Page 133 of 133 FirstFirst ... 3383123131132133
Results 1,321 to 1,323 of 1323

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #1321
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default


    സമുദ്രത്തിന്റെ അടിത്തട്ടില്* കുമിഞ്ഞുകൂടുന്നത് 1.1 കോടി ടണ്* പ്ലാസ്റ്റിക്ക് മാലിന്യം - പഠനം

    കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്




    മുദ്രങ്ങളില്* പ്ലാസ്റ്റിക്ക് മാലിന്യങ്ങള്* എപ്പോഴും ചൂടേറിയ ചര്*ച്ചയാണ്. ഈ മാലിന്യങ്ങളുടെ എത്ര പങ്കാകും അടിത്തട്ടിലെത്തുക? 30 ലക്ഷം ടണ്* മുതല്* 1.1 കോടി ടണ്* വരെ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രത്തിന്റെ അടിത്തട്ടിലടിയുന്നതെന്നാണ് പുതിയ പഠനം കണക്കാക്കുന്നത്. ഓസ്*ട്രേലിയയിലെ നാഷണല്* സയന്*സ് ഏജന്*സിയായ സിഎസ്*ഐആര്*ഒ (കോമണ്*വെല്*ത്ത് സയന്റിഫിക് ആന്*ഡ് ഇന്*ഡസ്ട്രിയല്* റിസര്*ച്ച് ഓര്*ഗനൈസേഷന്*), കാനഡയിലെ യൂണിവേഴ്*സിറ്റി ഓഫ് ടൊറന്റോ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.


    "സമുദ്രോപരിതലത്തിലുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ നൂറ് മടങ്ങ് അളവിലുള്ള മാലിന്യം അടിത്തട്ടിലുണ്ടായേക്കാമെന്നാണ് കരുതുന്നത്", ഗവേഷണത്തിന് നേതൃത്വം നല്*കിയവര്* പറയുന്നു.

    എല്ലാ നിമിഷവും ഒരു ഗാര്*ബേജ് ട്രക്കിന്റെയത്ര വരുന്ന മാലിന്യമാണ് കടലിലെത്തുന്നതെന്ന് വേൾഡ് എക്കണോമിക് ഫോറം മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങള്*ക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം 2040- ഓടെ ഇരട്ടിയാകുമെന്നാണ് വിവിധ പഠനങ്ങൾ നൽകുന്ന സൂചന. സമുദ്രോപരിതലത്തിലെത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കുമെത്തുന്നത്. മാലിന്യങ്ങള്* സമുദ്രത്തിലെത്തുന്നത് തടഞ്ഞാല്* മാലിന്യ തോത് തീര്*ച്ചയായും കുറയ്ക്കുന്നതിലൂടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

    റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്* (ROV) പോലുള്ള ഉപകരണങ്ങള്* ശേഖരിച്ച വിവരങ്ങള്* അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്*ട്ട് തയ്യാറാക്കിയിരിക്കുന്നത്. സിഎസ്*ഐആര്*ഒയുടെ തന്നെ എന്*ഡിങ് പ്ലാസ്റ്റിക്ക് വേസ്റ്റ് മിഷന്* എന്ന പദ്ധതിയുടെ ഭാഗം കൂടിയായിരുന്നു ഗവേഷണം. കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

  2. #1322
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    കടലിൽ ചൂടേറുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കും, അതിജീവനത്തിനും തടസ്സമെന്ന് പഠനം



    കോമൺ ഒക്ടോപസ് |

    ഗോളതാപനത്തെ തുടര്*ന്ന് സമുദ്രോപരിതലത്തില്* താപനില ഉയരുന്നത് നീരാളികളെയും ബാധിക്കുന്നതായി പഠനം. സമുദ്രോപരിതലത്തില്* താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുമെന്നും അതുവഴി അവയുടെ അതിജീവന ശേഷി കുറയുമെന്നുമാണ് പഠനം പറയുന്നത്. നീരാളികളുടെ നിലനില്*പ്പ് ഭീഷണി ചൂണ്ടിക്കാട്ടുന്ന റിപ്പോര്*ട്ട് ഗ്ലോബല്* ചേഞ്ച് ബയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


    നീരാളിയുടെ തലച്ചോറിന്റെ 70 ശതമാനവും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രവര്*ത്തനങ്ങള്*ക്കാണ് വിനിയോഗിക്കുന്നത്. പരസ്പരമുള്ളആശയവിനിമയം, വേട്ടക്കാര്*, ഇര എന്നിവയെ തിരിച്ചറിയാനുമെല്ലാം സഹായിക്കുന്നത് കണ്ണാണ്. അതിനാൽ തന്നെ താപനില ഉയരുന്നതു മൂലമുള്ള കാഴ്ച്ചക്കുറവ് ഇവയുടെ അതിജീവനത്തിന് വെല്ലുവിളി ഉയർത്തും.





