അത്ര പാവത്താനല്ല, ഇണയെയും കുഞ്ഞുങ്ങളെയും തിരിഞ്ഞു നോക്കാത്ത സാമർഥ്യക്കാരാണ് അണ്ണാൻവർഗ്ഗം
നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന അണ്ണാൻ-jungle palm squirrel |
പൂവാലന്* അണ്ണാര്*ക്കണ്ണന്*' എന്നത് നമുക്ക് ഏറ്റവും ഇഷ്ടവും പരിചിതവുമായ മൃഗ വിശേഷണം ആണല്ലോ. വലിയ മാവിന്* ചുവട്ടില്* കാറ്റ് വരാനും അണ്ണാറക്കണ്ണന്* വരാനും കാത്തിരുന്ന ബാല്യകാല ഓര്*മ്മകളുള്ളവരാണ് ഇപ്പോഴത്തെ വയോധികരില്* പലരും. ''അണ്ണാറക്കണ്ണാ തൊണ്ണൂറുവാലാ എനിക്കൊരു മാമ്പഴം തായോ'' എന്ന് കെഞ്ചി ,അണ്ണാന്* കയറി നിന്ന് കടിച്ചു തിന്നുന്നതിനിടയില്* ഞെട്ടടര്*ന്ന് വീഴുന്ന മാങ്ങയ്ക്കായി കാത്തു നിന്ന ഓര്*മകള്* അയവിറക്കുന്നവര്*!
അണ്ണാന്മാരുടെ അഭിമാനമാണ് അവരുടെ രോമം നിറഞ്ഞ, വിതുര്*ന്ന അലങ്കാരവാല്*. ചിലച്ച് ഒച്ചവെക്കുമ്പോള്* താളാത്മകമായി വാലും അതോടൊപ്പം കുലുക്കും. പരസ്പര ആശയകൈമാറ്റങ്ങള്*ക്ക് മാത്രമായല്ല ഭയന്നാല്* അപായ സൂചനകള്* നല്*കാനും വാലിളക്കിയുള്ള ഡാന്*സുകള്* സഹായിക്കുന്നുണ്ട്. വാലാണ് അണ്ണാനെ അണ്ണാനാക്കുന്നത് എന്ന് പറയാം. രോമ സമൃദ്ധമായ വാലുള്ള എന്നര്*ത്ഥം വരുന്ന പ്രാചീന ഗ്രീക്ക് ഭാഷയിലെ skiouros എന്ന പദത്തില്* നിന്ന് ഉണ്ടായതാണ് squirrel എന്ന പേര്. പല സഹായങ്ങളാണ് ഇവര്*ക്ക് വാലുകൊണ്ടുള്ളത്.
അണ്ണാന്റെ വാല്* മാഹാത്മ്യം
ശരീരത്തില്* കാണുന്ന രോമങ്ങളില്* നിന്നും വ്യത്യാസം ഉണ്ട് വാലിലെ രോമങ്ങള്*ക്ക്. ശരീരരോമങ്ങളില്* കാണുന്ന കുഞ്ഞു ചുരുളന്* അടി രോമങ്ങളായ അണ്ടര്* കോട്ട് രോമങ്ങള്* വാലില്* ഇല്ല. എല്ലാം നീളമുള്ള മേല്* രോമങ്ങള്* മാത്രം. ഈ രോമങ്ങള്* എഴുന്നു പിടിപ്പിച്ച് ഉള്ളതിലധികം വലിപ്പം തോന്നിപ്പിക്കാന്* ഇവര്*ക്ക് കഴിയും. വാല്* കൂടെ കൊണ്ട്*നടക്കാവുന്ന ഒരു കമ്പിളി പുതപ്പ് പോലെ അണ്ണാനെ തണുപ്പില്* സഹായിക്കുന്നുണ്ട്. മഴയും വെയിലും കുറേശെ തടയുന്ന കുടയായും വാല്* രക്ഷിക്കും. തണുപ്പില്* ചുരുണ്ട്കൂടി കിടന്ന ശേഷം വാലുകൊണ്ട് ഒരു സ്വയം പുതപ്പിക്കല്* ആണ് നടത്തുക. വാലിലെ രക്തക്കുഴലുകളില്* കൂടുതല്* രക്തമൊഴുക്കി പുറത്ത് കൊടും ചൂട് ഉള്ളപ്പോള്* ശരീരം തണുപ്പിക്കാന്* ഇവര്*ക്ക് പറ്റും. ഉയര മരച്ചില്ലകളിലൂടെ ഓടുന്നതിനിടയില്* ബാലന്*സ് തെറ്റി താഴെ വീഴാതെ കാക്കുന്നതും വാല്* തന്നെ. രോമം നിറഞ്ഞ വാല്* താഴോട്ടുള്ള ചാട്ടങ്ങളില്* ഒരു പാരച്യൂട്ടുപോലെ പ്രവര്*ത്തിച്ച് വേഗത നിയന്ത്രിക്കാനും നിലത്ത് തൊടുമ്പോഴുള്ള ആഘാതം കുറക്കാനും സഹായിക്കുന്നുണ്ട്. വലിയ നീന്തല്*കാരല്ലെങ്കിലും വെള്ളത്തില്*പ്പെട്ടാല്* നീന്താന്* ഇവരെ ഇതേ വാലുതന്നെ സഹായിക്കും.
വാൽ കൊണ്ടുള്ള ബാലൻസിങ് |
മഴയത്ത് കുടയായും തണുപ്പത്ത് കമ്പിളിയായും രോമസമൃദ്ധമായ വാല്* അണ്ണാനെ സഹായിക്കും. ഓടുന്നതിനിടയില്* ബാലന്*സ് തെറ്റാതെ കാക്കുന്നതും വാല്* തന്നെ.
അണ്ണാറക്കണ്ണനും തന്നാലായത്
ദേഹത്ത് തലമുതല്* വാലുവരെ നീളുന്ന വ്യക്തമായ വെളുപ്പ് വരകളാണല്ലോ ഇവരുടെ സൗന്ദര്യ രഹസ്യം. മൂന്നു വരയുള്ളവരും അഞ്ചു വരയുള്ളവരും ഇന്ത്യയില്* ഉണ്ട്. രാമായണ കഥയില്* സീതാന്വേഷണത്തിനായി ലങ്കയിലേക്ക് സേതു പണിയുന്ന സമയം വലിയ വലിയ പാറകളും കല്ലുകളും സമുദ്രത്തില്* ഇട്ടു വാനരപ്പട ടിപ്പര്* ലോറി മോഡലില്* ജോലി ചെയ്യുന്നതിനിടയില്* ഒരു കുഞ്ഞ് അണ്ണാനും അതില്* പങ്കാളിയായത്രെ. സമുദ്രത്തില്* ഇറങ്ങി നനഞ്ഞ ശേഷം മണലില്* വീണുരുണ്ട് ദേഹം മുഴുവന്* മണല്* പറ്റിപ്പിടിപ്പിച്ച് അതുമായി ഓടി പാലത്തില്* കുടഞ്ഞിട്ടുകൊണ്ടിരുന്നു. അണ്ണാന്റെ പണിയെ ഉദ്ദേശിച്ച് ഉണ്ടായ ശൈലിയാണ് അണ്ണാറക്കണ്ണനും തന്നലായത് എന്ന്. തന്നാല്* ആകുന്ന ചെറിയ സഹായം എന്നൊക്കെ അര്*ത്ഥം വരുന്ന പ്രയോഗമായി അതുമാറി. ശ്രീരാമന്* ഇതുകണ്ട് സ്*നേഹത്തോടെ അതിനെ കൈയിലെടുത്ത് മുതുകത്ത് തലോടിയെന്നും അങ്ങിനെയാണ് അണ്ണാന്റെ ദേഹത്ത് നീളത്തില്* ഇങ്ങനെ വെളുത്ത വരകള്* ഉണ്ടായത് എന്നുമാണ് കഥ.
