന്ന് ദേശീയ അവാർഡുകൾ നേടിയ, രാജ്യത്തെ ജനസംഖ്യയിൽ നാലിലൊന്ന് വരുന്ന ദളിത് സമൂഹം ആരാധ്യപുരുഷനായി കാണുന്ന ഭരണഘടനാ ശില്പിയെക്കുറിച്ചുള്ള സിനിമയാവുമ്പോൾ അത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്.
ദളിതർ ചെയ്യുന്നത് എന്തും, അത് ഹർത്താൽ ആഹ്വാനമായാൽപോലും അല്പം അവഗണനയോടെ കാണുന്ന ഒരു സമീപനം സമൂഹത്തിന്റെ പൊതുധാരയിലുള്ളവർക്കുണ്ട്. ബാബാസാഹേബ് ഡോ. ഭീംറാവ് റാംജി അംബേദ്കറെക്കുറിച്ചുള്ള സിനിമയ്ക്കും നേരിട്ടത് ഈ അനുഭവം തന്നെ. രാഷ്ട്രം ഡോ. അംബേദ്കറുടെ 127-ാം ജയന്തി ആഘോഷിക്കുമ്പോഴും അദ്ദേഹത്തിന്റെ പേരിൽ നിർമിച്ച സിനിമ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊടിപിടിച്ചുകിടക്കുന്നുവെന്നത് അത്ര ചെറിയ കാര്യമല്ല. ഒരു ദേശീയ നേതാവിനെക്കുറിച്ചുള്ള സിനിമയ്ക്ക് ഇത്ര അവഗണന നേരിടേണ്ടി വരുന്നുവെന്നത് നിർഭാഗ്യകരമാണ്. പ്രത്യേകിച്ചും രാജ്യമെങ്ങും ദളിത് ശബ്ദം വിലാപമായും പ്രതിഷേധമായുമൊക്കെ മുഴങ്ങുമ്പോൾ.
ഇന്ന് (ഏപ്രിൽ 14 ) ഡോക്ടർ അംബേദ്കറുടെ ജന്മദിനം. രാഷ്ട്രതന്ത്രജ്ഞൻ, ഭരണഘടനാശില്പി, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ അംബേദ്കറെ വിലയിരുത്തുന്ന സിനിമയാണിത്. ഫിലിം ഫെസ്റ്റിവലുകളിൽ ഈ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. 2012 ഡിസംബർ ആറിന് തമിഴ് ചാനൽ ഡി ഡി -5 ൽസംപ്രേഷണം ചെയ്തു. പലരും ഭയപ്പെടുന്നതുപോലെ രാജ്യം കത്തിയില്ല. ദളിത് കലാപം ഉയർന്നില്ല. അംബേദ്കർ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ സിനിമയിൽ യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ടെന്നത് ശരി. അത് കാണുമ്പോൾ രാജ്യമെങ്ങും പ്രശ്നങ്ങളുണ്ടാവുകയൊന്നുമില്ല. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമ കണ്ട ലാഘവത്തോടെ 8.95കോടി മുടക്കി നിർമിച്ച ഈ സിനിമയും കണ്ടിരിക്കുമായിരുന്നു. അംബേദ്കറുടെ ജീവിതത്തിൽ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. സിനിമ പോലുള്ള മാധ്യമത്തിലൂടെ അത് കാണാനുള്ള അവസരം നിഷേധിക്കുമ്പോൾ മിതമായി പറഞ്ഞാൽ അത് അനീതിയാണ്.
ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ഏഴുഭാഷകളിൽക്കൂടി സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്.-തമിഴ്, തെലുഗു, മറാത്തി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, ഒഡിയ. ജബ്ബാർ പട്ടേൽ സംവിധായകൻ. മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടിയ ചിത്രം. ഇംഗ്ലീഷിലെ ബെസ്റ്റ് ഫീച്ചർ ഫിലിം, മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള അവാർഡും സിനിമയ്ക്ക് ലഭിച്ചു. യു.പി.എ. സർക്കാർ മൂന്നുപ്രാവശ്യവും എൻ.ഡി.എ. സർക്കാർ രണ്ടുപ്രാവശ്യവും പ്രദർശനാനുമതി വിലക്കി. കഠിനാധ്വാനത്താലും ഉത്കർഷേച്ഛയാലും എഴുതിച്ചേർക്കപ്പെട്ട അംബേദ്കറുടെ ജീവിതം നമുക്ക് നൽകിയത് കുറ്റമറ്റ ഭരണഘടനയും നിയമസംഹിതയുമാണ്. എന്നിട്ടും ആ മഹാപുരുഷനോട് നാം കാണിക്കുന്നത് അനാവശ്യമായ അവഗണനയാണ്. എല്ലാ സമുദായങ്ങൾക്കും നീതി കിട്ടത്തക്ക ഭരണഘടനയാണ് അംബേദ്കറുടെ നേതൃത്വത്തിൽ എഴുതപ്പെട്ടത് എന്നും അതിന് ഇന്നേവരെ വലിയ പൊളിച്ചെഴുത്തൊന്നും വേണ്ടിവരുന്നില്ലെന്നും കൂടി ഓർക്കുമ്പോഴാണ് നാം അദ്ദേഹത്തിന്റെ മഹത്വം ശരിക്കും മനസ്സിലാക്കുക.
കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും ധനസഹായത്തോടെ നിർമിച്ച സിനിമ പ്രദർശിപ്പിക്കാതിരിക്കുമ്പോൾ അത് പൊതുപണത്തിന്റെ ദുർവിനിയോഗമായിക്കൂടി വേണം കാണാൻ. ഇന്നിപ്പോൾ എൻ.എഫ്.ഡി.സി. തന്നെ ഇല്ലാതാവുമ്പോൾ ഇത്തരം കാര്യങ്ങളിൽ പരിതപിച്ചിട്ട് പ്രയോജനമില്ല.
അംബേദ്കറുടെ പ്രതിമകൾ തകർക്കുകയും അതിൽ ചായം പൂശുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും നമ്മുടെ സഹിഷ്ണുതയില്ലായ്മയുടെയും ദേശീയബോധമില്ലായ്മയുടെയും പ്രതീകമായി അംബേദ്കർ സിനിമയും തുടരുന്നു. അംബേദ്കറുടെ കുടുംബപ്പേര് യഥാർഥത്തിൽ അംബവാഡേക്കർ എന്നായിരുന്നു. ഈ പേരുമൂലം തന്റെ ശിഷ്യന് കടുത്ത അവഗണന സഹിക്കേണ്ടി വരുന്നത് കണ്ട് മനംനൊന്ത ഒരു അധ്യാപകനാണ് തന്റെ കുടുംബപ്പേരായ അംബേദ്കർ എന്ന് പേരുമാറ്റിനൽകിയത്. ഈ അധ്യാപകൻ കാണിച്ച സന്മനസുപോലും സ്വതന്ത്രഭാരതം ഭരണഘടനാശില്പിയോട് കാണിക്കുന്നില്ലെന്നതാണ് നിർഭാഗ്യകരം.
Mathrubhumi.
രാജ 2 ,ജൂലൈയിൽ തുടങ്ങുന്നു.
മനോരമ ഓൺലൈനിൽ വൈശാഖിന്റെ ഇന്റർവ്യൂ ഉണ്ട്.
Ambedkar film innale DDyil undennu kandirunnu.