Sponsored Links ::::::::::::::::::::Remove adverts | |
By Devika Girish
March 10, 2023
‘Nanpakal Nerathu Mayakkam’
Stream it on Netflix.
The new film by Lijo Jose Pellissery — the director of genre-bending gems like “Angamaly Diaries” and “Jallikattu” — is a quotidian slice of Kafka: a gentle, keenly observed comedy in which a man wakes up after some slumber not as a different creature, but simply as another man, with another name, family and memories. The curmudgeonly James (Mammootty), who hails from the South Indian state of Kerala, is on a pilgrimage through the neighboring state of Tamil Nadu with a large group of relatives and friends when the miracle happens. He awakens from a nap, stops the bus and calmly walks into the nearby village, believing he is Sundaram, the long-missing patriarch of a local family. His troupe, whom he no longer recognizes, chases him in chagrin; the villagers watch in amazement as he walks around nonchalantly, fluent in Tamil and in the intimate goings-on of the town.
Is James pretending, ill, or is there some cosmic magic afoot? “Nanpakal Nerathu Mayakkam” never fully resolves its mysteries, instead using them as a window into the little things that make us familiar and strange to one another. The visitors and the villagers fumble through linguistic mix-ups, their tongues similar yet different. James’s newly bereft wife and Sundaram’s long-bereft one develop an unspoken bond, rooted in an understanding of patriarchy’s universal grasp. And in a running gag, the old Tamil movies playing on a blind woman’s T.V. echo throughout the village, ironically inflecting Pellissery’s deadpan drama with their high-strung melodramatics, and lovingly pastiching a culture fed on stories that belie belief
ലെറ്റര്*ബോക്*സ്ഡ് റേറ്റിംഗ് പട്ടികയില്* അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ച് നന്*പകല്* നേരത്ത് മയക്കം ലോകശ്രദ്ധയില്*
ലെറ്റര്*ബോക്*സ്ഡ് ലിസ്റ്റില്* ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്* മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്* നെറ്റ്*വര്*ക്കിംഗ് സര്*വ്വീസാണ് ലെറ്റര്*ബോക്*സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്* ഇവര്* പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ഈ വര്*ഷം ഇതുവരെ അന്തര്*ദ്ദേശീയ തലത്തില്* റിലീസായ ചിത്രങ്ങളില്* റേറ്റിംഗില്* ഏറ്റവും മുന്നില്* നില്*ക്കുന്ന 50 സിനിമകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്*ബോക്*സ്ഡ്. ഏറ്റവും പുതിയ റേറ്റിംഗ് അനുസരിച്ച് മലയാള സിനിമ നന്*പകല്* നേരത്ത് മയക്കം അഞ്ചാം സ്ഥാനത്താണ്. നന്*പകല്* നേരത്ത് മയക്കം കൂടാതെ രണ്ടുമലയാള സിനിമകള്* കൂടി ആദ്യ 50ന്റെ പട്ടികയില്* ഇടംപിടിച്ചിട്ടുണ്ട്. ജിത്തു മാധവന്റെ രോമാഞ്ചം, ജോജു ജോര്*ജ്ജ് ഇരട്ട വേഷത്തിലെത്തിയ ഇരട്ട എന്നീ ചിത്രങ്ങളാണ് മലയാളത്തിന്റെ അഭിമാനമായി പട്ടികയില്* ഇടംപിടിച്ച മറ്റു സിനിമകള്*. പട്ടികയില്* 30-ാം സ്ഥാനത്താണ് രോമാഞ്ചം, ഇരട്ട 48-ാം സ്ഥാനത്തും. തമിഴ് സിനിമ ദാദ 40-ാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Nanpakal Nerathu Mayakkam : നന്*പകല്* നേരത്തെ തമിഴ് പാട്ടുകളും സിനിമാകഷണങ്ങളും; ചില പാട്ടുരഹസ്യങ്ങള്*!
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്*പകല്* നേരത്ത് മയക്കം' സിനിമയില്* ആഖ്യാനത്തിന്റെ ഉദ്വേഗങ്ങളിലേക്ക് മന:പൂര്*വ്വമായി ഉപയോഗിച്ച പഴയ പാട്ടുകളുടെ അടിനൂലുകള്*. അത്തരം പാട്ടുകളിലൂടെ, അതിന്റെ പശ്ചാത്തലത്തിലൂടെ, അവ ചേര്*ന്നുനില്*ക്കുന്ന സിനിമയിലെ ദൃശ്യങ്ങളിലൂടെ ഒരു ചെറിയ യാത്ര. പാര്*വതി എഴുതുന്നു
പഴയ പാട്ടുകള്* കൊണ്ട് കോര്*ത്തെടുത്തൊരു പാട്ടുനൂലില്* കൂടി ജീവിക്കുന്ന ജീവിതം എങ്ങിനെയായിരിക്കും? അതാണ് നന്*പകലിലെ The Sound of Music. ഉള്ളു കലങ്ങി ആഴക്കയങ്ങളിലേക്ക് മുങ്ങിത്താഴ്ത്തുന്ന ദുഃഖം, ജീവിത നാടകത്തെക്കുറിച്ചുള്ള തിരിച്ചറിവ്. ഈ ഓര്*മ്മകള്* ഉണര്*ത്തുന്നതാണ് ഈ പാട്ടുകളുടെ അടിസ്ഥാന ഭാവം, ശബ്ദം.
'As a matter of fact, no one is more tireosme than a person who can understand only realism in art'
- Aaron Copland
വെറും ഒരുച്ചമയക്കം. അത്രമാത്രം ലളിതമായ ഒരാശയത്തെ ഒട്ടും രേഖീയമല്ലാതെ, പല സങ്കേതങ്ങളിലൂടെ ദൃശ്യഭാഷയിലേക്ക് അതിഗംഭീരമായി വികസിപ്പിച്ചെടുത്ത ഒരു സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്*പകല്* നേരത്ത് മയക്കം'. ഏതു കോണില്*നിന്നു നോക്കിയാലും ഒരു തീര്*പ്പിലുമെത്താന്* പറ്റാത്ത ഷോട്ടുകളെ നമുക്ക് മുന്നില്* നിരത്തിവെക്കുന്നു, സംവിധായകന്*. ഇത്തരം സിനിമകളുടെ സൗന്ദര്യവും അതാണല്ലോ.
