MQ
Sponsored Links ::::::::::::::::::::Remove adverts | |
'ഇന്* ദി നെയിം ഓഫ് കുമ്പളങ്ങി' ജൂലെെയില്* ചിത്രീകരണം തുടങ്ങും
കൊച്ചി > പശ്ചിമ കൊച്ചിയിലെ ടൂറിറ്റ് കേന്ദ്രമായ കുമ്പളങ്ങിയുടെ ഗ്രാമീണ ജീവിത പശ്ചാത്തലത്തില്* ഒരു സിനിമ ഒരുങ്ങുന്നു. 'ഇന്* ദി നെയിം ഒാഫ് കുമ്പളങ്ങി' എന്ന പേരിൽ പ്രശസ്ത ഗായകന്* പ്രദീപ് പള്ളൂരുത്തിയാണ് ചിത്രം നിര്*മ്മിക്കുന്നത്. റിലാക്സ് സിനിമയുടെ ബാനറിള്* ജെ ഫ്രാന്*സിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്* പ്രശസ്ത താരങ്ങള്*ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ക്യാമറ സജന്* കളത്തില്*. ജൂലെെയില്* ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മന്ത്രി റ്റി. പി. രാമകൃഷ്ണന്* സിനിമയില്*
കോഴിക്കോട്> തൊഴില്* മന്ത്രി റ്റി.പി. രാമകൃഷ്ണന്* ‘പെന്*മസാല’ എന്ന ചിത്രത്തില്* പ്രധാനവേഷത്തി ലെത്തുന്നു. ‘കൃഷ്ണയക്ഷ’ എന്ന ചിത്രത്തിനുശേഷം, ട്വൊന്റി പ്രൊഡക്ഷന്*സിനുവേണ്ടി സുനീഷ് നീണ്ടൂര്* രചനയും, സംവിധാനവും നിര്*വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്*ത്തിയായി.
മന്ത്രിയുടെ വേഷം തന്നെയാണ് റ്റി. പി. രാമകൃഷ്ണന്* ചിത്രത്തില്* അവതരിപ്പിക്കുന്നത്. കോഴിക്കോട് സുരേഷ് പുത്തൂരിന്റെ ഭവനത്തില്* വെച്ചാണ് മന്ത്രിയുടെ രംഗങ്ങള്* ചിത്രീകരിച്ചത്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തില്* മന്ത്രി ചില നിര്*ദ്ദേശങ്ങള്* കൊടുക്കുന്ന രംഗമാണ് ചിത്രീകരിച്ചത്.
ബോളീവുഡ് നടന്* ശൌര്യസിംങ് മന്ത്രിയോടൊപ്പം, ഹിന്ദിക്കാരനായ കലക്ടര്* രാജ് പുരോഹിതിന്റെ വേഷം അവതരിപ്പിച്ചു. സര്*ക്കിള്* റിജോ വര്*ഗീസായി ജിബി ഗോപാലും, എസ്. പി. ശിവനാരായണനായി രാജേഷും, എസ്. ഐ. സുരേഷ് ഗോപാലായി സജി ഗോപുവും, പരിസ്ഥിതി പ്രവര്*ത്തകനായ ശ്രീധരന്* മാഷായി പി.ജെ. പൌലോസും, കോണ്*ട്രാക്ടര്* മാത്തുക്കുട്ടിയായി സൈജു സണ്ണിയും വേഷമിട്ടു.
ട്വൊന്റി പ്രൊഡക്ഷന്*സിനുവേണ്ടി സുനീഷ് നീണ്ടൂര്* രചനയും, സംവിധാനവും നിര്*വ്വഹിക്കുന്ന ‘പെന്*മസാല’ ഉടന്* തീയേറ്ററിലെത്തും. ഛായാഗ്രഹണം - റെജി വി. കുമാര്*, ഗാനങ്ങള്* - സുനീഷ് നീണ്ടൂര്*, സംഗീതം - ഇമ്മാനുവേല്* ജോണ്*സന്*, പി. ആര്*.ഒ. - അയ്മനം സാജന്*.
സിസ്*റ്റർ ജിയ: ഇനി സിനിമയുടെയും 'സിസ്*റ്റർ'
സിസ്റ്റർ ജിയ
കുടുംബജീവിതത്തിലെ സ്നേഹബന്ധങ്ങളുടെ കഥയാണ് സിസ്റ്റർ ജിയ എന്നും കുട്ടികളോടു പറയുന്നത്. വാത്സല്യം തുളുമ്പുന്ന അത്തരം കഥകൾ ഒട്ടേറെയുണ്ട് ഇവരുടെ മനസ്സിൽ. ക്രിസ്ത്യൻ ആനുകാലികങ്ങളിലെ രചനകളിലൂടെ ശ്രദ്ധേയയായ സിസ്റ്റർ ജിയയുടെ കഥകൾക്ക് അതുകൊണ്ടു തന്നെ കുട്ടികളുടെ മനസ്സിൽ ഏറെ സ്വാധീനം ചെലുത്താനുമായി.
കുട്ടികൾക്കായുള്ള രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇവർ, ഇതിൽനിന്നു വ്യത്യസ്തമായി സമൂഹത്തിലേക്കു സ്നേഹത്തിന്റെ സന്ദേശമെത്തിക്കാനുള്ള പുതുവഴിയെ കുറിച്ചു നടത്തിയ അന്വേഷണമാണ് ഒടുവിൽ സിനിമയിലേക്കെത്തിയത്! അങ്ങനെ ഒന്നര വർഷത്തെ അധ്വാനത്തിനൊടുവിൽ ‘എന്റെ വെള്ളിത്തൂവൽ’ എന്ന പേരിൽ മലയോരത്തു നിന്ന് ഒരു ഒരു സിനിമ പിറന്നു.
കന്യാസ്ത്രീതന്നെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിർവഹിച്ചുവെന്ന പ്രത്യേകതയാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരു കന്യാസ്ത്രീയുടെ ആഴമായ ത്യാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം തോമാപുരത്താണ് ആദ്യമായി പ്രദർശനത്തിനെത്തിയത്.
ലാബിൽ നിന്നു വെള്ളിത്തിരയിലേക്ക്...
മെഡിക്കൽ സിസ്റ്റേഴ്*സ് ഓഫ് സെന്റ് ജോസഫ്സ് സന്യാസ സഭാംഗമായ സിസ്റ്റർ ജിയ എംഎസ്ജെ നേരത്തേതന്നെ വിവിധങ്ങളായ ആനുകാലികങ്ങളിലെ ബാലപംക്തികളിലൂടെ ശ്രദ്ധേയയായിരുന്നു. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ മെഡിക്കൽ ലാബിന്റെ ചുമതലയിലാണ് ഇവർ ഇപ്പോൾ പ്രവർത്തിക്കുന്നത്.
കത്തോലിക്കാ സഭ സമർപ്പിതവർഷാചരണം പ്രഖ്യാപിച്ചപ്പോൾ സമർപ്പിതരുടെ ജീവിതത്തെ കുറിച്ച് ഒരു ലഘുചിത്രം ഒരുക്കണമെന്ന ചിന്തയാണ് ആദ്യമുണ്ടായത്. ഇതിനായി നേരത്തേ എഴുതിയ തന്റെ കഥയ്ക്കു തിരക്കഥയൊരുക്കാനുള്ള ശ്രമമാരംഭിച്ചു. തിരക്കഥ പൂർത്തിയായതോടെ അതൊരു ഹ്രസ്വചിത്രമാക്കാനുള്ള തയാറെടുപ്പായി. സഭയിൽനിന്ന് ആദ്യം അനുമതി നേടി. കെസിവൈഎം പ്രവർത്തകരും സഹായവാഗ്ദാനവുമായി ഒപ്പം ചേർന്നു.
അവിടെ നിന്നാണ് എന്റെ വെള്ളിത്തൂവൽ എന്ന സിനിമയുടെ പിറവി. തുടർന്ന് ഇതിനായി പണം കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. സിസ്റ്റർ തന്നെ മുൻകൈയെടുത്ത് ഒട്ടേറെ ആളുകളെ സമീപിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ ആശീർവാദത്തോടെ പിന്നീട് സിനിമയുടെ ചിത്രീകരണമാരംഭിച്ചു.
മിന്നും താരങ്ങൾ...
തദ്ദേശീയരായ കുട്ടികൾക്കൊപ്പം പുതുമുഖങ്ങളെ കൂടി അണിനിരത്തി സിനിമയെടുക്കാനായിരുന്നു പദ്ധതി. പക്ഷേ തിരക്കഥയുടെ കരുത്ത് ചോർന്നുപോകാതിരിക്കാൻ താരങ്ങൾ തന്നെ ആവശ്യമായിരുന്നു. തുടർന്ന് പ്രശസ്ത താരങ്ങളെ രംഗത്തെത്തിക്കുകയായിരുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ സിസ്റ്റർ മെറീനയെ സരയു മോഹനാണ് അവതരിപ്പിക്കുന്നത്. കലാഭവൻ ഹനീഫ, സുശീൽകുമാർ, അൻസിൽ റഹ്മാൻ, ശ്രീലക്ഷ്മി, കണ്ണൂർ ശ്രീലത തുടങ്ങിയവർ മറ്റു വേഷങ്ങളും ചെയ്തു. പ്രമുഖ താരങ്ങൾക്കൊപ്പം കുട്ടികളും മികച്ച അഭിനയം കാഴ്ചവച്ചത് ചിത്രത്തിനു മുതൽക്കൂട്ടായി
പാട്ടിന്റെ പാലാഴി...
നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനും വിൻസെൻഷ്യൻ സന്യാസസഭാംഗവുമായ ഫാ. അഗസ്റ്റിൻ പുത്തൻപുര ഈണമിട്ട് സിസ്റ്റർ നിവേദിത എംഎസ്ജെ രചിച്ച ആദ്യഗാനം തയാറായി. ഗായിക സെലിൻ ജോസാണ് ഈ ഗാനം ആലപിച്ചത്. മറ്റൊരു ഗാനം രചിച്ചത് സിസ്റ്റർ ജിയ തന്നെയാണ്. ഗായകനും സംഗീതസംവിധായകനുമായ ജയദേവൻ ഈണം പകർന്ന ഈ ഗാനം പാടിയത് വാണിജയറാമാണ്. മൂന്നാമത്തെ ഗാനമൊരുക്കിയത് റോബർട്ട് ലിയോയാണ്. പാടിയത് പയ്യന്നൂർ കലേഷ്. പശ്ചാത്തലസംഗീതത്തിനായി സംഗീതസംവിധായകൻ അൽഫോൻസിനെയാണ് സമീപിച്ചത്. മറ്റു സിനിമകളുടെ തിരക്കുകൾക്കിടയിലും അദ്ദേഹം ഇവർക്കു വേണ്ടി സമയം കണ്ടെത്തുകയായിരുന്നു.
ആക്*ഷൻ..കട്ട്..
ആശുപത്രിയിലെ ജോലിയുടെ ഇടവേളകളിലാണ് സിസ്റ്റർ ജിയ സിനിമയുടെ അണിയറ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. തിരക്കഥയൊരുക്കൽ, ഷൂട്ടിങ്, ഗാനരചന, എഡിറ്റിങ്, ഡബ്ബിങ്, കളറിങ് തുടങ്ങി എല്ലായിടത്തും സിസ്റ്ററിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജോലിയുടെയും സഭാശുശ്രൂഷയുടെയും തിരക്കുകൾക്കിടയിലും സിനിമാ പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തേണ്ടിയിരുന്ന സിസ്റ്റർ ജിയയ്ക്ക് അനുവാദവും സകല പിന്തുണയും നൽകി എംഎസ്ജെ സന്യാസസഭാ അധികാരികളും സഹോദരിമാരും പ്രാർഥനാപൂർവം കൂടെ നിന്നു. ഇതോടെയാണ് കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലയിലെ വിവിധ കുടിയേറ്റ ഗ്രാമങ്ങളിലൂടെ 35 ദിവസം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായത്.
വരൂ, സിനിമ കാണാം...
പ്രദർശനത്തിന് തിയറ്ററുകൾ ലഭിക്കുന്ന മുറക്ക് അവിടെ പ്രദർശിപ്പിക്കും. ഇതിനിടയിലാണ് പ്രാദേശികമായി വിദ്യാലയങ്ങളിലൂടെ സിനിമ ജനങ്ങളിലേക്കെത്തിക്കാൻ നടപടി ആരംഭിച്ചത്. 40 ലക്ഷത്തോളം രൂപയാണ് ഈ സിനിമയുടെ നിർമാണച്ചെലവ്. ഈ തുകയിൽ ഭൂരിഭാഗവും ഇപ്പോഴും കടമാണ്. കടം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ദേവാലയങ്ങളുമായും വിവിധ സംഘടനകളുമായും ബന്ധപ്പെട്ടു പ്രാദേശിക കേന്ദ്രങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നത്. ഇംഗ്ലിഷ് സബ്*ടൈറ്റിൽ ഉൾപ്പെടുത്തി വിദേശത്തേക്കും ചിത്രമെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഫോൺ: 94 96 63 36 04.
*സിനിമ നൽകിയ ധൈര്യം...
പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കൊമ്പേരിയിൽ ജോയിയുടെയും എൽസിയുടെയും മകളായ സിസ്റ്റർ ജിയ, സിനിമയെ കുറിച്ചുള്ള ബാലപാഠങ്ങളൊന്നും പഠിച്ചിരുന്നില്ല. കോളജ് പഠനകാലത്തും പിന്നീടും സാഹിത്യരചനയിലുണ്ടായ കമ്പമാണ് ഒടുവിൽ ഇവരെ സിനിമയിലേക്കെത്തിച്ചത്. ഈ സിനിമ പൂർത്തിയായതോടെ മറ്റൊരു സിനിമയെടുക്കാനുള്ള ഊർജം ലഭിച്ചുവെന്നു സിസ്റ്റർ ജിയ ഇപ്പോൾ അഭിമാനത്തോടെ പറയുന്നു.
എം എ നിഷാദ് ചിത്രം കിണറിന്റെ പൂജ മുഖ്യമന്ത്രി നിർവ്വഹിച്ചു
തിരുവനന്തപുരം:ഫ്രാഗ്നന്റ് നേച്ച്വർസിന്റെ ബാനറിൽ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്*കറ്റ് ഹോട്ടലിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഭദ്രദീപം കൊളുത്തിയത്.ഇനിയൊരു ലോക മഹായുദ്ധം ശ്രിഷ്ടിക്കുക താങ്ങാനാവാത്ത ദുരിതങ്ങളാകുമെന്ന് അറിയാത്തവരായ് ആരും തന്നെ ഉണ്ടാകില്ല.വെടികോപ്പുകളും ആണാവായുധങ്ങളുംകൊണ്ട് ഉണ്ടാകുന്ന യുദ്ധങ്ങൾ ശ്രിഷ്ടിക്കുന്നതിലും വലിയ ദുരിതമാണ് ലോകത്തിനെ കാത്തിരിക്കുന്നത്. ഇനിയൊരു ലോകയുദ്ധമുണ്ടാകുന്നത് കുടിവെള്ളതിന് വേണ്ടിയായിരിക്കുമെന്നും അതിനാൽ തന്നെ അത് സംരക്ഷിക്കുവാൻ വേണ്ടിയാകണം നാം മുൻകരുതലെടുക്കേണ്ടതെന്ന സന്ദേശമാണ് എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണർ എന്ന ചിത്രത്തിന് ഇതിവൃത്തം.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി. കെ., ആൻ സജീവ് എന്നിവർ നിർമ്മിച്ച് എം. എ നിഷാദ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഉടൻ തുടക്കമാകും. മലയാള്ത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ പ്രണയത്തിന്റെ നിർമ്മാതാക്കളാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ജയപ്രദ, പശുപതി, സുഹാസിനി, ജോയി മാത്യു, രഞജി പണിക്കർ, അർച്ചന എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയിൽ മധുപാൽ, ഷൈൻ ടോം ചാക്കോ, മിഥുൻ രമേശ്, ഭഗത്ത് മാനുവൽ, ഇന്ദ്രൻസ്, സുനിൽ സുഗദ, പി. ബാലചന്ദ്രൻ, ശ്രുതി മേനോൻ, സുധീർ കരമന, അനിൽ നെടുമങ്ങാട്, സോഹൻ സീനുലാൽ, ബാലാജി തുടങ്ങിയവർ അഭിനയിക്കും.