kikkidu reviews anallo elladthum.... Pothettan Mass
Fahad appo ee year kondu poyi..... Anwar padam koode e year vannal pnne State Award nu vere ale nokanda.. angotu kodthecha mathi.....
Sponsored Links ::::::::::::::::::::Remove adverts | |
Basil Joseph
"Thondimuthalum Dhrisakshiyum" is nothing but "Pothettan's brilliance - Part 2" accompanied by some stellar performances from the cast Go watch it in theatres!
Lijo Jose Pellissery
ശെന്താ ഒരു പടം അഭിനന്ദനങ്ങൾ മുഴങ്ങട്ടേ പടക്കം പൊട്ടുന്ന കയ്യടി
Justin Varghese
ആരടെയാ പടം, ആരടെയാ പടം പിടുത്തം, ആരടെയാ എഴുത്ത്, ആരടെയാ പാട്ട്, ആരൊക്കെയാ അഭിനയിച്ചു തകർത്തേക്കുന്നേ! എന്റെ റിവ്യു കഴിഞ്ഞു! #pothettansbrilliance
Jomon Thiru
തൊണ്ടിമുതലും ദൃക്സാക്ഷിയും A RETROSPECT
"പോത്തേട്ടന്* ബ്രില്യന്*സ്.." ഈ പ്രയോഗം ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്*. കറയറ്റ ചിത്രമെന്ന് ഏവരും ഐക്യകണ്ഠേന വിലയിരുത്തിയ, മഹേഷിന്റെ പ്രതികാരത്തിലെ ഓരോ രംഗങ്ങളും ഇഴകീറി പരിശോധിച്ചപ്പോഴും ഈ ബ്രില്യൻസ്* പ്രകടമായിരുന്നു. സോഷ്യൽ മീഡിയയുടേയും നവതലമുറയുടേയും ഏറ്റവും പ്രിയങ്കരനായ നടൻ ഫഹദ്* ഫാസിലിനൊപ്പം പോത്തേട്ടൻ അഥവാ ദിലീഷ്* പോത്തൻ വീണ്ടുമൊന്നിക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രവും ഇതായിത്തീരുന്നു. ■കഴിഞ്ഞ വർഷം, മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. റിയലിസ്റ്റിക്* ചിത്രങ്ങളുടെ സംവിധായകൻ എന്ന പദവിയിൽ നിന്നും മാറിനിന്നുകൊണ്ട്*, രാജീവ്* രവി ഛായാഗ്രഹണം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്*. സിനിമയുടെ സ്വാഭാവിക സൗന്ദര്യം എന്തെന്ന് കാണിച്ചുതന്ന ദിലീഷ്* പോത്തനും, രാജീവ്* രവിയും കൈകോർക്കുമ്പോൾ മറ്റൊരു അത്ഭുതം പിറന്നേക്കുമോ? ■ചിത്രത്തിന്* പബ്ലിസിറ്റി തീരെ കുറവായിരുന്നു. "നിങ്ങള് വൈക്കത്തിനടുത്താണല്ലേ? ഞാനവിടെ അഷ്ടമിക്ക് വന്നിട്ടുണ്ട്.." "ആണാ...? എന്തിന്..?" -ഈ സംഭാഷണമുൾപ്പെട്ട ഒരു ടീസർ ആയിരുന്നു പ്രേക്ഷകൻ ആദ്യം കണ്ടത്*. ശേഷം, കഴിഞ്ഞയാഴ്ച പുറത്തിറക്കിയ, ചിത്രത്തിലെ ആദ്യഗാനം ഏറെ ചർച്ചാവിഷയമായിരുന്നു, അത്* സിനിമയിലേക്ക്* ഏറെ ആകർഷിക്കപ്പെടുവാൻ ഇടയാക്കിയിരുന്നു. DURATION: 136 minutes SYNOPSIS jomonthiru.wordpress.com ■മൂന്നോ നാലോ ദിവസങ്ങൾക്കിടയിൽ ഏതാനും വ്യക്തികള്*ക്കുള്ളില്* നടക്കുന്ന കഥയാണ് തൊണ്ടിമുതലും ദൃക്*സാക്ഷിയും. പ്രസാദ്* എന്ന യുവാവിൽ നിന്നും കഥയാരംഭിക്കുന്നു. അദ്ദേഹം കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളിലൂടെ കഥ വികാസം പ്രാപിക്കുന്നു. COMPREHENSIVE VIEW nowindialive.com ■ഗ്രാമീണപശ്ചാത്തലത്തിലാണ്* കഥ അരങ്ങേറുന്നത്*. മഹേഷിന്റെ പ്രതികാരത്തേക്കാൾ സിനിമാറ്റിക്* ഘടകങ്ങൾ ഈ ചിത്രത്തിൽ കുറവാണ്*. റിയലിസ്റ്റിക്* ആഖ്യാനമാണ്* സംവിധായകൻ അവലംബിച്ചിരിക്കുന്നത്*. ലാളിത്യത്തോടുകൂടിയ ആമുഖം പതിയെ ത്രില്ലറിന്റെ പാതയിലേക്ക്* വഴുതിമാറി. ഗൗരവം നിറഞ്ഞ പ്രമേയമായിരുന്നില്ല ചിത്രത്തിന്*. പകരം, ഒരു ചെറിയ സംഭവത്തെ കേന്ദ്രീകരിച്ച്* ചിത്രം വികസിക്കുന്നു. പ്രസാദ്* എന്ന കഥാപാത്രം നായികയെ കണ്ടുമുട്ടുന്നതും അതോടനുബന്ധിച്ചുള്ള ഹാസ്യാത്മകമായ സംഭവങ്ങളും, ശേഷമുള്ള യാത്രയും ആദ്യപകുതിയെ മികവുറ്റതാക്കി. ആദ്യപകുതിയുമായി ചേർന്നുനിൽക്കുന്ന രണ്ടാം പകുതി. സംതൃപ്തിയേകുന്ന ക്ലൈമാക്സ്*. ഒരൽപ്പം പോലും ബോറടിക്കാതെ ചിത്രം പൂർത്തീകരിക്കപ്പെട്ടു. ■സ്വാഭാവിക സംഭാഷണങ്ങളിലൂടെയായിരുന്നു അവതരണം. പ്രേക്ഷകരെ പിരുമുറുക്കങ്ങളില്ലാതെ തിയെറ്ററിൽ പിടിച്ചിരുത്തുവാൻ അവ പര്യാപ്തമായിരുന്നു. ഊറിച്ചിരിപ്പിക്കുകയും, ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഹാസ്യസംഭാഷണങ്ങളാൽ സമൃദ്ധമാണ്* ചിത്രം. അശ്ലീല/ദ്വയാർത്ഥ സംഭാഷണങ്ങൾക്കൊന്നും ഈ ചിത്രത്തിൽ സ്ഥാനമില്ല. കാസർഗോഡിന്റെ പശ്ചാത്തലത്തിലാണ്* കഥ നടക്കുന്നത്*. അതുകൊണ്ടുതന്നെ ചില കഥാപാത്രങ്ങളുടെ സംസാരഭാഷയും കാസർഗോഡ്* ശൈലിയിലുള്ളതാണ്*. കാസർഗോട്ടുകാരുടെ ചില ആഘോഷങ്ങളും മറ്റും ചിത്രത്തിൽ കാണുന്നുണ്ട്. ■ആക്ഷൻ ഹീറോ ബിജുവിനു ശേഷം, പൊലീസ്* സ്റ്റേഷന്റെ നേർക്കാഴ്ച കാണുവാൻ ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്*. ഇത്രയും റിയലിസ്റ്റിക്* ആയ പൊലീസ്* ഉദ്യോഗസ്ഥരെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. പരാതിക്കാരനോടുള്ള നിയമപാലകരുടെ സമീപനരീതികളും പൊലീസ്* സ്റ്റേഷനിൽ കേസുമായെത്തുന്നവരുടെ നിസ്സഹായാവസ്ഥയുമെല്ലാം ചിത്രത്തിൽ കാണുന്നുണ്ട്*. അതിശയോക്തിയോ വലിച്ചുനീട്ടലോ ഏച്ചുകെട്ടലോ, കൃത്രിമത്വം നിറഞ്ഞ രംഗങ്ങളോ ഉൾക്കൊള്ളിക്കാതെ, കാലികപ്രാധാന്യമുള്ള വിഷയങ്ങളാണ്* ചിത്രം സംസാരിക്കുന്നത്*. പ്രണയിച്ച്* വിവാഹിതരായ ചിലരുടെ ആകുലതകളിലേക്കും പ്രശ്നങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടി. ഒപ്പം