Page 96 of 131 FirstFirst ... 46869495969798106 ... LastLast
Results 951 to 960 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #951
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    Purple Cabbage: പർപ്പിൾ കാബേജിന് പലതുണ്ട് ഗുണങ്ങൾ








    പർപ്പിൾ കാബേജ് എല്ലാവർക്കുമിപ്പോൾ പരിചിതമാണ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ് എന്ന് നിങ്ങൾക്കറിയാമോ?

    ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്* ശരീര ഭാരം നിയന്ത്രിക്കാന്* ശ്രമിക്കുന്നവര്*ക്ക് ഡയറ്റില്* ഉള്*പ്പെടുത്താവുന്ന പച്ചക്കറിയാണിത്. കൂടാതെ 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, വിറ്റാമിന്* സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, മഗ്നീഷ്യം എന്നിവയും 89 ഗ്രാം പര്*പ്പിള്* കാബേജില്* അടങ്ങിയിട്ടുണ്ട്.



    പർപ്പിൾ കാബേജിന്*റെ ആരോഗ്യ ഗുണങ്ങള്* ഇവയാണ്


    വിറ്റാമിന്* എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

    പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. അതിനാല്* ഇവ സാലഡുകള്*ക്കൊപ്പം പച്ചയ്ക്കും കഴിക്കാം.



    അള്*സര്* തടയാനും പർപ്പിൾ കാബേജ് സഹായിക്കും. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസായി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.

    വിറ്റാമിന്* സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. അതിനാല്* ഇവ ഡയറ്റില്* ഉള്*പ്പെടുത്തുന്നത് രോഗ പ്രതിരോധ ശേഷി വര്*ധിപ്പിക്കാനും സഹായിക്കും.
    ഫൈബര്* ധാരാളം അടങ്ങിയിട്ടുള്ളതിനാല്* പർപ്പിൾ കാബേജ് ദഹനത്തിനും മികച്ചതാണ്.

    പർപ്പിൾ കാബേജിൽ വിറ്റാമിന്* ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിലെ മെറ്റബോളിസത്തിന് സഹായിക്കും. പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
    വിറ്റാമിനുകളുടെ കലവറയായ പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് എല്ലുകൾക്ക് ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, മറ്റു ധാതുക്കൾ തുടങ്ങിയവ പർപ്പിൾ കാബേജില്* അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

    പൊട്ടാസ്യം ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്*ദ്ദത്തെ കുറയ്ക്കാന്* സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യാം.


  2. #952
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കണ്ടോ മുരിങ്ങയില കൊണ്ടൊരു സംരംഭം, ലാഭമോ 30ശതമാനത്തിലേറെ


    HIGHLIGHTS

    • മുരിങ്ങയില ഉപയോഗിച്ചുള്ള ആരോഗ്യഭക്ഷണങ്ങൾ ഉൽപാദിപ്പിച്ച് വിപണി കണ്ടെത്തി വിജയം നേടിയ അംബിക സോമസുന്ദര*ൻ എന്ന സംരംഭക.



    മുരിങ്ങയിലയുടെ ഔഷധഗുണങ്ങൾ എല്ലാവർക്കും നന്നായി അറിയാം. എന്നാൽ, മുരിങ്ങയില തരുന്ന ബിസിനസ് അവസരങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ല. അതു മനസ്സിലാക്കി വിദേശവിപണിയിൽ ഉൾപ്പെടെ നന്നായി വിറ്റഴിക്കാൻ കഴിയുന്ന, മുരിങ്ങയില ഉപയോഗിച്ചുള്ള ഒട്ടേറെ ഉൽ*പന്നങ്ങളാണ് തൃശൂർ മരോട്ടിച്ചാലിലുള്ള കാര്യാട്ട് ഡ്രൈ ഫ്രൂട്*സ് എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്.

    എന്താണ് ബിസിനസ്?
    മുരിങ്ങയില മുഖ്യ അസംസ്കൃത വസ്തുവായ ഒട്ടേറെ ഉൽപന്നങ്ങൾ ഇവിടെ നിർമിക്കുന്നു. മുരിങ്ങയില ഉണക്കിയത്, മുരിങ്ങയില പൗഡർ, ക്യാപ്സൂൾ, മുരിങ്ങയില രസം പൊടി, സൂപ്പ് പൊടി, പായസം മിക്സ്, രസം മിക്സ്, മുരിങ്ങയില പുട്ടുപൊടി, അപ്പപ്പൊടി തുടങ്ങി ഒരു ഡസനിലേറെ ഉൽപന്നങ്ങളാണ് മുരിങ്ങയില ആധാരമാക്കി തയാറാക്കി വിൽക്കുന്നത്. കൂടാതെ മുളപ്പിച്ച ധ്യാനങ്ങളുടെ പൗഡർ മുരിങ്ങയില പൊടിയുമായി മിക്സ് ചെയ്ത മില്ലറ്റ് മിക്സുകളും വിൽക്കുന്നു.
    പ്രവർത്തനരീതി
    കർഷകരിൽനിന്നു സ്ഥിരം സംവിധാനത്തിലൂടെ മുരിങ്ങയില കിലോഗ്രാമിന് 30 രൂപ നിരക്കിൽ ശേഖരിക്കുകയാണ് ആദ്യപടി. എന്നിട്ടു കമ്പുകളിൽ നിന്നു ഇല മാത്രം കൈകൊണ്ടു വേർതിരിച്ചെടുക്കും. അതുകഴിഞ്ഞ് നന്നായി കഴുകി ഡ്രയറിൽ നിരത്തി ഉണക്കാം. ഇങ്ങനെ ഒരു ബാച്ച് ഉണങ്ങിയെടുക്കാൻ ഏകദേശം ഒന്നര ദിവസം വേണ്ടിവരും. ഡ്രയർ കൂടാതെ പോളിഹൗസ് സംവിധാനം വഴിയും ഉണക്കിയെടുക്കാറുണ്ട്. ഇലയുടെ നിറം കൃത്യമായി ലഭിക്കുന്നതിനു ഡ്രയറും ആന്റി ഓക്സിഡന്റ് കൂടുതൽ ലഭിക്കുന്നതിനു പോളി ഹൗസുമാണ് നല്ലതെന്നു പറയാം. ഇത്രയും പ്രക്രിയ പൂർത്തിയായാൽ ഉണങ്ങിയ ഇല അതേ രീതിയിലോ ആവശ്യമെങ്കിൽ പൊടിച്ചോ പാക്ക് ചെയ്യുന്നു. പിന്നീട് ഇവ തനിച്ചും മറ്റു ധാന്യങ്ങളുമായി മിക്സ് ചെയ്തു പാക്ക് ചെയ്ത് വിപണിയിൽ ഇറക്കും.
    മുരിങ്ങയില സുലഭം
    മുഖ്യ അസംസ്കൃത വസ്തുവായ മുരിങ്ങയില സുലഭമായി ലഭിക്കുക എന്നതു വലിയ െവല്ലുവിളിയായിരുന്നുവെന്ന് അംബിക സോമസുന്ദരൻ പറയുന്നു. സമീപദേശങ്ങളിലെ വീടുകളിലും തോട്ടങ്ങളിലും പ്രത്യേകമായി നട്ടു വളർത്തിയാണ് ഈ പ്രശ്നം തരണം ചെയ്തത്.ഇതിന്റെ ഭാഗമായി സമീപദേശത്തെ നാലു പഞ്ചായത്തുകളിലെ കർഷകർക്കു മുരിങ്ങത്തൈകൾ സൗജന്യമായി വിതരണം നടത്തി. മുരിങ്ങയുടെ ശാസ്ത്രീയ കൃഷിരീതികളും അവരെ പഠിപ്പിച്ചു. മുരിങ്ങയിലയുമായി ബന്ധപ്പെട്ടു ഗവേഷണം നടത്തിയ കാർഷിക സർവകലാശാലയിലെ ഡോ. അനിതയുടെ മേൽനോട്ടത്തിലായിരുന്നു ഇതെല്ലാം. ഓരോ പഞ്ചായത്തിലെയും 250 പേർക്കു വീതമാണു പരിശീലനം നൽകിയതും തൈകൾ വിതരണം ചെയ്തതും. അവർക്കെല്ലാം മികച്ച വിളവും കിട്ടി. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സുലഭമായിത്തന്നെ മുരിങ്ങയില ലഭിക്കുന്നുണ്ട്. കിലോഗ്രാമിന് 30 രൂപയെന്നതു കർഷകർക്കും ഗുണംചെയ്യുന്നു.


    പദ്ധതിയുടെ ഭാഗമായി തൃശൂർ സെൻട്രൽ ജയിലിൽ 1,000 മുരിങ്ങത്തൈകളാണു നട്ടത്. എന്തായാലും മുരിങ്ങ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും മുരിങ്ങയില ആവശ്യത്തിനു ലഭ്യമാക്കാനും കഴിഞ്ഞു.
    മികച്ച വിൽപന ഉറപ്പാക്കാനായി
    മുരിങ്ങയിലപ്പൊടിയും മുരിങ്ങയില അസംസ്കൃത വസ്തുവായി േചർത്തുകൊണ്ടുള്ള മിശ്രിതങ്ങളും നന്നായി വിൽക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നു. കൃഷി വകുപ്പിന്റെ അഗ്രോ ബസാർ, ൈഹപ്പർ മാർക്കറ്റ്, ഹോർട്ടികോർപ് ഷോപ്പുകൾ, കുടുംബശ്രീ ബസാറുകൾ, കുടുംബശ്രീ ഹോം ഷോപ്പുകൾ, ഓൺലൈൻ മാർക്കറ്റ് (നേരിട്ടും അല്ലാതെയും) തുടങ്ങിയവ വഴിയെല്ലാം ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. വിവിധ പ്രദർശന വിൽപന മേളകളിലും പങ്കെടുക്കുന്നതു കച്ചവടത്തിനു ഗുണകരമാണ്.
    യുഎഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിലേക്ക് ഇപ്പോൾ കയറ്റുമതിയുണ്ട്. നേരിട്ടും പ്രദേശത്തെ ഒരു എഫ്പിഒ വഴിയാണു കയറ്റുമതി സാധ്യമാക്കുന്നത്. മുരിങ്ങയിലപ്പൊടി ചേർത്ത നല്ല പച്ചക്കളറിലുള്ള അരിപ്പൊടി (പുട്ടുപൊടി) ആണു പ്രധാന കയറ്റുമതി. മുരിങ്ങയില സൂപ്പ് പൊടിക്കും നല്ല ഡിമാൻഡ് ഉണ്ട്. സൂപ്പർമാർക്കറ്റുകളിൽ ഉൽപന്നങ്ങൾ വിൽക്കുന്നില്ല. അതുപോലെ കടം നൽകിയുള്ള വിൽപനയും ഇല്ല. ആരോഗ്യഭക്ഷണം എന്ന നിലയിൽ മികച്ച വിപണിയും സ്വീകാര്യതയുമാണ് ഇപ്പോൾ ലഭിക്കുന്നത്.
    15 ലക്ഷം രൂപയുടെ നിക്ഷേപം
    പല ഘട്ടങ്ങളിലായി 15 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപമാണു സ്ഥാപനത്തിലുള്ളത്. 1500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടവും ഉണ്ട്. ഡ്രയർ, പൾവറൈസർ, പാക്കിങ് മെഷിനറികൾ, റോസ്റ്റർ, സ്റ്റീമർ (ധാന്യങ്ങൾ സ്റ്റീം ചെയ്യുന്നു), ഫ്രീസറുകൾ, *ഡിസ്*പെൻസർ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. കൃഷിവകുപ്പിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്*ചർ ഡവലപ്മെന്റ് ഫണ്ട് പദ്ധതിപ്രകാരം 50% വരെ സബ്സിഡിയും പ്രധാന മെഷിനറികൾക്കു ലഭിക്കുകയുണ്ടായി.

    സ്ഥാപനത്തിൽ 6 സ്ഥിരം തൊഴിലാളികളും 12 സീസണൽ* തൊഴിലാളികളും ജോലി ചെയ്യുന്നു. സംരംഭകയായ അംബികയും സർക്കാർ സര്*വീസിൽ നിന്നു വിരമിച്ച ഭർത്താവ് സോമസുന്ദരനും മുഴുവൻ സമയവും പ്രവർത്തനങ്ങളിലുണ്ട്. ഉൽപന്നങ്ങളുടെ വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുന്നതു സോമസുന്ദരനാണ്.

    മികച്ച ലാഭവിഹിതമുള്ള ഈ ഉൽപന്നങ്ങൾക്കു പ്രാദേശിക വിൽപനയിൽ 30% വരെ അറ്റാദായമാണു ലഭിക്കുന്നത്. കയറ്റുമതിയുമായി ബന്ധപ്പെട്ട ലാഭവിഹിത കണക്കുകൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഉൽപാദനം പൂർണതോതിൽ കൊണ്ടുവരികയും നാട്ടിലും വിദേശത്തുമുള്ള വിപണി കൂടുതൽ വികസിപ്പിക്കുകയുമാണ് അടുത്ത ലക്ഷ്യം.


  3. #953
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഓണാട്ടുകരയിൽ വീണ്ടും എള്ളുപൂക്കും

    ഓണാട്ടുകരയുടെ തനത്* എള്ളിനെ വീണ്ടെടുക്കാൻ കുലശേഖരപുരം ആദ്യഘട്ടത്തിൽ 2500 കിലോഗ്രാം വിത്ത്* ഉത്*പാദിപ്പിക്കും


    കുലശേഖരപുരത്ത് പറമ്പിലെ എള്ളുകൃഷി

    കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ തനത്* എള്ളിനത്തിന്റെ കൃഷി വ്യാപകമാക്കാൻ കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിൽ പദ്ധതിയൊരുങ്ങുന്നു. ശുദ്ധവും ഒട്ടേറെ ഔഷധഗുണമുള്ളതുമായ എള്ളിനമായിരുന്നു ഒരുകാലത്ത് ഓണാട്ടുകരയിൽ ഉത്*പാദിപ്പിച്ചിരുന്നത്. കായംകുളം-ഒന്ന്* എന്നാണ് ഈ അപൂർവയിനം എള്ള് അറിയപ്പെടുന്നത്.

    ചിലയിടങ്ങളിൽമാത്രമാണ് ഇപ്പോഴും തനത്* ഇനം എള്ള് കൃഷിചെയ്യുന്നത്. 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓണാട്ടുകര വികസന ഏജൻസിയുടെയും കായംകുളം കാർഷിക ഗവേഷണകേന്ദ്രത്തിന്റെയും കേരഫെഡിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുലശേഖരപുരത്ത് കേരഫെഡിനോടുചേർന്ന് പത്തേക്കർ സ്ഥലത്താണ് എള്ളുവിത്ത്* ഉത്*പാദിപ്പിക്കുക. ഇതിനാവശ്യമായ കായംകുളം-ഒന്ന്* എന്ന തനത്* എള്ളുവിത്ത്* കായംകുളം കാർഷിക ഗവേഷണകേന്ദ്രം നൽകും. കൃഷിവകുപ്പാണ് ആവശ്യമായ സാങ്കേതികസഹായം നൽകുക. കുടുംബശ്രീ യൂണിറ്റിന്റെയും കാർഷിക കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെയും സഹായത്തോടെയാണ് എള്ള് കൃഷിചെയ്യുക.

    ആദ്യഘട്ടത്തിൽ 2500 കിലോ എള്ളുവിത്ത്* ഉത്*പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വിത്ത്* ഓണാട്ടുകര വികസന ഏജൻസിവഴി ഓണാട്ടുകരയിലെ എല്ലാ മേഖലകളിലേക്കും വിതരണം ചെയ്യും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കുലശേഖരപുരം പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് മിനിമോൾ നിസാമിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. പഞ്ചായത്ത് അംഗങ്ങൾ, ഓണാട്ടുകര വികസന ഏജൻസി, കാർഷിക ഗവേഷണ കേന്ദ്രം, കേരഫെഡ് എന്നിവയുടെ പ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

    ഓണാട്ടുകര എള്ള് ഭൗമസൂചിക പട്ടികയിൽ

    ഓണാട്ടുകരയിൽ ഉത്പാദിപ്പിക്കുന്ന കായംകുളം-1 എള്ളിനെ ഭൗമസൂചിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്.

    കേന്ദ്ര സർക്കാരിന്റെ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരമാണ് കാർഷിക വിളകളെ ഉൾപ്പെടെ ഭൗമസൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഓണാട്ടുകരയിൽ ഉൾപ്പാദിപ്പിക്കുന്ന തനതു എള്ളുകൾക്ക് ഒട്ടേറെ പ്രത്യേകതകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

    ഇവയെല്ലാം പരിഗണിച്ചാണ് കായംകുളം-1 എള്ളിനത്തെ ഭൗമസൂചിക പട്ടികയിൽ ഉൾപ്പെടുത്തിയത്.

  4. #954
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അട്ടപ്പാടി തുവര,കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിയടക്കം കേരളത്തിന് അഞ്ച് ഭൗമസൂചികകൾ കൂടി





    കൊച്ചി> കേരളത്തിന്*റെ അഞ്ച് കാർഷിക ഉൽപന്നങ്ങൾ കൂടി ഭൗമസൂചിക പട്ടികയിൽ സ്ഥാനം പിടിച്ചു. അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്നിവയ്ക്കാണ് ഭൗമസൂചക പദവി ലഭിച്ചത്. കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ്,അതാത് പ്രദേശത്തെ കർഷക കൂട്ടായ്മകൾ എന്നിവയുടെ കൂട്ടായ പരിശ്രമഫലമായാണ് ഭൗമസൂചക പദവി ലഭിച്ചത്.യഥാക്രമം അട്ടപ്പാടി ആട്ടു കൊമ്പ് അവര ഉത്പാദക സംഘം, അട്ടപ്പാടി തുവര ഉത്പാദക സംഘം, ഓണാട്ടുകര വികസന എജൻസി, അഞ്ചുനാട് വട്ടവട കാന്തല്ലൂർ വെളുത്തുള്ളി ഉത്പാദക കർഷക സംഘം, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി കർഷക ക്ഷേമ വികസന സമിതി, പൊട്ടുവെള്ളരി ഉത്പാദക സംഘം-ആലങ്ങാട് എന്നിവയാണ് ഭൗമ സൂചകങ്ങളുടെ രജിസ്ട്രേഡ് ഉടമകൾ.

    ഒരു ഭൂപ്രദേശത്തിന്*റെ പ്രത്യേകതകൾ മൂലം ഉത്പന്നങ്ങൾക്കുണ്ടാവുന്ന സവിശേഷതകളാണ് ഭൗമസൂചക പദവിക്കാധാരം. മറ്റിടങ്ങളിൽ കൃഷി ചെയ്യുന്ന സമാന ഉല്*പന്നങ്ങളുമായി, മേൽ പറഞ്ഞ അഞ്ച് ഉത്പന്നങ്ങളുടെയും രൂപഘടനയിലും രാസഘടകങ്ങളിലുമുള്ള സവിശേഷതകൾ, താരതമ്യ പഠനങ്ങളിലൂടെ തെളിയിച്ചതിന്*റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭൗമസൂചക പദവി നൽകിയിരിക്കുന്നത്.

    പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തുൽപാദിപ്പിക്കുന്ന ആട്ടുകൊമ്പ് അവര, പേര് പോലെ തന്നെ ആടിന്*റെ കൊമ്പ് പോലെ വളഞ്ഞാണിരിക്കുന്നത്. മറ്റിനങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലുള്ള ആന്തോസയാനിൻ അട്ടപ്പാടി അവരയുടെ തണ്ടിനും കായ്കൾക്കും വയലറ്റ് നിറം നൽകുന്നു. ആന്തോസയാനിൻ പ്രമേഹരോഗ പ്രതിരോധത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കെതിരെയും ഉത്തമമാണ്.ഇതിന് പുറമെ ഉയർന്ന അളവിൽ കാൽസ്യം,പ്രോട്ടീൻ, നാര് എന്നിവയും അടങ്ങിയിട്ടുണ്ട്.അട്ടപ്പാടി ആട്ടുകൊമ്പ് അവരയിലുള്ള ഉയർന്ന ഫിനോളിക്സിന്*റെ അംശം കീട-രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാൽ ആട്ടുകൊമ്പ് അവര ജൈവ കൃഷിക്ക് വളരെ അനുയോജ്യമാണ്. ഈ പ്രദേശത്തു നിന്നു തന്നെയുള്ള മറ്റൊരു ഭൗമസൂചകമായ അട്ടപ്പാടി തുവരമണികൾക്ക് വെള്ള നിറമാണുള്ളത്. സാധാരണ തുവര മണികളേക്കാൾ തൂക്കവും വലിപ്പവും അട്ടപ്പാടി തുവരമണികൾക്കുണ്ട്. സ്വാദേറിയതും പ്രോട്ടീൻ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളാൽ സമ്പുഷ്ടവുമായ ഈ ഇനം, പച്ചക്കറിയായും പരിപ്പായും ഉപയോഗിച്ചുവരുന്നു.

    ഇടുക്കി ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ-വട്ടവട പ്രദേശത്തുൽപാദിപ്പിക്കുന്ന വെളുത്തുള്ളിയിൽ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വെളുത്തുള്ളിയെക്കാൾ കൂടുതൽ സൾഫൈഡുകൾ, ഫ്ലേവനോയ്ഡ്സ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധ, പ്രമേഹം, കാൻസർ, കൊളസ്*ട്രോൾ,ഹൃദ് രോഗങ്ങൾ, രക്തധമനികളിലെ പ്രശ്നങ്ങൾ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അല്ലിസിൻ ഈ വെളുത്തിയിൽ സമൃദ്ധമാണ്.ഇവിടെ കൃഷി ചെയ്യുന്ന വെളുത്തുള്ളിയിൽ തൈലവും കൂടുതലായുണ്ട്.
    ഓണാട്ടുകരയിലെ എള്ളും എള്ളെണ്ണയും അതിന്റെ തനതായ ഗുണമേന്മക്ക് പ്രസിദ്ധമാണ്. ആന്റിഓക്സിഡന്റുകളുടെ അളവ് താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ ശരീര കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുവാൻ കഴിയും. അപൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധിയായ രോഗങ്ങൾ ഉള്ളവർക്കും പ്രയോജനരപദമാണ്.

    തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലും സമീപ പ്രദേശത്തും, എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിലും കൃഷി ചെയ്ത് വരുന്ന കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി, ജ്യൂസ് ആയും അല്ലാതെയും ഉപയോഗിച്ചു വരുന്നു. കൊടും വേനലിൽ വിളവെടുക്കുന്ന ഈ പൊട്ടുവെള്ളരി മികച്ച ദാഹശമിനിയാണ്. ഉയർന്ന അളവിൽ വിറ്റമിൻ സി അടങ്ങിയിട്ടുള്ള ഇതിൽ കാൽസ്യം, മഗ്നീഷ്യം, നാര്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങൾ മറ്റു വെള്ളരി വർഗങ്ങളേക്കാൾ കൂടുതലായുണ്ട്.

    കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെൽ ആണ് ഇവയുടെ ഭൗമസൂചക രജിസ്ട്രേഷന് നേതൃത്വം നൽകിയത്. കാർഷിക ഇനങ്ങളിലെ കേരളത്തിന്*റെ ഭൗമസൂചകങ്ങളായ വയനാട് ഗന്ധകശാല- ജീരകശാല അരികൾ, പൊക്കാളി അരി, മധ്യ തിരുവിതാംകൂർ ശർക്കര, ചെങ്ങാലിക്കോടൻ നേന്ത്രൻ, മറയൂർ ശർക്കര, വാഴക്കുളം പൈനാപ്പിൾ, നിലമ്പൂർ തേക്ക്, കൈപ്പാട് അരി, തിരൂർ വെറ്റില, എടയൂർ മുളക്, കുറ്റിയാട്ടൂർ മാങ്ങ എന്നിവയ്ക്കും കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഭൗമസൂചിക പദവി ലഭിച്ചിരുന്നു.ഭൗമസൂചക പദവി ലഭിക്കുന്നത് വഴി പ്രാദേശിക തനത് ഉൽപന്നങ്ങൾക്ക് നിയമ പരിരക്ഷണം ലഭിക്കുന്നതോടൊപ്പം ഉൽപന്നങ്ങൾക്ക് സ്വദേശ-വിദേശ വിപണികളിൽ പ്രചാരമേറുകയും കയറ്റുമതി സാധ്യതകൾ വർദ്ധിക്കുകയും ചെയ്യുന്നു.

  5. #955
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചെമ്പരത്തി ചായ കുടിച്ചാൽ ഇത്രയും ​ഗുണങ്ങളോ...!




    ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്*സിഡൻ്റുകളെല്ലാം ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ സഹായിക്കും.

    ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്. ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുർബലമാക്കി മാറ്റാനും സാധ്യതയുണ്ട്.

    രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ നല്ലതാണ്. ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.



    കരൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലടങ്ങിയിരിക്കുന്ന സത്തകൾ ഉള്ളിലെത്തുന്നത് വഴി ലിവർ സ്റ്റീറ്റോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വഴി ഉണ്ടാവുന്ന ഒരു അവസ്ഥയാണിത്.

    രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു പുറമേ ചെമ്പരത്തി ചായ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. ഇത് ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. 2009-ലെ ഒരു പഠനത്തിൽ, പ്രമേഹമുള്ള 60 പേർക്ക് ചെമ്പരത്തി ചായയും കട്ടൻ ചായയും നൽകി. ഒരു മാസത്തിനുശേഷം, ചെമ്പരത്തി ചായ കുടിച്ചവരിൽ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ (10) എന്നിവയുടെ അളവ് കുറയുകയും ചെയ്തു.



    ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് ഉയർന്നതാണ്. അവയ്ക്ക് ശക്തമായ കാൻസർ വിരുദ്ധ സ്വഭാവമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തം, വായ, മൂത്രനാളി, ആമാശയം തുടങ്ങിയ ഭാഗങ്ങളിൽ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാനായി ചെമ്പരത്തി ചായ ഫലപ്രദമായ സഹായിക്കുമെന്ന് ടെസ്റ്റ്-ട്യൂബ് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

    ചെമ്പരത്തി ചായ ശരീരഭാരം കുറയ്ക്കാൻ കാരണമാകുമെന്നും അമിതവണ്ണത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നും നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.


  6. #956
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ഉമിനീര്* ആന്റിസെപ്റ്റിക്, മുറിവുകള്* നക്കി ഉണക്കും, കാട് തരിശാകാതെ കാക്കും | കടുവ പുപ്പുലി തന്നെ



    അവന്* ആളൊരു കടുവയാണ് എന്നൊന്നും ആരും നമ്മുടെ നാട്ടില്* സാധാരണമായി വിശേഷിപ്പിക്കാറില്ല. പകരം 'ലെവന്* പുലിയാണ് കേട്ട , പുപ്പുലി' എന്നൊക്കെയാണല്ലൊ പറയുക. അതിശക്തനും സമര്*ത്ഥനും എതിരില്ലാത്തവനുമാണ് എന്ന അര്*ത്ഥത്തിലാണ് പാതി കളിയായി ഇങ്ങനെ വിളിക്കുന്നത്. മണികണ്ഠനയ്യപ്പന്* പുലിപ്പാലിനുപോയി മുലകുടിക്കുഞ്ഞുങ്ങളുള്ള ഈറ്റപ്പുലിയുടെ പുറത്തേറി വരുന്നതായാണല്ലോ കഥ. പക്ഷെ അയ്യപ്പന്* കടുവയുടെ പുറത്തേറിവരുന്നതായാണ് ചിത്രങ്ങളിലും സിനിമകളിലും കാണുക. അതുപോലെതന്നെ കൊല്ലുന്നതൊക്കെയും കടുവകളെയാണെങ്കിലും എന്തിനാണ് പുലിമുരുകന്* എന്ന് കഥാപാത്രത്തിന് പേര് കിട്ടിയത് എന്തുകൊണ്ടെന്നും ആദ്യം ഒന്നമ്പരക്കും. പുള്ളികള്* ദേഹത്തുള്ള പുലികളെ പുള്ളിപ്പുലി എന്ന് വേറെതന്നെ വിളിക്കാറുള്ളതുപോലെ, കടുവകളെ 'വരയന്* പുലി' എന്ന് വിളിച്ചാല്* പ്രശ്*നം തീരുമല്ലോ. ജനിതക പ്രത്യേകതകള്* മൂലം മെലാനിന്* പിഗ്മെന്റിന്റെ അതിപ്രസരം കൊണ്ട് പുള്ളി അടയാളങ്ങള്* വ്യക്തമാകാത്തവിധം മങ്ങി മൊത്തം കറുത്ത നിറത്തില്* കാണുന്ന പുള്ളിപ്പുലി വകഭേദങ്ങളെയാണല്ലോ നമ്മള്* കരിമ്പുലി എന്നും വിളിക്കുന്നത്.(കരിമ്പുലിയുടെ ദേഹത്ത് മങ്ങിയ പുള്ളികള്* ശ്രദ്ധിച്ച് നോക്കിയാല്* കാണാം, അതിനാല്* കരിമ്പുലി പുള്ളിപ്പുലിതന്നെ ). അപ്പോള്* 'നരി' ആരാണ് എന്ന ചോദ്യം വരും. നിന്നെയൊക്കെ നരിപിടിച്ച് പോകട്ടെ എന്ന് ശപിക്കുമ്പോള്* മനസില്* ഉദ്ദേശിക്കുന്നത് ആരുപിടിക്കട്ടെ എന്നാവും? ഈ പദം നമ്മെ ശരിയ്ക്കും ചിലപ്പോള്* 'പുലിവാലു പിടിപ്പിക്കും'. ഇടശ്ശേരിയുടെ പൂതപ്പാട്ടില്* മകനെ തിരഞ്ഞുകൊണ്ട് നടക്കുന്ന നങ്ങേലിയെ ആദ്യം പേടിപ്പിച്ചോടിക്കാനാണ് പൂതം ശ്രമിക്കുന്നത്.



    ''നരിയായും പുലിയായും'' ചെന്ന പൂതത്തോട് കൂസാതെ ''തരികെന്റെ കുഞ്ഞിനെ'' എന്നാണ് നങ്ങേലി പറയുന്നത്. അപ്പോള്* നരിയും പുലിയും രണ്ടാണോ എന്ന സംശയം വീണ്ടും ബാക്കിയാകും. പുലിയ്ക്കും കടുവയ്ക്കും കുറുക്കനും വവ്വാലിനും ഒക്കെ നരി, കുറുനരി, നരിച്ചീര്* എന്നൊക്കെ പേരു വിളിക്കുന്നുമുണ്ട്. പണ്ട് കാലത്ത് ഈ വലിയ മാര്*ജ്ജാരന്മാരെ ഒക്കെ പിടികൂടാന്* ആശാരിമാര്* പണിയുന്ന കെണികള്*ക്ക് 'നരിമഞ്ച 'എന്നായിരുന്നു വിളിച്ചിരുന്നതും.


    കേരളത്തില്* ഇപ്പോള്* ''വരയന്* പുലി'' യായ കടുവയെക്കുറിച്ച് കൂടുതല്* അറിയേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. പത്തന്*പത് വര്*ഷം മുമ്പ് വളരെ അപൂര്*വ്വമായി മാത്രമേ നമ്മുടെ നാട്ടിലുള്ളവര്* കടുവകളെ കണ്ടിട്ടുള്ളു. മൃഗശാലകളിലും സര്*ക്കസിലും കണ്ട ഓര്*മ്മ മാത്രമേ പലര്*ക്കും ഉള്ളൂ. ഇപ്പോള്* നാടുകളില്* കടുവകളിറങ്ങിയ വാര്*ത്തയില്ലാത്ത ദിവസങ്ങളില്ല എന്നായിട്ടുണ്ട്. എത്രയോ ആടുമാടുകള്* മാത്രമല്ല ആളുകളും കടുവകളുടെ ആക്രമണത്താല്* കൊല്ലപ്പെടുന്നുണ്ട്.


    ചൂടിൽ നിന്ന് രക്ഷനേടാനായി ചെറിയ കുളത്തിലെ വെള്ളത്തിൽ കളിക്കുന്ന വെള്ള കടുവകൾ

    കാട്ടിലെ രാജാവ് സിംഹം എന്നൊക്കെ പറയുമെങ്കിലും നമ്മുടെ മനസിലുള്ളതുപോലുള്ള കൊടും 'കാട്ടി'ലല്ലല്ലോ അവര്* ജീവിക്കുന്നത്. ആഫ്രിക്കയിലെ സിംഹ ഭൂമികളും ഗുജറാത്തിലെ ഗിര്*വനവും ഒക്കെ കണ്ടാല്* നമുക്ക് മനസിലാകും ഇവരുടെ 'കാട്'' എങ്ങിനെയുള്ളതാണെന്ന്. ഗിര്* വനം മാത്രമാണ് ലോകത്ത് സിംഹവും കടുവയും മുഖാമുഖം കാണാന്* സാദ്ധ്യതയുള്ള ഏക സ്വാഭാവിക ഇടം. വളരെകുറഞ്ഞ സാദ്ധ്യത മാത്രമേ അതിനും ഉള്ളു. കഴിഞ്ഞ 27 വര്*ഷത്തിനുള്ളില്* ആദ്യമായി ഒരു കടുവയെ 2019 ല്* ആണ് ഗുജറാത്തിലെ ലുനാവാഡയില്* കാമറ ട്രാക്കില്* കണ്ടുകിട്ടിയത്. അത് മദ്ധ്യപ്രദേശിലെ രാതാപാനി ടൈഗര്* റിസര്*വില്* നിന്നും രണ്ടുകൊല്ലം കൊണ്ട് 300 കിലോമീറ്റര്* സഞ്ചരിച്ച് അവിടെ എത്തിയതാവും എന്നാണ് കരുതുന്നത്. കണ്ടെത്തി കുറച്ച്ദിവസങ്ങള്*ക്കകം തന്നെ അത് പട്ടിണിമൂലം ചത്തുപോകുകയും ചെയ്തു. തരിശായ പുല്*പ്പരപ്പുകളും കുറ്റിച്ചെടികളും ഉള്ള പ്രദേശങ്ങള്* ആണ് സിംഹങ്ങള്* അധിവസിക്കുന്ന ആഫ്രിക്കയിലേയും ഗുജറാത്തിലേയും പ്രദേശങ്ങള്* അധികവും. എന്നാല്* ഏതുതരം കാട്ടിലും കടുവ അതിജീവിക്കും. സുന്ദര്*ബനിലെ കണ്ടല്* കാടുകളില്* പോലും കടുവകള്* ഉണ്ട്. കണ്ടാമൃഗങ്ങളെപ്പോലും കൊന്നു തിന്നും - ആനയേ വരെ ആക്രമിക്കും. സ്വന്തം വര്*ഗ്ഗക്കാരെപ്പോലും തിന്നും. ഏതുതരം കാടായാലും അതിജീവിക്കാന്* ആകുമെന്നതിനാല്* അവിടെയൊക്കെയും ആരെയും കൂസാത്ത രാജാവ് കടുവ തന്നെയാണ്. ഇനി 'കടുവയെ പിടിക്കുന്ന കിടുവ' വരണം! ആ സ്ഥാനം തെറിക്കണമെങ്കില്*. ആരെയും പേടിക്കാത്ത ശക്തന്* ! കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാന്* കഴിയുന്ന വമ്പര്*.



    മാര്*ജ്ജാരകുലത്തില്* വലിപ്പത്തിലും കരുത്തിലും മേല്*കൈ ഇവര്*ക്കാണ്. ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും മുകളിലെ ഇരപിടിയന്* ഇവരാണ്. കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് ഇഷ്ട ഭക്ഷണങ്ങള്*. മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ലതാനും. മുള്ളമ്പന്നികളെവരെ തിന്നാന്* നോക്കി അബദ്ധത്തില്*പ്പെടാറും ഉണ്ട്. കാട്ടിയേപ്പോലുള്ള വമ്പന്മാരെ തൊട്ടടുത്ത് വെച്ച്, അരികില്* നിന്നോ പിറകില്* നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തില്* കടിച്ച് തൊണ്ടക്കൊരള്* മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പില്* 18- 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. രാത്രിയില്* 6-10 മൈല്* വരെ ഇവ ഇരതേടി സഞ്ചരിക്കും. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കില്* ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കും.

    ഇവരുടെ നാവിലെ ഉറപ്പുള്ള പാപ്പിലോകള്* അരം കൊണ്ട് രാകും പോലെ എല്ലിലെ ഇറച്ചി ഉരച്ചെടുക്കാന്* സഹായിക്കും.
    Panthera tigris tigris എന്ന ബംഗാള്* കടുവയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലും ചൈനയിലും കാണുന്ന ഇനം. വേറെയും സബ് സ്പീഷിസ് കടുവകള്* ഉണ്ട്. സൈബീരിയയില്* കാണുന്ന മറ്റൊരു സബ് സ്പീഷിസ് ഉണ്ട്. Panthera tigris al*taica. ഇന്തോ ചൈനീസ് കടുവയായ Panthera tigris cor*betti കംബോഡിയ, മ്യാന്മര്*, ചൈന , ലാവോസ്, തായ്*ലാന്റ് , വിയറ്റ്*നാം തുടങ്ങിയ പ്രദേശങ്ങളില്* കാണുന്നു. ദക്ഷിണ ചൈന കടുവയായ Panthera tigris amoyen*sis ദക്ഷിണ- മദ്ധ്യ ചൈനയില്* ആണ് കാണപ്പെടുന്നത്. സുമാത്ര ദ്വീപില്* മാത്രം കാണുന്ന Panthera tigris suma*trae ഇനം സുമാത്രന്* കടുവയും ഉണ്ട്. ബാലി, ജാവന്* , കാസ്പിയന്*കടുവകള്* വംശനാശം സംഭവിച്ചു കഴിഞ്ഞു.

    ഇളം തവിട്ട് രാശിയുള്ള ഓറഞ്ച് നിറമുള്ള രോമാവരണത്തില്* കറുത്ത വരകളാണ് കടുവകളുടെ പ്രത്യേകത. വയറിനും നെഞ്ചിലും കഴുത്തിലും കാലുകള്*ക്കും ഒക്കെ ഓറഞ്ച് നിറം കുറഞ്ഞ് വെളുപ്പാര്*ന്ന രോമങ്ങളാണുണ്ടാവുക. കവിളിലും കണ്ണിനു മുകളിലും ചെവിക്ക് പിറകിലും വെളുത്ത രോമകൂട്ടം ഉണ്ടാവും. ഓറഞ്ച് നിറമുള്ള വാലില്* കറുത്ത ചുറ്റടയാളങ്ങള്* കാണാം. 'കടുവയുടെ വരകള്* മായ്ക്കാന്* കഴിയില്ല' എന്ന് തമാശയ്ക്ക് പറയുന്നതല്ല.. രോമം ഷേവ് ചെയ്താല്* അതിനടിയിലും അടയാളം കാണം.

    ഒരോ കടുവയുടെയും മുഖത്തേയും ദേഹത്തേയും വരകള്* വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളം പോലെ ഈ മാര്*ക്കുകള്* നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്.
    ക്യാമറ ട്രാക്കുകളില്* കിട്ടുന്ന കടുവകളുടെ ചിത്രങ്ങളില്* നിന്നും ആവര്*ത്തനം പറ്റാതെ കൃത്യമായി എണ്ണം എടുക്കുന്നതും ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ്. ആണും പെണ്ണും കടുവകള്* തമ്മില്* വലിപ്പത്തില്* ഉള്ള വ്യത്യാസമല്ലാതെ പെട്ടന്ന് തിരിച്ചറിയാനുള്ള മറ്റ്ബാഹ്യ രൂപ പ്രത്യേകതകള്* ഒന്നും ഇല്ല. നൂറിലധികം വരകള്* ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകള്* പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നില്*ക്കാനും ഇരകളുടെ കണ്ണില്* പെടാതെ കമോഫ്*ലാഷിനും ഇവരെ സഹായിക്കുന്നുണ്ട്.. പാദങ്ങള്*ക്കടിയില്* മൃദുവായ പാഡുകള്* ഉള്ളതിനാല്* ഒട്ടും ശബ്ദം ഉണ്ടാക്കാതെ ഇവയ്ക്ക് നടക്കാനാകും. നിരവധിതരം ശബ്ദങ്ങള്* ഇവ ഉണ്ടാക്കും . ഗര്*ജ്ജനവും അമറലും അലറലും കരച്ചിലും മുറുമുറുക്കലും ചീറലും ഒക്കെയായി പലതരം ആശയ വിനിമയ ശബ്ദങ്ങള്*. എങ്കിലും പൂച്ചകളെപ്പോലെ മുരളാറില്ല. മുങ്കാലുകളിലെ പത്തി വളരെ വലുതും ശക്തിയുള്ളതും ആണ്. അതുകൊണ്ടുള്ള ഒരടി മതി ഒരാളുടെ കഥകഴിയാന്*. അല്ലെങ്കില്* എല്ലുകള്* തവിട്*പൊടിയാകാന്*. ആണിന്റേയും പെണ്ണിന്റേയും മുന്* കൈപ്പത്തിയ്ക്ക് വലിപ്പത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങള്* ഉണ്ടാകും.



    പൂച്ചകളെപ്പോലെ വെള്ളത്തില്* ഇറങ്ങാന്* മടിയുള്ളവരല്ല കടുവകള്*. വെള്ളത്തില്* അര്*മാദിച്ച് നീന്തിക്കളിക്കാന്* ഇഷ്ടമാണിവര്*ക്ക്. വളരെ നേരം നീന്താന്* ഇവര്*ക്ക് പറ്റും. അതിനാല്* കടുവയെകണ്ടാല്* പുഴയിലേക്ക് ഓടീട്ട് കാര്യമില്ല. 20 വര്*ഷത്തിനടുത്താണ് ഇവരുടെ ആയുസെങ്കിലും കാട്ടില്* അവ പതിനഞ്ച് വര്*ഷത്തിലധികമൊന്നും ബാക്കിയാവാറില്ല. പ്രായമേറുന്നതോടെ ടെറിട്ടറി യുദ്ധങ്ങളും പരിക്കും ഒക്കെ ഇവരെ കൊലയ്ക്ക് കൊടുക്കും. ഒരു മുള്ളന്* പന്നിയെ തിന്നാന്* ശ്രമിച്ച് മുഖത്തും നാവിലും ഊരിപ്പോവാതെ മുള്ളുതറച്ച് കീറ്റന്നാല്* പോലും അത് കടുവയുടെ അന്ത്യത്തിന് കാരണമാവാം.

    ഇവയുടെ ഉമിനീരിന് ആന്റിസെപ്റ്റിക്ക് കഴിവുള്ളതിനാല്* സ്വന്തം ശരീരത്തില്* വന്ന മുറിവുകള്* നക്കി ഉണക്കാന്* പറ്റും .
    വലിയ ഓട്ടക്കാരല്ലെങ്കിലും ചെറുദൂരം അതിവേഗത്തില്* ഓടി ഇരയെ കീഴ്*പ്പെടുത്താന്* ഇവര്*ക്ക് കഴിയും. രൂക്ഷഗന്ധമുള്ളതാണ് ഇവയുടെ മൂത്രം. ടെറിട്ടറിയിലേക്ക് മറ്റുള്ളവര്* അതിക്രമിച്ച് കടക്കുന്നത് തടയാന്* അടയാളമായാണ് ഇത് തൂവി വെക്കുന്നത്. ശബ്ദം കൊണ്ട് മാത്രമല്ല മുഖ ചേഷ്ടകള്* കൊണ്ടും ആശയ വിനിമയം നടത്തും. ബാല്യക്കാരുടെ മൂക്കിന്റെ അഗ്രം പിങ്ക് നിറമുള്ളതാണെങ്കിലും വയസാകുന്നതോടെ അതു കറുപ്പ് നിറത്തിലാകും. മുഖത്തും കണ്ണിനു മുകളിലും മൂക്കിനു സമീപവും ഒക്കെയുള്ള പ്രത്യേക നീളന്* രോമങ്ങള്* ഇരുളില്* തൊട്ടറിയാന്* സഹായിക്കുന്നു. നമുക്ക് കാഴ്ച സാദ്ധ്യമാകാന്* വേണ്ടുന്നതിന്റെ ആറിലൊരുഭാഗം പ്രകാശം മാത്രമുള്ളപ്പോള്* പോലും കടുവയ്ക്ക് വ്യക്തമായി കാണാന്* കഴിയും. അതിനാല്* രാത്രിയിലെ നിലാവെളിച്ചവും നക്ഷത്രത്തിളക്കങ്ങളും തന്നെ മതി പലതും കാണാന്*. കണ്ണിനും പിറകിലുള്ള ടപെറ്റം ലുസിഡം (tapetum lucidum ) എന്ന ഭാഗം ഉള്ളില്* കയറിയ പ്രകാശത്തെ വീണ്ടും പ്രതിഫലിപ്പിക്കുന്നതിനാലാണ് രാത്രിക്കാഴ്ചകള്* സാദ്ധ്യമാകുന്നത്. ഇവരുടെ കണ്ണിലേക്ക് പ്രകാശം രാത്രി നേരിട്ടടിച്ചാല്* തിളങ്ങുന്നതായി കാണുന്നത് ഇതുകൊണ്ടാണ്. കണ്ണുകള്* തലയുടെ അരികുകളിലല്ലാതെ മുഖത്തിന്റെ മുന്നിലായാണുള്ളത്. അതിനാല്* കടുവകള്*ക്കും മുന്നിലുള്ള ഇരയിലേക്കുള്ള ദൂരവും ഡെപ്തും കൃത്യമായും അറിയാനാകും.

    2018 ലെ കണക്കുപ്രകാരം ആകെ 2,603-3,346 എണ്ണം ബംഗാള്* കടുവകള്* ഉണ്ടാകും എന്നാണ് കരുതുന്നത്. ഒത്ത വളര്*ച്ചയെത്തിയ ആണ്* കടുവ 200-260 കിലോ ഭാരം ഉണ്ടാവും. ഇണചേരല്* കാലത്ത് ഒഴിച്ച് ഇവരെ ജോഡികളായി കാണാറില്ല. ഒറ്റയ്ക്കാണ് ഇരതേടല്*. സ്വന്തം അധികാര പരിധികള്* മൂത്രമാര്*ക്കിങ്ങ് ചെയ്തും മരത്തൊലികളില്* നഖമുരച്ചുണ്ടാക്കുന്ന പോറലുകള്* വഴിയും അടയാളപ്പെടുത്തിവെക്കും. വലിയ പ്രദേശം വേണം ഇരതേടാന്*. ഇഷ്ടം പോലെ വെള്ളവും കിട്ടണം. ഇരകള്* കുറവാണെങ്കില്* അതിന്റെ പരിധി വീണ്ടും കൂടും. ഒരു എക്കോ സിസ്റ്റത്തില്* ഇവരുടെ എണ്ണം കൃത്യമായിരിക്കണം അല്ലാതെ ഇവ കൂടിയാലും കുറഞ്ഞാലും പ്രശ്*നമാണ്.

    കുളമ്പുകാരായ മേഞ്ഞു തിന്നുന്ന മൃഗങ്ങള്* പെരുകി, എല്ലാ പച്ചപ്പും തിന്നുതീര്*ത്ത് കാട് തരിശാകാതെ ബാക്കിയാകുന്നത് കടുവകളുള്ളതിനാലാണ്.
    കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നതും പ്രശ്*നമാണ്. വളരെ വലിയ പ്രദേശം ഓരോ കടുവയ്ക്കും സ്വന്തമായി വേണം. 75 മുതല്* 100 ചതുരശ്ര കിലോമീറ്റര്* വിസ്തീര്*ണ്ണം വരെ ഒരോ ആണ്* കടുവയും സ്വന്തമായി കരുതി കാക്കും. ആഹാരം, വെള്ളം , ഒളിച്ച് കഴിയാനുള്ള സൗകര്യം ഇതൊക്കെ ആശ്രയിച്ച് ടെറിട്ടറി വലിപ്പത്തില്* വ്യത്യാസം ഉണ്ടാവും. ഓരോ ആണ്* കടുവയുടെയും സാമ്രാജ്യത്തിലേക്ക് വേറെ ആണ്* കടുവ കയറിയാല്* യുദ്ധം ഉറപ്പാണ്. ടെറിട്ടറിക്കുള്ളില്* ഒന്നിലധികം പെണ്* കടുവകള്* ഉണ്ടാകും. അവര്*ക്കും പ്രത്യേകമായ ടെറിട്ടറികള്* കാണും. പ്രത്യേകമായ ഇണചേരല്* കാലമൊന്നും ഇല്ല. നാലഞ്ച് കൊല്ലം കൊണ്ടാണ് ആണ്* കടുവ പ്രായപൂര്*ത്തിയെത്തുക. 3-4 കൊല്ലം കൊണ്ട് പെണ്* കടുവയും. ഇടവിട്ടുള്ള ഇണചേരല്* പ്രക്രിയ ദിവസങ്ങളോളം നീണ്ടുനില്*ക്കും. ആ സമയം മാത്രമാണ് ആണ്* കടുവയെ കൂടെ കാണുക. 104-106 ദിവസമാണ് ഗര്*ഭകാലം. 1 മുതല്* 4 കുഞ്ഞുങ്ങള്* വരെ ഒരു പ്രസവത്തില്* ഉണ്ടാകും. 3 മുതല്* 6 മാസം വരെ മുലകുടിക്കും. പിറന്നു വീഴുന്ന കുഞ്ഞുങ്ങള്* പൂച്ചക്കുട്ടികളെപ്പോലെതന്നെ കണ്ണുകീറാത്ത നിലയില്* ആണുണ്ടാകുക. ചെവിയും കേള്*ക്കാത്ത വെറും നിസഹായര്*. അമ്മക്കടുവയുടെ മണം പിടിച്ച് കാഴ്ചയില്ലാത്ത കുഞ്ഞുങ്ങള്* ഇഴഞ്ഞ് നടന്ന് അപകടത്തില്* പെടാറുണ്ട്. ചിലപ്പോള്* ആണ്* കടുവകള്* കുഞ്ഞുങ്ങളെ തിന്നാറും ഉണ്ട് .കുഞ്ഞുങ്ങള്* സ്വന്തമായി ആഹാരം തേടി തുടങ്ങും വരെ അമ്മയ്*ക്കൊപ്പം ആണുണ്ടാകുക. എങ്കിലും പെറ്റ് വീഴുന്ന കുഞ്ഞുങ്ങളില്* പകുതിയും അതിജീവിക്കാറില്ല. 2-3 വയസായാല്* കുഞ്ഞുങ്ങള്* അമ്മയെ വിട്ട് പുതിയ വേട്ടപ്രദേശങ്ങള്* തേടിപ്പോകും. അങ്ങിനെ വേറെ ആണ്* കടുവയുടെ മേഖലയില്* എത്തിയാല്* ചിലപ്പോള്* കഥകഴിഞ്ഞെന്നും വരും. ആണ്* കുഞ്ഞുങ്ങള്* കുറേക്കൂടി ദൂരം കടന്നുപോകുമെങ്കിലും പെണ്* മക്കള്* അടുത്ത പ്രദേശത്ത് തന്നെ കഴിയും. പെണ്*കടുവകള്* അതിനാല്* എല്ലാ വര്*ഷവും പ്രസവിക്കില്ല. കുഞ്ഞുങ്ങള്* പിരിഞ്ഞാല്* വീണ്ടും പെണ്* കടുവ ഇണചേരലിനു ശ്രമിക്കും. കാടിന്റെ വലിപ്പം കൂടാതെ കടുവകളുടെ എണ്ണം മാത്രം അനിയന്ത്രിതമായി കൂടിയാല്* അവ കാടിന് താങ്ങാനാവാതാവും. പുതിയ കടുവകളും പരിക്ക് പറ്റി സ്വന്തം ടെറിട്ടറിയില്* നിന്നും പുറത്താക്കപ്പെട്ടവരും കാടതിര്*ത്തികളോട് ചേര്*ന്ന് ജീവിക്കാനാരംഭിക്കും. അവിടെ എളുപ്പത്തില്* വളര്*ത്തുമൃഗങ്ങളെ തിന്നാന്* കിട്ടുന്നു. ചിലപ്പോള്* മനുഷ്യരെതന്നെ അവര്* കൊന്നു തിന്നുന്നു.



    ഹിന്ദു മത വിശ്വാസ പ്രകാരം കടുവയാണ് ദുര്*ഗയുടെ വാഹനം. സമുദ്രഗുപ്തന്റെ കാലത്തെ നാണയങ്ങളില്* കടുവയെ കൊല്ലുന്നതായി ചിത്രീകരിച്ചിരുന്നു. സ്വന്തം രാജ്യ ചിഹ്നമായും , ആയുധങ്ങളിലും പട്ടാളക്കാരുടെ യൂണിഫോമിലും ഒക്കെ കടുവയുടെ രൂപം മൈസൂര്* സുല്*ത്താനയ ടിപ്പു ഉപയോഗിച്ചിരുന്നു . വെള്ളക്കാരോടുള്ള പക പ്രകടിപ്പിക്കാന്* മരം കൊണ്ട് പണിതീര്*ത്ത ഒരു യന്ത്രക്കടുവയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു വെള്ളക്കാരനെ ആക്രമിച്ച് കൊല്ലുന്നതുപോലെ മെക്കാനിക്കലായി ചലിക്കുന്നതും കൂടെ വെള്ളക്കാരന്റെ കരച്ചില്* ശബ്ദവും കടുവയുടെ അലറലും അതില്* നിന്നു കേള്*ക്കാം. പല രാജ്യങ്ങളുടേയും ദേശീയമൃഗം കടുവ ആണ്. കടുവയുടെ രൂപം ചേര്*ത്ത കൊടികള്* പല രാജ്യങ്ങളിലും ഉണ്ട്.

    കടുവകളുടെ എണ്ണം കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്* ഒരു ലക്ഷത്തോളം ഉണ്ടായിരുന്നത് കുറഞ്ഞു കുറഞ്ഞ് ഗുരുതരാവസ്ഥയില്* എത്തിയിരുന്നു. അവയുടെ വംശ നാശം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പല സംരക്ഷണ പ്രവര്*ത്തനങ്ങളും പല രാജ്യങ്ങളിലും ആരംഭിച്ചത്. ഇന്ത്യയില്* അത് വളരെ വിജയകരമായിരുന്നു. സാധാരണ നിലയില്* കടുവയുടെ ഭക്ഷണം അല്ല മനുഷ്യന്* എങ്കിലും പലകാരണങ്ങള്* കൊണ്ടും കടുവകള്* നരഭോജികളായി മാറാറുണ്ട്. വാര്*ദ്ധക്യം, പരിക്കുകള്* ഒക്കെ കൊണ്ട് ഇരതേടാന്* വിഷമമുള്ള കടുവകളാണ് കാടുകളില്* നിന്നും പുറത്തിറങ്ങി മനുഷ്യരെ ഭക്ഷണമാക്കുന്നത്. പഴയ രാജാക്കന്മാരും ബ്രിട്ടീഷ് ഓഫീസര്*മാരും നേരമ്പോക്കിനും വെറും രസത്തിനും വേണ്ടിയായിരുന്നു വലിയതോതില്* കടുവ വേട്ടകള്* നടത്തിയിരുന്നത്. നീലഗിരി പ്രദേശത്ത് തോട്ടങ്ങള്* പണിയുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്* ശിക്കാരികളെ വെച്ച് ആയിരക്കണക്കിന് കടുവകളേയും പുലികളേയും കൊന്നൊടുക്കിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും കടുവകളുടെ എണ്ണം കൂടാന്* തുടങ്ങിയത്. ചില കാലങ്ങളില്* ജിം കോര്*ബെറ്റിനെപ്പോലെയുള്ളവര്* വടക്കെ ഇന്ത്യന്* ഗ്രാമങ്ങളില്* കൃഷിക്കാര്*ക്ക് ഭീഷണിയായ നര്*ഭോജി കടുവകളേയും ധാരാളം കൊന്നിട്ടുണ്ട്. കടുവത്തോലിനു വേണ്ടിയും നഖത്തിനും അസ്ഥിയ്ക്കും ഒക്കെ പ്രത്യേക ഔഷധ ഗുണം ഉണ്ടെന്ന അന്ധവിശ്വാസം കൊണ്ടും ആണ് ഏറ്റവും കൂടുതല്* കടുവ വേട്ട ഈകാലത്തും പല രാജ്യങ്ങളിലും നടക്കുന്നത്.


    കടുവയും സിംഹവും ചേർന്നുണ്ടായ ലൈഗർ. ഇടതു വശത്ത് പെൺ ലൈഗർ. വലതു വശത്ത് ആൺ ലൈഗർ

    സ്വാഭാവിക പരിസരങ്ങളില്* നടക്കാറില്ലെങ്കിലും സിംഹവും കടുവയും തമ്മില്* പരീക്ഷണ ശാലകളില്* ഇണചേര്*ത്ത് സങ്കരം സാദ്ധ്യമാണ്. അങ്ങിനെ ആണ്* സിംഹവും പെണ്* കടുവയും ചേര്*ന്നുണ്ടാകുന്ന കുഞ്ഞുങ്ങളെ ലൈഗര്* (liger )എന്നും ആണ്* കടുവയ്ക്ക് പെണ്* സിംഹത്തില്* ഉണ്ടാകുന്ന കുഞ്ഞിന് ടൈഗൊന്* (tigon) എന്നും ആണ് .


    ലൈഗർ കുഞ്ഞുങ്ങൾ |
    ഇത് വളരെ അപൂര്*വ്വമായേ സംഭവിക്കാറുള്ളൂ. ഇവയ്ക്ക് പ്രത്യുത്പാദന ശേഷി ഉണ്ടാവില്ലെങ്കിലും ലൈഗറുകള്* സിംഹത്തേയും കടുവയേയും കടത്തിവെട്ടുന്ന നീളവും ഭാരവും ഉള്ള അത്യുഗ്ര ജീവിയാകും. മാതാപിതാക്കളേക്കാള്* വലിപ്പം കൂടിയ , പത്ത് പന്ത്രണ്ടടി നീളവും 350-450 കിലോയിലധികം ഭാരവുമുള്ളവയാകും അവര്*. സിംഹത്തില്* നിന്നുള്ള വളര്*ച്ച പ്രേരക ജീനുകള്* സജീവമായി നില്*ക്കുകയും കടുവയില്* നിന്നും അവയെ നിരുത്സാഹിപ്പിക്കുന്ന ജീനുകള്* പ്രവര്*ത്തിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്* ടൈഗണുകള്* മാതാപിതാക്കളുടെ വലിപ്പത്തിനപ്പുറം വളരില്ല. ഈ സങ്കര സന്തതികള്* പ്രജനന ശേഷി ഇല്ലാത്തവരാണ് എങ്കിലും പെണ്* ടൈഗോണ്* ഏഷ്യന്* ആണ്* സിംഹവുമായി ഇണചേര്*ത്ത് ലൈടൈഗോണ്* (litigons ) എന്ന രണ്ടാം തലമുറ ജീവിയെ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഇവയുടെ വംശ സംരക്ഷണത്തിന് ദോഷം ചെയ്യും എന്നതിനാല്* ഇത്തരം സങ്കരജനന പദ്ധതികള്* നിരുത്സാഹപ്പെടുത്തുകയാണിപ്പോള്* ചെയ്യുന്നത്.

  7. #957
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഒട്ടുമില്ല തണുപ്പ്, താപഗോപുരത്തിൽ പൊള്ളി യൂറോപ്പ്; ഭയപ്പെട്ടത് 30 വർഷം മുൻപേയെത്തി!



    1800നു ശേഷമുള്ള ഏറ്റവും വലിയ ചൂടാണ് ഇറ്റലിയിലെന്നു നാഷനൽ റിസർച്ച് സെന്റർ പറയുന്നു. മിലാനിൽനിന്നുള്ള ദൃശ്യം.

    ശൈത്യത്തിൽ വിറങ്ങലിക്കാറുള്ള യൂറോപ്പിൽ ഇപ്പോൾ വീശിയടിക്കുന്നത് ചൂടുകാറ്റാണ്. അപ്രതീക്ഷിത കാലാവസ്ഥയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണു യൂറോപ്പിലെ പല രാജ്യങ്ങളും. ശൈത്യകാലത്തെ ഉഷ്ണതരംഗം എങ്ങനെ നേരിടുമെന്നറിയാതെ ജനങ്ങളും ഭരണകൂടങ്ങളും ആശങ്കയിൽ. അത്യന്തം തീവ്രമായ സംഭവമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിശേഷണം. സാധാരണ താപനിലയേക്കാൾ 1020 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണു മുന്നറിയിപ്പ്.


    പോളണ്ട്, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്*സ്, ബെലാറൂസ്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേനൽക്കാലത്തിനു സമാനമായി ഇപ്പോൾ ചൂട് ഉയർന്നേക്കാമെന്നാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. പോളണ്ടിലെ ചെറുനഗരമായ കോർബിലോയിലെ കാലാവസ്ഥയാണ് ഉദാഹരണമായി എടുത്തുകാട്ടുന്നത്. ഇവിടെ താപനില 19 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണ മേയിൽ പോലും 18 ഡിഗ്രി വരെ താപനിലയേ കോർബിലോയിൽ രേഖപ്പെടുത്താറുള്ളൂ.

    ബ്രിട്ടനിലെ കേംബ്രിജിൽ മാർക്കറ്റിനു മുന്നിലെ നടക്കുന്ന യുവാവ്.
    പൊതുവെ താപനില പൂജ്യത്തിൽ തുടരാറുള്ള ബെലാറൂസിലെ പല ഭാഗങ്ങളിലും ജനുവരി ഒന്നിന് 16.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ പോയാൽ 2052 ൽ യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് 40 ഡിഗ്രി വരെ ഉയരുമെന്നു 2020 ൽ കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നു. 3 പതിറ്റാണ്ട് കഴിഞ്ഞ് അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെട്ട ചൂട് നേരത്തേതന്നെ എത്തിയെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയെ ഭയപ്പെടുത്തിയ ശൈത്യ ബോംബിൽ നിരവധി പേരാണു കൊല്ലപ്പെട്ടത്. ലോകമാകെ അനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റങ്ങളോടു പൊരുത്തപ്പെടാനുള്ള പെടാപ്പാടിലാണു ജനം. കാലംതെറ്റിയുള്ള കാലാവസ്ഥയ്ക്ക് എന്തൊക്കെയാണു കാരണങ്ങളെന്നു നോക്കാം.

    കഴിഞ്ഞ ജൂലൈയിലെ ഉഷ്ണതരംഗത്തിനിടെ ലണ്ടനിലെ ഭൂഗർഭപാതയിലൂടെ സഞ്ചരിക്കവേ വെള്ളം കുടിക്കുന്ന യാത്രക്കാരി.

    യൂറോപ്പിനെ പൊള്ളിച്ച് ഹീറ്റ് ഡോം

    ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യൂറോപ്പിൽ കൊടുംചൂടായിരുന്നു. അതിനു മുൻപുള്ള മാസങ്ങളിൽ യൂറോപ്പിലാകെ ഉഷ്ണതരംഗവും ആഞ്ഞടിച്ചു. പലയിടത്തും കാട്ടുതീ പടര്*ന്നു, ഒപ്പം വരള്*ച്ചയും. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഉഷ്ണകാലം എന്നായിരുന്നു കോപ്പര്*നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്*വീസ് പറഞ്ഞത്. യുകെയിലും ഫ്രാന്**സിലും 40.3 ഡിഗ്രി സെല്**ഷ്യസ് രേഖപ്പെടുത്തി. പോര്**ച്ചുഗലില്** താപനില 47 ഡിഗ്രി സെല്**ഷ്യസോളമെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വരള്*ച്ചയ്ക്കാണ് ഇതു വഴിവച്ചത്. മണ്ണിലെ ഈര്*പ്പത്തിന്*റെ അളവ് അപകടകരമായ തോതിൽ കുറഞ്ഞതു മേഖലയിലെ സസ്യങ്ങള്* ഉണങ്ങാനും കാരണമായി.

    യൂറോപ്പിനെ വലയ്ക്കുന്ന കനത്ത ചൂടിൽ നിന്നു രക്ഷനേടാനായി തണുത്ത വെള്ളത്തിൽ കാലിട്ടിരിക്കുന്നവർ. ബെൽജിയത്തിലെ ഗ്രിംബർഗനിൽ നിന്നുള്ള കാഴ്ച.

    മറ്റേതൊരു പ്രദേശത്തെക്കാളും വേഗത്തിലാണു യൂറോപ്പിൽ താപതരംഗങ്ങൾ ഉണ്ടാകുന്നതെന്നാണു നിഗമനം. സമീപകാലത്തു പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ഉഷ്ണതരംഗമാണ് 2022 ൽ സ്പെയിനിൽ ഉണ്ടായത്. സ്പെയിനിലെ ഉഷ്ണതരംഗത്തിൽ നൂറുകണക്കിന് ആളുകൾക്കു ജീവൻ നഷ്ടമായി. യൂറോപ്പിനെ പൊള്ളിക്കുന്നതിന്റെ കാരണക്കാരൻ ഹീറ്റ് ഡോം ആണെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.


    എന്താണ് ഹീറ്റ് ഡോം അഥവാ താപഗോപുരം?
    ഉയർന്ന മർദമുള്ള പ്രദേശത്തു ചൂട് വായു കുടുങ്ങിപ്പോകുന്ന അവസ്ഥയാണിത്. ആ മേഖല അപ്പോൾ പാത്രം അടച്ചുവച്ചതു പോലെയാകും. വായു എത്ര നേരം കുടുങ്ങിക്കിടക്കുന്നുവോ അത്രയധികം സൂര്യൻ വായുവിനെ ചൂടാക്കിക്കൊണ്ടിരിക്കും. ഇതോടെ ഓരോ ദിവസം കഴിയുന്തോറും മേഖലയിലെ കാലാവസ്ഥ ചൂടുള്ളതായി മാറും. സാധാരണ ഏതാനും ദിവസമാണു ഹീറ്റ് ഡോം നിലനിൽക്കുക. ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനിൽക്കും, ഇതാണു അതിരൂക്ഷമായ താപതരംഗങ്ങൾക്കു കാരണമാകുന്നത്.
    ∙ പെട്ടെന്ന് ചൂടായി ജനുവരി
    പുതുവത്സരത്തിന്റെ ഊഷ്മളത പ്രതീക്ഷിച്ച യൂറോപ്പുകാർ ഉഷ്ണത്തിലേക്കാണ് ഉണർന്നെഴുന്നേറ്റത്. ജനുവരിയിൽ യൂറോപ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടുന്നതു ചരിത്രത്തിലെ റെക്കോർഡ് താപനിലയാണെന്നു കാലാവസ്ഥാ ഗവേഷകൻ മാക്സിമിലിയാനോ ഹെരേറ പറയുന്നു. ചെക്ക് റിപ്പബ്ലിക്കിൽ സാധാരണയായി ജനുവരിയിൽ 3 ഡിഗ്രിയാണു താപനില. ഇപ്പോൾ അനുഭവപ്പെടുന്നത് 19.6 ഡിഗ്രി. ജർമനി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലും പതിവിനു വിപരീതമായി ഉയർന്ന താപനിലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഉയർന്ന മർദമുള്ള പ്രദേശത്തു താപഗോപുരം രൂപപ്പെട്ടില്ലെങ്കിലും ചൂട് കൂടാനുള്ള സാധ്യതയുണ്ടെന്നു വിദഗ്ധർ വിശദീകരിക്കുന്നു. മർദം കൂടുന്നത് അന്തരീക്ഷ വായുവിനെ അമർത്തുകയും അതു നിലത്ത് എത്തിയാൽ കൂടുതൽ ചൂടാവുകയും ചെയ്യും. വായു താഴേക്കെത്തുമ്പോൾ ജലാംശം നഷ്ടപ്പെട്ട് വരണ്ടതാവും. ഇതും പ്രദേശത്തിന്റെ താപനില ക്രമേണ ഉയർത്തും. ജെറ്റ് സ്ട്രീം എന്നു വിളിക്കപ്പെടുന്ന, അന്തരീക്ഷത്തിൽ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്ന വായുവിന്റെ സ്വഭാവവുമായാണു ഹീറ്റ് ഡോമിന് അടുപ്പം.

    ബ്രിട്ടനിൽ കഴിഞ്ഞ ജൂലൈയിലുണ്ടായ ഉഷ്ണതരംഗം മറികടക്കാൻ ചെറിയ ഫാൻ കയ്യിൽപ്പിടിച്ചു നടക്കുന്ന യുവതി. വടക്കുനിന്ന് തെക്കോട്ടും പിന്നീട് വീണ്ടും വടക്കോട്ടും നീങ്ങുന്ന തിരമാല പോലെയാണു ജെറ്റ് സ്ട്രീം സഞ്ചാരം. ജെറ്റ് സ്ട്രീം തരംഗങ്ങൾ വലുതാകുമ്പോൾ അവയുടെ വേഗം കുറയും. സാവധാനം നീങ്ങുന്ന ഈ വായുതരംഗക്കൂട്ടം ചിലപ്പോൾ നിശ്ചലമാവാറുമുണ്ട്. അപ്പോഴാണു താപഗോപുരം രൂപപ്പെടാൻ സാഹചര്യമൊരുങ്ങുന്നത്. എപ്പോഴും ഹീറ്റ് ഡോമിനു സാധ്യതയുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനമാണ് അവയെ കൂടുതൽ തീവ്രവും ദൈർഘ്യമേറിയതുമായി മാറ്റുന്നതെന്നും ഗവേഷകർ പറയുന്നു.
    ∙ താപഗോപുരം ഇതാദ്യമല്ല
    യൂറോപ്പിലെ ഹീറ്റ് ഡോം ആദ്യ സംഭവമല്ല. 2021ൽ, പടിഞ്ഞാറൻ കാനഡയിലും യുഎസിലും ഹീറ്റ് ഡോം രൂപപ്പെട്ടു. ഇത് മാരകമായ താപ തരംഗങ്ങൾക്കും കാരണമായി. യുഎസിലെ ഒറിഗോണിലെ പോർട്ട്*ലാൻഡിൽ താപനില 46 ഡിഗ്രി സെൽഷ്യസായി ഉയർന്നു. വാഷിങ്ടനിലെ താപനില 49 ഡിഗ്രി സെൽഷ്യസ് എത്തി. ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റണിൽ താപനില 46 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തിയത്. നൂറുകണക്കിന് ആളുകളാണു താപതരംഗം താങ്ങാനാകാതെ മരിച്ചത്. 2022 സെപ്റ്റംബറിലും യുഎസിൽ താപഗോപുരം ആശങ്ക സൃഷ്ടിച്ചിരുന്നു.

    ഡൽഹി കൊണാട്ട്പ്ലേസിൽ കഴിഞ്ഞവർഷമുണ്ടായ കടുത്ത ചൂടിൽനിന്നു രക്ഷനേടാൻ പലവഴികൾ തേടുന്നവർ. നഗരത്തിൽ താപനില 49 ഡിഗ്രി വരെ എത്തിയിരുന്നു. കാട്ടുതീ, വൈദ്യുതി തകരാർ തുടങ്ങിയ തുടർഅപകടങ്ങളും ഹീറ്റ് ഡോമിന്റെ ബാക്കിപത്രമാണ്. *കാലാവസ്ഥാ വ്യതിയാനം മൂലമാണ് താപഗോപുരം പോലുള്ള പ്രതിഭാസങ്ങൾ തീവ്രമാകുന്നതെന്ന് 2022ലെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. വടക്കുപടിഞ്ഞാറ് പസിഫിക്കിലെ വിവിധ പ്രദേശങ്ങളിൽ, ഉയർന്ന താപനിലയുടെ പ്രതിഫലനങ്ങളിലൊന്നായ വരണ്ട മണ്ണിന്റെ സാന്നിധ്യം ഭൂമിയിലെ ചൂട് കൂടുതൽ തീവ്രമാക്കും. ആഗോള താപനില കുറയ്ക്കാനായില്ലെങ്കിൽ 10 വർഷം കൂടുമ്പോൾ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

    കൊടുംചൂട് റിപ്പോർട്ട് ചെയ്ത ബ്രിട്ടിഷ് കൊളംബിയയിലെ കമ്യൂണിറ്റി വാട്ടർ പാർക്കിൽ കുളിക്കുന്ന യുവതി.

    യുഎസിനെ വിറപ്പിച്ച ശൈത്യം

    ഇക്കഴിഞ്ഞ ക്രിസ്മസ് വേളയിൽ ന്യൂയോർക്കും ബഫലോയും ഉൾപ്പെടെയുള്ള യുഎസ് നഗരങ്ങൾ ശൈത്യത്തിൽ വിറങ്ങലിച്ചിരുന്നു. നിരവധി പേരാണ് ശൈത്യം നേരിടാനാകാതെ മരിച്ചത്. വൈദ്യുതിമുടക്കം ലക്ഷക്കണക്കിനു പേരെ ബാധിച്ചു. വാഹനങ്ങൾ മഞ്ഞിൻപാളികളിലൂടെ ഒഴുകി നീങ്ങുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ശൈത്യബോംബ് സ്ഫോടനത്തിനു സമാനമായ സാഹചര്യമായിരുന്നു അമേരിക്കയിൽ. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെ 25 കോടിയോളം ജനങ്ങളെയാണു ശൈത്യബോംബ് ബാധിച്ചത്. കാനഡ അതിർത്തി മുതൽ മെക്സിക്കോ വരെ യുഎസ് അക്ഷരാർഥത്തിൽ വിറച്ചു.

    അതിശൈത്യത്തിൽ ബഫല്ലോ നഗരത്തിലെ കെട്ടിടങ്ങളും വാഹനങ്ങളും റോഡുകളും മഞ്ഞുമൂടിയപ്പോൾ. 2022 ഡിസംബർ 26ലെ ദൃശ്യം.

    മൂടൽമഞ്ഞ് പരന്നു കാഴ്ചാദൂരം കുറയുന്നത് ഇന്ത്യയിലും പതിവാണ്. എന്നാൽ ഇതിനോടൊപ്പം മഞ്ഞുപരലുകളും മഴയും കൂടി പെയ്ത് വെള്ളം പൊങ്ങുകയും താപനില മൈനസിലേക്കു താഴുകയും ചെയ്താലോ? അത്യപൂർവമായ ഈ പ്രതിഭാസത്തെയാണ് യുഎസിൽ ശൈത്യക്കാറ്റ് അഥവാ ബ്ലിസാർഡ് എന്നു വിളിക്കുന്നത്. മഞ്ഞും മഴയും മൂടിയാൽ എല്ലാം വെളുത്തപുക പോലെ തോന്നിക്കും. വൈറ്റ് ഔട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. 1976 ൽ 32 സെന്റിമീറ്റർ കനത്തിൽ പെയ്ത മഞ്ഞായിരുന്നു ബഫലോ നഗരത്തിലെ റെക്കോർഡ്. ഇത് ഡിസംബർ 23ന് 56 സെന്റിമീറ്ററായി ഉയർന്നു. അതേദിവസം, 144 വർഷത്തെ റെക്കോർഡ് തകർത്ത് 5 സെന്റിമീറ്റർ മഴയും പെയ്തിരുന്നു.


    അതിശൈത്യത്തിൽ മഞ്ഞുമൂടിയ ബഫല്ലോ നഗരത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ. 2022 ഡിസംബർ 27ലെ ദൃശ്യം.

    എന്താണ് ബോംബ് സൈക്ലോൺ?

    താണിറങ്ങിയ ശീതമേഘങ്ങൾ ശീതക്കാറ്റായി മാറിയതാണു യുഎസിൽ ദുരന്തമായത്. വടക്കേ അമേരിക്കയുടെ റോക്കി പർവതപ്രദേശത്തിനും അപ്*ലാച്ചൻ പർവതനിരകൾക്കും ഇടയിലുള്ള പ്രദേശത്തു ഡിസംബർ മൂന്നാം വാരം മുതൽ തണുത്ത വായു ഉരുണ്ടുകൂടാൻ തുടങ്ങി. 24 മണിക്കൂറിനുള്ളിൽ 24 മില്ലിബാറോളം അന്തരീക്ഷ മർദം പെട്ടെന്നു കുറഞ്ഞു. അതോടെ ചുഴലി രൂപപ്പെട്ടു. ഉത്തരധ്രുവത്തിൽ നിന്നുള്ള ശൈത്യക്കാറ്റും വഹിച്ചെത്തുന്ന ആഗോള വായുപ്രവാഹം ചൂടുവായുവുമായി കലരുന്നത് ഈ സമയത്താണ്. തണുത്ത വായുവിന്റെ വലിയ കേന്ദ്രീകരണം യുഎസിനു മുകളിൽ രൂപപ്പെട്ടു.

    യുഎസിലെ വഴികള്* മഞ്ഞുമൂടിയ നിലയില്*
    ന്യൂയോർക്കും ചുറ്റുപാടും ഇങ്ങനെയാണ് പോളാർ ജെറ്റ് സ്ട്രീം എന്നറിയപ്പെടുന്ന വലിയൊരു ശീതച്ചുഴലിക്ക് അടിയിൽപ്പെട്ടത്. ചൂട് ഏറിയാൽ മഴയും മഞ്ഞും വർധിക്കും. കാർബൺ താപനഫലമായി ആർട്ടിക് പ്രദേശത്തെ മഞ്ഞുരുകലിന്റെ വേഗം വർധിച്ചിട്ടുണ്ട്. ചൂടിനെ ആഗിരണം ചെയ്യാതെ അന്തരീക്ഷത്തിലേക്കുതന്നെ തള്ളിവിടുമെന്നതാണു മഞ്ഞുപാളികളുടെ പ്രത്യേകത. ഉയർന്നും താഴ്ന്നും പോകുന്ന പോളാർ ജെറ്റ് സ്ട്രീമുകളുടെ ഗതി ഇതുമൂലം മാറുന്നതായും പഠനങ്ങളുണ്ട്. ഈ താളം തെറ്റലാണ് ഇത്രയും ദൂരത്തേക്ക് ശീതപ്രവാഹങ്ങളെ എത്തിക്കുന്നതെന്ന് യുഎസിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നു.

    സൈക്ലോൺ ബോംബ് സൃഷ്ടിച്ച മഞ്ഞുവീഴ്ചയിലൂടെ നടക്കുന്ന യുവതി. യുഎസിലെ ഷിക്കാഗോയിൽനിന്നുള്ള കാഴ്ച.

    പോംവഴി ആഗോളതാപനം കുറയ്ക്കൽ

    അതിശൈത്യം, ഉഷ്ണതരംഗം, വെള്ളപ്പൊക്കം, വരൾച്ച... ലോകത്തെ നടുക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ മറികടക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കൂടിക്കൂടി വരുന്ന ആഗോളതാപനമാണു കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണം. അടുത്തിടെ ഈജിപ്റ്റിൽ നടന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് 21 അഥവാ ലോക പാരിസ്ഥിതിക സമ്മേളനത്തിൽ, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ചർച്ചയായി.
    എന്നാൽ, ലോകരാജ്യങ്ങൾ മടിച്ചു നിൽക്കുകയാണ്. ആഗോളതാപനം കുറയ്ക്കാനുള്ള നടപടിയിലൂടെ അവികസിത രാജ്യങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ വാഗ്ദാനം ചെയ്ത തുക നൽകാൻ വികസിത രാജ്യങ്ങൾ പൂർണമായും തയാറല്ല. നടപടികൾ വേഗത്തിലാക്കി ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിന് താഴെയാക്കി നിയന്ത്രിക്കണമെന്ന് ഗവേഷകർ അഭ്യർഥിച്ചു.

    ഗ്രീസിലെ എവിയ ദ്വീപിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്ന നാട്ടുകാരനും അഗ്നിശമന സേനാംഗവും. ലോകത്തിനു മുൻപിലുള്ള തിരഞ്ഞെടുപ്പ് വളരെ ലളിതമാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നു. ഒരുമിച്ചു പോരാടി ആഗോളതാപനത്തെ അതിജീവിക്കുക, അല്ലെങ്കിൽ പരസ്പരം പോരടിച്ച് കൂട്ടആത്മഹത്യയ്ക്കു തുല്യമായ അവസ്ഥയിലേക്കു നീങ്ങുക. ഗുെട്ടറസിന്റെ വാക്കുകൾ വൈകാരികമല്ല, ശാസ്ത്രലോകത്തിന്റെ തെളിവുകൾ കണക്കിലെടുത്താണ് എന്നതാണു ഗൗരവകരം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ലോകജനത അനുഭവിക്കുന്നത്, ഭാവിയിലെ വൻദുരന്തങ്ങളുടെ ചെറുപതിപ്പ് മാത്രമാണെന്നു യുഎൻ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.


    ആഗോളതാപനം എന്ന വിപത്തിനെ നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യനെ കാത്തിരിക്കുന്നത് ഇങ്ങനെയൊരു ദൃശ്യമായിരിക്കുമോ? പ്രതീകാത്മക ചിത്രം.

  8. #958
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പിഎം 2, പിടി 7: കാട്ടാനകൾക്ക് എന്താ ഫ്രീക്കൻ പേരുകൾ?



    പന്തലൂര്* മഖ്ന 2 എന്നാണ് ഇന്ന് പിടിയിലായ മോഴയാനയായ പിഎം2വിന്റെ പേരിന്റെ പൂര്*ണരൂപം

    വയനാട് ബത്തേരി നഗരത്തിലിറങ്ങി പരിഭ്രാന്തി പരത്തിയ പിഎം 2 എന്ന ആനയെ മണിക്കൂറുകള്* നീണ്ട പരിശ്രമത്തിനൊടുവില്* 150ഓളം പേരടങ്ങുന്ന വനപാലക സംഘം കീഴടക്കി. പാലക്കാട് ധോണിയില്* ജനവാസമേഖലയിലിറങ്ങിയ പിടി7 എന്ന കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങള്* വനംവകുപ്പ് ഊര്*ജിതമാക്കിയിരിക്കുകയാണ്.
    എങ്ങനെയാണ് ആനകള്*ക്ക് ഇത്തരത്തില്* പേര് ലഭിക്കുന്നത്? ആരാണ് കാട്ടാനകള്*ക്ക് ഇത്തരത്തില്* ഇംഗ്ലീഷ് അക്ഷരവും അക്കങ്ങളും കൊണ്ട് പേര് നല്*കുന്നത്? അതും നാട്ടാനകൾക്ക് കേശവൻ, കുട്ടിശ്ശങ്കരൻ, നീലകണ്ഠൻ എന്നൊക്കെ പേരിടുന്ന നാട്ടിൽ?

    പന്തലൂര്* മഖ്ന 2 എന്നാണ് ഇന്ന് പിടിയിലായ മോഴയാനയായ പിഎം2വിന്റെ പൂര്*ണരൂപം. വനം വകുപ്പിനാണ് കാട്ടാനകൾക്ക് പേരിടാനുള്ള ഉത്തരവാദിത്തം. കാട്ടില്* വസിക്കുന്ന ആനകളുടെ ആവാസസ്ഥലത്തെയാണ് ആദ്യത്തെ അക്ഷരം സൂചിപ്പിക്കുന്നത്.

    തമിഴ്*നാട്ടിലെ ഗൂഡല്ലൂരിനടുത്തുള്ള പന്തല്ലൂര്* വനമേഖലയില്* ജനിച്ചു വളര്*ന്നതുകൊണ്ട് ആദ്യത്തെ പി എന്ന അക്ഷരം പന്തല്ലൂര്* എന്ന സ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്. കൊമ്പന്*, പിടിയാന, മോഴയാന എന്നിങ്ങനെയുള്ള ലിംഗവ്യത്യാസമാണ് രണ്ടാമത്തെ അക്ഷരം വ്യക്തമാക്കുന്നത്. മോഴയാന എന്നര്*ത്ഥമുള്ള മഖ്*ന എന്ന ഇംഗ്ലീഷ് വാക്കാണ് പി എം2വിന്റെ എം എന്ന അക്ഷരം സൂചിപ്പിക്കുന്നത്. ഇത്തരത്തില്* പിടികൂടുന്ന ആനകളെ കുങ്കിയാനകളാക്കി മാറ്റുകയാണെങ്കില്* അവയ്ക്ക് പുതിയ പേരുകളും ലഭിക്കും.

    കഴിഞ്ഞ നവംബറില്* തമിഴ്നാട്ടിലെ ഗൂഡല്ലൂരില്* പിഎം2 വിന്റെ ആക്രമണത്തില്* ഒരാള്* കൊല്ലപ്പെടുകയും രണ്ട്.പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തിരുന്നു. ഡിസംബര്* എട്ടിന് മുതുമല കടുവാ സങ്കേതത്തിലേക്ക് തമിഴ്നാട് വനം വകുപ് ഉദ്യോഗസ്ഥര്* തുറന്നുവിട്ട ആന ബത്തേരി നഗരത്തിലിറങ്ങി പരിഭ്രാന്തി പരത്തുകയായിരുന്നു

    പാലക്കാടിനെ സൂചിപ്പിക്കുന്ന പി, കൊമ്പനാനയെന്ന് വ്യക്തമാക്കുന്ന ടസ്*കര്* എന്ന ഇംഗ്ലീഷ് വാക്കിന്റെ 'ടി' എന്നീ അക്ഷരങ്ങളാണ് പാലക്കാട് ജനവാസമേഖലയില്* ഭീതിപരത്തിയ കൊമ്പനയ പിടി7ന് പേര് നല്*കിയത്.

    എങ്ങനെയാണ് കാട്ടാനകളുടെ നീക്കങ്ങള്* മനസിലാക്കാന്* വനംവകുപ്പിന് സാധിക്കുന്നത്?
    ആനകളെ വനത്തിലേക്ക് വിടുന്നതിന് മുമ്പ്, ഒരു ട്രാക്കിംഗ് സാറ്റലൈറ്റ് കോളര്* അവയുടെ കഴുത്തിലെ ബെല്*റ്റില്* ഘടിപ്പിക്കാറുണ്ട് . ഇതിന്റെ സഹായത്താലാണ് അവയുടെ ദിശയും നീക്കങ്ങളും മനസിലാക്കാന്* സാധിക്കുന്നത്. ഈ ഇലക്ടിക് കോളറില്* നിന്നുള്ള വിവരങ്ങള്* വനംവകുപ്പിന്റെ സാങ്കേതികവിദ്യയിലൂടെ ഡീക്കോഡ് ചെയ്താണ് വനത്തിനകത്തെ ആനകളുടെ വിവരങ്ങള്* മനസിലാക്കുന്നത്.
    തമിഴ്*നാട് വനമേഖലയില്* 200 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ഈ മോഴയാന ബത്തേരി നഗരത്തിലെത്തിയത്.

    എന്നാല്* വയനാട്ടിലെ വനങ്ങളിലെ പല പ്രദേശങ്ങളും ഉപഗ്രഹത്തിന്റെ പരിധിയില്* വരാത്തതിനാലാണ് ആനകളെ കണ്ടെത്താന്* ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്. ജര്*മ്മനി ആസ്ഥാനമായുള്ള വെക്ട്രോണിക് എയ്*റോസ്*പേസ് വികസിപ്പിച്ച ജിപിഎസ് ട്രാക്കിംഗ് ഉപകരണമാണ് പിഎം 2ന് ഘടിപ്പിച്ചിട്ടുള്ളത്. ഒരു മണിക്കൂറിനുള്ളില്* ആന ഗതി മാറിയതും ആനയെ കണ്ടെത്തുന്നതില്* പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കി. തമിഴ്*നാട് വനമേഖലയില്* 200 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ഈ മോഴയാന ബത്തേരി നഗരത്തിലെത്തിയത്.


  9. #959
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വാഗ്ദാനങ്ങള്*ക്ക് വിരുദ്ധം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പാദനം കുതിക്കുന്നു

    2019-2021 നുമിടയില്* ഉത്പാദനത്തില്* രേഖപ്പെടുത്തിയത് വന്*വര്*ധനവ്*



    സിങ്കപ്പുര്*: വാഗ്ദാനങ്ങള്*ക്ക് വിരുദ്ധമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദന തോതുയര്*ന്നുവെന്ന് റിപ്പോര്*ട്ടുകള്*. 2019 നെ അപേക്ഷിച്ച് 2021-ല്* ഉത്പാദനത്തില്* 60 ലക്ഷം ടണ്ണിന്റെ വര്*ധനവാണ് രേഖപ്പെടുത്തിയത്. ഉയര്*ന്നു കൊണ്ടിരിക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നമായിട്ടാണ് ഇത്തരം പ്ലാസ്റ്റിക്കുകള്* വിലയിരുത്തപ്പെടുന്നത്.



    പലതും തുറന്നപ്രദേശങ്ങളില്* തള്ളപ്പെടുമ്പോള്* ചിലത് ജലാശയങ്ങളിലും സമുദ്രങ്ങളിലുമാണ് പുറന്തള്ളപ്പെടുന്നത്. ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉത്പാദന സമയങ്ങളില്* വന്*തോതിലുള്ള ഹരിതഗൃഹ വാതക ബഹിര്*ഗമനമാണ് നടക്കുന്നത്.

    ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്* അടങ്ങിയ വിര്*ജിന്* പോളിമറുകളുടെ ഉത്പാദനത്തില്* മുന്*പന്തിയില്* എക്*സോണ്* മൊബൈലുകളാണ്. ചൈനയുടെ സൈനോപെക്കാണ് രണ്ടാം സ്ഥാനത്ത്. പുതിയ ഉത്പാദന കേന്ദ്രങ്ങള്* ആരംഭിച്ചതില്* മുന്*പന്തിയില്* സൈനോപെക്കാണ്.


    2019-2027 കാലയളവില്* ഒട്ടേറെ ഉത്പാദന കേന്ദ്രങ്ങള്* ആരംഭിക്കാന്* കമ്പനി പദ്ധതിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉത്പാദനത്തിന് അറുതി വരുത്തുവാന്* കരാറിലേര്*പ്പെടുന്ന ആദ്യത്തെ ചൈനീസ് കമ്പനി കൂടിയാണ് സൈനോപെക്ക്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ചില പ്ലാസ്റ്റിക്കുകള്*ക്ക് 2019-ല്* ചൈന വിലക്കേര്*പ്പെടുത്തിയിരുന്നു. എന്നാല്* രാജ്യത്തിന്റെ പ്ലാസ്റ്റിക് ആവശ്യകത കൂടിയിട്ടുണ്ട് താനും. പ്ലാസ്റ്റിക് നിരോധവും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്*ക്ക് വിലക്കും ഏര്*പ്പെടുത്തുന്ന ഫൈവ് ഇയര്* പ്ലാന്* കഴിഞ്ഞ വര്*ഷം ചൈന പ്രഖ്യാപിച്ചിരുന്നു.


    ഉത്പാദനം കുറയ്ക്കാന്* ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ 20 ഓളം കമ്പനികള്* വിര്*ജിന്* പോളിമറുകളുടെ ഉത്പാദനക്ഷമത 2027 വരെ കൂട്ടാന്* പദ്ധതിയിട്ടുണ്ട്. 2021 ല്* 137 മില്ല്യണ്* ടണ്* പ്ലാസ്റ്റിക്കുകളാണ് ഫോസില്* ഇന്ധനങ്ങളില്* നിന്നും ലോകമെമ്പാടും ഉത്പാദിപ്പിച്ചത്. 2027 ല്* 17 മില്ല്യണ്* ടണ്ണിന്റെ വര്*ധനവുണ്ടായേക്കുമെന്നാണ് വിദ്ഗധര്* പറയുന്നത്.

  10. #960
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇനി മില്ലറ്റ് വിപ്ലവം; ചെറുധാന്യങ്ങൾ കൊണ്ട് ലോകം കീഴടക്കാൻ ഒരുങ്ങി ഇന്ത്യ


    കേരളത്തിലുണ്ടൊരു അട്ടപ്പാടി മോഡല്*



    ചെറുധാന്യങ്ങള്* ഇനിയത്ര ചെറുതല്ല...! മില്ലറ്റുകള്* അഥവാ ചെറുധാന്യങ്ങള്*ക്ക് പേരും പ്രശസ്തിയും കൊടുത്ത് രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്* ധനമന്ത്രി നിര്*മല സീതാരാമന്* പ്രഖ്യാപിച്ചിരിക്കുന്നത്. 'സമൃദ്ധമായ ഭക്ഷണം' എന്ന അര്*ഥമുള്ള ശ്രീ അന്ന എന്ന പേരിലാവും ഇനി മുതല്* ചെറുധാന്യങ്ങള്* അറിയപ്പെടുക. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നൂതനവുമായ കൃഷിരീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്*ധിപ്പിച്ചുകൊണ്ട്, ലോകത്തിന് മുന്നില്* ഇന്ത്യ നയിക്കുന്ന മില്ലറ്റ് മുന്നേറ്റത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.

    എന്താണ് മില്ലറ്റുകള്*?
    നെല്ല്, ഗോതമ്പ്, ചോളം എന്നീ പ്രധാന ധാന്യവിളകളുമായി താരതമ്യം ചെയ്യുമ്പോള്* നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലു വര്*ഗത്തില്*പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്* അഥവാ മില്ലറ്റുകള്*. ജോവര്* (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്*. ഇവ പല നാടുകളില്* പല പേരുകളില്* അറിയപ്പെടുന്നു. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉത്പാദനത്തില്* ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയെക്കൂടെ മാലി, നൈജീരിയ, നൈജര്* എന്നീ രാജ്യങ്ങളാണ് മില്ലറ്റുകളുടെ ഉത്പാദനത്തില്* മുന്*പന്തിയിലുള്ളത്. ഏഷ്യയും ആഫ്രിക്കയുമാണ് മില്ലറ്റുകളുടെ പ്രധാന ഉത്പാദനമേഖല. ഇവയില്* തന്നെ ബജ്*റ, മണിച്ചോളം, റാഗി എന്നിയവയാണ് ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്.


    പ്രധാനപ്പെട്ട മില്ലറ്റുകള്* ഇവയാണ്:

    തിന (Italian millet)
    ചൈനക്കാര്* വിശുദ്ധസസ്യമായി കണക്കാക്കിവരുന്ന തിനയുടെ ജന്മദേശം ഏഷ്യയാണ്. ആന്ധ്ര, കര്*ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നമ്മുടെ രാജ്യത്ത് മുഖ്യമായും ഇതിന്റെ കൃഷിയുള്ളത്. പരുത്തിയോടൊപ്പം മിശ്രവിളയായും തിന കൃഷി ചെയ്തുവരുന്നു.
    റാഗി (Finger millet)
    കൊഴുപ്പ്, പ്രോട്ടീന്* എന്നിവയെല്ലാം മിതമായ അളവിലുള്ളതിനാല്* ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്* റാഗി നല്ലതാണ്. കൂവരക് എന്നും മുത്താറി എന്നും റാഗി അറിയപ്പെടുന്നു. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്*ണാടക എന്നിവിടങ്ങളിലാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ചെറിയ തോതില്* ജലസേചനം നടത്തിയാല്* മതിയാവും. വളരെക്കാലം റാഗി കേടുകൂടാതെ (50 വര്*ഷം വരെ) സൂക്ഷിക്കാം. കാല്*സ്യം, ഇരുമ്പ്, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
    വരക് (Caudomillet)
    മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് മുഖ്യമായും വരക് കൃഷി ചെയ്യുന്നത്. മൂപ്പ് കൂടുതലുള്ള ഈ ധാന്യവിള വിളവെത്താതെ ഭക്ഷിച്ചാല്* വിഷാംശമുണ്ടാവും. ധാന്യം ശേഖരിച്ചാല്* കുറച്ചുകാലം സൂക്ഷിച്ചുവേണം ഭക്ഷ്യയോഗ്യമാക്കാന്*. നെല്ല്, ഗോതമ്പ് എന്നിവയ്ക്കു പകരമായി വരക് ഉപയോഗിക്കുന്നു. പ്രോട്ടീന്*, നാരുകള്*, കാല്*സ്യം എന്നിവയടങ്ങിയിരിക്കുന്നു.
    പനിവരക് (Common millet)
    പശിമയില്ലാത്തതും മറ്റു വിളകള്*ക്ക് യോജ്യമല്ലാത്തതുമായ പ്രദേശങ്ങളിലാണ് പനിവരക് കൃഷി ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമേ ജപ്പാനിലും റഷ്യയിലും കൃഷിയുണ്ട്. പനിവരകിന്റെ ധാന്യപ്പൊടി റൊട്ടി, ചപ്പാത്തി എന്നിവയുണ്ടാക്കാനുപയോഗിക്കുന്നു. കൊയ്ത്തിനു പകരം ചെടികള്* പിഴുതെടുക്കുന്നതാണിതിന്റെ രീതി.
    ചാമ (Little Millet)
    പഞ്ഞകാലത്തെ ഭക്ഷ്യവിളയായാണ് ചാമയെ വിശേഷിപ്പിക്കുന്നത്. കഫം, പിത്തം എന്നിവ ശമിപ്പിക്കാൻ ചാമ നല്ലതാണ്. പുല്ലരി എന്നും ഇതറിയപ്പെടുന്നു. പ്രമേഹരോഗികള്*ക്കും ചാമക്കഞ്ഞി വിശേഷമാണ്. പൊണ്ണത്തടി കുറയ്ക്കാനും നല്ലതാണ്. തമിഴ്നാട്ടിലാണ് ചാമക്കൃഷി കൂടുതലുള്ളത്. കേരളത്തിലും മുന്*പ് വ്യാപകമായി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്* കുറവാണ്.
    കുതിരവാലി (Barnyard millet)
    കുതിരവള്ളി എന്നും ഇതറിയപ്പെടുന്നു. ഉത്തര്*പ്രദേശ്, ബിഹാര്* തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്* ഈ ചെറുധാന്യ കൃഷിയുണ്ട്. ഇതിന്റെ ധാന്യം ചോറു പോലെയോ ചപ്പാത്തി പോലെയോ ഉപയോഗിക്കാം.
    മണിച്ചോളം (Sorghum)
    ലോകത്തെ ഒരു മുഖ്യ ചെറുധാന്യവിളയാണ് മണിച്ചോളം. ഇന്ത്യയിലും മണിച്ചോളകൃഷി മുഖ്യമാണ്. വരണ്ട പ്രദേശങ്ങളില്* കൃഷിക്ക് ഉത്തമമാണ്. ഫൈബര്* കൂടുതലുള്ള ഈ ഭക്ഷ്യധാന്യം ദഹനത്തിനും സഹായിക്കുന്നു.
    കമ്പ് (Pearl millet)
    പവിഴച്ചോളം എന്നും വിളിക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണ് മുഖ്യം. ഇന്ത്യയില്* അസമൊഴികെ മിക്കയിടത്തും കമ്പ് കൃഷിചെയ്യുന്നു. ചോറിനും റൊട്ടിക്കും ഉപയോഗിക്കുന്നു. സോഡിയം, പൊട്ടാസ്യം. അയേണ്* എന്നിവ ഈ ചെറുധാന്യത്തിലടങ്ങിയിക്കുന്നു. ബജ്റ എന്നും ഈ കുഞ്ഞന്* ധാന്യം അറിയപ്പെടുന്നു.

    മില്ലറ്റ് ; സൂപ്പര്* ഫുഡ്, പവര്* ഹൗസ്
    അരി, ഗോതമ്പ് എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഭക്ഷണരീതി ആരോഗ്യപരമായി അത്ര മികച്ചതല്ലെന്നിരിക്കേ, അതിന് ബദല്* മാര്*ഗമായി ചെറുധാന്യങ്ങളെ ഉപയോഗിക്കാം. നാരുകളാലും ധാതുലവണങ്ങളാലും സമ്പന്നമായ മില്ലറ്റുകളെ സൂപ്പര്* ഫുഡുകളായും ഊര്*ജത്തിന്*റെ അതീവ സ്രോതസ്സുകളുമായാണ് പരിഗണിക്കുന്നത്. 15-20 ശതമാനം വരെ നാരുകളാണ് മില്ലറ്റുകളില്* അടങ്ങിയിരിക്കുന്നത്. 12% പ്രോട്ടീന്*, 2-5% കൊഴുപ്പ്, 60-75% കാര്*ബോഹൈഡ്രേറ്റ് എന്നിവയ്*ക്കൊപ്പം ധാരാളം ധാധുക്കളും ജീവകങ്ങളും കാത്സ്യവും ആന്റി ഓക്*സിഡന്റുകളും അടങ്ങിയിരിക്കുന്നു.
    നാരുകളാല്* സമ്പുഷ്ടമായതിനാല്* ദഹനം മെച്ചപ്പെടുത്താന്* മില്ലറ്റുകള്* സഹായിക്കും. ഇവയിലെ പോഷകങ്ങളിലെ സാന്നിധ്യം രക്തസമ്മര്*ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായകരമാണ്. ധാതുലവണങ്ങൾ ഉള്ളതിനാല്* എല്ലുകള്*ക്കും പല്ലുകള്*ക്കും ബലം വര്*ധിപ്പിക്കാനും മില്ലറ്റുകള്*ക്ക് സാധിക്കും. ഇവയില്* ആന്റി ഓക്*സിഡന്റുകള്* അടങ്ങിയിരിക്കുന്നതിനാല്* പ്രതിരോധശേഷിയും വര്*ധിക്കുന്നു. പോഷകമേന്മയുള്ള കാലിത്തീറ്റവിളകളായും ചെറുധാന്യങ്ങളുടെ ചെടിയെ മാറ്റാം. ചെടികളില്*നിന്ന് ധാന്യം വേര്*പെടുത്തിയ ശേഷം വൈക്കോലായോ പച്ചയായി അരിഞ്ഞെടുത്തോ കാലികള്*ക്ക് കൊടുക്കുന്നത് പാലുത്പാദനം വര്*ധിപ്പിക്കാനും സഹായിക്കും.

    ഇന്ത്യയുടെ സ്വന്തം 'മില്ലറ്റ്'
    ചെറുധാന്യങ്ങളുടെ ഉത്പാദത്തില്* ഇന്ത്യ ഒന്നാമതും കയറ്റുമതിയില്* രണ്ടാം സ്ഥാനത്തുമാണ്. ലോകത്തെ 41% ചെറുധാന്യ ഉത്പാദനവും ഇന്ത്യയിലാണ്. ചെറുധാന്യങ്ങളെ പോഷകധാന്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്*പ്പെടുത്തിയിട്ടുള്ളത്. നേപ്പാള്*, യു.എ.ഇ., സൗദി അറേബ്യ, ലിബിയ, ടുണീഷ്യ, മൊറോക്കോ, യു.കെ, യെമന്*, അള്*ജീരിയ തുടങ്ങിവയാണ് ഇന്ത്യ മില്ലറ്റുകള്* കയറ്റുമതി ചെയ്യുന്ന പ്രധാനരാജ്യങ്ങള്*. കേന്ദ്ര വാണിജ്യമന്ത്രാലയം 2020-21ല്* പുറത്തുവിട്ട കണക്കുകള്* പ്രകാരം 2.20 കോടി ഡോളറിന്റെ ചെറുധാന്യമാണ് ഇന്ത്യ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.
    ദേശീയ കാര്*ഷികക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്* പ്രകാരം 1965-70 കാലഘട്ടത്തില്* ഇന്ത്യയുടെ മൊത്ത ധാന്യ ഉത്പാദനത്തിന്റെ 20% മില്ലറ്റുകളായിരുന്നു. എന്നാല്*, അത് നിലവില്* ആറ് ശതമാനത്തിലേക്ക് ചുരുങ്ങി. ഈ കുറവ് പരിഹരിച്ച് മില്ലറ്റുകളുടെ ഉത്പാദനവും വിപണനവും പ്രചാരവും വര്*ധിപ്പിക്കാന്* വേണ്ടിയാണ് ഈ വര്*ഷം ഇന്ത്യയുടെ ശ്രമങ്ങള്*. ഇന്ത്യയില്* രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്* ചെറുധാന്യങ്ങള്* ഉത്പാദിപ്പിക്കുന്നത്. മഹാരാഷ്ട്ര, കര്*ണാടക, ഉത്തര്*പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മില്ലറ്റുകള്* കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങള്*.
    2018 ഇന്ത്യ ചെറുധാന്യ വര്*ഷമായി ആചരിച്ചിരുന്നു. അന്നുമുതല്* ഇന്ത്യ മില്ലറ്റുകളുടെ കൃഷി പ്രചരിപ്പിക്കാനും വര്*ധിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് രാജ്യത്തെ 14 സംസ്ഥാനങ്ങള്*ക്ക് സാമ്പത്തിക സഹായവും നല്*കി. നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി 2021 ആയപ്പോഴേക്കും മില്ലറ്റ് ഉത്പാദനം 164 ലക്ഷം ടണ്ണില്* നിന്ന് 176 ലക്ഷം ടണ്ണായി ഉയര്*ന്നു. മില്ലറ്റ് കയറ്റുമതിയിലും വര്*ധനവുണ്ടായി.


    2023- ചെറുധാന്യങ്ങളുടെ വര്*ഷം
    2023 ചെറുധാന്യങ്ങളുടെ വര്*ഷമായി ആചരിക്കാന്* ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്*ച്ചര്* ഓര്*ഗനൈസേഷന്* തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ച് സമൂഹത്തില്* അവബോധമുണ്ടാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മില്ലറ്റുകളുടെ ആവശ്യകതയെ കുറിച്ച് അവബോധമുണ്ടാക്കാനായി ഇത്തരമൊരു ആശയം നടപ്പിലാക്കണമെന്ന് ഇന്ത്യയാണ് ഐക്യരാഷ്ട്രയില്* ആവശ്യം ഉന്നയിച്ചത്. 72 രാജ്യങ്ങള്* ഇതിനെ പിന്തുണച്ചു.

    മില്ലറ്റ് വര്*ഷാചരണത്തില്* ഏഴ് മുഖ്യ ലക്ഷ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളത്
    1. ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്*
    2. പോഷണവും ആരോഗ്യസംരക്ഷണവും
    3. മൂല്യവര്*ധിത ഉത്പന്നങ്ങളുടെ നിര്*മാണം
    4. സംരംഭകത്വം വളര്*ത്തിയെടുക്കല്*
    5. ഉത്പന്നത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കല്*
    6. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രചാരണവും വ്യാപനവും
    7. ചെറുധാന്യങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള പരിപാടികളുടെ ആസൂത്രണം

    പരിഹരിക്കണം പരിമിതികള്*, കൊയ്യണം നേട്ടങ്ങള്*
    പോഷകങ്ങളില്* മുന്*പന്തിയിലെങ്കിലും ചെറുധാന്യങ്ങളുടെ ഉത്പാദന ക്ഷമത മറ്റ് ധാന്യങ്ങളേക്കാള്* കുറവാണെന്നതിനാലാണ് കര്*ഷകര്* പ്രധാനമായും ഈ കൃഷിയോട് മുഖം തിരിച്ചുനില്*ക്കുന്നത്. സംസ്*കരണത്തിനുള്ള ബുദ്ധിമുട്ട്, സജീവമല്ലാത്ത വിപണി, വിത്ത് സംഭരണത്തിനുള്ള പ്രയാസം തുടങ്ങിയവ കര്*ഷകര്*ക്ക് മില്ലറ്റ് കൃഷിക്കുള്ള പ്രിയം കുറച്ചു. എന്നാല്*, മില്ലറ്റുകളുടെ കാര്*ഷിക/വിപണി സാധ്യതകള്* ലോകം തിരിച്ചറിഞ്ഞു തുടങ്ങി. പല രൂപത്തില്* അവ വിപണിയിലേക്കെത്തുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുളള കഴിവാണ് ചെറുധാന്യകൃഷിയുടെ പ്രധാന മേന്മ. International crops Research institute for the semi arid tropics, Hyderabad-ലെ പഠനമനുസരിച്ച് ചെറുധാന്യങ്ങള്*ക്ക് 46 ഡിഗ്രി ചൂടിനെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. നെല്ലുപോലുള്ള വിളകള്* നേരിടുന്ന ജലസേചന പ്രശ്*നം അതുകൊണ്ടുതന്നെ ചെറുധാന്യക്കൃഷിക്കില്ല എന്നതും ഇവയുടെ പ്രാധാന്യം വര്*ധിപ്പിക്കുന്നു. ഉത്പാദനത്തെ ബാധിക്കുന്ന രോഗ, കീടബാധയും ചെറുധാന്യകൃഷിയിലില്ലെന്നതും എടുത്തുപറയേണ്ടതാണ്.
    മില്ലറ്റ് വര്*ഷാചരണത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര ബജറ്റില്* ധനമന്ത്രി മില്ലറ്റ് പ്രചാരത്തിനായി പ്രത്യേക പദ്ധതികള്* പ്രഖ്യാപിച്ചത്. ചെറുധാന്യങ്ങളുടെ ഗവേഷണങ്ങള്*ക്ക് നേതൃത്വം നല്*കുന്ന ഹൈദരാബാദിലെ ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്*ച്ചിനെ മികവിന്റെ കേന്ദ്രമായും പ്രഖ്യാപിച്ചു. മില്ലറ്റ് ഗവേഷണത്തെ സര്*ക്കാര്* പിന്തുണയ്ക്കും. ഗവേഷണത്തിന് ആധുനിക സാങ്കേതികവിദ്യകള്* ഉപയോഗിക്കും. അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണത്തിനും ഇന്ത്യ മേല്*നോട്ടം വഹിക്കും. മില്ലറ്റുകളുടെ ഗ്ലോബല്* ഹബ്ബായി ഇന്ത്യയെ മാറ്റാനാണ് ലക്ഷ്യം.ഉയര്*ന്ന സംഭരണവിലയും വിപണിയും ഉറപ്പാക്കിയാല്* മില്ലറ്റ് കര്*ഷകരുടേയും ഭാവി ശോഭനമാവും. പരമ്പരാഗത ഭക്ഷണങ്ങളോടും വസ്തുക്കളോടുമൊക്കെയുള്ള ഭാരതത്തിന്റെയും ലോകത്തിന്റേയും പ്രിയം മില്ലറ്റുകളുടെ തിരിച്ചുവരവിനും വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.


    ചെറുധാന്യം, വലിയ ഗുണം

    സൂപ്പര്*ഫുഡ് അറിയപ്പെടുന്ന മില്ലെറ്റുകള്* മാംസ്യം, അവശ്യ വിറ്റാമിനുകള്*, കാല്*സ്യം, ഇരുമ്പ് , സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതു- ലവണങ്ങള്*, ഭക്ഷ്യയോഗ്യമായനാരുകള്* എന്നിവയാല്* സമൃദ്ധമാണ്*. ഇവ മികച്ച രോഗപ്രതിരോധശേഷിയും ജീവിതശൈലി രോഗങ്ങള്*ക്ക് അനുയോജ്യമായ ഭക്ഷണവും പ്രദാനം ചെയ്യുന്നു.
    മില്ലെറ്റുകളിലെ കാര്*ബോ ഹൈഡ്രേറ്റ് ദഹനവേളയില്* വളരെ സാവധാനം മാത്രം ഭക്ഷണത്തില്* നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് കടത്തി വിടുന്നതിനാല്* പ്രമേഹരോഗികള്*ക്ക് യോജിച്ച ഭക്ഷണമായി കണക്കാക്കാം. കൂടാതെ ഭക്ഷ്യയോഗ്യമായ നാരുകള്* രക്തത്തിലെ കൊളസ്ട്രോള്*നില കുറയ്ക്കാനും സഹായിക്കുന്നു. സ്ഥിരമായി മില്ലെറ്റ് കഴിക്കുന്നവരില്* ഹൃദ്രോഗബാധ കുറവായിരിക്കും. ചെറുകുടലിലെ അള്*സര്*, മലബന്ധം എന്നിവ കുറവായും കാണപ്പെടുന്നു. സാവധാനം ദഹിക്കുന്ന അന്നജവും ധാരാളം നാരുകളുടെയും സന്നിധ്യം ഇവയെ അമിതവണ്ണം ശരീരഭാരം എന്നിവ കുറയ്ക്കുന്നതിന് അനുയോജ്യമായ ഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്.
    മില്ലെറ്റുകള്* ഗ്ലൂട്ടണ്* വിമുക്ത ഭക്ഷ്യവസ്തു ആയതിനാല്* സീലിയാക്ക് രോഗികള്*, അലര്*ജി, ആമാശയ സംബന്ധമായ അസുഖമുള്ളവര്* എന്നിവര്*ക്ക് ഉത്തമമായ ഒരു ധാന്യമാണ്. ഉദാഹരണത്തിന് തിന ഒരു ഉത്തമമായ ധാന്യമാണ്. കാല്*സ്യം, ധാതു- ലവണങ്ങള്* എന്നിവ ധാരാളം അടങ്ങിയതിനാല്*
    വാതരോഗികള്*ക്ക് എല്ലുകളെ ബലപ്പെടുത്തുന്നതിനും നീര്*ക്കെട്ട് കുറയ്ക്കുന്നതിനും മില്ലെറ്റുകള്* ശീലമാക്കാം. വിറ്റാമിന്* ബി സമൃദ്ധമായ ധാന്യമായതിനാല്*, അള്*ഷിമേഴ്സ്, പാര്*ക്കിന്*സണ്*സ് രോഗികള്*ക്ക് തലച്ചോറിന്റെ പ്രവര്*ത്തനം മെച്ചപ്പെടുത്താന്* ഇവ സഹായിക്കുന്നു. കൂടാതെ ഇവയിലെ ആന്റി ഓക്സിഡന്റായ പോളിഫിനോളുകള്* തലച്ചോറിന്റെ ഓക്സിഡേറ്റീവ് സ്ട്രസ് കുറയ്ക്കുന്നതിനും അതുവഴി മസ്തിഷ്*ക ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന് ചാമ അരി, വരക് എന്നിവ പോഷകസമൃദ്ധവും ദഹനസംബന്ധമായ പ്രശ്നങ്ങള്* ഉണ്ടാകാത്തതും എന്നാല്* രുചികരവും ആണ്. മാത്രമല്ല, ചെറുധാന്യങ്ങള്* ഗര്*ഭിണികള്*ക്കും മുലയൂട്ടുന്ന അമ്മമാര്*ക്കും ശിശുക്കള്*ക്കുപോലും ദിവസേനയുള്ള ഭക്ഷണത്തില്* ഉള്*പ്പെടുത്താവുന്നതാണ്. അനീമിയ ഒഴിവാക്കുന്നതിനും ആവശ്യമായ കലോറി, പ്രോട്ടീന്* കാല്*സ്യം, നാരുകള്*, ആന്റി ഓക്സിഡന്റുകള്*, സിങ്ക്, മഗ്നീഷ്യം, കോപ്പര്* വിറ്റാമിന്* ബി- കോംപ്ലക്സ് എന്നിവയാല്* സമ്പന്നമാണ് മില്ലറ്റുകള്*. ഇതിനുദാഹരണമാണ് കൂവരക്, കോഡോ മില്ലറ്ററുകള്* തുടങ്ങിയവ.
    നല്ല ആരോഗ്യ സംരക്ഷണത്തിനും തീരാ വ്യാധികള്*ക്കുമുള്ള ചികിത്സയില്* സ്വാധീനം ചെലുത്തുന്നതിനും ഇവയ്ക്ക് കഴിയും. ചെറുധാന്യങ്ങള്* കൊണ്ടുണ്ടാക്കിയ ഭക്ഷണപദാര്*ത്ഥങ്ങള്* ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം, ഹൃദ്രോഗം, കാന്*സര്* ദഹനനാളത്തിലെ പ്രശ്നങ്ങള്* എന്നിവയ്ക്ക് യോജിച്ച ഭക്ഷണം കൂടിയാണ്.

    150 അപൂര്*വ ധാന്യങ്ങളുടെ ശേഖരം; മില്ലറ്റ് 'ബ്രാന്*ഡ് അംബാസഡറായി ലഹരി
    ഒന്നും രണ്ടും പത്തുമല്ല.. അപൂര്*വ ചെറുധാന്യങ്ങളടങ്ങിയ 150 ചാക്കുകളാണ് മധ്യപ്രദേശുകാരിയായ ലഹരി ബായിയുടെ പക്കലുള്ളത്. മില്ലറ്റുകളുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നതിന് മുന്*പ് അത് തിരിച്ചറിഞ്ഞ് മില്ലറ്റ് കൃഷി ചെയ്യാനും ശേഖരിക്കാനും ആരംഭിച്ചിരുന്നു ലഹരി.
    മധ്യപ്രദേശിലെ ഡിണ്ഡോരി ജില്ലയിലെ സില്*പാഡിയാണ് ലഹരിയുടെ സ്വദേശം. ആദിവാസി മേഖലയായ ഇവിടെ വര്*ഷങ്ങളായി മില്ലറ്റ് കൃഷി നടത്തുകയാണ് ഇവര്*. ആദിവാസി വിഭാഗമായ ഭൈഗ വിഭാഗത്തിലുള്*പ്പെട്ടവരാണ് ലഹരി. സര്*ക്കാര്* പദ്ധതിയില്* ലഭിച്ച രണ്ടുമുറി വീട്ടിലെ ഒരു മുറി അവര്* അടുക്കളയും കിടപ്പുമുറിയുമായെല്ലാം ഉപയോഗിക്കുമ്പോള്* അടുത്ത മുറി നിറയെ അപൂര്*വധാന്യങ്ങളുടെ ശേഖരവുമുണ്ട്. വിത്ത് ശേഖരിക്കല്* മാത്രമല്ല, ചെറുധാന്യകൃഷി പ്രചരിപ്പിക്കാനും വിത്ത് സൗജന്യമായി വിതരണം ചെയ്യാനും ലഹരി തയ്യാറാണ്. തന്റെ ഗ്രാമത്തിന് സമീപ പ്രദേശത്തുള്ള 54 ഗ്രാമങ്ങളില്* ഇതുവരെ ലഹരി നല്*കിയ വിത്തുകള്* കൃഷിയായി മാറിയിട്ടുണ്ട്. വിത്ത് നല്*കിയതിന്റെ പ്രതിഫലമായി ഗ്രാമവാസികള്* വിളവില്* നിന്നൊരു ഭാഗം ലഹരിക്ക് എല്ലാത്തവണയും കൈമാറുകയും ചെയ്യും. മില്ലറ്റ് വിത്തുകള്* സംരക്ഷിക്കുകയെന്നത് തന്റെ ജീവിതലക്ഷ്യങ്ങളില്* പ്രധാനപ്പെട്ട ഒന്നാണെന്ന് ലഹരി പറഞ്ഞു. ഇവരുടെ പ്രവര്*ത്തനങ്ങളില്* അഭിനന്ദനമറിയിച്ച ഡിണ്ഡോരി ജില്ലാ കളക്ടര്* ലഹരിയെ 10 ലക്ഷം രൂപയുടെ ഐ.സി.ഐ.ആര്* സ്*കോളര്*ഷിപ്പിന് ശുപാര്*ശ ചെയ്തിട്ടുണ്ട്. മില്ലറ്റ് സംരക്ഷണത്തിനും ഗവേഷണത്തിനുമായാണ് തുക നല്*കുക.

    രാഷ്ട്രനേതാക്കളുടെ തീന്*മേശയിലെത്തും റാഗി ദോശയും ഉപ്പുമാവും
    പാര്*ലമെന്റ് കാന്റീനിലെ വിഭവങ്ങള്* പൂര്*ണമായും ചെറുധാന്യ സൗഹൃദമാക്കുന്നതായി കഴിഞ്ഞദിവസം കേന്ദ്രം അറിയിച്ചിരുന്നു. ചെറുധാന്യങ്ങളുള്*പ്പെടുത്തിയുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കാന്* എല്ലാ മന്ത്രാലയങ്ങള്*ക്കും സംസ്ഥാനങ്ങള്*ക്കും നിര്*ദേശവുമുണ്ട്. സ്*കൂള്* ഉച്ചഭക്ഷണപദ്ധതിയിലും ചെറുധാന്യങ്ങള്* ഉള്*പ്പെടുത്തും. സെപ്തംബറില്* ന്യൂഡല്*ഹിയില്* നടക്കുന്ന ജി-20 ഉച്ചകോടിയിലും രാഷ്ട്രത്തലവന്മാരുള്*പ്പടെയുള്ള അതിഥികള്*ക്ക് റാഗി ദോശയും ജോവര്* ഉപ്പുമാവുമാണ് അതിഥികള്*ക്ക് വിളമ്പുക. ഒരുകാലത്ത് സജീവമായിരുന്ന ചെറുധാന്യത്തെ വീണ്ടും അതിന്റെ പ്രതാപ കാലത്തേക്ക് മടക്കിയെത്തിക്കാനുള്ള നീക്കങ്ങള്*ക്കാണ് ഇന്ത്യ നേതൃത്വം നല്*കുന്നത്.
    പണ്ട് നമ്മുടെ കൃഷിയിടങ്ങളില്* ചെറുധാന്യങ്ങള്* സുലഭമായി കൃഷി ചെയ്തിരുന്നു. മില്ലറ്റുകളുടെ ആരോഗ്യഗുണങ്ങള്* തിരിച്ചറിഞ്ഞ ജനത മില്ലറ്റുകള്* ഭക്ഷണക്രമത്തില്* പ്രധാനവിഭവമായി ഉള്*പ്പെടുത്തുകയും ചെയ്തു. എന്നാല്* ഇടക്കാലത്ത് മില്ലറ്റ് പ്രിയം കുറഞ്ഞെങ്കിലും ബിസ്*കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയല്*സ്, മള്*ട്ടി ഗ്രെയ്ന്* ആട്ട എന്നീ രൂപങ്ങളില്* ഇവ വീണ്ടും വിപണിയില്* സ്ഥാനം പിടിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്* മില്ലറ്റുകള്*ക്ക് പ്രചാരം നല്*കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹരിത വിപ്ലവത്തിലൂടെ സമഗ്രമായ പരിഷ്*കരങ്ങള്* നടപ്പിലാക്കി നെല്ലിന്റെയും ഗോതമ്പിന്റെയും ഉത്പാദനം വര്*ധിപ്പിച്ച ഇന്ത്യ, മില്ലറ്റ് വിപ്ലവത്തിലൂടെ നേട്ടമുണ്ടാക്കുമോ എന്ന് കാത്തിരുന്ന കാണണം.
    കേരളത്തിലും വേണം മില്ലറ്റുകള്*ക്ക് പ്രചാരം
    ചെറുധാന്യ കൃഷിയില്* കേരളം താരതമ്യേനെ വളരെ പിന്നിലാണുള്ളത്. പലതരം വിളകള്* മില്ലറ്റുകള്* ഉള്*പ്പെടുന്നുണ്ടെങ്കിലും മുത്താറി/പഞ്ഞപ്പുല്ല്, കൂവരക് തുടങ്ങിയ പേരുകളില്* അറിയപ്പെടുന്ന റാഗി, ജോവര്* അല്ലെങ്കില്* മണിച്ചോളം എന്നിവയോടാണ് കേരളത്തിന് പ്രിയം.
    കേരളത്തില്* ഏറ്റവും കൂടുതല്* മില്ലറ്റ് കൃഷിയുള്ളത് പാലക്കാട്, ഇടുക്കി ജില്ലകളിലാണ്, പ്രത്യേകിച്ച് അട്ടപ്പാടി, മറയൂര്*, കാന്തല്ലൂര്* മേഖലകളില്*. മഴ കുറഞ്ഞ ഈ പ്രദേശങ്ങളില്* ചെറുധാന്യ കൃഷിക്ക് സാധ്യതയുണ്ട്. മഴ കൂടുതലുള്ള, മറ്റു വിളകള്* കൃഷി ചെയ്യുന്ന മേഖലകളില്*, ചെറുധാന്യങ്ങള്* വ്യാപിപ്പിക്കുവാന്* പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മുഖ്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള കുറഞ്ഞ വിളവ്, അരിയേക്കാള്* കുറഞ്ഞ വില എന്നതും കര്*ഷകര്* പ്രശ്*നങ്ങളാക്കി ഉയര്*ത്തിക്കാട്ടുന്നു. ഇവ പരിഹരിക്കപ്പെട്ടുകൊണ്ടുവേണം കേരളമുള്*പ്പെടെയുള്ള സംസ്ഥാനങ്ങളില്* മില്ലറ്റ് കൃഷി വ്യാപിപ്പിക്കേണ്ടത്.


    കേരളത്തിലുണ്ടൊരു മില്ലറ്റ് ഗ്രാമം
    മില്ലറ്റുകളുടെ പ്രചാരണാര്*ഥം 2018-ല്* സംസ്ഥാന സര്*ക്കാര്* അട്ടപ്പാടിയില്* മില്ലറ്റ് ഗ്രാമം പദ്ധതി കൊണ്ടുവന്നു. ഈ ആദിവാസി മേഖലയിലെ 1900 ഏക്കറില്* ഇവിടത്തെ തനത് വിഭവങ്ങളായ റാഗി, ചാമ, തിന, കുതിരവാലി, വരക് എന്നിവ കൃഷിയിറക്കിയാണ് പദ്ധതി നടപ്പാക്കിയത്. ആദിവാസി പങ്കാളിത്തത്തോടെ ഏറ്റെടുത്ത മില്ലറ്റ് ഗ്രാമം പദ്ധതിയുടെ മുഖ്യസംഘാടകര്* സംസ്ഥാന കൃഷി വകുപ്പായിരുന്നു.
    അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്* നല്ലപങ്കും പരുത്തിക്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. കേരളത്തില്* നിരോധിക്കപ്പെട്ട ബി.ടി. പരുത്തിയുള്*പ്പെടെ കൃഷി ചെയ്തിരുന്ന ഇവിടം ഇന്ന് പോഷകധാന്യങ്ങളുടെ താഴ്​വരയാണ്. കൃഷിവകുപ്പിന്റേയും പട്ടികവര്*ഗ ക്ഷേമവകുപ്പിന്റേയും നേതൃത്വത്തിലുളള മില്ലറ്റ് ഗ്രാമം പദ്ധതി അട്ടപ്പാടിയില്* പുരോഗമിക്കുകയാണ്. പോഷകധാന്യ ഉത്പാദനം വര്*ധിച്ചതോടെ ഊരുവാസികളുടെ പോഷകലഭ്യതയില്* ഗണ്യമായ ഉയര്*ച്ചയാണുണ്ടായിട്ടുള്ളത്.
    2006 മുതല്* അട്ടപ്പാടി ഊരുകളില്* 'ബോള്* വേം' കീടത്തെ പ്രതിരോധിക്കുന്ന ബി.ടി. പരുത്തി വിളയിച്ചിരുന്നു. ബി.ടി. പരുത്തി തുടക്കത്തില്* നല്ല വിളവുതരികയും ചെയ്തു. അതേസമയം ഈ പ്രദേശത്ത് പാരമ്പര്യമായി കൃഷിചെയ്തിരുന്ന റാഗി, പനിവരക്, തിന, മണിച്ചോളം തുടങ്ങിയ പോഷകധാന്യങ്ങളും അട്ടപ്പാടി കടുക്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കളും ആട്ടുകൊമ്പന്* അവര, അട്ടപ്പാടി തുവര തുടങ്ങിയ പയറുവര്*ഗങ്ങളും വലിയതോതില്* ഊരുകളില്*നിന്ന് പുറത്തായി. അത് ഊരുനിവാസികളുടെ പോഷകലഭ്യതയെ വളരെ ദോഷകരമായി ബാധിച്ചു. ഇത്തരമൊരു പശ്ചാത്തലത്തില്* ബി.ടി.പരുത്തിയെ ഒഴിവാക്കി പോഷകധാന്യക്കൃഷി മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി അന്നത്തെ കൃഷിമന്ത്രി മന്ത്രി വി.എസ്. സുനില്*കുമാറാണ് മില്ലറ്റ് ഗ്രാമം എന്ന ആശയം മുന്നോട്ടുവെച്ചത്.
    ഊരുമൂപ്പന്മാരെ ബോധവത്കരിച്ചു കൊണ്ടായിരുന്നു മില്ലറ്റ് ഗ്രാമം പദ്ധതിയുടെ തുടക്കം. ബി.ടി. പരുത്തിയുടെ ദോഷവശങ്ങള്* ആദിവാസികര്*ഷകരെ പറഞ്ഞു മനസ്സിലാക്കി. തുടര്*ന്ന് 2017-18 വര്*ഷത്തില്* 515 ഹെക്ടറില്* കൃഷിയിറക്കി. വിത്തും ഉത്പാദനോപാധികളും സൗജന്യമായാണ് നല്*കിയത്. എന്നാല്* പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ പരീക്ഷണം പരാജയമായി. എങ്കിലും അടുത്ത സീസണില്* 1000 ഹെക്ടറില്* കൃഷിയിറക്കി. 980 ടണ്* വിളവ് ലഭിച്ചു. സംസ്*കരണ യൂണിറ്റ് ഇല്ലാത്തതിനാല് കോയമ്പത്തൂരില്* നിന്നാണ് വിളവ് സംസ്*കരിച്ചത്. 12 ഉത്പന്നങ്ങള്* ഉണ്ടാക്കി വിപണിയിലെത്തിച്ചു. അടുത്ത വര്*ഷം അട്ടപ്പാടിയില്* തന്നെ സംസ്*കരണ യൂണിറ്റ് ആരംഭിക്കാന്* സര്*ക്കാര്* പിന്തുണ നല്*കി. ഉത്പാദനം കൂട്ടി വിപണനം കേരളത്തിനകത്തും പുറത്തേക്കുമെത്തിക്കാനാണ് ഇനി മില്ലറ്റ് ഗ്രാമത്തിന്റെ ലക്ഷ്യം. ഊരുനിവാസികളുടെ ആരോഗ്യത്തിലും മില്ലറ്റിന്റെ പോഷകഗുണങ്ങള്* പ്രതിഫലിക്കുന്നുവെന്നാണ് വസ്തുത. മില്ലറ്റ് ഗ്രാമം പദ്ധതി അഞ്ച് വര്*ഷം പിന്നിടുമ്പോള്* കേരളത്തിന്റെ മില്ലറ്റ് സ്വപ്*നങ്ങള്*ക്ക് മാതൃകയായി അട്ടപ്പാടി നമുക്ക് മുന്നിലുണ്ട്.

    കേരളവും മാറണം, സാധ്യതകള്* തിരിച്ചറിയണം- വി.എസ് സുനില്*കുമാര്* (മുന്* കൃഷിമന്ത്രി)
    കേരളത്തില്* മില്ലറ്റ് കൃഷിക്ക് വേണ്ടി പദ്ധതി ഇല്ലാത്ത കാലത്താണ് മില്ലറ്റ് ഗ്രാമവുമായി അന്ന് കൃഷി വകുപ്പ് മുന്നിട്ടിറങ്ങുന്നത്. കേരളത്തില്* പണ്ട് സജീവായി കൃഷി ചെയ്തിരുന്ന മില്ലറ്റുകളെ തിരിച്ചെത്തിക്കുകയായിരുന്നു ലക്ഷ്യം. പണ്ട് നമ്മുടെ നാട്ടില്*പുറത്തും പാടത്തുമെല്ലാം വ്യാപകമായി ചെറുധാന്യങ്ങള്* കൃഷി ചെയ്തിരുന്നു. പിന്നീട് അതെല്ലാം നെല്ലിന് വഴിമാറി. അട്ടപ്പാടിയില്* ശിശുമരണങ്ങള്* തുടര്*ക്കഥയായിരിക്കെ അന്ന് ഞങ്ങള്* പ്രതിപക്ഷ എംഎല്*എമാര്* അട്ടപ്പാടി സന്ദര്*ശിച്ചിരുന്നു. അവിടുത്തെ ഊരുമൂപ്പന്മാര്* പറഞ്ഞ ഒരു കാര്യമാണ് മില്ലറ്റ് വീണ്ടും കൃഷി ചെയ്യുന്നതിലേക്കെത്തിയത്. അന്ന് അവര്* പറഞ്ഞത് ഞങ്ങള്*ക്ക് നിങ്ങളുടെ റേഷന്* അരിയോ ഗോതമ്പോ ഒന്നും വേണ്ട, ഞങ്ങള്*ക്ക് ഞങ്ങളുടെ ചെറുധാന്യങ്ങളാണ് കൃഷി ചെയ്യേണ്ടത് എന്നാണ്. അന്ന് അട്ടപ്പാടിയില്* ചെറിയ രീതിയില്* മില്ലറ്റ് കൃഷി നടക്കുന്നുണ്ടായിരുന്നു. പിന്നീട് അടുത്തവര്*ഷം കൃഷിമന്ത്രിയായിരിക്കെ അട്ടപ്പാടി സന്ദര്*ശിച്ച് മില്ലറ്റ് ഗ്രാമം പദ്ധതി പ്രഖ്യാപിച്ചു. ഊരില്* പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം മില്ലറ്റ് കൃഷി വര്*ധിപ്പിക്കല്* കൂടിയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

    ചിന്നാറില്*നിന്നും കോയമ്പത്തൂരില്* നിന്നുമെല്ലാം വിത്ത് ശേഖരിച്ച് ഊരിലെ കര്*ഷകര്*ക്ക് സൗജന്യമായി നല്*കിയാണ് കൃഷി ആരംഭിച്ചത്. ആദ്യത്തെ വര്*ഷം പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. അന്ന് അതിന് രൂക്ഷമായ വിമര്*ശനം നേരിട്ടെങ്കിലും അടുത്ത തവണയും കൃഷിയിറക്കി, അത് വിജയിച്ചു. അപ്പോള്* വിളവ് കൂടുതലായിരുന്നു, എന്നാല്*, അത് സംസ്*കരിക്കാനുള്ള സംവിധാനം നമുക്കുണ്ടായില്ല. കോയമ്പത്തൂരില്* കൊണ്ടുപോയാണ് മില്ലറ്റ് സംസ്*കരണം നടത്തിയത്. പിന്നീട് ഹൈദരാബാദിലെ മില്ലറ്റ് റിസേര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. സംസ്*കരണത്തിനുള്ള സാങ്കേതിക സഹായം നല്*കാമെന്ന് അവര്* ഉറപ്പു നല്*കിയത് പ്രകാരം ഊരില്* ഒരു കമ്പനി രൂപീകരിച്ചു. പഞ്ചായത്ത് നല്*കിയ സ്ഥലത്ത് സംസ്*കരണ യൂണിറ്റ് സ്ഥാപിച്ചു. പിന്നീട് മില്ലറ്റ് സംസ്*കരണം അട്ടപ്പാടിയില്*വെച്ചുതന്നെയാണ് നടന്നത്. രണ്ടു മൂന്നു വര്*ഷം കൊണ്ട് മില്ലറ്റ് കൃഷി തിരിച്ചെത്തിക്കാന്* സാധിച്ചിട്ടുണ്ട്. അട്ടപ്പാടിയില്*നിന്നുള്ള ഉത്പന്നങ്ങള്* ആദ്യഘട്ടത്തില്* ട്രൈബല്* വകുപ്പാണ് സംഭരിച്ചതെങ്കിലും ഊരില്*നിന്നുള്ള മില്ലറ്റ് ഇന്ന് പൊതുവിപണിയിലും ലഭ്യമാക്കുന്നുണ്ട്. പോഷകങ്ങളാല്* സമ്പുഷ്ടമായ വ്യത്യസ്തമായ നിരവധി മില്ലറ്റ് ഇന്ന് നമുക്ക് അട്ടപ്പാടിയിലേയും ചിന്നാറിലേയുമെല്ലാം ആദിവാസികളുടെ പക്കല്* തന്നെയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്* മില്ലറ്റ് കൃഷിയുടെ സാധ്യതകള്* കൂടുതലാണ്.
    വരള്*ച്ച പോലുള്ള കാലാവസ്ഥാ പ്രശ്*നങ്ങള്* കൃഷിയെ സാരമായി ബാധിക്കുമെങ്കിലും ഇതിനേയും അതിജീവിക്കുന്നവയാണ് മില്ലറ്റ് കൃഷി. വളരെ കുറച്ച് വെള്ളം മാത്രമേ ഇവയ്ക്ക് ആവശ്യമായിട്ടുള്ളൂ. കേരളത്തിലെ പാടശേഖരങ്ങളില്* കൊയ്ത്ത് കഴിഞ്ഞാല്* അവിടെ മില്ലറ്റുകള്* കൃഷി ചെയ്യാം. വെള്ളം വേണ്ടെന്നു മാത്രമല്ല, വളരെ ചുരുങ്ങിയ സമയം കൊണ്ട് വിളവെടുപ്പ് നടത്തുകയും ചെയ്യാം. 70-90 ദിവസം വരെയാണ് മില്ലറ്റ് കൃഷിക്ക് വേണ്ടത്. ആ സാധ്യതകളിലേക്കൊന്നും നാം ഇതുവരെ കടന്നിട്ടില്ലെന്നതാണ് വസ്തുത.
    മില്ലറ്റ് കൃഷിയില്* കേരളത്തിലെ കാര്*ഷിക ഗവേഷണ കേന്ദ്രങ്ങളൊന്നും വേണ്ടത്ര പഠനം നടത്തുകയോ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളോ നടത്തിയിട്ടില്ലെന്നാണ് അഭിപ്രായം. വിസ്തൃതിയുടെ കാര്യത്തിൽ കുറവായതിനാല്* നമുക്ക് കേന്ദ്രപദ്ധതികളിലൊന്നും ഉള്*പ്പെടാന്* സാധിക്കുന്നില്ല. സംസ്ഥാന ബജറ്റില്* പോലും ഇതിനായി തുക വിലയിരുത്തുന്നില്ല. കൃഷി മന്ത്രിയായിരിക്കെ റീബില്*ഡ് കേരളയില്* ഉള്*പ്പെടുത്തിയതുകൊണ്ടാണ് മില്ലറ്റ് ഗ്രാമത്തിനായി സാമ്പത്തികം ഉറപ്പാക്കാന്* സാധിച്ചത്. ഇതുമാറണം. ബജറ്റില്* തുക അനുവദിക്കുന്ന തലത്തിലേക്ക് മില്ലറ്റ് കൃഷി കേരളത്തില്* വ്യാപകമാക്കണം. വിത്തും കൃഷി സംവിധാനങ്ങളും കര്*ഷകരിലേക്ക് എത്താനാവശ്യമായ നടപടികളുണ്ടാവണം. ഇന്ന് എവിടെ പോയാലാണ് മില്ലറ്റ് വിത്തുകള്* ലഭിക്കുകയെന്നു പോലും ആര്*ക്കുമറിയില്ല. കൃഷിവകുപ്പ് മുഖേന ഇത് പരിഹരിക്കാന്* നടപടിയുണ്ടാവണം. ജില്ലാ അടിസ്ഥാനത്തില്* മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കണം. കൃഷി ചെയ്യുന്ന വിസ്തൃതി കൂടിയാല്* കേന്ദ്രപദ്ധതികളില്* ഉള്*പ്പെടുകയും സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യും. കര്*ഷകര്*ക്ക് വിലയും വിളകള്*ക്ക് വിപണിയും ഉറപ്പാക്കുന്നത് ഉള്*പ്പെടെയുള്ള കാര്യങ്ങള്* സര്*ക്കാര്* തലത്തില്* ചെയ്യണം. കൃഷി ചെയ്യാന്* ചെലവ് കുറവാണെങ്കിലും സംസ്*കരണത്തിനാണ് തുക വേണ്ടിവരുന്നത്. ഇതിനായി സംസ്ഥാനത്ത് പ്രോസസിങ് യൂണിറ്റുകള്* ആരംഭിക്കണം.
    മില്ലറ്റുകള്*ക്ക് വിപണി ഉണ്ടാവില്ലേ എന്നൊക്കെയുള്ള ആശങ്കകള്* വെറുതേയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്* വിട്ടുവീഴ്ച ചെയ്യാത്തവരായി മലയാളികള്* മാറിക്കഴിഞ്ഞു. മലയാളികളുടെ തീന്*മേശയില്* സ്ഥിരമായിരുന്ന ഒരു ഭക്ഷണപദാര്*ഥമാണല്ലോ, അതുകൊണ്ട് മില്ലറ്റ് നമുക്ക് പുതിയതല്ല. പുതിയ പലതരം ഉത്പന്നങ്ങളുടെ രൂപത്തില്* ഇവ വിപണിയില്* ലഭിക്കുന്നുണ്ട്. പോഷകസമ്പുഷ്ടമായ മില്ലറ്റും കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

    ലോകത്തില്* മില്ലറ്റിന്റെ ഏറ്റവും വലിയ ഉത്പാദകരമായി ഇന്ത്യ മാറുമ്പോഴും കേരളത്തിന് അതില്* പങ്കില്ലാത്ത സ്ഥിതിയിലേക്ക് നാം എത്തിച്ചേരരുത്. വിസ്തൃതി കൂട്ടിയില്ലെങ്കില്* മില്ലറ്റ് പ്രോത്സാഹനത്തിന് വേണ്ടിയുള്ള എല്ലാ കേന്ദ്രപദ്ധതികളില്*നിന്നും നാം പുറത്താവും. കേരളത്തില്* മില്ലറ്റ് കൃഷി വളരെ എളുപ്പത്തില്* വ്യാപിപ്പിക്കാവുന്നതേയുള്ളൂ. അതിന് മാതൃകയാക്കാന്* നമുക്ക് മുന്നില്* അട്ടപ്പാടിയുണ്ട്. കേരളം മുഴുവന്* മില്ലറ്റ് ഗ്രാമങ്ങളാവട്ടെ ലക്ഷ്യം.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •