4 in 1 NATIONAL STAR's New year REVIEW
4 Films From Angalamy Carnival Date 23/1/2015
പിക്കറ്റ് 43
കോമാളികളായി മാത്രം സിനിമകളിൽ ചിത്രീകരിക്കപ്പെട്ട് കൊണ്ടിരുന്ന പട്ടാളക്കാരുടെ ശരിക്കുള്ള അന്തസ്സും ജോലിയുടെ മഹിമയും പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത ചിത്രമാണു കീർത്തി ചക്ര. മേജർ രവി എന്ന മുൻ പട്ടാളക്കാരൻ തന്റെ അനുഭവങ്ങളുടെ പുസ്തകത്തിൽ നിന്ന് ഒരേട് പറിച്ചെടുത്ത് സിനിമയാക്കിയപ്പോൾ അത് ഒരു അവിസ്മരണീയ അനുഭവമായി ചരിത്രമായി.. എന്നാൽ പിന്നീട് വീണ്ടും വീണ്ടും പട്ടാളകഥകൾ പറഞ്ഞ് വന്നപ്പോൾ അത് പ്രേക്ഷകർക്ക് അത്ര സുഖകരമായ ഒരു അനുഭവമായിരുന്നില്ല സമ്മാനിച്ചത്. അതു കൊണ്ട് തന്നെ പിക്കറ്റ് 43 എന്ന പടവുമായി മേജർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകളുടെ ഒരു തരിമ്പ് പോലുമില്ലായിരുന്നു
കഥ
ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിന്റെ കഥകളാണു ഒരു പട്ടാള സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നതെങ്കിലും കേവലം യുദ്ധം എന്നതിലുപരിയായി പട്ടാളക്കാരുടെ വികാരങ്ങളും അനുഭവങ്ങളും പ്രണയവുമൊക്കെ ചർച്ചചെയ്യപ്പെടുന്ന സിനിമകളാണു അധികവും ഇറങ്ങുന്നത്. പിക്കറ്റ് 43 എന്ന സിനിമ പറയുന്നത് അത്തരത്തിലൊരു കഥയാണു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ ഒറ്റയ്ക്ക് കാവൽ നിൽക്കുന്ന
പട്ടാളക്കാരുടെ കഥ. മോഹൻലാലിന്റെ വിവരണത്തോടെ ആരംഭിക്കുന്ന പിക്കറ്റ് 43 ഹവിൽദാർ ഹരീന്ദ്രൻ എന്ന അത്തരത്തിലുള്ള പട്ടാളക്കാരന്റെ കഥയാണു പറയുന്നത്. ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിൽ ഉള്ള പികെറ്റ്-43 യിലെ കാവൽ ജവാൻ ശത്രുക്കളുടെ ആക്രമണത്തിൽ അതിധാരുണമായി കൊല്ലപ്പെടുന്നു. നാട്ടിലേക്കു ലീവിന് പോകാൻ തയ്യാർ എടുത്തിരുന്ന ഹരിക്ക് പിക്കെറ്റ് -43 യിലേക്ക് പോസ്റ്റിങ്ങ്* ലഭിക്കുന്നു. മനസില്ലാ - മനസ്സോടെ ഹരി പിക്കെറ്റ് 43 യിൽ എത്തുന്നു. ഹരിക്ക് കൂട്ടിനു ഇന്ത്യൻ ആർമിയിലെ ഏറ്റവും
മികച്ച സ്നിഫേർ നായ "ബക്കാർഡിയും". ഏതു നിമിഷവും ഉണ്ടായേക്കാവുന്ന നുഴഞ്ഞു കയറ്റക്കാരുടെ ആക്രമണം ചെറുത്തു തോല്പിക്കാൻ സദാ ജാഗരൂകരായിരിക്കുന്ന ഒരു ഇന്ത്യൻ പട്ടാളക്കാരനും, ഒരു പാകിസ്താൻ പട്ടാളക്കാരനും. അവർക്കിടയിൽ LOC എന്ന് വിളിക്കപെടുന്ന അതിർത്തി രേഖയും. ഈ പറഞ്ഞ പിക്കെറ്റ് -43 യിലെ നേർകാഴ്ചകൾ ആണ് ഈ ചിത്രം പ്രേക്ഷകർക്ക്* പകർന്നു നല്കുന്നത്. ശത്രുക്കളെന്ന് ലോകം വിളിക്കുന്ന ഇന്ത്യക്കാരന്റെയും പാക്കിസ്ഥാനിയുടെയും സൗഹൃദത്തിന്റെ കഥ പിക്കറ്റ് 43 പറയുന്നു.
വിശകലനം
പട്ടാള കഥകൾ ഒരുപാട് സമ്മാനിച്ചിട്ടുള്ള മേജർ രവിയിൽ നിന്ന് ഇത്തവണ ഒരു മികച്ച ചിത്രം തന്നെ ആണ് ലഭിച്ചത്. അതി സാഹസിക യുദ്ധരംഗങ്ങളോ , പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സ്* രംഗങ്ങളോ, പഞ്ച് ഡയലോഗ്കളോ ഒന്നും തന്നെ ഈ ചിത്രത്തിൽ ഇല്ല. പിക്കെറ്റ് 43 യിലെ കാഴ്ച്ചകൾ ഒട്ടും അതിശയോക്തി കലർത്താതെ ഒരു 1.45 മണിക്കൂർ ചിത്രമാക്കി മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചു.ഹരിയെ
അവതരിപ്പിച്ച പ്രിത്വിരാജിന്റെ അഭിനയ മികവു എടുത്തു പറയേണ്ടത് തന്നെയാണ്.തന്നിൽ പ്രേക്ഷകർ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനോട് നീതി പുലർത്തുന്ന സിനിമകൾ ഇനിയും തിരഞ്ഞെടുക്കാൻപൃഥ്വിരാജിനു കഴിയട്ടെ. രണ്*ജി പണിക്കരുടെ അഭിനയം പലപ്പോഴും അരോചകം ആയിരുന്നെങ്കിലും, ക്ലൈമാക്സ്* സീനിൽകയ്യടി നേടി. പാകിസ്താൻപട്ടാളകാരനായ മുഷറഫിനെ അവതരിപ്പിച്ച ജാവേദ്* ജഫ്ഫ്രെയുടെ അഭിനയം മികച്ച നിലവാരം തന്നെ പുലർത്തി. "എല്ലാ പാകിസ്ഥാനികളും നമ്മുടെ ശത്രുക്കൾ അല്ല...ശത്രുക്കളിൽ പോലും മിത്രങ്ങൾ ഉണ്ട്" എന്ന വലിയ സന്ദേശം ഈ ചിത്രം പ്രേക്ഷകർക്ക്* മുന്നിൽകാട്ടി തരുന്നു. പാകിസ്താൻ പട്ടാള കാരന്റെ ജീവൻ തിരിച്ചു കിട്ടാനായി ,ഈ സിനിമ
കണ്ട ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു എങ്കിൽ , സംവിധായകന് തന്റെ ലക്ഷ്യത്തിൽ വിജയിച്ചു എന്ന് ഉറപ്പിക്കാം. യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുന്നത് " ഇന്ത്യക്കും , പാകിസ്ഥാനും ഇടയിൽ നുഴഞ്ഞു കയറ്റക്കാർ ഇല്ലാതെ, തമ്മിൽ വേർതിരിക്കുന്ന അതിരുകൾ ഇല്ലാതെ , ഇരു കൂട്ടരും സഹോദര്യത്തിൽ കഴിയുന്ന നാളിൽ ആയിരിക്കും "എന്ന് സംവിധായകൻ നമ്മെ ഓർമിപ്പിക്കുന്നു.
കശ്മീരിന്റെ ഭംഗി ഒപ്പിയെടുക്കുന്നതിൽ ക്യാമറ മാൻ ആയ ജോമോൻ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. രതീഷ്* വേഗയുടെ ഈണങ്ങൾക്ക് വലിയ ജനപ്രീതി നേടാൻ കഴിഞ്ഞില്ലെങ്കിലും, പാട്ടുകൾ മോശമാക്കിയില്ല. എഡിറ്റിങ്ങും നല്ല നിലവാരം പുലർത്തി. ചിത്രത്തിൽ മോഹൻലാലിനെ പലയിടത്തായി ഉയർത്തി കാട്ടിയത് മോഹൻലാൽഫാൻസിന്റെ കയ്യടി നേടാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരിക്കണം ചുരുക്കത്തിൽ ഒരു
മികച്ച പട്ടാള കഥ..തന്മയത്വം നിറഞ്ഞ, മിതത്വം പാലിച്ച അവതരണ ശൈലി. പ്രിത്വിയുടെയും, ജവേധിന്റെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ. ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ മുഖ മുദ്ര. ഇന്ത്യൻ ആർമിയെ സ്നേഹിക്കുന്ന, ഇന്ത്യയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഈ ചിത്രം ഇഷ്ടപെടും.
പ്രേക്ഷക പ്രതികരണം.
പൃഥ്വിരാജിന്റെ പേരു പരാമർശിച്ചാൽ തന്നെ കൂവലുകൾ ആർത്തിയിരമ്പി എത്തിയിരുന്ന കാലത്തു നിന്നും പൃഥ്വിരാജിന്റെ വരവിനു മുന്നോടിയായി തന്നെ കയ്യടികൾ ആരംഭിക്കുന്ന പുതിയ കാലത്തെ ഈ പൃഥ്വി സിനിമയും പ്രേക്ഷകർ ഹർഷാരവങ്ങളോടെ ഏറ്റുവാങ്ങുന്നു.
ബോക്സോഫീസ് സാധ്യത.
പുതുവർഷത്തിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവു നല്ലത് എന്ന അഭിപ്രായം നേടിയത് ഈ സിനിമയെ വിജയ ചിത്രങ്ങളുടെ പട്ടികയിലെത്തിക്കും.
റേറ്റിംഗ് 3.5 /5
അടിക്കുറിപ്പ് : ഈ സിനിമ കണ്ടാൽ ദേശഭക്തി ഉത്പാദിപ്പിക്കപ്പെടുമോ എന്നൊക്കെ പരിഹസിക്കുന്നവർ ചിരി ഉത്പാദിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ മാത്രം കണ്ട് തൃപ്തിയടയുന്നതായിരിക്കും നല്ലത്.