Sent from my iPhone using Tapatalk
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
"മാധവീയം' ചിത്രീകരണം പൂർത്തിയായി
വിനീതും പുതുമുഖ നായിക പ്രണയയും മുഖ്യവേഷങ്ങളിൽ എത്തുന്ന പ്രണയ ചിത്രം "മാധവീയം' ചിത്രീകരണം പൂർത്തിയാക്കി. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നന്ദനമുദ്ര ഫിലിംസിന്*റെ ബാനറിൽ എസ്.കുമാറാണ്. തേജസ് പെരുമണ്ണയും സുധിയും ചേർന്നാണ് ചിത്രത്തിന്*റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്*റെ ഷൂട്ടിംഗ് കോഴിക്കോട്ട് പൂർത്തിയായി.
പുതുമ നിറഞ്ഞ പ്രണയകഥയിൽ മാധവ് ദേവ് എന്ന ചിത്രകാരനായാണ് വിനീത് എത്തുന്നത്. ബാബു നന്പൂതിരി, മാമുക്കോയ, തേജസ് പെരുമണ്ണ, സി.വി.ദേവ്, വിനോദ് കോവൂർ, ഗീതാവിജയൻ, ലളിതശ്രീ, അംബിക മോഹൻ തുടങ്ങി നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
വി.അരവിന്ദാണ് ചിത്രത്തിന്*റെ ഛായാഗ്രാഹകൻ. അശ്വകുമാർ, സുധി എന്നിവരുടെ വരികൾക്ക് സുധി സംഗീതം നൽകുന്നു. കപിൽ ഗോപാലകൃഷ്ണനാണ് എഡിറ്റർ. പിആർഒ ഏബ്രഹാം ലിങ്കൺ.
പെണ്ണൊരുത്തി റിലീസിന്
സ്ത്രീശാക്തീകരണം പശ്ചാത്തലമാക്കി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, കേരള സ്റ്റേറ്റ് വനിതാ വികസന കോർപറേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നോളജ് ട്രീ ഫൗണ്ടേഷൻ ഒരുക്കുന്ന ചിത്രമാണ് പെണ്ണൊരുത്തി. സുധി കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേഷ് ഹെബാർ, അൻസിബ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ജസ്റ്റിൻ, സുരേഷ് ബാബു, സുധീഷ്, അക്ഷര, രമ നാരായണൻ, ദേവി ബാലാമണി എന്നിവരും ചിത്രത്തിലുണ്ട്.
ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലൻസ് ഡിസംബർ എട്ടിന്, സമാന്തര പ്രദർശനമല്ല
തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തുന്നവർക്കു കാണാനായി ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലൻസ് എന്ന ചിത്രം ഡിസംബർ എട്ടിന് ഏരീസ്പ്ലക്*സിൽ റിലീസ് ചെയ്യുന്നു. ചലച്ചിത്ര മേളയിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. ഈ സാഹചര്യത്തിൽ സമാന്തര പ്രദർശനം എന്ന വിവാദ വ്യാഖ്യാനം നടത്തരുതെന്നും മലയാള ചിത്രം അല്ലാത്തതിനാൽ കേരളത്തിൽ വ്യാപക റിലീസ് സാധിക്കില്ലെന്നും ഡോ. ബിജു ചൂണ്ടിക്കാട്ടി. കേരള മേളയിൽ ഈ ചിത്രം കാണാനായി ഒട്ടേറെ പേർ കാത്തിരിക്കുന്നുണ്ട്. അവർക്കു കാണാൻ അവസരമൊരുക്കുക എന്നതു കൂടി ലക്ഷ്യമിട്ടാണു ചിത്രം റിലീസ് ചെയ്യുന്നതെന്നു ബിജു പറഞ്ഞു.
21 രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ട സൗണ്ട് ഓഫ് സയലൻസ് ഹിന്ദി, ടിബറ്റൻ, പഹാരി ഭാഷകളിലാണ് എടുത്തിരിക്കുന്നത്. കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രങ്ങളുടെ മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം, ഓസ്*ട്രേലിയയിലെ ക്വീൻസ്*ലാൻഡ് ഇന്ത്യൻ ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം എന്നിവ ഈ ചിത്രം നേടിയിരുന്നു.വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന സുഹൃത്തുക്കൾക്കു താൽപര്യമുണ്ടെങ്കിൽ തിയറ്ററിൽ പോയി സിനിമ കാണാം.
ഈ ചിത്രം മേളയിൽ പ്രദർശനത്തിന് ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞവർഷം തന്റെ കാടു പൂക്കുന്ന നേരം എന്ന ചിത്രത്തിന് ഉണ്ടായിരുന്ന പോലെ വലിയ ജനത്തിരക്ക് ഉണ്ടാകും എന്ന തിൽ സംശയമില്ല. എന്നാൽ കാണികളിൽ 10% എങ്കിലും തിയറ്ററിൽ പണം കൊടുത്തു സിനിമ കാണാൻ എത്തുമോ എന്നാണ് തങ്ങൾ ഉറ്റു നോക്കുന്നത്. മേളയിൽ തിക്കിത്തിരക്കുന്ന ജനം തിയറ്ററിൽ പണം മുടക്കി ഇത്തരം സിനിമ കാണാൻ വരില്ല എന്ന വാദം ശരിയല്ല എന്നു തെളിയിക്കാനുള്ള ഒരവസരം കൂടിയാണ് ഇതെന്നു ഡോ. ബിജു ചൂണ്ടിക്കാട്ടി.
IFFK competition section Malayalam film.