ജയിക്കാന്* ഹോം ഗ്രൗണ്ട് വേണമെന്നില്ല : സഞ്ജു സാംസണ്*
ഇത്തവണ ക്യാപ്റ്റന്റെ ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ രഞ്ജി കളിക്കാനൊരുങ്ങുന്ന സഞ്ജു നിഷ്പക്ഷ വേദിയിലെ മത്സരങ്ങളെ കുറിച്ചും കേരളത്തിന്റെ പുതിയ ടീം ഫോര്*മാറ്റിനെ കുറിച്ചും മാതൃഭൂമിയോട് സംസാരിക്കുന്നു
# കെ. എസ്.കൃഷ്ണരാജ്
Published: Sep 26, 2016, 03:38 PM IST
T- T T+
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പില്* ഇടം പിടിക്കാനുള്ള പരിശ്രമത്തിലാണ് കേരള ടീം. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്* ആദ്യമായി എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദികളില്* നടക്കുന്ന ടൂര്*ണമെന്റിനെ പ്രതീക്ഷയോടെയാണ് മലയാളി താരം സഞ്ജു വി സാംസണ്* നോക്കികാണുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്* ആലപ്പുഴ എസ്.ഡി കോളേജില്* ഒരുക്കിയിരിക്കുന്ന ഗ്രൗണ്ടില്* ടീമിനൊപ്പം പരിശീലനത്തിലാണ് മുൻ നായകൻ കൂടിയായ സഞ്ജു.
കഴിഞ്ഞ സീസണില്* സഞ്ജുവിന്റെ ക്യാപ്റ്റന്*സിയിലിറങ്ങിയ കേരളം എട്ടു മത്സരങ്ങളില്* ആറെണ്ണത്തില്* വിജയിക്കുകയോ ആദ്യ ഇന്നിങ്*സില്* മുന്നിലെത്തുകയോ ചെയ്തു. എന്നാല്* ഹോം ഗ്രൗണ്ടില്* നടന്ന രണ്ട് മത്സരങ്ങളില്* പരാജയപ്പെട്ടതാണ് കേരളത്തിന് എലൈറ്റ് ഗ്രൂപ്പിലേക്കുള്ള വഴിയടച്ചത്.
2013-14 സീസണിലായിരുന്നു സഞ്ജു രഞ്ജിയിലെ തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. ആസമിലെ ഗുവാഹത്തിയില്* നടന്ന മത്സരത്തില്* 211 റണ്*സാണ് ഒരിന്നിങ്*സില്* സഞ്ജു നേടിയത്. രഞ്ജിയിലെ സഞ്ജുവിന്റെ ആദ്യ ഇരട്ട സെഞ്ച്വറിയായിരുന്നു അത്. പിന്നീട് ആന്ധ്രയ്ക്കെതിരെ തലശ്ശേരിയല്* നടന്ന മത്സരത്തിലും സഞ്ജു സെഞ്ച്വറി തികച്ചു.
ആ സീസണില്* രണ്ടാം റൗണ്ടില്*ണ്ട് മത്സരങ്ങളില്* നിന്നായി സഞ്ജു 188.5 ശരാശരിയില്* 377 റൺസാണ് നേടിയത്. ആറ് മത്സരങ്ങളില്* നിന്നായി 530 റണ്*സ് നേടിയ സഞ്ജുവായിരുന്നു കേരളത്തിന്റെ ടോപ് സ്കോറര്*.
ഇത്തവണ ക്യാപ്റ്റന്റെ ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ രഞ്ജി കളിക്കാനൊരുങ്ങുന്ന സഞ്ജു നിഷ്പക്ഷ വേദിയിലെ മത്സരങ്ങളെക്കുറിച്ചും കേരളത്തിന്റെ പുതിയ ടീം ഫോര്*മാറ്റിനെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ബി.സി.സി.ഐയുടെ പുതിയ നിയമാവലി അനുസരിച്ച് നിഷ്പക്ഷ വേദികളിലാണല്ലോ ഇത്തവണരഞ്ജി മത്സരങ്ങള്* നടക്കുന്നത്. അത് കേളത്തിന് എങ്ങനെ ഗുണം ചെയ്യും ?
ബി.സി.സി.ഐയുടെ പുതിയ തീരുമാനം ഒരേസമയം ഗുണകരവും വെല്ലുവിളി നിറഞ്ഞതുമാണ്. മറ്റു ഗ്രൗണ്ടുകളില്* കളിക്കാനുള്ള അവസരം ലഭിക്കും. നിഷ്പക്ഷവേദി എന്നത് ബി.സി.സി.ഐയുടെ നല്ലൊരു പ്ലാന്* ആയിട്ടാണ് തോന്നുന്നത്.
ഹോം ഗ്രൗണ്ടില്* കളിക്കുമ്പോള്* ഒരു ടീമിന് മാത്രമാണ് അത് ഗുണകരമാകുക. കഴിഞ്ഞ സീസണില്* എവേ മത്സരങ്ങളില്* വിക്കറ്റ്* മോശമായിരുന്നു. ഇത്തവണ നിഷ്പക്ഷ വേദി ആയതു കൊണ്ട് രണ്ട് ടീമിനും ഒരേതലത്തില്* ഗുണം ചെയ്യും.
ഈ സീസണില്* കേരളത്തിന്റെ മത്സരങ്ങള്* നോര്*ത്ത് ഈസ്റ്റിലെ വേദികളിലാണല്ലോ. കൊല്*ക്കത്ത, കല്യാണി, ഭുവനേശ്വര്*, റാഞ്ചി എന്നിവിടങ്ങളിലെ ഗ്രൂപ്പ് മത്സരങ്ങള്* എങ്ങനെ കാണുന്നു. അവിടെ കളിച്ചുള്ള പരിചയം ഗുണം ചെയ്യുമോ ?
കേരളത്തിലെ പിച്ചുകള്* സ്പിന്നർമാരെ സഹായിക്കുന്നതാണ്. നോര്*ത്ത് ഈസ്റ്റിലെ പിച്ചുകള്* ഫാസ്റ്റ് ബൗളര്*മാരെ സഹായിക്കുന്നതാണെന്ന് തോന്നുന്നു. പിന്നെ അവിടെ ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഏകദിനത്തിലും ട്വന്റി-ട്വന്റിയിലും കളിച്ച അനുഭവം പോലെയാകില്ല ടെസ്റ്റില്* കളിക്കുന്നത്. അതുകൊണ്ട് അവിടുത്തെ സാഹചര്യങ്ങള്* അറിയില്ല.
ഇന്ത്യ എ ടീമിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു. രാഹുല്* ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്* കളിച്ച അനുഭവം?
രാഹുല്* ദ്രാവിഡ് എല്ലാ തരത്തിലും പിന്തുണ തരുന്ന താരമാണ്. അതിലുപരി നല്ലൊരു മനുഷ്യനാണ്. സത്യസന്ധനായ പരിശീലകന്*. അദ്ദേഹത്തിന്റെ കീഴില്* കളിക്കാനായത് ഭാഗ്യമായാണ് കരുതുന്നത്. അദ്ദേഹം അനുഭവ സമ്പന്നനായതിനാല്* കളിക്കാര്*ക്ക് എന്തെല്ലാമാണ് വേണ്ടതെന്ന് നന്നായിട്ടറിയാം. പരിശീലനം എങ്ങനെ നോക്കണം, ഡ്രസ്സിങ് റൂമില്* കളിക്കാര്*ക്ക് എങ്ങനെ സ്*പെയ്*സ് നല്*കണം, കളിക്കാര്* എത്രത്തോളം വിശ്രമം നല്*കണം. ഇക്കാര്യങ്ങളിലൊക്കെ വ്യക്തമായ ധാരണയുണ്ട്. കൂടാതെ അദ്ദേഹത്തില്* നിന്ന് ഒരുപാട് കാര്യങ്ങള്* പഠിച്ചു.
സഞ്ജു സാംസണ്* ചീഫ് കോച്ച് പി.ബാലചന്ദ്രനൊപ്പം ഫോട്ടോ: സി.ബിജു
ജലജ് സക്*സേന, ഭവിന്* താക്കര്*, ഇഖ്ബാല്* അബ്ദുള്ള...മൂന്ന് കളിക്കാര്* പുതുതായി കേരള ടീമിലെത്തുന്നു. ഇതിനെ എങ്ങനെ കാണുന്നു?
മൂന്നു പേരോടൊപ്പവും ഞാന്* നേരത്തെ കളിച്ചിട്ടുണ്ട്. ഇപ്പോള്* ടീം കൂടുതല്* ശക്തിയാര്*ജിച്ചു. കൂടുതല്* സമതുലിതമായി. ബൗളര്*മാരെയും ബാറ്റ്*സ്മാന്*മാരെയും കൃത്യമായ അനുപാതത്തിലാണ് ടീമില്* ഉള്*പ്പെടുത്തിയിരിക്കുന്നത്. എലൈറ്റില്* ഇടം പിടിക്കാനാണ് ഇപ്പോള്* പരമാവധി ശ്രമിക്കുന്നത്. ഇത്തവണ അതിന് കഴിയുമെന്നാണ് കരുതുന്നത്. എപ്പോള്* വേണമെങ്കിലും കളി എങ്ങോട്ട് വേണമെങ്കിലും തിരിയാം. കളിയെ ബഹുമാനിച്ച് മുന്നോട്ട് പോകുക.
ഇത്തവണ ക്യാപ്റ്റന്* പദവിയുടെ സമ്മര്*ദങ്ങളില്ലാതെയാണ് കളിക്കുന്നത്. അത് എങ്ങനെ ഗുണകരമാകും?
കഴിഞ്ഞ സീസണില്* ഞാന്* ക്യാപ്റ്റനായിരുന്നെങ്കിലും മുതിർന്ന താരങ്ങളോട് ചര്*ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുക്കുക. രോഹന്* പ്രേം, റൈഫി വിന്*സന്റ് ഗോമസ്, സച്ചിന്* ബേബി... എന്നിവരുടെയെല്ലാം നിര്*ദേശങ്ങൾ ഞാന്* തേടാറുണ്ട്. അതു കൊണ്ട് ക്യാപ്റ്റന്*സി അത്രയും വലിയ വെല്ലുവിളിയായിരുന്നില്ല. ഇത്തവണ രോഹന്* പ്രേമിന് കീഴില്* കളിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം നല്*കുന്ന കാര്യമാണ്.
രോഹന്റെ ക്യാപ്റ്റന്*സിയിലാണ് ഞാന്* ആദ്യമായി രഞ്ജി ട്രോഫിയില്* സെഞ്ച്വറി അടിക്കുന്നത്. കേരളം കണ്ടതില്* വെച്ച് ഏറ്റവും നല്ല ക്യാപ്റ്റന്*മാരില്* ഒരാളാണ് രോഹന്* പ്രേം. അദ്ദേഹം എപ്പോഴും ഒരു പോസിറ്റീവ് വൈബ് നല്*കും. നല്ല ക്രിക്കറ്റിങ് സെന്*സുള്ള കളിക്കാരനുമാണ്.
ഇന്ത്യന്* ഏകദിന ടീമിനായി കളിക്കുക എന്നത് ഇപ്പോഴും ഒരു സ്വപ്*നമായിത്തന്നെ നിലനില്*ക്കുന്നു. അതിനെ കുറിച്ച്?
സെലക്ഷന്റെ ഒരു കാര്യത്തില്* നമുക്ക് ഒന്നും ചെയ്യാന്* പറ്റില്ല. നമ്മള്* മികച്ച പ്രകടനം മാത്രം നടത്തുക. അതില്* മാത്രം ശ്രദ്ധിക്കുക. കളിക്കുന്ന ഓരോ മത്സരവും അടിക്കുന്ന ഓരോ റണ്ണും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.
സയ്യിദ് മുഷതാഖ് അലി ട്രോഫിയില്* കേരള താരങ്ങള്* നല്ല പ്രകടനം കാഴ്ച്ച വെച്ചു. അത് യുവതാരങ്ങള്*ക്ക് എങ്ങനെ പ്രചോദനം ചെയ്യും?
അത് നല്*കുന്ന പ്രചോദനം ചെറുതല്ല. ചേട്ടന്*മാര്*ക്ക് കളിക്കാനാകുമെങ്കില്* നമുക്കും അങ്ങനെ കളിക്കാകുമെന്ന വിശ്വാസമാണ് യുവതാരങ്ങള്*ക്ക് ലഭിക്കുക. അതോടൊപ്പം അവരുടെ ആത്മവിശ്വാസവും കൂടും. നമ്മള്* കൂടുതല്* ഉയര്*ന്ന തലത്തില്* കളിക്കുംതോറും യുവതാരങ്ങളില്* അത് കൂടുതല്* ആത്മവിശ്വാസമാണ് നല്*കുക.