Page 83 of 131 FirstFirst ... 3373818283848593 ... LastLast
Results 821 to 830 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #821
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    കൊക്കുകളെ സംരക്ഷിച്ച് സ്ത്രീശക്തിയുടെ വിജയം




    വയല്* നായ്ക്കന്* കൊക്കുകള്* |
    ദുശ്ശകുനങ്ങളുടെ പക്ഷിയാണിത്. നിങ്ങള്* എന്തിന് ഈ പക്ഷിയെ സ്നേഹിക്കുന്നു? ഈ പക്ഷി പ്ലേഗ് പരത്തും.
    ഗ്രാമത്തില്* കൂടുകൂട്ടിയ വലിയ കൊക്കുകളെ തുരത്താന്* നാട്ടുകാര്* സംഘടിച്ച് പക്ഷിയുടെ കൂടുള്ള വലിയ മരം വെട്ടി വീഴ്ത്തി. വയല്* നായ്ക്കന്* കൊക്കുകള്* പരിഭ്രാന്തരായി പറന്നകന്നു. ചില മുട്ടകള്* നിലത്ത് വീണ് പൊട്ടി. കുഞ്ഞുങ്ങളെ നിലത്തുനിന്ന് കയ്യിലെടുത്ത് ദുഃഖിച്ചുനിന്ന യുവതിയെ നാട്ടുകാര്* കൂട്ടമായി പരിഹസിച്ചു.
    അസം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്*നിന്ന് അകലെയുള്ള ദാദര, പച്ചാര എന്നീ ഗ്രാമങ്ങളിലെ വലിയ കൊക്കുകളെയാണ് ഗ്രാമീണര്* വിരട്ടിയോടിച്ചത്. നാട്ടുകാരുടെ പരിഹാസത്തില്* മനസ്സ് പതറാതെ ഈ കൊക്കുകളെ സംരക്ഷിക്കാനുള്ള ദൗത്യം ഡോ. പൂര്*ണിമ ദേവി ബര്*മന്* ഏറ്റെടുത്തു. പത്തു വര്*ഷം കഴിഞ്ഞപ്പോള്* ഗ്രാമീണര്* പൂര്*ണിമയോടൊപ്പം ചേര്*ന്നു. കൊക്കുകളെ സംരക്ഷിക്കാനുള്ള സംഘടിതശ്രമം പുതിയ ചരിത്രം എഴുതി.
    ഡോ.പൂര്*ണിമ രാഷ്ട്രപതിയില്*നിന്നു പുരസ്*കാരം സ്വീകരിക്കുന്നു | ഗ്രാമീണ സ്ത്രീകളെ സംഘടിപ്പിച്ചാണ് പ്രകൃതി സംരക്ഷണം യാഥാര്*ത്ഥ്യമാക്കിയത്. ആദ്യഘട്ടത്തിലെ എതിര്*പ്പുകളെല്ലാം വനിതാ കൂട്ടായ്മയില്* അപ്രത്യക്ഷമായി. ഇന്ന് ഈ സ്ത്രീശക്തിക്ക് അന്തര്*ദേശീയ അംഗീകാരം കിട്ടി. വംശനാശം നേരിട്ടിരുന്ന കൊക്കുകളെ പൂര്*ണമായും സംരക്ഷിക്കാന്* കഴിഞ്ഞുവെന്ന് ഡോ. പൂര്*ണിമ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
    പ്രകൃതി സംരക്ഷണത്തിനായി രൂപീകരിച്ച ആരണ്യക് എന്ന സംഘടനയില്* ആയിരത്തോളം പേര്* അംഗങ്ങളായി. സ്ത്രീശക്തിയുടെ പ്രതീകമായി അത്് മാറി. അസം ഇപ്പോള്* പല സംസ്ഥാനങ്ങളിലും വയല്* നായ്ക്കന്* എന്ന വലിയ കൊക്കുകള്* കാണപ്പെട്ടിരുന്നു. ക്രമേണ പരിസ്ഥിതി നാശത്തെതുടര്*ന്ന് കൊക്കുകളുടെ വംശം നശിച്ചു. ഇപ്പോള്* അസമില്* മാത്രമേ ഇവയുള്ളൂ. ഒരു ചെറിയ കൂട്ടം കംബോഡിയയില്* ഉണ്ട്.
    വയല്* നായ്ക്കന്* കൊക്കുകളെ സംരക്ഷിക്കുന്ന സ്ത്രീസംഘം | അസമില്* അവശേഷിക്കുന്ന ഈ കൊക്കുകളെ സംരക്ഷിക്കാനാണ് ഡോ. പൂര്*ണിമയുടെ നേതൃത്വത്തില്* സ്ത്രീകള്* മുഖ്യമായും ഒത്തുചേര്*ന്നത്. നീണ്ട പത്തു വര്*ഷങ്ങള്* കൊണ്ട് ആരണ്യക് പ്രസ്ഥാനത്തിന് ശക്തി കിട്ടി. ഗ്രാമങ്ങളിലുള്ള അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്* വിജയിച്ചുവെന്ന് അഭിമാനത്തോടെ ഡോ. പൂര്*ണിമ പറയുന്നു.
    പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗ്രീന്* ഓസ്*കാര്* പുരസ്*കാരം എന്നറിയപ്പെടുന്ന വിറ്റ് ലി അവാര്*ഡ് ബ്രിട്ടനില്*നിന്ന് ആരണ്യകിന് ലഭിച്ചു. കൂടാതെ സ്ത്രീശാക്തീകരണത്തിന് നല്*കുന്ന ഉന്നത ബഹുമതിയായ നാരി പുരസ്*കാര്* കേന്ദ്ര സര്*ക്കാറില്*നിന്നും ഡോ. പൂര്*ണിമയ്ക്ക് ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദില്*നിന്നു പുരസ്*കാരം ഡോ. പൂര്*ണിമ ഏറ്റുവാങ്ങി.
    വയല്* നായ്ക്കന്* കൊക്കുകളെ സംരക്ഷിക്കുന്ന സ്ത്രീസംഘം | 2007-ല്* ഗുവാഹത്തി യൂണിവേഴ്സിറ്റിയില്* പി.എച്ച്ഡി. പഠനത്തിന് ചേര്*ന്ന പൂര്*ണിമയുടെ ഗവേഷണ പദ്ധതി ഇടയ്ക്ക് വെച്ച് തടസ്സപ്പെട്ടു. കൊക്കുകളെ സംരക്ഷിക്കാനുള്ള പ്രസ്ഥാനം രൂപീകരിക്കുകയായിരുന്നു അന്ന്. തുടക്കത്തില്* എതിര്*പ്പുകള്* നേരിട്ടതിനാല്* പ്രകൃതിസ്നേഹികളെ സംഘടിപ്പിക്കാന്* സമയം വേണ്ടി വന്നു. ഒടുവില്* ജനങ്ങളെ ബോധവത്കരിച്ച് അവരുടെ മനസ്സ് മാറ്റാന്* കൂടുതല്* സമയം ചെലവഴിക്കേണ്ടി വന്നു. മുടങ്ങിക്കിടന്ന ഗവേഷണം പൂര്*ത്തിയാക്കാന്* കഴിഞ്ഞപ്പോള്* പൂര്*ണിമക്ക് പി.എച്ച്ഡി. ബിരുദം ലഭിച്ചു.
    തിരിഞ്ഞുനോക്കുമ്പോള്* വലിയൊരു വിജയത്തിന്റെ കഥയാണ് പറയാനുള്ളതെന്ന് ഡോ. പൂര്*ണിമ പറഞ്ഞു. കൊക്കുകള്* സംരക്ഷിക്കപ്പെടുന്നതിനാല്* അവയുടെ എണ്ണം ഇന്നു കൂടിയിട്ടുണ്ട്. ഗുവാഹത്തിക്ക് സമീപമുള്ള ഗ്രാമങ്ങളില്* കൊക്ക് സംരക്ഷണം കാണാന്* ഇന്തയിലെയും വിദേശത്തെയും പ്രകൃതിസ്നേഹികള്* എത്തിക്കൊണ്ടിരിക്കുന്നത് തന്റെ പ്രസ്ഥാനത്തിന് ശക്തി പകരുന്നുവെന്ന് ഡോ. പൂര്*ണിമ പറഞ്ഞു.
    വയല്* നായ്ക്കന്* കൊക്കുളെ മുദ്രണം ചെയ്ത സാരി |

  2. #822
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഫ്ലോറിഡയിൽ പ്രഭാത ഭക്ഷണത്തിന് പെരുമ്പാമ്പിറച്ചിയും മുട്ടയും!



    ഫ്ലോറിഡാ ∙ ഫ്ലോറിഡായിൽ ക്രമാതീതമായി വർധിച്ചുവരുന്ന പെരുമ്പാമ്പുകളെ (പൈതോൺ) നിയന്ത്രിക്കുന്നതിന്, അവയെ വേട്ടയാടി പിടിച്ചു പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് സംസ്ഥാന അധികൃതർ നിർദേശം നൽകും. പ്രഭാത ഭക്ഷണ മെനുവിൽ ഇതു ഉൾപ്പെടുത്തുന്നതിനുള്ള ഉത്തരവ് താമസിയാതെ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.
    ഫ്ലോറിഡാ എവർഗ്ലേഡിൽ കണ്ടുവരുന്ന ബർമീസ് പൈതോൺ വംശവർധനവ് നിയന്ത്രിക്കുന്നതിന് വേട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും, ഈ ജോലിയിൽ എർപ്പെടുന്നവർക്ക് പ്രതിഫലം നൽകുന്നതിനുള്ള നിയമങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട്. പൈതോണിന്റെ മാസം തിന്നുന്നതിൽ അപകടമുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കയാണെന്ന് ഫ്ലോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ വക്താവ് അറിയിച്ചു.

    പൈതോണിൽ ചില പ്രത്യേക മത്സ്യങ്ങളിൽ കണ്ടുവരുന്ന മെർകുറിയുടെ അംശം ഉണ്ടോ എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ പ്രഭാതഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുന്നതിനുള്ള ഉത്തരവിറക്കുമെന്നും അധികൃതർ പറയുന്നു. പെരുമ്പാമ്പിന്റെ മുട്ടയും ഇത്തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് വിവരം.

    കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായ പൈതോൺ ഭക്ഷണമാക്കിയിരിക്കുന്ന വേട്ടക്കാരൻ ഡോണാ കലീലിനെ പോലുയുള്ളവരെ പഠന വിഷയമാക്കും. ആഴ്ചയിൽ പല ദിവസങ്ങളിലും പൈതോണെ ഭക്ഷിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നുവെന്ന് ഡോണ പറഞ്ഞു. ഫ്രൈ ചെയ്തു കഴിക്കുന്നതു ഏറ്റവും രുചികരമാണെന്നും ഡോണ കൂട്ടിച്ചേർത്തു.


  3. #823
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മട്ടയിൽ ഒളിപ്പിച്ചു കടത്തിയ മട്ട അരി; ഇത് പാലക്കാടൻ മട്ടയുടെ പിന്നിലെ ഐതിഹ്യം



    HIGHLIGHTS

    • പാലക്കാടൻ മട്ട യഥാർഥത്തിൽ ഒരു തരമല്ല
    • മട്ട ഇനങ്ങൾ കാണണമെങ്കിൽ ഇന്നു തിരഞ്ഞു നടക്കണം

    അരി രാജകീയ ഭക്ഷണമായിരുന്ന കാലം. സാധാരണ ജനങ്ങൾ കഴിച്ചിരുന്നതു ചാമയാണ്. രാജാവിന്റെ പാടത്തു കൃഷി ചെയ്തിരുന്ന നെല്ല് ധൈര്യവാനായ ഒരു കർഷകൻ കവുങ്ങിന്റെ പാള അഥവാ മട്ടയിൽ ഒളിപ്പിച്ചു കടത്തി. രഹസ്യമായി വിതച്ചു. അങ്ങനെ രാജഭക്ഷണത്തിന്റെ രുചി ജനമറിഞ്ഞു. മട്ടയിൽ ഒളിപ്പിച്ചു കടത്തിയ ആ അരിയെയും അവർ മട്ടയെന്നു വിളിച്ചു - ഇത് പാലക്കാട്ടെ നെൽക്കർഷകന്റെ അഭിമാനമായ പാലക്കാടൻ മട്ടയുടെ ഐതിഹ്യം.
    ഊണായും കഞ്ഞിയായും മുറുക്കും കൊണ്ടാട്ടവുമുൾപ്പെടെയുള്ള പലഹാരങ്ങളായും പാലക്കാടൻ മട്ടയുടെ രുചി നാടറിഞ്ഞു. തനിമയുടെ അംഗീകാരമായി 2007ൽ ഭൗമ സൂചികാ (ജിഐ) അംഗീകാരവും ലഭിച്ചു.
    പാലക്കാടൻ മട്ട

    പാലക്കാടൻ മട്ട യഥാർഥത്തിൽ ഒരു തരമല്ല. ചെങ്കഴമ, ചേറ്റടി, അരുവക്കാരി, ആര്യൻ, വട്ടൻ, ഇലുപ്പപൂച്ചമ്പൻ, ചിറ്റേനി, തവളക്കണ്ണൻ എന്നിങ്ങനെ പാരമ്പര്യ നെല്ലിനങ്ങളും കുഞ്ഞുകുഞ്ഞ്, ജ്യോതി എന്നിവയും ഉൾപ്പെടുന്ന ഒരു കുടുംബമാണത്. കാഴ്ചയിലും രുചിയിലും ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ ചുവപ്പു കലർന്ന തവിട്ടു നിറമുള്ള ചവരോടു കൂടിയ അരിമണികളാണ് പൊതുവേയുള്ള പ്രത്യേകത. ഇതു മുതലെടുത്താണു പാലക്കാടൻ മട്ടയുടെ പേരിൽ വിപണിയിലേക്കു വ്യാജൻ എത്തുന്നതും. വെള്ള അരിയിൽ ചായം പൂശി പാലക്കാടൻ മട്ടയുടെ പേരിൽ വിൽപന നടക്കുന്നതായി കർഷകർ പറയുന്നു.
    സവിശേഷമായ പാലക്കാടൻ മണ്ണും ചുരം കടന്നെത്തുന്ന പാലക്കാടൻ കാറ്റും ചുട്ടുപൊള്ളുന്ന പാലക്കാടൻ വെയിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുമാണു പാലക്കാടൻ മട്ടയ്ക്കു രുചി പകരുന്ന പ്രകൃതിയുടെ ചേരുവകൾ. അതാണു മറ്റൊരു നാട്ടിൽ വിളയിച്ചെടുത്താലും അരി പാലക്കാടൻ മട്ടയാവാത്തത്.

    കുറയുന്ന കൃഷി

    ഒരു കാലത്തു പാലക്കാട്ടെ നെൽപ്പാടങ്ങളിൽ നിറഞ്ഞു വിളഞ്ഞിരുന്ന മട്ട ഇനങ്ങൾ കാണണമെങ്കിൽ ഇന്നു തിരഞ്ഞു നടക്കണം. ഭൗമ സൂചിക പദവി ലഭിച്ച് 13 വർഷം പിന്നിടുമ്പോൾ മട്ട കർഷകരുടെ എണ്ണവും നെല്ലുൽപാദനവും കുറയുകയാണു ചെയ്തത്. പാലക്കാട്ട് എത്ര ഏക്കറിൽ മട്ട കൃഷി ചെയ്യുന്നുവെന്ന കണക്ക് അധികൃതരുടെ പക്കലും ലഭ്യമല്ല. പല ഇനങ്ങളുടെയും കൃഷി പേരിനു മാത്രമായി.
    നെൽക്കർഷകരെ സംബന്ധിച്ച് ഉപജീവനമാണു പ്രധാനം. ഹെക്ടറിന് 6 ടണ്ണിനു മുകളിൽ വിളവു ലഭിക്കുന്ന പുതിയ ഇനം നെൽവിത്തുകൾ ഒഴിവാക്കി വിളവു കുറഞ്ഞ നാടൻ മട്ട ഇനങ്ങൾ കൃഷി ചെയ്യണമെങ്കിൽ ഉയർന്ന വില ഉറപ്പാക്കാൻ സംവിധാനം വേണം. നിലവിൽ ഭൂരിഭാഗം കർഷകരുടെയും ആശ്രയം സർക്കാരിന്റെ നെല്ലെടുപ്പാണ്. 27.48 രൂപയാണ് ഒരു കിലോഗ്രാം നെല്ലിനു വില. ഇനം ഏതായാലും ഒരേ വിലയ്ക്കാണു സംഭരണം.
    അതേ സമയം, കിലോയ്ക്ക് 110 രൂപയ്ക്കാണ് യഥാർഥ പാലക്കാടൻ മട്ട അരിയുടെ വിൽപന. ഉൽപാദനക്കുറവു മൂലം ഇതു വിപണിയിൽ സുലഭമല്ലതാനും. ലാഭം പ്രതീക്ഷിക്കാതെ, നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏതാനും കർഷകരാണ് പാരമ്പര്യ ഇനങ്ങൾ വേരറ്റുപോകാതെ കാക്കുന്നത്.
    നേട്ടം കർഷകർക്കില്ല

    ഡാർജിലിങ് തേയിലയ്ക്കോ ബസ്മതി അരിക്കോ ലഭിച്ചതു പോലുള്ള നേട്ടം ജിഐ റജിസ്ട്രേഷൻ വഴി പാലക്കാടൻ മട്ടയ്ക്കു ലഭിച്ചില്ലെന്നു റജിസ്ട്രേഷൻ നേടിയെടുത്ത കർഷക കൂട്ടായ്മയായ പാലക്കാടൻ മട്ട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ചെയർമാനും പ്രമുഖ നെൽക്കർഷകനുമായ പി. നാരായണനുണ്ണി പറയുന്നു. കർഷക കൂട്ടായ്മയിലാണു പാലക്കാടൻ മട്ടയ്ക്ക് അംഗീകാരം നേടിയെടുത്തത്. എന്നാൽ പ്രതിസന്ധിയുണ്ടായതു വിപണനത്തിലാണ്. പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുന്നവർക്കാണ് ഉയർന്ന വിലയുടെ പ്രയോജനം. ഉൽപാദകരിൽനിന്നു നെല്ല് സംഭരിച്ചു വിപണനം ചെയ്യാനുള്ള സംവിധാനം ഉണ്ടായില്ല. മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും വിപണിയിൽ ഇടപെടാനുമുള്ള മൂലധനം കർഷകർക്കില്ല. കുറഞ്ഞ വിളവും വിലക്കുറവും മൂലം ഒട്ടേറെ കർഷകർ മട്ട കൃഷിയിൽ നിന്നു പിന്മാറി.

    അതേസമയം, പാലക്കാടൻ മട്ടയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾ വരും തലമുറയ്ക്കെങ്കിലും പ്രയോജനപ്പെടുമെന്നു കരുതുന്നതായി ഉണ്ണി പറയുന്നു. മട്ട കൃഷിയറിവുകളുടെ പ്രചാരണത്തിന് ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുന്നു.


  4. #824
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അരിയെന്നാൽ മട്ടയരി, പുഴങ്ങലരി, പച്ചരി... എന്നാൽ അതിനുമപ്പുറമാണ് ശരിക്കുള്ള വേർതിരിവ്


    HIGHLIGHTS

    • 62 നെല്ലിനങ്ങൾ വികസിപ്പിച്ച് പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം



    പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തിലെ പുതിയ നെല്ലിനമായ അക്ഷയ മാത്തൂരിൽ കൃഷി ചെയ്തപ്പോൾ62 ഹിറ്റുകൾ. അതിൽ പലതും മെഗാഹിറ്റ്. സിനിമയിലല്ല, വയലിലാണ്. ലോകമാകെ രുചിയുടെയും മികവിന്റെയും പേരിൽ ലോകമറിയുന്ന ഏറ്റവും മികച്ച നെൽവിത്തുകൾ സൃഷ്ടിച്ച കാർഷിക സർവകലാശാലയുടെ പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രത്തിന്റെ വിജയകഥയാണിത്. ഏറ്റവും പുതിയതായി ഇറങ്ങിയ സുപ്രിയ, അക്ഷയ എന്നീ ഇനങ്ങളും വയലിൽ മികച്ച വിളവു നൽകുന്നു. 3 പുതിയ ഇനങ്ങളുടെ പണിപ്പുരയിലാണ് നെല്ല് ഗവേഷണകേന്ദ്രം.
    അരിയെത്ര?

    മട്ടയരി, പുഴങ്ങലരി, പച്ചരി എന്നൊക്കെയാണ് പൊതുവേ പറയാറുണ്ടെങ്കിലും ഇതിനുമപ്പുറമാണ് നെല്ലിന്റെ ശരിക്കുള്ള വേർതിരിവ്.