അണ്ണാന്* മൂത്താലും മരം കേറ്റം മറക്കുമോ? ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന്* വാ പൊളിച്ചാല്* കാര്യമില്ല, അണ്ണാനാശിച്ചാല്* ആനയാകുമോ? തുടങ്ങിയ ശൈലികള്* കേള്*ക്കാത്തവരുണ്ടാവില്ല. ഇവയില്* ചിലതിലൊക്കെ അണ്ണാന്* വെറും നിസാരക്കാരനാണ് എന്ന ധ്വനിയുണ്ട്. . അവരുടെ രൂപത്തോടും കായിക ശക്തിയോടും ഉള്ള ഒരു പുച്ഛം ! . സത്യത്തില്* അണ്ണാറക്കണ്ണന്മാര്* അത്ര നിസാരക്കാരല്ല.നല്ല തന്ത്ര ശാലികളാണ്. ഭക്ഷണസ്ഥലത്തേക്കുള്ള എളുപ്പ വഴികള്* കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും അതി സമര്*ത്ഥരാണ്. പഞ്ഞ മാസത്തിലേക്ക് ഭക്ഷണം മുങ്കൂര്* ശേഖരിച്ച് വെക്കുന്നതില്* ഇവരെപ്പോലെ ശുഷ്*കാന്തിയുള്ള വേറെ ആരുണ്ട്?
അണ്ണാറക്കൊട്ടനോടുള്ള ഇഷ്ടം
കരണ്ട് തീനി കുടുംബം ആയ സ്*ക്വിറിഡെയില്* (Sciuridae) പെട്ടതാണ് അണ്ണാന്മാര്*. അണ്ണാക്കൊട്ടന്*, അണ്ണാറക്കണ്ണന്*, അണ്ണി, തുടങ്ങിയ ഓമനത്തമുള്ള പേരുകള്* ഇവര്*ക്ക് നമ്മള്* നല്*കീട്ടുണ്ട്. എങ്കിലും കണ്ണന്*, കൊട്ടന്* തുടങ്ങിയ വിശേഷണങ്ങള്* ഇവരെ ചേര്*ത്തുവിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. കാഴ്ചയിലെ ഇഷ്ടവും ചിലക്കുമ്പോള്* ഉള്ള ശബ്ദവും വാലിളക്കലും ഒക്കെയായിരിക്കാം ഓമനത്തം നിറഞ്ഞ വിശേഷണങ്ങള്* നല്*കാന്* കാരണം. പല നാട്ടിലും ഉള്ള കുട്ടിക്കഥകളില്* ഒരു അണ്ണാരക്കണ്ണന്* കഥാപാത്രം ഉറപ്പാണ്.
കേരളത്തിൽ സർവ്വ സാധാരണയായി കാണുന്ന jungle palm squirrel
കാട്ട് വരയണ്ണാനെയാണ് നമ്മള്* അണ്ണാറക്കണ്ണന്* എന്ന് വിളിക്കുന്നത്
കാട്ടുവരയണ്ണാന്* ( Jungle Palm Squirrel -Western Ghats Striped Squirrel) എന്ന മൂന്നുവര പുറത്തുള്ള അണ്ണാറക്കണ്ണന്മാര്* കേരളത്തില്* കാടുകളിലും അതിനോട് ചേര്*ന്ന പ്ലാന്റേഷനുകളിലും മാത്രമാണ് ഉള്ളത് എന്നായിരുന്നു പലരും ധരിച്ചിരുന്നത്. അതിന്റെ പേരും അങ്ങിനെയാണ് കൊടുത്തിരിക്കുന്നത്. എന്നാല്* Funambulus tristriatus എന്ന ശാസ്ത്ര നാമമുള്ള ഇവരെയാണ് കേരളത്തില്* എല്ലായിടത്തും വളരെ സാധാരണമായി കാണുന്നത്. എന്നാല്* അണ്ണാറക്കണ്ണന്* എന്ന് പൊതുവെ എല്ലാവരും പറയുന്നതും വിശ്വസിക്കുന്നതും Funambulus palmarum (Indian palm squirrel , three-striped palm squirrel) ഇനം ആണെന്നാണ്. ടെക്സ്റ്റ് ബുക്കുകളിലും അങ്ങിനെതന്നെയാണുള്ളത്. എന്നാല്* ഇതില്* പിശകുണ്ടെന്നും ഈ ഇനം പാലക്കാടുപോലുള്ള വരണ്ട പ്രദേശങ്ങളിലും ചിന്നാറില്* ചിലയിടങ്ങളിലും മാത്രമേ കണ്ടിട്ടുള്ളു എന്നുമാണ് സുവോളജിക്കല്* സര്*വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫര്* പാലോട്ട് പറയുന്നത്.
Indian palm squirrel |
Indian palm squirrel നിന്നും വ്യത്യസ്തമായി Jungle Palm Squirrel ന് മൂക്കിനോട് ചേര്*ന്ന മുഖഭാഗത്തും വാലിന്റെ തുടക്കത്തിലും ചെമ്പന്* നിറമാണുണ്ടാകുക. ഇവയെ തിരിച്ചറിയാനുള്ള പ്രധാന സൂചനയാണിത്. Indian palm squirrel ഇന്ത്യയില്* വിന്ധ്യന് തെക്കും, ശ്രീലങ്കയിലും ആണ് സ്വാഭാവികമായി കാണുന്നത്. മഡഗാസ്*കറിലും ആസ്*ത്രേലിയയിലും മൗറീഷ്യസിലും സീഷെല്*സിലും ഒക്കെ ഇവര്* എത്തപ്പെടുകയും അവിടങ്ങളില്* ശല്യക്കാരായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള കേരളത്തിലെ സ്ഥലങ്ങളില്* ഇവര്* സാധാരണമല്ല. പുറത്ത് അഞ്ച് വരകളുള്ള Funambulus pennantii എന്ന ഇനം അണ്ണാനെ ( Five striped palm squirrel) വടക്കേ ഇന്ത്യയില്* കാണാം. ഡല്*ഹിയിലേയും കല്*കട്ടയിലേയും പാര്*ക്കുകളില്* ഒരു പേടിയും ഇല്ലാതെ അഞ്ചു വരയന്* അണ്ണാന്മാര്* ബെഞ്ചുകളിലിരിക്കുന്ന ആളുകളുടെ കൈയില്* നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നതുകാണാം. മൂന്നുവരയന്മാര്* അത്ര എളുപ്പം മെരുക്കം കാണിക്കുന്നവരല്ല. ആന്ധ്രയിലെ മദനപ്പള്ളിവരെയും കര്*ണാടകയില്* മൈസൂരു വരെയും ഇവ എത്തിയിട്ടുണ്ട്. ഈ മൂന്നിനങ്ങള്* കൂടാതെ കുന്നന്* അണ്ണാന്* ( Nilgiri Palm Squirrel - Funambulus sublineatus) എന്നൊരു അണ്ണാന്* മാത്രമാണ് കേരളത്തില്* വേറെ ഉള്ളത്.
അഞ്ച് വരയനണ്ണാൻ |
വലിപ്പം കൂടിയ അണ്ണാന്മാരായ മലയണ്ണാന്* (Ratufa indica , Malabar Giant Squirrel , Indian Giant Squirrel) ,ചാമ്പന്* അണ്ണാന്* ( Ratufa macroura ,Grizzled Giant Squirrel , Sri Lankan Giant Squirrel) എന്നിവ കൂടി നമ്മുടെ കാടുകളിലും അതിനോട് ചേര്*ന്ന പ്രദേശങ്ങളിലും ഉണ്ട്. രണ്ടിനം പറക്കുന്ന അണ്ണാന്മാര്* കൂടി കേരളത്തില്* ഉണ്ട്. .
പാറാന്* (Petaurista philippensis) എന്നു വിളിക്കുന്ന Indian Giant Flying Squirrel- (Large Brown Flying Squirrel), കുന്നന്* പാറാന്* ( Petinomys fuscocapillus )എന്നു വിളിക്കുന്ന ട്രാവങ്കൂര്* പറക്കും അണ്ണാന്* ( Travancore Flying Squirrel) എന്നിവ.
മലയണ്ണാൻ |
കുഞ്ഞണ്ണാന്മാരുടെ ദേഹപ്രകൃതികള്*
വയറുഭാഗം ക്രീം വെളുപ്പ് നിറമാണുണ്ടാകുക. വാലിലെ രോമങ്ങള്* വെളുപ്പും കറുപ്പും ഇടകലര്*ന്നാണ്. ത്രികോണാകൃതിയിലുള്ള കുഞ്ഞു ചെവികളാണിവര്*ക്ക് ഉള്ളത്. പുല്ല് കൊണ്ടും മറ്റും ഉണ്ടാക്കിയ കൂട്ടില്* ആണ് പ്രസവം. രണ്ടോ മൂന്നൊ കുഞ്ഞുങ്ങള്* ഉണ്ടാകും ഒരു പ്രസവത്തില്* . ഒന്*പത് മാസം കൊണ്ട് പ്രായപൂര്*ത്തിയാകും. അണ്ണാന്*മാരുടെ ആയുസ് എത്രകാലമാണെന്ന് കൃത്യമായും അറിയില്ലെങ്കിലും അഞ്ച് വര്*ഷത്തിലധികം സംരക്ഷണത്തിലുള്ള അണ്ണാന്* ജീവിച്ചതായി തെളിവുണ്ട്. മരത്തിനുമുകളിലും മണ്ണിലും ആയാണ് ഇവരുടെ ജീവിതം. പലതരം വിത്തുകള്* , പരിപ്പുകള്*, ധാന്യങ്ങള്* , പഴങ്ങള്*, ഒക്കെയാണ് ഇഷ്ടഭക്ഷണം . പ്രാണികളേയും ചെറു ജീവികളേയും ദരിദ്രകാലത്ത് ഒഴിവാക്കില്ല. വിത്തുകളും ധാന്യങ്ങളും ഒക്കെ, എന്ത് ഉറപ്പുള്ളതാണെങ്കിലും മുന്നിലെ ഉഗ്രന്* പല്ലുകള്* കൊണ്ട് തൊലികളഞ്ഞും പൊട്ടിച്ചും കഴിക്കാന്* ഇവര്*ക്ക് കഴിയും . ഭക്ഷണം സൂക്ഷിച്ച് വെക്കാനും മിടുക്കരാണ്. മറ്റുള്ളവര്* അത് തട്ടിയെടുക്കാന്* വന്നാല്* നന്നായി എതിര്*ക്കാന്* ശ്രമിക്കും, ബഹളം വെച്ച് ഓടിക്കാന്* നോക്കും. .
കൃഷിക്കാരുടെ ശല്യക്കാര്*
കൊക്കോ, പപ്പായ, ജാതിക്ക, റമ്പുട്ടാന്* തുടങ്ങിയ വിളകള്* അണ്ണാന്മാര്* കാര്യമായി നശിപ്പിക്കാറുണ്ട് . അതിനാല്* കൃഷിക്കാര്*ക്ക് അത്ര ഇഷ്ടമുള്ള ജീവിയല്ല അണ്ണാന്*. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവക്യത്തോടെ കൈയിലെ കുട്ടയില്* പച്ചക്കറികളുമായി തലയില്* കെട്ടുമായി , മുണ്ടുടുത്ത് കൈക്കൊട്ടും പിടിച്ച് ചിരിച്ചോണ്ട് നില്*ക്കുന്ന 'ചിലു അണ്ണാനെ' കേരള സംസ്ഥാന കൃഷി വകുപ്പ് ഭാഗ്യ ചിഹ്നമായി ഇതിനിടയില്* അവതരിപ്പിച്ചിരുന്നു. അതിനെതിരെ ഒരു വിഭാഗം കര്*ഷകര്* പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പലതരം വിളവുകളും തിന്നും എടുത്ത് കൊണ്ടുപോയും കൃഷിക്കാര്*ക്ക് ശല്യവും നഷ്ടവും ഉണ്ടാക്കുന്ന അണ്ണാനെ എന്തിനിങ്ങനെ ഭാഗ്യ ചിഹ്നം ആക്കി എന്നാണവര്* ചോദിക്കുന്നത്. കുട്ടിക്കഥകളിലെ ഓമനയായതിനാല്* സ്*കൂള്* കുട്ടികളെ കൃഷിയിലേക്ക് ആകര്*ഷിക്കാനാണത്രെ അണ്ണാനെ പിടിച്ച് കൃഷിക്കാരനാക്കിയത് എന്നാണ് കൃഷിവകുപ്പിന്റെ ന്യായം.
അണ്ണാന്മാരുടെ പിന്*കാലുകള്*ക്ക് മുങ്കാലുകളെ അപേക്ഷിച്ച് നീളം കൂടുതല്* ഉണ്ടാവും. നല്ല ഉറച്ച മസിലുകളും. അതാണ് ചാട്ടത്തിന് സഹായിക്കുന്നത്. ഇവരുടെ ഉളി പല്ലുകള്* ജീവിതകാലം മുഴുവന്* വളര്*ന്നുകൊണ്ടിരിക്കും. സധാസമയവും പലതും കരണ്ട് മുനകൂര്*പ്പിച്ച് പല്ലിന്റെ നീളം കുറക്കാന്* ശ്രമിക്കുന്നത് അതിനാലാണ്. കൂടാതെ എപ്പഴും വജ്രമുന പോലെ മൂര്*ച്ച ഉണ്ടായാലല്ലേ കടുകട്ടി അണ്ടിപ്പരിപ്പുകള്* മുറിച്ച് പിളര്*ക്കാന്* കഴിയു. കണ്ണുകള്* തലയുടെ കൃത്യമായ അരികുകളില്* ആയതിനാല്* തല തിരിക്കാതെ തന്നെ മുന്നിലേയും മുകളിലേയും പിറകിലേയും ഒക്കെ കാഴ്ചകള്* കാണാന്* ഇവര്*ക്ക് എളുപ്പം കഴിയും. അതിനാല്* അണ്ണാന്റെ കണ്ണില്*പ്പെടാതെ ഒരാള്*ക്കും തൊട്ടടുത്ത് എത്താന്* ആവില്ലതന്നെ. മീശരോമങ്ങളും മറ്റും സ്പര്*ശനത്തിലൂടെ കാര്യങ്ങള്* മനസിലാക്കാന്* ഇവരെ സഹായിക്കുന്നവയാണ്. നേരെ മുകളിലേക്ക് ഒരു മീറ്ററിലധികം ഉയരത്തിലും മുന്നിലേക്ക് മൂന്നു മീറ്ററോളം നീളത്തിലും ചാടാന്* അണ്ണാന്മാര്*ക്ക് കഴിയും.
മറ്റ് സസ്തനികള്*ക്കൊന്നും ഇല്ലാത്ത ഒരു കഴിവ് അണ്ണാന്മാര്*ക്ക് ഉണ്ട്. മുകളിലോട്ട് കയറികൊണ്ടിരിക്കെ പിന്* കണ്*ങ്കാല്* അമര്*ത്തിപ്പിടിച്ചുകൊണ്ട് 180 ഡിഗ്രി തിരിച്ച് താഴോട്ട് മുഖമാക്കി ഇറങ്ങാന്* ഇവര്*ക്ക് കഴിയും.
അപ്പോള്* പിങ്കാലിലെ നഖങ്ങള്* വിപരീത ദിശയില്* മരത്തിന്റെ തൊലിയില്* അമര്*ന്നുകിടക്കുന്നതിനാല്* കൂടുതല്* പിടുത്തം കിട്ടും. പൊതുവെ കൂട്ടമായി ജീവിക്കാന്* ഇഷ്ടപ്പെടുന്നവരാണ് അണ്ണാന്മാര്*.
അണ്ണാൻ ഇണകൾ|
ഇണ ചേരല്*
ഒരു വര്*ഷം രണ്ട് തവണ വരെ ഇണചേരല്* നടക്കും ഇണ ചേരല്* കാലത്ത് ആണ്* അണ്ണാന്മാര്*ക്ക് പെണ്* അണ്ണാന്* പുറപ്പെടുവിക്കുന്ന ഫിറമോണ്* ഗന്ധങ്ങള്* ഒരു കിലോമീറ്റര്* ദൂരെ നിന്നുപോലും അറിയാന്* കഴിയും വിധമുള്ള ഗന്ധഗ്രാഹികള്* ഉണ്ട്. നമ്മുടെ നാട്ടില്* കാണുന്ന അണ്ണാന്മാരില്* ആണ്*,പെണ്* അനുപാതം ഒരുപോലെ അല്ല. ആണുങ്ങളാണ് വളരെ കൂടുതലായി ഉണ്ടാകുക.
ഒരു പ്രസവത്തില്* രണ്ടോ മൂന്നോ കുഞ്ഞുങ്ങള്* ഉണ്ടാകും. വളര്*ച്ചപൂര്*ത്തിയാകാത്ത കുഞ്ഞുങ്ങളെയാണ് ഇവ പ്രസവിക്കുക. രോമം കുത്താത്ത നഗ്*ന ശരീരരായ ഇവയ്ക്ക് പല്ല് മുളച്ചിട്ടുണ്ടാവില്ല എന്നു മാത്രമല്ല കണ്ണും കാണില്ല. കുഞ്ഞുങ്ങളെയും ഇണയേയും ആണുങ്ങള്* തിരിഞ്ഞ് നോക്കില്ല. കുഞ്ഞിനെ വളര്*ത്തലും രക്ഷിക്കലുമൊക്കെ അമ്മയുടെ മാത്രം ജോലിയാണ്. പഞ്ഞമാസങ്ങളില്* , ഭക്ഷണം തേടി പുറത്തിറങ്ങാന്* കഴിയാത്ത തീവ്ര തണുപ്പുള്ള കാലാവസ്ഥകളില്* പല ജീവികളും ഹൈബര്*ണേറ്റ് ചെയ്താണ് ജീവന്* നിലനിര്*ത്തുന്നത്. ശരീരത്തിന്റെ ഉപാപചയപ്രവര്*ത്തനങ്ങള്* മന്ദഗതിയിലാക്കി ചുരുണ്ടുകൂടി ദീര്*ഘ നിദ്രയില്* കഴിയുന്ന അതിജീവനതന്ത്രം പക്ഷെ അണ്ണാന്മാര്*ക്ക് അറിയില്ല. അതിനാലാണ് ഇവര്* ദുരിതകാലത്തേക്ക് ഭക്ഷണമായി വിത്തുകളും കുരുക്കളും ഒക്കെ ഒളിവിടങ്ങളില്* മുങ്കൂട്ടി സൂക്ഷിച്ച് വെക്കുന്നത്. പലപ്പോഴും ഇങ്ങനെ ഒളിച്ച് വെച്ച പല ഇടങ്ങളും തിരിച്ചറിയാതെ നഷ്ടപ്പെടുത്താറുണ്ട്. അബദ്ധം കൊണ്ട് ഒഴിഞ്ഞ് പോകുന്നതാണെങ്കിലും അത്തരത്തില്* ബാക്കിയായ വിത്തുകള്* മുളച്ച് വരുന്നതിനാല്* പ്രകൃതിയിലെ വലിയതോതിലുള്ള വിത്തുവിതരണക്കാരായാണ് അണ്ണന്മാരെ കണക്കാക്കുന്നത്. മനുഷ്യരുമായുള്ള സഹവാസം ഇവരുടെ ശീലങ്ങളിലും പെരുമാറ്റത്തിലും പ്രാവുകളുടേതുപോലെ മാറ്റം വന്നിട്ടുണ്ട്. ഒട്ടും ഭയവും നാണവും ഇല്ലാതെ മനുഷ്യരുടെ മുന്നില്* ചിലച്ച് നടക്കാന്* ഇതിന് അതിനാല്* മടിയില്ല. ഇണക്കം പ്രകടിപ്പിക്കാനും അടുത്തോട്ട് വരാനും ഇവര്*ക്ക് പേടി കുറവാണ്. മറ്റ് കാട്ട് സസ്തനികളെ അപേക്ഷിച്ച്് അണ്ണാന്മാര്* ഇക്കാര്യത്തില്* വളരെ പരിഷ്*കാരികളാണ് എന്ന് പറയാം.