-
07-05-2017, 08:33 PM
#511
ഹരിതജാലകം : കാര്*ഷിക സൂപ്പര്*മാര്*ക്കറ്റ് തുറന്നു
ഏറെ ജനപ്രിയമാണ് കാര്*ഷിക സര്*വകലാശാലയുടെ വിത്ത്,നടീല്* വസ്തുക്കള്*.
മണ്ണുത്തിയിലെ കാര്*ഷിക സാങ്കേതിക വിജ്ഞാനകേന്ദ്രത്തിലെ സൂപ്പര്* മാര്*ക്കറ്റ് വി.എസ് സുനില്* കുമാര്* സന്ദര്*ശിക്കുന്നു
കാര്*ഷികോത്പന്നങ്ങള്*ക്ക് സൂപ്പര്*മാര്*ക്കറ്റുമായി കേരള കാര്*ഷിക സര്*വകലാശാല. മണ്ണുത്തിയിലെ കാര്*ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിലാണ് ഹരിതജാലകമെന്ന സൂപ്പര്*മാര്*ക്കറ്റ്. കൃഷിമന്ത്രി വി.എസ്. സുനില്*കുമാറില്*നിന്ന് ആര്*ട്ടിസ്റ്റ് നമ്പൂതിരി ആദ്യ വില്*പ്പന ഏറ്റു വാങ്ങിയതോടെ ഹരിതജാലകം ജനങ്ങള്*ക്കായി തുറന്നു.
ഏറെ ജനപ്രിയമാണ് സര്*വകലാശാലയുടെ വിത്തു, നടീല്* വസ്തുക്കള്*. ഇവ വാങ്ങാന്* ദേശീയ പാതയോരത്തുള്ള ഈ കേന്ദ്രത്തിലെത്തുന്നവര്* മറ്റു സര്*വകലാശാല ഉത്പന്നങ്ങളെക്കുറിച്ചു തിരക്കാറുണ്ട്, അവയെക്കുറിച്ചറിയാതെ പോകുന്നവരും ഉണ്ട്. ഇതോടെയാണ് സന്ദര്*ശകര്*ക്ക് എല്ലാ ഉത്പന്നങ്ങളും കാണാനും ആവശ്യമായവ വാങ്ങാനും സൗകര്യമൊരുക്കുന്ന സൂപ്പര്*മാര്*ക്കറ്റ് എന്ന ആശയം ഉദിച്ചതെന്ന് കേന്ദ്രം മേധാവി ഡോ. ശ്രീവത്സന്* ജെ. മേനോന്* പറഞ്ഞു. അന്നജാലകമെന്ന പേരില്* ഒരു ലഘു ഭക്ഷണശാലയും ഉണ്ട്.
കാര്*ഷിക സര്*വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം ജനങ്ങളോട് കൂടുതല്* അടുക്കാനനുയോജ്യമായ നടപടികള്* സ്വീകരിച്ചു കാണുന്നതില്* സന്തോഷമുണ്ടെന്ന് മന്ത്രി വി.എസ്. സുനില്*കുമാര്* പറഞ്ഞു. സര്*വകലാശാലാ ഉത്പന്നങ്ങളുടെ വിശ്വാസ്യത തിരിച്ചറിഞ്ഞ് കൂടുതല്* കര്*ഷകര്*ക്ക് അവ എത്തിക്കാനും കര്*ഷകര്* നേരിടുന്ന പ്രശ്*നങ്ങള്*ക്ക് പ്രായോഗിക പരിഹാരം നിര്*ദേശിക്കാനും സര്*വകലാശാലാ ശാസ്ത്രജ്ഞര്* തയ്യാറാകണം. ഒപ്പം ആധുനിക വിപണിയുടെ സാധ്യതകള്* കണ്ടെത്തി കാര്*ഷിക വിഭവ സംസ്*കരണവും വിപണനതന്ത്രങ്ങളും ആവിഷ്*കരിക്കാനും ഇക്കാര്യങ്ങളില്* കര്*ഷകരെ ബോധവത്കരിക്കാനും സര്*വകലാശാല മുന്* കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
വൈസ് ചാന്*സലര്* ഡോ. പി. രാജേന്ദ്രന്* അധ്യക്ഷത വഹിച്ചു. യോഗത്തില്* സര്*വകലാശാലയുടെ സേവനങ്ങളും ഉത്പന്ന ലഭ്യതയും ഉള്*ക്കൊള്ളുന്ന വെബ് പോര്*ട്ടലിന്റെ ഉദ്ഘാടനം കെ. രാജന്* എം.എല്*.എ. നിര്*വഹിച്ചു.
-
07-05-2017, 08:39 PM
#512
-
07-06-2017, 11:49 AM
#513
-
07-06-2017, 12:00 PM
#514
-
07-06-2017, 04:04 PM
#515
ചൂരയുണ്ടേ, നല്ല മഞ്ഞച്ചൂര... ആൻഡമാൻ വിളിക്കുന്നു
തോപ്പുംപടി ∙ മഞ്ഞച്ചൂര എന്ന കേൾക്കുമ്പോൾ തന്നെ മൽസ്യപ്രിയരുടെ നാവിൽ കപ്പലോടും. ട്യൂണ മൽസ്യങ്ങളിൽ ഏറ്റവും രുചികരമായതാണു യെല്ലോ ഫിൻ ട്യൂണ അഥവാ മഞ്ഞച്ചൂര. ആൻഡമാൻ നിക്കോബാർ ദ്വീപിലെ മൽസ്യത്തൊഴിലാളികൾ വലയിട്ടാൽ കിട്ടുന്നതു മഞ്ഞച്ചൂരക്കൂട്ടത്തെയാണ്. എന്നാൽ, വിപണിയും വിലയുമില്ലാതെ വലയുകയാണ് അവിടത്തെ മീൻ*പിടിത്തക്കാർ.
കേരളത്തിൽനിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിക്കാർക്കു വിവരങ്ങൾ നൽകുന്നതിന് ഉന്നതതല ആൻഡമാൻ ഗവ. സംഘം ശനിയാഴ്ച കൊച്ചിയിലെത്തും.സംസ്കരിച്ച മഞ്ഞച്ചൂരയ്ക്കു രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1500 മുതൽ 2000 രൂപ വരെ വിലയുണ്ട്. ആൻഡമാനിൽ ഒരു കിലോഗ്രാം ചൂരയ്ക്കും ഒരു വലിയ പൊതി നിലക്കടലയ്ക്കും ഒരേ വിലയാണ് 25 മുതൽ 40 രൂപ വരെ.
ദ്വീപിൽ സുലഭമായി ലഭിക്കുന്ന ഏക വിഭവമാണു മീൻ. ബാക്കി എന്തും കപ്പലേറി വരണം. അതുകൊണ്ടുതന്നെ കൈപൊള്ളുന്ന വിലയാണ്. ദ്വീപിനെ വലയം ചെയ്യുന്ന ബംഗാൾ ഉൾക്കടലിലെ ചൂരശേഖരത്തിലാണു ഭാവിയെന്ന് ആൻഡമാൻ ഭരണാധികാരികൾ നേരത്തെ കണ്ടെത്തിയിരുന്നു. 1.48 ടൺ മഞ്ഞച്ചൂരയുടെ സാന്നിധ്യം എഫ്എസ്ഐ (ഫിഷറി സർവേ ഓഫ് ഇന്ത്യ) സർവേയിൽ കണ്ടെത്തി. പ്രതിവർഷം 65,000 ടൺ ട്യൂണ ഇവിടെനിന്നു പിടിച്ചെടുക്കാൻ കഴിയും.
ഇപ്പോൾ വർഷം ആയിരം ടൺ പോലും പിടിക്കുന്നില്ലെന്നാണു കണ്ടെത്തൽ.ചൂരയിൽനിന്നു പുതിയ ചരിത്രം രചിക്കാനുള്ള ഒരുക്കത്തിലാണു ഭരണകൂടം. സാഷ്മി (sashmi) ഗ്രേഡ് ചൂരയ്ക്കാണ് ആഗോള വിപണിയിൽ ഏറ്റവും ഡിമാൻഡ്. മീൻ ലഭിച്ചാൽ ഉടൻ അതിന്റെ നെറ്റിയിൽ ആണി അടിച്ചുകയറ്റി തലകീഴായി ഇട്ടു രക്തം മുഴുവൻ വാർന്നുപോകാൻ അനുവദിച്ചാൽ ചില്ലു പോലുള്ള മാംസം ലഭിക്കും.
ഇത്തരത്തിൽ ചൂരയെ സാഷ്മി ഗ്രേഡ് ആക്കുന്നതിൽ വിദഗ്ധർ ഇന്തൊനീഷ്യക്കാരാണ്. അവിടെനിന്നുള്ളവരെ വിളിച്ചുവരുത്തി സംസ്കരണം തുടങ്ങിയിട്ടുണ്ട്.കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതിക്കാരെ ആൻഡമാനിൽ എത്തിച്ചു വ്യവസായത്തിനു തുടക്കമിടാനും സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സംഘമാണു കൊച്ചിയിൽ എത്തുന്നത്. സെൻട്രൽ ഇൻസിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) സഹകരണത്തോടെ രാവിലെ വില്ലിങ്ഡൻ ഐലൻഡിൽ ബിസിനസ് മീറ്റ് നടത്തും.
-
07-06-2017, 04:08 PM
#516
-
07-10-2017, 09:55 AM
#517
-
07-12-2017, 10:42 AM
#518
ആമ്പല്*പ്പാടം പൂത്ത് അമ്പാട്ടുകടവ്*
പനച്ചിക്കാട് അമ്പാട്ട്കടവിലെ കദളിപ്പൂനിറമുള്ള ആമ്പല്*പ്പൂക്കാലം തുടങ്ങിക്കഴിഞ്ഞാല്* ദൂരെനിന്നു പോലും കാഴ്ചക്കാരെത്തുന്നു. വര്*ഷത്തില്* ആറു മാസം പാടത്ത് ആമ്പല്*പ്പൂക്കാലമാണ്.
കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് ഭാഗത്ത് വിരിഞ്ഞുനില്*ക്കുന്ന ആമ്പല്*പ്പൂക്കള്* ശേഖരിക്കുന്ന വള്ളക്കാരന്*. ഫോട്ടോ: ജി.ശിവപ്രസാദ്
കോട്ടയം: നൂറ് ഏക്കറിലായി പൂത്തുകിടക്കുന്ന ആമ്പല്*പ്പാടം. അതും വളരെ അപൂര്*വമായി കാണുന്ന കദളിപ്പൂനിറമുള്ള ആമ്പല്*പ്പൂവ്. പനച്ചിക്കാട് അമ്പാട്ട്കടവിലെ കദളിപ്പൂനിറമുള്ള ആമ്പല്*പ്പൂക്കാലം തുടങ്ങിക്കഴിഞ്ഞാല്* ദൂരെനിന്നു പോലും കാഴ്ചക്കാരെത്തുന്നു. വര്*ഷത്തില്* ആറു മാസം പാടത്ത് ആമ്പല്*പ്പൂക്കാലമാണ്. കൊയ്ത്ത് കഴിഞ്ഞുള്ള ജൂണ്* മുതല്* നവംബര്* വരെയാണ് പൂക്കാലം.
കൃഷിക്കായി വെള്ളം വറ്റിച്ച് നിലമൊരുക്കുമ്പോള്* അതിനൊപ്പം ആമ്പല്*വള്ളികളും വിത്തും കായുമൊക്കെ ഉഴുതുചേരും. കൊയ്ത്തുകാലം കഴിയുന്നതോടെ വെള്ളം നിറയുന്ന പാടത്ത് ആമ്പല്*ച്ചെടികള്* വളര്*ന്ന് തുടങ്ങും. അധികം കഴിയുംമുമ്പേ പൂക്കാലം വരവായി. ഇത്തവണ വലുപ്പമുള്ള ആമ്പല്*പ്പൂവുകളാണുണ്ടാകുന്നതെന്ന് സമീപവാസി കരിനാട്ടില്ലം നീലകണ്ഠന്* നന്പൂതിരി പറയുന്നു.
''മുന്പും ഇവിടെ ആമ്പല്*പ്പൂവുണ്ടായിരുന്നു. അതിന് ഇത്ര വലിപ്പമോ നിറമോ ഇതളുകളോ ഉണ്ടായിരുന്നില്ല. എന്നാല്* മറ്റൊരു പാടത്ത് താമരപ്പൂക്കൃഷി തുടങ്ങിയ ശേഷമാണ് ഇവിടുത്തെ ആമ്പല്*പ്പൂവിന് ഇത്ര മാറ്റമുണ്ടായത്. ശാസ്ത്രീയമായി സത്യമുണ്ടോയെന്നറിയില്ല. പലരും പറയും ഈ രണ്ട് ചെടികള്*ക്കിടയില്* പരാഗണം നടന്നതാണെന്ന്'' അദ്ദേഹം പറയുന്നു.
രാത്രി പത്തുമണിയോടെയാണ് പൂക്കള്* വിടരുന്നത്. രാവിലെ പത്തുമണിയോടെ പൂക്കള്* കൂന്പിയടയും. ഈ പൂക്കള്* പൂജയ്*ക്കെടുക്കാത്തതിനാല്* ഒരു കൗതുകത്തിനാണ് ആള്*ക്കാര്* ഇവ ശേഖരിക്കുന്നത്. ഓണം, വിഷു, വിജയദശമി നാളുകളില്* പൂക്കള്* തേടിയെത്തുന്നു പലരും. അക്കാലത്ത് പ്രദേശവാസികളായ കുട്ടികള്* പൂക്കച്ചവടത്തിനും അവസരമുണ്ടാക്കും.
-
07-14-2017, 10:41 PM
#519
മീൻ തൊട്ടു കൂട്ടാം
പുല്ലുവാള
പുഴമീൻ കറിയെക്കാൾ രുചിയാണ് പുഴമീൻ കഥകൾക്ക്. കടലില്ലാത്ത വയനാട്ടിൽ മീൻ കൗതുകങ്ങളുടെ ആഴവും പരപ്പും കേൾക്കേണ്ടതു തന്നെയാണ്.
പള്ളത്തി
പല അരുവികൾ ചേർന്നൊഴുകുന്ന ചെറുപുഴകളും പ്രധാന നദിയായ കബനിയുമെല്ലാം വൈവിധ്യമാർന്ന മത്സ്യങ്ങളുടെ താവളമാണ്.
മുഷി
പല പല കാരണങ്ങളാൽ മത്സ്യങ്ങളുടെ അളവ് കുറഞ്ഞെങ്കിലും വൈവിധ്യത്തിൽ കാര്യമായ കുറവില്ല. കേരളത്തിൽ മാത്രമല്ല ലോകത്തു തന്നെ അപൂർവങ്ങളായ നിരവധി മത്സ്യ ഇനങ്ങൾ വയനാട്ടിലുണ്ട്.
കാവേരിക്കണ്ണി
അതും ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസിന്റെ റിപ്പോർട്ട് പ്രകാരം അതീവ ഗുരുതരമായ തോതിൽ വംശനാശ ഭീഷണി നേരിടുന്നവ..
നെറ്റിപ്പൊട്ടൻ
വയനാട്ടിലെ ആദിവാസികൾക്ക് വിനോദവും ജീവിതവുമാണ് മീൻപിടിത്തം. മഴക്കാലത്തെ മീൻപിടിത്തത്തിന്റെ ഹരം നോക്കി ഗൾഫിൽ നിന്നു വരുന്നവരേറെ. മഴകുറഞ്ഞതോടെ മീനും മീൻ പിടിത്തവുമെല്ലാം കുറഞ്ഞു.
പുഴയിലെ തിമിംഗലം
മണലാരോൺ
കുഞ്ഞൻ മീനുകൾ മുതൽ വമ്പൻ മീനുകൾ വരെയുള്ള വൈവിധ്യം വയനാടൻ പുഴകളിലുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വലുപ്പം വയ്ക്കുന്ന പുഴമീനുകളിലെ പ്രധാന ഇനമായ വെളിമീനിനെക്കുറിച്ച് (ഇന്ന് പല മീനുകളും ഈ പേരിൽ അറിയപ്പെടുന്നുണ്ട്) 1865 ൽ ഫ്രാൻസിസ് ഡേ എന്ന സായിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.നൂറ്റൻപതു കിലോ വരെ ഈ മീൻ തൂക്കം വയ്ക്കുമായിരുന്നത്രേ.
കരിയൻ വാളപ്പുള്ളി പരൽ
പക്ഷേ, വയനാട്ടിലെ ഉൾ വനങ്ങളിലെ അരുവികളിൽ ഈ മീനിനെ ഇപ്പോഴും കാണാമെന്നതാണ് കൗതുകം. പുഴയിലെ ജൈവിക അവസ്ഥ മാറിയതോടെ ഈ മീനിന് പഴയ വലുപ്പമില്ലെന്നു മാത്രം. അപൂർവങ്ങളിൽ അപൂർവമായ ഈ മീൻ ഇപ്പോഴും നിലനിൽക്കാനുള്ള കാരണവും രസകരമാണ്.
കല്ലേമുട്ടി
പിടിച്ച വെളിമീൻ പ്രത്യേക ശബ്ദത്തോടെ കരഞ്ഞാൽ കുലം മുടിയുമെന്നായിരുന്നു വിശ്വാസം. ഇതുമൂലം വെളിമീനിനെ തിരിച്ചറിയുന്നവർ പിടികൂടാതെ വിട്ടു. അതുകൊണ്ട് ഈ വംശം നിലനിൽക്കുന്നു.
കല്ലിപ്പൊത്തൻ
പൂക്കോടൻ പരൽ എന്നു നാട്ടുകാർ വിളിക്കുന്ന പ്രത്യേക തരം പരൽ ലോകത്തു തന്നെ വയനാട്ടിൽ മാത്രമേയുള്ളു. വയനാടൻ വാള, മഞ്ഞക്കടുന്ന, മാവുൾ, മച്ചം, കരിമച്ചം, മീശപ്പരൽ, വലിയ കല്ലേമുട്ടി, പുള്ളിയേട്ട എന്നീ മീനുകൾ വയനാട്ടിലും നീലഗിരി ജൈവവൈവിധ്യമേഖലയിലും മാത്രമാണുള്ളത്.
തൊണ്ണൂറോളം മത്സ്യ ഇനങ്ങൾ
കാരി
ഏതാണ്ട് തൊണ്ണൂറോളം പുഴ മത്സ്യ ഇനങ്ങൾ വയനാട്ടിലുണ്ടെന്ന് ഈ മേഖലയിൽ പഠനം നടത്തിയ വെറ്ററിനറി സർവകലാശാലയിലെ സെന്റർ ഫോർ വൈൽഡ് സ്റ്റഡീസിലെ ഡെൻസിൻ റോൺസ് തമ്പി ന*ടത്തിയ പഠനം പറയുന്നു. എന്നാൽ പലതും എണ്ണത്തിൽ വളരെ കുറവാണ്.
കാക്കപ്പറച്ചി
ഏറ്റവും കൂടുതൽ മത്സ്യ സമൃദ്ധിയുള്ളത് കുറുവ, നൂൽപുഴ, കാളിന്ദി എന്നിവിടങ്ങളിലാണ്. ചെമ്പ്രമല, വെള്ളരിമല, സുഗന്ധഗിരി , അംബ, ബാണാസുര, പേര്യ കു*ഞ്ഞോം, എന്നീ മേഖലകളും അപൂർവങ്ങളായ മത്സ്യ സമ്പത്ത് ഉള്ള മേഖലയാണ്. എന്നാൽ മനുഷ്യന്റെ ഇടപെടലുകൾ മത്സ്യസമ്പത്തിൽ കാര്യമായ കുറവ് വരുത്തി.
ചോലപ്പരൽ
കുറുവയും വെട്ടത്തൂരും ഉൾപ്പെടുന്ന കബനീനദിയിലെ ആറു കിലോമീറ്റർ ഭാഗം ഇപ്പോഴും അപൂർവ മത്സ്യങ്ങളുടെ താവളമാണ്. ഇരുനൂറ്റിഅൻപതോളം തരത്തിലുള്ള മരങ്ങളും സസ്യങ്ങളും ഈ മേഖലയിലെ കബനിയുടെ ചുറ്റമുണ്ട്.
ഗ്രാസ് കാർപ്പ്
ഇവ നൽകുന്ന ജൈവവൈവിധ്യമാണ് ഈ പ്രദേശത്ത് ഇത്രയും അപൂർവങ്ങളായ മത്സ്യങ്ങൾ നിലനിൽക്കാനുള്ള കാരണം. കുറുവയിൽ മാത്രം എഴുപത്തിഅഞ്ചിലധികം തരം മീനുകളുണ്ട്.
മനുഷ്യ ഇടപെടൽ ഭീഷണിയായി
കണയൻ
വയനാടൻ മത്സ്യ സമ്പത്ത് കുറയാനുള്ളതിന്റെ പ്രധാന കാരണം മനുഷ്യന്റെ അമിതമായ ഇടപെടൽ തന്നെയാണ്. വയനാട്ടിൽ വനത്തിനുള്ളിലല്ലാത്ത എല്ലാ പുഴകളും അരുവികളും മലിനപ്പെട്ടിരിക്കുകയാണ്.പനമരം പുഴയുടെ ജൈവസമ്പത്ത് പൂർണമായും നശിച്ചുവെന്നു തന്നെ പറയാം.
ആഫ്രിക്കൻ മുഷി
പുഴകളിൽ കോളിഫോം ബാക്ടീരിയ ക്രമാതീതമായി വർധിക്കുന്നു. തേയിലത്തോട്ടങ്ങൾ, വാഴത്തോട്ടങ്ങൾ, നെൽവയലുകൾ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ പ്രയോഗിക്കുന്ന കീടനാശിനികളുടെയും രാസവളങ്ങളുടെയും അംശം പുഴകളിൽ കലർന്നതാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ചില്ലുമീൻ
മഴ കുറയുന്നതുമൂലം പുഴയിലെ ജലനിരപ്പ് വല്ലാതെ താഴുന്നതും പ്രധാന പ്രശ്നമാണ്. ഓരോ വർഷം കഴിയുംതോറും വയനാട്ടിലെ മഴയുടെ അളവ് കുറഞ്ഞുവരികയാണ്. ഇത് പുഴയുടെ നീരൊഴുക്കിനെ ബാധിക്കുന്നു.
ചില്ലൻ കൂരി
നീരൊഴുക്ക് ഇല്ലാതാകുന്നതോടെ പുഴയിലൂടെയുള്ള മീനുകളുടെ ഒഴുക്കിനെ ബാധിക്കുന്നു. പല മീനുകളും ചെറിയ വെള്ളക്കെട്ടുകളിൽ തന്നെ ചത്തൊടുങ്ങുന്നു.
ചേറുമീൻ
അമിതമായ തോതിലുള്ള മണൽവാരലും ഭീഷണിയാണ്. മണൽ വാരുമ്പോൾ പുഴകളിൽ കൂടുതൽ ചെളിയടിയുന്നു. പല മീനുകൾക്കും ചെളിയിൽ ജീവിക്കാൻ കഴിയില്ല.
കട്*ല
വനത്തിനുള്ളിലെ അരുവികളിലെ വെള്ളം കുറയുന്നതും കുന്നിൻ ചെരുവുകളിലെ ചതുപ്പുകൾ ഇല്ലാതാകുന്നതും മറ്റൊരു കാരണമാണ്.
ചക്കമുള്ളൻ
സുഹന്ധഗിരി, കുറിച്യാർമല, മക്കിയാട്, ചെമ്പ്ര, അരണമല, ലക്കിടി , ബാണാസുര, പേര്യ, കുഞ്ഞോം, കൊട്ടിയൂർ എന്നീ മേഖലകളിലെ ചതുപ്പുകളാണ് അരുവികളെ ജലസമൃദ്ധമാക്കിയിരുന്നത്. ഇവ പലതും നശിച്ചു കഴിഞ്ഞു.
അശാസ്ത്രീയമായ തോതിലുള്ള ചെക്ക്ഡാം നിർമാണവും ഭീഷണിയാണ്. പലപ്പോഴും ജലക്ഷാമമുള്ള മേഖലകളിൽ പ്ലാസ്റ്റക് ചാക്ക് ഉപയോഗിച്ച് തടയണകെട്ടാറുണ്ട്. എന്നാൽ ഈ ചാക്കുകൾ വെള്ളത്തിൽ കലരുന്നത് പ്രശ്നമാണ്.
അശാസ്ത്രീയമായ രീതിയിലുള്ള മീൻപിടിത്തവും പ്രശ്നമാണ്. പലയി*ടത്തും തോട്ടപൊട്ടിച്ചും വിഷം കലക്കിയും മീനുകളെ പിടികൂടുന്നു.
ഇത് മീനുകൾക്കു മാത്രമല്ല പുഴയ്ക്കു തന്നെ ഭീഷണിയാണ്. പ്രജനനം നടത്തുന്ന സമയത്താണ് വയനാട്ടിൽ കാര്യമായ തോതിൽ മീൻപിടിത്തം നടത്തുന്നത്. ഇതും വലിയ ഭീഷണിയാണ്.
വയനാട്ടിൽ പുഴകളിൽ കാണുന്ന മീൻ ഇനങ്ങൾ
∙ആഫ്രിക്കൻ തിലാപ്പിയ
∙റോഹു
∙കട്*ല
∙ഗ്രാസ് കാർപ്
∙യൂറോപ്യൻ
കാർപ്പ്
(ചെമ്പല്ലി)
∙ചൂലിപ്പരൽ
∙വാൽപ്പുള്ളി
∙ചോലപ്പരൽ
∙പത്തുപൈസ
∙വാഴക്കവരയൻ
∙മീശപ്പരൽ
∙പുഴമത്തി
∙പുള്ളിച്ചി
∙പൂക്കോട്ടുപരൽ
∙കബനിപ്പരൽ
∙പള്ളത്തി
∙മഞ്ഞക്കടുന്ന
∙വെള്ളക്കടുന്ന
∙മാവുൾ
∙മച്ചം
∙കരിമച്ചം
∙കല്ലുന്തി
∙വയനാടൻ വാള
∙പുള്ളിയേട്ട
∙ കാവേരിക്കണ്ണി
∙കുറുവ
∙ചില്ലാംകൂരി
∙മലബാർ കൂരി
∙കടു
∙കല്ലിപ്പൊത്തൻ
∙കൽക്കരി
∙മരമീൻ
∙നാടൻ മുഷി
∙കല്ലട
∙കല്ലേമുട്ടി
∙ആഫ്രിക്കൻ മുഷി
∙തിലാപ്പിയ
∙നീലഗിരി
കൊയ്്ത്ത
∙ചെമ്പൻ
കൊയ്ത്ത
∙മണലാരോൺ
∙പാറക്കൂരി
∙പൂഴാൻ
∙ഇരുതലയൻ
കല്ലേമുട്ടി
∙മലബാർ കൂരി
∙കാക്കപ്പറച്ചി
∙കണ്ണൻ
∙ആരോൺ
∙മനഞ്ഞിൽ
∙കായപ്പ
∙പാരപ്പരൽ
∙പുല്ലുവാള
∙പൊട്ടൻവാള
∙ചക്കമുള്ളൻ
∙പാവുമീൻ പരൽ
-
07-15-2017, 10:08 PM
#520
ഡ്രാഗൺ പഴകൃഷിയിൽ തിരുവനന്തപുരത്ത് നിന്നൊരു വിജയഗാഥ
വിദേശ പഴങ്ങളിൽ കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരിനമാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺഫ്രൂട്ട് കൃഷിയുമായി തിരുവനന്തപുരം സ്വദേശി. വിദേശ സന്ദർശനത്തിനിടെയാണ് ഡ്രാഗൺ ഫ്രൂട്ട് വിജയന്റെ മനസ് കീഴക്കിയത്. തുള്ളിനന സംവിധാനമാണ് ജലസേചനത്തിന് സ്വീകരിച്ചിരിക്കുന്നത്. പാങ്ങോട് സ്വദേശി ജെ വിജയനാണ് കേരളത്തിൽ വിജയകരമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി പരീക്ഷിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules