Page 64 of 131 FirstFirst ... 1454626364656674114 ... LastLast
Results 631 to 640 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #631
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    നമ്മുടെ മീനുകൾ






    കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങളുള്ളതായി കണക്കാക്കുന്നു. ഇതിൽ 29 ഇനങ്ങൾ കേരളത്തിൽ മാത്രം കാണപ്പെടുന്നവയാണ്.

    കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കാലം കാലവർഷം തന്നെ (ജൂൺ -ഓഗസ്റ്റ്). ഊത്തയിളക്കവും ഊത്തമീനും പനഞ്ഞീനുമൊക്കെ അതേ കാലഗതിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. കേരളത്തിന്*റെ ദേശീയ മത്സ്യമായ കരിമീൻ മുതൽ പുഴയിലെ വെറും നിസാര മീനായ പൂഞ്ഞാൻ വരെ അടുത്തറിയാം.

    കാരിയും മുഷിയും

    ഏറെ സാമ്യതകളുള്ള പുഴമീനുകളാണ് കാരിയും മുഷിയും. രണ്ടിന്*റെയും തല പരന്നിരിക്കുന്നു. കാരിയുടെ നിറം ഇരുണ്ട തവിട്ടുനിറമാണെങ്കിൽ മുഷിയുടേതു എണ്ണക്കറുപ്പാണ്. നാല് ജോഡി നീണ്ട ബാർബലുകൾ കാരിക്കും മുഷിക്കും കാണാം. രണ്ടിന്*റെയും ശരീരം ഏതാണ്ട് നീണ്ടുരുണ്ടതാണ്.



    കാരിയുടെ അംസച്ചിറകിലെ മുള്ള് വിഷകരമാണ്. വിഷമുള്ളിനു തൊട്ടുതാഴെ വിഷഗ്രന്ഥിയുണ്ട്. മുഷിയുടെ അംസച്ചിറകിലെ മുള്ളിനു നീളവും ബലവും കൂടിയിരിക്കും. മുഷിയുടെ മുതുച്ചിറക് നീണ്ടതാണ്. കാരിയുടേതു ചെറുതും. കരയിലും ശ്വസിക്കാനുള്ള ഉപശ്വസനാവയവങ്ങൾ ഉളളതിനാൽ ചതുപ്പിലും ചെളിയിലുമൊക്കെ ജീവിക്കാൻ കഴിയുന്ന മീനുകളാണിവ. പ്രതികൂല സാഹചര്യങ്ങളെയും കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ്.

    പരമാവധി നീളം കാരിക്കു 40 സെന്*റിമീറ്ററും മുഷിക്കു 60 സെന്*റിമീറ്ററുമാണ്. ക്രസ്റ്റേഷ്യനുകൾ, വിരകൾ, ജലപ്രാണികൾ, ആൽഗകൾ, ജീർണിച്ച സസ്യഭാഗങ്ങൾ തുടങ്ങിയവ ആഹാരം. ജലാശയത്തിന്*റെ അടിത്തട്ടിലാണ് മിക്കവാറും സഞ്ചാരം. മൺസൂൺ കാലത്താണ് പ്രജനനം. പെൺമത്സ്യങ്ങളുടെ വയർ വീർത്തിരിക്കുന്നതു കാണാം. കാരി 15000 മുതൽ 36000 വരെ മുട്ടകളിടുന്നു. മുഷി 1000 മുതൽ 3000 വരെയും.



    നാടൻ മുഷി, വയനാടൻ മുഷി, കുരുടൻ മുഷി ഇങ്ങനെ പലതരം മുഷികൾ കാണപ്പെടുന്നു. ആഫ്രിക്കൻ മുഷി നമ്മുടെ നാട്ടിൽ കുടിയേറിയതാണ്. ഹെട്രോന്യൂസ്റ്റിഡേ ഫാമിലിയിൽപ്പെട്ട മീനാണ് കാരി. മുഷിയാകട്ടെ ക്ലേരിഡേ ഫാമിലിയിലും.

    ആറ്റുവാള

    ഭാരതപ്പുഴയും നദികളും തോടുകളുമൊക്കെയാണ് ആവാസകേന്ദ്രം. വംശനാശ ഭീഷണിയുടെ വക്കിലാണ്. ശരീരം നീണ്ടതും വശത്തിലേക്കു പതിഞ്ഞതുമാണ്. ഉദരഭാഗം ഉരുണ്ടിരിക്കും. കീഴ്ത്താടി മേൽത്താടിയേക്കാൾ നീണ്ടതാണ്. തല വലുതും പരന്നതും. നീണ്ട നാല് ബാർബലുകൾ ഉണ്ട്. മുതുച്ചിറക് താരതമ്യേന ചെറുതാണ്. അംസച്ചിറകിലെ മുള്ളുകൾ അത്ര ബലമുള്ളതല്ല. നീണ്ട പാർശ്വരേഖ കാണാം.



    ആറ്റുവാളയുടെ നീളം ഒരു മീറ്ററിലധികം കണ്ടുവരാറുണ്ട്. ചെറുമത്സ്യങ്ങളും മറ്റു ജലജീവികളും ആഹാരമാക്കുന്ന ഈ മീൻ സൈലൂറിഡേ ഫാമിലിയിൽ ഉൾപ്പെടുന്നു.

    പരൽ മീനുകൾ

    ശുദ്ധജല മത്സ്യങ്ങളായ പരൽ മീനുകൾ ഇരുപതിലധിം സ്പീഷിസുകളിൽ കാണപ്പെടുന്നു. ഓരോ ഇനത്തിനും പ്രത്യേകതകൾ കാണാനാവും. വെട്ടിത്തിളങ്ങുന്ന ചെതുന്പലുകൾ ഇവറ്റയുടെ ദൃശ്യഭംഗി കൂട്ടുന്നു. വാൽച്ചിറക് കവണാകൃതിയിലാണ്.



    പുൽനാന്പും ഇലയും പുഴുവും പ്രാണിയും ഒച്ചും തുടങ്ങി ഒത്തുകിട്ടുന്ന എന്തും ആഹാരമാക്കുന്ന പരൽമീനുകൾ ഒറ്റത്തവണ ഏതാണ്ട് 500 മുതൽ 1000 വരെ മുട്ടകളിടുന്നു. പല സ്പീഷിസിൽപ്പെട്ടവയും അലങ്കാര മത്സ്യങ്ങളായി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പരൽമീനുകൾ സിപ്രിനിഡെ ഫാമിലിയിൽ ഉൾപ്പെടുന്നു.

    അനാബസ്

    പച്ചയും കറുപ്പും കലർന്നൊരു നിറം. ഈ മീനിനെ കേരളത്തിലെ ചില സ്ഥലങ്ങളിൽ അണ്ടികള്ളി എന്നു വിളിക്കാറുണ്ട്. ഇതിന്*റെ ചർമം നല്ല കട്ടിയുള്ളതാണ്. മുതുകത്ത് തല മുതൽ വാൽവരെ ചർമബന്ധിതമായ മുള്ളുകൾ നീണ്ടുനിൽക്കുന്നു. പരമാവധി 20 സെന്*റിമീറ്റർ വരെ നീളംവച്ചു കാണുന്നു.



    ഇതിന്*റെ തലയുടെ രണ്ടു വശത്തും വായുവിലെ ഓക്സിജൻ സ്വീകരിച്ചു ശ്വസിക്കാൻ സഹായിക്കുന്ന അവയവങ്ങൾ (Accessory respiratory organs) ഉള്ളതിനാൽ വെള്ളം തീരെ കുറഞ്ഞ കുഴികളിലും മറ്റും മാസങ്ങളോളം കുഴപ്പംകൂടാതെ ജീവിക്കാനാവും. ചെകിളമൂടി നിലത്തൂന്നി ഈ മീൻ ഒരു കുളത്തിൽനിന്നും മറ്റൊരു കുളത്തിലേക്കു സഞ്ചരിച്ചു കാണുന്നു.

    പൂഞ്ഞാൻ

    ജലോപരിതലത്തിൽ തങ്ങിനിൽക്കാൻ ഇഷ്ടപ്പെടുന്ന വളരെ ചെറിയ ഒരിനം മീനാണിത്. പെൺമത്സ്യത്തെ അപേക്ഷിച്ച് ആൺ മത്സ്യത്തിനു നീളം കുറവാണ്.



    ചെറിയ ചെതുന്പലുകളുള്ള ഉടലാണ്. മുതുച്ചിറകിന്*റെ മുൻഭാഗത്തായി കാണുന്ന കറുത്ത സ്പോട്ട് ഈ മീനുകളെ ദൃശ്യഭംഗിയുള്ളതാക്കുന്നു. ശാസ്ത്രനാമം Aplocheilus blocki.

    കോലാൻ

    ബിലോണിഡെ ഫാമിലിയിൽ ഉൾപ്പെടുന്ന ഈയിനം മത്സ്യങ്ങളുടെ ശരീരം നീണ്ടതും കുഴലാകൃതിയുള്ളതുമാണ്. ഉടലിനു പച്ചകലർന്ന മഞ്ഞനിറമാണുള്ളത്. തല കൂർത്തിരിക്കുന്നു, സിറിഞ്ച് പോലെ. താടി പക്ഷിയുടെ കൊക്കുപോലെ നീണ്ടുകൂർത്തതാണ്. താടിയെല്ലിലെ പല്ലുകൾ നീണ്ടതും കൂർത്തതുമാണ്. മുതുച്ചിറകും ഗുദച്ചിറകും ഉടലിന്*റെ പിന്നറ്റത്തായി വാൽച്ചിറകിനോടടുത്തു കാണാം.



    ക്രമംതെറ്റി അടുക്കപ്പെട്ട ചെതുന്പലുകൾ തീരെ ചെറുതാണ്. 30 സെന്*റി മീറ്ററോളം നീളംവച്ചു കാണാറുണ്ട്. ജലോപരിതലത്തിൽ തങ്ങിനിന്നു ജീവിക്കുന്ന കോലാൻ മാംസഭുക്കാണ്. ഇന്ത്യ കൂടാതെ ഏഷ്യയിലെ പല രാജ്യങ്ങളിലും കാണപ്പെടുന്ന ഈ മീൻ ഇംഗ്ലീഷിൽ Needle fish ആണ്. Xementodon cancila എന്നാണ് ശാസ്ത്രനാമം. കോലാ എന്ന് ഈ മീൻ മധ്യകേരളത്തിൽ അറിയപ്പെടുന്നു.

    ആരൽ

    പുഴകളിലും അരുവികളിലും കുളങ്ങളിലുമൊക്കെ കാണപ്പെടുന്ന ആരൽ അഥവാ ആരൻ. സ്പൈനി ഈൽ എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുക. നീണ്ടുരുണ്ട് പാന്പിനു സദൃശമായ ശരീരം നീണ്ടുകൂർത്ത തല, വാൽച്ചിറകുമായി ചേർന്നുകിടക്കുന്ന മുതുച്ചിറക്, ഗുദച്ചിറക്, തവിട്ടുനിറമുള്ള ശരീരത്തിൽ കറുത്ത പൊട്ടുകളും വരകളും എന്നിങ്ങനെ ആരൽ മത്സ്യത്തിന്*റെ പൊതുവായ ലക്ഷണങ്ങൾ. മുക്കാൽ മീറ്ററോളം നീളം വയ്ക്കാറുണ്ട്.



    ത്വക്ക് അന്തരീക്ഷ വായു നേരിട്ടു ശ്വസിക്കാൻ പോന്നതാണ്. ജലപ്രാണികളും ചെറുമത്സ്യങ്ങളുമൊക്കെ ആഹാരം. മസ്റ്റാസെംബലസ് ആർമേറ്റസ് (Mastacembelus armatus) എന്നാണ് ശാസ്ത്രനാമം. ഈ മീനിന്*റെ അഞ്ചു സ്പീഷിസുകൾ കേരളത്തിൽ കണ്ടുവരുന്നു.

    പള്ളത്തി

    കരിമീനിന്*റെ ജനുസിൽപ്പെട്ട ഒരു ചെറുമീനാണിത്. പാവംപിടിച്ച പള്ളത്തി അഥവാ ചൂട്ടാച്ചി മഞ്ഞ, ഓറഞ്ച്, തവിട്ടുനിറങ്ങളിൽ കാണാം. പുഴകളിലും കൈത്തോടുകളിലും വെള്ളംകയറിക്കിടക്കുന്ന വയലുകളിലുമൊക്കെ ഈ മീൻ കൂട്ടമായി കാണപ്പെടുന്നു.



    വലിയ കണ്ണുകളുള്ള പള്ളത്തിയുടെ ശരീരം മെലിഞ്ഞ് വശങ്ങളിലേക്കു പതിഞ്ഞിട്ടാണ്. ശരീരത്തിൽ മൂന്നു കറുത്ത പൊട്ടുകൾ ദൃശ്യമാണ്. മുതുച്ചിറകുകളിൽ മുള്ളുകളുണ്ട്. പെൺപള്ളത്തി ഇരുന്നൂറോളം മുട്ടകളിടുന്നു. Etroplus maculatus എന്നാണ് ശാസ്ത്രനാമം.

    കുറുവ

    കുറുവ, കുറുക എന്നറിയപ്പെടുന്ന കുറുവച്ചരൽ സാമാന്യം വലിപ്പമുള്ള മത്സ്യമാണ്. പാർശ്വങ്ങളിലേക്കു പതിഞ്ഞ് വീതിയുള്ള ശരീരമാണുള്ളത്. മേൽത്താടിയിൽ രണ്ടു ജോഡി ബാർബലുകളുണ്ട്. വലിയ ചെതുന്പലുകൾ കൊണ്ട് ശരീരം ആവരണം ചെയ്തിരിക്കുന്നു. പാർശ്വരേഖ പൂർണമാണ്.



    മുതുകുഭാഗത്തിന് ഇരുണ്ട ചാരനിറവും ഉദരഭാഗത്തിനു തിളക്കമാർന്ന വെള്ളിനിറവുമാണ്. വാൽഞെട്ടിൽ കറുത്ത പൊട്ട് ദൃശ്യമാണ്. മിത്രഭുക്കാണെങ്കിലും ജലസസ്യങ്ങളുടെ ജീർണാവശിഷ്ടങ്ങൾ തന്നെ ഇഷ്ട ആഹാരം. ചേറിലെ പുഴുക്കൾ, ഒച്ചുകളുമൊക്കെ ആഹരിക്കും. Puntius sarana എന്നാണ് ശാസ്ത്രനാമം.

    വരാൽ

    മലയാളികളുടെ പ്രധാനപ്പെട്ട ഭക്ഷ്യമത്സ്യം തന്നെ വരാൽ. ബ്രാൽ, കണ്ണൻ എന്നീ പേരുകളിലും പ്രാദേശികമായി ഇതിനെ വിളിച്ചുവരുന്നു. കൊഴുപ്പിന്*റെ അളവ് കുറവാണ്. നീണ്ടുരുണ്ട ശരീരപ്രകൃതിയാണുള്ളത്. വഴുവഴുപ്പുള്ള ഒരു ദ്രാവകംകൊണ്ട് ആവൃതമാണിതിന്*റെ ഉടൽ. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള പ്രത്യേക കഴിവുണ്ട്.



    തലയ്ക്കു പാന്പിന്*റെ ആകൃതി തോന്നിപ്പിക്കും. സ്നേക് ഹെഡ് എന്നാണ് ഇംഗ്ലീഷ് നാമം. ചാനിഡെ ഫാമിലിയിൽ ഉൾപ്പെടുന്ന ഇവർ മാംസഭുക്കാണ്. തങ്ങളുടെ കുഞ്ഞുങ്ങളോട് വളരെ കരുതലും വാത്സല്യവും കാട്ടുന്നവരാണ്. വ്യത്യസ്ത സ്പീഷിസുകളിൽപ്പെട്ട വരാലുകൾ റിക്കാർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചേറുമീൻ, വാകവരാൽ, വട്ടോൻ എന്നിവ അതിൽ പ്രധാനപ്പെട്ട ഇനങ്ങൾ തന്നെ.

    സാധാരണ വരാലിന്*റെ (Banded snake head) മുതുഭാഗത്തിനു കറുപ്പ് കലർന്ന തവിട്ടുനിറവും അടിഭാഗത്തിനു വെള്ളയും മഞ്ഞയും കലർന്ന നിറവുമാണ്. ശരാശരി വലിപ്പം 30 മുതൽ 40 സെന്*റി മീറ്റർ വരും. ചെറുമീനുകൾ, തവളക്കുഞ്ഞുങ്ങൾ, പുഴുക്കൾ, പ്രാണികൾ ഒക്കെയാണ് ഇഷ്ടഭക്ഷണം. ചന്നാസ്ട്രയേക്സ് (channa striatus) എന്നു ശാസ്ത്രനാമം.

    മാനത്തുകണ്ണി

    ജലോപരിതലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ചെറുമീനാണിത്. ശാസ്ത്രനാമം Aplocheilus lineatus എന്നാണ്. മാനത്തുകണ്ണി, പൂച്ചൂട്ടി, നെറ്റിപ്പൊട്ടൻ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു.



    ശരീരത്തിന്*റെ വശങ്ങളിലായി പച്ചപ്പാർന്ന സ്വർണനിറത്തിലും ചുവപ്പുനിറത്തിലും പൊട്ടുകൾ കാണാം. ആഹാരം പ്രാണികളും പുഴുക്കളുമൊക്കെയാണ്. ഏഴ് സെന്*റി മീറ്ററിൽ കൂടുതൽ വളരാറില്ല. കൊതുകിന്*റെ കൂത്താടികളെ തിന്നുനശിപ്പിക്കുന്ന ഉപകാരികൂടിയാണീ ചെറുമത്സ്യം.

    ഭൂഗർഭ വരാൽ

    വരാൽ വർഗത്തിൽപ്പെട്ട അപൂർവ ഭൂഗർഭമത്സ്യം കണ്ടെത്തി. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്സ് റിസോഴ്സ് കൊച്ചി കേന്ദ്രത്തിലെ ഗവേഷകസംഘമാണ് തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്*റെ വീട്ടിലെ കിണറ്റിൽനിന്ന് പുതിയ ഇനത്തെ കണ്ടെത്തിയത്. എനിഗ്മ ചന്ന മഹാബലി എന്നാണിതിന് പേര്.



    മലപ്പുറത്തുനിന്നു കണ്ടെത്തിയ ആദ്യ ഇനത്തിന്*റെ പേര് എനിഗ്മ ചനാഗോളം എന്നാണ്. ലോകത്താകെ 250ൽപ്പരം ഭൂഗർഭ മത്സ്യങ്ങളുള്ളതായാണ് കണക്കാക്കുന്നത്. കേരളത്തിൽ ഏഴും. മഹാപ്രളയംമൂലമാകാം ഇതിൽ ചിലതെങ്കിലും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കപ്പുറം എത്തിപ്പെട്ടതെന്നു കരുതുന്നു.

    പൂളോൻ

    കൂട്ടമായാണ് വാസവും സഞ്ചാരവും. അതിനാലാകണം ?ഒരാറേ വന്നതെല്ലാം പൂണോന്*റെ മക്കൾ?? എന്ന പഴഞ്ചൊല്ലുണ്ടായത്. വാളയുമായി ഏറെ സാമ്യം. നീണ്ടതും മേലുകീഴായി അല്പം പരന്നതുമായ ശരീരം. വാളയുടെ അത്രയും വലിപ്പമില്ല. എന്നാലും 50 സെ. മീറ്റർ വരെ നീളംവച്ചു കാണുന്നു.



    ചെതുന്പലുകളില്ലാത്ത ശരീരം മൃദുവും ഇളംമഞ്ഞ നിറത്തിലുമാണ്. ജലസസ്യങ്ങൾക്കിടയിലാണ് പൂളോൻ മുട്ടയിടുക. ആൺപെൺ മത്സ്യങ്ങൾ മുട്ടയ്ക്കു കാവൽ നിൽക്കും. പൂളോന്*റെ ശാസ്ത്രനാമം Glossogobius giuris ഗ്ലോസോഗോബിയസ്. സ്ലീപ്പർ ഗോബിയെന്ന് ഇംഗ്ലീഷിൽ വിളിക്കും. പൂഴാൻ എന്നു കേരളത്തിൽ ചിലയിടങ്ങളിൽ വിളിക്കാറുണ്ട്.

    കരിമീൻ എന്ന പേൾസ്പോട്ട്

    കായലിലും പുഴകളിലും പാടശേഖരങ്ങളിലും ധാരാളമായി കണ്ടുവരുന്നു. രുചിയിൽ മുന്നിലായതിനാൽ പൊള്ളിച്ചതോ, മപ്പാസുകറിയോ, ഫ്രൈയോ ഒക്കെ നോൺ വെജ് വിഭവങ്ങളുടെ മുൻനിര ഐറ്റംതന്നെ.



    സമൂഹജീവിയാണ്. ചെതുന്പലുകളുള്ളവയും ഇല്ലാത്തവയുമുണ്ട്. സ്കെയിൽസ് കരിമീനും മിറർ കരിമീനും. വസന്തകാലത്തും വേനൽക്കാലത്തിന്*റെ തുടക്കത്തിലുമാണ് പ്രത്യുത്പാദനം. അതായത് ഡിസംബർ മുതൽ ഫെബ്രുവരി വരെ. 1500 മുതൽ 6000 വരെ മുട്ടകൾ ഒരു തവണ ഇടുന്നു. കല്ലിലോ മുളങ്കുറ്റിയിലോ മറ്റേതെങ്കിലും ഫോമഷനിലോ ആവും ഒട്ടിച്ചുവയ്ക്കുക.

    തിളങ്ങുന്ന പൊട്ടുകളുള്ളതിനാലാണ് പേൾസ്പോട്ട് എന്ന ഓമനപ്പേര് കിട്ടിയത്. കേരളത്തിൽ കരിമീനിന്*റെ ഈറ്റില്ലം വേന്പനാട്ട് കായലാണ്. മുടിപ്പായലുകൾ, ഡാഫ്നിയ, ജീർണിച്ച സസ്യഭാഗങ്ങൾ തുടങ്ങിയവയാണ് ആഹാരം. ശുദ്ധജലത്തിലും ഓരുജലത്തിലും ഒരുപോലെ ജീവിക്കാനാകുന്നു. ശാസ്ത്രനാമം: Etroplus suratensis

    കൂരി

    പതിമൂന്നിനം കൂരികൾ കേരളത്തിലുണ്ടെന്നാണു കണക്ക്. മഞ്ഞക്കൂരി, ചില്ലൻകൂരി, വരയൻ ചില്ലൻകൂരി, വെള്ളച്ചില്ലൻകൂരി, മലയൻ ചില്ലൻകൂരി, നീലച്ചില്ലൻകൂരി എന്നിവ ചിലയിനങ്ങളാണ്. രാത്രി പകലാക്കി വാഴുന്ന ഈ മീനുകൾക്ക് കായലിന്*റെയും പുഴയുടെയും അടിത്തട്ടാണ് മിക്കവാറും വാസയിടം. തീറ്റതേടി ജലോപരിതലത്തിലും വരാറുണ്ട്.



    ചെതുന്പലുകളില്ലാത്ത ഈ മീനിനു പാർശ്വരേഖ പൂർണമാണ്. വായ്ക്കു ചുറ്റുമായി ആറോ അതിലധികമോ ബാർബലുകൾ കാണാം. മുതുച്ചിറകിൽ കൂർത്തൊരു മുള്ളുണ്ട്. കൂരികൾക്ക് ഉരുണ്ടുനീണ്ട ശരീരമാണുള്ളത്. ബാഗ്രിഡേ ഫാമിലിയിൽ ഉൾപ്പെടുന്നു

  2. #632
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇവൻ പുലിയാണ്








    ഇന്ത്യയില്* പുലികള്* ചാകുന്നതിന്*റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്*ധിക്കുന്നു എന്ന വാര്*ത്ത കൂട്ടുകാര്* വായിച്ചു കാണുമല്ലോ. 2019 ജനുവരി മുതല്* ഏപ്രില്* വരെയുള്ള കണക്കുകള്* പ്രകാരം 218 പുലികളാണ് ഈ നാലു മാസത്തിനുള്ളില്* ചത്തത്. 2018ല്* ചത്ത പുലികളുടെ എണ്ണം 500 ആയിരുന്നു.

    2009 മുതല്* വൈല്*ഡ്*ലൈഫ് പ്രൊട്ടക്*ഷന്* സൊസൈറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച പഠനങ്ങള്* നടത്തിവരികയാണ്. ഇന്ത്യയില്* പുലികളുടെ നിലനില്*പ്പു തന്നെ ചോദ്യചിഹ്നമാവുകയാണെന്നാണ് വന്യജീവി സംരക്ഷണ മേഖലയിലെ വിദഗ്ധര്* പറയുന്നത്. ഈ സാഹചര്യത്തില്* ലോകത്തില്* എത്ര തരം പുലികളുണ്ടെന്നും എന്തൊക്കെയാണ് അവയുടെ പ്രത്യേകതകളെന്നും നോക്കാം.

    മാര്*ജാരവംശത്തില്*പ്പെട്ട ജീവികളാണ് പുലികള്*. ശാസ്ത്രനാമം പാന്തേരം പാര്*ഡസ്. താരതമ്യേന ചെറിയ കാലുകളുള്ള ഇവയുടെ ശരീരത്തിനും തലയ്ക്കും വലുപ്പം കൂടുതലാണ്. മണിക്കൂറില്* 58 കി.മി. വേഗത്തിൽ ഇവയ്ക്ക് ഓടാന്* സാധിക്കും. കാഴ്ചയില്* ജാഗ്വാറുമായി സാമ്യമുണ്ടെങ്കിലും ഇവ ജാഗ്വാറുകളെക്കാള്* ചെറുതും ഒതുങ്ങിയ ശരീരപ്രകൃതമുള്ളവയുമാണ്.

    പെണ്*പുലികളേക്കാള്* ആണ്*പുലികള്*ക്ക് തൂക്കവും വലുപ്പവും കൂടുതലായിരിക്കും. പെണ്*പുലികളുടെ ഭാരം 21 മുതല്* 60 വരെ കിലോഗ്രാമും ആണ്*പുലികളുടെ ഭാരം 36 മുതല്* 75 വരെ കിലോഗ്രാമും ആകാം. നീളം 90 മുതല്* 190 വരെ സെന്*റീമീറ്റര്*. 64 മുതല്* 99 വരെ സെന്*റി മീറ്ററാണ് വാലിന്*റെ നീളം.

    ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നതെങ്കിലും എണ്ണത്തില്* ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥാനാശവും വേട്ടയുമാണ് ഇതിനു കാരണം. ഇതേകാരണം കൊണ്ടുതന്നെ ഐയുസിഎന്* പുള്ളിപ്പുലികളെ വംശനാശഭീഷണി വരാന്* സാധ്യതയുള്ളവയുടെ പട്ടികയില്* ഉള്*പ്പെടുത്തിയിരിക്കുകയാണ ്.

    അവസരോചിതമായി ഇരപിടിക്കുന്ന ശീലം, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളില്* കയറാനുള്ള കഴിവ്, പ്രശസ്തമായ ഗൂഢനീക്കങ്ങള്*, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങള്* ഇവയെ മാര്*ജാരവര്*ഗത്തില്*പ്പെട്ട മറ്റു മൃഗങ്ങളില്*നിന്ന് വ്യത്യസ്തരാക്കുന്നു.
    ഒറ്റയ്ക്കുള്ള താമസം ഇഷ്ടപ്പെടുന്നവരാണ് പുലികള്*. എന്നാല്* ഇണചേരുമ്പോഴും കുഞ്ഞുങ്ങളെ വളര്*ത്തുമ്പോഴും ഇവര്* സംഘമായി കഴിയാറുണ്ട്. രാത്രികാലങ്ങളില്* ഉണര്*ന്നിരുന്ന് ഇരയെ വേട്ടയാടുന്നതാണ് ശീലം.

    കൂടുതല്* സമയവും മരങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഇവയുടെ ശരീരത്തിലെ പുള്ളികള്* ശത്രുക്കളുടെ കണ്ണില്*പ്പെടാതെ മറഞ്ഞിരിക്കാന്* സഹായിക്കുന്നു. ഇരയെ മറ്റാരും കൊണ്ടുപോകാതിരിക്കാനാണ് വേട്ടയാടി പിടിച്ച ഉടനെ അവയെ മരത്തിൽ കയറ്റിവയ്ക്കുന്നത്.



    * ഗർഭകാലം 106 ദിവസം.
    * ശരാശരി ആയുസ് 15 മുതല്* 20 വരെ വയസ്.
    * ലെപ്പേര്*ഡ് എന്ന ഇംഗ്ലീഷ് വാക്ക് ഗ്രീക്ക് വാക്കായ ലെപ്പേര്*ഡസില്* നിന്നാണ് ഉണ്ടായത്.
    leopard = Leon (lion} + Pardus (panther}
    * അധികം വെള്ളം കുടിക്കുന്ന ശീലം ഇവര്*ക്കില്ല. ഇരകളില്*നിന്നുള്ള ജലാംശം മാത്രം മതി ഇവയ്ക്ക് അതിജീവിക്കാന്*.
    * മണിക്കൂറില്* 58 കിലോമീറ്റര്* വേഗത്തിൽ ഓടാൻ കഴിയും.

    പുള്ളി അഥവാ റോസെറ്റെ

    പുലിയുടെ ശരീരത്തില്* കാണപ്പെടുന്ന പുള്ളികളാണ് റോസെറ്റെകള്*. റോസാപ്പൂക്കളുടെ ആകൃതിയുള്ളതിനാലാണ് ഇവയുടെ ശരീരത്തിലുള്ള പുള്ളികളെ റോസെറ്റെ എന്നു പറയുന്നത്. ശത്രുക്കളില്*നിന്ന് രക്ഷനേടാനും മറഞ്ഞിരുന്ന് ഇര പിടിക്കാനും ഈ പുള്ളികള്* പുലികളെ ഏറെ സഹായിക്കും.

    ഭക്ഷണക്രമം

    മാന്*, കുരങ്ങ്, പാമ്പ്, വലിയ പക്ഷികള്*, സീബ്ര, മീന്*, മുള്ളന്*പന്നി തുടങ്ങി തങ്ങള്*ക്കു മുന്നില്* എത്തുന്ന എന്തിനേയും ഭക്ഷിക്കും. പതിയിരുന്ന് ആക്രമിക്കുന്നതാണ് രീതി. ഇരയ്ക്ക് രക്ഷപ്പെടാനോ പ്രതികരിക്കാനോ ഉള്ള അവസരംപോലും നല്കാതെ ഇവര്* ഇരയുടെ മുകളിലേക്കു ചാടിവീണ് അവയുടെ കഴുത്തില്* പല്ലുകള്* ഇറക്കും.

    ഒന്*പതു വീരന്മാര്*

    ആദ്യകാലത്ത് വിശ്വസിച്ചിരുന്നത് പുലികള്*ക്ക് ഇരുപത്തിയേഴോളം ഉപവിഭാഗങ്ങള്* ഉണ്ടെന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലെ കാള്* ലിന്ന്യൂസിന്*റെ കാലം മുതല്* ഇരുപതാം നൂറ്റാണ്ടിന്*റെ തുടക്കകാലം വരെ ഇത് ശാസ്ത്രീയമായി അംഗീകരിച്ചിരുന്നു. എന്നാല്*, 1996ല്* നടത്തിയ ഡിഎന്*എ പരിശോധനകള്* എട്ട് ഉപവര്*ഗങ്ങളായി പുലികളെ നിജപ്പെടുത്തി. പിന്നീട്, 2001ല്* അറേബ്യന്* പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉള്*പ്പെടുത്തിയതോടെ പുലികളുടെ എണ്ണം ഒന്*പതായി.

    1. ആഫ്രിക്കന്* പുള്ളിപ്പുലി

    ശാസ്ത്രനാമം പാന്തേര പാര്*ഡസ് പാര്*ഡസ്. സഹാറാ മരുഭൂമിക്കു ചുറ്റുമുള്ള പ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. മഞ്ഞ, സ്വര്*ണ നിറം, കറുപ്പ് എന്നിങ്ങനെ ഇവയുടെ നിറത്തില്* വ്യത്യാസം വരാം.



    മനുഷ്യന്*റെ ക്രൂര വിനോദമായ മൃഗവേട്ട അഥവാ ട്രോഫി ഹണ്ടിംഗ് ആണ് ആഫ്രിക്കന്* പുള്ളിപ്പുലികളുടെ നിലനില്*പ്പിനെ പ്രതികൂലമായി ബാധിച്ചത്. മാംസത്തിനു വേണ്ടിയുള്ള വേട്ടയ്ക്കും ഇതില്* ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്.

    2. ഇന്ത്യന്* പുള്ളിപ്പുലി

    ശാസ്ത്രനാമം പാന്തേരാ പാര്*ഡസ് ഫുസ്*കാ. ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* കാണപ്പെടുന്ന ഇവയെ ഐയുഎന്*സിയുടെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്* ഉള്*പ്പെടുത്തിയിരിക്കുന്നു. തോലിനും ശരീരഭാഗങ്ങള്*ക്കുമായുള്ള വേട്ട, മനുഷ്യരില്*നിന്നുള്ള പീഡനം, ആവാസവ്യവസ്ഥയുടെ നാശം എന്നിവയാണ് ഇന്ത്യന്* പുള്ളിപ്പുലികളെ വംശനാശത്തിലേക്ക് എത്തിച്ചത്.



    ഇന്ത്യ, നേപ്പാള്*, ഭൂട്ടാന്*, ബംഗ്ലാദേശ്, പാക്കിസ്ഥാന്* എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
    സ്വന്തം ആവാസവ്യവസ്ഥകള്*ക്കും അതിര്*ത്തികള്*ക്കും ഉള്ളില്*തന്നെ ഇവ പലതരം വാസസ്ഥലങ്ങള്* ഒരുക്കാറുണ്ട്.

    3. അറേബ്യന്* പുള്ളിപ്പുലി

    ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ഇനം. ശാസ്ത്രീയ നാമം പാന്തേരാ പാര്*ഡസ് നിമ്*ർ. ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലികളാണ് ഇത്. ഇളം മഞ്ഞ മുതല്* കടുത്ത സ്വര്*ണ നിറം വരെയാകാം ഇവയ്ക്ക്.



    അറേബ്യന്* ഉപദ്വീപാണ് ഇവയുടെ ആവാസസ്ഥലം. ഇതിനുപുറമേ ഈജിപ്തിലെ സിനായ് ഉപദ്വീപിലും ഇവയെ കാണാം. ഉയര്*ന്ന പുല്*പ്രദേശങ്ങളും പര്*വതപ്രദേശങ്ങളുമാണ് ഇവ താമസിക്കാന്* തെരഞ്ഞെടുക്കുന്നത്. അറേബ്യന്* ഗാസെല്*, കേപ് ഹേര്*, നൂബിയന്* ഐബെക്*സ് തുടങ്ങി പ്രദേശത്തു തന്നെ കാണപ്പെടുന്ന ചെറിയ മൃഗങ്ങളാണ് ഇവയുടെ ഇഷ്ട ഭക്ഷണം.

    കണക്കുകള്* പ്രകാരം സ്വന്തം ആവാസസ്ഥലങ്ങളില്* കഴിയുന്ന അറേബ്യന്* പുള്ളിപ്പുലികളുടെ എണ്ണം 100ല്* താഴെ മാത്രമാണ്. ഐയുസിഎന്നിന്*റെ റിപ്പോര്*ട്ട് പ്രകാരം ഗുരുതരമാംവിധം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനമാണിത്. വേട്ടയ്ക്കു പുറമേ ഇരകളുടെ കുറവ്, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവയാണ് അറേബ്യന്* പുള്ളിപ്പുലികളുടെയും വില്ലന്*.

    4. പേര്*ഷ്യന്* പുള്ളിപ്പുലി

    ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ഇനം. ഇവയെ കൊക്കേഷ്യന്* പുള്ളിപ്പുലി എന്നും വിളിക്കുന്നു. കൊക്കേഷ്യന്* മലനിരകള്*, ഇറാന്*, കിഴക്കന്* തുര്*ക്കി, തെക്കന്* തുര്*ക്കുമെനിസ്ഥാന്* എന്നിവിടങ്ങളിലാണ് പേര്*ഷ്യന്* പുള്ളിപ്പുലികളെ കാണാന്* സാധിക്കുക.



    ഇറാനില്* 2007-2011 കാലയളവില്* നടന്ന പഠനങ്ങളുടെ കണ്ടെത്തല്* പ്രകാരം ഏഴു ശതമാനം പേര്*ഷ്യന്* പുള്ളിപ്പുലികളും ചത്തത് അനധികൃത വേട്ടയുടെ ഇരകളായും വിഷബാധയേറ്റുമാണ്. 18 ശതമാനത്തോളം പുള്ളിപ്പുലികള്* ചത്തത് റോഡ് അപകടങ്ങളിലൂടെയും. കണക്കുകള്* പ്രകാരം 871 മുതല്* 1290 വരെ പേര്*ഷ്യന്* പുള്ളിപ്പുലികള്* മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.

    5. വടക്കന്* ചൈനീസ് പുള്ളിപ്പുലി

    മറ്റു പുള്ളിപ്പുലികളേക്കാള്* തിളങ്ങുന്ന ഓറഞ്ച് നിറമുള്ള വടക്കന്* ചൈനീസ് പുള്ളിപ്പുലികളുടെ ആവാസസ്ഥലം ചൈനയുടെ വടക്കന്* പ്രദേശങ്ങളാണ്. ശാസ്ത്രനാമം പാന്തേരാ പാര്*ഡസ് ജാപൊനെന്*സിസ്.



    സാധാരണ മാന്*, കാട്ടുപന്നി തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണമെങ്കിലും ഇവ ചെറുപ്രാണികളേയും പക്ഷികളേയും ഭക്ഷിക്കാറുണ്ട്. വനനശീകരണവും തോലിനായുള്ള വേട്ടയും ഇവയെ വംശനാശത്തിന്*റെ വക്കോളം എത്തിച്ചിരിക്കുകയാണ്.

    6. അമുര്* പുള്ളിപ്പുലി

    ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് ഇവയും. വേള്*ഡ് വൈല്*ഡ്*ലൈഫ് ഫണ്ടിന്*റെ കണക്കുകള്* പ്രകാരം എഴുപതോളം അമുര്* പുള്ളിപ്പുലികള്* മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പാന്തേരാ പാര്*ഡസ് ഓറിയെന്*റാലിസ് എന്നതാണ് ശാസ്ത്രനാമം.



    ഫാര്* ഈസ്റ്റേണ്* പുള്ളിപ്പുലികള്* എന്നറിയപ്പെടുന്ന ഇവ കിഴക്കന്* റഷ്യ, കൊറിയന്* ഉപദ്വീപ്, വടക്കുകിഴക്കന്* ചൈന എന്നിവിടങ്ങളില്* വസിക്കുന്നു. കട്ടിയുള്ള പുറംതോല്* ഇവയെ തണുപ്പുള്ള കാലാവസ്ഥയെ തരണം ചെയ്യാന്* സഹായിക്കുന്നു. മനുഷ്യരുടെ കടന്നുകയറ്റം, ആവാസസ്ഥലങ്ങള്* കൈയേറിക്കൊണ്ടുള്ള റോഡ് നിര്*മാണം, കാട്ടുതീ, ശരീര അവയവങ്ങള്*ക്കും തോലിനുമായുള്ള വേട്ട തുടങ്ങിയവയാണ് അമുര്* പുള്ളിപ്പുലികളെ വംശനാശത്തിലേക്ക് തള്ളിവിട്ടത്.

    7. ഇന്തോ-ചൈനീസ് പുള്ളിപ്പുലികള്*

    ചൈനയുടെ തെക്കന്* പ്രദേശങ്ങളും തെക്കുകിഴക്കന്* ഏഷ്യയിലും കണ്ടുവരുന്ന ഇവയുടെ പ്രധാന ആവാസസ്ഥലങ്ങള്* ബര്*മ, തായ്*ലന്*ഡ്, കംബോഡിയ, ചൈന, വിയറ്റ്*നാം, മലേഷ്യ എന്നിവിടങ്ങളാണ്. പാന്തേരാ പാര്*ഡസ് ഡെലാകൗരി എന്നാണ് ശാസ്ത്രനാമം.



    2016ലെ കണക്കുകള്* പ്രകാരം 400 മുതല്* 1000 വരെയാണ് ലോകത്ത് മുഴുവനുള്ള ഇന്തോ-ചൈനീസ് പുള്ളിപ്പുലികളുടെ എണ്ണം. വേട്ടയ്ക്കും ആവാസസ്ഥലത്തിന്*റെ നശീകരണത്തിനും പുറമേ ചൈനീസ് മരുന്നുത്പാദനത്തിന് ഇവയുടെ ശരീരഭാഗങ്ങള്* ഉപയോഗിക്കുന്നതും അവയ്ക്കു വംശനാശ ഭീഷണി ഉയര്*ത്തുന്നു.

    8. ജാവന്* പുള്ളിപ്പുലി

    ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജാവന്* പുള്ളിപ്പുലികളെ പ്രധാനമായും കണ്ടുവരുന്നത് ഇന്തോനേഷ്യയിലെ ജാവയിലാണ്. ശാസ്ത്രനാമം പാന്തേരാ പാര്*ഡസ് മെലാസ്. പൂര്*ണമായും കറുപ്പോ സാധാരണയായി കണ്ടുവരുന്ന പുള്ളികളോ തന്നെയാകും ഇവയുടെ നിറം.



    ഏറ്റവും ഒടുവില്* നടന്ന കണക്കെടുപ്പു പ്രകാരം 250ല്* താഴെ ജാവന്* പുള്ളിപ്പുലികളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പുലിവേട്ടയ്ക്കു പുറമേ ഇരകളുടെ കുറവ്, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവയാണ് ജാവന്* പുള്ളിപ്പുലികളുടെ ജീവനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

    9. ശ്രീലങ്കന്* പുള്ളിപ്പുലി

    പേരുപോലെ തന്നെ ശ്രീലങ്കക്കാരാണ് ശ്രീലങ്കന്* പുള്ളിപ്പുലികള്*. ശാസ്ത്രനാമം പാന്തേരാ പാര്*ഡസ് കൊട്ടിയ. തവിട്ടു കലര്*ന്ന മഞ്ഞയാണ് ഇവയുടെ നിറം. വളരെ അടുത്തടുത്തായാണ് ഇവയുടെ ശരീരത്തില്* പുള്ളികള്* കാണപ്പെടുക.



    ശ്രീലങ്കയിലെ യാല നാഷണല്* പാര്*ക്കും വില്*പാട്ട് നാഷണല്* പാര്*ക്കും പുള്ളിപ്പുലികളുടെ പ്രധാന കേന്ദ്രങ്ങളാണ്. 1956ല്* ശ്രീലങ്കന്* ജന്തുശാസ്ത്രജ്ഞനായ പോള്* എഡ്വാര്*ഡ് പൈറിസ് ദേരാനിയാഗലയാണ് ശ്രീലങ്കന്* പുള്ളിപ്പുലികളെ ആദ്യമായി വര്*ഗീകരിച്ചത്. 2008ല്* ഐയുസിഎന്* ഇവയെ വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്* ഉള്*പ്പെടുത്തി.

    ഞങ്ങൾ ഒന്നല്ല, രണ്ടാണ്

    ചീറ്റപ്പുലിയും പുള്ളിപ്പുലിയും ഒന്നാണോ എന്ന് പലപ്പോഴും നമുക്ക് സംശയം തോന്നിയേക്കാം. അല്ല എന്നതാണ് സത്യം.



    * പുള്ളിപ്പുലികൾക്ക് റോസെറ്റെ ആകൃതിയിലുള്ള പുള്ളികളും ചീറ്റയ്ക്ക് വൃത്താകൃതിയിലുള്ള പുള്ളികളുമാണ് ഉള്ളത്.
    * പുള്ളിപ്പുലികൾക്ക് ഭാരവും ശക്തിയും കൂടുതലായിരിക്കും. ചീറ്റകൾക്ക് താരതമ്യേന ഉയരം കൂടുതലാകും.
    * പുള്ളിപ്പുലി രാത്രിയും ചീറ്റപ്പുലി പകലുമാണ് ഇര തേടിയിറങ്ങുന്നത്.
    * പുള്ളപ്പുലി ഇരയേയും കൊണ്ട് മരത്തിൽ കയറുന്പോൾ ചീറ്റപ്പുലി അവയേയും കൊണ്ട് പുൽപ്രദേശങ്ങളിലേക്ക് പോകും.
    * പുള്ളിപ്പുലികൾ ഏകാന്തവാസികളും ചീറ്റകൾ കൂട്ടമായി ജീവിക്കന്നവരുമാണ്.
    * പുള്ളിപ്പുലികൾക്ക് ചെറുതും ദൃഢവുമായ കാലുകളും ചീറ്റപ്പുലികൾക്ക് നീളമുള്ള കാലുകളുമാണുള്ളത്. നീളമുള്ള കാലുകൾ വേഗത്തിൽ ഓടാൻ സഹായിക്കും.


  3. #633
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default



    മഹാ നദികൾ






    പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങളെ നട്ടുനനച്ചു വളർത്തിയത് മഹാനദികളാണെന്നു നിശ്ചയം. ആദിമ നാഗരികത മാത്രമല്ല ആധുനിക നഗരങ്ങളും പിറവിയെടുത്തു പടർന്നു വളർന്നത് നദിക്കരകളിലാണ്. ഭൂമിയിലെ ആകെ ജലത്തിന്*റെ 97 ശതമാനവും സമുദ്രങ്ങളാണല്ലോ. ശുദ്ധജലത്തിന്*റെ മുഖ്യപങ്കും ധ്രുവപ്രദേശങ്ങളിലെ ഹിമപാളികളിൽ തങ്ങിക്കിടക്കുന്നു. ലോകത്തിലാകെയുള്ള ശുദ്ധജലത്തിൽ നിസാരം 0.3 ശതമാനം മാത്രം നദികളിലും മറ്റു ജലസ്രോതസുകളിലും കാണപ്പെടുന്നുവെന്നതും കൂട്ടുകാർക്ക് അറിയാമല്ലോ.

    ഏതൊരു മഹാനദിക്കും മനുഷ്യസമൂഹത്തിന്*റെയും മനുഷ്യസംസ്കാരത്തിന്*റെയും ചരിത്രകഥകളുണ്ട്. ലോകത്തിലെ നീളമേറിയ നദികൾ, ചരിത്രപ്രസിദ്ധമായ നദികൾ, വലിപ്പുംകൊണ്ടും മറ്റു സവിശേഷതകൾകൊണ്ടും പ്രശസ്തമായ നദികളൊക്കെയും നമ്മുടെ അറിവിന്*റെ അഗാധതയിലേക്കു ഒഴുകുന്നു. വലിപ്പംകൊണ്ടും പ്രാധാന്യംകൊണ്ടും ലോകപ്രശസ്തമായ നദികളിലൂടെയൊന്നു സഞ്ചരിക്കാം.

    നൈൽ നദി

    ലോകത്തിലെ ഏറ്റവും നീളമേറിയ നദി. ആഫ്രിക്കയിലെ നൈൽനദിയും തെക്കേ അമേരിക്കയിലെ ആമസോണ്* നദിയുമാണ് ലോകത്തിലെ ഏറ്റവും വലിയ വന്പൻ നദികൾ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇതിൽ ഏതിനാണ് നീളം കൂടുതൽ എന്ന വസ്തുതയിൽ തർക്കം ബാക്കിയാണ്.

    ആമസോണിനു പരമാവധി 6800 കിലോമീറ്റർ വരെ നീളമാകുന്പോൾ നൈലിനാകട്ടെ പരമാവധി 6690 കിലോമീറ്ററാണ് നീളം. പക്ഷേ, ഗിന്നസ്ബുക്കിന്*റെ രേഖകൾ പ്രകാരം ഇപ്പോഴും ലോകത്തിലെ ഏറ്റവും നീളമാർന്ന നദി നൈൽ തന്നെ (നീളം 6695 കിലോമീറ്റർ).



    ഇന്നും ഈജിപ്തിലെ 90 ശതമാനത്തിലധികം ജനങ്ങളും താമസിക്കുന്നത് നൈൽനദിക്കരയിലാണ്. ഈജിപ്തിനു ശുദ്ധജലവും ഭക്ഷണവും കൃഷിഭൂമിയും ഗതാഗതസൗകര്യങ്ങളുമൊക്കെ ഒരുക്കുന്നത് നൈൽ നദിയാണ്. സുഡാൻ മുതൽ ഈജിപ്ത് വരെയുള്ള നൈൽനദിയുടെ വടക്കൻ ഭാഗമത്രെയും മണൽക്കാടുകളിലൂടെയാണ് ഒഴുകുക.

    11 ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന നൈൽനദി അവസാനം ചെന്നുചേരുന്നത് മെഡിറ്ററേനിയൻ കടലിലാണ്. വൈറ്റ് നൈൽ, ബ്ലൂ നൈൽ എന്നിങ്ങനെ നൈൽനദിക്കു രണ്ടു പ്രധാന പോഷകനദികൾ കാണാം. വെള്ളത്തിന്*റെ നിറവ്യത്യാസമാണ് ഇങ്ങനെ പേരുണ്ടാകാൻ കാരണം.

    നൈൽനദിയിലെ പ്രധാന അണക്കെട്ട് അസ്വാൻ ആണ്. 34 ലക്ഷം ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തു നൈൽനദി വെള്ളമെത്തിക്കുന്ന വന്പൻ ദൗത്യം. ആഫ്രിക്കൻ മഹാഭൂഖണ്ഡത്തിന്*റെ പത്തു ശതമാനത്തോളം വിസ്തൃതി വരും ഇതിന്.

    മിസിസിപ്പി

    മിസിസിപ്പിയുടെ ഇതിഹാസകാരൻ എന്ന പേരെടുത്ത ലോകപ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനാണ് മാർക് ട്വയ്ൻ. ദി അഡ്വഞ്ചേഴ്സ് ഓഫ് ടോംസോയർ തുടങ്ങിയ പ്രശസ്തമായ കൃതികളിൽ മിസിസിപ്പി നദി കഥാപാത്രമാകുന്നുണ്ട്.

    ലോകത്തിലെ നീളംകൂടിയ നദികളിൽ നാലാം സ്ഥാനമാണ് മിസിസിപ്പി നദിക്കുള്ളത്. പൂർണമായും അമേരിക്കൻ ഐക്യനാടുകളിലൂടെ ഒഴുകുന്ന ഈ നദി മിനിസോട്ടയിലെ ഇറ്റാസ്ക തടാകത്തിൽ പിറവിയെടുത്തു തെക്കോട്ടൊഴുകി മെക്സിക്കൻ ഉൾക്കടലിൽ ചെന്നു ചേരുന്നു.



    മിസിസിപ്പി എന്ന പദത്തിന് മഹാനദി എന്നർഥം. അമേരിക്കൻ ഐക്യനാടുകളിൽ 51 സംസ്ഥാനങ്ങളിലെ 31ലും പൂർണമായോ ഭാഗികമായോ വെള്ളമെത്തിക്കാൻ ഈ നദിക്കാകുന്നുണ്ട്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്*റെ എട്ടിലൊന്നു പ്രദേശത്ത് പരന്നുകിടക്കുകയാണ് മിസിസിപ്പി നദീതടം. ഏകദേശം 31 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഈ നദിയും പോഷകനദികളുംകൂടി വെള്ളം ഒഴുക്കുന്നു.

    മിസൂറിയും ഒഹായോയുമാണ് പ്രധാന പോഷകനദികൾ. രസകരമായ കാര്യം മിസൂറിക്കാണ് മിസിസിപ്പിയെക്കാൾ നീളം കൂടുതൽ എന്നതാണ്. അമേരിക്കയുടെ ചരിത്രത്തിലും സംസ്കാരത്തിലുമൊക്കെ തനതായ സ്ഥാനം നേടിയ നദിതന്നെ മിസിസിപ്പി. ഒരുകാലത്ത് തിരക്കേറിയ ജലഗതാഗത മാർഗങ്ങളും ഈ മഹാനദിക്കുണ്ടായിരുന്നു.

    ആമസോണ്* നദി

    നീളത്തിന്*റെ കാര്യത്തിൽ വെല്ലുവിളിയുണ്ടെങ്കിലും ഒഴുകുന്ന ജലത്തിന്*റെ കാര്യത്തിൽ ആമസോണിനെ വെല്ലാൻ ലോകത്തിലെ മറ്റൊരു നദിക്കും ആവില്ല. സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്*റെ അഞ്ചിലൊരു ഭാഗം ആമസോണിന്*റെ സ്വന്തം. അതായത് ലോകത്തിലെ ആകെ നദീജലത്തിന്*റെ അഞ്ചിലൊരു ഭാഗം ആമസോണ്* നദിയിൽനിന്നാണുപോലും.

    ലോകത്തിലേറ്റവും വലിയ നദീതടമുള്ള നദിക്കുള്ള ബഹുമതിയും ആമസോണിനുതന്നെ. ഏതാണ്ട് 75 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ആമസോണ്* വെള്ളമെത്തിക്കുന്നുണ്ട്.



    1100 പോഷകനദികൾ ആമസോണിനുണ്ട്. ബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ, ബൊളീവിയ, വെനസ്വേല എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. പെറുവിലെ ആൻഡീസ് പർവതനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ആമസോണ്* നദി കിഴക്കോട്ടൊഴുകി ബ്രസീലിന്*റെ വടക്കുകിഴക്കൻ തീരത്തുവച്ച് അറ്റ്*ലന്*റിക് സമുദ്രത്തിൽ പതിക്കുന്നു.

    ലോകത്തിലെ ഏറ്റവും വന്പൻ മഴക്കാടായ ആമസോണ്* ഈ നദീതീരത്താണ്. രണ്ടായിരത്തിലധികം സ്പീഷിസിലുള്ള മത്സ്യങ്ങൾ ആമസോണ്* നദിയിൽ നീന്തിത്തുടിക്കുന്നു. വലിപ്പംകൊണ്ടും വേലിയേറ്റനേരത്തു നദിയുടെ ഒഴുക്കിനെതിരേ തിരകൾ ഉയരുന്നതുകൊണ്ടും കടൽനദി എന്നും ആമസോണ്* നദിക്കു വിശേഷാൽ വിളിപ്പേരുണ്ട്. ആമസോൺ മഴക്കാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൂട്ടുകാർ കഴിഞ്ഞ ലക്കം ചോക്ലേറ്റിൽ വായിച്ചു കാണുമല്ലോ.

    യാംഗ്സി നദി

    ചൈനക്കാർ ചാങ്ജിയാംഗ് എന്നു വിളിപ്പേരിട്ടു വിളിക്കുന്ന യാംഗ്സി നദിക്കു ലോകത്തു നീളത്തിന്*റെ കാര്യത്തിൽ മൂന്നാംസ്ഥാനമാണുള്ളത്. ഏഷ്യയിലെ ഏറ്റവും നീളമുള്ള നദി. ഒരു രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന നദികളിൽവച്ച് ഏറ്റവും നീളമാർന്ന നദി എന്ന സ്ഥാനവും യാംഗ്സിക്കു സ്വന്തം.

    ലോകത്തിലെ ഏറ്റവും കൂടുതൽ ആഴമുള്ള നദികൂടിയാണിത്. ചിലയിടങ്ങളിൽ 180 മീറ്റർവരെ ആഴമുണ്ട്. അഗാധമായ മലയിടുക്കുകളിലൂടെ ഒഴുകുന്ന യാംഗ്സി നദിക്കു ചൈനയുടെ ചരിത്രം, സംസ്കാരം, സാന്പത്തികമേഖല എന്നിവയുമായി തികഞ്ഞ ബന്ധം കാണാം. ഏതാണ്ട് 6300 കിലോമീറ്റർ നീളം.



    ചൈനയുടെ അഞ്ചിലൊന്നു സ്ഥലത്തു യാംഗ്സി വെള്ളം എത്തിക്കുന്നുണ്ട്. ഈ നദീതടത്തിനു 18 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വ്യാപ്തി വരുന്നു. ചൈനയിലെ ഏകദേശം മൂന്നിലൊന്നു ജനങ്ങളും വസിക്കുന്നതു യാംഗ്സിയുടെ തീരങ്ങളിലാണ്.

    ടിബറ്റൻ തീരഭൂമിയുടെ കിഴക്കൻ പ്രദേശത്തു പിറവിയെടുക്കുന്ന യാംഗ്സി നദി പടിഞ്ഞാറോട്ടൊഴുകി ഷാങ്ഹായ് എന്ന സ്ഥലത്ത് ഈസ്റ്റ് ചൈനാക്കടലിൽ ചെന്ന് പതിക്കുന്നു. പ്രധാനമായും എട്ടു പോഷകനദികളും മറ്റ് ചെറുനദികളുംഈ നദിക്കുണ്ട്. യാലോങ്, മിൻ, ജിയറ്റ ലിങ്, ഹാൻ എന്നിവയാണ് പോഷകനദികളിൽ പ്രധാനമായത്.

    ഈ നദിയിലെ ഏറ്റം പ്രധാനപ്പെട്ട ഡാം ത്രീഗോർജസ് ഡാം. 2006ൽ പണി പൂർത്തിയായതാണ്. ലോകത്തിലെതന്നെ ഏറ്റവും വന്പൻ ജലസേചന പദ്ധതികൂടിയാണിത്. ചൈനയുടെ ചരിത്രത്തിലൂടനീളം യാംഗ്സി നദി കവിഞ്ഞൊഴുകി വൻ നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ട്.

    ഗംഗ

    ഏഷ്യയിലെ വന്പൻ നദികളിലൊന്നും ഇന്ത്യയുടെ ദേശീയ നദിയുമാണ് ഗംഗ. ഗംഗോത്രിയിൽനിന്ന് ഉത്ഭവിക്കുന്ന ഭാഗീരഥി, ബദ്രിനാഥിൽനിന്ന് ആരംഭിക്കുന്ന അളകനന്ദ എന്നീ നദികൾ ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽവച്ച് ചേർന്ന് ഗംഗയായി തീരുന്നു.



    2525 കിലോമീറ്ററാണ് ഗംഗയുടെ നീളം. ഇന്ത്യയിൽനിന്നു ബംഗ്ലാദേശിലേക്കു കടന്നുപോകുന്ന ഈ നദി ബംഗാൾ ഉൾക്കടലിൽ ചെന്നു പതിക്കുന്നു.

    ബ്രഹ്മപുത്ര

    ടിബറ്റിലെ മാനസ സരോവർ തടാകത്തിനടുത്തുനിന്നു പുറപ്പെടുന്ന ബ്രഹ്മപുത്രാ നദി ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ചെന്നു ചേരുന്നു.



    ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകിപ്പോകുന്ന ബ്രഹ്മപുത്രയും ഏഷ്യയിലെ വലിയ നദികളിലൊന്നാണ്.

    സിന്ധു

    ഹിമാലയത്തിലെ മാനസ സരോവർ തടാകത്തിനു സമീപമാണ് സിന്ധു നദിയുടെ ഉത്ഭവം. കാഷ്മീരിലെ ലഡാക്കിലൂടെ ഒഴുകി ഇന്ത്യയിലേക്കു കടക്കുന്ന സിന്ധു ഏകദേശം 3200 കിലോമീറ്റർ താണ്ടി പാക്കിസ്ഥാനിലെ കറാച്ചിയിൽവച്ച് അറബിക്കടലിൽ പതിക്കുന്നു.



    സിന്ധു ഏഷ്യയിലെ വന്പൻ നദികളിലൊന്നുതന്നെ.

    ടൈഗ്രിസ് നദി

    യൂഫ്രട്ടീസ് നദി ആരംഭിക്കുന്നിടത്തുനിന്ന് ഏകദേശം 80 കിലോമീറ്റർ മാറി ഹസാർ എന്ന തടാകത്തിലാണ് ടൈഗ്രിസിന്*റെ ഉത്ഭവം. തുർക്കിയുടെ കിഴക്കു ഭാഗത്താണിത്. തുർക്കി, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ടൈഗ്രിസ് പേർഷ്യൻ ഗൾഫിൽ ചെന്നു പതിക്കുന്നു. ഇതിന്*റെ ഒഴുക്ക് യൂഫ്രട്ടീസ് നദിക്കു സമാന്തരമായാണ് 1850 കിലോമീറ്റർ നീളമുള്ള നദിയാണ് ടൈഗ്രിസ്. പ്രധാന പോഷകനദി വാതി തർത്താർ. പ്രധാന ഡാം മൊസൂൾ. ഇത് ഇറാക്കിലാണ്.



    ടൈഗ്രിസ്, യൂഫ്രട്ടീസ് എന്നീ രണ്ടു നദികൾക്കിടയിലാണു മെസപ്പൊട്ടോമിയൻ സംസ്കാരം വളർന്നത്. ?മാനവസംസ്കാരത്തിന്*റെ കളിത്തൊട്ടിൽ? എന്നു ലോകമെങ്ങും അറിയപ്പെടുന്ന പ്രശസ്തമായ പ്രദേശം മെസപ്പൊട്ടേമിയയാണ്. ?നദികൾക്കിടയിലെ നാട്? എന്നാണ് മെസപ്പൊട്ടോമിയ എന്ന വാക്കിനർഥം.

    കോംഗോ നദി

    ലോകത്തിലെ ഏറ്റവും ആഴമേറിയ നദി. ചിലയിടങ്ങളിൽ ഇതിന് 220 മീറ്ററിലധികം ആഴം. നീളത്തിന്*റെ കാര്യത്തിൽ ആഫ്രിക്കയിൽ രണ്ടാം സ്ഥാനം. ലോകത്തിലാകട്ടെ ഒൻപതാം സ്ഥാനവും. നൈൽ നദി കഴിഞ്ഞാൽ ആഫ്രിക്കൽ സംസ്കാരത്തെ പോഷിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട നദിയാണ് കോംഗോ.



    സയർ എന്നായിരുന്നു പണ്ട് കോംഗോ നദിയുടെ പേര്. ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഉള്ളതുകൊണ്ട് കോംഗോയുടെ മൂന്നിലൊന്നു ദൂരം മാത്രമേ സഞ്ചാരയോഗ്യമാകൂ. കോംഗോ നദീതടത്തിന്*റെ വിസ്തൃതി ആഫ്രിക്കൻ ഭൂഖണ്ഡത്തിന്*റെ വിസ്തൃതിയുടെ 13 ശതമാനം വരും. ഭൂമധ്യരേഖ രണ്ടുതവണ മുറിച്ചുകടക്കുന്ന ലോകത്തിലെ ഒരേയൊരു നദിയാണിത്.

    യൂഫ്രട്ടീസ്

    മുരാട്, കാര എന്ന രണ്ടു നദികളായാണ് യൂഫ്രട്ടീസിന്*റെ ആരംഭം. കിഴക്കൻ യൂഫ്രട്ടീസ് എന്നും പടിഞ്ഞാറൻ യൂഫ്രട്ടീസെന്നുമാണ് അവ അറിയപ്പെടുക. കുറേ ദൂരം അങ്ങനെ ഒഴുകി ഒത്തുകൂടി യൂഫ്രട്ടീസായി മാറുകയാണ്. 2800 കിലോമീറ്ററോളം ഒഴുകിച്ചെന്ന് ടൈഗ്രിസുമായി ചേരുന്നു. യൂഫ്രട്ടീസിന്*റെ കൂടുതൽ ഭാഗവും തുർക്കിയിലാണ്. ബാലിക്, സജൂർ, ഖാബർ എന്നിവയാണ് പ്രധാന പോഷക നദികൾ.



    ടൈഗ്രിസ് നദിയാകട്ടെ ഒടുവിൽ യൂഫ്രട്ടീസ് നദിയിൽ പതിക്കുകയാണു ചെയ്യുന്നത്. ഇറാക്കിൽ ഒന്നായി ഒഴുകുന്ന ഈ നദി ഷാറ്റ് അൽ അറബ് എന്ന പേരിൽ അറിയപ്പെടുന്നു.

    വോൾഗാ നദി

    റഷ്യയുടെ ദേശീയനദിയാണു വോൾഗ. യൂറോപ്പിലെ ഏറ്റവും വലിയ നദി. തലസ്ഥാനനഗരമായ മോസ്കോ ഉൾപ്പെടെ പതിനൊന്നു മഹാനഗരങ്ങൾ വോൾഗയുടെ തീരത്താണ്. മോസ്കോയ്ക്കു വടക്കുപടിഞ്ഞാറ് വാൽഡൈ കുന്നുകളിലാണ് വോൾഗയുടെ പിറവി.



    കാസ്പിയൻ കടലിൽ പതിക്കുന്ന ഈ നദിക്ക് ഇരുന്നൂറോളം ചെറുപുഴകളുണ്ട്. ചരിത്രത്തിലും സംസ്കാരത്തിലും സന്പദ് വ്യവസ്ഥയിലും നിർണായക സ്വാധീനമുള്ള വോൾഗാ നദിയെ റഷ്യക്കാർ മാതാവായി കരുതുന്നു. 3530 കിലോമീറ്ററാണ് നീളം.

    നൈഗർ നദി

    പടിഞ്ഞാറൻ ആഫ്രിക്കയുടെ നദിയായ നൈഗർ 4180 കിലോമീറ്റർ സഞ്ചരിച്ച് മാലി, നൈഗർ, ബനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ കടന്ന് അറ്റ്*ലാന്*റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് ന്യൂഗിനിയിൽ എത്തുന്നു.



    നൈഗർ നദിയുടെ പേരിൽനിന്നാണ് ആഫ്രിക്കൻ രാജ്യങ്ങളായ നൈഗറിനും നൈജീരിയയ്ക്കും ആ പേരു കിട്ടിയത്. നൈഗർ ഡെൽറ്റാ പ്രശസ്തമാണ്. നൈഗർ നദി മീൻപിടിത്തത്തിനും ഡെൽറ്റാ കൃഷിക്കും പ്രസിദ്ധം.

    ഹുയാംഗ് ഹോ നദി

    ഏറ്റവും നീളംകൂടിയ നദികളിൽ ചൈനയിൽ രണ്ടാംസ്ഥാനവും ലോകത്ത് ആറാം സ്ഥാനവും. മഞ്ഞനദി എന്നും ചൈനീസ് സംസ്കാരത്തിന്*റെ കളിത്തൊട്ടിൽ എന്നും ചൈനയുടെ ദുഃഖം എന്നുമൊക്കെ പല വിശേഷണങ്ങൾ പേറുന്ന ചൈനീസ് നദി. ചൈനയിലെ കർഷകരുടെ ഉറ്റമിത്രമാണീ നദി. ഈ നദീതീരത്താണു ചൈനീസ് സംസ്കാരം രൂപപ്പെട്ടത്.



    ലോസ് എന്നറിയപ്പെടുന്ന മഞ്ഞനിറമാർന്ന പൊടിമണ്ണിലൂടെ ഒഴുകുന്നതിനാലാകണം ഈ നദിക്കു മഞ്ഞനിറം കൈവന്നത്. അതുകൊണ്ട് മഞ്ഞനദി എന്നു പേരും കിട്ടി. പ്രളയംമൂലം ചൈനക്കാരെ കഷ്ടപ്പെടുത്തുന്ന നദികൂടിയാണിത്. ആയതിനാൽ ചൈനയുടെ ദുഃഖം എന്നും വിളിക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ ഈ നദിയിലെ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞിട്ടുണ്ട്.

    ഹുയാംഗ് ഹോയെയാങ്ങ്സി നദിയുമായി ബന്ധിപ്പിക്കുന്ന കനാലാണ് ഗ്രാൻഡ് കനാൽ ബിസി 500ൽ ആരംഭിച്ച് നൂറോളം കൊല്ലമെടുത്താണ് ഈ കനാൽ നിർമിക്കപ്പെട്ടത്. ഇതു യുനെസ്കോ ലോക പൈകൃത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

    ഡാന്യൂബ് നദി

    പടിഞ്ഞാറൻ ജർമനിയിലെ ബ്ലാക് ഫോറസ്റ്റ് കുന്നുകളിൽനിന്ന് ഉത്ഭവിക്കുന്ന ബ്രെഗ് എന്ന നദിയിൽനിന്നാണ് ഡാന്യൂബിന്*റെ ജനനം. 2850 കിലോമീറ്ററോളം ദൂരം ഒഴുകി ഡാന്യൂബ് നദി കരിങ്കടലിൽ ചെന്നു ചേരുന്നു.



    ജർമനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, ബൾഗേറിയ, റുമേനിയ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര. യൂറോപ്പിന്*റെ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള നദിയത്രേ ഡാന്യൂബ്. പണ്ട് ഗതാഗതത്തിന് ഈ നദി വളരെ സഹായിച്ചു. വലുതും ചെറുതുമായ ഒട്ടേറെ പോഷകനദികളിൽ രണ്ടാംസ്ഥാനമുള്ള നദിതന്നെ ഇത്.

    *******************************

    കറുത്ത നദി എന്നാണ് റിയോ നീഗ്രോ അറിയപ്പെടുന്നത്. പേരിനു പിന്നിലെ കാരണം ഈ നദിയുടെ നിറം തന്നെയാണ്. ദക്ഷിണ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന റിയോ നീഗ്രോ ആമസോൺ നദിയുടെ ഒരു പോഷക നദിയാണ്.



    കറുത്ത നദിയെന്നാണ് പേരെങ്കിലും ഇതിലെ വെള്ളം അത്രയ്ക്കങ്ങ് കറുപ്പല്ല. നല്ല കടുപ്പമുള്ള തേയില വെള്ളത്തിന്*റെ നിറം എന്നു വേണമെങ്കിൽ പറയാം.

    എന്നാൽ ദൂരെ നിന്നു നോക്കുന്പോൾ കറുത്ത നിറമായി തോന്നുന്നതു കൊണ്ടാണ് റിയോ നീഗ്രോയെ കറുത്ത നദി എന്നു വിളിക്കുന്നത്.

    *******************************

    നദികളുടെ നാട് എന്നറിയപ്പെടുന്ന ബംഗ്ലാദേശിൽ എഴുന്നൂറോളം നദികളുണ്ട്.

    *******************************

    കൊളംബിയയിലെ കാനോ ക്രിസ്റ്റേൽസ് എന്ന നദിയെ പഞ്ചവർണ നദി എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇവിടേയും പേരിനു പിന്നിലെ കാരണം നദിയുടെ നിറം തന്നെയാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ ചാർത്തി നിൽക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും സുന്ദരിയായ നദി എന്നാണ് പഞ്ചവർണ നദിയെ വിശേഷിപ്പിക്കുന്നത്.



    ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് കാനോ ക്രിസ്റ്റേൽസ് പ്രധാനമായും നിറമണിയുക. മഞ്ഞ, പച്ച, നീല, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങൾക്കു പിന്നിൽ ആരാണെന്നറിയാമോ? നദിയുടെ അടിത്തട്ടിൽ വളരുന്ന മാകറേനിയ ക്ലാവിഗേര എന്ന ചെടിയാണ് നദീ ജലത്തിനു വർണങ്ങൾ നൽകുന്നത്.

    ലിക്വിഡ് റെയിൻബോ എന്നും കാനോ ക്രിസ്റ്റേൽസ് അറിയപ്പെടുന്നു.

    *******************************

    ആർക്*ടിക് സമുദ്രത്തിൽ പതിക്കുന്ന ഏറ്റവും വലിയ നദീവ്യവസ്ഥയാണ് യെനിസേയ്. വർഷത്തിന്*റെ പകുതിയിൽ കൂടുതൽ കാലം മഞ്ഞുറഞ്ഞ് കിടക്കുന്ന നദി. പൈൻമരങ്ങൾ ഇടതിങ്ങിവളരുന്ന സുന്ദര പ്രദേശം. റഷ്യയിലെ സൈബീരിയയിലൂടെ ഒഴുകുന്ന യെനിസേയ്.

    നീളത്തിൽ സൈബീരിയൻ നദികളിൽ മൂന്നാംസ്ഥാനവും ലോകത്തിൽ പത്താംസ്ഥാനവുമുള്ള നദി ലെന.

    റഷ്യയുടെ കിഴക്കേഭാഗത്തേയും ചൈനയുടെ വടക്കുകിഴക്ക് അറ്റത്തേയും വേർതിരിച്ചൊഴുകുന്ന നദിയായ അമുർ, ഏഷ്യയിലെ വന്പൻ നദികളിലൊന്നാണിത്. മിസിസിപ്പികഴിഞ്ഞാൽ ഏറ്റവും വലിയ നദീതടവ്യവസ്ഥയുളള വടക്കേ അമേരിക്കൻ നദിയായ മക്കെൻസ്, തെക്കേ അമേരിക്കയിലെ നീളമേറിയ നദികളിലൊന്നായ ഒറിനോകോ എന്നിവ നീളത്തിൽ ഏഷ്യയിൽ ഏഴാം സ്ഥാനവും ലോകത്ത് 12-ാം സ്ഥാനവുമുള്ള നദികളാണ്.

    ചൈനയിലെ മെക്കോങ് നദി, ഇത് ടിബറ്റ്, മ്യാൻമർ, ലാവോസ്, തായ്*ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെ ഒഴുകി തെക്കൻ ചൈനാക്കടലിൽ പതിക്കുന്നു. ഇതിനു 4300 കി.മീറ്ററിൽ കൂടുതൽ നീളമുണ്ട്.


  4. #634
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബൈ ബൈ ജങ്ക് ഫുഡ്സ്






    സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.

    എങ്ങോട്ടാ ഓട്ടം? മാഷ് ചോദ്യമെറിഞ്ഞു. സർ, ട്യൂഷന് പോകുന്നതിന് മുൻപ് എന്തെങ്കിലും കഴിച്ചിട്ട് പോകണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. അപ്പോ ഒരു ബർഗർ കഴിച്ചിട്ട് പോകാമെന്ന് കരുതിയതാ... അപ്പുക്കുട്ടൻ മറുപടി നൽകി.

    ഉത്തരം കേട്ടതും മാഷ് അപ്പുക്കുട്ടന്*റെ കൈയിലേക്ക് ഒരു പത്ര കട്ടിംഗ് കൊടുത്തു. കേന്ദ്ര സർക്കാരിന്*റെ ജങ്ക് ഫുഡ് നിരോധനമായിരുന്നു വാർത്ത. തോമസ് മാഷ് അപ്പുക്കുട്ടനെ ചേർത്തു നിർത്തിക്കൊണ്ട് ഒരു കഥ പറയട്ടേയെന്ന് ചോദിച്ചു. അപ്പുക്കുട്ടന് ആകാംക്ഷയായി, എന്ത് കഥയാ മാഷേ? അപ്പുക്കുട്ടൻ ചോദിച്ചു. നീ ഇപ്പോൾ തിന്നാൻ പോയ ബർഗറിന്*റെയും ജങ്ക് ഫുഡുകളുടെയും കഥ...

    രുചിയല്ല, ആരോഗ്യമാണ് പ്രധാനം

    രാവിലെ മുതൽ പറന്പിൽ പണിയെടുക്കുന്ന ഒരാൾക്ക് ആവശ്യമായ ഉൗർജം എത്രയാണെന്ന് കൂട്ടുകാർക്കറിയാമോ? 500 -600 വരെ കാലറി. ഇത്രയും കാലറിയാണ് ഒരൊറ്റ ബർഗറിൽ നിന്ന് ലഭിക്കുന്നത്. ഇതു കഴിച്ച് ക്ലാസിൽ അടങ്ങിയിരുന്നാൽ ഈ ഉൗർജത്തിന് എന്ത് സംഭവിക്കും? അധികം വൈകാതെ ഈ കൊഴുപ്പെല്ലാം അടിഞ്ഞുകൂടി ചൈൽഡ് ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

    ബർഗറിന്*റെ പ്രധാന ഭാഗമായ രണ്ട് ബ്രഡുകൾ മൈദകൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിൽ സിംഗിൾ കാർബോഹൈഡ്രേറ്റ് മാത്രമാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിനുകളോ ഫൈബറോ നല്ല കൊഴുപ്പുകളോ മിനറലുകളോ പ്രോട്ടീനോ ഇല്ല. ഇതിലുപയോഗിക്കുന്ന ഡാൽഡയിലാകട്ടെ ശരീരത്തിന് ആവശ്യമില്ലാത്ത പൂരിത കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്.

    ജങ്ക് ഫുഡിൽ ഉപയോഗിക്കുന്ന ഇറച്ചിയും മുട്ടയുമെല്ലാം ബ്രോയ്*ലർ ചിക്കന്*റേതായതിനാൽ ഇതും കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഫൈബറുകളില്ലാത്ത സിംഗിൾ കാർബോഹൈഡ്രേറ്റ് വളരെ വേഗം (ഒരു മണിക്കൂറിൽ) ദഹിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇൻസുലിൻ ഇവ പെട്ടെന്നുതന്നെ ശരീര കോശങ്ങളിലേക്ക് എത്തിക്കും.

    ഇവ കഴിച്ചിട്ട് അടങ്ങി ഇരിക്കുന്നതിനാൽ കാലറിക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കില്ല. അവ അമിത കൊഴുപ്പായി ശരീര കോശങ്ങളിൽ അടിഞ്ഞു കൂടും. ഇത് കുട്ടികളിൽ പ്രമേഹം പോലുള്ള രോഗങ്ങളുണ്ടാക്കും.



    ഇത് ആരോഗ്യത്തിലേക്കുള്ള ചുവടുവയ്പ്

    നന്നായി പഠിക്കുന്നതിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കണമെന്ന് കൂട്ടുകാർക്കറിയാമല്ലോ?
    ആഹാരശീലങ്ങൾകൊണ്ട് ധാരാളം രോഗങ്ങളുണ്ടാകുമെന്ന് നമ്മെ ഓർമപ്പെടുത്തിക്കൊണ്ടാണ് സ്കൂൾ കാന്*റീനിലും പരിസരത്തും ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ ഡിസംബർ ഒന്നു മുതൽ ജങ്ക് ഫുഡ് നിരോധിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സർക്കാരും ജങ്ക് ഫുഡിനെ പടികടത്താൻ ഒരുങ്ങുകയാണ്.

    കാരണം ബർഗറും പിസയും പഫ്സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ലെന്നതു തന്നെ. കോള, ചിപ്സ്, ബർഗർ, പിസ, കാർബണേറ്റഡ് ജ്യൂസുകൾ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ഭക്ഷണ വിഭാഗങ്ങൾക്കും നിരോധനം ബാധകമാണ്.

    സ്കൂൾ കാന്*റീനുകൾക്കൊപ്പം ഹോസ്റ്റൽ മെസ്സിലും നിയമം ബാധകമാകും. ഇതിന് പുറമേ സ്കൂൾ മേളകളിലും മറ്റും ജങ്ക് ഫുഡ് കന്പനികളുടെ ബാനർ പ്രദർശിപ്പിക്കാനും വിദ്യാർഥികൾക്കു ജങ്ക് ഫുഡ് സാംപിളുകൾ നൽകുന്നതിനും സ്കൂളിലും പാഠ്യവസ്തുക്കളിലും ഭക്ഷ്യകന്പനികളുടെ ലോഗോ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.

    ആദ്യ പീരീഡിൽ ക്ലാസിൽ ശ്രദ്ധിക്കുന്നതുപോലെ തന്നെ അവസാന പീരീഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം തൂങ്ങാതിരിക്കാനും ബുദ്ധി വളരാനും ജങ്ക് ഫുഡ് സഹായിക്കുന്നില്ലെന്ന് മാത്രമല്ല വിപരീത ഫലം ഉണ്ടാക്കുന്നുവെന്നതും കൂട്ടുകാർ ശ്രദ്ധിക്കണം. നല്ല ഭക്ഷണം നന്നായി കഴിച്ച് നന്നായി പഠിക്കാൻ ഈ നിരോധനം സഹായിക്കുമെന്നതിൽ തർക്കമില്ല. നാടൻ ഭക്ഷണങ്ങളെ തിരികെ കൊണ്ടുവരാനും ഈ നിരോധനം ഉപകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    എന്താണ് ജങ്ക് ഫുഡ്

    2016ൽ സെന്*റർ ഫോർ സയൻസ് ആൻഡ് എൻവയണ്*മെന്*റ് സംഘടിപ്പിച്ച ഓണ്*ലൈൻ സർവേ പ്രകാരം രാജ്യത്ത് 93 ശതമാനം കുട്ടികളും ജങ്ക് ഫുഡിന്*റെ പിടിയിലാണ്. കൂടുതൽ കുട്ടികളും കാന്*റീനിൽ നിന്നോ സ്കൂൾ പരിസരത്തെ കടകളിൽ നിന്നോ ആണ് കഴിക്കുന്നത്. 68 ശതമാനം കുട്ടികളും ആഴ്ചയിൽ ഒരിക്കലെങ്കിലും ടിന്നിലടച്ച പാനീയങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ 53 ശതമാനം പേർ ദിവസവും ഉപയോഗിക്കുന്നു. 9നും 17നും ഇടയിൽ പ്രായമുള്ള 13,200 കുട്ടികളിലാണ് സർവേ നടത്തിയത്.

    ജങ്ക് ഫുഡ് അഥവാ വെളുത്ത വിഷം എന്ന് അറിയപ്പെടുന്ന ഭക്ഷണസാധനങ്ങൾ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. പോഷകമൂല്യങ്ങൾ കുറവും കാലറി കൂടുതലുമുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് ജങ്ക് ഫുഡ്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ഇവയിൽ അമിതമായിരിക്കും. കൂടാതെ നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ തുടങ്ങിയ പോഷകഗുണങ്ങൾ വളരെ കുറവുമായിരിക്കും. വൈറ്റ് ബ്രഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈദ.

    പായ്ക്കറ്റ് സൂപ്പിലും നൂഡിൽസിലും പൊട്ടറ്റോ ഫ്രൈയിലും മറ്റും ഉപയോഗിക്കുന്ന റിഫൈൻഡ് ഉപ്പ്, പായ്ക്കറ്റുകളിലെ പാലുത്പന്നങ്ങൾ, ചോക്ലേറ്റിലും മിഠായികളിലും ഉപയോഗിക്കുന്ന റിഫൈൻഡ് പഞ്ചസാര, തവിടു കളഞ്ഞ വെളുത്ത അരി തുടങ്ങിയവ ജങ്ക് ഫുഡിൽ പെടും.

    നിരോധിക്കാൻ പത്തു കാരണങ്ങൾ

    ജങ്ക് ഫുഡ് നിരോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയത് പത്തു കാരണങ്ങളാണ്.

    1. പൊണ്ണത്തടി
    2. പഠനത്തിലെ പിന്നോട്ടുപോകൽ
    3. ഹൈപ്പർ ആക്ടിവിറ്റി
    4. അലർജി
    5. ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത
    6. പിന്നീടുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ
    7. വിലയിലെ വർധന
    8. ദുശ്ശീലങ്ങളിലേക്കുള്ള ആദ്യപടി
    9. നല്ല ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി
    10. കുട്ടികളിലുള്ള ഉത്തരവാദിത്തം

    പൂട്ടു വീണത് ആർക്കൊക്കെ*?

    * ഫ്രഞ്ച് ഫ്രൈസ്
    * പൊട്ടറ്റോ ചിപ്സ്
    * കോളകൾ
    *ഐസ്ക്രീം
    * പാക്കറ്റ് ഭക്ഷണം (റെഡി ടു ഈറ്റ്)
    * നൂഡിൽസ്
    *ബർഗർ
    * പീറ്റ്സ
    * പഫ്സ്
    * മീറ്റ് റോൾ
    * വൈറ്റ് ബ്രെഡ്
    * പാക്ക് ചെയ്ത സൂപ്പ്
    * മിഠായി
    * ചോക്ലേറ്റ്
    *മധുര പലഹാരങ്ങൾ

    ഈറ്റ് ഹെൽത്തി

    വൈറ്റമിനുകളും ലവണങ്ങളും അന്നജവും ഗ്ലൂക്കോസും അടങ്ങിയ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റ് ആഹാരമാണ് കുട്ടികൾ കഴിക്കേണ്ടത്. ജങ്ക് ഫുഡിന് പകരം പഴങ്ങൾ ശീലമാക്കാം. ഓറഞ്ച്, ആപ്പിൾ, പേരയ്ക്ക, മാങ്ങ, കഷണങ്ങളാക്കിയ പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ സ്കൂൾ ബാഗിൽ കരുതാം.

    പച്ചക്കറികൾ പച്ചയ്ക്കു തന്നെ കഴിക്കുന്ന സാലഡുകൾ ലഞ്ച് ബോക്സിൽ ഉൾപ്പെടുത്താം. കാരറ്റ്, തക്കാളി, വെള്ളരി, സവാള തുടങ്ങിയവ ലഞ്ച് ബോക്സിലേക്ക് എടുക്കാം. മത്തി പോലുള്ള ചെറിയ മത്സ്യങ്ങൾ ഓർമശക്തി വർധിപ്പിക്കാൻ* സഹായിക്കും.

    നാടൻ പലഹാരങ്ങൾ ടിഫിൻ ബോക്സിൽ ഉൾപ്പെടുത്താം. കപ്പലണ്ടിയും ശർക്കരയും ചേരുന്ന കടല മിഠായി, ശർക്കരയോ കരിപ്പെട്ടിയോ ചേർത്ത റാഗി കൊഴുക്കട്ട, ചെന്പാവരി കൊണ്ടുള്ള കൊഴുക്കട്ട, ഗോതന്പ് ഉണ്ട, സുഖിയൻ, എള്ളുണ്ട, ഇലയട, ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ, ബദാം പോലുള്ള നട്സ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവയും സ്കൂളിലേക്കുള്ള പാത്രത്തിൽ എടുക്കാം.

    തവിടു കളയാത്ത അരിയുടെ ചോറ്, നവരയരി, പുലാവ്, ചപ്പാത്തി, ഇഡലി, ദോശ എന്നിവയെല്ലാം ഈ ഗണത്തിൽ പെടും. മൈദ, തവിടു കളഞ്ഞ അരി, പഞ്ചസാര എന്നിവ സിംഗിൾ കാർബോ ഹൈഡ്രേറ്റ് ആഹാരങ്ങളാണ്. മീൻ, നാടൻ കോഴിയിറച്ചി, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, പയർ, കടല (മുളപ്പിച്ചെടുത്താൽ നല്ലത്) എന്നിവയും ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ വിഭവങ്ങളും മാറിമാറി ഉൾപ്പെടുത്താം. മീൻ ആണ് കുട്ടികൾക്ക് നല്ലതെന്നും വിദഗ്ധർ പറയുന്നു.

    പയറു വർഗങ്ങളിൽ ബീറ്റ്റൂട്ട്, വെണ്ടയ്ക്ക, പയർ, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങയില, ചീര, കൂണ്* തുടങ്ങി ലഭ്യമായ എല്ലാ പച്ചക്കറികളും കുട്ടികൾ കഴിക്കണം. ദഹനവും ആഗിരണവും ഉൾപ്പടെയുള്ള ശരീരത്തിന്*റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ആന്*റി ഓക്സൈഡുകൾ ധാരാളമടങ്ങിയ ചക്ക, മാതളം തുടങ്ങിയ പഴങ്ങളും സ്കൂളിലേക്ക് കരുതാം.

    തേങ്ങയിലുണ്ട് ഊർജം

    കുട്ടികൾക്കുള്ള ആഹാരത്തിൽ തേങ്ങ ഉറപ്പുവരുത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിർദേശം.

    തോരൻ കറികളിൽ തേങ്ങ അധികം വേവിക്കാൻ പാടില്ല. വിർജിൻ കോക്കനട്ട് ഓയിൽ ഓർമശക്തി കൂടുവാൻ ഏറെ സഹായിക്കും. കറികളിൽ തേങ്ങാപ്പാൽ ചേർക്കുന്നതും നല്ലതാണ്.


  5. #635
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ആലമ്പാടി




    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 1
    തദ്ദേശീയ കന്നുകാലിയിനങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ചെറുതും വലുമായ നിരവധി ഇനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തിൽനിന്ന് ഉരുത്തിരിച്ചെടുത്തിട്ടുള്ളതാണ് പല വിദേശയിനം പശുക്കളും. എന്നാൽ, അവയ്ക്ക് ഇന്ത്യയിൽ അത്ര പ്രചാരമില്ല. ഇന്ത്യയുടെ തനത് ഇനങ്ങൾ പ്രധാനമായും പാലിനുവേണ്ടി വളർത്താൻ കഴിയില്ലെന്നതുകൊണ്ടുതന്നെ അവയുടെ പ്രചാരവും എണ്ണവും കുറഞ്ഞുവരികയാണ്. ഇന്ത്യയിലെ ചിലയിനം കന്നുകാലികളെയും അവയുടെ പ്രത്യേകതകളും പരിചയപ്പെടുത്തുന്ന ചെറു കുറിപ്പുകളുടെ ശ്രേണിയിലെ ആദ്യത്തെ കണ്ണിയിൽ തമിഴ്*നാട് ഇനമായ ആലമ്പാടി കന്നുകാലികളെക്കുറിച്ചറിയാം.

    ആലമ്പാടി കന്നുകാലി

    തമിഴ്*നാട്ടിലെ ധർമപുരി ജില്ലയാണ് സ്വദേശം. വരൾച്ചയെ അതിജീവിക്കാനുള്ള ശേഷിയുള്ള ഇനമാണ്. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയുമായും ആലമ്പാടി ഇനം കന്നുകാലികൾ ഇണങ്ങും. പാലുൽപാദനത്തിൽ ഏറെ പിന്നിലാണ്.

    കറുപ്പ്, കവിട്ട് നിറങ്ങളിൽ കാണപ്പെടുന്ന ആലമ്പാടി ഇനം കന്നുകാലികളുടെ നെറ്റിയിലും കാലുകളിലും വാലിലും വെള്ള നിറങ്ങൾ കാണാം. വളഞ്ഞ കൊമ്പുകളോടുകൂടിയ ചെറിയ തലയാണ് ഇവയ്ക്കുള്ളത്.

    ആലമ്പാടി ഇനം പശുവണ്ടി വലിക്കുന്നതിനും നിലം ഉഴുതുമറിക്കാനും കർഷകർ ഏറെ ഉപയോഗിച്ചിരുന്ന ഇനമാണെങ്കിലും ഇന്ന് ഈ ഇനത്തിൽപ്പെട്ട കന്നുകാലികൾ വളരെ കുറച്ചു മാത്രമേ തമിഴ്*നാട്ടിലുള്ളൂ. അതായത് *ഏറെക്കുറെ വംശനാശം വന്നിരിക്കുന്നു. കാളവണ്ടിയോട്ടം പോലുള്ള കാർഷിക?സാംസ്കാരിക കായിക പരിപാടികൾ നിരോധിച്ചതാണ് ആലമ്പാടി ഇനം കന്നുകാലികളുടെ നാശത്തിന് കാരണമായതെന്നാണ് കർഷകരുടെയും ബ്രീഡർമാരുടെയും ആരോപണം.


  6. #636
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? അമൃത് മഹൽ





    • 100 മൈൽ സഞ്ചരിക്കാൻ രണ്ടു ദിവസംമാത്രമാണ് വേണ്ടിവന്നത്
    • യുദ്ധസാമഗ്രികൾ വഹിക്കാൻവേണ്ടിയായിരുന്നു ഇവയെ *ഉപയോഗിച്ചിരുന്നത്

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 2
    കർണാടകയിലെ ചിക്*മംഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, ടംകുർ, ദേവനഗർ എന്നിവിടങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. ഹഗലവതി, ചിത്രദുർഗ് ഇനങ്ങളുമായയി സാമ്യമുണ്ട്. സഹനശീലം, വേഗം എന്നിവ ഈ ഇനം കാളകളുടെ ഗുണങ്ങളായിരുന്നു. അതുകൊണ്ടുതന്നെ, പണ്ടുകാലത്ത് യുദ്ധസാമഗ്രികൾ വഹിക്കാൻവേണ്ടിയായിരുന്നു ഇവയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പാലുൽപാദനത്തിൽ ബഹദൂരം പിന്നിലായിരുന്നെങ്കിലും രാജകൊട്ടാരങ്ങളിലേക്കുള്ള പാലിനും പാലുൽപന്നങ്ങൾക്കും ഇവയെയായിരുന്നു വളർത്തിയിരുന്നത്.

    മൈസൂരിലെ വിജയനഗര സാമ്രാജ്യത്തിന്റെ പ്രത്യേക ശ്രദ്ധ ലഭിച്ച രണ്ടിനം കന്നുകാലികളിലൊന്നാണ് അമൃത് മഹാൽ. കാലിവളർത്തലുകാരായ ഗൊല്ലാസ് വിഭാഗക്കാരാണ് ഈ ഇനം പശുക്കളെ പരിപാലിച്ചുപോന്നിരുന്നത്. പിന്നീട് ചിക്ക ദേവരാജ വൊഡയാറിന്റെ ഭരണകാലത്ത് കൊട്ടാരങ്ങളിൽ നെയ്യും പാലും വിതരണം ചെയ്യുന്നതിനായി ബട്ടർ ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചിരുന്നു. അവിടുത്തെ പ്രധാന ഇനം കന്നുകാലികൾ ഇവയായിരുന്നു. പിന്നീട് ഹൈദർ അലി ചുമതലയേറ്റപ്പോൾ ബട്ടർ ഡിപ്പാർട്ട്മെന്റ് എന്നത് അമൃത് മഹൽ എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് ആ പേര് ഈ ഇനം കന്നുകാലികൾക്കും വീണു.

    100 മൈൽ അകലേക്കു തോക്കുകൾ കൊണ്ടുപോകുന്നതിനായി അമൃത് മഹൽ കാളകളെ ഹൈദർ അലി ഉപയോഗിച്ചതോടെ ബ്രിട്ടീഷുകാർക്കും ഈ ഇനത്തോട് പ്രിയം കൂടി. 100 മൈൽ സഞ്ചരിക്കാൻ രണ്ടു ദിവസംമാത്രമാണ് വേണ്ടിവന്നത്. ഇതാണ് ബ്രിട്ടീഷുകാർക്ക് ഈ ഇനത്തോട് പ്രിയം കൂടാൻ കാരണം. ടിപ്പുസുൽത്താനും അമൃത് മഹാൽ ഇനം കാളകളുണ്ടായിരുന്നു.


  7. #637
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബച്ചോർ







    • വിശ്രമമില്ലാതെ ദീർഘനേരം പണിയെടുക്കാൻ ഇവർക്കുകഴിയും

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 3
    ബിഹാറിലെ വടക്കൻ ജില്ലകളിൽ കണ്ടുവരുന്ന ചെറിയ ഇനം കന്നുകാലി. ഇന്ത്യക്കും നേപ്പാളിനും ഇടയിലുള്ള ഭാഗത്താണ് ഇവയെ കണ്ടുവരിക. ഹരിയാന കന്നുകാലികളുമായി സാമ്യമുള്ള ഇവയുടെ കാളകളെ വണ്ടിവലിക്കുന്നതിനായിട്ടായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഏത് കാലാവസ്ഥയുമായി ഇണങ്ങുന്ന ഇനം. വണ്ടിവലിക്കാൻ ഉപയോഗിക്കുന്ന ഇനം കന്നുകാലികളിൽ മറ്റുള്ളവയെ അപേക്ഷിച്ച് മെച്ചപ്പെട്ട പാലുൽപാദനം ഇവയ്ക്കുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലുള്ള കാലത്ത് ബിഹാറിൽ ഏറെ പ്രചാരമുള്ള കന്നുകാലിയിനമായിരുന്നു ബച്ചോർ.
    തവിട്ട്, തവിട്ട് കലർന്ന വെള്ള നിറങ്ങളിലാണ് ബച്ചോർ കന്നുകാലികൾ കാണപ്പെടുക. ചെറിയ കഴുത്തും ഉറച്ച പേശികളുള്ള മുതുകും പരന്ന പിൻഭാഗവും ഇവയുടെ പ്രത്യേകതകളാണ്. ഇടത്തരം വലുപ്പമുള്ള കൊമ്പുകളാണുള്ളത്. വിശ്രമമില്ലാതെ ദീർഘനേരം പണിയെടുക്കാൻ ഇവർക്കുകഴിയും.




  8. #638
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബദ്രി







    • ഉത്തരാഖണ്ഡിലെ ആദ്യ അംഗീകൃത കന്നുകാലിയിനം

    ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 4
    വണ്ടിവലിക്കാനും പാലുൽപാദനത്തിനുമായി വളർത്തിയിരുന്ന നാടൻ കന്നുകാലിയിനമാണ് ബദ്രി. ഉത്തരാഖണ്ഡിലെ അൽമോര, പൗരി ഗർവാൾ ജില്ലകളുടെ മലമ്പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഉയർന്ന രോഗപ്രതിരോധശേഷിയുള്ള ഇവയ്*ക്ക് ഒരുവിധത്തിലുമുള്ള രോധബാധ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിലെ മലമ്പ്രദേശങ്ങളിൽനിന്നുള്ള ശുദ്ധമായ പുല്ലുകളാണ് ആഹാരം. അതുകൊണ്ടുതന്നെയാകാം ഇവയ്ക്ക് ഉയർന്ന രോഗപ്രതിരോധശേഷി ലഭിച്ചതെന്ന് കരുതപ്പെടുന്നു.

    ഉത്തരാഖണ്ഡിലെ ആദ്യ അംഗീകൃത കന്നുകാലിയിനമാണ് ബദ്രി. അതുകൊണ്ടുതന്നെ ഇവയെ വളർത്തുന്നതിന് പ്രത്യേക പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

    ഉത്തരാഖണ്ഡ് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ഐഐടി റൂർക്കിയും സംയുക്തമായി നടത്തിയ പഠനത്തിൽ ബദ്രി പശുക്കളുടെ പാലിൽ 90 ശതമാനവും എ2 ബീറ്റാ കേസിൻ പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയരുന്നു. മറ്റേത് ഇന്ത്യൻ ഇനത്തേക്കാളും വളരെ കൂടുതലാണിത്.
    പ്രത്യേകതകൾ നിരവധി


    • കറുപ്പ്, തവിട്ട്, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു.
    • വീതികൂടിയ ചെറിയ കഴുത്ത്. തിളങ്ങുന്ന കണ്ണുകൾ.
    • നീളമേറിയ വാൽ.
    • ഉയരം 105 സെന്റി മീറ്റർ.
    • പാലുൽപാദനം പ്രതിദിനം മൂന്നു ലീറ്റർ.

    ഏറ്റവും പുതിയ കണക്കനുസരിച്ച് ഉത്തരാഖണ്ഡിൽ 16 ലക്ഷം ബദ്രി ഇനം കന്നുകാലികളുണ്ട്. രാഷ്*ട്രീയ ഗോകുൽ മിഷൻ, നാഷണൽ കാമധേനു ബ്രീഡിങ് സെന്റർ, സെൻട്രൽ ഹെർഡ് റജിസ്ട്രേഷൻ, നാഷണൽ ഡയറി പ്ലെയിൻ തുടങ്ങിയ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിരുന്നു. കൂടാതെ 2012ൽ ബദ്രി ഇനം പശുക്കളെ സംരക്ഷിക്കുന്നതിന് പ്രത്യേക ബ്രീഡിങ് സെന്ററും തുടങ്ങി. ഇവിടെ ഇപ്പോൾ 150 പശുക്കളുണ്ട്.


  9. #639
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം ? ബർഗുർ





    • ബർഗുർ വനപ്രദേശത്ത് കണ്ടുവരുന്ന ഇനം കന്നുകാലി

    ബർഗുർ കാളഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ ? ഭാഗം 5
    തമിഴ്*നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലുള്ള ബർഗുർ വനപ്രദേശത്ത് കണ്ടുവരുന്ന ഇനം കന്നുകാലിയാണ് ബർഗുർ. വെള്ള പൊട്ടുകളോടുകൂടിയ തവിട്ട് മേനിയാണ് ഇക്കൂട്ടർക്കുള്ളത്. ഇടത്തരം വലുപ്പമുള്ള ഇവയുടെ കൊമ്പുകൾ നീളമേറിയതും അഗ്രം കൂർത്തതുമാണ്. ആക്രമണസ്വഭാവമുള്ളതിനാൽ മെരുക്കി വളർത്തുക പ്രയാസമേറിയ കാര്യമാണ്. സഹനശക്തി, വേഗം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഇവയുടെ പാലിന് ഔഷധഗുണമുണ്ട്. ബർഗുർ മേഖലയിലെ കന്നഡ സംസാരിക്കുന്ന ലിംഗായത്തുകൾ ഇവയെ പ്രത്യേകം വളർത്തുന്നുണ്ട്. പ്രധാനമായും മലമ്പ്രദേശങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗിച്ചുവരുന്നത്.
    ബർഗുർ പശു

  10. #640
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇന്ത്യയിലെ കഴുകന്മാരില്ലാതെയാവുന്നു? എന്തുകൊണ്ട്?



    1980 -കൾക്കുശേഷം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണത്തിൽ 99.95 ശതമാനമാണ് കുറവുണ്ടായത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിൽ ഈ വർഷം ആദ്യത്തിൽ ഇത് വെളിപ്പെടുത്തുകയുണ്ടായി.

    കഴിഞ്ഞ 13 വർഷത്തെ കണക്കെടുത്താൽ ഗുജറാത്തിലെ കഴുകന്മാരുടെ എണ്ണം 70 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് 2018 -ലെ സെൻസസ് ഡാറ്റ വെളിപ്പെടുത്തുന്നു. 2005 മുതലുള്ള കണക്കെടുത്താൽ കഴുകന്മാരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. 2016 മുതൽ 2018 വരെയുള്ള സമയം എടുത്താൽ ഇത് 18 ശതമാനമായി കുറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

    സംസ്ഥാനത്തെ മിക്ക പ്രധാന ജില്ലകളിലും ഇതേ അവസ്ഥ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2005 മുതൽ അഹമ്മദാബാദ് പ്രദേശത്ത് കഴുകൻമാരുടെ ജനസംഖ്യയിൽ 80 ശതമാനം കുറവുണ്ടായി. 2018 -ൽ അവയുടെ എണ്ണം 254 -ൽ നിന്ന് 50 ആയി കുറഞ്ഞു. വെള്ളനിറത്തിലുള്ള കഴുകന്മാരുടെ എണ്ണം 254 -ൽ നിന്ന് ഇപ്പോൾ അഞ്ചായി കുറഞ്ഞിരിക്കയാണ്. ഒരുകാലത്ത് സംസ്ഥാനത്തെ കഴുകന്മാരുടെ ഏറ്റവും വലിയ താമസമേഖലയായിരുന്നു ഐ*ഐ*എം അഹമ്മദാബാദ്. എന്നാൽ ഇപ്പൊ ഒരു കഴുകൻ പോലും അവിടെ അവശേഷിക്കുന്നില്ല. കാമ്പസിലെ വികസന പ്രവർത്തനങ്ങളാകാം കാരണം.

    2005 -ൽ സൂറത്തിൽ 300 -ലധികം കഴുകന്മാരുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഈ സംഖ്യ പൂജ്യമാണ്. കച്ച് പോലുള്ള മറ്റ് ഭാഗങ്ങളിലും സമാനമായ ഒരവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. അവിടെ 2005 മുതൽ കഴുകന്മാരുടെ എണ്ണം എണ്ണൂറായി കുറഞ്ഞു.

    വനനശീകരണം, നിർമ്മാണങ്ങൾ തുടങ്ങിയ മനുഷ്യന്*റെ പ്രവർത്തനങ്ങൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് കാര്യമായ ഭീഷണിയായി എന്നാണ് ഈ അപകടകരമായ സംഖ്യകൾ ചൂണ്ടികാണിക്കുന്നത്. 1970 -കള്*ക്കുശേഷം, ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ എണ്ണം 60 ശതമാനത്തോളമാണ് കുറഞ്ഞത്. വീടുവെക്കുന്നതിനും വ്യവസായത്തിനും വേണ്ടി വന്യമായ ആവാസവ്യവസ്ഥകൾ വൻതോതിൽ നശിപ്പിക്കുന്നതാണ് ഇതിനു കാരണമായിത്തീർന്നത്.

    അതേസമയം, സർവേയിൽ പങ്കെടുത്ത 33 ജില്ലകളിൽ എട്ടിലും ഇവയുടെ എണ്ണത്തിൽ വർധനവുണ്ടായി. ഉദാഹരണത്തിന്, ജുനാഗതിലെ ഗിർ, ഗിർണാർ വന്യജീവി സങ്കേതങ്ങളിലെ കഴുകന്മാരുടെ എണ്ണം ഇരുപത്തിയാറായി വർദ്ധിച്ചു.

    1980 -കൾക്കുശേഷം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണത്തിൽ 99.95 ശതമാനമാണ് കുറവുണ്ടായത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിൽ ഈ വർഷം ആദ്യത്തിൽ ഇത് വെളിപ്പെടുത്തുകയുണ്ടായി. 1980 -കളിൽ ഇന്ത്യയിൽ 40 ദശലക്ഷത്തോളം കഴുകന്മാർ ഉണ്ടായിരുന്നു. അവ പ്രധാനമായും മൂന്ന് ഇനങ്ങളായിരുന്നു - വൈറ്റ്-ബാക്കഡ് കഴുകൻ, ലോംഗ് ബിൽഡ് കഴുകൻ, സ്ലെൻഡർ ബിൽഡ് കഴുകൻ. 2017 -ലെ കണക്കനുസരിച്ച്, ഈ സംഖ്യ വെറും 19,000 ആയി കുറഞ്ഞു.

    ഏറ്റവും കൂടുതൽ കഴുകന്മാരുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ എണ്ണം പരിശോധിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഈ വർഷം ഫെബ്രുവരിയിൽ, മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കേരളത്തിലെ ഒരു കഴുകൻ സംരക്ഷണ പരിപാടിക്കായി വയനാട്ടിൽ എത്തുകയുണ്ടായി. അവിടെ കടുവ സംരക്ഷണ പദ്ധതി പോലെ ഒരു ദേശീയ കഴുകൻ സംരക്ഷണ പദ്ധതിക്ക് ആഹ്വാനം ചെയ്യുകയും സംസ്ഥാനങ്ങളിലെ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ ഔദ്യോഗിക നിർദ്ദേശം നൽകുകയും ചെയ്തു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •