പാവം പാവം വില്ലന്*
കൊല്ലം അജിത്
ക്രൂരതയുടെ പര്യായപദമാണ് കൊല്ലം അജിത് സിനിമയില്*; ജീവിതത്തില്* അങ്ങനെയല്ല. മൂന്നരദശകത്തിനിടെ വെള്ളിത്തിരയില്* ചെയ്യാത്ത കൊള്ളരുതായ്മകളില്ല. ഇവരെപ്പോലുള്ള വില്ലന്മാര്*ക്കേറ്റ മര്*ദനത്തില്*നിന്നാണ് ആരാധകമനസ്സില്* താരങ്ങള്* കട്ടൌട്ടുകളേക്കാള്* വളര്*ന്നത്്. 'കൊലയ്ക്കും കൊള്ളിവയ്പിനും ചതിക്കും വഞ്ചനയ്ക്കും' അടിവാങ്ങലിനും ഇനിയും അവധികൊടുത്തിട്ടില്ല കൊല്ലം അജിത്്. അവസരം കിട്ടിയാല്* ഇനിയും 'അടിവാങ്ങാന്*' തയ്യാറാണ്്. സ്വന്തമായി നിര്*മിച്ച് സംവിധാനംചെയ്ത സിനിമ 'പകല്* പോലെ' തിയറ്ററുകള്* കിട്ടാതെ ഏഴുമാസമായി പെട്ടിയിലിരിപ്പാണ്്. വമ്പന്* സിനിമകളോട് ഏറ്റുമുട്ടേണ്ടിവരുന്ന ചെറുസിനിമയുടെ സംവിധായകന് വെള്ളിത്തിരയിലെ വില്ലനെപ്പോലെ മസിലുപെരുപ്പിക്കാനാകുന്നില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അറുനൂറിലധികം സിനിമകളില്* വേഷമിട്ട അജിത് സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് താരമായത്. സംവിധാനസഹായിയാകാന്*പോയി ഒടുവില്* വില്ലനായും പിന്നീട് സംവിധായകനുമായിമാറിയ ജീവിതത്തിലെ വഴിത്തിരിവുകള്* അജിത് പങ്കുവയ്ക്കുന്നു.
തുടക്കമിട്ടത് പത്മരാജന്*
പത്മരാജന്* സിനിമകളില്* ത്രില്ലടിച്ചാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റാകാന്* പോയത്്. ആരുടെയും ശുപാര്*ശയില്ലാതെ നേരിട്ട് പൂജപ്പുരയിലെ വീട്ടില്* ചെന്നുകണ്ടു. അവസരം ചോദിക്കാന്* ചെന്ന എന്നോട് തുല്യനായ ഒരു വ്യക്തിയോടെന്നപോലെ അദ്ദേഹം പെരുമാറി. ആ പരിഗണന പിന്നീടൊരിക്കലും ആരില്* നിന്നും എനിക്ക് കിട്ടിയിട്ടില്ല. അപ്പോള്* അദ്ദേഹത്തോടൊപ്പം പത്ത് അസിസ്റ്റന്റുമാരുണ്ട.് അവര്* ആരെങ്കിലും മാറിയാല്* അവസരം തരാമെന്നേറ്റു. ഇറങ്ങുംമുമ്പ് അദ്ദേഹം ചോദിച്ചു. അജിത് എന്തുകൊണ്ട് അഭിനയിക്കാന്* വേഷം ചോദിക്കുന്നില്ല. എനിക്ക് അഭിനയമോഹം അപ്പോള്* ഉണ്ടായിരുന്നില്ല. സിനിമ പഠിക്കാനായിരുന്നു ആഗ്രഹം. അജിത്തിന്റെ കണ്ണുകള്* കൊള്ളാമല്ലോ, ഞാന്* നിങ്ങള്*ക്കൊരു വേഷം തരും. മൂന്ന് വര്*ഷം കഴിഞ്ഞ് അദ്ദേഹം വിളിച്ചു. പറന്ന്് പറന്ന് പറന്ന് (1983) എന്ന സിനിമയിലേക്ക്്.
പറന്ന് പറന്ന് പറന്ന്്
'പീഡനശ്രമ'ത്തോടെയായിരുന്നു ചലച്ചിത്രജീവിതത്തിന്റെ തുടക്കം. നായിക രോഹിണി ജോലിചെയ്യുന്ന ബ്യൂട്ടി പാര്*ലറില്* എത്തി പീഡിപ്പിക്കാന്* ശ്രമിക്കുന്ന ധനികനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു എനിക്ക്്. പൊക്കവും തടിയും ഒക്കെ ഉള്ളതുകൊണ്ടാകണം ആ വേഷത്തിലേക്ക് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത്്. ഒരു നീണ്ട സീക്വന്*സ്്, ഡയലോഗുകളുമുണ്ട്്്. ആദ്യഷോട്ടില്*ത്തന്നെ സീന്* ഒകെ ആയി. അദ്ദേഹം എന്നെ അഭിനന്ദിച്ചു. ആ തുടക്കത്തില്*നിന്ന് പിന്നീട് എന്നെ തേടിവന്നതെല്ലാം അത്തരം വേഷങ്ങളായിരുന്നു. വീട്ടില്*നിന്ന് അഭിനയിക്കാനെന്നുപറഞ്ഞ് ഇറങ്ങിയ സ്ഥിതിക്ക് തോറ്റ് വീട്ടിലേക്ക് മടങ്ങാന്* കഴിയില്ല. അവസരങ്ങളോട് നോ പറയാനാകില്ല. വേഷം ചെറുതോ വില്ലനോ വികൃതരൂപിയോ എന്നതായിരുന്നില്ല, നിലനില്*പ്പിനായിരുന്നു മുന്*ഗണന. അങ്ങനെയാണ് ഞാന്* സ്ഥിരം അടിവാങ്ങുന്ന ആളായത്്.
നായകന്റെ അഗ്നിപ്രവേശം
ഒരിക്കല്* നായകവേഷവും എന്നെ തേടിയെത്തി. 1989ല്* പുറത്തിറങ്ങിയ അഗ്നിപ്രവേശം. സിനിമ ഇപ്പോഴും യൂ ട്യൂബില്* ലഭിക്കും. സുകുമാരിയും സോമനും ജഗതിയും ക്യാപ്റ്റന്* രാജുവും ലാലു അലക്സും മാളയും എല്ലാം അഭിനയിച്ച ചിത്രം സംവിധാനംചെയ്തത് സി പി വിജയകുമാര്*. രതീഷിനെ പോലെ ആക്ഷന്* ചെയ്യുന്ന നായകന്* എന്ന ഗണത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമമായിരുന്നു സിനിമ. ശരിക്കും അതൊരു അഗ്നിപ്രവേശമായിരുന്നു. നായകനാകാന്* പോകുന്നു എന്നറിയിച്ചപ്പോള്* പപ്പേട്ടന്* (പത്മരാജന്*) പറഞ്ഞു ഒരുപക്ഷേ നിന്റെ വഴി അതായിരിക്കും എന്ന്്. പക്ഷേ അങ്ങനെ സംഭവിച്ചില്ല. അടികൊള്ളല്* തന്നെയായിരുന്നു എന്റെ വഴി.
കരിയറില്* ഗതിമാറ്റാന്* നിരവധി അവസരങ്ങള്* മുന്നിലെത്തിയെങ്കിലും എന്തുകൊണ്ടോ എല്ലാം നഷ്ടമായി.
മൂന്നരദശാബ്ദം നീണ്ട തല്ല്
പകല്*പോലെ എന്ന ചിത്രത്തില്* കൊല്ലം അജിത്
35 വര്*ഷത്തെ അഭിനയജീവിതത്തില്* വില്ലന്*വേഷങ്ങളായിരുന്നു ഭൂരിപക്ഷവും. നായകനാകാന്*വന്ന എല്ലാവരില്*നിന്നും അടിവാങ്ങിയിട്ടുണ്ട്്. മമ്മൂട്ടിയുടെയും മോഹന്*ലാലിന്റെയും കൈയില്* നിന്ന് തുല്യമായ തോതില്* അടിവാങ്ങിക്കൂട്ടിയിട്ടുണ്ട്്. അവര്*ക്കൊപ്പം നൂറിലേറെ ചിത്രങ്ങളില്* അഭിനയിച്ചു. ഇപ്പോഴത്തെ ന്യൂജനറേഷന്* പയ്യന്മാര്* ഒഴിച്ച് പോയ മൂന്ന് ദശകത്തില്* മലയാളത്തില്*വന്ന ഏതാണ്ടെല്ലാ നായകന്മാരും എന്റെ പുറത്ത് കൈയാങ്കളി നടത്തിയിട്ടുണ്ട്്. ഇനിയും തല്ലുകൊള്ളാന്* തയ്യാറാണ്. പക്ഷേ മലയാള സിനിമയുടെ സ്വഭാവത്തില്*വന്ന മാറ്റം എന്നെപ്പോലെ നിരവധി പേര്*ക്ക് പ്രതികൂലമായിട്ടുണ്ട്. രണ്ടുവര്*ഷത്തോളമായി ആരും തേടിവരാറില്ല. സിനിമയിലെ മാറ്റത്തിന്റെ ഇരകള്*
മലയാള സിനിമിയില്* പോയ കുറെ വര്*ഷങ്ങളായി കഥപറച്ചിലിലും ശൈലിയിലുംവന്ന മാറ്റം ഗുണപരമാണെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്*, അതുമൂലം വഴിയാധാരമായവരും ഒരുപാടുണ്ട്്. പണ്ടത്തെ പ്രമുഖ നടന്മാര്*പോലും അവസരംകാത്ത് വീട്ടിലിരിപ്പാണ്്. പ്രമുഖരായ അമ്മനടിമാര്* ഇപ്പോള്* സിനിമയില്* വേണ്ടാത്തവരായി. പ്രതിഭ തെളിയിച്ച സഹനടന്മാരും പുതിയ മാറ്റത്തിന്റെ ഇരകളാണ്. ആരും ഒന്നും തുറന്നുപറയുന്നില്ല എന്നേയുള്ളൂ.
ഒറ്റയാള്* സിനിമ
അറുനൂറിലധികം സിനിമയില്* അഭിനയിച്ച എനിക്ക് അനുഭവങ്ങള്* തന്നെയാണ് ഗുരു. നൂറ്റമ്പതോളം സംവിധായകര്*ക്കൊപ്പമെങ്കിലും പ്രവര്*ത്തിച്ചിട്ടുണ്ട്്. അവര്*ക്കൊത്തുള്ള ജീവിതമാണ് എന്നെ സിനിമ പഠിപ്പിച്ചത്്. നിര്*മാണവും സംവിധാനവും രചനയും തിയറ്റര്* സംഘടിപ്പിക്കലും പോസ്റ്റര്* അടിക്കലും വരെ ഒറ്റയ്ക്കുചെയ്യുന്ന സിനിമാക്കാരനാണ് ഞാന്*. ഷോട്ട് സെറ്റ്ചെയ്ത് ആക്ഷന്* പറഞ്ഞശേഷം ഞാന്*തന്നെ ഓടിപ്പോയി അഭിനയിക്കുന്നു. അഭിനയത്തിനിടെ ഞാന്*തന്നെ കട്ട് പറയുന്നു. ഡയലോഗ് പറഞ്ഞുതരാന്* അസിസ്റ്റന്റുപോലും ഇല്ലാതെയാണ് ഞാന്* സിനിമയെടുക്കുന്നത്. ഒരുപക്ഷേ അങ്ങനെ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകനും ഞാനായിരിക്കും. 'പകല്*പോലെ' എന്ന രണ്ടാം ചിത്രം റിലീസ് ചെയ്യാന്* തിയറ്ററുകള്*തേടിയുള്ള അലച്ചിലിലാണ് ഞാനിപ്പോള്*. ഭീകരരായി മുദ്രകുത്തപ്പെടുന്നവരുടെ ജീവിതം പറയുന്ന സിനിമയുടെ സന്ദേശം ജനങ്ങളിലെത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്്. വമ്പന്* സിനിമകളുമായുള്ള മത്സരത്തില്* എന്റെ കൊച്ചുസിനിമയ്ക്കായി തിയറ്ററുകള്* കിട്ടുന്നില്ല. എന്റെ കാത്തിരിപ്പ് ഇപ്പോള്* എഴുമാസം നീണ്ടു. പക്ഷേ ഞാന്* തളരില്ല. പരിശ്രമിച്ചുകൊണ്ടേയിരിക്കും. ഞാന്* സംവിധാനംചെയ്യുന്ന മൂന്നാമത്തെ സിനിമ 'ഒരു കടലിനും അപ്പുറം' ആദ്യ ഷെഡ്യൂള്* പൂര്*ത്തിയാക്കി. 'കോളിങ് ബെല്*' ആയിരുന്നു ആദ്യസിനിമ. മമ്മൂക്കയെ നായകനാക്കി ഒരു സിനിമയെടുക്കുക എന്നതാണ് എന്റെ സ്വപ്നപദ്ധതി.