    ഉണ്ണുന്നവനറിയില്ല ഉണ്ട നെല്ലിന്റെ മികവ്.
    അരിയുടെ രുചിയെന്നത് നെല്ലിനെ ആശ്രയിച്ചാണ്. ഓരോ മണ്ണിനു ചേരുന്ന തരത്തിൽ രോഗപ്രതിരോധ ശേഷി, കീടപ്രതിരോധശേഷി, മൂപ്പ്, കൃഷിക്ക് ആവശ്യമുള്ള ജലത്തിന്റെ അളവ്, ഉൽപാദനക്ഷമത തുടങ്ങി വിവിധ ഘടകങ്ങൾ നോക്കിയാണ് കർഷകർ വിത്തിറക്കുന്നത്. വൈക്കോലിന്റെ അളവും ഘടകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഒരിനം തന്നെ ഏറെ കാലം ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ലാബുകളിലും വയലിലും ഒരുപോലെ പഠനങ്ങൾക്കു ശേഷമാണ് ഓരോ നെൽവിത്തും പുറത്തിറക്കുക. നാടൻ നെല്ലിനങ്ങൾ ഉപയോഗിച്ചും ദേശീയരാജ്യാന്തര നെല്ലിനങ്ങൾ ഉപയോഗിച്ചുമാണ് ഒരു പ്രത്യേക ഇനം വിത്ത് വികസിപ്പിക്കുക. ചെറിയ അളവിൽ കൃഷി ചെയ്ത ശേഷമാണ വൻതോതിൽ ഇവ ഉപയോഗിക്കുക.
    നെല്ലിന്റെ അഴകളവുകൾ

    അരിയുടെ ഗുണമെന്നാൽ നെല്ലിന്റെ അഴകളവുകളാണ്. ഇവയൊക്കെയാണു നെല്ലിന്റെ ഗുണമേന്മ നിർണയിക്കുന്ന ഘടകങ്ങൾ:

    • നെൽച്ചെടിയുടെ ഉയരം
    • ഇലയുടെ വീതി
    • കതിരിന്റെ നീളം
    • നെൽമണിയുടെ നീളം, വീതി
    • 1000 നെൽമണിയൂടെ തൂക്കം
    • വാസന (മണം)
    • അരിയുടെ നീളം, വീതി, നിറം, ആകൃതി,
    • പാചക ഗുണം

    കലാമണ്ഡലം പോലൊരു പിടിബി

    കലാമണ്ഡലത്തിലെ കലാകാരന്മാർക്ക് പേരിനു മുന്നിൽ ആ പേരു ചേർക്കുന്നതിന്റെ അഭിമാനം പോലെയാണ് പട്ടാമ്പിയിൽനിന്നിറങ്ങുന്ന നെല്ലിനങ്ങളുടെ പേരുകളുടെ മുന്നിൽ പിടിബി എന്ന മൂന്നക്ഷരം വരുന്നത്. പിടിബി എന്ന പേരിനൊപ്പമാണ് നെല്ല് അറിയുക. ഉദാഹരണത്തിന് അക്ഷയ എന്ന ഇനം അറിയപ്പെടുക പിടിബി62 (കെഎയു അക്ഷയ ) എന്ന പേരിലാണ്. പട്ടാമ്പി ഗവേഷണകേന്ദ്രത്തിലെ അറുപത്തിരണ്ടാമത്തെ ഇനം എന്നതാണ് പിടിബി62 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കെഎയു എന്നത് കേരള കാർഷിക സർവകലാശാല എന്നതിന്റെ ചുരുക്കെഴുത്ത്
    പട്ടാമ്പിയിലെ ഇനങ്ങൾ

    പൊന്നാര്യൻ, എരവപ്പാണ്ടി, വെള്ളരി, വെളുത്തരി കയമ, അതിക്കിരായ, പറമ്പുവട്ടൻ, തവളക്കണ്ണൻ (ചുവപ്പ്), തവളക്കണ്ണൻ (വെള്ള), തെക്കൻചീര,
    ഹള്ളിഗ, തെക്കൻ ചിറ്റേനി, കമയ, മസ്കരി, കവുങ്ങിൻ പൂത്താല, കവുങ്ങിൻ പൂത്താല (വെള്ള), ഗഡുഹള്ളിഗ, വടക്കൻ ചിറ്റേനി, വെളുത്തവട്ടൻ,
    ചെറിയ ആര്യൻ, ചുവന്ന വട്ടൻ, തൊണ്ണൂറാൻ, ചെങ്കയമ, കൊടിയൻ, കട്ടമോടൻ, കറുത്തമോടൻ, ചുവന്നമോടൻ, എലപ്പൂചമ്പാൻ, അരുവക്കാരി.
    അരിക്കിരായി, വലിയ ചമ്പാൻ, അന്നപൂർണ, അശ്വതി, ജ്യോതി, ശബരി, ഭാരതി, സുവർണമോടൻ, സ്വർണപ്രഭ, മട്ടത്രിവേണി,ജയതി,
    ആതിര, ഐശ്വര്യ, ഹർഷ, വർഷ, അനശ്വര, സംയുക്ത,വൈശാഖ്, സുപ്രിയ, അക്ഷയ.


  5. #825
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വാഴപ്പിണ്ടി ഇനി ഉപയോഗശൂന്യമല്ല; വാഴപ്പിണ്ടി ചോക്കലേറ്റുമായി വിദ്യാർഥിനി


    HIGHLIGHTS

    • നിർമാണം മൂന്നാഴ്ചകൊണ്ട്
    • ഒരു കിലോ വാഴപ്പിണ്ടിക്ക് ഒരുകിലോ പഞ്ചസാര


    അരോമ റോസ് പാലയ്ക്കൽ വാഴപ്പിണ്ടി ക്യാൻഡിയുമായി


    പോഷകങ്ങളുടെ കലവറയാണ് വാഴ. വാഴയുടെ എല്ലാ ഭാഗവും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. പച്ചക്കായയിലും പോഷകങ്ങളുണ്ട്. വാഴച്ചുണ്ടാവട്ടെ പ്രമേഹ രോഗികൾക്ക് മികച്ച ഭക്ഷണമാണ്. അതുപോലെതന്നെ വാഴപ്പിണ്ടിക്കും അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളേറെ.
    വാഴപ്പിണ്ടി കറി രൂപത്തിൽ ആഹാരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, അധികമാരും കൈവച്ചിട്ടില്ലാത്തെ ഒരു വാഴപ്പിണ്ടി വിഭവം ഏവർക്കുമായി പങ്കുവച്ചിരിക്കുകയാണ് തൃശൂർ പർളിക്കാട് സ്വദേശിനിയും മഹാരാഷ്*ട്രയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ എംഎ സോഷ്യൻ ഇന്നവേഷൻസ് ആൻഡ് ഓൺട്രപ്രണർഷിപ് അവസാന വർഷ വിദ്യാർഥിനിയുമായ അരോമ റോസ് പാലയ്ക്കൽ. വാഴപ്പിണ്ടി ഉപയോഗിച്ചുള്ള ചോക്ക*ലേറ്റ് ക്യാൻഡിയാണ് അരോമയുടെ വിഭവം.

    പഠനത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബന്ധതയുള്ള എന്തെങ്കിലും കാര്യം അരോമയ്ക്ക് ചെയ്യണമായിരുന്നു. അപ്പോഴാണ് കേരളത്തിലെ കർഷകർ വിലത്തകർച്ചയിൽ പൊറുതിമുട്ടുന്നത്. വീടിനു സമീപത്തും ഒട്ടേറെ വാഴക്കർഷകരുണ്ടായിരുന്നു. അങ്ങനെയാണ് അരോമ വാഴപ്പിണ്ടി ക്യാൻഡി നിർമിക്കാൻ പദ്ധതിയിട്ടത്. കേരള കാർഷിക സർവകലാശാലയുടെ കൊല്ലം കൃഷിവിജ്ഞാന കേന്ദ്രം തയാറാക്കിയ പചകക്കൂട്ട് ഇതിന് സഹായകവുമായി. അങ്ങനെ നാടനും (Native) വാഴയും (Banana) ചേർന്ന് ബനാനേറ്റീവ് (BanaNative) എന്ന പേരും അരോമ തന്റെ സംരഭത്തിനിട്ടു.

    വാഴപ്പിണ്ടി ക്യാൻഡി

    മൂന്നാഴ്ചകൊണ്ടാണ് അസംസ്കൃത വസ്തുവായ വാഴപ്പിണ്ടിയിൽനിന്ന് വാഴപ്പിണ്ടി ക്യാൻഡിയായി മാറുക. പാളയൻകോടൻ വാഴയുടെ പിണ്ടിയാണ് ഇതിനായി അരോമ തിരഞ്ഞെടുത്തത്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞശേഷം സിട്രിക് ആസിഡിൽ 20 മിനിറ്റ് മുക്കിവയ്ക്കും. കറ പോകുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുക (സിട്രിക് ആസിഡിനു പകരം ചുണ്ണാമ്പുവെള്ളവും ഉപയോഗിക്കാം. ഒരു രാത്രി മുഴുവൻ ചുണ്ണാമ്പുവെള്ളത്തിൽ ഇടണം).

    ഒരു കിലോ വാഴപ്പിണ്ടിക്ക് ഒരുകിലോ പഞ്ചസാരയാണ് ആവശ്യം. അര കിലോ പഞ്ചസാര ലായനിയാക്കിയശേഷം വാഴപ്പിണ്ടി അതിൽ മുക്കിവയ്ക്കുക. പിറ്റേദിവസം 100 ഗ്രാം പഞ്ചസാര ചേർത്ത് ലായനി വീണ്ടും തിളപ്പിക്കുക. ഇത്തരത്തിൽ ഒരു കിലോ പഞ്ചസാര പൂർണമായും ഘട്ടം ഘട്ടമായി ചേർത്ത് വാഴപ്പിണ്ടിക്ക് മധുരം നൽകണം. അഞ്ചു ദിവസംകൊണ്ടാണ് ഇത് പൂർത്തിയാവുക. പിന്നീട് ഒരാഴ്ചയോളം പാനിയിൽത്തന്നെ സൂക്ഷിക്കും. ഇതിൽ സംരക്ഷിത വസ്തുവായി ഒരു കിലോഗ്രാമിന് അര ടീസ്പൂൺ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റും ചേർക്കും.

    ഒരാഴ്ചയ്ക്കുശേഷം പാനിയിൽനിന്ന് മാറ്റി ഷേപ്പ് കട്ടർ ഉപയോഗിച്ച് ആവശ്യമായ ആകൃതിയിൽ മുറിച്ചെടുക്കും. ശേഷം വെയിലിൽ ഉണക്കിയെടുക്കുന്നു. ഉണങ്ങിയശേഷമാണ് ചോക്കലേറ്റ് കോട്ടിങ് നൽകുക. ഉരുക്കിയ ചോക്കലേറ്റിൽ വാഴപ്പിണ്ടി മുക്കിയെടുത്ത് ഉണക്കും. ഒപ്പം അര മണിക്കൂറോളം ഫ്രിഡ്ജിലും സൂക്ഷിക്കും. പൂർണമായും ഉണങ്ങിയശേഷം അതായത് ഈർപ്പം നന്നായി കുറച്ചശേഷം മാത്രമാണ് പായ്ക്കറ്റുകളിലാക്കുക.

    വാഴപ്പിണ്ടി ക്യാൻഡി100 ഗ്രാം പായ്ക്കിന് 25 രൂപയ്ക്കാണ് വിൽപന. ഒരു പായ്ക്കറ്റിൽ പത്തിലധികം കഷണങ്ങളുണ്ടാകും. തുടക്കമായതിനാൽ ചെറിയ തോതിലാണ് ഉൽപാദനം. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ലഭിച്ച ഓർഡറുകൾ കൊറിയറായി അയച്ചുകൊടുക്കുകയും ചെയ്തു. സമീപത്തുള്ള 2 കടകളിലും ഉൽപന്നം പരിചയപ്പെടുത്താൻ വച്ചിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അരോമ. ഘട്ടംഘട്ടമായി ഉൽപാദനം ഉയർത്താനുള്ള ശ്രമത്തിലാണ് ഈ കൊച്ചു സംരംഭക.


  6. #826
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചെണ്ട കൊട്ടുന്ന ഒരു തത്ത; പരിചയപ്പെടാം ഈ വ്യത്യസ്തനെ






    ല്ലാവർക്കും ഇഷ്ടമുള്ള ഒരു പക്ഷിയാണ് തത്ത. പലനിറത്തിൽ കാണപ്പെടുന്ന ഭംഗിയുള്ള ഇവ നമ്മുടെ വീടിനടുത്തെല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. തത്തകളുടെ കൂട്ടത്തിൽ തന്നെ പലനിറത്തിലും വലുപ്പത്തിലുമുള്ളവ ഉണ്ട്. കൊക്കാറ്റൂ (Cockatoo) എന്ന് കേട്ടിട്ടുണ്ടോ ? കക്കാറ്റിയുഡേ (Cacatuidae) കുടുംബത്തിൽ നിന്നുള്ള തത്തകളുടെ 21 ഇനങ്ങളിൽ ഒന്നാണ് കൊക്കാറ്റൂ. ഇവയുടെ കൂട്ടത്തിലുള്ള ഏറ്റവും വലുതിനെ വിളിക്കുന്നത് പാം കൊക്കാറ്റൂ (Palm cockatoo) എന്നാണ്. ഗോലിയാത്ത് കൊക്കാറ്റൂ, ഗ്രേറ്റ് ബ്ലാക് കൊക്കാറ്റൂ എന്നുമൊക്കെ ഇതിന് പേരുണ്ട്.
    ഇവ പ്രധാനമായും കാണപ്പെടുന്നത് നോർത്തേൺ ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ, ന്യൂ ഗിനിയ എന്നിവിടങ്ങളിലാണ്. കറുത്ത വലിയ കൊക്കുകളും തലയുടെ മുകളിലുള്ള വലിയ തൂവലുകളും ഇവയ്ക്ക് പ്രത്യേകമായ ഒരു ഭംഗി നൽകുന്നു. പാം കൊക്കാറ്റൂവിന്റെ കൊക്കിന് 3.5 ഇഞ്ച് വരെ നീളമുണ്ടാകും. ശക്തമായ കൊക്കുകൾ ഉപയോഗിച്ച് വലിയ പഴങ്ങളും വിത്തുകളും നട്സുമെല്ലാം കഴിക്കാൻ എളുപ്പം സാധിക്കുന്നു.
    ഈ പക്ഷിയുടെ മറ്റൊരു പ്രത്യേകത തന്റെ സ്ഥലം അടയാളപ്പെടുത്താനായി ഇവ കാലിൽ വടി പിടിച്ച് പൊള്ളയായ മരത്തിൽ അടിച്ച് ശബ്ദമുണ്ടാക്കുന്നു. Drumming എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവയുടെ ഡ്രമ്മിംഗ് 100 മീറ്റർ അകലെ വരെ എത്തുന്നു. പാം കൊക്കാറ്റൂകൾ 60 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ഇണയെ ആകർഷിക്കാൻ വേണ്ടിയും ഇത്തരം ശബ്ദങ്ങൾ ഇവ പുറപ്പെടുവിക്കുന്നു.


