മോഹന്*ലാല്* ഫാന്*സ്* ക്ലബ്ബിന്റെ ഒഫീഷ്യല്* വെബ്സൈറ്റ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ, നമ്മുടെ സ്വന്തം മഞ്ജു ചേച്ചിയും, പുലിമുരുകനിലൂടെ നമ്മളെ വിസ്മയിപ്പിച്ച ക്യാമറമാന്* ഷാജി കുമാറും 'മോഹന്*ലാല്*' സിനിമയുടെ സംവിധായകന്* സാജിദ് യാഹിയയും ചേര്*ന്ന് നിര്*വഹിക്കുന്നു
Sponsored Links ::::::::::::::::::::Remove adverts | |
ഒന്നിച്ചൊന്നായി!!!
മഞ്ജു വാരിയർ ഫാൻസ്* ആൻഡ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലയുടെ നേത്രത്വത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷം അക്ഷരാർത്ഥത്തിൽ ഒന്നിച്ചു ഒന്നാകുക എന്നതായിരുന്നു. സർവ ശിക്ഷ അഭിയാൻ(BRC പെരുമ്പാവൂർ) ഉള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മെട്രോ യാത്ര പോകണം എന്ന ഒരു ആഗ്രഹം അവിടുത്തെ ഒരു അധ്യാപകൻ ശ്രീ മണി പങ്കു വെക്കുകയുണ്ടായി. ഉടനെ ഞങ്ങൾ മഞ്ജു ചേച്ചിയെ ചെന്ന് കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. നമുക്ക് ഉടനെ തന്നെ ഇത് ചെയ്യണമെന്നും ഞാൻ കൂടെ ഉണ്ടാകും എന്ന മറുപടി ആണ് കിട്ടിയത്. അതികം വൈകാതെ 17 നു ഞായറാഴ്ച തന്നെ നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 11 മണിയോട് കൂടെ കുട്ടികൾ പെരുമ്പാവൂർ നിന്ന് എത്തുകയും ഞങ്ങൾ എല്ലാവരും കൂടെ മഞ്ജു ചേച്ചി അഭിനയിക്കുന്ന "മോഹൻലാൽ" മൂവി ലൊക്കേഷനിൽ എത്തുകയും ചെയ്തു. തലേ ദിവസം വെളുപ്പിന് 3.30 വരെ ഷൂട്ടിംഗ് നീണ്ടിട്ടും യാതൊരു വിധ തളർച്ചയും ഇല്ലാതെ പറഞ്ഞ സമയത്തു തന്നെ മഞ്ജു ചേച്ചി എത്തി. എല്ലാവരും കൂടെ കേക്ക് മുറിക്കുകയും അവിടെ ഉണ്ടായിരുന്ന ഭിന്ന ശേഷിക്കാരായ 45 ഓളം കുട്ടികൾക്കും ചേച്ചി കേക്ക് വായിൽ വെച്ച് കൊടുക്കുകയും ചെയ്തു. എല്ലാവരോടും ഒപ്പം ഫോട്ടോ എടുത്തും വിശേഷങ്ങൾ പങ്കു വെച്ചും ഒന്നിച്ചൊന്നായി മഞ്ജു ചേച്ചിയും ഉണ്ടായിരുന്നു. ഷൂട്ടിംഗ് നീണ്ടു പോകുമെങ്കിലും അതൊന്നും ഒരു പ്രശ്നമല്ല എന്ന് പറഞ്ഞു ഇതിന്റെ കൂടെ നിന്ന സംവിധായകൻ സാജിദ് യഹിയ , ഇനിയും ഇതിനോടൊപ്പം സഹകരിക്കാമെന്നും പുതിയ വാതായനങ്ങൾ ഈ കുട്ടികൾക്കായി തുറന്നിടാമെന്നും വാഗ്ദാനം ചെയ്ത തിരക്കഥകൃത് സുനീഷ് വരണാട്, ഇന്ദ്രജിത്, യൂണിറ്റ് അംഗങ്ങൾ എന്നിവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി. കേക്ക് മുറിക്കലിനും ഫോട്ടോക്കും ശേഷം അടുത്ത് ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന ഉപ്പും മുളകും സീരിയലിലെ കേശുവും ശിവാനിയും കുട്ടികളുടെ അടുത്തെത്തി വിശേഷങ്ങൾ പങ്കു വെച്ചത് സന്തോഷം ഇരട്ടിച്ചു. അതിനു ശേഷം എല്ല്ലാവർക്കും ബിരിയാണി വിളമ്പി നൽകി. അടുത്തതായി എല്ലാവരെയും കൂട്ടി പാലാരിവട്ടം മുതൽ മഹാരാജാസ് വരെ മെട്രോ യാത്ര നടത്തി. എല്ലാ കുട്ടികളുടെ മുഖത്ത് നിന്നും ആഗ്രഹ പൂര്തീകരണത്തിന്റെ പുഞ്ചിരി കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അവർ ജനലിലൂടെ ദൃശ്യങ്ങൾ കണ്ടു പുഞ്ചിരിച്ചു കൊണ്ടിരുന്നു. മെട്രോയിൽ നിന്ന് ഇറങ്ങി നേരെ സുഭാഷ് പാർക്കിലേക്ക് പോയി. നേരം ഇരുട്ടും വരെ ഊഞ്ഞാലാടിയും ഊർന്നിറങ്ങിയും നടക്കാൻ സാധിക്കുന്ന കുട്ടികൾ തകർത്തു. നടക്കാൻ ആവാത്തവർ കായൽ കാറ്റേറ്റ് ഇതെല്ലം ആസ്വദിച്ചു ഇരുന്നു. അക്ഷരാർത്ഥത്തിൽ ഒന്നിച്ചൊന്നായി ക്രിസ്മസ് ഞങ്ങൾ ആഘോഷിച്ചു. ഇതിനായി ആദ്യമേ ഈ ചിന്ത ഞങ്ങളിലേക്ക് ഇട്ടു തന്ന രേഖ ചേച്ചി, വരകൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന സുർജിത്, തിരക്കിനിടയിലും ഹൈദരാബാദ് നിന്ന് പറന്നെത്തിയ പ്രശോബ്, കോയമ്പത്തൂർ നിന്ന് എത്തി ചങ്കായി നിന്ന റിയാസ് , ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു എത്തിയ സ്റ്റേറ്റ് ടീം , എറണാകുളം അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി...
സാജിദിന്*റെ ജന്മദിനാഘോഷം 'മോഹന്*ലാലി'ന്*റെ സെറ്റില്*....