Sent from my M2010J19CI using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
ഞാനൊരു മോഹൻലാൽ ഫാനാണ്, മമ്മൂട്ടിയോട് വിരോധവുമില്ല. പക്ഷേ, അവരുടെ സിനിമകൾ പരാജയപ്പെടാൻ കാരണക്കാരിയായതിൽ വിഷമമുണ്ട്. അതാണ് ആ തീരുമാനത്തിനു പിന്നിൽ: ഷക്കീല
തനിക്കു ചുറ്റമുള്ള ലോകത്തിന് പ്രചോദനം നൽകുന്ന ജീവിതമാണ് നടി ഷക്കീലയുടേത്. ജീവിതത്തിൽ നേരിട്ട എല്ലാ പ്രതിസന്ധികളെയും അവർ* പുഞ്ചിരിയോടെ അതിജീവിച്ചു. ആക്ഷേപവും അപമാനവും നേരിട്ടപ്പോഴും തല ഉയർത്തി നിന്നു. ഒരു കാലത്ത് മാറ്റിനിർത്തിയവർ തന്നെ ഇന്നു ഈ നടിയെ ചേർത്തുപിടിക്കുന്നു. സമീപകാലത്ത് കോഴിക്കോട് ഷോപിംഗ് മാളിൽ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മുഖ്യ അതിഥിയായി ഷക്കീല ക്ഷണിക്കുകയും മാൾ അധികൃതർ അവസാനം പരിപാടി റദ്ദ് ചെയ്യുകയും ചെയ്തത് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നീട് എറണാകുളം വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയില്* മുഖ്യാതിഥിയായി നടി ഷക്കീല എത്തിയതും നിറയെ ആളുകൾ പങ്കെടുത്ത് ഗംഭീര വരവേൽപ് നൽകിയതും മലയാളികൾ കണ്ടതാണ്.
മമ്മൂട്ടിയും മോഹൻലാലും
സമീപകാലത്ത് തമിഴ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും കേരളത്തിലെ തൻ്റെ സിനിമകൾ നേടിയ സ്വീകാര്യതയെക്കുറിച്ചും തുറന്നു പറയുകയാണ് ഷക്കീല. ഒരു സമയത്ത് കേരളത്തിൽ എൻ്റെ സിനിമകൾ റിലീസ് ചെയ്യാതിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ശ്രമിച്ചിരുന്നതായി കേട്ടിട്ടുണ്ടെന്നു ഷക്കീല പറയുന്നു. ഞാനൊരു മോഹൻലാൽ* ഫാനാണ്. മമ്മൂട്ടിയോട് എനിക്ക് ഒരുതരത്തിലുമുള്ള കോപമില്ല. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സിനിമകൾക്ക് എൻ്റെ സിനിമകൾ* കോമ്പറ്റീഷനായി വന്നപ്പോൾ ബാൻ ചെയ്യണമെന്നുള്ള രീതിയിൽ സംഭവങ്ങൾ നടന്നുവെന്നത് ശരിയാണ്. അങ്ങനെ ബാൻ ചെയ്യണമെന്ന് അവർ പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ മമ്മൂട്ടി വളരെ ഇൻഫ്ളുവൻസ് നടത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.
അവരെ തെറ്റുപറയാനാവില്ല
ഒരു കാലത്ത് മലയാള സിനിമകൾ വളരെ പ്രതിസന്ധി കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഷക്കീല തരംഗം കേരളത്തിൻ്റെ വെള്ളിത്തിരകളിൽ അലയടിച്ചത്. സോഫ്റ്റ് പോൺ ബി ഗ്രേഡ് സിനിമകൾ കേരളത്തിലെ തിയറ്ററുകളിൽ ആളുകളെ ആകർഷിച്ചു. അത്തരത്തിലുള്ള നിരവധി സിനിമകൾ* മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയും ഇവിടെ റിലീസ് ചെയ്തു. 'അവർ എൻ്റെ സിനിമകൾ ബാൻ ചെയ്യുന്ന രീതിയിൽ പ്രവർത്തിച്ചെങ്കിൽ അതിൽ തെറ്റു പറയാനാവില്ല. കാരണം നാല് കോടി മുടക്കി എടുത്ത അവരുടെ സിനിമകൾ പതിനഞ്ച് ലക്ഷം രൂപ മാത്രം ചെലവഴിച്ചെടുക്കുന്ന ഞങ്ങളുടെ സിനിമ കാരണം തിയറ്ററിൽ ഫ്ലോപ്പ് ആവുകയാണ്. അപ്പോൾ ആർക്കായാലും പ്രശ്നങ്ങൾ വരും, അങ്ങനെയാണ് ബുദ്ധിപൂർവം ആ തീരുമാനം ഞാനെടുക്കുന്നത്. ഷക്കീല പറയുന്നു.
ധൈര്യത്തോടെ പ്രഖ്യാപനം
കേരളത്തിൽ ഞാൻ അഭിനയിച്ച സിനിമകളിൽ ബിറ്റ് കൂട്ടിച്ചേർത്തും ബോഡി ഡബിൾ ചെയ്തും പ്രദർശിപ്പിച്ചിരുന്നു. സെൻസറിംഗ് പൂർത്തിയാക്കിയ ശേഷമാണ് സിനിമകളിൽ എൻ്റെ സീനുകൾ അത്തരത്തിൽ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തത്. എന്നെ വളരെ മോശമായി കാണിക്കുന്നതായി പിന്നീടാണ് എനിക്കു മനസിലാകുന്നത്. അത് എന്നെ ചതിക്കുകയാണ് എന്ന ചിന്ത വന്നു. അതേ സമയം എൻ്റെ 23 സിനിമകൾക്ക് സെൻസറിംഗ് ലഭിക്കാത്ത സാഹചര്യം വന്നു. 15 ലക്ഷമാണ് അന്നു ഞാൻ അഭിനയിക്കുന്ന സിനിമയുടെ ബജറ്റ്. വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ നി*ർമിച്ചവരുടെ സിനിമകളാണ് റിലീസ് ചെയ്യാനാകാതെ വെച്ചിരിക്കുന്നത്. ആ സാഹചര്യത്തിലാണ് എൻ്റെ വീട്ടിൽ പ്രസ് മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോൺ സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്. അഡ്വാൻസ് വാങ്ങിയ 21 സിനിമകളുടെയും പണവും തിരികെ കൊടുത്തു.
സപ്പോർട്ടായി മമ്മൂട്ടി
ഒരു കാലത്ത് തിയറ്റർ ബിസിനസിൽ നിന്നും ആളുകൾ പിൻവലിയുന്ന സാഹചര്യം കേരളത്തിലുണ്ടായിരുന്നു. പല തിയറ്ററുകളും കല്യാണ ഓഡിറ്റോറിയങ്ങളാക്കി മാറ്റി. സിനിമ വ്യവസായം വലിയ പ്രതിസന്ധിയെ നേരിടുന്ന കാലത്താണ് ഷക്കീല ചിത്രങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നത്. അന്ന് സിനിമ മേഖലയെ പിടിച്ചു നി*ത്തുന്നതിൽ അത്തരം ബി ഗ്രേഡ് സിനിമകൾ വലിയ ഘടകമായിരുന്നു.
സമീപകാലത്ത് വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയില്* മുഖ്യാതിഥിയായി ഞാൻ പോയിരുന്നു. ക്ഷേത്രത്തിൻ്റെ ചെയർമാൻ മമ്മൂട്ടിയോട് എന്നെ ക്ഷണിക്കുന്ന കാര്യം പറഞ്ഞപ്പോൾ, ഉറപ്പായും അവരെ വിളിക്കണമെന്നും ഒരു സമയത്ത് തിയറ്ററുകൾ അടച്ചു സിനിമ മേഖല തന്നെ നിന്നു പോകുന്ന സമയത്ത് അത് സംഭവിക്കാതെ പിടിച്ചു നിർത്തിയത് അവരുടെ സിനിമകളാണ് എന്നും മമ്മൂട്ടി പറഞ്ഞതായി ചെയർമാൻ പറഞ്ഞിരുന്നു.
തിരിച്ചടികൾക്കുള്ള മറുപടി
കോഴിക്കോട് മാളിൽ ഷക്കീലയെ അപമാനിച്ചെന്ന രീതിയിൽ അന്നു വാർത്ത പ്രചരിച്ചതോടെ നിരവധിപേരാണ് താരത്തിനു പിന്തുണയുമായി എത്തിയത്. *പിന്നീടാണ് വെണ്ണലെ ക്ഷേത്രത്തിലെ പരിപാടിയിൽ അതിഥിയായി എത്തിയത്.
ഇവിടെ വരാന്* കഴിഞ്ഞത് നിയോഗമാണ്. അന്ന് കോഴിക്കോട് മാളിലേക്ക് ഞാൻ വരുന്നത് പ്രശ്*നമായിരുന്നു. ഇപ്പോള്* എനിക്ക് മനസിലാകുന്നുണ്ട്, ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. അന്നു മാളില്* ഇരുന്നൂറോ മുന്നൂറോ ആളുകള്* എന്നെ കാണാൻ വരുമായിരിക്കുമെങ്കിൽ ഇന്നു ഞാന്* ആയിരങ്ങളുടെ മുന്നിലാണ് നില്*ക്കുന്നത്. ഇത് ഭഗവാന്* ശിവന്* എനിക്ക് കരുതി വച്ചിരുന്നതാണ്. അന്നെനിക്ക് കിട്ടാതെ പോയത് വളരെ നന്നായി എന്നു ചിന്തിക്കുന്നു. കാരണം എനിക്ക് എല്ലാവരെയും കാണാന്* ഇന്ന് അവസരം ലഭിച്ചിരിക്കുന്നു, അന്ന് ഷക്കീല പറഞ്ഞു.
വീണ്ടും കാമറക്കു മുന്നിലേക്ക്
പല അഭിമുഖങ്ങളിലും അവതാരകരുടെ ചോദ്യത്തിന്, മുമ്പ് അത്തരം സിനിമകൾ ചെയ്തതിൽ എനിക്ക് പശ്ചാത്താപം ഇല്ലെന്നു ഷക്കീല തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് ടെലിവിഷൻ ഷോകളിൽ അവതാരകയാണ് ഷക്കീല. വീണ്ടും അഭിനയ ലോകത്തേക്ക് തിരികെ വരാനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിട്ടുപണ്ട്. സമീപ കാലത്ത് ഫ്*ളവേഴ്*സ് ടിവിയില്* സംപ്രേക്ഷണം ചെയ്ത സു സു സുരഭിയും സഹാസിനിയും എന്ന കോമക് പരമ്പരയിൽ ഷക്കീല അഭിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു. ഊര്*മിള എന്ന കഥാപാത്രത്തെയാണ് ഷക്കീല അവതരിപ്പിച്ചത്. താരം തന്നെയാണ് കഥാപാത്രത്തിന് ഡബ്ബും ചെയ്തതും.