എം.ടി.വാസുദേവൻ നായർ മമ്മൂക്കയെക്കുറിച്ചു പറഞ്ഞത്....
'ഒരു വടക്കന്‍* വീരഗാഥ' എന്ന പടത്തിന്റെ ചിത്രീകരണത്തിന് ദിവസേന കുറച്ചു സമയമേ കളരി അഭ്യാസം മമ്മൂട്ടി പ്രാക്ടീസ് ചെയ്തിരുന്നുള്ളൂ. എന്നാലും എത്രയോ കാലം പരിശീലനം നടത്തിയ ഒരാളുടെ അനായാസ ചാതുര്യത്തോടുകൂടിയാണ് മമ്മൂട്ടി ചെയ്തത്. അതിനാണ് ആത്മാര്*പ്പണവും അദ്ധ്വാനവും വേണമെന്ന് ഞാന്‍* പറയുന്നത്. ആത്മവിശ്വാസവും വേണം. ഞാന്‍* ചെയ്താല്‍* ശരിയാകുമെന്നുള്ള വിശ്വാസം. ഒരു നടന്* മുഖംകൊണ്ടു മാത്രമല്ല, മൊത്തം ശരീരം കൊണ്ടുമാണ് അഭിനയിക്കുന്നത്. ശരീരത്തെ എങ്ങനെ സംരക്ഷിക്കണം, സൂക്ഷിക്കണം എന്നൊക്കെ നന്നായിട്ട് അറിയുന്ന ആളാണ്. അതാണ് കാലം അത്ര എളുപ്പത്തില്‍* കടന്നാക്രമിക്കാത്ത ശരീരഘടന നിലനിര്*ത്താന്* മമ്മൂട്ടിക്ക് കഴിയുന്നത്. അത് ചിട്ടകൊണ്ടും അച്ചടക്കം കൊണ്ടും ഉണ്ടാക്കുന്നതാണ്.
പിന്നെ ഭാഷയുടെ സ്വാധീനം. കേരളത്തിലെ ഏത് ഭാഷയായാലും ഞങ്ങളുടെ വള്ളുവനാടന്‍* മലയാളം, അതോ എറണാകുളത്തുകാരുടെ മലയാളം, തെക്കന്‍* തിരുവിതാംകൂറിന്റെ മലയാളം. ഏത് പ്രാദേശികച്ചുവയുള്ള മലയാളമായാലും മമ്മൂട്ടി വളരെ നിഷ്പ്രയാസം അത് സ്വീകരിക്കുന്നു. പറയാന്‍* സാധിക്കുന്നു. അത് എല്ലാവര്*ക്കും സാധിക്കില്ല. പല തരത്തിലുള്ള സ്ലാങ്ങുകള്‍*. ആദ്യകാലത്തൊക്കെ, ഞാനൊക്കെ എഴുതുന്ന വള്ളുവനാടന്‍* മലയാളം പറയാന്‍* പലര്*ക്കും വിഷമമായിരുന്നു. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഏതു പ്രദേശത്തിന്റെ പ്രത്യേക ശൈലിയും അതു പോലെ പഠിച്ചിട്ട് സംസാരിക്കാനാവും. ശരിക്ക് പഠിച്ചിട്ടാണല്ലോ തമിഴിലുമൊക്കെ സ്വന്തം ശബ്ദത്തില്‍* ഡബ്ബ് ചെയ്യാന്‍* പറ്റുന്നത്. അതൊരു നടന്റെ ഏറ്റവും വലിയ കഴിവാണ്. ഞാനീ പറഞ്ഞതൊക്കെ തന്നെയാണ് അദ്ധ്വാനം, ആത്മാര്*പ്പണം, ആത്മവിശ്വാസം. ഇതെല്ലാംകൂടി ചേരുമ്പോഴാണ് ഒരു നടന്* ഒരു വലിയ നടനായിത്തീരുന്നത്. പിന്നെ വലിയ നടന്റെ പ്രത്യേകത ഒന്നുകൂടിയുണ്ട്. തിരക്കഥാകൃത്ത് എഴുതിവെക്കുന്ന ചില കാര്യങ്ങളുണ്ട്. സ്*ക്രിപ്റ്റ് റൈറ്ററുടെ അപ്പുറത്ത് നിന്നിട്ട് ഒരു സംവിധായകന്* ഇന്നതൊക്കെ ചെയ്യണം, ഇന്ന രീതിയില്‍* ചെയ്യണമെന്ന് പറഞ്ഞുകൊടുക്കും.
സംവിധായകനും എഴുത്തുകാരനും കാണാത്ത ഒരു ഡൈമെന്‍*ഷന്*, ഒരു തലം കൂടി നടന്* കാണുന്നു, അവതരിപ്പിക്കുന്നു. അപ്പോഴാണവര്‍* വലിയ കലാകാരന്മാരാവുന്നത്, വലിയ ആര്*ട്ടിസ്റ്റുകളാവുന്നത്. അത് മമ്മൂട്ടിക്ക് സാധിക്കും. അതുകൊണ്ടാണ് മമ്മൂട്ടി വര്*ഷങ്ങളായിട്ടും എല്ലാ വിഭാഗത്തേയും തൃപ്തരാക്കി നിലനില്*ക്കുന്നത്. സാധാരണക്കാരും ബുദ്ധിജീവികളുമൊക്കെ മമ്മൂട്ടിയുടെ ആരാധകരായി മാറുന്നത്. മറ്റു ഭാഷകളിലൊക്കെ സിനിമയെടുക്കുന്ന ആളുകള്‍* മമ്മൂട്ടിയുടെ സിനിമകള്‍* കണ്ടുവന്ന് മമ്മൂട്ടിയെപ്പറ്റി ധാരാളമായി സംസാരിക്കാറുണ്ട്. അവര്‍*ക്കൊക്കെ വലിയ ആദരവാണ്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഒരു വലിയ നടന്* എന്ന നിലയില്‍* തന്നെയാണ് മറ്റുഭാഷക്കാരും കാണുന്നത്.
മമ്മൂട്ടിയെ സിനിമയുടെ ദേവലോകത്തേക്ക് നയിച്ച ഗുരുതുല്യനായ എം.ടി യുടെ വാക്കുകള്‍*.
അവലംബം : മാതൃഭൂമി (എം.ടിക്കൊപ്പം)