-
04-15-2024, 02:00 PM
#1321
സമുദ്രത്തിന്റെ അടിത്തട്ടില്‍* കുമിഞ്ഞുകൂടുന്നത് 1.1 കോടി ടണ്‍* പ്ലാസ്റ്റിക്ക് മാലിന്യം - പഠനം
കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്
സമുദ്രങ്ങളില്‍* പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍* എപ്പോഴും ചൂടേറിയ ചര്*ച്ചയാണ്. ഈ മാലിന്യങ്ങളുടെ എത്ര പങ്കാകും അടിത്തട്ടിലെത്തുക? 30 ലക്ഷം ടണ്‍* മുതല്‍* 1.1 കോടി ടണ്‍* വരെ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രത്തിന്റെ അടിത്തട്ടിലടിയുന്നതെന്നാണ് പുതിയ പഠനം കണക്കാക്കുന്നത്. ഓസ്*ട്രേലിയയിലെ നാഷണല്‍* സയന്*സ് ഏജന്*സിയായ സിഎസ്*ഐആര്‍*ഒ (കോമണ്‍*വെല്‍*ത്ത് സയന്റിഫിക് ആന്‍*ഡ് ഇന്‍*ഡസ്ട്രിയല്* റിസര്*ച്ച് ഓര്*ഗനൈസേഷന്*), കാനഡയിലെ യൂണിവേഴ്*സിറ്റി ഓഫ് ടൊറന്റോ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
"സമുദ്രോപരിതലത്തിലുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ നൂറ് മടങ്ങ് അളവിലുള്ള മാലിന്യം അടിത്തട്ടിലുണ്ടായേക്കാമെന്നാണ് കരുതുന്നത്", ഗവേഷണത്തിന് നേതൃത്വം നല്*കിയവര്* പറയുന്നു.
എല്ലാ നിമിഷവും ഒരു ഗാര്*ബേജ് ട്രക്കിന്റെയത്ര വരുന്ന മാലിന്യമാണ് കടലിലെത്തുന്നതെന്ന് വേൾഡ് എക്കണോമിക് ഫോറം മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങള്‍*ക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം 2040- ഓടെ ഇരട്ടിയാകുമെന്നാണ് വിവിധ പഠനങ്ങൾ നൽകുന്ന സൂചന. സമുദ്രോപരിതലത്തിലെത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കുമെത്തുന്നത്. മാലിന്യങ്ങള്‍* സമുദ്രത്തിലെത്തുന്നത് തടഞ്ഞാല്‍* മാലിന്യ തോത് തീര്*ച്ചയായും കുറയ്ക്കുന്നതിലൂടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍* (ROV) പോലുള്ള ഉപകരണങ്ങള്‍* ശേഖരിച്ച വിവരങ്ങള്‍* അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്*ട്ട് തയ്യാറാക്കിയിരിക്കുന്നത്. സിഎസ്*ഐആര്‍*ഒയുടെ തന്നെ എന്‍*ഡിങ് പ്ലാസ്റ്റിക്ക് വേസ്റ്റ് മിഷന്* എന്ന പദ്ധതിയുടെ ഭാഗം കൂടിയായിരുന്നു ഗവേഷണം. കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
-
04-15-2024, 02:52 PM
#1322
-
04-17-2024, 11:26 PM
#1323
കാബേജും ചീരയും പായലും;കൃഷിക്കിറങ്ങുകയാണ് നാസ, അതും അമ്പിളിമാമനിൽ!
നട്ടു നനച്ചു വളര്*ത്തിയവര്*ക്കറിയാം ഒരു ചെടി വളര്*ത്തിയെടുക്കാനുള്ള പെടാപ്പാടുകള്‍*. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്‍* കൃഷിക്കിറങ്ങുകയാണ് നാസ. ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്* വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്‍* കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ കൂട്ടിയിട്ടുണ്ടാവും. ആദ്യഘട്ടത്തില്‍* പായലും കാബേജ് ഇനത്തില്‍* പെട്ട ബ്രാസിക്കയും പായലും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്‍*ഹൗസുകളില്‍* വളര്*ത്താന്* ശ്രമിക്കുക.
2026ല്‍* സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്ന ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിലെ പ്രധാനപ്പെട്ട മൂന്നു പരീക്ഷണങ്ങളിലൊന്നായിരിക്കും ചന്ദ്രനിലെ ചെടിവളര്*ത്തല്*. ലൂണാര്‍* എഫക്ട്*സ് ഓണ്‍* അഗ്രികള്*ച്ചുറല്‍* ഫ്*ളോറ അഥവാ leaf എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്*കിയിരിക്കുന്ന പേര്. ഭാവിയിലെ ചൊവ്വാ ദൗത്യം അടക്കമുള്ള അന്യഗ്രഹ ദൗത്യങ്ങള്‍*ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന വിവരങ്ങള്‍* നാസയുടെ ലീഫ് പരീക്ഷണം വഴി ലഭിച്ചേക്കും.
കൊളറാഡോ ആസ്ഥാനമായുള്ള സ്*പേസ് ലാബ് ടെക്*നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്‍* ചന്ദ്രനിലെ സാഹചര്യത്തില്‍* എങ്ങനെയാണ് പ്രതികരിക്കുന്നതെന്നായിരിക്കും പരീക്ഷിക്കുക. ചെറിയ ഗ്രോത്ത് ചേംബറുകളിലായിട്ടായിരിക്കും ഓരോ ചെടിയും വളര്*ത്തിയെടുക്കാന്* ശ്രമിക്കുക. വളര്*ച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്യും.
സൂര്യനില്‍* നിന്നുള്ള അമിത റേഡിയേഷനും സൂര്യപ്രകാശവും പൊടിയും മറ്റും തടഞ്ഞ് വളര്*ച്ചക്ക് അനുകൂലസാഹചര്യങ്ങളൊരുക്കുകയാണ് ഈ ഗ്രോത്ത് ചേംബറുകളുടെ ലക്ഷ്യം. നിരവധി കാര്യങ്ങള്‍* പരിഗണിച്ചാണ് ലീഫ് പരീക്ഷണത്തിനായി മൂന്നു ചെടികള്‍* ശാസ്ത്രജ്ഞര്‍* തെരഞ്ഞെടുത്തത്. ആശാളി എന്നറിയപ്പെടുന്ന ചീരയുടെ പ്രത്യേകത ഇതിന്റെ ജനിതക കോഡ് പൂര്*ണമായും കണ്ടെത്തിയിട്ടുണ്ടെന്നതാണ്. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ലാത്ത പ്രദേശങ്ങളില്‍* സസ്യങ്ങളെ വളര്*ത്താന്* ശ്രമിച്ചാല്‍* അതിന്റെ ജനിതകഘടനക്ക് മാറ്റം വരുമെന്ന ആശങ്ക ശാസ്ത്രത്തിനുണ്ട്. ചന്ദ്രനില്‍* വളര്*ത്തുന്ന ചീരയുടെ ഡിഎന്‍*എ പരിശോധന വഴി ജനിതക മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനാവും.
പ്രത്യേകം വേരുകളോ തണ്ടോ ഇല്ലാത്ത പായലാണ് ചന്ദ്രനിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയെളുപ്പം ഭൂമിയിലെ ജലാശയങ്ങളില്‍* പടര്*ന്നു പിടിക്കുന്നവയാണിവ. പരിമിതമായ സാഹചര്യങ്ങളിലും ഈ പായലുകള്‍*ക്ക് ചന്ദ്രനില്‍* വളരാനാവുമോ എന്നതാണ് പരീക്ഷണം. ഭൂമിയില്‍* പൊതുവേ ഇത്തരം പായലുകളെ കളകളായിട്ടാണ് കരുതുന്നതെങ്കില്‍* ചന്ദ്രനിലെത്തിയാല്‍* ഇവ മാംസ്യത്തിന്റേയും ഓക്*സിജന്റേയും ഉറവിടമായി മാറും. ചന്ദ്രനിലെ ബ്രാസിക്ക കൃഷി വിജയിച്ചാല്‍* സഞ്ചാരികള്‍*ക്ക് ഭക്ഷണത്തില്‍* പോഷണത്തിന്റെ കുറവുമുണ്ടാവില്ല.
ആദ്യമായല്ല ബഹിരാകാശത്ത് ചെടി വളര്*ത്തുന്നത്. എന്നാല്‍* ചന്ദ്രനില്‍* സസ്യങ്ങള്‍* വളര്*ത്തിയെടുക്കാനുള്ള പരീക്ഷണം നാസ നടത്തുന്ന ആദ്യമായാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍* മുള്ളങ്കി മുതല്‍* സൂര്യകാന്തി പൂക്കള്‍* വരെ ശാസ്ത്രജ്ഞര്‍* വളര്*ത്തിയിട്ടുണ്ട്. 2019ല്‍* ചൈനീസ് ബഹിരാകാശ ഏജന്*സിയുടെ ചാങ് ഇ 4 ദൗത്യത്തിനിടെ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പരുത്തി ഇനത്തില്‍* പെട്ട വിത്തുകള്‍* മുളപ്പിച്ചെടുക്കുന്നതില്‍* വിജയിച്ചിരുന്നു. എന്നാല്‍* അന്ന് ചെടി വളര്*ത്താനുള്ള ചേംബറിന്റെ തെര്*മല്* കണ്*ട്രോള്‍* സംവിധാനത്തിനുണ്ടായ കുഴപ്പം അപ്രതീക്ഷിത തിരിച്ചടിയാവുകയും പരീക്ഷണം ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ടി വരികയുമായിരുന്നു.
Last edited by BangaloreaN; 04-18-2024 at 09:56 AM.
-
04-19-2024, 02:43 PM
#1324
പച്ച മാത്രമല്ല പര്*പ്പിളും അന്യഗ്രഹ ജീവന്റെ ലക്ഷണമാവാം - വഴിത്തിരിവായി പുതിയ പഠനം
സാധാരണ പച്ച നിറത്തെയാണ് ഭൂമിയിലെ ജീവന്റെ ലക്ഷണമായി കണക്കാക്കുന്നത്. ആല്*ഗകള്* മുതല്‍* വലിയ സെക്കോയ മരങ്ങള്‍* വരെ ഭൂമിയിലെ ഹരിതാഭയുടെ ഭാഗമാണ്. ആ ഹരിതാഭയെ ആശ്രയിച്ചാണ് ഭൂമിയിലെ മറ്റ് ജീവജാലങ്ങളെല്ലാം നിലകൊള്ളുന്നത്. അന്യഗ്രഹ ജീവന്* തേടുന്നതിലും പച്ച നിറത്തിന്റെ സാന്നിധ്യം തിരയാറുണ്ട്. എന്നാല്‍* പച്ചനിറം മാത്രമല്ല പര്*പ്പിളും ജീവനുള്ളതിന്റെ ലക്ഷണമാവാം എന്ന സൂചനയാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്നത്. അതായത് ഭൂമിയിലെ പ്രകൃതിയില്‍* പച്ചനിറം എവിടെയെല്ലാമുണ്ടോ, സമാനമായി മറ്റൊരു ഗ്രഹത്തില്‍* പര്*പ്പിള്‍* ആയിരിക്കാം ആ സ്ഥാനത്ത് എന്നാണ് പഠനം പറയുന്നത്.
പച്ചനിറത്തിലുള്ള ക്ലോറോഫിലിന്റെ സഹായത്തോടെ ഓക്*സിജന്* ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ഭൂമിയിലെ പല സസ്യങ്ങള്‍*ക്കും ജീവരൂപങ്ങള്‍*ക്കും പച്ചനിറം കൈവരാന്‍* കാരണം. എന്നാല്‍* മറ്റൊരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന മറ്റൊരു ഗ്രഹത്തില്‍* കാര്യങ്ങള്‍* മറ്റൊരു രീതിയിലാവാം. കാരണം ബാക്ടീരിയ പോലുള്ള ജീവജാലങ്ങള്‍*ക്ക് പ്രകാശം കുറവുള്ളതും ഓക്*സിജന്* ഇല്ലാത്തതുമായ സ്ഥലങ്ങളില്‍* ജീവിക്കാന്‍* കഴിയും.
ഭൂമിയില്‍* തന്നെ അത്തരം സ്ഥലങ്ങളുണ്ട്. അവിടെ പര്*പ്പിള്‍* നിറത്തിലുള്ള പിഗ്മെന്റുകളുടെ സഹായത്തോടെയാണ് അദൃശ്യമായ ഇന്‍*ഫ്രാറെഡ് റേഡിയേഷനില്‍* നിന്ന് ബാക്ടീരിയകള്‍* പ്രകാശ സംശ്ലേഷണം നടത്തുന്നത്. അത്തരം ബാക്ടീരിയകള്‍* ധാരാളമുള്ള ഒരു വിദൂര ഗ്രഹം ഉണ്ടെങ്കില്‍*, ജെയിംസ് വെബ്ബ് ദൂരദര്*ശിനി പോലുള്ള അത്യാധുനിക ബഹിരാകാശ ദൂരദര്*ശിനികളിലൂടെ നോക്കുമ്പോള്‍* മറ്റൊരു പ്രകാശമായിരിക്കാം ആ ഗ്രഹങ്ങള്‍* സൃഷ്ടിക്കുക.
പര്*പ്പിള്‍* നിറത്തിലുള്ള ബാക്ടീരിയകള്‍*ക്ക് പലവിധ സാഹചര്യങ്ങളെ അതിജീവിക്കാന്‍* സാധിക്കും. അക്കാരണം കൊണ്ടുതന്നെ ജീവന്റെ ആദ്യ ഘട്ടങ്ങളില്‍* നില്*ക്കുന്ന ഗ്രഹങ്ങളില്‍* അത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാവാന്‍* സാധ്യതയേറെയാണെന്ന് ഗവേഷകര്‍* പറയുന്നു.
ജെയിംസ് വെബ്ബ് ദൂരദര്*ശിനി പോലുള്ളവ പ്രകാശവര്*ഷങ്ങള്*ക്കപ്പുറമുള്ള ഗ്രഹങ്ങളിലെ പോലും ജീവസാന്നിധ്യം തേടുന്ന ദൗത്യത്തിലാണ്. ഇതുവരെയുള്ള ധാരണങ്ങളുടെ അടിസ്ഥാനത്തില്‍* ഒരുക്കിയ ചില ജീവന്റെ അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തിരച്ചില്‍*. പച്ചനിറവും അതിലൊന്ന് തന്നെ. എന്നാല്‍* പച്ച മാത്രമല്ല പര്*പ്പിളും ജീവന്റെ അടിയാളമായിരിക്കാം എന്നാണ് കാള്‍* സാഗന്‍* ഇന്‍*സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍* പറയുന്നത്.
പര്*പ്പിള്‍* സള്*ഫര്* ബാക്ടീരിയകളേയും മറ്റ് ബാക്ടീരിയകളെയും പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍*. മഞ്ഞ, ഓറഞ്ച്, തവിട്ട്, ചുവപ്പ് എന്നിവയുള്*പ്പെടെയുള്ള നിറങ്ങളിലുള്ള ബാക്ടീരിയകളെയെല്ലാം പര്*പ്പിള്‍* ബാക്ടീരിയകള്‍* എന്നാണ് ശാസ്ത്രജ്ഞര്‍* വിളിക്കാറ്. ഊര്*ജം കുറഞ്ഞ ഇന്‍*ഫ്രാറെഡ് പ്രകാശത്തില്‍* നിന്നുള്ള ഊര്*ജ്ജം പ്രകാശസംശ്ലേഷണം ചെയ്ത് ജീവിക്കാന്‍* ഈ ബാക്ടീരിയകള്‍*ക്ക് സാധിക്കുന്നു. ചുവന്ന കുള്ളന്‍* നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളില്‍* ഇത്തരം ജീവന്റെ സാധ്യതയുണ്ട്.
-
04-22-2024, 03:27 PM
#1325
-
04-22-2024, 07:11 PM
#1326
പ്ലാസ്റ്റിക്കുമായി മല്ലിടുന്ന ഭൂമി, മറ്റൊരു ഭൗമദിനമവസാനിക്കുമ്പോൾ | Earth Day 2024
വര്*ഷംതോറും ദശലക്ഷക്കണക്കിന് ടണ്‍* പ്ലാസ്റ്റിക്കുകളാണ് ഭൂമിയിലും സമുദ്രങ്ങളിലുമായി കുമിഞ്ഞുകൂടുന്നത്. ഇത് ഭൂമിയിലെ ഓരോ ജീവനുതന്നെയും ഭൂമിക്കും ഭീഷണിയാണ്..
ഭൂമി ഒരു വലിയ യുദ്ധത്തിലാണ്. കര മുതല്‍* കടല്‍* വരെ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുമായി. ഭൂമിക്ക് ആകെയും അതിലെ ജീവജാലങ്ങള്‍*ക്കും വലിയ വിപത്താണ് പ്ലാസ്റ്റിക്കുകള്‍*. ഈ സാഹചര്യത്തില്‍* ഇത്തവണത്തെ ഭൗമദിനത്തിന് (ഏപ്രില്‍* 22) ഏറെ പ്രസക്തിയുണ്ട്. പ്ലാനറ്റ് vs പ്ലാസ്റ്റിക്ക്*സ് എന്നതാണ് ഈ ഭൗമദിനത്തിന്റെ പ്രമേയം.
എന്തിന് ഭൗമദിനം?
1970 ഏപ്രില്‍* 22-നാണ് ആദ്യമായി ഭൗമദിനം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരല്‍*ചൂണ്ടുന്നത്. ഭൂമിയെ പാരിസ്ഥിതികമായ ഭീഷണികളില്ലാതെ സുരക്ഷിതമായി നിലനിര്*ത്തുകയെന്നതാണ് ഭൗമദിനത്തിന്റെ ലക്ഷ്യം. ഭൗമദിനത്തിന്റെ തുടക്കം മുതല്‍* തന്നെ ആഗോളതലത്തില്‍* വലിയ പരിപാടികളും പ്രവര്*ത്തനങ്ങളുമായി ബന്ധപ്പെട്ടു നടന്നുവെന്നതും ശുഭസൂചനയാണ്. ഈ ദിനത്തില്‍* മരങ്ങള്‍* നട്ടും മാലിന്യങ്ങള്‍* നീക്കിയും നിരവധി പേരാണ് ഭൗമദിനത്തില്‍* ഭൂമിയുടെ പോരാളികളാകുന്നത്. പരിസ്ഥിതിസംരക്ഷണമടക്കമുള്ള വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന നിരവധി സംഘടനകൾ ഭൗമദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ആഗോളതലത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
ഗ്ലോബല്‍* റിസ്*ക്* റിപ്പോര്*ട്ട് 2024
വേള്*ഡ് എക്*ണോമിക് ഫോറത്തിന്റെ 2024-ലെ ഗ്ലോബല്‍* റിസ്*ക്*സ് റിപ്പോര്*ട്ട് (Global Risks Report 2024) അടുത്ത പത്തുവര്*ഷത്തിനുള്ളില്* മനുഷ്യരാശി നേരിടേണ്ടിവന്നേക്കാവുന്ന ആദ്യ പത്തുവെല്ലുവിളികളുടെ പകുതിയും പാരിസ്ഥിതികമായ പ്രശ്*നങ്ങള്‍* മൂലമാണെന്ന് കണ്ടെത്തി. ആവാസവ്യവസ്ഥാ നാശം, ജൈവവൈവിധ്യശോഷണം, പ്രതികൂല കാലാവസ്ഥാ സംഭവങ്ങള്‍* എന്നിവയും ഇതില്‍* ഉള്*പ്പെടുന്നു. കാലാവസ്ഥാ പ്രതിസന്ധിയുമായി പടപൊരുതുന്നതില്‍* പ്രകൃതിക്കുള്ള പങ്ക് പ്രധാനമാണ്. മനുഷ്യപ്രേരിതമായ കാര്‍*ബണ്‍* ഡയോക്*സൈഡ് ബഹിര്‍*ഗമനങ്ങളുടെ 54 ശതമാനവും വലിച്ചെടുത്ത് ആഗോള താപത്തിന്റെ വേഗത കുറയ്ക്കാന്‍* കഴിഞ്ഞ പത്തുവര്*ഷത്തിനുള്ളില്* ഭൂമിക്ക് കഴിഞ്ഞു. അതേസമയം മുന്‍*പുണ്ടായിട്ടില്ലാത്ത തരത്തില്‍* നമ്മള്*ക്ക് ജീവജാലങ്ങള്‍*, സമുദ്ര ജീവിവര്‍*ഗങ്ങള്‍*, സസ്യങ്ങള്‍* എന്നിവയെ നഷ്ടമായികൊണ്ടിരിക്കുകയാണ്.
2024-ലെ ഭൗമദിനത്തോടനുബന്ധിച്ച് ചെന്നൈയില്‍* എര്*ത്ത്*ഡേ.ഓര്*ഗ സംഘടിപ്പിച്ച് സ്*പെഷ്യന്* ബീച്ച് ക്ലീനപ്പ് |
എര്*ത്ത്*ഡേ.ഓര്*ഗ്
1970- ഏപ്രില്‍* 22 ഭൗമദിനത്തിലാണ് ഗ്ലോബല്‍* എന്‍*വയോണ്*മെന്റ് എന്‍*ജിഒയായ എര്*ത്ത്*ഡേ.ഓര്*ഗ് പിറവികൊള്ളുന്നത്. 54 വര്*ഷങ്ങള്*ക്കുശേഷം 190-ഓളം രാജ്യങ്ങളിലായുള്ള ഒന്നരലക്ഷത്തിലധികം സംഘടനകളുമായി ചേര്*ന്ന് പരിസ്ഥിതി സംബന്ധമായ പ്രവര്*ത്തനങ്ങളില്* വലിയൊരു സ്ഥാനമുറപ്പിക്കാൻ എര്*ത്ത്*ഡേ.ഓര്*ഗിന് കഴിഞ്ഞു.2018-ല്‍* ജുഹു ബീച്ചില്‍* സേവ് ദി ബീച്ച് ക്യാംപയിന്റെ ഭാഗമായി, Anheuser-Busch InBev-ന്റെയും സഹകരണത്തോടെ, 16,768 വോളണ്ടിയര്‍*മാരുടെ സഹായത്തോടെ ടണ്‍* കണക്കിന് പ്ലാസ്റ്റിക്കുകളാണ് നീക്കം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി ബോളിവുഡ് താരങ്ങള്‍* എന്നിവരുടെ പ്രശംസയും ഇതിന് സംഘടനയ്ക്ക് ലഭിച്ചു. 2022-ല്‍* Eicher Group Foundation-ന്റെ കൂടി സഹകരണത്തോടെ ഇന്ത്യ ഒട്ടാകെയുള്ള നിരവധി പ്രദേശങ്ങളില്‍*നിന്ന് 22,300 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശുചീകരണത്തിലൂടെ ശേഖരിച്ചത്. രാജ്യതലസ്ഥാനമായ ഡല്*ഹിയില്* മേയര്‍* ഓഫീസുമായി സഹകരിച്ച് ഡല്*ഹിയില്* പ്ലാസ്റ്റിക് മാലിന്യമൊഴിവാക്കുന്നതിനായുള്ള ബോധവത്കരണ, പ്ലാസ്റ്റിക് ബദല്‍* എന്നിവയും എര്*ത്ത്*ഡേ.ഓര്*ഗിന്റെ പ്രധാന പ്രവര്*ത്തനങ്ങളിലൊന്നാണ്. ഡല്*ഹി മുനിസിപ്പല്‍* കോര്‍*പ്പറേഷന്* പരിസരങ്ങളിലെ മാര്‍*ക്കറ്റുകളില്* പരിസ്ഥിതി സൗഹാര്*ദമായ ക്ലോത്ത് ബാഗുകളും ലഭ്യമാക്കി. രാജ്യത്ത് ഒരുനഗരപ്രദേശത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതും ഡല്*ഹിയിലാണെന്നാണ് കണക്കുകള്‍*. എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് ഉത്പാദനം 2040- ഓടെ 60 ശതമാനമായി കുറയ്ക്കുകയെന്നതും എര്*ത്ത്*ഡേ.ഓര്*ഗിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ഗ്ലോബല്‍* സെല്‍*ഫിയുമായി നാസ
ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ആദ്യചിത്രങ്ങള്‍*ക്ക് അവകാശികള്‍* നാസയിലെ ബഹിരാകാശ സഞ്ചാരികളാണ്. നാസയുടെ ഉപഗ്രഹങ്ങളും നിലവില്‍* ഭൂമിയുടെ ചിത്രങ്ങള്‍* പകര്*ത്തുന്നു. 2024-ലെ ഭൗമദിനത്തില്‍* ഒരു ഗ്ലോബല്‍*സെല്‍*ഫിയുമായി എത്തുകയാണ് നാസ. മലനിരകള്‍*, പുഴകള്‍*, നദി, ആകാശം എന്നിവയുടെ പശ്ചാത്തലത്തില്‍* നിങ്ങളെടുത്ത ഒരു സെല്‍*ഫി സാമൂഹികമാധ്യമങ്ങളില്‍* ഗ്ലോബല്‍*സെല്‍*ഫി എന്ന ഹാഷ്ടാഗില്* (#GlobalSelfie) പങ്കുവെയ്ക്കുകയാണ് വേണ്ടത്.
ആവാസവ്യവസ്ഥ സംരക്ഷണം-യു.എന്‍*.ഇ.പി
ഭൗമദിനത്തില്‍* ഭൂമിയെ സംരക്ഷിക്കാന്‍* നമ്മള്* ഓരോത്തരും ചെയ്യേണ്ടതായ കാര്യങ്ങളാണ് യു.എന്‍*.ഇ.പി (യുണൈറ്റ്ഡ് നേഷന്‍*സ് എന്‍*വയോണ്*മെന്റ് പ്രോഗ്രാം) വിശദീകരിക്കുന്നത്. 2000-മുതല്‍* വരള്*ച്ചാസംഭവങ്ങളുടെ ദൈര്*ഘ്യത്തിലും എണ്ണത്തിലുമുണ്ടായത് 29% വര്*ധനവാണ്. ആഗോള തലത്തില്‍* തന്നെ ഈ പ്രശ്*നങ്ങള്‍*ക്ക് പരിഹാരം കാണേണ്ടത് അതിപ്രധാനമാണ്. മലനിരകള്‍*, സമുദ്രം, നദികളും പുഴകളും, കൃഷിക്ക് അനുയോജ്യമായ ഭൂപ്രദേശം, വനങ്ങള്‍* തുടങ്ങിയ ആവാസവ്യവസ്ഥകളും സംരക്ഷണത്തില്‍* അതീവപ്രാധാന്യം അര്*ഹിക്കുന്നു. കാലാവസ്ഥാ മാറ്റത്തിന് എതിരേ ശബ്ദമുയര്*ത്താന്* യു.എന്‍*.ഇ.പിയുടെ 'ആക്ട് നൗ; സ്പീക്ക് അപ്പ്' എന്ന ക്യാംപയിനുമുണ്ട്. ഇതില്‍* പൗരന്മാര്*ക്ക് ഗവണ്*മെന്റുകളോടും വിവിധ ബിസിനസ് സ്ഥാപനങ്ങളോടും ആഗോള താപവര്*ധനവ് 1.5 ഡിഗ്രി സെല്‍*ഷ്യസിനുള്ളില്* പരിമിതപ്പെടുത്തുന്നതിന് ആഹ്വാനം ചെയ്യാം.
കളിപ്പാട്ടങ്ങളില്‍* പോലും ഇന്ന് പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളോടുള്ള പ്രിയം ഭൂമിക്ക് തന്നെ ദോഷമാണ്. ഇത്തരം പ്ലാസ്റ്റിക്കുകള്‍* ആയിരത്തിലേറെ വര്*ഷമെടുത്ത് മാത്രമേ മണ്ണിൽ ദ്രവിക്കൂ (Degrade). നിലവില്‍* പ്രതിവര്*ഷം ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ മൂന്നില്‍* രണ്ടും മാലിന്യമായി പുറന്തള്ളപ്പെടുന്നു. ആഗോള ജനസംഖ്യയുടെ വലിയൊരു വിഭാഗവും വായുമലിനീകരണം നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍* നല്*കുന്ന സൂചന. വായുമലിനീകരണം ആരോഗ്യത്തെ തന്നെ നശിപ്പിക്കാന്‍* കെല്*പ്പുള്ളതാണ്. ഭൗമദിനത്തില്‍* മരം നട്ടുമൊക്കെയായി ഭൂമിക്ക് തണല്‍* നാം വിരിക്കാറുണ്ട്. എന്നാല്‍* തെറ്റായ മരം ഉചിതമല്ലാത്ത സ്ഥലത്ത് നടുന്നത് ജൈവവൈവിധ്യത്തിന് തന്നെ ദോഷം ചെയ്യും.
-
04-23-2024, 09:37 AM
#1327
നെല്ലിയാമ്പതി മലനിരകളിൽ സ്റ്റെല്ലേറിയ വർഗത്തിൽപ്പെട്ട പുതിയ സസ്യം
ജനിതകശാസ്ത്രജ്ഞയായ ബാർബറ മാക്ലിന്റോക്കിന്റെ പേരിട്ടു
പാലക്കാട് : നെല്ലിയാമ്പതി മലനിരകളിൽ സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വർഗത്തിൽപ്പെട്ട പുതിയ ഇനം സസ്യം ഗവേഷകർ കണ്ടെത്തി. സ്റ്റെല്ലേറിയ മീഡിയ എന്ന സസ്യവിഭാഗത്തിലുൾപ്പെടുന്നതാണിത്. എങ്കിലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങൾ, വിദളങ്ങൾ, ദളങ്ങൾ, പൂമ്പൊടിരൂപങ്ങൾ, വിത്ത്, ഉപരിതലഘടന എന്നിവയിൽനിന്ന് പുതിയ സസ്യം വ്യത്യസ്തമാണ്.
ജനിതകശാസ്ത്രജ്ഞയായ ബാർബറ മാക്ലിന്റോക്കിന്റെ ബഹുമാനാർത്ഥം പുതിയ ഇനത്തിന് സ്റ്റെല്ലേറിയ മക്ലിന്റോക്കിയേ എന്ന് പേരിട്ടു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules