Thanks jomon thiru
ടിന്റുമോൻ എന്ന കോടീശ്വരൻ » A RETROSPECT
◆മോഹൻലാൽ ഫാൻസ്* ക്ഷമിക്കുക; എന്തുകൊണ്ടാണ്* നിങ്ങൾ മോഹൻലാലിനെ കംപ്ലീറ്റ്* ആക്ടർ, യൂണിവേഴ്സൽ സ്റ്റാർ എന്നൊക്കെ വിളിക്കുന്നത്*? ആ സ്ഥാനത്തിന്* യഥാർത്ഥത്തിൽ അർഹൻ അദ്ദേഹം തന്നെയാണോ? ഒരിക്കലുമല്ല. സകലകലാ വല്ലഭൻ, ഉലകനായകൻ, മെഗാസ്റ്റാർ എന്നൊക്കെ സംബോധന ചെയ്യാൻ അർഹനായ മറ്റൊരാളുണ്ട്*. ആരാണയാൾ? അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച ആ മൂർത്തിയുടെ പേരാണ്* സന്തോഷ്* പണ്ഡിറ്റ്*.
■നെയ്യാറ്റിൻകര തമീൻസ്* തിയെറ്ററിൽ വച്ച്*, കൊല്ലവർഷം 2011-ൽ കണ്ട, കൃഷ്ണനും രാധയും എന്ന ആക്ഷൻ, റൊമാന്റിക്* സസ്പെൻസ്* റിവഞ്ച്* ത്രില്ലറിന്* ശേഷം, ഞാൻ കാണുന്ന സന്തോഷ്* പണ്ഡിറ്റ്* ചിത്രമാണ്* 'ടിന്റുമോൻ എന്ന കോടീശ്വരൻ.' 'കൃഷ്ണനും രാധയും' ചിത്രത്തിന്റെ പ്രദർശനത്തോടുകൂടി, ആ തിയെറ്റർ പൂട്ടിപ്പോവുകയും, ഇപ്പോൾ തൽസ്ഥാനത്ത്* ഒരു സൂപ്പർമാർക്കറ്റ്* വരികയും ചെയ്തെന്നാണ്* കരക്കമ്പി.
■നമുക്കെല്ലാവർക്കും പ്രിയങ്കരനായ കോമിക്* കഥാപാത്രമായിരുന്നു ടിന്റുമോൻ. ചോദിക്കുന്ന എന്തിനും ഏതിനും ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറയുന്ന ടിന്റുമോൻ ഏതാനും വർഷങ്ങൾക്ക്* മുൻപ്* വരെ നമ്മെ ചിരിപ്പിച്ചിട്ടുണ്ട്*. ടിന്റുമോൻ എന്ന സാങ്കൽപ്പിക കഥാപാത്രം, എൽ.കെ.ജി. സ്റ്റുഡന്റ്* ആണെന്നാണ്* പൊതു നിഗമനം. എന്നാൽ ടിന്റുമോൻ ഒരു കോടീശ്വരനായാൽ എന്താവും അവസ്ഥ? കേൾക്കുമ്പോൾത്തന്നെ ചിരി വരുന്നില്ലേ?
»SYNOPSIS
■143മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം ടിന്റുമോൻ എന്ന യുവാവിന്റെ ജീവിതകഥയാണ്*. എം.ബി.എ. ബിരുദധാരിയായ ടിന്റുമോൻ, അതിസുന്ദരനും, ആകർഷകമായ വ്യക്തിത്വമുള്ളവനുമാണ്*. "വായിൽ തോന്നിയത്* കോതയ്ക്ക്* പാട്ട്*" എന്ന റിയാലിറ്റി ഷോയിൽ ഫൈനൽ മത്സരാർത്ഥികൂടിയാണ്* അദ്ദേഹം. ദുഃഖകരമെന്നു പറയട്ടെ, ഷോയിൽ ഒന്നാം സമ്മാനമായ അഞ്ചുകോടി രൂപയും, ഒരുകോടിരൂപയുടെ കാറും, ഫ്ലാറ്റും ടിന്റുമോന്* അവസാനനിമിഷം നഷ്ടമാകുന്നു. അതിനെതിരെ ടിന്റുമോൻ എങ്ങനെയായിരിക്കും പ്രതികരിക്കുക? ഉദ്വേഗജനകമായ വഴികളിലൂടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.
👥CAST & PERFORMANCES
■ടിന്റുമോൻ എന്ന നായകകഥാപാത്രത്തിന്* ജീവൻ നൽകിയത്*, ആക്ഷൻ ഹീറോ, യൂണിവേഴ്സൽ സ്റ്റാർ ഇളയ ദളപതി സുപ്രീം സ്റ്റാർ, നടിപ്പിൻ നായകൻ മഹാനടൻ സന്തോഷ്* പണ്ഡിറ്റ്*. നിഷ്കളങ്കനായ യുവാവായും, എട്ട്* പെൺകുട്ടികളുടെ കാമുകനായും, വർക്ക്* ഷോപ്* ജീവനക്കാരനായും, ബിസിനസ്സ്* മാഗ്നറ്റായും അദ്ദേഹം അതിഗംഭീര പ്രകടനമായിരുന്നു. സംഘട്ടനരംഗങ്ങളിൽ ശരിക്കും കിടുക്കിക്കളഞ്ഞു. കോമഡി രംഗങ്ങളിൽ അദ്ദേഹം അസാധ്യ പെർഫോമൻസ്* ആയിരുന്നു. കോമഡികൾ ഓർത്ത്* എഴുതുന്ന ഈ എനിക്ക്* ഇപ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല. ഹ ഹ ഹാ (ശോഭ ചിരിക്കുന്നില്ലേ?)
■ഡുണ്ടുമോൾ എന്ന നായികാകഥാപാത്രത്തെ ഹർഷിണി അവതരിപ്പിച്ചു. ഗായികയായും, വഴക്കാളിയായും, എന്നാൽ മദ്യപാനിയായ അച്ഛന്റെ കൊടിയപീഢനങ്ങൾ ഏറ്റുവാങ്ങുന്ന ദുർബ്ബല സ്ത്രീയായും, കാമക്കണ്ണുകളോടെ തന്നെ ക്ഷണിച്ച മ്ലേഛനെതിരെ ഒരു കൊടുങ്കാറ്റായും, തകർപ്പൻ പ്രകടനം തന്നെ ഡുണ്ടുമോൾ കാഴ്ചവച്ചു. നാഗവല്ലിയിലൊക്കെ എന്ത്*.. (നായികയ്ക്ക്* ചേരുന്ന പേരുതന്നെ ആയിരുന്നു.)
■കൈകൾ കൊണ്ടുള്ള ഡുണ്ടുമോളുടെ വിക്ഷേപങ്ങൾ വർണ്ണനാതീതമാണ്*.. ദേഷ്യം വരുമ്പോൾ വിരൽ ചൂണ്ടും, സന്തോഷം വരുമ്പോൾ കൈ ചുരുട്ടും, എന്തിന്*, പിതാവിനോടുള്ള അരിശം പ്രകടമാക്കേണ്ടിവന്ന സാഹചര്യത്തിൽ, നടുവിരൽ പോലും നായിക ഉയർത്തിക്കാണിച്ചത്*, വ്യത്യസ്തമായ കാഴ്ചയായിരുന്നു. (മുദ്ര ശ്രദ്ധിക്കണം മുദ്ര.) നൃത്തരംഗത്ത്* നായികയുടെ വസ്ത്രധാരണം ശ്രദ്ധേയമാണ്*. കേവലം രണ്ടേ രണ്ട്* ജോഡി വസ്ത്രങ്ങൾ കൊണ്ട്* ഒരു ഗാനചിത്രീകരണം പൂർത്തീകരിക്കപ്പെട്ടു എന്നത്* ശ്രമകരവും, വ്യത്യസ്ഥവുമാണ്*. (അശോകൻ.jpg)
■നായകന്റെ അമ്മവേഷം അവതരിപ്പിച്ച സ്ത്രീ ലിപ്സ്റ്റിക്* ഇട്ടത്* കണ്ടപ്പോൾ മീൻ കറി വച്ചതിലേക്ക്* അവർ മുഖം കുത്തി വീണതാണോ എന്നുപോലും തോന്നി. ശാലിനി, സിന്ധു, സഞ്*ജുഷ, ഗോപിക, സബിയ മുഹമ്മദ്* തുടങ്ങിയവരാണ്* മറ്റ്* കഥാപാത്രങ്ങൾ. എല്ലാവരും ഒന്നിനൊന്നു മെച്ചം എന്നേ പറയുവാൻ കഴിയൂ. ഇവരേക്കൂടാതെ ഏതാനും നാടക നടീനടന്മാരും, തൊഴിലുറപ്പുകാരും, അണ്ടിയാപ്പീസിൽ പോകുന്ന ചിലരും ചിത്രത്തിൽ വേഷമിട്ടു.
📽CINEMATOGRAPHY: ക്യാമറാമാൻ രാജേഷ്*. ഒരു ക്യാമറ സ്റ്റാൻഡ്* സ്വന്തമായി വാങ്ങിയിരുന്നെങ്കിൽ
എന്ന് ചിലപ്പോൾ തോന്നിപ്പോയി. ചില പ്രത്യേകസാഹചര്യങ്ങളിൽ, നായികയുടെ ശരീരഭാഗങ്ങളിലേക്ക്* ക്യാമറ സൂം ചെയ്യുന്നത്* കണ്ടപ്പോൾ അദ്ദേഹം ക്യാമറ വലിച്ചെറിയുകയായിരുന്നോ എന്നുപോലും നോം ചിന്തിച്ചു.
■EDITING: നാഷണൽ അവാർഡ്* ജേതാവായ വിവേക്* ഹർഷനെ കടത്തിവെട്ടുന്ന എഡിറ്റിംഗ്* മികവാണ്* ഇവിടെ കാണുവാൻ സാധിച്ചത്*. ധാരാളം രംഗങ്ങൾ എഡിറ്റ്* ചെയ്ത്* കയറ്റേണ്ട ചുമതല ഇവിടെ ഉണ്ടായിരുന്നു. പ്രേക്ഷകനെ പുഞ്ചിരിയോടുകൂടി തിയെറ്ററിൽ പിടിച്ചിരുത്തുന്നതിൽ എഡിറ്റിംഗ്* ഒരു വലിയ പങ്കുവഹിച്ചു.
■ശബ്ദമിശ്രണം കൗതുകകരമായിരുന്നു. നഗരത്തിലൂടെ വാഹനങ്ങൾ പായുമ്പോൾ, വാഹനം ബ്രേക്ക്* ചെയ്യുന്ന ശബ്ദം മാത്രം ചിത്രത്തിലുടനീളം കേട്ടു. വെള്ളച്ചാട്ടങ്ങൾ കാണിക്കുമ്പോഴും, സ്വിമ്മിംഗ്* പൂൾ കാണിക്കുമ്പോഴും, എന്തിന്* റോഡിലെ കുഴികളിൽ തങ്ങിനിൽക്കുന്ന ചെളിവെള്ളം കാണിക്കുമ്പോൾ പോലും പശ്ചാത്തലത്തിൽ കേൾക്കുന്നത്* 'ഗുളു ഗുളു' ശബ്ദം മാത്രം.
■ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ എടുത്തുപറയേണ്ടതാണ്*. സ്റ്റണ്ട്* സിൽവയോ മാഫിയ ശശിയണ്ണനോ പീറ്റർ ഹെയിനോ ഒരുക്കുന്നതിലും അപ്പുറമായിരുന്നു അവ. ഐസക്* ന്യൂട്ടൺ ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ ചിത്രം കണ്ടാൽ ആത്മാഹുതി ചെയ്തേക്കാം. രണ്ടു വിരൽ കൊണ്ടൊക്കെ വില്ലനെ കുത്തിമലർത്തും. സ്ലോമോഷനിലുള്ള നടത്തവും ശ്രദ്ധേയമാണ്*.
🎵🎧MUSIC & ORIGINAL SCORES
■ജന്മമേകിയ മാതാവ്* പോലും സഹിക്കാത്ത ഗാനങ്ങളായിരുന്നുവെന്ന് ആദ്യം കേൾക്കുമ്പോൾ തോന്നിയേക്കാമെങ്കിലും, അവയെല്ലാം അർത്ഥസമ്പൂർണ്ണായവയായിരുന്നു. "Music is the name of love love.." ( you are my Jackson- Michael Jackson) എന്ന super hit ഗാനം കേൾക്കണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നെങ്കിലും, സിനിമ കഴിഞ്ഞപ്പോഴായിരുന്നു അറിഞ്ഞത്*, ആ ഗാനം ജിത്തുഭായ്* എന്ന ചോക്ലേറ്റ്* ഭായ്* എന്ന ചിത്രത്തിലേതായിരുന്നു എന്ന്. (ആ സിനിമക്കായി കാഞ്ചനമാല മൊയ്തീനെ കാത്തിരുന്നതുപോലെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്*.)
■'ദേവീ ശ്രീദേവി.." എന്ന ഗാനം ടൈറ്റിൽ ഗാനമായും, പ്രണയഗാനമായും കേൾപ്പിക്കുന്നുണ്ട്*. (ദേവ്യേ..) പച്ചയാം വിരിപ്പിട്ട എന്നുതുടങ്ങുന്ന രണ്ടാം ഗാനം, ഉത്സവപ്രതീതി നൽകും വിധത്തിലുള്ളതാണ്*. 'പണം വരും പോകും' എന്ന ഗാനമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്*. പാറമടയിലും കുളിക്കടവിലും ചിത്രീകരിച്ച ഗാനരംഗത്തിനിടെ, നാഷണൽ ജ്യോഗ്രഫിക്*, അനിമൽ പ്ലാനറ്റ്*, തുടങ്ങിയ ചാനലുകളിൽ കാണുന്ന പ്രോഗ്രാമുകളുമായോ, 'സഞ്ചാര'ത്തിലെ ഏതാനും എപ്പിസോഡുകളുമായാ രംഗങ്ങൾക്ക്* സാദൃശ്യം തോന്നിയാൽ അത്* തികച്ചും യാദൃശ്ചികം മാത്രം.
■നയാഗ്ര വെള്ളച്ചാട്ടം, ആമസോൺ മഴക്കാടുകൾ, വിദേശരാജ്യത്ത്* ഷൂട്ട്* ചെയ്ത വിവിധ ദൃശ്യങ്ങൾ എന്നിവയുൾപ്പെട്ട സ്മൈൽ സ്മൈൽ സ്മൈൽ എന്ന ഗാനം, ഒരു 'കുത്ത്*' സോംഗ്*' എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ളതാണ്*. ഈ അത്യുജ്ജ്വല ഗാനരംഗത്ത്*, സിംഹം, മണ്ണുമാന്തിയന്ത്രം, ദിനോസർ, കുതിര, കപ്പൽ, തെങ്ങിൻ മടൽ, എലി, കാറുകൾ, ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയോടൊപ്പം, സ്വർണ്ണ ചിറകുകൾ വച്ച സന്തോഷ്* പണ്ഡിറ്റ്* പറക്കുന്ന രംഗങ്ങൾ ആരെയും അത്ഭുത പുളകിതരാക്കും.
■'പെണ്ണുകെട്ടിക്കഴിഞ്ഞാൽ ജീവിതം, കാലൊടിഞ്ഞ കട്ടിൽ പോലെയാ..' എന്നുതുടങ്ങുന്ന ഗാനം സ്ത്രീകളെ അടച്ചാക്ഷേപിക്കും വിധത്തിലുള്ളതാണ്*.
■'വിദേശമദ്യം' എന്നുതുടങ്ങുന്ന യുഗ്മഗാനം മദ്യം കാർന്നുതിന്നുന്ന മനുഷ്യന്റെ അവസ്ഥകളെ എടുത്തുകാണിക്കുന്നു. (അവസ്ഥകൾ) മദ്യം മൂലം നായികയ്ക്ക്* വീട്ടിലുണ്ടായ ദാരിദ്ര്യത്തോടൊപ്പം, നായികയുടെ വസ്ത്രദാരിദ്ര്യവും ഈ ഗാനരംഗത്ത്* ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു. അൽപവസ്ത്രധാരിണിയായ നായികയോടൊപ്പം ഒരു അസ്ഥികൂടം നൃത്തം ചെയ്യുന്നത്* അതിനൂതന സാങ്കേതികവിദ്യയുടെ തെളിവാണ്*.
■'മലർ മഞ്*ജുളെ നീ മറയരുതേ' എന്നുതുടങ്ങുന്ന ഗാനം, 'മധുചന്ദ്രികേ നീ മറയുന്നുവോ' എന്ന ഗാനത്തിന്* വരികളുമായി സാമ്യം തോന്നും. ഈ ഗാനരംഗത്തിൽ, നായിക മെട്രോ ട്രെയിനിനകത്തും, റെയിൽവേ ട്രാക്കിലും, കടലിനു നടുവിലും ചെരുപ്പിടാതെ നൃത്തം ചെയ്തിരിക്കുന്നു. 'പകൽ പോയതറിയാതെ' തമസ്സിൽ എന്നുതുടങ്ങുന്ന വിരഹഗാനത്തിലെ 'ഭൂതകാല കീറത്തുണികൾ' എന്നുതുടങ്ങുന്ന വരികൾ ഹൃദയഭേദകമാണ്*.
■കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ അതേ ബി.ജി.എം ഇവിടെയും ഉപയോഗിക്കപ്പെട്ടു. മങ്കാത്ത, തുപ്പാക്കി, പരസ്പരം, മാനസപുത്രി, കിങ്കുമപ്പൂവ്*,ആംഗ്രി ബേർഡ്സ്* തുടങ്ങിയവയിൽ കേട്ട ഈണവുമായി ഇവയ്ക്ക്* ചിലപ്പോൾ സാമ്യം തോന്നിയേക്കാം.
»OVERALL VIEW
■എട്ട്* ഗാനങ്ങളും എട്ട്* നൃത്തങ്ങളും, സംഘട്ടനങ്ങളും കോർത്തിണക്കിയ ഒരത്യപൂർവ്വ കലാവിരുന്ന്. ഹാസ്യചിത്രമെന്നോ survival story എന്നോ, റൊമാൻസ്* എന്നോ, റിവഞ്ച്* എന്നോ വിശേഷിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. (ഹൊറർ മുവീ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല.) നർമ്മത്തിന്റെ മേമ്പൊടിയിൽ വെള്ളമൊഴിച്ച്* കുഴച്ചെടുത്ത വ്യത്യസ്തമായ കഥ, അത്യുജ്ജ്വല തിരക്കഥ, പൂർണ്ണമായും, ഹാസ്യചിത്രമല്ലെങ്കിലും, ഏവരേയും പൊട്ടിച്ചിരിപ്പിക്കുന്ന മൂർച്ചയേറിയ സംഭാഷണങ്ങൾ, എങ്ങും കണ്ടിട്ടില്ലാത്ത, മറ്റാർക്കും കഴിയാത്ത വിധത്തിലുള്ള മികച്ച ആവിഷ്കാരം.
■റിയാലിറ്റി ഷോകൾ മത്സരാർത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും ഏതെല്ലാം വിധങ്ങളിൽ ബാധിക്കുമെന്ന് തുറന്നുകാണിക്കുന്നതോടൊപ്പം, ഇത്തരം പരിപാടികളുടെ ഉള്ളറയിൽ നടക്കുന്ന ചില നീചമായ പ്രവൃത്തികളിലേക്ക്* സന്തോഷ്* പണ്ഡിറ്റിന്റെ ക്യാമറ ഇറങ്ങിച്ചെന്നു.
■സാധാരണ സിനിമകളിൽ അമ്മമാരുടെ സ്നേഹത്തെ എടുത്തുകാണിക്കുവാനായി, അവരുടെ സ്വാർത്ഥതയും ദുർസ്വഭാവങ്ങളും മറച്ചുവയ്ക്കപ്പെടുമ്പോൾ, ഇവിടെ സന്തോഷ്* പണ്ഡിറ്റിലെ എഴുത്തുകാരൻ കത്തിജ്വലിക്കുന്നു. അമ്മമാർ തെറ്റ്* ചെയ്താലും, അത്* തെറ്റാണ്* എന്ന് പറയുവാനുള്ള ആർജ്ജവം നേടിയ നായകനെ നമുക്കിവിടെ കാണാവുന്നതാണ്*.
■സാധാരണക്കാരുടെ വീടുകൾ കയറിയിറങ്ങി കറിമസാലകളും, ഇലക്ട്രോണിക്* ഉപകരണങ്ങളും, പുസ്തകങ്ങളും, സമ്മർദ്ദം ചെലുത്തി വിൽക്കുവാൻ ശ്രമിക്കുന്ന വ്യക്തികളേയും, അവരെ നിയോഗിക്കുന്ന സംഘടനകളേയും, അവരുടെ പൊള്ളത്തരങ്ങളേയും, അതിനിരയാവുന്നവരുടെ പച്ചയായ ജീവിതത്തേയും നായകൻ വെളിച്ചത്തുകൊണ്ടുവന്നു.
■പ്രണയരംഗങ്ങൾ അതിമനോഹരമായിരുന്നു. നായികയുടെ ശരീരത്തോട്* ഇഴുകിച്ചേർന്നുള്ള നായകന്റെ പ്രകടനങ്ങൾ, 'ഗ്രഹണി പിടിച്ചവന്* ചക്കക്കൂട്ടാൻ കിട്ടിയ അവസ്ഥ പോലെ തോന്നി' എന്ന് ചിലർ പറഞ്ഞേക്കാമെങ്കിലും, അത്* നായകൻ കഥാപാത്രത്തോട്* കാണിച്ച നീതി-അല്ലെങ്കിൽ അർപ്പണബോധമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. (ഒരുപക്ഷേ ഞാൻ മാത്രം)
■"ഒക്കത്തിരിക്കുന്ന കുട്ടിയെ തൊട്ടിലിൽ തിരയല്ലേ.. പണിപാളും" എന്ന അതിഗംഭീര മാസ്സ്* ഡയലോഗിനു ശേഷം, ചാറ്റൽ മഴ പെയ്തു എന്നത്*, ഇന്നോളം കാണാത്തവിധമുള്ള, വ്യത്യസ്തമായ ഒരനുഭവമായിരുന്നു. (പക്ഷേ അത്* ക്യാമറയിൽ നായകന്റെ തുപ്പൽ തെറിച്ചതായിരുന്നു എന്ന് ചിലർ അടക്കം പറയുന്നത്* കേട്ടു.)
■മോഹൻലാൽ, ജയൻ തുടങ്ങിയവരുടെ ഡയലോഗുകൾ നായകൻ അനുകരിക്കുന്നതായ രംഗങ്ങൾ, ജന്മനാ കൈകളില്ലാത്തവനെപ്പോലും കയ്യടിപ്പിച്ചേക്കാം. റിയാലിറ്റി ഷോയിൽ ഒരു കോടിരൂപയുടെ കാർ സമ്മാനമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ച നായികയ്ക്ക്* ലഭിച്ചത്* Mahindra Xylo taxi ആണ്*. (കൊടും ചതി. അല്ലേ)
■"എടി കോപ്പേ ഈ ബ്ലാങ്ക്* ചെക്കുകൊണ്ട്* നീ എന്നെ പറ്റിച്ച പൈസ എനിക്ക്* എടുക്കാൻ പറ്റും. പക്ഷേ നീ തകർത്ത ഹൃദയം എനിക്ക്* തിരിച്ചു കിട്ടുവോ വോ വോ.." -നായിക ചതിച്ചു എന്നറിഞ്ഞപ്പോൾ കേട്ട, നായകന്റെ ഈ ഡയലോഗ്* ആരുടേയും മിഴികളെ ആർദ്രമാക്കും.
■സ്വത്തുതർക്കം, പണസ്നേഹം, ഭൂമാഫിയകളുടെ കടന്നുകയറ്റം, Multinational കമ്പനികളുടെ ആഗമനം, സ്റ്റീൽ ബോംബ്* നിർമ്മാണം, ക്രിക്കറ്റ്* വാതുവെയ്പ്പ്*, കോഴ, തുടങ്ങിയ വിവിധ വിഷയങ്ങളിലേക്ക്* ചിത്രം ആഴ്*ന്നിറങ്ങുന്നുണ്ട്*. സമസ്ത മേഖലകളെ കൈകാര്യം ചെയ്ത ഈ ചിത്രം, മലയാളികൾക്ക്* നൊയമ്പ്* സമയത്ത്* ലഭിച്ച ഒരു കൈനീട്ടമാണ്*. ഇനിമുതൽ മലയാള സിനിമ, 'ടിന്റുമോൻ എന്ന കോടീശ്വരനു' മുൻപും ശേഷവും എന്നായിരിക്കും അറിയപ്പെടുക.
■"ടിന്റുമോനെ കൊല്ലാൻ നീ ഒരു ജന്മമല്ല, പത്തുജന്മം ജനിച്ചാലും നടക്കില്ല.."എന്ന ഡയലോഗ്* 'വരയൻപുലിമുരുകൻ' ടീസറിനെ ഓർമ്മിപ്പിച്ചു.
■പ്രേക്ഷകാംഗീകാരങ്ങൾ നേടി, നാലാം വാരത്തിലേക്ക്* കടന്നുകൊണ്ട്*, വിജയത്തിന്റെ വെന്നിക്കൊടി നാട്ടുവാനയി രണ്ടരയടി താഴ്ചയിൽ കുഴികുഴിച്ച കമ്മട്ടിപ്പാടത്തിന്റെയും, ഹാപ്പി വെഡ്ഡിംഗിന്റെയും കളക്ഷനെ 'ടിന്റുമോൻ' നേടുവാനിരിക്കുന്ന വൻവിജയം ബാധിച്ചേക്കാമെന്നുറപ്പ്*. മമ്മൂട്ടിച്ചിത്രമായ 'വൈറ്റ്*' റിലീസ്* ആഗസ്റ്റിലേക്ക്* already മാറ്റിക്കഴിഞ്ഞു. (എന്തരാകുവോ എന്തോ)
»MY RATING: ★★★★★/★★★★★
➟വാൽക്കഷണം:
■കൃഷ്ണനും രാധയും കാണുവാൻ പോയപ്പോൾ പൂവാർ, പാറശ്ശാല, നേമം, വെള്ളയാണി, ബാലരാമപുരം, വെടിവച്ചാൻ കോവിൽ, ആര്യനാട്*, വെള്ളറട, പൂച്ചാക്കൽ, തമ്പാനൂർ ദേശത്തുള്ളവരുടെ വൈവിധ്യമാർന്ന തെറിവിളികൾ പഠിക്കുവാൻ എനിക്ക്* സാധിച്ചെങ്കിൽ, ഇപ്പോൾ ഫോർട്ട്* കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, തോപ്പും പടി, അരൂർ, തൃപ്പൂണിത്തുറ, വൈപ്പിൻ, എളമക്കര, കുണ്ടന്നൂർ തുടങ്ങിയ ഇടങ്ങളിലെ അർത്ഥഗർഭമായ ചില തെറികൾ കേൾക്കുവാൻ കഴിഞ്ഞു. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നുപോലും ജനങ്ങൾ എത്തിയെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു.
ശരിയാ.. നല്ലതിനെ അംഗീകരിക്കാൻ മലയാളികൾ പഠിച്ചിട്ടില്ല.
read also@ https://jomonthiru.wordpress.com ✦
Sponsored Links ::::::::::::::::::::Remove adverts | |
Thanks jomon thiru
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
btb ee chalachithra maahakaavyam irakkan theatre kitti ennarinjathil santhosham
Thanks for the review.ente friend kandu vadham anennu paranju
thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso