Originally Posted by
Jomon Thiru
അടി കപ്യാരേ കൂട്ടമണി ◉ A RETROSPECT
■കുട്ടികളിൽ സർഗാത്മകത വളർത്തുന്നതിൽ, കഥകളും കവിതകളും വളരെ വലിയ പങ്കുവഹിക്കുന്നു. ബാല്യകാലങ്ങളിൽ, തങ്ങളുടെ ഭാവനകൾക്കനുസൃതമായി കേൾക്കുന്ന കഥകൾ, അവരുടെ ചിന്താധാരകളെ ഉണർത്തുന്നതിനും, തദ്വാരാ മാനസിക ക്രമവത്കരണത്തിനും, അതിലുപരി, ഒരു നല്ല സമൂഹജീവിയായി വളരാൻ അവനെ സഹായിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.
■അത്തരത്തിൽ, അങ്ങ്* കാസർകോഡ്* മുതൽ, പാറശ്ശാലവരെയുള്ള, ഇന്ന് മുപ്പതിനോടടുത്ത്* പ്രായമുള്ള ഏവരും തങ്ങളുടെ ബാല്യകാലത്ത്*, സഹപാഠികളിൽ നിന്നും കേട്ടുവളർന്ന രണ്ട്* കഥകളുണ്ട്*. (CBSC students ഇതിൽ പെടില്ല.) അതിലൊന്നാണ്*, വികാരങ്ങളുള്ള ഒരു വികാരിയച്*ഛന്റെയും കപ്യാരുടേയും കഥ. കർത്താവിന്റെ ദാസനായ ആ അച്ഛന്*, ഒന്നും അറിയില്ലായിരുന്നു. (ഒന്നും) അങ്ങനെ, ഒരവധിധിവസം, കപ്യാരുടെ സഹായത്തോടുകൂടി, പള്ളിമേടയിൽ, വച്ച്*, കപ്യാരുടെ മധ്യസ്ഥതയിൽ, പള്ളിമണിയുടെ സഹായത്തോടെ, എല്ലാം (എല്ലാം) പഠിക്കുവാനിടയാവുന്നു.
"അവിടെ അച്ഛന്റെ പഠനം, ഇവിടെ കപ്യാരുടെ പള്ളിമണി"
"അവിടെ അച്ഛന്റെ പഠനം, ഇവിടെ കപ്യാരുടെ പള്ളിമണി"
ഒടുവിൽ... ആ അച്ഛൻ ഉച്ചത്തിൽ വിളിച്ചുപറയുകയാണ്* സുഹൃത്തുക്കളേ... വിളിച്ചുപറയുകയാണ്*... "അടി കപ്യാരേ കൂട്ടമണി.."
(ഇനി മറ്റൊരു കഥയുണ്ട്*, അത്*, ഒരു മഹാരാജാവിന്റെയും റാണിയുടെയും സൈന്യാധിപന്റെയും കഥയാണ്*, അത്* ഞാൻ ഒടുവിൽ പറയാം.)
■പേരിനു പിന്നിലുള്ള ഈ കഥ അറിയാമായിരുന്നതുകൊണ്ട്*, 132 minutes ദൈർഘ്യമുള്ള ഈ ചിത്രം, ഈ പേരിൽ അനൗൺസ്* ചെയ്തപ്പോഴേ എന്റെ മനസ്സിൽ ആകാംഷ ഉത്ഭവിച്ചിരുന്നു.
■നഗരത്തിലെ, ആൺകുട്ടികൾ മാത്രം താമസിക്കുന്ന ഒരു ഹോസ്റ്റലിൽ ഒരു പെൺകുട്ടി വന്നുപെട്ടാലുള്ള അവസ്ഥ എന്തായിരിക്കും? ലോർഡ്* വില്ലേജ്* ബോയ്* ഹോസ്റ്റലിൽ താമസിക്കുന്ന ഭാനുപ്രസാദ്*, ബ്രൂണോ, റെമോ, കോശി എന്നിവരുടെ ഇടയിലേക്ക്* ഒരു നാൾ ഒരു പെൺകുട്ടി വന്നെത്താനിടയാവുന്നു. നാലു ദിവസങ്ങളിൽ അവിടെ നടക്കുന്ന കാര്യങ്ങളാണ്* ഈ ചിത്രത്തിൽ.
■ചിത്രത്തിലെ ഒരേയൊരു സ്ത്രീകഥാപാത്രമായ അധിഷ്ഠലക്ഷ്മിയായി നമിത പ്രമോദ്* വേഷമിടുന്നു. വളരെ മികച്ച സാന്നിധ്യമായിരുന്നു നമിതയുടേത്*.
■കുഞ്ഞിരാമായണത്തിലെ വിഡ്ഢി വേഷത്തിനുശേഷം, ധ്യാൻ ശ്രീനിവാസന്റെ ഭാനുപ്രസാദ്* എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നു.
■ലുക്കിലും വാക്കുകളിലും തനി കോമഡി കഥാപാത്രമായ 'ബ്രൂണോ' ആയി വേഷമിട്ടത്*, അജു വർഗ്ഗീസ്*. നീരജ്* മാധവ്* അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്* റെമോ. രണ്ടുപേരുടേയും പ്രകടനങ്ങൾ ഒരു രക്ഷയും ഇല്ലായിരുന്നു. കോശിയായി അഭിനയിച്ചത്* വിനീത്* മോഹൻ.
■ഫാദർ ആൽഫ്രഡ്* കാട്ടുവിളയിൽ എന്ന പള്ളി വികാരിയെ അവതരിപ്പിക്കുന്നത്* മുകേഷും 'ശാന്തൻ' എന്ന കപ്യാരുടെ മുഴുനീള വേഷത്തിൽ ബിജുക്കുട്ടനും അഭിനയിച്ചു.
■സിനിമകൾക്ക്* അഭിപ്രായങ്ങൾ എഴുതാറുള്ള ജോമോൻ തിരു എന്നയാളെ രൂക്ഷമായി തെറിവിളിക്കുകയും, പിന്നീട്* അയാളുടെ സുഹൃത്തുക്കളെ അവഹേളിക്കുകയും, ഒടുവിൽ Super star മോഹൻലാലിനെ അപമാനിച്ച് പൊങ്കാലകൾ ഏറ്റുവാങ്ങിയ ശ്രീ.(തരികിട)സാബു അവർകൾ, ഈ ചിത്രത്തിൽ 'വേലുച്ചാമി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
■വളരെ ചെറിയ വേഷത്തിൽ കോട്ടയം പ്രദീപ്* വേഷമിട്ടു.
♪♬ Music & Original Scores
■'മുറി'പ്പാട്ടുകൾ ചെയ്യാറുള്ള, ഷാൻ റഹ്മാനാണ്* ചിത്രത്തിന്റെ സംഗീതം. ഹിറ്റ്* മാസ്സ്* ബി.ജി.എം. ആയ 'ആട്* ഒരു ഭീകരജീവിയാണ്*'നു ശേഷം, ഗംഭീര പശ്ചാത്തല സംഗീതമായിരുന്നു. "അവന്റെ മാവും പൂത്തില്ലേ.." എന്നുതുടങ്ങുന്ന ടൈറ്റിൽ ഗാനവും, രണ്ടാം ഗാനവും, കേൾക്കാൻ ത്രിൽ ആയിരുന്നു. ഉപയോഗിക്കപ്പെട്ട ഇൻസ്*ട്രുമെന്റ്സും നന്നായിരുന്നു
◉Overall view
■വളരെ രസകരമായ ഒരു ചിത്രം. യുവത്വത്തിന്റെ തുടിപ്പുകൾക്കൊപ്പം നിൽക്കുന്ന സിനിമ. ഇതുവരെ കേൾക്കാത്ത കഥ. തുടക്കം മുതൽ കോമഡി നിറഞ്ഞ ഒരുനിമിഷം ബോറടിക്കാത്ത വിധത്തിലുള്ള ആഖ്യാനശൈലി. എല്ലാ നടന്മാരും മികച്ച പ്രകടനം.
■ഫ്രൈഡേ ഫിലിം ഹൗസ്* അവതരിപ്പിക്കുന്ന ആറാമത്തെ പുതുമുഖ സംവിധായകനായ ജോൺ വർഗ്ഗീസ്* ആണ്* ചിത്രത്തിന്റെ സംവിധായകൻ. സസ്പെൻസ്* നിറഞ്ഞ, പക്വതയുള്ള മേക്കിംഗ്*.
■കുഞ്ഞിരാമായണം എനിക്കൊട്ടും ഇഷ്ടപ്പെടാതിരുന്ന ചിത്രമായിരുന്നു. സ്വാഭാവികമായും അതേ ടീമിന്റെ ചിത്രം എന്ന നിലയിൽ എനിക്ക്* ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എങ്കിൽ ഈ ചിത്രം വളരെ ഇഷ്ടപ്പെട്ടു. ഹോസ്റ്റൽ മുറികളിലെ സംസാരവും, സൗഹൃദവും അവതരിപ്പിച്ചത്* ഗംഭീരമായിരുന്നു.
■മുകേഷിന്റെ സെൽഫ്* ട്രോൾ വേറെ ലെവലായിരുന്നു. ഒരു മികച്ച entertainer എന്ന നിലയിൽ എനിക്ക്* ചിത്രം ഏറെ ഇഷ്ടപ്പെട്ടു. നിങ്ങൾക്കും അങ്ങനെതന്നെ ആയിരിക്കും.
◉My Rating:
★★★☆☆
◉വാൽക്കഷണം:
■ഞാൻ ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ, ബാല്യകാലത്ത്* നാം കേട്ട രണ്ട്* കഥകളുണ്ടെന്ന്, അതിൽ ഒന്ന് എല്ലാവർക്കും വ്യക്തമായല്ലോ. സമയക്കുറവ്* മൂലം രണ്ടാമത്തെ കഥ ഞാനിവിടെ എടുത്തുദ്ധരിക്കുന്നില്ല. എങ്കിലും ഒരു ക്ലൂ തരാം. ഒപ്പം ഫ്രൈഡേ സിനിമാസിന്റെ ബാനറിൽ വിജയ്* ബാബുവും സാന്ദ്രാ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന അടുത്ത ചിത്രത്തിന്റെ പേരും നോം ഇവിടെ അനാഛാദനം ചെയ്യുന്നു.
"സ്ലാങ്ക്യൂ..."
_______________________________ ജോമോൻ തിരു