സിനിമ റിലീസ് ആയതോടുകൂടി, സോഷ്യല്* മീഡിയയില്* കഥയുടെ രഹസ്യഅറകളെല്ലാം ഒന്നൊന്നായി തുറന്നുവരാന്* തുടങ്ങി. വല്ലാത്ത പരിചിതത്വം തോന്നിക്കുന്ന, മുന്നേ എപ്പോഴോ വന്നുപോയിട്ടുണ്ടെന്ന തോന്നല്* ശക്തമായി പകര്*ത്തുന്ന സ്ഥലദൃശ്യഭാവനകള്*, കഥയ്ക്കകത്തെ രഹസ്യങ്ങള്*, സാദ്ധ്യതകള്*- എല്ലാം പലരാല്* നിരൂപിക്കപ്പെട്ടു. രഹസ്യങ്ങളെ കണ്ടെടുത്ത് കഥയുടെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്നതില്* ഉന്മാദം കൊണ്ടു. സിനിമയ്ക്കകത്തെ കഥയില്* പലരും മയങ്ങിപ്പോയി.
എന്നാല്* അധികമാരും ഊന്നിപ്പറയാത്ത മറ്റു ചില വശങ്ങളുണ്ട്. ആഖ്യാനത്തിന്റെ ഉദ്വേഗങ്ങളിലേക്ക് മന:പൂര്*വ്വമായി ഉപയോഗിച്ച പഴയ പാട്ടുകളുടെ അടിനൂലുകള്*. പഴയ സിനിമകളുടെ സംഭാഷണങ്ങള്*, നടന്മാര്* തുടങ്ങിയവരെ ചേര്*ത്തുകെട്ടിയുള്ള മറ്റൊരു നൂല്*. കഥക്ക് പുറത്ത് സൂചകങ്ങളായി മാറുന്ന ചില അടരുകള്*.
തമിഴ് -മലയാളം ഭാഷകളും, പഴയ പാട്ടുകളും, സിനിമകളും ഒക്കെ ഇഷ്ടപ്പെടുന്നവരെ പാട്ടു കൊണ്ടുള്ള അടിനൂല്* ഉറപ്പായും സന്തോഷിപ്പിക്കും. തമിഴ്നാട്ടിലെ ഒരു തീയറ്ററില്* ഇരുന്ന് സിനിമ കണ്ടിട്ടുള്ള, തമിഴ്നാട് വാസം രുചിച്ചിട്ടുള്ള ഏതു മലയാളിക്കും എളുപ്പത്തില്* മനസ്സിലാകുന്ന ഒന്ന്. കഴിഞ്ഞുപോയൊരു തലമുറയുടെ സിനിമകള്*ക്കും, നടന്മാര്*ക്കും, പാട്ടുകള്*ക്കും ഒക്കെ തമിഴക രാഷ്ട്രീയ-സാംസ്*കാരികതയുമായുള്ള കൈകോര്*ക്കലുകള്* നമുക്കറിയാവുന്നതാണ്. നടന്മാരില്* എം.ആര്*. രാധ മുതല്* രജനീകാന്ത് വരെയോ, പാട്ടുകാരില്* ടി.എം. സൗന്ദര്*രാജന്* മുതല്* എസ്.പി. ബാലസുബ്രഹ്മണ്യം വരെയോ എന്നൊക്കെ പറഞ്ഞുപോകാവുന്ന, കലയും സംസ്*കാരവും രാഷ്ട്രീയവും ചേര്*ന്നുള്ള കൈകോര്*ക്കലുകള്*.
അതുകൊണ്ട് ഈ സിനിമയില്*, പ്രധാന രംഗങ്ങളിലേക്ക് ഇണക്കിച്ചേര്*ത്ത പഴയ പാട്ടുകളും, പാട്ടുകാരും, അവയുടെ കഥകളും ഒക്കെ, ഇന്നത്തെ ജീവിതവുമായി ഇഴചേര്*ന്ന് നില്*ക്കുന്ന നേര്*ത്തൊരു കണ്ണി ഉണ്ടായിവരുന്നു. മാത്രവുമല്ല ഈ പാട്ടുകള്* സിനിമയുടെ ആകെത്തുകയിലേക്കുള്ള ഒരു സഞ്ചാരവുമാണ്. സൂക്ഷിച്ചു നോക്കിയാല്* അത് കലയും ജീവിതവും തമ്മിലുള്ള ബന്ധം കുറിക്കുന്ന ഒരു വ്യത്യസ്തമായ ഒരടരായി മാറും.
ഈ സിനിമയില്* വന്നു ചേര്*ന്ന തമിഴ് പാട്ടുകളെല്ലാം എഴുതിയിരിക്കുന്നത് കവി കണ്ണദാസന്* ആണ്. ഒട്ടുമുക്കാലും വിശ്വനാഥന്* - രാമമൂര്*ത്തി കൂട്ടുകെട്ടില്* പിറന്ന പാട്ടുകള്*. രംഗങ്ങളില്* പ്രധാനമായും എം.ആര്*.രാധ, ജെമിനി ഗണേശന്*, ശിവാജി ഗണേശന്* എന്നിവരും. കവി കണ്ണദാസന്* എഴുതിയിരിക്കുന്ന ഏറ്റവും കുറഞ്ഞ വാക്കുകളിലുള്ള പാട്ടുകവിതകള്* എടുത്തുപറയേണ്ടതാണ്. അത്തരം പാട്ടുകളിലൂടെ, അതിന്റെ പശ്ചാത്തലത്തിലൂടെ, അവ ചേര്*ന്നുനില്*ക്കുന്ന സിനിമയിലെ ദൃശ്യങ്ങളിലൂടെ ഒരു ചെറിയ യാത്രയാണിത്.
..................................
1) ഇരുക്കും ഇടത്തൈ വിട്ട് ഇല്ലാത ഇടം തേടി...
തിരുവരുള്* ചെല്*വര്* (1967)
സിനിമയുടെ പേരെഴുതി കാണിക്കുമ്പോള്*, പൊടുന്നനെ ഒരു ശബ്ദം ഉണര്*ന്നു പൊന്തുകയാണ്. തമിഴകപ്പാട്ടുകളുടെ പഴയ കാലങ്ങളില്* ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്ന സീര്*കഴി എസ് ഗോവിന്ദരാജന്റെ സുപരിചിതമായ ശബ്ദം.
'ഇരുക്കും ഇടത്തൈ വിട്ട്, ഇല്ലാമ ഇടം തേടി
എങ്കെങ്കോ അലൈകിന്*ട്രാന്* ജ്ഞാനതങ്കമേ..
അവര്* യേതും അറിയാരെടീ ജ്ഞാനതങ്കമേ...'
പിന്നെ കാണുന്നത് കുറേ ക്*ളോസ് ഷോട്ടുകളിലുള്ള മനുഷ്യമുഖങ്ങള്*. വാര്*ദ്ധക്യം തൊട്ട തമിഴ്-നാടന്* മുഖങ്ങള്*. ആ ഷോട്ടുകളിലേക്കാണ് സീര്*കഴിയുടെ ശബ്ദം ഇഴുകിച്ചേരുന്നത്. പക്ഷെ ആ മുഖങ്ങള്*ക്ക് കഥയില്* പ്രസക്തിയൊന്നും ഇല്ല. എന്നാല്*പ്പോലും ആ ഷോട്ടുകള്* വെറുമൊരു ഷോട്ടല്ല എന്ന് തോന്നിപ്പോകും വിധം ക്*ളോസ് ആയാണ് തേനി ഈശ്വര്* ക്യാമറയിലൂടെ പകര്*ത്തിയിരിക്കുന്നത് അത്രയും സ്വാഭാവികമായി, പാട്ടിലടക്കം ചെയ്ത നാടകീയതയിലൂടെ സംവിധായകന്* ചിലത് പറയാന്* തുടങ്ങുകയാണ്.
കഥയിലുടനീളം ഈ പാട്ടിന്റെ അദൃശ്യമായ ഒരൊഴുക്കുണ്ട്. അതിനാലാദ്യം ഈ പാട്ടിനെ കുറിച്ച് ചില കാര്യങ്ങള്* സൂചിപ്പിക്കട്ടെ:
തമിഴകത്ത് ഉണ്ടായ ഒരുപാട് പുരാണസിനിമകളില്* ഒന്നാണ് 'തിരുവരുള്* ചെല്*വര്*' (1967). പ്രധാന നടന്* ശിവാജി ഗണേശന്*. ഈ സിനിമയ്ക്കു വേണ്ടി കെ.വി.മഹാദേവന്റെ സംഗീതത്തില്* സീര്*കഴി ഗോവിന്ദരാജന്* പാടുന്ന പാട്ടാണ് 'ഇരുക്കും ഇടത്തൈ വിട്ട്' എന്ന പാട്ട്. എഴുതിയത് കവി കണ്ണദാസന്*. ഈ സിനിമയ്ക്കകത്ത് തമിഴ് സാഹിത്യത്തിന്റെ ഒരു ചരിത്രം ഒളിഞ്ഞുകിടപ്പുണ്ട്. ആ ചരിത്രം ഈ പാട്ടിലൂടെ സിനിമയിലേക്ക് അദൃശ്യമായി കടന്നുവരുന്നത് വളരെ രസകരമാണ്.
ശൈവരായ (പരമശിവനെ ഉപാസിക്കുന്നവര്*) സന്യാസിമാരുടെ വിശ്വാസങ്ങളുമായി ചേര്*ന്ന അനുഭവ കഥകളാണ് 'തിരുവരുള്* ശെല്*വം' എന്ന സിനിമയ്ക്കകത്തുള്ളത്. ശൈവ ഭക്തനായിരുന്ന, 'തിരു കുറിപ്പു തൊണ്ടര്*' എന്ന് പിന്നീട് അറിയപ്പെട്ട ഒരു സാധാരണ അലക്കുകാരന്റെ കഥ പറയുമ്പോഴാണ് ഈ പാട്ട് വരുന്നത്. സമൂഹം അയാളെ മനസ്സിലാക്കാതെ പോകുമ്പോള്*, ദുഃഖാര്*ത്ഥനായി ആത്മഹത്യക്ക് ഒരുങ്ങുന്ന അവസരത്തില്* 'ശിവപെരുമാള്*' വേഷം മാറി നേരില്* വന്നു അയാളെ സാന്ത്വനിപ്പിക്കുകയാണ് ഈ പാട്ടിലൂടെ. തിരു കുറിപ്പു തൊണ്ടര്* ആയി ശിവാജി ഗണേശനും, ശിവനായി ജെമിനി ഗണേശനും അഭിനയിക്കുന്നു.
മറ്റൊരു പ്രത്യേകത ശിവാജി ഗണേശന്* ഈ സിനിമയില്* ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. തമിഴകത്ത് ജീവിച്ചിരുന്ന 63 നായനാര്*മാരില്* (ശൈവഭക്തരായ സന്യാസിമാര്*) നാല്*വര്* എന്നറിയപ്പെട്ടിരുന്നവരാണ്, തിരുനാവുക്കരസര്* (അപ്പര്*), തിരുജ്ഞാന സംബന്ധര്*, സുന്ദരമൂര്*ത്തി നായനാര്* (സുന്ദരര്*), മാണിക്കവാസഗര്* എന്നിവര്*. ഇതിലെ ആദ്യത്തെ 3 സന്യാസിമാരെ കൂടാതെ ഒരു രാജാവിനെയും, പെരിയ പുരാണം എന്ന കാവ്യം ക്രോഡീകരിച്ച സെക്കിഴര്* എന്നൊരു കവിയേയും ചേര്*ത്ത് അഞ്ചു കഥാപാത്രങ്ങളെ ശിവാജിഗണേശന്* തന്നെയാണ് അവതരിപ്പിക്കുന്നത്.
കൂടാതെ നായനാര്*മാരില്* ഒരാളായ സുന്ദരമൂര്*ത്തി നായനാരുടെ കഥയില്*, നന്*പകലിന്റെ തിരക്കഥയിലേക്ക് നീട്ടിയെടുക്കാവുന്ന അദൃശ്യമായ ഒരു നൂലുണ്ട് . ആ കഥ ഇങ്ങനെ:
തന്റെ വിവാഹ ദിവസം, ശിവപെരുമാളിന്റെ ഇടപെടല്* മൂലം വിവാഹജീവിതമുപേക്ഷിച്ച് പൂര്*ണ്ണമായും ശിവഭക്തനായി മാറി തിരുവാരൂര്* ക്ഷേത്രത്തില്* ജീവിക്കുവാന്* സുന്ദരര്* തീരുമാനമെടുക്കുന്നതാണ് കഥ. ഒരുപക്ഷേ ആ ഗ്രാമത്തില്* നിന്നും പിന്നീട് അപ്രത്യക്ഷനായിരിക്കാവുന്ന സുന്ദരറുടെ നിസ്സഹായയായ വധു (കെ.ആര്*.വിജയ) പറയുന്നത്, 'താങ്കള്* തിരിച്ചു വരുന്നത് വരെ ഞാന്* കാത്തിരിക്കും' എന്നാണ്. ഇതോടെ സിനിമയില്* വധുവിന്റെ റോള്* അവസാനിക്കുകയാണ്.