ടവർ നിർമ്മാണവും, ജാതീയ വിവേചനയും, തൊഴിലില്ലായ്മയുമുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ പശ്ചാത്തലമായി വന്നുപോകുന്നു. MUSIC AND TECHNICAL SIDES ■ബിജിബാലിന്റെ മനോഹരഗാനങ്ങൾ ചിത്രത്തിന്* മുതൽക്കൂട്ടായിരുന്നു. ഗണേഷ് സുന്ദരവും സൗമ്യ രാമകൃഷ്ണനും ചേർന്നാലപിച്ച 'കണ്ണിലെ പൊയ്കയിൽ' എന്നാരംഭിക്കുന്ന ആദ്യഗാനം വളരെ ആസ്വാദ്യകരമായിരുന്നു. 'ആയില്യം കാവും' മലയും എന്നാരംഭിക്കുന്ന രണ്ടാം ഗാനം സന്ദർഭോജിതമായിരുന്നു പശ്ചാത്തലസംഗീതം വളരെ മികച്ചത്*. രാജീവ്* രവിയുടെ ഛായാഗ്രഹണമികവ്* വർണ്ണനാതീതമാണ്*. ഇടവേളയ്ക്ക്* ശേഷമുള്ള രംഗങ്ങൾ അത്* വിളിച്ചോതുന്നു. കിരൺ ദാസിന്റെ ചിത്രസംയോജനം മികച്ചുനിൽക്കുന്നു. CAST AND PERFORMANCE ■അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്* ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. ഫഹദ്* വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ്*. ഫഹദിന്റെ പെർഫോമൻസ്* മാത്രം മതി, ചിത്രം മറ്റൊരു തലത്തിലാണെന്ന് പറയാൻ. മിതഭാഷിയായ കഥാപാത്രമായിരുന്നു. ഭാവപ്രകടനങ്ങളെല്ലാം വിസ്മയാവഹമായിരുന്നു. പ്രസാദ്* എന്ന കഥാപാത്രമായി സുരാജ്* വെഞ്ഞാറമ്മൂട്* വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. കഥാപാത്രത്തിന്റെ വിവിധ സമയങ്ങളിലുള്ള മാനസികാകസ്ഥ സുരാജ്* നന്നായിത്തന്നെ പ്രതിഫലിപ്പിച്ചു. ■'കണ്ണിലെ പൊയ്കയിൽ' എന്ന ഗാനരംഗം ഇത്രയധികം ശ്രദ്ധേയമാകുവാൻ നായിക നിമിഷ സജയന്റെ സാന്നിധ്യം ഇടയാക്കിയിരുന്നു. സിനിമയിലും അങ്ങനെ തന്നെ. ശ്രീജ എന്ന കഥാപാത്രമായി ക്യാമറ മുന്നിലുണ്ടെന്ന ഭാവം പോലുമില്ലാതെയുള്ള പ്രകടനം. ബേബിച്ചേട്ടൻ എന്ന കഥാപാത്രമായി നമ്മുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന അലൻഷ്യർ അവതരിപ്പിച്ച പൊലീസ്* ഓഫീസർ കഥാപാത്രം ശ്രദ്ധേയമാണ്*. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസ്* എന്നും വിലയിരുത്താം. OVERALL VIEW ■പോത്തേട്ടൻ വീണ്ടും തെളിയിച്ചു. താൻ ഒരു മികച്ച സംവിധായകനാണെന്ന്.! പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന രസകരമായ ഒരു ചിത്രം. മഹേഷിന്റെ പ്രതികാരവുമായി താരതമ്യം ചെയ്യാതെ, മറ്റൊരു രസകരമായ ചിത്രം ആസ്വദിക്കുവാനായി ടിക്കറ്റെടുക്കുക. RATING: 3.5/★★★★★ *read also at: nowindialive.com voice of india* https://www.facebook.com/jomonthirureviews #jomonthiru *JOMON THIRU*