അച്ഛന്റെ തിരക്കഥയിലെ ബാലതാരം
Sunday Mar 27, 2016
കെ എം രാഘവന്* നമ്പ്യാര്*
രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്നത് വെറും പ്രയോഗമല്ല. പലവട്ടം തെളിയിക്കപ്പെട്ട യാഥാര്*ഥ്യം. ആവിദൂഷകന്റെ പിടിയില്*പ്പെട്ട് അകാലത്തില്* പൊലിഞ്ഞ ജിഷ്ണുവിന്റെ നഷ്ടം ഹൃദയം നുറുക്കുന്ന വേദനയാണുണ്ടാക്കുന്നത്. മകനെ നഷ്ടപ്പെട്ടതുപോലുള്ള ശുദ്ധശൂന്യത. മാസങ്ങളോളം കണ്*മുന്നില്* ഓടിനടന്ന ആ എട്ടു വയസ്സുകാരന്* അത്രക്ക് പ്രിയങ്കരനായിരുന്നു. എന്റെ കഥയായ മരണക്കിണറിന് രാഘവന്* ഒരുക്കിയ സിനിമ, കിളിപ്പാട്ടിലെ ബാലതാരമായാണ് ജിഷ്ണുവിന്റെ അഭിനയപ്രവേശം.
രാഘവന് അവസരം കുറഞ്ഞ ഘട്ടം. എന്റെ ചില നാടകങ്ങള്* സിനിമയാക്കാമെന്ന ആഗ്രഹത്താല്* വീട്ടില്* വന്നു. പലതിന്റെയും കൈയെഴുത്തു പ്രതി വായിച്ചു. ഏറെ ഇഷ്ടമായത് മരണക്കിണര്*. അതിന് സംസ്ഥാന പുരസ്കാരം ലഭിച്ചത് കൂടിയാവണം സ്വീകാര്യതക്ക് അടിസ്ഥാനം. കല്യാശ്ശേരി കവിതാ തീയറ്റേഴ്സായിരുന്നു അത്
ജിഷ്ണു ബാല്യകാല ചിത്രം
രംഗത്തെത്തിച്ചത്. നേതാവിന്റെ റോളില്* ഞാനും. സിനിമയിലും അതേ വേഷം. മനുഷ്യാവസ്ഥയില്* വന്നുപെടുന്ന ചില ആകസ്മികതകള്* വരുത്തുന്ന രൂപാന്തരത്തെ കേന്ദ്രീകരിച്ചായിരുന്നു കഥ. സാധാരണ നാട്ടിന്*പുറത്തെ കോമരത്തിന്റെ മകള്* അപ്രത്യക്ഷമാകുന്നിടത്താണ് തുടക്കം. ഭഗവതിയുടെ മണിക്കിണറില്* ഒരു ജഡം പൊങ്ങുന്നു. അവളുടേതാണ് അതെന്ന അഭ്യൂഹം. വിശ്വാസത്തെ ചൂഷണംചെയ്ത് പഞ്ചായത്തംഗവും മുതലാളിയും മറ്റും ചേര്*ന്ന് പണപ്പിരിവും നടത്തുന്നു. ഈ ധനാഗമം കോമരത്തിന്റെയും ജീവിതം മാറ്റിമറിച്ചു. അപ്പോഴേക്കും കാണാതായ മകള്* എത്തി. മുതലാളിയടക്കമുള്ളവരുടെ നിര്*ബന്ധത്തെ തുടര്*ന്ന് കോമരം മകളെ കൊല്ലുന്നു. പശ്ചാത്താപത്തിന്റെ ഭാരം താങ്ങാനാവാതെ അദ്ദേഹവും ഭഗവതിയുടെ കിണറില്* ചാടി ആത്മഹത്യ ചെയ്യുകയാണ്. എന്റെ കഥയില്* ബാലതാരം ഇല്ലായിരുന്നു. കെ പി ഉമ്മര്* അവതരിപ്പിച്ച മുതലാളിയുടെ പേരക്കുട്ടിയായ അപ്പുവായിട്ടാണ് തിരക്കഥയില്* ജിഷ്ണുവിന് ഇടം ലഭിച്ചത്. ചിത്രീകരണം തുടങ്ങുംമുമ്പ് രാഘവന്റെ കൈ പിടിച്ച് വീട്ടിലെത്തിയ അവന്* എപ്പോഴും മനസ്സിലുണ്ടായി. ബക്കളം, കല്യാശേരി, ചിറക്കല്* തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം.അവിടങ്ങളിലെല്ലാം ജിഷ്ണു എന്നോടൊപ്പം സ്ഥലം കാണാനെത്തി. നാണംകുണുങ്ങിയായ ആ കുട്ടി സെറ്റിലുള്ളവര്*ക്ക് ഓമനയായി. രാഘവന്റെ ഭാര്യയുടെ തറവാടിന്റെ എതിര്* വശത്തായിരുന്നു കഥാപാത്രമായ അപ്പുവിന്റെ വീടായി തെരഞ്ഞെടുത്തതും. ബാലതാരത്തെക്കാളും ഉയര്*ന്ന നല്ല ഭാവങ്ങളായിരുന്നു ജിഷ്ണുവിന്റേത്. മികച്ച അഭിനേതാക്കളുടെ പ്രകടനത്തിനിടയില്* അത് കൊണ്ടാടപ്പെട്ടില്ലെന്നു മാത്രം. കിളിപ്പാട്ടില്* ഞാന്* എഴുതിയ നാലു പാട്ടും ഉണ്ടായി. റെക്കോര്*ഡിങ്ങിന് മദിരാശിയില്* പോയപ്പോള്* രണ്ടാഴ്ച താമസിച്ചത് രാഘവന്റെ വീട്ടില്*.
ജിഷ്ണുവുമായി കൂടുതല്* ഇടപഴകാനും കുസൃതികള്* വീണ്ടും കാണാനും അതും അവസരമായി. സിനിമ ഇന്ത്യന്* പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്* ചില നിരൂപകര്* അപ്പുവിനെയും കാര്യമായി ശ്രദ്ധിച്ചു. കമലിന്റെ നമ്മള്* കണ്ടപ്പോള്* പഴയ അപ്പുവായിരുന്നു മനസ്സുനിറയെ.പതുങ്ങലും പരുങ്ങലും വിട്ടൊഴിഞ്ഞ് ഏറെ മുതിര്*ന്നതായി തോന്നി. മാത്രമല്ല, കുറേ സാധ്യതകളുള്ള നടന്റെ വരവുമറിയിച്ചു. മറ്റു ചില സിനിമകളിലെ ചെറിയ വേഷങ്ങളില്*പ്പോലും ജിഷ്ണു സാന്നിധ്യമറിയിക്കുകയും ചെയ്തു. നേരറിയാന്* സിബിഐയില്* മമ്മൂട്ടിക്ക് അഭിമുഖമായി വന്ന രംഗങ്ങള്* മറക്കാനാവില്ല.