Originally Posted by
JAWAN
ദേശീയ അവാർഡ് ഫൈനൽ റൗണ്ടിൽ പുറത്തായി മമ്മൂട്ടിയും പേരന്പും. മന്റോ എന്ന ചിത്രം മികച്ച ചിത്രം ആയും ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച നവാസുദ്ധീന് സിദ്ധീഖി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ട പെട്ടു.
നാഷണൽ അവാർഡിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയ ചിത്രം ആണ് മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്പ്. മികച്ച നടൻ ഉൾപ്പടെ ആറോളം അവാർഡുകൾ ആണ് പേരൻപിന് പ്രേതീക്ഷിച്ചത്. എന്നാൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് മാത്രം ആണ് പേരൻപിന് ലഭിച്ചത് എന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട്*. റോട്ടർഡാമിൽ ഉളപ്പടെ നിരവധി രാജ്യാന്തര മേളകളിൽ പ്രദർശിപ്പിച്ചു ഒരുപാട് അംഗീകാരങ്ങൾ നേടിയെടുത്ത ചിത്രം ആണ് മമ്മൂട്ടിയുടെ പേരന്പ് എന്ന ചിത്രം. മികച്ച നടനുള്ള അവാർഡിൽ അവസാന റൗണ്ട് വരെ ശക്തമായ പോരാട്ടത്തിന് ഒടുവിൽ ആണ് മമ്മൂട്ടി പുറത്തായത്. നാലു പേരാണ് മികച്ച നടനുള്ള നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. പേരൻപിലെ അഭിനയത്തിന് മമ്മൂട്ടി, മുൽക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഋഷി കപൂർ, ഒമർ താ എന്ന ചിത്രത്തിലെ അഭിനയത്തിന് രാജ്*കുമാർ റാവൂ, മന്റോ എന്ന ചിത്റത്തിലെ അഭിനയത്തിന് നവാസുദ്ധീന് സിദ്ധിക്കിയും ആണ് മത്സരിച്ചത്.. ഇതിൽ ഋഷി കപൂറും രാജ്*കുമാർ റാവുവും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.. അവസാന റൗണ്ടിൽ കടുത്ത മത്സരത്തിനു ഒടുവിൽ നവാസുദ്ധീന് സിദ്ധീക്കിയെ മികച്ച നടനായി തിരഞ്ഞെടുത്തു. മന്റോ ഒരു ഉറുദു കവിയുടെ ബയോ പിക്ക് ആയതു കൊണ്ടും നവാസുദ്ധീന് സിദ്ധീക്കി രണ്ടു കാലഘട്ടങ്ങൾ ഗംഭീരം ആയി അഭിനയിച്ചതും ആണ് നവാസുദ്ധീന് സിദ്ധീക്കിയെ മികച്ച നടൻ ആയി തിരഞ്ഞെടുക്കാൻ കാരണം. മികച്ച സംവിധായകൻ ആയി മന്റോയുടെ സംവിധയിക നന്ദിത ദാസിനെ തിരഞ്ഞെടുത്തു.
Sent from my SM-M105F using Tapatalk