    വ്യത്യസ്ത താപനിലയിൽ ജീവിക്കുന്ന നീരാളികളിൽ അതിജീവനതോത് വ്യത്യസ്ത രീതിയിലാണെന്നും പഠനം കണ്ടെത്തി. താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നുവെന്നും ഗര്*ഭിണികളായ നീരാളികളും അവയുടെ കുഞ്ഞുങ്ങളും കടുത്ത താപനിലയില്* ചത്തൊടുങ്ങുന്നതും ഗവേഷകരുടെ ശ്രദ്ധയില്*പ്പെട്ടിട്ടുണ്ട്.

    നീരാളികളുടെ മുട്ടകളെയും അവയുടെ അമ്മ നീരാളികളെയും 19 ഡിഗ്രി സെല്*ഷ്യസ്, 22 ഡിഗ്രി സെല്*ഷ്യസ്, 25 ഡിഗ്രി എന്നിങ്ങനെ വ്യത്യസ്ത താപനിലകളിൽ ക്രമീകരിച്ച് പഠിച്ചു. ചൂട് കൂടുന്നതിന് അനുസരിച്ച് കാഴ്ചശക്തിയെ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം നീരാളികളുടെ ശരീരത്തിൽ കുറയുന്നതായും പഠന സംഘം കണ്ടെത്തി. 2100 ആവുമ്പോൾ സമുദ്രത്തിന് 25 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടാവുമെന്നാണ് പ്രചവചനം. 25 ഡിഗ്രി സെല്*ഷ്യസില്* കാഴ്ചശക്തിക്ക് ഗുണകരമാകുന്ന കുറഞ്ഞ പ്രോട്ടീനുകള്* മാത്രമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 25 ഡിഗ്രി സെല്*ഷ്യസിൽ മുട്ടകളില്* ഭൂരിഭാഗവും വിരിഞ്ഞില്ല. മുട്ട അതിന്റെ വളര്*ച്ചയുടെ ആദ്യ ഘട്ടത്തിലായിരിക്കുമ്പോള്* തന്നെ അമ്മ നീരാളി മരിച്ചതാണ് ഒരുപരിധി വരെ ഇതിന് കാരണമെന്നും ഗവേഷകര്* പറയുന്നു. "2100-ഓടെ പഠനത്തില്* ചൂണ്ടിക്കാട്ടുന്നത് പോലെയുള്ള സംഭവവികാസങ്ങളുണ്ടാക്കുമോയെന്നത് ഉറപ്പില്ല, എന്നാല്* ആഗോള താപനം തീര്*ച്ചയായും നീരാളികള്*ക്ക് വെല്ലുവിളി തന്നെയാണ്", ഗവേഷകര്* വിശദീകരിക്കുന്നു.

    മൂന്നോ അല്ലെങ്കിൽ അത്ര തന്നെയോയുള്ള ഡി​ഗ്രി സെൽഷ്യസ് വർധനവ് പോലും ഈ ജീവികളുടെ നാശത്തിന് കാരണമാകുമെന്നാണ് പഠനത്തിന്റെ സഹരചയിതാവ് പ്രതികരിച്ചത്.


  3. #1323
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    കാബേജും ചീരയും പായലും;കൃഷിക്കിറങ്ങുകയാണ് നാസ, അതും അമ്പിളിമാമനിൽ!


    നട്ടു നനച്ചു വളര്*ത്തിയവര്*ക്കറിയാം ഒരു ചെടി വളര്*ത്തിയെടുക്കാനുള്ള പെടാപ്പാടുകള്*. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്* കൃഷിക്കിറങ്ങുകയാണ് നാസ. ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്* വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്* കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ കൂട്ടിയിട്ടുണ്ടാവും. ആദ്യഘട്ടത്തില്* പായലും കാബേജ് ഇനത്തില്* പെട്ട ബ്രാസിക്കയും പായലും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്*ഹൗസുകളില്* വളര്*ത്താന്* ശ്രമിക്കുക.
    അങ്ങനെ അതും വന്നു! എഐ സുന്ദരിയെ നിർമിച്ചാൽ 4 ലക്ഷം രൂപയോളം സമ്മാനം
    2026ല്* സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്ന ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിലെ പ്രധാനപ്പെട്ട മൂന്നു പരീക്ഷണങ്ങളിലൊന്നായിരിക്കും ചന്ദ്രനിലെ ചെടിവളര്*ത്തല്*. ലൂണാര്* എഫക്ട്*സ് ഓണ്* അഗ്രികള്*ച്ചുറല്* ഫ്*ളോറ അഥവാ LEAF എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്*കിയിരിക്കുന്ന പേര്. ഭാവിയിലെ ചൊവ്വാ ദൗത്യം അടക്കമുള്ള അന്യഗ്രഹ ദൗത്യങ്ങള്*ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന വിവരങ്ങള്* നാസയുടെ ലീഫ് പരീക്ഷണം വഴി ലഭിച്ചേക്കും.
    Photo: NASA
    Photo: NASA
    കൊളറാഡോ ആസ്ഥാനമായുള്ള സ്*പേസ് ലാബ് ടെക്*നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്* ചന്ദ്രനിലെ സാഹചര്യത്തില്* എങ്ങനെയാണ് പ്രതികരിക്കുന്നതെന്നായിരിക്കും പരീക്ഷിക്കുക. ചെറിയ ഗ്രോത്ത് ചേംബറുകളിലായിട്ടായിരിക്കും ഓരോ ചെടിയും വളര്*ത്തിയെടുക്കാന്* ശ്രമിക്കുക. വളര്*ച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്യും.
    ഏറ്റവും കുറഞ്ഞ വിലയുള്ള ഐഫോണും ഇനി സൂപ്പർ ആകും! എസ്ഇ4 വിശേഷങ്ങള്* അറിയാം
    സൂര്യനില്* നിന്നുള്ള അമിത റേഡിയേഷനും സൂര്യപ്രകാശവും പൊടിയും മറ്റും തടഞ്ഞ് വളര്*ച്ചക്ക് അനുകൂലസാഹചര്യങ്ങളൊരുക്കുകയാണ് ഈ ഗ്രോത്ത് ചേംബറുകളുടെ ലക്ഷ്യം. നിരവധി കാര്യങ്ങള്* പരിഗണിച്ചാണ് ലീഫ് പരീക്ഷണത്തിനായി മൂന്നു ചെടികള്* ശാസ്ത്രജ്ഞര്* തെരഞ്ഞെടുത്തത്. ആശാളി എന്നറിയപ്പെടുന്ന ചീരയുടെ പ്രത്യേകത ഇതിന്റെ ജനിതക കോഡ് പൂര്*ണമായും കണ്ടെത്തിയിട്ടുണ്ടെന്നതാണ്. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ലാത്ത പ്രദേശങ്ങളില്* സസ്യങ്ങളെ വളര്*ത്താന്* ശ്രമിച്ചാല്* അതിന്റെ ജനിതകഘടനക്ക് മാറ്റം വരുമെന്ന ആശങ്ക ശാസ്ത്രത്തിനുണ്ട്. ചന്ദ്രനില്* വളര്*ത്തുന്ന ചീരയുടെ ഡിഎന്*എ പരിശോധന വഴി ജനിതക മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനാവും.
    ADVERTISEMENT
    പ്രത്യേകം വേരുകളോ തണ്ടോ ഇല്ലാത്ത പായലാണ് ചന്ദ്രനിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയെളുപ്പം ഭൂമിയിലെ ജലാശയങ്ങളില്* പടര്*ന്നു പിടിക്കുന്നവയാണിവ. പരിമിതമായ സാഹചര്യങ്ങളിലും ഈ പായലുകള്*ക്ക് ചന്ദ്രനില്* വളരാനാവുമോ എന്നതാണ് പരീക്ഷണം. ഭൂമിയില്* പൊതുവേ ഇത്തരം പായലുകളെ കളകളായിട്ടാണ് കരുതുന്നതെങ്കില്* ചന്ദ്രനിലെത്തിയാല്* ഇവ മാംസ്യത്തിന്റേയും ഓക്*സിജന്റേയും ഉറവിടമായി മാറും. ചന്ദ്രനിലെ ബ്രാസിക്ക കൃഷി വിജയിച്ചാല്* സഞ്ചാരികള്*ക്ക് ഭക്ഷണത്തില്* പോഷണത്തിന്റെ കുറവുമുണ്ടാവില്ല.
    Photo: NASA
    Photo: NASA
    ആദ്യമായല്ല ബഹിരാകാശത്ത് ചെടി വളര്*ത്തുന്നത്. എന്നാല്* ചന്ദ്രനില്* സസ്യങ്ങള്* വളര്*ത്തിയെടുക്കാനുള്ള പരീക്ഷണം നാസ നടത്തുന്ന ആദ്യമായാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്* മുള്ളങ്കി മുതല്* സൂര്യകാന്തി പൂക്കള്* വരെ ശാസ്ത്രജ്ഞര്* വളര്*ത്തിയിട്ടുണ്ട്. 2019ല്* ചൈനീസ് ബഹിരാകാശ ഏജന്*സിയുടെ ചാങ് ഇ 4 ദൗത്യത്തിനിടെ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പരുത്തി ഇനത്തില്* പെട്ട വിത്തുകള്* മുളപ്പിച്ചെടുക്കുന്നതില്* വിജയിച്ചിരുന്നു. എന്നാല്* അന്ന് ചെടി വളര്*ത്താനുള്ള ചേംബറിന്റെ തെര്*മല്* കണ്*ട്രോള്* സംവിധാനത്തിനുണ്ടായ കുഴപ്പം അപ്രതീക്ഷിത തിരിച്ചടിയാവുകയും പരീക്ഷണം ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ടി വരികയുമായിരുന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •