-
06-24-2020, 08:19 AM
#751
ജപ്പാനിലെ 'മിയാവാക്കി' ഇതാ കൊച്ചിയിലും; നട്ടത് 2500 വൃക്ഷത്തൈകൾ
മിയാവാക്കി ഫോറസ്റ്റ് എന്ന് കേട്ടിട്ടുണ്ടോ.? ജപ്പാനില്‍* നിലനില്*ക്കുന്ന മരംനടീല്‍* രീതിയാണ് ഇത്. കൊച്ചി കളമശേരി സെന്റ് പോള്‍*സ് കോളജിലെ പൂര്*വവിദ്യാര്*ഥികളും മിയാവാക്കി മരംനടീലിന് തുടക്കം കുറിച്ചു. വരാപ്പുഴ അതിരൂപതയും യു.എസ്.ടി ഗ്ലോബലും ചേര്*ന്നാണ് 130 തരത്തില്‍*പ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം വൃക്ഷത്തൈകള്‍* നട്ടത്.
സെന്റ് പോഴ്ർസ് കോളജില്‍* വൃക്ഷത്തൈ നടാനെത്തിയവര്* പരസ്പരം ചോദിച്ചു. എന്താണ് മിയാവാക്കി . ഒടുവില്‍* കാര്യം പിടികിട്ടി. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിരാ മിയാവാക്കി തുടങ്ങിവച്ച മരനടീല്* രീതിയാണ് ഇത്. വൈദികര്‍* ഉള്*പ്പെടെയുള്ള പൂര്*വ വിദ്യാര്*ഥികളാണ് ദി ഹാബിറ്റേറ്റ് എന്നപേരില്‍* മരനടീല്* തുടങ്ങിയത്. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍* സുഭിക്ഷകേരളം പദ്ധതിക്കുവേണ്ടിയാണ്.* പ്രകൃതിയെ സ്നേഹിച്ച് മരംനടുന്ന ഈ ബൃഹത് പദ്ധതി.
എന്താണ് മിയാവാക്കി?
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം ഇതാണു മിയാവാക്കിയുടെ മാസ്മരികത.
അക്കിര മിയാവാക്കി
ജപ്പാനിൽ നിന്നുള്ള ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ. ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം!. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ നേടിയ മിയാവാക്കി 90ാം വയസ്സിലും യജ്ഞം തുടരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെമ്പാടും നൂറുകണക്കിനു മിയാവാക്കി കാടുകൾ.
കാടുണ്ടാക്കാൻ
അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വൻമരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ. ഉപയോഗമില്ലാത്ത ഒരു കള പോലും ഇല്ലെന്ന് അടുത്ത പാഠം. എല്ലാറ്റിനുമുണ്ട് ഗുണങ്ങൾ. അതു മനസ്സിലാക്കാൻ മാത്രം മനുഷ്യൻ വളർന്നിട്ടില്ല, അത്ര തന്നെ.
ചെലവ്
അങ്ങേയറ്റം തരിശായിക്കിടക്കുന്ന മണ്ണ് വനമാക്കാൻ സെന്റിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയാണു ചെലവ്. ചെടികൾക്കു രണ്ടു വർഷത്തെ പരിചരണമേ വേണ്ടൂ. പിന്നീടു കാടായിക്കൊള്ളും.
-
06-24-2020, 11:41 AM
#752
-
06-26-2020, 03:35 PM
#753
-
07-01-2020, 02:02 PM
#754
തീജ്കാഡ്: കശ്മീരിന് വീണ്ടെടുപ്പിന്*റെ ഉത്സവ മേളം
ഞാറു നടീലിന്*റെ കശ്മീരി മൊഴിയാണ് തീജ്കാഡ്. പല നാടുകളിലും ഇത് പതിവു കാർഷിക വൃത്തി മാത്രമാകാം. പക്ഷേ, കശ്മീരിക്ക് അതിൽ പകരംവെക്കാനാവാത്ത ചില സാംസ്കാരിക മുദ്രകളുണ്ട്.
മതപരമായ ആഘോഷങ്ങൾക്ക് കൽപിക്കുന്ന അതേ വികാരതീവ്രതയോടെയാണ് ശരാശരി കശ്മീരി തീജ്കാഡ് ആഘോഷിക്കുന്നത്. ഐശ്വര്യവും സമൃദ്ധിയും വിരുന്നെത്തുന്ന പുതിയ സീസൺ കണികാണുന്ന ഉത്സവം. രണ്ടു വാക്കുകൾ ചേർന്നതാണ് തീജ്കാഡ് (thaejkaad) എന്ന പദം- നടീൽ വസ്തുക്കളടങ്ങിയ തീജും കൃഷീവലൻമാരെ കുറിക്കുന്ന കാഡും.
ഒന്നിച്ചു തൊഴിലെടുക്കുന്നതായിരുന്നു കശ്മീർ നീണ്ട കാലം പങ്കുവെച്ച സംസ്കാരം. അയൽക്കാർ ഒത്തുചേർന്നാകും ജോലി. ഇതിൽനിന്ന് ഉയിരെടുത്ത പദമാണ് കാഡ്. പണം കുറവായിരുന്നു അവർക്ക്, ചിലപ്പോഴെങ്കിലും തീരെയില്ലാത്തവർ. പക്ഷേ, പരസ്പര സഹായമാകാൻ അവർക്ക് ഇതുവഴി സാധിച്ചു.
പ്രാദേശിക വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് ഒരു സുഹൃത്ത് സ്ഥിരമായി എന്നെ തീജ്കാഡിന് ക്ഷണിക്കുമായിരുന്നു. ഞങ്ങൾക്ക് കൃഷിഭൂമിയില്ല. അതിനാൽ തന്നെ തീജ്കാഡിനെ കുറിച്ച് അറിവുമില്ല. പക്ഷേ, അന്നു മുതൽ ഞാനേറെ അറിഞ്ഞു, പഠിച്ചു.
സുഹൃത്തിനും എനിക്കും തീജ്കാഡ് എന്നാൽ തീജ്കാഡ് ബറ്റേ അഥവാ, ഇടക്കുള്ള സദ്യയെന്നേ അർഥമുണ്ടായിരുന്നുള്ളൂ. ഇടവേളയിൽ ദൂദ് ഖഹ്വ (പാൽച്ചായ) കുടിക്കാനുള്ള ഇടവേള കൂടിയുണ്ട്. അതിനാൽ, അതും.
ചെളിമണ്ണ് കുതിർന്ന വെള്ളം പരസ്പരം അടിച്ചുതെറിപ്പിക്കലായിരുന്നു തീജ്കാഡിനിടെ ഞങ്ങളുടെ ഹോബി. പറിച്ചെടുത്ത ഞാറ് കെട്ടാക്കിയത് ചുമന്ന് വയലിൽ എത്തിച്ചാൽ കുട്ടികളുടെ ജോലി തീർന്നു. അൽപം ദൂരെ വേറൊരിടത്തായിരുന്നു വിത്ത് പാകി ഞാറ് ഒരുക്കിയിരുന്നത്.
പൊള്ളുന്ന ചൂടിൽ ആശ്വാസം തേടി വെള്ളവും നാരങ്ങ വെള്ളവും കുടിക്കാൻ ഇടക്ക് വിശ്രമമുണ്ടാകും. ഉച്ചയാകുേമ്പാൾ മെടഞ്ഞുണ്ടാക്കിയ കൊട്ടകളിൽ വസ്വാൻ അഥവാ ഉച്ചഭക്ഷണമെത്തും. പ്രധാനപ്പെട്ട എല്ലാ വിഭവങ്ങളും കാണും.
മധുരം കിനിയുന്ന ഈ കൃഷി ഓർമകൾ വിസ്മരിക്കാൻ എങ്ങനെ സാധിക്കാനാണ്? എന്നിട്ടും, അതേ കുറിച്ച് ഇപ്പോൾ എഴുതുമെന്ന് ഞാൻ ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ബിസ്മില്ല എന്ന് മൊഴിഞ്ഞ് ആദ്യ ഞാറ് അമ്മായി നടുന്നത് ഓർക്കുന്നുണ്ട്. കൂടെയുള്ള മറ്റു സ്ത്രീകളും ഉറക്കെ ബിസ്മില്ല ചൊല്ലും.
അതോടെ, താലി (ഞാറു നടീൽ)ക്ക് നാന്ദിയാകും. താളം മുറുക്കി നാടൻ പാട്ടുകൾ മുഴങ്ങിതുടങ്ങും. കുരുന്നുകളായ ഞങ്ങൾക്ക് എല്ലാം ആഘോഷം.
മൂന്നു ഘട്ടങ്ങളിലായുള്ള പ്രക്രിയയാണ് ഞാറു നടീൽ. വിത്തുവിതക്കൽ പൂർത്തിയായാൽ അവശേഷിച്ച നെല്ല് ഉപയോഗിച്ച് ബേൽ തൊമുൽ (വറുത്ത അരി) ഉണ്ടാക്കും. അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ- എല്ലാവർക്കും കിട്ടും ബേൽ തൊമുലിൽ ഒരു പങ്ക്.
വിത്തുപാകാൻ തീജ്വാൻ അഥവാ, നിലം ഒരുക്കലാണ് കാർഷിക വൃത്തിയിലെ ആദ്യ പ്രക്രിയ. ഏപ്രിൽ അവസാന വാരത്തിലാണ് സമയം. അതിനു മുമ്പ് വിത്ത് പൊതിർത്ത് മുളപൊട്ടാൻ കാക്കണം. മുളവലുതായ ശേഷമാണ് തീജ്വാനിൽ പാകുന്നത്.
30-40 ദിവസത്തെ മൂപ്പെത്തുന്നതോടെ 7-8 ഇഞ്ച് വലിപ്പമുള്ള ഞാറ് റെഡി. പ്രാവ്, കുരുവി പോലുള്ള കിളികൾ വരാതെ നോക്കാൻ നോക്കുകുത്തികൾ സഹായിക്കും. അതുമതിയാകാതെ വരുന്നിടത്ത് മറ്റു സുരക്ഷാ മാർഗങ്ങളുമുണ്ടാകും.
വിത്തുകൾ ഞാറായി പാകമെത്തിയാൽ തീജ്കാഡ് രണ്ടാം ഘട്ടമായി. ദിവസങ്ങളെടുത്ത് ചാണകവും മറ്റുവളവുമിട്ട വയൽ ഉഴുതുമറിക്കുന്നു. ട്രാക്ടറും ടില്ലറും വയൽ കീഴടക്കും മുമ്പ് കാള, പോത്ത് തുടങ്ങിയവയായിരുന്നു ആശ്രയം. വയലിൽ നിശ്ചിത അളവിൽ വെള്ളം നിറച്ചിടലാണ് അടുത്ത പണി. നിലം വെള്ളം കൃത്യമായി നിൽക്കാൻ സമമാക്കാനുമുണ്ട് പ്രത്യേക ഉപകരണം.
പിന്നീട്, ഞാറ് കെട്ടുകളാക്കി തീജ്കാഡിനായി വയലിലെത്തിക്കും. നെൽകൃഷി വളർന്ന് മൂപ്പെത്തിയാൽ വിളവെടുപ്പിനാകും. മെതി (ചോംബുൻ), ഉണക്കൽ (ടപസ്-ട്രാവുൻ), കുത്തൽ (മുനുൻ), പതിര് കളയാൻ കാറ്റത്തിടൽ (സാതുൻ) എന്നിവ ചേർന്നതാണ് ആ പ്രക്രിയ.
പക്ഷേ, കഴിഞ്ഞ പതിറ്റാണ്ടിൽ കാര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. ഞങ്ങളുടെ മുതിർന്നവർക്ക് തീജ്കാഡ് ഒരു ഉത്സവമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൂട്ടംകൂട്ടമായി തൊഴിലാളികൾ ഞങ്ങളുടെ നാട്ടിലെത്തിയതോടെ ചില തൊഴിലുകൾ ബിഹാറിൽനിന്നും പഞ്ചാബിൽനിന്നുമുള്ള തൊഴിലാളികൾക്ക് പുറംകരാർ നൽകി.
ഇപ്പോൾ, നെൽവയലുകൾ തരിശിട്ടുകിടക്കുകയാണ്. തീജ്കാഡുകളിൽ നാടൻ പാട്ടുകളുടെ ഈണം മുഴങ്ങുന്നില്ല. അയൽക്കാർക്ക് തീജ്കാഡ് ബാറ്റേയുമില്ല. പരസ്പര സഹായം തീരെയില്ല. വംശനാശ ഭീഷണി നേരിടുന്ന ബീൽ തോമുലിെൻറ രുചി ഇപ്പോഴും നാവിൽ പറന്നുനടക്കുന്നുണ്ട്.
പുതിയ തലമുറയെ കുറിച്ച് ഇതേ കുറിച്ചൊന്നും ഒരു ചുക്കുമറിയില്ല.
ഈ വർഷം കോവിഡ് ലോകത്തെ നിശ്ചലമാക്കുകയും, അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് വണ്ടികയറുകയും ചെയ്തതോടെ കശ്മീരിലും തൊഴിലാളികൾക്ക് ക്ഷാമമാണ്. ജില്ലകൾക്കിടയിലെ യാത്ര പോലും ദുഷ്കരം.
ഇത് അനുഗ്രഹമായി കണ്ട് തീജ്കാഡ് തിരികെ കൊണ്ടുവരാനുളള തയാറെടുപ്പിലാണ് ഞങ്ങൾ. വർഷങ്ങളായി പലയിടത്തും മുടങ്ങിക്കിടക്കുന്നതാണ് തിരികെയെത്തുന്നത്. തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാർക്ക് ജോലി മാത്രമല്ല, അടുത്ത തലമുറയിലേക്ക് ഈ പൈതൃകം പേറുന്നവരാകാനും അവർക്ക് ഭാഗ്യമുണ്ടാകും.
സ്വന്തമായി കൃഷിയിടമില്ലാത്തതിനാൽ കൂട്ടുകാരെ സഹായിക്കാനാണ് ഇത്തവണയും എന്‍*റെ തീരുമാനം. കൃഷി സമൃദ്ധിയുടെ കഥ പറയുന്ന വയലേലകൾ കാറ്റേറ്റു നൃത്തം ചെയ്യുന്ന കാഴ്ച എന്തു മനോഹരമായിരിക്കും. കാലം പോകെ തീജ്കാഡ് അപ്രത്യക്ഷമാകാതെ തലമുറകളുടെ ആഘോഷമായി നിലനിൽക്കട്ടെയെന്ന് പ്രത്യാശിക്കാം...
-
07-06-2020, 11:44 AM
#755
-
07-28-2020, 02:29 PM
#756
-
08-04-2020, 03:11 PM
#757
-
08-04-2020, 03:32 PM
#758
-
08-04-2020, 03:33 PM
#759
Ithu ivide singapore birds parkil kure undu.......
-
08-04-2020, 03:34 PM
#760
Chila chedikal veetil valarthan paadilla especially veetinullil valarthan pandilla ennu ketirunnu.
Any idea on that ??
Do you have any list for the same
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules