കറ്റാര്‍*വാഴ കൃഷി: തരിശുഭൂമിയിലും കര്*ഷകര്*ക്ക് പൊന്നുവിളയിക്കാം.....
ഒരു വിധത്തില്‍* നോക്കിയാല്‍* കറ്റാര്‍*വാഴ കര്*ഷകരുടെ രക്ഷകരാണ്. കാരണം മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏത് കാലാവസ്ഥയിലും ഏത് തരത്തിലുള്ള ഭൂമിയിലും കറ്റാര്‍*വാഴ കൃഷി ചെയ്യാം. വളക്കൂറില്ലാത്ത തരിശുഭൂമിയായാലും കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍* നിറഞ്ഞ ഭൂമ...
Read more at: http://suprabhaatham.com/kattarvazha...pm-nallamannu/
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
colorful doves undu....i thought only white, grey doves are there....these are called 'fruit doves':
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
ചെറുകിഴങ്ങ് കൃഷിയിൽ നൂറുമേനി വിളയിക്കാൻ തയ്യാറെടുത്ത് ഒരുകൂട്ടം കർഷകർ
https://www.manoramanews.com/nattuva...et-potato.html
മാങ്ങയല്ല നിലമാങ്ങ! കാണണമെങ്കിൽ വരൂ...
sclerotium stipitatum,nilamanga
പേരാമംഗല്ലൂര്* മനയില്‍* കുപ്പിയില്‍* ഉണക്കി സൂക്ഷിച്ച നിലമാങ്ങ
കോട്ടയ്ക്കൽ: പേരിൽ മാങ്ങയുണ്ടെങ്കിലും നിലമാങ്ങ മാങ്ങയല്ല! മണ്ണിനടിയിലും ചിതൽപ്പുറ്റുകളിലും കാണുന്ന ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് നിലമാങ്ങയെന്ന പേരുവന്നത്.
ഇന്ന് അത്യപൂർവമായ ഈ കൂൺ അധികംപേരും കണ്ടിട്ടുണ്ടാവില്ല. കാണണമെന്നുള്ളവർക്ക് പട്ടാമ്പി ഓങ്ങല്ലൂരിലുള്ള പേരാമംഗല്ലൂർ മനയിൽ വരാം, കുപ്പിയിൽ ഉണക്കി സൂക്ഷിച്ച നിലമാങ്ങ കാണാം.
രണ്ടുവർഷംമുമ്പ് ഇവിടുത്തെ ഭദ്രകാളീക്ഷേത്രം പുനർനിർമിക്കാനായി മണ്ണ് കീറിയപ്പോഴാണ് നിലമാങ്ങ കിട്ടിയതെന്ന് മനയിലെ പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. അന്ന് നാട്ടിലെ പഴയ വൈദ്യനെക്കണ്ട് അത് നിലമാങ്ങയാണെന്ന് ഉറപ്പിച്ചു. അപൂർവ വസ്തുവായതുകൊണ്ട് സൂക്ഷിച്ചുവെച്ചു.
കഴിഞ്ഞയാഴ്ച മാമാങ്കം എന്ന യാത്രാക്കൂട്ടായ്മ മന കാണാൻ വന്നിരുന്നു. ആ സംഘത്തിലെ സായിനാഥ് മേനോൻ ഇതിന്റെ ഫോട്ടോയെടുത്ത് ഫെയ്*സ്ബുക്കിൽ ഇട്ടു. അപ്പഴാ ?ഇവൻ? വാർത്തയായത്-പരമേശ്വരൻ നമ്പൂതിരി വിശദീകരിച്ചു.
സായിനാഥിന്റെ പോസ്റ്റിൽ നിലമാങ്ങയെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങളും നൽകിയിരുന്നു-വയനാട് പുത്തൂർ വയലിലെ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ?ഔഷധക്കൂണുകൾ? എന്ന പുസ്തകത്തിൽനിന്നാണ് വിവരങ്ങൾ എടുത്തത്.
ചിതൽക്കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയെക്കുറിച്ച് പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. സ് ക്ളറോട്ടിയം സ്റ്റിപിറ്റാറ്റം (sclerotium stipitatum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. പഴയ കെട്ടിടാവശിഷ്ടങ്ങളിലും പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്.
മിഥുനം, കർക്കടകം മാസങ്ങളിൽ മണ്ണിനടിയിൽനിന്ന് കറുത്ത പൊടികളോടു കൂടിയ നാരുകൾ(മൈസീലിയം) പൊന്തിവരാറുണ്ട്. ഇത് നിലമാങ്ങയിൽനിന്നുവരുന്നതാണ്.
sclerotium stipitatum,nilamanga
ഔഷധക്കൂണുകള്‍* എന്ന പുസ്തകത്തില്‍* നിലമാങ്ങയുടെ ചിത്രം
ചുമ, മഞ്ഞപ്പിത്തം, വയറുവേദന, ചെവിവേദന, നേത്രരോഗങ്ങൾ, ഛർദി, ശരീരവേദന എന്നിവയ്*ക്കെല്ലാമുള്ള ഔഷധമാണ് നിലമാങ്ങയെന്ന് ഇതിൽ പറയുന്നു.
രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണു നശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണമെന്ന കണ്ടെത്തലും ?ഔഷധക്കൂണുകളി?ൽ വായിക്കാം.
bheeman udumb
മറയൂരിന്റെ മനമിളക്കി മരത്തക്കാളി !
വിളവെടുപ്പിന് പാകമായ മരത്തക്കാളി
മറയൂർ മലനിരകളിൽ മരത്തക്കാളി വിളവെടുപ്പിന് പാകമായി. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് മരത്തക്കാളി പാകമായത്. ഇന്ത്യയിൽ അപൂർവം ഭൂപ്രദേശങ്ങളിൽ മാത്രമേ മരത്തക്കാളി വിളയൂ. വൈകി എത്തിയ മഴയിൽ ഹരിതാഭമായി തീർന്ന തോട്ടങ്ങളിൽ ചുവന്നു തുടുത്ത പഴങ്ങൾ വിളഞ്ഞു കിടക്കുന്നത് കർഷകനും കാഴ്ചക്കാർക്കും മനം നിറയ്ക്കുന്ന കാഴ്ച. കാലാവസ്ഥാ വ്യതിയാനം വിളവ് പകുതിയോളം കുറയാൻ കാരണമായെന്നു കർഷകർ പറയുന്നു. മറയൂർ, കാന്തല്ലൂർ, മൂന്നാർ പ്രദേശങ്ങളിൽ സന്ദർശനത്തിനു എത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കൾ. കിലോഗ്രാമിന് 60 മുതൽ 100 രൂപ വരെ കർഷകന് ലഭിക്കുന്നു. ഏഥൻസ്, പെറു രാജ്യങ്ങളിലാണ് ഈ സസ്യം ആദ്യം കണ്ടെത്തിയത് .
വർഷങ്ങളായി മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ ഇവ വളരാറുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യം കൈവരിച്ചത് അടുത്ത കാലത്ത്. ഒരു ടൺ ഉൽപാദനം നിലവിൽ കാന്തല്ലൂർ - മറയൂർ പ്രദേശങ്ങളിലുണ്ട്. 15 മീറ്ററോളം ഉയരത്തിൽ വളരുന്നചെടിയിൽ നിന്നു 20 കിലോ വരെ വിളവ് ലഭിക്കും. പഴത്തിനുള്ളിലെ വിത്തിൽ നിന്നുള്ള തൈ വളർത്തിയാണ് കൃഷി . നാലു വർഷത്തിനുള്ളിൽ വിളവ് ലഭിച്ചു തുടങ്ങും 12 വർഷം വരെ ലഭിക്കും. 10 അടി അകലത്തിൽ ചെടികൾ നടണം. ചാണകം മാത്രമാണ് വളമായി നൽകുന്നത്.വൈറ്റമിൻ എയും അയണും ധാരാളമായി അടങ്ങിയിട്ടുള്ള മരത്തക്കാളിക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരേറെ.