kattu then ennu paranju oru category undo ... kattil ninnu edukana ella thenum kattu then alle...
ദിവസവും ഒരുപിടി നട്സ് കഴിച്ചാൽ?
വണ്ണം വച്ചാലോ കൊളസ്ട്രോൾ കൂടിയാലോ എന്നൊക്കെ പേടിച്ച് കശുവണ്ടി കഴിക്കാത്തവർ ഉണ്ടാകാം. ബദാമും അണ്ടിപ്പരിപ്പും എല്ലാം ദിവസവും കഴിക്കാമോ എന്ന സംശയം ഉള്ളവരും കാണും. എന്നാൽ ആശങ്ക വേണ്ട. ഇനി മുതൽ ദിവസവും ഒരു പിടി അണ്ടിപ്പരിപ്പ് കഴിച്ചുതുടങ്ങാം. കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം അണ്ടിപ്പരിപ്പ് (nuts) ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
ദിവസവും 20 ഗ്രാം അതായത് ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും, ദിവസവും 20 ഗ്രാം അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 30, അർബുദ സാധ്യത 15, അകാല മരണസാധ്യത 22 ശതമാനം എന്ന തോതിൽ കുറയ്ക്കുമെന്ന് പഠനം. നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്*ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകർ പറയുന്നു.
അണ്ടിപ്പരിപ്പിന്റെ ഉപയോഗവും രോഗസാധ്യതകളും തമ്മിൽ നിലവിലുള്ള പഠനങ്ങള്* അപഗ്രഥിച്ചു ലോകത്താകമാനമുള്ള എട്ടുലക്ഷത്തിപ്പത്തൊമ്പതിനായിരം പേരെ പങ്കെടുപ്പിച്ച പ്രസിദ്ധീകൃതമായ 29 പഠനങ്ങൾ പരിശോധിച്ചു. കൊറോണറി ഹാർട്ട് ഡിസീസ് ഉള്ള 12,000 കേസുകളും, പക്ഷാഘാതം 9,000, ഹൃദയസംബന്ധമായ രോഗങ്ങൾ 18,000 അർബുദവും മറ്റ് മരണങ്ങളും 85,000 എന്നീ തോതിലാണ് പരിശോധിച്ചത്. ഇംപീരിയൽ കോളജ് ലണ്ടനിലെയും നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ്സയൻസ് ആൻഡ് ടെക്നോളജിയിലെയും ഗവേഷകരാണ് പഠനം നടത്തിയത്.*
ഹേസൽനട്സ്, ട്രീ നട്സ്, വാൾ നട്സ് തുടങ്ങി എല്ലാത്തരം അണ്ടിപ്പരിപ്പുകളും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പയറു വർഗത്തിൽപ്പെട്ടതാണെങ്കിലും നിലക്കടലയുടെ ഗുണങ്ങളും പഠന വിധേയമാക്കി. അണ്ടിപ്പരിപ്പിന്റെ ഉപയോഗവും വിവിധ ആരോഗ്യ ഗുണഫലങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ദിവസവും ഒരുപിടി അണ്ടിപ്പരിപ്പ് കഴിക്കുന്നതുമൂലം നിരവധി രോഗങ്ങൾക്കുള്ള സാധ്യതയെ കുറയ്ക്കാൻ സാധിക്കും എന്ന് തെളിഞ്ഞു.
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ അണ്ടിപ്പരിപ്പ് ആരോഗ്യത്തിന് വളരെ നല്ലതാണ്. നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, മഗ്നീഷ്യം, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്* (അപൂരിത കൊഴുപ്പ്) മുതലായവയുമുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.
നട്സുകള്* പ്രത്യേകിച്ചും വാൾനട്ട്, ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ ഓകാസീകരണ സമ്മർദ്ദത്തെ പ്രതിരോധിച്ച് അർബുധ സാധ്യത കുറയ്ക്കുന്നു. നട്സുകളിൽ കൊഴുപ്പ് (fat) അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്ന് ബി. എം. സി. മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.
Parachute Advansed, Dabur Badam hair oils upayogam nirthi.
(Patanjali ad kandu nokkiyappol 79%, 74% mineral oil ennu kandu)
Nattil poyappol 2 kuppi Dasapushpam enna vangikkondu vannu - 200ml Rs. 150.
ആനക്കൊമ്പിന്റെ ഗമയുള്ള കായകള്*;ചെങ്ങഴിക്കോടന് പുഴുങ്ങുമ്പോള്* മൃദുത്വം ഏറും
ചടങ്ങുകള്*ക്ക് വിശേഷപ്പെട്ട ചെങ്ങഴിക്കോടന്* അലങ്കാരത്തിനും മുമ്പന്*
ഭൗമസൂചിക പട്ടികയില്* കേരളത്തില്*നിന്നു പൊക്കാളി നെല്ല്, പാലക്കാടന്* മട്ട അരി, വയനാടന്* അരി, വാഴക്കുളം കൈതച്ചക്ക, മലബാറി കുരുമുളക്*, തഞ്ചാവൂര്* വെല്ലം തുടങ്ങി പതിനാലാമത്തെ ഇനമായി എണ്ണപ്പെടുന്നത് ഒരു നേന്ത്രവാഴയിനമാണ്. പേര് ചെങ്ങഴിക്കോടന്*. സ്വദേശം തൃശ്ശൂര്* തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട്. ചെങ്ങാലിക്കോടന്* എന്നും അറിയപ്പെടുന്നു. ബന്ധു മിത്രാദികള്*ക്ക് സമ്മാനക്കുലകളായും അമ്പലത്തിലേക്ക് നേര്*ച്ചക്കുലകളായും സമര്*പ്പിക്കുന്ന ഈ നേന്ത്രവാഴ കേസരി കാഴ്ചക്കുലകള്*ക്ക് പ്രസിദ്ധമാണ്. എരുമപ്പെട്ടിയിലെ ചെങ്ങഴിക്കോടന്* ബനാന ഗ്രോവെര്*സ് അസോസിയേഷന്റെ പ്രവര്*ത്തനം നിസ്തുലമാണ്.
ചെങ്ങഴി നമ്പ്യാരായിരുന്നു പണ്ട് തലപ്പിള്ളി രാജവംശത്തിലെ നാടുവാഴികള്*. പഴയ കൊച്ചിയിലെ ചെങ്ങഴിക്കോടായിരുന്നു ഇവരുടെ ആസ്ഥാനം. അക്കാലത്ത് തിരുവിതാംകൂറിലെ ശ്രീപദ്മനാഭ ക്ഷേത്രത്തിലെ മുറജപത്തിനായി കൊണ്ടുപോകുന്നതിനായി ചെങ്ങഴിക്കോടു പ്രദേശത്ത് പ്രത്യേകമായി നേന്ത്രവാഴകള്* നട്ടുവളര്*ത്തിയിരുന്നു. വലിപ്പത്തിലും നിറത്തിലും സ്വാദിലും തനത് സ്വഭാവം പ്രകടിപ്പിച്ച ഈ വാഴയാണ് ചെങ്ങഴിക്കോടന്* നേന്ത്രവാഴ എന്നപേരില്* അറിയപ്പെട്ടത്.
വടക്കാഞ്ചേരി ബ്ലോക്കിലെ വേലൂര്*, മുണ്ടത്തിക്കോട്, എരുമപ്പെട്ടി, പുഴക്കല്* ബ്ലോക്കിലെ പുതൂര്*, തിയ്യുര്*, ദേശമംഗലം തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്* ചെങ്ങഴിക്കോടന്* കൃഷി ചെയ്തു വരുന്നു. ആദ്യമായി കൃഷി ചെയ്*തെന്നുള്ള ഖ്യാതി കരയന്നൂരിനാണ്.
ആനകൊമ്പിന്റെ ഗമയോടെയുള്ള ചൊങ്കന്* കായകള്*ക്ക് പഴുത്താല്* സ്വര്*ണത്തിന്റെ വര്*ണ്ണം. അതില്* അഴകോലും കര പോലെ ചെംതവിട്ടു നിറത്തിലുള്ള നീളന്* അടയാളം. പഴുത്ത പഴത്തിന് മധുരം മുമ്പേ നടത്തിക്കും സ്വാദ്. കുടപ്പന്* ഓടിക്കാത്തതിനാല്* ഉരുണിക്കായകള്* തൊങ്ങലുകളെന്ന പോലെ തൂങ്ങിനില്*ക്കും. മേധാശക്തി ഏറുമ്പോള്* വിനയം ഏറുന്ന പോലെ പഴം പുഴുങ്ങുമ്പോള്* മൃദുത്വവും ഏറിവരും.
ചടങ്ങുകള്*ക്ക് വിശേഷപ്പെട്ട ചെങ്ങഴിക്കോടന്* അലങ്കാരത്തിനും മുമ്പന്*. കാഴ്ചക്കുലക്കായി കൃഷി ചെയ്യുമ്പോള്* മറ്റൊരിടത്തും ലഭിക്കാത്ത വിശേഷപ്പെട്ട പരിചരണമാണ് നല്*കുന്നത്. കുലച്ച് ഒരു മാസത്തോടടുക്കുമ്പോള്* നേരിട്ട് വെയില്* തട്ടാതിരിക്കുവാന്* ഉണങ്ങിയ വാഴയില കൊണ്ട് പൊതിയും. മൂത്തു വരുമ്പോള്* അകലം ക്രമീകരിക്കുവാനായി പടലകള്*ക്കിടയില്* വാഴയില ചുരുട്ടി ഉണ്ടയാക്കി തിരുകും. എണ്ണ തടവല്* തുടങ്ങി പരമ്പരാഗതരീതികള്* കുലയുടെ പ്രൗഢി കുട്ടുവാനായി കര്*ഷകര്* അവലംബിക്കാറുണ്ട്.
കാഴ്ച്ചക്കുലയ്ക്കല്ലാതെ സാധാരണ കൃഷിക്കും ചെങ്ങഴിക്കോടന്* ബഹു വിശേഷം. വാഴക്കന്ന് കൂടുതലും നടുന്നത് ആഗസ്റ്റ്-സെപ്തംബര്* മാസത്തിലാണ്. ജൈവ സമ്പുഷ്ടമായ മണ്ണ് ഇഷ്ടപ്പെടുന്ന ഈ വാഴക്കേസരി ഏറെ പോഷക സമ്പുഷ്ടവുമാണ് .നീര്*വാര്*ച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന മണ്ണ് കൃഷിക്ക് അനുയോജ്യം.
വിളക്കാലം 12 മുതല്* 14 മാസം. പത്തര മുതല്* പതിനൊന്ന് മാസത്തിനുള്ളില്* കായ്ഫലം .12 മുതല്* 25 കിലോഗ്രാം വരെ ശരാശരി തൂക്കം. കാര്*ഷിക സര്*വ്വകലാശാല വിപണന കേന്ദ്രങ്ങള്*, ഗ്രീന്* ആര്*മി വിപണന കേന്ദ്രങ്ങള്*, വടക്കാഞ്ചേരി, പുന്നയ്ക്കല്* ബ്ലോക്കിലെ നേന്ത്രവാഴ കര്*ഷകര്*, മലപ്പുറം ആലിങ്ങലുള്ള അഗ്രികെയര്* തുടങ്ങി കന്നുകള്*ക്കായി സമീപിക്കാവുന്നതാണ്*.
ഭൗമസൂചികാപ്പട്ടികയില്* കണ്ണൂര്* ജില്ലയിലെ ഏഴോം കൈപ്പാട് അരിയും സ്ഥാനം പിടിച്ചു കഴിഞ്ഞു. പട്ടികയില്* ഇടംപിടിക്കുന്നത് വഴി ആഗോളാധികാരം, പ്രശസ്തി എന്നിവ ലഭിക്കുന്നതോടെ വ്യാപാരമേഖലയുടെ വ്യാപ്തിയും വര്*ദ്ധിക്കും. ഇതിലൂടെ സാമ്പത്തിക മുന്നേറ്റവും സാധ്യമാകുന്നു. പ്രദേശത്തിന്റെ പെരുമയോടൊപ്പം പരമപ്രധാനമായ പാരമ്പര്യം കണ്ണിയറ്റുപോകാതെ കാക്കുവാനും കഴിയുന്നു .