പിന്നീട് സുന്ദരര്*, മറ്റൊരു വിവാഹം കഴിക്കുകയും ഒരു ചേര രാജാവിനോടൊപ്പം (ഇന്നത്തെ കേരള പ്രദേശം ഭരിച്ചിരുന്ന അന്നത്തെ ചേര വംശം) തീര്*ത്ഥാടനത്തിന് പോകുകയും അങ്ങിനെ മരണമടയുകയും ചെയ്തുവെന്നാണ് കഥ. സുന്ദരര്* എന്ന ശിവഭക്തന് ഒരു 'മലയാള ബന്ധം' അങ്ങിനെയും കൈവരുന്നുണ്ട്. സിനിമയിലെ 'സുന്ദരം' എന്ന അദൃശ്യ കഥാപാത്രത്തിന്റെ പേരിന്റെ തിരഞ്ഞെടുപ്പ് അത്ര ആകസ്മികമാകാന്* വഴിയില്ല.
അങ്ങിനെ ഈ പാട്ടിനെ സിനിമയിലേക്ക് ചേര്*ത്തു വെക്കുമ്പോള്*, അത് കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളിലേക്കും, വിശ്വാസപ്രമാണങ്ങളിലേക്കുമുള്ളൊരു സൂചനയാവുകയാണ്.
ആ സൂചന സീര്*കഴി ഗോവിന്ദരാജന്റെ ശബ്ദത്തിലൂടെ ആകുമ്പോള്*, അത് എല്ലാംകൊണ്ടും സിനിമക്കകത്തേക്ക് ചേര്*ന്നു നില്*ക്കുന്നു. തമിഴിനോളം പഴക്കമുള്ള തമിഴ് സംഗീതത്തെ (തമിഴ് ഇസൈ) പ്രചരിപ്പിക്കാന്* 'തമിഴ് ഇസൈ സംഗം' നടത്തിയിരുന്ന കോളേജില്* സംഗീതം അഭ്യസിച്ച ഗായകന്* കൂടിയാണ് സീര്*കഴി. അനുകരിക്കാനാവാത്ത ആലാപനശൈലിയ്ക്കുടമ. കര്*ണ്ണാടക സംഗീതത്തിന്റെ സവിശേഷതകളെ അറ്റകുറ്റങ്ങളില്ലാതെ തൊണ്ടയില്* വഴങ്ങുന്ന ഗായകന്*. ഉറച്ച ബൃഗകള്* നിറഞ്ഞ ശബ്ദവും, ഭാവപ്രകാശനവഴികളും. ഉയര്*ന്ന ശ്രുതിയെ കൈകാര്യം ചെയ്യുന്ന, ബലമുള്ള ആ ആലാപന ശൈലി സീര്*കഴിയുടെ സവിശേഷത ആയിരുന്നു. 50-കള്* മുതല്* 80-കള്* വരെ തമിഴകത്ത് കര്*ണ്ണാടക സംഗീത കച്ചേരിമേടകളിലും, ഒരുപാട് സിനിമകളിലും നിറഞ്ഞു പാടിയിരുന്ന ഒരു ശബ്ദം.
'തൈ പിറന്താല്* വഴി പിറക്കും' (1958 ) എന്നൊരു സിനിമയില്* 'അമുദും തേനും എതര്*ക്ക്, നീ അരുകിനില്* ഇരുക്കയിലേ..' എന്ന പാട്ട് പ്രേം നസീറിന് വേണ്ടി സീര്*കഴി പാടിയത് മലയാളത്തിനു വീണുകിട്ടിയ ഒരു കൗതുകമാണ്.
..............................................
2) ഇരൈവന്* ഇരുക്കിന്*ട്രാനാ...?
അവന്* പിത്തനാ ? (1966)
ഇരൈവന്* ഇറുക്കിന്*ട്രാനാ
മനിതന്* കേട്കിരാന്*
(ദൈവമുണ്ടോ?
മനുഷ്യന്* ചോദിക്കുന്നു)
സ്ത്രീ ശബ്ദം പാടുന്നത് ഇങ്ങനെ
മനിതന്* ഇറുക്കിന്ററാനാ
ഇരൈവന്* കേട്കിരാന്*
(മനുഷ്യനുണ്ടോ?
ദൈവം ചോദിക്കുന്നു )
'നന്*പകല്*' സിനിമയുടെ ഗതി മാറുന്ന ഒരു ഘട്ടത്തില്*-കഥയിലെ ബസ് വഴിയില്* നിര്*ത്തുന്നതിനു തൊട്ടു മുമ്പായി-ടി.എം. സൗന്ദര്*രാജന്റെ ശബ്ദത്തില്* 'ഇരൈവന്* ഇരുക്കിന്*ട്രാനാ' എന്ന വരികള്* ഉച്ചസ്ഥായിയില്* കേള്*ക്കാം. അതൊരൊറ്റ വരിയില്* തീരുന്നു എന്ന് മാത്രം.
അവന്* പിത്തനാ (അവന്* ഭ്രാന്തനോ?) എന്ന സിനിമയിലെ പാട്ട്. കണ്ണദാസന്റെ വരികള്*ക്ക് ആര്*. പാര്*ത്ഥസാരഥിയുടെ സംഗീതം. തമിഴ് സാഹിത്യകാരനും, രാഷ്ട്രീയ -സാമൂഹ്യ പ്രവര്*ത്തകനും, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആദ്യ പ്രസിഡണ്ടും, തമിഴ്നാട്ടിലെ മുന്* മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിയാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
ഈ പാട്ടു സീനില്* അഭിനയിക്കുന്നത് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഭിനേതാവും, ഡിഎംകെ അംഗവും ആയിരുന്ന എസ് എസ് രാജേന്ദ്രന്* ആണ്. തന്റെ യുക്തിബോധത്തിനു നിരക്കാത്ത സിനിമകള്* ചെയ്യില്ലെന്ന് തീരുമാനിച്ച് അഭിനയിച്ച ഒരു നടന്* കൂടിയായിരുന്നു രാജേന്ദ്രന്*. പ്രധാന നടി സി.ആര്*.വിജയകുമാരി.
ഈ പാട്ടില്* പി. സുശീലയും ചേരുന്നുണ്ട്. ഇതിലും വിഷയം 'ഇരൈവന്*' തന്നെ. ഒരു മനുഷ്യനെ സമൂഹം ഭ്രാന്തനാക്കി മുദ്ര കുത്തുന്നതും അതിലൂടെ അയാള്* അനുഭവിക്കുന്ന മനോവിഷമങ്ങളും, അസ്ഥിത്വ പ്രശ്*നങ്ങളും, ധാര്*മ്മിക പ്രശ്*നങ്ങളും ആണ് കഥയിലെ വിഷയം.
സീര്*കഴിയെ പോലെ തന്നെ ടി.എം. സൗന്ദര്*രാജനും കര്*ണ്ണാടക സംഗീതത്തിന്റെ പ്രബലമായ സ്വാധീനം ഉള്ള ഗായകനാണ്. എങ്കിലും ടി.എം. സൗന്ദര്*രാജന്* ആലാപനരീതിയില്* സിനിമാപാട്ടുകള്*ക്ക് വേണ്ട 'ആധുനികത' അക്കാലത്തേ കൊണ്ടുവന്നിരുന്നു. അത് തരംഗങ്ങള്* സൃഷ്ടിക്കുകയും ചെയ്തു. അതുപോലെ രാഗാധിഷ്ഠിതങ്ങളായ പാട്ടുകളും കൃത്യമായിരുന്നു, സീര്*കഴിയോ, ടി.എം.എസ്സോ എന്ന് സംശയിക്കത്തക്ക വിധം. ടി.എം.എസ്സിന്റെ നാള്*വഴികളും 60 -കളില്* നിന്നും തുടങ്ങി 80 -കള്* വരെയും സജീവമായി നിന്ന ഒരു കാലഘട്ടമാണ്. തമിഴില്* ഏറ്റവും കൂടുതല്* ഒരുമിച്ചു പാടിയ ഗായിക പി.സുശീല തന്നെ.
എം.ജി. ആറിനും , ശിവാജി ഗണേശനുമൊക്കെ വേണ്ടി പാടിയ, 'രാജാവിന്* പാര്*വൈ റാണിയിന്* പക്കം', 'അതോ അന്ത പറവൈ പോല', 'പോനാല്* പോകട്ടും പോടാ', 'പാട്ടും നാനെ, ബാവവും നാനെ', 'മലര്*ന്ദ് മലരാത പാതിമലര്* പോല', 'നാന്* ആണൈയിട്ടാല്* അത് നടന്ത് വിടും' തുടങ്ങിയ ഒരുപാട് പാട്ടുകള്* മലയാളികളുടെ ഓര്*മ്മയിലും ഉണ്ടാകും.
...............................
3) പാര്*ത്ത ന്യാപകം ഇല്ലയോ, പരുവ നാടകം തൊല്ലയോ...
പുതിയ പറവൈ (1964)
പാര്*ത്ത ന്യാപകം ഇല്ലയോ
പരുവ നാടകം തൊല്ലൈയോ
വാഴ്ന്ത കാലങ്കള്* കൊഞ്ചമോ
മറന്തതേ ഇന്ത നെഞ്ചമോ...
അന്ത നീലനദിക്കരയോരം
നീ നിന്*ട്രിരുന്തായ് അന്തിനേരം
നാന്* പാടി വന്തേന്* ഒരു രാഗം
നാം പഴകി വന്തോം സില കാലം
(അന്*ട്ര് പാര്*ത്ത ന്യാപകം ഇല്ലയോ)
നന്*പകലിലെ ബസ്സില്* നിന്നും ഈ പാട്ട് പൊടുന്നനെ കേള്*ക്കുന്ന സന്ദര്*ഭം സിനിമ കണ്ടവര്*ക്ക് ഒരിക്കലും മറക്കാനാവില്ല. ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നൊരു ചുറ്റുപാടില്*, രക്ഷപ്പെടാന്* ഒരു വഴിയും തുറന്നു കിട്ടാതെ, പാതിരാത്രിയില്*, പാതിവഴിയില്* കൂട്ടത്തിലൊരാള്* രക്ഷപ്പെടുകയാണ്. കഥയിലെ പ്രശ്*നങ്ങള്*ക്ക് ഒരു പരിഹാരമാര്*ഗം കണ്ടെത്തുന്നത് ഈ സന്ദര്*ഭത്തിലാണ്. അല്*പം നര്*മ്മം കലര്*ന്ന് വരുന്ന നന്*പകലിലെ അത്തരമൊരു സന്ദര്*ഭമേയല്ല, യഥാര്*ത്ഥത്തിലെ ഇതിന്റെ ചിത്രീകരണം.
'പുതിയ പറവൈ' എന്ന സിനിമയില്* രണ്ടു വ്യത്യസ്ത സന്ദര്*ഭങ്ങളില്* വരുന്ന ഒരു പാട്ടാണിത്. ശിവാജി ഗണേശന്* തന്നെയാണ് ഇതിലെയും നായകന്*. നായികമാരായി ബി. സരോജ ദേവിയും, ഷൗക്കാര്* ജാനകിയും. ബന്ധങ്ങളിലെ അലോസരങ്ങളിലും, പ്രശ്*നങ്ങളിലും പെട്ടുഴലുന്ന, കൈവിട്ടു പോകുന്ന മനസ്സിനെയും ജീവിതത്തെയും തിരിച്ചു പിടിക്കാന്* നിരന്തര ശ്രമാം നടത്തുന്ന ഒരു കഥാപാത്രമാണ് ശിവാജി ഗണേശന്റെത്
പി. സുശീലയുടെ യൗവനഭരിതമായ ശബ്ദത്തില്* വരുന്ന ഈ പാട്ട്, അവരുടെ ശബ്ദം പോലെ തന്നെ മൂര്*ച്ചയുള്ള ചോദ്യങ്ങളും വാചകങ്ങളും കൊണ്ട് നിറഞ്ഞതാണ്. സുശീല തന്നെ പാടിയ 'ഉന്നൈ ഒന്*ട്ര് കേള്*പ്പേന്*, ഉണ്*മൈ സൊല്ല വേണ്ടും...' എന്ന മനോഹരമായ മറ്റൊരു പാട്ടുമുണ്ട് ഈ സിനിമയില്*. അന്ന് സോഷ്യല്*മീഡിയ ഉണ്ടായിരുന്നെങ്കില്* ഒരുപക്ഷേ റീലുകളായി പടര്*ന്നുകയറിപ്പോകുമായിരുന്ന ഒരു പാട്ടാണിത്. നന്*പകലില്*, ഒരു ബസ്സില്* നിന്നും രാത്രിനേരത്ത് മുഴങ്ങി കേള്*ക്കുന്ന ഈ പാട്ട് സിനിമയിലെ ഏറ്റവും മനോഹരവും, കഥാഗതിയെ മാറ്റാന്* തക്ക മൂര്*ച്ചയുള്ള ഒരു സന്ദര്*ഭവും ആയിരുന്നു.
സിനിമാസംഗീതത്തില്* 'ആധുനികമായ' പാട്ടുശൈലിയിലേക്ക് ഒരു സ്ത്രീ ശബ്ദം കൊണ്ടുവന്ന ഗായികയാണ് അവര്*. തമിഴകത്ത് ടി. എം. സൗന്ദര്*രാജനുമായുള്ള ഏറ്റവും കൂടുതല്* യുഗ്മഗാനങ്ങള്* പി. സുശീലയുടേത് ആയിരുന്നു. അവര്* രണ്ടുപേരും ചേര്*ന്നു തീര്*ത്ത പാട്ടുകള്* തമിഴിന്റെ ഏറ്റവും മധുരഗാനങ്ങളായിരുന്നു.
...........................
4) മ) മയക്കമാ, കലക്കമാ...
സുമൈ താങ്കി (1962)
യ) അനുരാഗനാടകത്തിന്*...
നിണമണിഞ്ഞ കാല്*പ്പാടുകള്* (1963)
മയക്കമാ, കലക്കമാ
മനതിലേ കുഴപ്പമാ
വാഴ്കയില്* നടുക്കമാ..
വാഴ്കൈ എന്*ട്രാല്*
ആയിരമിരുക്കും
വാസല്* തോറും
വേദനെയ് ഇരുക്കും
വന്ത തുന്*പം
യെതു വെന്*ട്രാലും
വാടി നിന്*ട്രാല്*
ഓടുവതില്ലൈ...
( മയക്കമാ, കലക്കമാ ...)
സുമൈ താങ്കി എന്ന സിനിമയിലെ പാട്ട്. ജെമിനിഗണേശന്* നായകനായ സിനിമ. സംഗീതം എം എസ് വിശ്വനാഥന്*, ടികെ രാമമൂര്*ത്തി. ഇതെഴുതിയതും കണ്ണദാസന്* തന്നെ. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതത്തെ, സ്വന്തം ഇഷ്ടങ്ങളെ, പ്രണയത്തെ ഒക്കെ ത്യാഗം ചെയ്യുന്ന ഒരു നായകന്* തീക്ഷണമായ മനോദുഃഖങ്ങളിലും, മനോവിഭ്രാന്തികളിലും പെട്ട് അവസാനം ഒരു പാതിരിയായി മാറുന്നതാണ് കഥ. മനോവിഭ്രാന്തിയില്* പെട്ടുഴലുമ്പോള്* വരുന്നൊരു പാട്ടാണിത്.
നിലവേ എന്നിടം, നിനൈപ്പതെല്ലാം നടന്തു വിട്ടാല്*, കാലങ്കളില്* അവള്* വസന്തം, മനിതന്* എന്*പവന്*, നെഞ്ചം മറപ്പതില്ലൈ തുടങ്ങി ഒരുപാട് പാട്ടുകള്* പാടിയ പി.ബി ശ്രീനിവാസന്* ആണ് ഗായകന്*. പി.ബി ശ്രീനിവാസന്* - സുശീല - എസ് ജാനകി യുഗ്മഗാനങ്ങളും ഒരുപാട് വന്നിരുന്ന കാലം.
അക്കാലത്തെ ഏറ്റവും അനന്യമായ ഒരു ശബ്ദമായിരുന്നു പി.ബി ശ്രീനിവാസന്റെത്. ഒരുപക്ഷെ എ.എം രാജയായിരുന്നു അതുപോലൊരു ശബ്ദത്തിന് ഉടമയായിരുന്ന മറ്റൊരു ഗായകന്*. പക്ഷെ ഏറ്റവും കൂടുതല്* ഉപയോഗിക്കപ്പെട്ടതും, മുഖ്യധാരയിലേക്ക് വന്നതും പി.ബി.ശ്രീനിവാസന്റെ സ്വരമായിരുന്നു. ജെമിനി ഗണേശനെ പോലെ, വളരെ 'മയമുള്ള' അഭിനയരീതികള്*ക്ക് ഏറ്റവും അനുയോജ്യമായ ഒരു ശബ്ദമായിരുന്നു അത്.
സമാനമായി മലയാളത്തില്* പി.ബി.ശ്രീനിവാസ് പ്രേം നസീറിനു നല്*കിയ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. യേശുദാസ് -പ്രേം നസീര്* കൂട്ടുകെട്ട് പ്രബലമാകുന്നതിനും മുമ്പുള്ള കാലം!
നിണമണിഞ്ഞ കാല്*പാടുകളില്*, എം.എസ് ബാബുരാജ്- പി.ഭാസ്*കരന്* ഒന്നിച്ചു ചെയ്ത്, പി.ബി.ശ്രീനിവാസ് പാടിയ പാട്ടുകള്* മലയാളികളുടെ മനസ്സുകളില്* ഉറങ്ങിക്കിടക്കുന്നുണ്ട്. മാമലകള്*ക്കപ്പുറത്ത്, പടിഞ്ഞാറേ മാനത്തുള്ള തുടങ്ങിയവക്ക് പുറമെ അതിലെ 'അനുരാഗ നാടകത്തിന്*' എന്ന പാട്ട് നന്* പകലില്*, പ്രത്യേകിച്ച് ഒരു രംഗപ്രാധാന്യത്തോടെ അല്ലെങ്കിലും വളരെ യാദൃഛികമായി കേള്*ക്കാനാകും. 'ഡാ, ഇതിനെക്കാളും പഴയതൊന്നും ഇല്ലേ? മലയാള സിനിമ തുടങ്ങുന്നതിനും മുന്*പുള്ള വല്ലതും?' എന്നാണ് ജെയിംസ് ആ പാട്ടിനോടുള്ള പ്രതികരണമായി ഏറ്റവും പരിഹാസരൂപത്തില്* ചോദിക്കുന്നത് എന്നതാണ് അതിലെ വിരോധാഭാസം!
.................
5. വീട് വരൈ ഉറവ്, വീതി വരൈ മനൈവി...
പാതകാണിക്കൈ (1962)
ഈ പാട്ടില്*, തുടക്കം ഒരു ശ്ലോകത്തിന്റെ (വിരുത്തം) രീതിയില്* വരുന്ന ചില വരികളുണ്ട്.
'ആടിയ ആട്ടം എന്ന, പേസിയ വാര്*ത്തൈ എന്ന, തേടിയ ശെല്*വമെന്ന' എന്നിങ്ങനെയാണ് വരികള്*.
'വീട് വരൈ ഉറവ്
വീതി വരൈ മനൈവി
കാട് വരൈ പിള്ളൈ
കടൈസി വരൈ യാരോ...' എന്ന് പോകുന്നു ദാര്*ശനികമട്ടിലുള്ള വരികള്*.
'പാതകാണിക്കൈ' സിനിമ ജെമിനി ഗണേശന്*, സാവിത്രി, സി.ആര്*.വിജയകുമാരി, എം.ആര്*.രാധ, എസ് .എ അശോകന്* തുടങ്ങിയവര്* അഭിനയിച്ച ഒരു കുടുംബകഥയാണ്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബകലഹങ്ങളും, ബന്ധങ്ങളിലുള്ള വിള്ളലുകളും, തിരിച്ചറിവുകളും എല്ലാം ഉള്ളടക്കമായി വരുന്നു. അത്തരമൊരു സംഘര്*ഷഭരിതമായ സന്ദര്*ഭത്തില്* വരുന്ന ഈ പാട്ടില്* ജീവിതമൂല്യച്യുതിയെ കുറിച്ചുള്ള പശ്ചാത്താപവും, നിരര്*ത്ഥകതയും, തിരിച്ചറിവും എല്ലാമുണ്ട്.
പാടിയത് ടി. എം.സൗന്ദര്*രാജന്*. എഴുതിയത് കവി കണ്ണദാസന്*, സംഗീതം വിശ്വനാഥന്* - രാമമൂര്*ത്തി.
........................................
പാട്ടുകളുടെ ഘോഷയാത്ര
സിനിമയില്* കാണുന്ന ബസ് തന്നെ പഴയ കാലവും പേറി ഓടുന്നൊരു വാഹനമായി മാറുന്നുണ്ട്. ബസ്സ് ഡ്രൈവര്* തന്നെ പഴയകാല തമിഴ് പാട്ടാസ്വാദകനാണോ എന്നും സംശയിക്കേണ്ടി വരും. ഒരുപാട് പാട്ടുകള്* ആ ബസ്സില്* മാത്രമായി സംഭവിക്കുന്നുണ്ട്. സീര്*കഴിയും പി.ബി. ശ്രീനിവാസും ടി.എം. സൗന്ദര്*രാജനും പാടിയ പാട്ടുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ആ ബസ് യാത്ര. അവര്* മൂവരും ഒരുമിച്ച് പാടിയ ഒരു പാട്ട് ('അറോടും മണ്ണില്* എങ്കും' - പഴനി - 1965), ടി.എം. സൗന്ദര്*രാജനും പി.ബി. ശ്രീനിവാസും കൂടി പാടുന്ന മറ്റൊരു പാട്ട് ('പൊന്* ഒന്*ട്രു കണ്ടേന്* പെണ്* അങ്ക് ഇല്ലൈ' - പടിത്താല്* മട്ടും പോതുമാ - 1962) ഇങ്ങിനെ അറുപതുകളിലെ-അതായത് സിനിമയുടെയും സിനിമാപ്പാട്ടുകളുടെയും തുടക്കകാലത്തെ- മൂന്നു ഗായകരും ഒരുമിച്ച് സംഗമിക്കുന്ന ഒരു ചേലുള്ള ബസ്സാണത്!
ഈ പാട്ടുകള്*ക്ക് പുറമേ സിനിമ നടക്കുന്ന കാലയളവ് സൂചിപ്പിക്കാനെന്നോണം ചില പാട്ടുകള്* പശ്ചാത്തലത്തിലും കേള്*ക്കാം. ടി.വി.യില്* നിന്നോ, റേഡിയോയില്* നിന്നോ വരുന്ന 'ചിന്ന ചിന്ന ആസൈ' എന്ന റോജ സിനിമയിലെ പാട്ട് ഒരുദാഹരണം. അങ്ങിനെയുള്ള ചില പാട്ടുകള്* പല രംഗങ്ങളിലും വിദൂരതകളില്* നിന്നും കേള്*ക്കാം. 'വീട്ടക്ക് വീട്ട്ക്ക് വാസപ്പടി വെണോം' എന്ന 'കിഴക്കു വാസല്*' സിനിമയിലെ പാട്ട് മമ്മൂട്ടിയുടെ കഥാപാത്രം ഒരു ഭാഗത്ത് മൂളുന്നുണ്ട്. പക്ഷെ പശ്ചാത്തലത്തില്* ഉറക്കെ കേള്*ക്കുന്ന പാട്ടുകള്* മിക്കതും അറുപതുകളോ, ചിലത് അന്*പതുകളിലെയോ ഒക്കെ പാട്ടുകളുടെ ശകലങ്ങളാണ്. ഇവിടെ സൂചിപ്പിക്കാത്ത പല പാട്ടുകളും സിനിമക്കകത്ത് ഉണ്ട്. മുള്ളും മലരും (1978 ) എന്ന സിനിമയിലെ യേശുദാസ് പാടുന്ന 'സെന്താഴം പൂവില്*' എന്ന പാട്ട് മറ്റൊരു ഉദാഹരണം
...............................
കടുംകെട്ടു പിണഞ്ഞ ജീവിതങ്ങളും സംഗീതത്തിന്റെ ശബ്ദവും (The Sound of Music )
പഴയ പാട്ടുകള്* കൊണ്ട് കോര്*ത്തെടുത്തൊരു പാട്ടുനൂലില്* കൂടി ജീവിക്കുന്ന ജീവിതം എങ്ങിനെയായിരിക്കും? അതാണ് നന്*പകലിലെ The Sound of Music. ഉള്ളു കലങ്ങി ആഴക്കയങ്ങളിലേക്ക് മുങ്ങിത്താഴ്ത്തുന്ന ദുഃഖം, ജീവിത നാടകത്തെക്കുറിച്ചുള്ള തിരിച്ചറിവ്. ഈ ഓര്*മ്മകള്* ഉണര്*ത്തുന്നതാണ് ഈ പാട്ടുകളുടെ അടിസ്ഥാന ഭാവം, ശബ്ദം.
സിനിമകളില്* സംഗീത പരിചരണരീതികള്*ക്ക് പ്രാധാന്യം നല്*കുന്ന ലിജോ ഈ സിനിമയില്* പാട്ടുകളെ ഏറ്റവും മനോഹരമായി, ചില അമൂര്*ത്തശബ്ദങ്ങളായി ഉപയോഗിക്കുന്നു.
അതുപോലെ തന്നെയാണ് ലിജോയുടെ പല സിനിമകളിലും കാണുന്ന കുഴഞ്ഞുമറിഞ്ഞു പോകുന്ന ജീവിതങ്ങള്*, സ്വയം നഷ്ടപ്പെട്ടു പോകുന്നവര്* എന്നീ ഘടകങ്ങള്*.ഈ 'കുഴപ്പങ്ങള്*ക്ക്' ഏറ്റവും മനോഹരമായ പിന്നണിഗാനങ്ങള്* കൂടി ചേര്*ത്തുവെച്ചപ്പോള്* അത് 'സംഗീതനാദമായി- The Sound of Music-ആയി മാറി. അങ്ങിനെയൊരു 'പശ്ചാത്തല ശബ്ദമായാണ്' ഈ പാട്ടുകള്* ഉടനീളം വന്നുപോകുന്നത്. അവ മിക്കവയും കഥയുടെ ഗതിമാറുന്ന വേളകളില്* പശ്ചാത്തലത്തില്* മുഴങ്ങുന്ന ശബ്ദങ്ങളുമാകുന്നു. ഒരു കഥാപാത്രത്തിന്റെ നേരിട്ടുള്ള വ്യക്തിഗത ഭാവപ്രകാശനങ്ങളില്* നിന്നും മാറി പാട്ടുകള്* ഏറ്റവും സ്വാഭാവികതയോടെ അമൂര്*ത്തമായ (abstract) ചില ശബ്ദങ്ങളായി മാറുകയാണ്. അതും പഴയ പാട്ടുകള്*.
ഒരു ദുരൂഹനാടകം (Mystery-drama)' എന്നൊക്കെ പറയാവുന്ന ഈ സിനിമയിലെ പ്രകൃതിദൃശ്യങ്ങളും, സ്ഥലഭാവനകളും, മനുഷ്യരും, പെരുമാറ്റങ്ങളും യഥാതഥമായി (realistic) അനുഭവവേദ്യമാക്കുന്നതില്* ഈ പശ്ചാത്തല ശബ്ദത്തിന് വലിയൊരു പങ്കുണ്ട്. അതിലൊരു ശബ്ദമാണ് 'സംഗീതനാദം', 'പാട്ടുകളുടെ ശബ്ദം' എന്ന് മാത്രം. എന്നാല്* ഒരു നാടകം പോലെ, ദുരൂഹവും, ഭ്രമാത്മകമായും ആയ സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
അഭിനയരീതികളൊഴിച്ച് മറ്റെല്ലാം 'നാടകീയമാവുക' എന്നതാണ് സിനിമയുടെ പരിചരണരീതി. ഈ നാടകീയതയെ പ്രതിഫലിപ്പിക്കുവാന്* പഴയ പാട്ടുകളിലൂടെ സാധിക്കുന്നു. പാട്ടുകളുടെ ഏറ്റവും മനോഹരമായ തിരഞ്ഞെടുപ്പുകളും, ഉപയോഗിച്ച സ്ഥാനങ്ങളും വാക്കുകള്*ക്കുമപ്പുറത്തുള്ള ഒരു ലോകത്തേക്ക് വാതില്* തുറന്നിടുന്നു. കഥാപാത്രങ്ങളും കാണികളും ഒരേ വികാരം പങ്കിടുന്നു.
അവിടെ പാട്ടുകള്* ജീവിക്കുന്നത് ശരിക്കും കഴിഞ്ഞു പോയ കാലങ്ങളിലാണ് എന്നും പറയാം. ഇന്നത്തെ പാട്ടുകള്* നാളേക്ക് വേണ്ടിയുള്ളതാവും. ഇത് നന്*പകല്* സത്യമാക്കി തരുന്നുണ്ട്. സിനിമ തുടങ്ങുമ്പോള്* മണ്*മറഞ്ഞു പോയൊരു തലമുറയുടെ പാട്ടുകാരുടെയും എഴുത്തുകാരുടെയും സംഗീതസംവിധായകരുടെയും (ജീവിച്ചിരിക്കുന്നവരും ചേര്*ന്ന) ഒക്കെ പേരുകള്* തെളിയുന്നത് തീയറ്ററിലിരുന്ന് സിനിമ കണ്ടവര്*ക്ക് മറക്കാനാവാത്ത ഒരനുഭവമായിരുന്നിരിക്കും.
പി. സുശീല, സീര്*കഴി ഗോവിന്ദരാജന്*, ടി. എം.സൗന്ദര്*രാജന്*, കെ.വി. മഹാദേവന്*, എം.എസ്. വിശ്വനാഥന്*. ടി .കെ. രാമമൂര്*ത്തി, കണ്ണദാസന്*, വാലി, പി. ഭാസ്*കരന്*, എം എസ് ബാബുരാജ് എന്നിങ്ങനെ പലപേര്* അടങ്ങുന്ന തമിഴ് -മലയാള സിനിമാപ്പാട്ടു സംസ്*കാരവും, നാടകവും സിനിമയും കൂടിക്കലര്*ന്ന പഴയ ഒരു സിനിമാ-നാടക കാലവും നീണ്ട ഒരുറക്കത്തില്* നിന്നും പതുക്കെ ഒരു കഥയിലേക്ക് ഉണര്*ന്നു വരുന്നു. അവരുണര്*ന്നത് സുന്ദരത്തിന്റെ മനസ്സില്* നിന്നാണ്. സുന്ദരത്തിന്റെ ജീവിതപരിസരം നിറയെ അയാളുടെ വിശ്വാസ പ്രമാണങ്ങളും, സംസ്*കാരങ്ങളും, അത് കണ്ണിചേരുന്ന ഓര്*മ്മയിലെ പാട്ടുകളും, നടന്മാരും, സിനിമകളും, ആയിരുന്നു.
.............................
ഒരു വശത്ത് ജെയിംസെന്ന നമ്മുടെ പ്രായോഗികജീവിതവും, മറുവശത്ത് സുന്ദരമെന്ന- നമ്മുടെ ഉള്ളിനുള്ളിലെ രൂഢമൂലമായ വിശ്വാസങ്ങളും, സാസ്*കാരികപരിസരങ്ങളും, ഭ്രമാത്മകതകളും. രണ്ടും ചേര്*ന്ന കുഴഞ്ഞുമറിച്ചിലുകളുടെ ജീവിതത്തില്*, പഴയ പാട്ടുകള്*ക്കുള്ള സ്ഥാനം ഗൃഹാതുരതയുടെ ചാരുകസേരയോ, പ്രണയമോ, മഴയോ മാത്രമല്ല. മറിച്ച് നമ്മുടെ തന്നെ അകത്തുള്ള, നമുക്ക് കാണാനാകാത്ത, മുന്*തലമുറയുടെ ജീവിതപരിസരങ്ങളെ അടക്കിവെച്ച സുഖദുഃഖങ്ങളുടെ, സ്വാതന്ത്ര്യബോധങ്ങളുടെ, വിശ്വാസ-അവിശ്വാസ ദ്വന്ദ്വങ്ങളുടെ ഈണങ്ങളാണ് എന്നും ഈ സിനിമ വ്യക്തമായി പറയുന്നു. കാതോര്*ത്താല്*, ഈ പഴയ തമിഴ് - മലയാള പാട്ടുകളിലൂടെ നമുക്കത് കേള്*ക്കാനാകും.