ഭക്തിപ്പച്ച
കമ്യൂണിസ്റ്റ് പച്ച ഉപയോഗിച്ചുണ്ടാക്കിയ ശരക്കോലുകൾ എരുമേലിയിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നു.
കമ്യൂണിസ്റ്റ് പച്ച പാഴ്ച്ചെടിയല്ല. പാർട്ടിഭേദമന്യേ അതിന് ഉപയോഗമുണ്ടാക്കിയ മിടുക്കരാണ് എരുമേലിക്കാർ. പേട്ടതുള്ളലിന് ഉപയോഗിക്കുന്ന ശരക്കോലിന് ഉണങ്ങി മൂപ്പെത്തിയ കമ്യൂണിസ്റ്റ് പച്ച കമ്പുകളാണ് ഉപയോഗിക്കുന്നത്. തീർഥാടനകാലത്ത്, അതായത് ഇപ്പോൾ കമ്യൂണിസ്റ്റ് പച്ച തേടി ജനം കാട്ടിലും പുരയിടങ്ങളിലും പാഞ്ഞുനടക്കുകയാണ്. തൊലി ചെത്തി ഒരടിയുള്ള കഷണങ്ങളാക്കി ഉണക്കും. ചായംഗുളിക വെള്ളത്തിൽ ചാലിച്ചു കമ്പിൽ പുരട്ടും. ഭംഗിയാക്കാൻ പക്ഷിത്തൂവൽ കളർ ചേർത്ത് ശരക്കോലിന്റെ അഗ്രഭാഗത്തു വച്ചുപിടിപ്പിക്കുകയും ചെയ്യും.
ഭക്തിപൂർവം: എരുമേലി ഭാഗത്ത് ശരത്തിന് യോജിച്ച കമ്യൂണിസ്റ്റ് പച്ച തേടുന്ന തിരക്കിൽ.
കന്നി അയ്യപ്പൻ എരുമേലിയിൽ എത്തിയാൽ ശരക്കോൽ ഇല്ലാതെ പേട്ടതുള്ളാനാവില്ല. ഈ ശരക്കോലാണ് പിന്നീടു കാനനയാത്രയിൽ ശരംകുത്തിയിൽ ഉപേക്ഷിക്കുന്നത്.
Chromolaena odorota എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് പച്ച അതിന്റെ വെളുത്ത ലോലമായ പൂക്കൾ വിരിയിക്കുന്ന കാലമാണിത്. വേനൽക്കാറ്റിൽ പൂക്കളും കായ്കളും അപ്പൂപ്പൻതാടിപോലെ പറന്നു ചെന്നു വീഴുന്നിടത്തു കൂട്ടമായി ചെടികളുണ്ടാവുന്നു; പുതിയ തീർഥാടനകാലത്തേക്കായി.
എള്ളോളമില്ല, കള്ളം
കള്ളിൽ എത്ര കള്ളമുണ്ട്? ഒട്ടും കള്ളമില്ലെന്നാണ് സർക്കാർ പറയുന്നത്. കള്ളു ലഘു മദ്യമാണെന്നാണ് സർക്കാർ സുപ്രീം കോടതിയോടു പറഞ്ഞത്. പാതയോരങ്ങളിലെ മദ്യ വിൽപനയ്ക്കു ദൂരപരിധി നിശ്ചയിച്ചുള്ള വിധിയിൽ നിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്ന ഹർജികളെ പിന്തുണച്ചു സർക്കാർ സത്യവാങ്മൂലം നൽകുകയും ചെയ്തു.
കേരളത്തിന്റെ നെല്ലറ മാത്രമല്ല, കള്ളറ കൂടിയാണു പാലക്കാട്. കേരളത്തിന്റെ വലിയപങ്ക് ഷാപ്പുകളിലേക്കും കള്ളു പോകുന്നതു നമ്മുടെ ചിറ്റൂർ താലൂക്കിൽ നിന്നാണ്. അതിരാവിലെ അതിവേഗത്തിൽ പാലക്കാട് നിന്നു പോകുന്ന, നീലക്കന്നാസുകൾ നിറച്ച പിക്കപ്പ് വാനുകൾ ദേശീയ പാതയിലെ നുരയുന്ന കാഴ്ചയാണ്.
ഒരു കള്ളുഷാപ്പിന്റെ പരിധിയിൽ അഞ്ചു ചെത്തുകാരും 50 ചെത്തു തെങ്ങുകളും ഉണ്ടായിരിക്കണമെന്നാണു നിയമം. കേരളത്തിലെ മറ്റു ജില്ലകളിൽ ഈ പരിധി പാലിക്കാൻ പറ്റാതെ വരുമ്പോൾ അവർ ചിറ്റൂരിൽ എത്തി തെങ്ങും തോപ്പുകൾ പാട്ടത്തിനെടുത്തു കള്ളു ചെത്തി കൊണ്ടു പോകുന്നു. രാവിലെ ആറിനു കള്ളെടുത്ത് ടിഎസ് നമ്പർ രേഖപ്പെടുത്തിയ കന്നാസിൽ ശേഖരിച്ച് അളവു രേഖപ്പെടുത്തി കൊണ്ടു പോകണമെന്നാണു നിയമം.
പാലക്കാട്ടെ ഉയരുന്ന ചൂടിന്റെ അളവ് കള്ളിന്റെ അളവിനെയും ബാധിച്ചു തുടങ്ങി. വേനൽക്കാലമായാൽ കള്ളിന്റെ അളവ് കുറയുകയും ആവശ്യം കൂടുകയും ചെയ്യും. ആളിയാറിൽ നിന്നു ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണു ചിറ്റൂരിലെ തെങ്ങുകൃഷി. എന്നാൽ വെള്ളത്തിന്റ അളവിൽ കുറവു വന്നതോടെ തെങ്ങുകൃഷിയും കള്ളുചെത്തും ഡ്രൈ ഡേയിൽപ്പെട്ട കുടിയന്റെ അവസ്ഥയിലാണ്.
മുൻപ് ഒരു തെങ്ങിൽ നിന്നു അഞ്ചു ലീറ്റർ വരെ കള്ളു ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ലഭിക്കുന്നത് അര ലീറ്റർ മാത്രം. പക്ഷേ അന്നും ഇന്നും പാലക്കാട്ട് നിന്നു മറ്റു ജില്ലകളിലേക്കു പോകുന്നത് ഏതാണ്ടു മൂന്നു ലക്ഷത്തോളം ലീറ്റർ. അതിൽ മായം ഏറെ കലരുന്നു. ?ലഘു മദ്യ?ത്തിനു വീര്യം കൂടുന്നുവെന്നും കുടിയന്മാരുടെ സാക്ഷ്യം.
കള്ളിനുണ്ട് പാണ്ടിയും ചെള്ളിയും
ഗോവിന്ദാപുരത്തു നിന്നു മീനാക്ഷിപുരത്തേക്കുള്ള വഴിയുടെ ഇരുവശത്തുമാണു പാലക്കാട്ടെ ചെത്ത് ഏറെയും നടക്കുന്നത്. കള്ളു ചെത്തുന്നതിന് രണ്ടു രീതികളുണ്ട്. പാണ്ടിച്ചെത്തും ചെള്ളിച്ചെത്തും. തമിഴ് തൊഴിലാളികൾ നടത്തുന്നതാണു പാണ്ടിച്ചെത്ത്. ഇതു രാവിലെയും വൈകിട്ടുമാണ് നടക്കുക. ?ചെള്ളിച്ചെത്ത്? ഇതിനു പുറമേ ഉച്ചയ്*ക്കുമുണ്ടാകും. ചെത്തുന്നതിലും രണ്ടു വിഭാഗവും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ചെള്ളിച്ചെത്തിനു പോത്തിന്റെ കാലിലെ എല്ലാണ് കുല തല്ലാൻ ഉപയോഗിക്കുന്നത്. ?കരുവ? എന്നാണിതിനു പേര്.
എല്ലിനകത്ത് ?ഇന്ദുകാന്തം? ഒഴിക്കും. പിന്നീട് ഈയം ഉപയോഗിച്ച് അടയ്*ക്കുന്നതോടെ ?കരുവ? തയാർ. പാണ്ടി ചെത്തുകാരനു കരുവയ്*ക്കു പകരം പുളിമരക്കഷണമാണ് ആയുധം. മുകളിൽ ഉരുണ്ടും കൈപ്പിടിയുള്ളതുമാണു പുളിമുട്ടി.
വീര്യം കൂട്ടും വ്യാജൻ
രണ്ടു രീതിയിലാണ് മായക്കള്ളിന്റെ നിർമാണം. ശ്രീലങ്കയിൽ നിന്നുള്ള പേസ്റ്റും പൗഡറും പഞ്ചസാര കലക്കിയ വെള്ളത്തിൽ ചേർത്തു വ്യാജക്കള്ളു നിർമിക്കാറുണ്ട്. ഒരു കിലോ പൗഡറിന് ഇപ്പോൾ 3000 മുതൽ 3500 രൂപ വരെയാണു വില. ഇത് ഉരുളയാക്കിയെടുത്ത് വെള്ളത്തിൽ കലക്കി വയ്ക്കും. ഒരു ഉരുളയിൽ നിന്ന് ഏതാണ്ട് 200 ലീറ്റർ വരെ വ്യാജകള്ളു നിർമിക്കും. പേസ്റ്റിന് 200 ഗ്രാമിന് 2500 രൂപയാണ് വില. ഒരു ടൂത്ത്ബ്രഷിൽ എടുക്കാവുന്ന അളവിലുള്ള പേസ്റ്റിൽ നിന്ന് 100 ലിറ്റർ വരെ വ്യാജൻ ഉണ്ടാക്കാം.
ചെറുകിടക്കാരാണെങ്കിൽ പൊള്ളാച്ചിയിൽ നിന്നു ലഭിക്കുന്ന പൗഡറുകൾ ഉപയോഗിച്ചാണ് നിർമാണം. ഇവർ പഞ്ചാസാരയ്ക്കു വിലകൂടിയപ്പോൾ ?സാക്കറിൻ? ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ നിർത്തി. കാരണം സാക്കറിൻ ചേർത്ത മധുരക്കള്ളിന് വൈകിട്ടായാലും പുളിപ്പ് ഉണ്ടാകുന്നില്ലെന്ന് ?മികച്ച കുടിയൻമാർ? കണ്ടെത്തി. വീര്യത്തിനു സ്പിരിറ്റ് ചേർക്കുന്നവരുണ്ട്. സ്പിരിറ്റിന് ക്ഷാമമുണ്ടായാൽ പിന്നെ കഞ്ചാവാണ് ആശ്രയം. ഒരു ചെറിയ തുണിയിൽ കിഴികെട്ടി കഞ്ചാവ് കള്ളിൽ മുക്കി വച്ചാൽ നല്ല ?സൊയമ്പൻ? കള്ളു ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
പുലി വേറെ, പൂച്ച വേറെ
പുള്ളിപ്പുലിപ്പൂച്ച
തിരുവനന്തപുരം∙ ഓന്ത് ഒരു തുള്ളി മുതലയെന്ന ന്യായപ്രകാരം പൂച്ചയും ഒരു തുള്ളി പുലിയാണ്. വർക്കലയിൽ വീടിന്റെ ടെറസിനു മുകളിൽ കണ്ടതു പുലിയാണോ പൂച്ചയാണോ എന്ന കാര്യത്തിലുള്ള തർക്കം തീർക്കാൻ വനം വകുപ്പ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സഹായം തേടിയിരിക്കയാണ്. സംഭവ സ്ഥലത്തുനിന്നു ലഭിച്ച ഈ ജീവിയുടെ കാഷ്ഠം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചിട്ടില്ലെന്നും തിരുവനന്തപുരം ഡിഎഫ്ഒ: ഡി.രതീഷ് അറിയിച്ചു. കേരളത്തിൽ മൂന്നുതരം കാട്ടുപൂച്ചകളാണുള്ളത്.
സാധാരണ കാട്ടുപൂച്ച(ജംഗിൾ ക്യാറ്റ്), തുരുമ്പൻ പുള്ളിപ്പൂച്ച(റസ്റ്റി സ്പോട്ടഡ് ക്യാറ്റ്), പുള്ളിപ്പുലിപ്പൂച്ച(ലെപേഡ് ക്യാറ്റ്) എന്നിവയാണിവ. ഇവയ്ക്കൊന്നും തന്നെ പുള്ളിപ്പുലിയുടെ പകുതിപോലും വലുപ്പമില്ല. എന്നാൽ പുള്ളിപ്പുലിപ്പൂച്ചയെ കണ്ടാൽ പുള്ളിപ്പുലിയുടെ കുട്ടിയാണെന്നു തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ചിലർ അവകാശപ്പെടുന്നതു പോലെ ഇതു തീരദേശത്തെ കാടുകളിൽ കാണുന്ന മീൻതീനിപ്പൂച്ചയാകാനുള്ള സാധ്യത വന്യജീവി വിദഗ്ധർ തള്ളിക്കളയുന്നു. കേരളത്തിൽ ഒരുപാടു വർഷങ്ങളായി മീൻതീനിപ്പൂച്ചയെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫിഷിങ് ക്യാറ്റ് ( മീൻ തീനിപ്പൂച്ച)
മണലാരണ്യത്തിന്റെ ചൂടില്ല, വയനാടന്‍* കുളിരില്‍* സെല്‍*ഫി താരങ്ങളായി ഒട്ടകങ്ങള്‍*
നിരവില്‍*പ്പുഴ മട്ടിലയം റൊട്ടാന ജയ് കിസാന്‍* ജൈവപാര്*ക്കിലെത്തിയ ഒട്ടകങ്ങള്‍*
വെള്ളമുണ്ട: രണ്ടാഴ്ചമാത്രം പ്രായമായിട്ടുള്ളൂവെങ്കിലും നാടാകെ ചങ്ങാത്തവുമായി കുട്ടി ഒട്ടകം കൗതുകമാകുന്നു.
നിരവില്‍*പ്പുഴ മട്ടിലയം റൊട്ടാന ജയ് കിസാന്‍* ജൈവപാര്*ക്കിലാണ് അപൂര്*വമായൊരു അതിഥിയെ കാണാനും തലോടാനും ആളുകളെത്തുന്നത്. കാണാന്‍* വരുന്നവരെയാന്നും ഒട്ടക കുടുംബം നിരാശരാക്കുന്നില്ല.
ദിവസംമുഴവന്* അതിഥികളൊപ്പം സെല്‍*ഫിക്ക് നിന്നുകൊടുക്കലാണ് അമ്മയുടെയും മകളുടെയും ഇപ്പോഴത്തെ പ്രധാനജോലി. പാര്*ക്കിനുള്ളില്‍* സവാരിക്കാണ് കൊണ്ടുവന്നതെങ്കിലും അമ്മ ഒട്ടകത്തിനിപ്പോള്* പ്രസവാവധിയാണ്. കുട്ടിക്കാകട്ടെ തന്നെ കാണാനെത്തുന്ന കുട്ടികള്‍*ക്കൊപ്പം ഓടിയും ചാടിയും നേരം പോക്കും.
ഒട്ടകത്തെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ചെറിയ കുട്ടിയെ അടുത്തുകാണാന്‍* ഇതുവരെയും അവസരം കിട്ടിയിട്ടില്ല എന്നാണ് ഇവിടെയെത്തുന്ന പ്രവാസികള്‍*പോലും പറയുന്നത്. ആറു മാസങ്ങള്‍*ക്കുമുമ്പ് ബയോപാര്*ക്കില്‍* ഒരു ആണ്* ഒട്ടകത്തെ എത്തിച്ചിരുന്നു. ഇതിനുപുറമേയാണ് കഴിഞ്ഞമാസം ഒരു പെണ്* ഒട്ടകത്തെകൂടി ഉടമകള്‍* രാജസ്ഥാനില്‍*നിന്ന് കൊണ്ടുവന്നത്.
ഇവിടെയത്തി രണ്ടാഴ്ചക്കകം ആ ഒട്ടകം പ്രസവിക്കുകയുംചെയ്തു. ഒട്ടകത്തിന്റെ പ്രസവവിവരമറിഞ്ഞ് കുട്ടിയെ കാണാന്‍* അന്നുമുതല്‍* ആള്*ത്തിരക്കായി. സമൂഹ മാധ്യമങ്ങളില്‍* കുട്ടി ഒട്ടകം താരമായതോടെ നിരവില്‍*പ്പുഴ കുറ്റിയാടി റോഡരികില്‍* തന്നെയുള്ള ജൈവ ഫാമില്‍* ഇതോടെ സഞ്ചാരികളുടെ വരവുംകൂടി. ആണ്* ഒട്ടകത്തിന് സവാരി ഒഴിഞ്ഞ നേരമില്ല.
പരിപാലിക്കാന്‍* ജീവനക്കാരെയും നിയോഗിച്ചു. മണലാരണ്യത്തിലെ ചൂടെല്ലാം സഹിച്ച ഒട്ടകങ്ങള്‍*ക്ക് ഇപ്പോള്‍* വയനാടിന്റെ കുളിരില്‍* മറ്റൊരു ജീവിതമാണ്.
വിഷരഹിതമായ പച്ചക്കറികള്‍* ഉത്പാദിപ്പിക്കാനും മറ്റുമാണ് കുറ്റിയാടി സ്വദേശികളായ കുറച്ചുപേര്‍* ചേര്*ന്ന് വയനാട്ടിലെ മട്ടിലയത്ത് ബയോപാര്*ക്ക് തുടങ്ങിയത്. ഇതിനകം പരീക്ഷിച്ച എല്ലാ വിളകളും വിജയം കണ്ടു. ഇനി ബയോ പാര്*ക്ക് എന്ന ആശയത്തെ വിപുലീകരിക്കാനാണ് പദ്ധതി. ഇപ്പോള്‍* മിതമായ വിലയില്‍* ഇവിടെ ഉത്പാദിപ്പിച്ച ജൈവവിളകള്‍* വില്പന നടത്തുന്നുണ്ട്. കൂടാതെ വിവിധയിനം കോഴികള്‍*, കാടകള്‍*, താറാവുകള്‍* തുടങ്ങിയവയെല്ലാം വില്പനയ്ക്കുണ്ട്. ജൈവ കൃഷിയിടത്തിലേക്ക് ആകര്*ഷിക്കാന്* ഒട്ടകസവാരിയടക്കം തുടങ്ങിയതോടെ ധാരാളം പേര്* ഇവിടേക്ക് എത്തുന്നുണ്ട്.
ചക്ക ഇനി മുതൽ നമ്മുടെ കേരളത്തിന്റെ ഔദ്യോഗിക ഫലം
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5