റിയോയില്* നിന്ന് അപമാനത്തിന്റെയും നാണക്കേടിന്റെയും മറ്റൊരു ഇന്ത്യന്* കഥ കൂടി
http://goo.gl/4LO6sy
റിയോയില്* നിന്ന് അപമാനത്തിന്റെയും നാണക്കേടിന്റെയും മറ്റൊരു ഇന്ത്യന്* കഥ കൂടി
http://goo.gl/4LO6sy
http://www.asianetnews.tv/sports/wha...-bed-with-bolt
BOLTTTTTTTTTTTT
ദീപാ രക്ഷതി അഭ്യാസേ,
സാക്ഷി രക്ഷതി ഗുസ്തസ്യേ
സിന്ധൂ രക്ഷതി ഷട്ടില്*സേ,
നാരീ രക്ഷതി ഒളിമ്പിക്സേ..
ന പുരുഷു ഒളിമ്പിക്* മെഡലർഹതി"
Copied
Marathon is not like other events , its the test of your will power and determination to achieve your goal
Well.. to run 42KMS, You need to be fueled by country officials at every 2.5 KMS and at every 8KMS you will be fueled by rio officials..
There were no INDIAN officials to fuel O.P. Jaisha at every 2.5KMS.
There were only rio officials at every 8KMS to fuel her.
So she ran every 8KMS without having any water and biscuits.
In the whole 42 KMS , she had only 5 times to fuel her body.
She could have quit, But she dint.
She finished 89th and fainted after finishing , then rio officials took care of her.
Her age is 33 and she is the CURRENT NATIONAL RECORD HOLDER
ഈ കോച്ച് ഇനി വേണ്ട; ഫെഡറേഷനെതിരായ നിലപാട് മയപ്പെടുത്തിയും ജയ്ഷ
കോട്ടയം ∙ പരിശീലകൻ നിക്കൊളായ് സ്നസരേവിനൊപ്പം ഇനി താൻ കരിയർ തുടരുന്ന പ്രശ്നമില്ലെന്നു കായിക താരം ഒ.പി. ജയ്ഷ പറഞ്ഞു. അങ്ങനെ വന്നാൽ കായിക ജീവിതം അവസാനിപ്പിക്കും. ഇനി മാരത്തണിൽ മൽസരിക്കാനില്ല. ജയ്ഷ തുടരുന്നു: ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണു ഞാനും മറ്റുള്ളവരും നിക്കൊളായിയുടെ കൂടെ പരിശീലനം നടത്തിവന്നത്.
അദ്ദേഹത്തിനെതിരെ കഴിഞ്ഞ ജനുവരിയിൽ സായ് ഡയറക്ടർ ജനറലിനെ നേരിട്ടു കണ്ടു പരാതിപ്പെട്ടിരുന്നു. ലളിത ബാബർ, സുധ സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ റെയിൽവേ മീറ്റിനിറങ്ങിയതിനെതിരെ കോച്ച് രൂക്ഷമായാണു പ്രതികരിച്ചത്. ചിലപ്പോൾ ഭക്ഷണം പോലും തരാതെ മോശമായി പെരുമാറിയിട്ടുണ്ട്.
മുംബൈ മാരത്തണിനുശേഷം ഞങ്ങൾ ഒരുമാസം ക്യാംപിൽനിന്നു വിട്ടുനിന്നു. ഞങ്ങളുടെ പരാതിയെപ്പറ്റി ഫെഡറേഷൻ അന്വേഷിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നും തെളിഞ്ഞു. പക്ഷേ, പരിശീലകനെ അമിതമായി വിശ്വസിച്ച അധികൃതർ ഞങ്ങളുടെ വാദം പരിഗണിക്കാതെ വീണ്ടും നിക്കൊളായിക്കൊപ്പം തുടരാൻ നിർദേശിക്കുകയായിരുന്നു.
∙ എഴുതി നൽകണം
ഒളിംപിക്സ് മാരത്തൺ മൽസരത്തിനിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റി വിശദമായി എഴുതി നൽകാൻ കേന്ദ്രസമിതി ജയ്ഷയോട് ആവശ്യപ്പെട്ടു. മാരത്തണിനിടെ കുടിക്കാൻ വെള്ളംപോലും കിട്ടിയില്ലെന്ന ജയ്ഷയുടെ പരാതിയെപ്പറ്റി അന്വേഷിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചത്.
കായികവകുപ്പ് ജോയിന്റ് സെക്രട്ടറി ഓംകാർ കേദിയ, ഡയറക്ടർ വിവേക് നാരായണൻ എന്നിവരാണു സമിതിയംഗങ്ങൾ. വിവേക് നാരായണൻ ഇന്നലെ രാവിലെ ജയ്ഷയെ ഫോണിൽ വിളിക്കുകയായിരുന്നു. ഉച്ചയ്ക്കകം ഇമെയിൽ അയയ്ക്കാനാണു നിർദേശിച്ചതെങ്കിലും ആശുപത്രിയിൽ പോകേണ്ടിയിരുന്നതിനാൽ ഇന്നത്തേക്കു സമയം നീട്ടി നൽകി.
രക്തപരിശോധനയ്ക്കും മറ്റുമായി ഇന്നലെയും താരത്തിന് ആശുപത്രിയിൽ ഏറെസമയം ചെലവഴിക്കേണ്ടി വന്നു. ജയ്ഷ ഇപ്പോൾ ബെംഗളൂരുവിൽ വിശ്രമത്തിലാണ്.
∙ നിലപാട് മയപ്പെടുത്തി
മൽസരത്തിനിടെ ഇന്ത്യൻ ബൂത്തുകളിൽ വെള്ളം വയ്ക്കാത്തതിനു പിന്നിൽ അത്*ലറ്റിക് ഫെഡറേഷനാണെന്നു കരുതുന്നില്ലെന്നു താരം പറഞ്ഞു. എല്ലാക്കാലത്തും ഫെഡറേഷന്റെ പിന്തുണ ഉണ്ടായിട്ടുണ്ട്. വെള്ളം വയ്ക്കാൻ അവർ തയാറായിരുന്നുവെന്നാണ് അറിയുന്നത്.
ഒരുപക്ഷേ, പരിശീലകൻ നിക്കൊളായ് സ്നസരേവ് പറഞ്ഞിട്ടാകാം അധികൃതർ വെള്ളം വയ്ക്കാതിരുന്നത്. ഫെഡറേഷനെ അവിശ്വസിക്കുന്നില്ല. പക്ഷേ, തന്നോട് ആരുമൊന്നും ചോദിച്ചിട്ടില്ല.