Originally Posted by
roshy
ഇപ്പോഴത്തെ പിള്ളേർക്കറിയില്ലല്ലോ ഇക്ക തമിഴ് നാട്ടിൽ കാണിച്ച മാസ്സ് .
എന്ത് കൊണ്ട് "മമ്മൂട്ടി" എന്ന നടനെ ഇത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരം വ്യക്തമായി നൽകാനാകും. 1985 ലാണ് ഞാൻ ചെന്നൈയിൽ എത്തുന്നത് അതിന് മുൻപ് രണ്ട് വര്*ഷം ആൻഡമാൻ ദ്വീപിലായിരുന്നു.. ശരിക്കും സിനിമ ഒരു ഹരമായി മാറിയത് ആൻഡമാനിൽ വെച്ചാണ്. ഹിന്ദി ബംഗാളി പഞ്ചാബി സിനിമകളൊക്കെ റിലീസ് ചെയ്യാറുണ്ട്. ആകെ മൂന്ന് തിയേറ്ററുകളാണ് പോട്ട്ബ്ലയറിൽ ഉണ്ടായിരുന്നത്. അതിൽ ഒന്ന് നേവൽ ഫോഴ്സിന്റേതാണ്. അവിടെ തമിഴ്, തെലുങ്ക് മറ്റു പ്രാദേശിക ഭാഷാ സിനിമകളൊക്കെ വരുമായിരുന്നു ഓഫീസേഴ്*സ് കണ്ടതിന് ശേഷം മാത്രമേ പബ്ലിക്കിന് കയറാനൊക്കൂ.. (മലയാളം ഒഴികെ) അന്ന് മലയാള സിനിമ എന്നാൽ സെക്സ് സിനിമയാണെന്ന ധാരണ മറ്റ് സംസ്ഥാനങ്ങളിലെപോലെ തന്നെ ആൻഡമാനിലും വിശ്വസിച്ചിരുന്നു.. പിന്നീടാണ് ചെന്നൈയിലേക്ക് ചേക്കേറിയത്. ജോലിയും താമസവും ചെന്നൈയുടെ ഹൃദയഭാഗത്ത് (മൌണ്ട് റോഡ്) ആകെ മൊത്തം പരിസരത്ത് തന്നെ എണ്ണിയാൽ തീരാത്ത അത്ര തിയേറ്ററുകളാണ്.. ദിനം തോറും റിലീസുകൾ എന്നും ഒരു സിനിമ എന്നതായിരുന്നു കണക്ക്. മുതലാളിക്ക് ഏത് പടം റിലീസ് ചെയ്താലും 3 ടിക്കറ്റ് ലഭിക്കും. അതിൽ ഒന്ന് എനിക്കാണ്. ലോകത്തിലെ എല്ലാ ഭാഷയിലുള്ള സിനിമകളും ചെന്നൈയിൽ കാണാനാകും എന്നതാണ് അത്ഭുതം. അപ്പോഴും ഒരു സങ്കടം ബാക്കിയുണ്ടായിരുന്നു. മലയാളത്തിൽ വരുന്ന സിനിമകളെല്ലാം a സർട്ടിഫിക്കററ് പടങ്ങളായിരുന്നു.. മലയാളി ആണെന്നറിയാവുന്നവർക്കെല്ലാം പരിഹാസമായിരുന്നു. നിങ്ങളുടെ നാട്ടിൽ സെക്സ് പടം മാത്രമേ നിർമ്മിക്കാറുള്ളുവോ.. നിങ്ങളുടെ സ്ത്രീകളൊക്കെ ഇത്തരം പടങ്ങളാണോ കാണാറുള്ളത്.. ഇത്തരം ചോദ്യങ്ങള്*ക്ക് മറുപടി നല്*കി കുഴങ്ങിയിരുന്ന കാലഘട്ടമായിരുന്നു അത്. മാദക റാണി, ഇരവ് റാണി, കേരളാ ഹോസ്റ്റൽ, കോളേജ് മസാല.. ഇങ്ങനെയൊക്കെ ഇഷ്ടത്തിന് പേര് മാറ്റി റിലീസ് ചെയ്ത് മൊത്തം മലയാളികളെ നാണിപ്പിക്കുന്ന തരത്തിലായിരുന്നു അന്യ സംസ്ഥാനങ്ങളിലെത്തിയിരുന്ന മലയാള സിനിമകൾ. പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രഭാത സവാരിക്കിടെ സഫൈർ തിയേറ്ററിന് മുൻപിലെത്തി. പതിവിന് വിപരീതമായി തിയേറ്ററിന് മുൻപിൽ ആദ്യമായി ഒരു വലിയ കട്ടൌട്ട് ഭീമാകാരനായി മമ്മൂട്ടി ഒരു വാക്കിങ് സ്ററിക്കും പിടിച്ച് ഒരു അധോലോക നായകന്റെ മട്ടും ഭാവവുമായി നിൽക്കുന്നു. സിനിമയുടെ പേര് "ന്യൂഡല്*ഹി"(1987) ആദ്യ ഷോ തന്നെ കണ്ടു അഭിമാനം കൊണ്ട് വിയർത്ത ദിവസം. ആദ്യത്തെ ഷോ തീരെ ആളില്ലായിരുന്നു. ദിവസങ്ങൾ കഴിയും തോറും തിരക്ക് കൂടി കൂടി വന്നു. പിന്നീട് 4 ഷോ ഉള്ളത് 5 ഷോ ആക്കി എന്നിട്ടും തിരക്ക് നിയന്ത്രണാധീതമായി തുടർന്നു. ആദ്യമായാണ് ചെന്നൈയിലെ ഒരു തിയേറ്ററിൽ ഒരു മലയാള സിനിമക്ക് പോലീസ് തിരക്ക് നിയന്ത്രിക്കുന്നത്. മമ്മുക്ക ഒരുങ്ങുകയായിരുന്നു.. അങ്ങനെ ഒരു മലയാള സിനിമ 100 ദിവസം ഹൌസ് ഫുൾ ആയി ഓടി ചെന്നൈയിൽ ചരിത്രം സൃഷ്ടിച്ചു.. ആ സമയത്താണ് കൊൽക്കത്തയിൽ രബീന്ദ്ര സദനിൽ കമ്പനി ഒരു എക്സിബിഷൻ നടത്തിയത് എനിക്കായിരുന്നു ചാർജ്.. കൊൽക്കത്തയിലെത്തി സിനിമാഹാൾ അന്വേഷിച്ചപ്പോൾ ലോഡ്ജ് ഉടമ പറഞ്ഞു ഇവിടെ ഒരു നല്ല മലയാള സിനിമ കളിക്കുന്നുണ്ട് "ന്യൂ ഡൽഹി" ആദ്യമായിട്ടാണ് ഇവിടെ സെക്സ് പടമല്ലാതെ നല്ലൊരു മലയാള സിനിമ വരുന്നത് എന്ന് കൂടി ആ ബംഗാളി ഉരിയാടിപ്പോൾ പടച്ചോനേ എന്ന് വിളിക്കാതെ മമ്മുക്കാ.. എന്ന് വിളിച്ച് പോയി.. അതാ വന്നു വീണ്ടും 1988 ൽ ഒരു cbi ഡയറി കുറിപ്പ്. ചരിത്രം സൃഷ്ടിച്ച് തിമിർത്ത് ഓടിയ മമ്മൂട്ടി പടം. ആദ്യ നാളുകളിലെ തിരക്ക് നിയന്ത്രണാധീതമായിരുന്നു. പുലർച്ചെ 4 മണിക്ക് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു.. മമ്മുക്ക തമിഴ് മനസ്സുകളിൽ മാത്രമല്ല. തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മുഴുവൻ മനസ്സിലേക്കും ഒരു ആവേശമായി മാറുകയായിരുന്നു.. Cbi ഇരുനൂറ് ദിവസം ഹൌസ് ഫുൾ ആയിരുന്നു. പിന്നീട് മോർണിങ് ഷോ ആയി ഒരു വർഷത്തോളം ഓടി.. അതാ വരുന്നു അതേ വർഷം തന്നെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം.. "ആഗസ്ത് വൺ"മമ്മുക്ക മറ്റൊരു പ്രതിഭയേയും കൊണ്ടാണ് വന്നത് "ക്യാപ്റ്റൻ രാജു"എന്ന പ്രഫഷണൽ വാടക കൊലയാളി.. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ക്യാപ്റ്റൻ രാജുവും തെന്നിന്ത്യയിലെ അറിയപ്പെടുന്ന വില്ലൻ കഥാപാത്രമായി.. 1989 ൽ നായർ സാബ്.. 1990 ൽ സാമ്രാജ്യം 1991 ൽ ഇൻസ്പെക്ടർ ബെൽറാം.. ഇതൊരു തേരോട്ടമായിരുന്നു എല്ലാം സൂപ്പർ ഹിറ്റ്..ഇതര ദേശങ്ങളിൽ വസിച്ചിരുന്ന മലയാളികളായ സിനിമാ പ്രേമികളുടെ അഭിമാനം കൂടിയാണ് രക്ഷിച്ചെടുത്തത് ഈ ചിത്രങ്ങളിലൂടെ