  7. #827
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ശത്രുക്കളെ പേടിപ്പിക്കാന്* ശരീരം പുതപ്പുപോലെയാക്കും, ആണിനേക്കാളും നൂറിരട്ടി വലുപ്പം; വേറെ ലെവലാണ് പെണ്* പുതപ്പുനീരാളി






    നീരാളികളുടെ കൂട്ടത്തിൽ ഒരു വ്യത്യസ്തനുണ്ട്. പുതപ്പുനീരാളി അഥവാ Blanket octopus. കാഴ്ചയിൽ ഒരു കസവുസാരിയാണെന്ന് തോന്നിപ്പിക്കുന്ന ഇനമാണ് ഇത്. കടലിനടിയിലൂടെ സാരിപോലെയുള്ള ശരീരം വീശി ഇവ പോകുന്നതുതന്നെ പുതിയ ഒരു കാഴ്ചാനുഭവമാണ്. ഇവയുടെ ആണും പെണ്ണും തമ്മിലുള്ള വലുപ്പവ്യത്യാസം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
    ആൺ നീരാളിയേക്കാളും നൂറിരട്ടിയോളം വലുപ്പവും 40000 ഇരട്ടി ഭാരവും കാണും പെൺനീരാളിക്ക്. രണ്ടു സെന്റീമീറ്ററാണ് ആൺനീരാളിയുടെ ഏകദേശ വലുപ്പം. പെണ്ണിനോ ? രണ്ട് മീറ്ററും! ശത്രുക്കളെ നേരിടേണ്ടി വരുമ്പോൾ പെൺനീരാളികൾ തങ്ങളുടെ ശരീരം പുതപ്പുപോലെ വിടർത്തും. അതു കാണുമ്പോൾ ശത്രുക്കൾ അമ്പരന്ന് സ്ഥലം കാലിയാക്കുകയും ചെയ്യും!
    ഇങ്ങനെ ഒരേ ജീവിവർഗത്തിലെ ആണും പെണ്ണും രൂപംകൊണ്ടും വലുപ്പംകൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നതിനെ ആൺപെൺ രൂപവ്യത്യാസം (Sexual Diamorphism) എന്നാണ് പറയുക. പൂവൻകോഴി, പിടക്കോഴി, ആൺമയിൽ-പെൺമയിൽ തുടങ്ങിയ പക്ഷികളിലുള്ള രൂപവ്യത്യാസം പോലെത്തന്നെ. ആൺ-പെൺ രൂപവ്യത്യാസം ഏറ്റവും കൂടുതലുള്ള ജീവികളിലൊന്നാണ് Blanket octopus. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.


  8. #828
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചാണകം കൊണ്ട് പെയ്ന്*റ് നിർമിച്ച് ഖാദി; നിതിൻ ഗഡ്കരി വിപണിയിലിറക്കും |




    ന്യൂഡൽഹി: ചാണകം കൊണ്ട് നിർമിച്ച പെയിൻ്റ് വിപണിയിലെത്തുന്നു. കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഖാദി, ഗ്രാമീണ വ്യവസായ കമീഷൻ ആണ് ചാണകപ്പെയിൻ്റ് പുറത്തിറക്കുന്നത്. 'ഖാദി പ്രകൃതിക് പെയിൻ്റ്' എന്നാണ് പുതിയ പെയിൻ്റിൻ്റെ പേര്. സാധാരണ പെയ്ന്*റിൽ നിന്നും വ്യത്യസ്തമായി പൂർണമായും പരിസ്ഥിതി സൗഹൃദ പെയിന്*റാണ് ഇതെന്നാണ് നിർമാതാക്കളുടെ അവകാശവാദം.
    കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പെയിൻ്റ് വിപണിയിലിറക്കുക. പശുചാണകം കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ പെയിൻ്റ് എന്നാണ് പെയിൻ്റിന് ഖാദി നൽകുന്ന വിശദീകരണം. ഫംഗസ് വിമുക്തവും ആന്റി ബാക്ടീരിയലുമായ പെയ്ന്*റിൽ സാധാരണ പെയിൻ്റുകളിൽ കാണുന്ന ലെഡ്, മെർക്കുറി, ക്രോമിയം, ആർസെനിക്, കാഡ്മിയം പോലുള്ളവ ഇതിൽ ഇല്ലെന്നാണ് അവകാശവാദം.
    ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്*മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്റ് വികസിപ്പിച്ചത്. ചാണകമാണ് പ്രധാന ഘടകം. വിലക്കുറഞ്ഞ പെയ്ന്*റ് പ്ലാസ്റ്റിക് ഡിസ്റ്റംപെർ പെയിന്റ്, പ്ലാസ്റ്റിക് ഇമൽഷൻ എന്നീ രണ്ട് വിധത്തിൽ ലഭിക്കും. ഇന്ത്യൻ ബ്യൂറോ ഓഫ് സ്റ്റാൻഡാർഡ്*സിന്റെ അംഗീകാരത്തോടെയാണ് ഉത്പന്നം വിപണിയിലെത്തുന്നത്.
    ചാണകത്തിന്*റെ ഉപഭോഗം വർധിപ്പിക്കാൻ കഴിയുന്നതിലൂടെ പശുവിനെ വളർത്തുന്ന കർഷകർക്കും ഗോശാലകൾക്കും വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും ഒരു പശുവിന് വർഷത്തിൽ 30,000 രൂപയോളം ഇത്തരത്തിൽ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഖാദി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.


  9. #829
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    തടി കുറയ്ക്കാൻ എളുപ്പ വഴിയുണ്ടെന്ന് ഗവേഷകർ, ചൈനീസ് ഓലോങ് ചായ ഫലപ്രദമെന്ന് കണ്ടെത്തൽ




    പ്രതിദിനം രണ്ട് കപ്പ് ഓലോങ് ചായ കുടിക്കുന്നത് ഉറങ്ങുമ്പോള്* പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാന്* സഹായിക്കുമെന്ന് പഠനം. രാത്രിയില്* ദഹന പ്രക്രിയയെ വേഗത്തിലാക്കിയാണ് ഓലോങ് ചായ ഈ അദ്ഭുതം പ്രവര്*ത്തിക്കുന്നതെന്നാണ് ഗവേഷകര്* തെളിയിച്ചിരിക്കുന്നത്. ജപ്പാനിലെ സുക്കുബ സര്*വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്*.
    തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യമുള്ള ഒരുകൂട്ടം വളണ്ടിയര്*മാരിലാണ് പഠനം നടത്തിയത്. ഇവര്*ക്ക് ഒന്നുകില്* ഓലോങ് ചായയോ ശുദ്ധമായ കഫീനോ രണ്ടാഴ്ച തുടര്*ച്ചയായി കുടിക്കാന്* നല്*കുകയായിരുന്നു. ശേഷം ശരീരത്തില്* ഇവയുടെ പ്രവര്*ത്തനങ്ങള്* എന്തെല്ലാം മാറ്റങ്ങള്*ക്കിടയാക്കി എന്ന് നിരീക്ഷിക്കുകയും ചെയ്തു.
    ഓലോങ് ചായയും കഫീനും ഒരുപോലെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്* പ്രവര്*ത്തിച്ചു. എന്നാല്* ഓലോങ് ചായ ഉറങ്ങുമ്പോള്* പോലും തന്റെ പ്രവര്*ത്തനം തുടര്*ന്നുവെന്നതാണ് ഗവേഷകരെ ഞെട്ടിച്ചുകളഞ്ഞത്. ഓലോങ് ചായ നമ്മുടെ ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നുവെന്നും ഹൃദയമിടിപ്പ് കൂട്ടുന്നുവെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്*കിയ പ്രൊഫ. കുംപെയ് ടൊകുയാമ പറയുന്നത്. ഏതെങ്കിലും ആഘോഷകാലത്ത് ഭക്ഷണത്തിലൂടെ അധിക കൊഴുപ്പ് ശരീരത്തിലെത്തിയാലും ദിവസം രണ്ട് ഓലോങ് ചായ കുടിച്ചാല്* ആ പ്രശ്*നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
    ഉറങ്ങുമ്പോള്* പോലും ശരീരത്തിലെ ദഹനം വേഗത്തില്* നടക്കുന്നുവെന്നത് ദഹനം ഒരിക്കലും നിലക്കാത്ത അവസ്ഥയിലേക്കാണ് പലപ്പോഴും എത്തിക്കുന്നത്. ഇത് ശരീരഭാരം കുറക്കാന്* സ്വാഭാവികമായും സഹായിക്കുന്നു. ഉറക്കം കുറക്കാന്* സഹായിക്കുന്നവയാണ് കഫീന്* അറിയപ്പെടുന്നത്. അങ്ങനെയാണ് പലപ്പോഴും കഫീന്* ശരീരഭാരം കുറക്കുന്നത്. അതേസമയം, ഓലോങ് ചായ കുടിച്ചവരുടെ ഉറക്കത്തിലും കാര്യമായ മാറ്റങ്ങള്* രേഖപ്പെടുത്തിയിട്ടില്ല.
    സാധാരണ തേയില നിര്*മിക്കുന്ന ചെടിയില്* നിന്ന് തന്നെയാണ് ഓലോങ് ചായയും എടുക്കുന്നത്. എന്നാല്* ഓലോങ് ചായക്ക് എടുക്കുന്ന തേയിലച്ചെടിയുടെ ഇല ഉണങ്ങി ചായക്കുള്ള പരുവമാവാന്* എടുക്കുന്ന ഓക്*സിഡേഷന്റെ അളവും രാസപ്രവര്*ത്തനവും വ്യത്യസ്തമായിരിക്കും. ഇതാണ് ഓലോങ് ചായക്ക് യോഗ്യമായ തേയിലയെ വേര്*തിരിക്കുന്ന പ്രധാന ഘടകം. സാധാരണ ഗ്രീന്* ടീക്ക് ഉപയോഗിക്കുന്ന തേയില ചെറിയ രീതിയില്* ഓക്*സിഡേഷന്* സംഭവിച്ചിട്ടുള്ളവയാണെങ്കില്* കട്ടന്* ചായക്ക് ഉപയോഗിക്കുന്ന ചായപ്പൊടിക്കുപയോഗിക്കുന്ന തേയില കൂടിയ അളവില്* ഓക്*സിഡേഷന് വിധേയമായിട്ടുള്ളതായിരിക്കും.
    ഒരേസമയം ഗ്രീന്* ടീയുടേയും കട്ടന്* ചായയുടേയും സവിശേഷതകള്* ഒത്തിണങ്ങിയതാണ് ഓലോങ് ചായ. ഗ്രീന്* ടീയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഏറെ പ്രസിദ്ധമാണെങ്കിലും ഓലോങ് ചായയെക്കുറിച്ചുള്ള വിവരങ്ങള്* അത്ര പ്രസിദ്ധമല്ല. അതേസമയം, ചൈനീസ് മരുന്നുകളില്* ഇത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട് താനും. ആഗോളതലത്തില്* ചായ ഉപയോഗിക്കുന്നവരില്* വെറും രണ്ട് ശതമാനം മാത്രമാണ് ഓലോങ് ചായ കുടിക്കുന്നത്.
    നേരത്തെ നടത്തിയ പഠനങ്ങളില്* തന്നെ ഓലോങ് ചായ കുടിക്കുന്നവരില്* 3.4 ശതമാനം കൂടുതല്* കലോറി കത്തി പോകുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല ഓലോങ് ചായ കുടിക്കുന്ന മുതിര്*ന്ന പൗരന്മാരില്* തലച്ചോറിന്റെ പ്രവര്*ത്തനങ്ങളെ ബാധിക്കുന്ന അസുഖങ്ങള്* ബാധിക്കാനുള്ള സാധ്യത 64 ശതമാനം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. 61 ശതമാനം ഹൃദയസംബന്ധമായ അസുഖങ്ങള്* ഇല്ലാതാക്കുമെന്നും അര്*ബുദത്തെ പോലും തടയുമെന്നും മുന്*പ് നടന്ന പഠനം പറഞ്ഞിരുന്നു.
    അടുത്തകാലത്തായി ചായയുടെ ആരോഗ്യ ഗുണങ്ങളെ പറ്റിയുള്ള പഠനങ്ങള്* വലിയ തോതില്* പുറത്തുവരുന്നുണ്ട്. എല്ലാത്തരം ചായയും ഹൃദയസംബന്ധമായ അസുഖങ്ങളേയും അര്*ബുദത്തേയും മറവിരോഗത്തേയും അകറ്റി നിര്*ത്താന്* സഹായിക്കുന്നുവെന്നാണ് പഠനങ്ങള്* ഊന്നി പറയുന്നത്. ഓലോങ് ചായ കുടിച്ചാല്* എളുപ്പം തടി കുറക്കാമെന്ന പഠനം ന്യൂട്രിയന്റ്*സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


  10. #830
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അകില്* അഥവാ ഊദ് മരം വളര്*ത്താം; ഒരു മരം തരുന്നത് ഒരുലക്ഷം രൂപയുടെ വരുമാനം



    Highlights
    സാധാരണയായി സമുദ്രനിരപ്പില്* നിന്നും ഏകദേശം 750 മീറ്റര്* ഉയരമുള്ള സ്ഥലത്താണ് അകില്* മരം നന്നായി വളരുന്നത്. കളിമണ്ണും മണലും കലര്*ന്ന മണ്ണിലും പൈന്*, ദേവദാരു തുടങ്ങിയ വൃക്ഷങ്ങള്* വളരുന്ന തരത്തിലുള്ള മണ്ണിലുമാണ് ഈ മരം വളരുന്നത്.
    അത്തറിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്* ഓര്*മ്മിക്കപ്പെടേണ്ട മരമാണ് ദൈവത്തിന്റെ മരമായി വിശേഷിപ്പിക്കപ്പെടുന്ന തെക്ക് കിഴക്കന്* ഏഷ്യക്കാരനായ അകില്* അഥവാ ഊദ്. 40 മീറ്ററോളം ഉയരത്തിലും 80 സെ.മീറ്ററോളം വിസ്തൃതിയിലും വളരുന്ന അകില്* മരം സാധാരണയായി കാടുകളിലാണ് വളരാറുള്ളത്. ഇന്ന് ഏകദേശം 20 ഇനത്തില്*പ്പെട്ട ഊദ് മരങ്ങളില്* നിന്ന് സുഗന്ധതൈലമായ അഗര്* വേര്*തിരിച്ചെടുക്കുന്നുണ്ട്. ഒരു മരത്തില്* നിന്ന് ശരാശരി നാല് കിലോഗ്രാമിനോടടുപ്പിച്ച് വിളവ് ലഭിക്കുന്ന ഈ മരം ഇപ്പോള്* കാട് വിട്ട് നാട്ടിലേക്കും വളരാന്* തുടങ്ങിയിരിക്കുന്നു.
    ഒരു പ്രത്യേകതരം ഫംഗസിന്റെ പ്രവര്*ത്തനത്താലാണ് വിലകൂടിയ സുഗന്ധതൈലമായ അഗര്* ഉത്പാദിപ്പിക്കുന്നത്. ഫിയാലോഫോറ പാരസൈറ്റിക്ക (Phialophora parasitica) എന്നാണ് ഈ ഫംഗസിന്റെ പേര്. ഇത് കാരണമുണ്ടാകുന്ന ഒരുതരം രോഗപ്പകര്*ച്ചയെ ചെറുക്കാനായി ഊദ് മരം ഉത്പാദിപ്പിക്കുന്ന തവിട്ടുനിറത്തിലുള്ള ഒരുതരം പശയാണ് സുഗന്ധമുള്ള തൈലമായി മാറ്റപ്പെടുന്നത്. ഇനങ്ങളെയും സ്ഥലത്തെയും ശാഖകളെയും വേരുകളുടെ ഉത്ഭവസ്ഥാനത്തെയും പശ ഉണ്ടാകാനായെടുക്കുന്ന സമയത്തെയും വിളവെടുക്കുന്ന രീതികളെയുമെല്ലാം ആശ്രയിച്ച് അഗര്* അഥവാ അത്തറിന്റെ ഗുണനിലവാരവും വ്യത്യാസപ്പെടും.
    വ്യത്യസ്ത രാജ്യങ്ങളില്* പല പേരുകളിലായാണ് അഗര്* അറിയപ്പെടുന്നത്. സംസ്*കൃതത്തില്* അഗുരു എന്നും തമിഴില്* അകില്* എന്നും അറിയപ്പെടുന്നു. അഗര്* അഥവാ അത്തര്* ഉത്പാദിപ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കുന്നത് മരത്തിന്റെ വേരുകളിലും താഴ്ഭാഗത്തുമാണ്. യഥാര്*ഥത്തില്* ഫംഗസ് തുളച്ചുകയറുമ്പോള്* സ്വയം പ്രതിരോധമാര്*ഗം അവലംബിക്കുകയാണ് മരം ചെയ്യുന്നത്. അഗറില്* നിന്ന് ആവിയില്* വാറ്റിയെടുക്കുന്നതാണ് ഊദ് എന്ന സുഗന്ധതൈലം. മതപരമായ ചടങ്ങുകളിലാണ് ഈ തൈലം ഉപയോഗിക്കാറുള്ളത്. പല തവണകളായി വാറ്റിയെടുക്കുമ്പോള്* പല തരത്തിലുള്ള ഗ്രേഡുകളിലുള്ള എണ്ണയായാണ് മാറ്റപ്പെടുന്നത്. നേര്*പ്പിക്കാത്ത എണ്ണ ചര്*മത്തില്* സുരക്ഷിതമായി ഉപയോഗിക്കാം.
    ഉദ്ദീപനൗഷധമായും ടോണിക്കായും ദഹനമെളുപ്പമാക്കാനും ശരീരവേദനയില്ലാതാക്കാനും സന്ധിവാത സംബന്ധമായ പ്രശ്*നങ്ങളില്ലാതാക്കാനുമെല്ലാം ഊദ് തൈലം സഹായിക്കുമെന്നാണ് കണ്ടെത്തല്*. ഭക്ഷണത്തിന് രുചി തോന്നിപ്പിക്കാനും മനസ് ശാന്തമാക്കി ഉറക്കം ലഭിക്കാനും ഈ ഔഷധഗുണമുള്ള എണ്ണ സഹായിക്കുന്നു.
    21 അക്വിലേറിയ ഇനങ്ങള്* ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്വിലേറിയ ബൈലോനി, അക്വിലേറിയ ബനെന്*സിസ്, അക്വിലേറിയ ബെക്കാറിയാന, അക്വിലേറിയ ബ്രാക്കിയാന്ത, അക്വിലേറിയ സിട്രിനികാര്*പ, അക്വിലേറിയ ഫിലാരിയല്*, അക്വിലേറിയ ഖാസിയാന, അക്വിലേറിയ മൈക്രോകാര്*പ, അക്വിലേറിയ പാര്*വിഫോലിയ, അക്വിലേറിയ റൂഗോസ, അക്വിലേറിയ സിനെന്*സിസ് എന്നിവ അവയില്* ചിലതാണ്.
    സാധാരണയായി സമുദ്രനിരപ്പില്* നിന്നും ഏകദേശം 750 മീറ്റര്* ഉയരമുള്ള സ്ഥലത്താണ് അകില്* മരം നന്നായി വളരുന്നത്. കളിമണ്ണും മണലും കലര്*ന്ന മണ്ണിലും പൈന്*, ദേവദാരു തുടങ്ങിയ വൃക്ഷങ്ങള്* വളരുന്ന തരത്തിലുള്ള മണ്ണിലുമാണ് ഈ മരം വളരുന്നത്. 20 ഡിഗ്രി സെല്*ഷ്യസിനും 33 ഡിഗ്രി സെല്*ഷ്യസിനും ഇടയില്* താപനിലയുള്ള പ്രദേശങ്ങളാണ് അകില്* മരം വളര്*ത്താന്* അനുയോജ്യം.
    അഗര്* കൂടുതലായി ലഭിക്കുവാന്* ധാരാളം മരങ്ങള്* നട്ടുവളര്*ത്തണം. കൃഷി ചെയ്യാനായി വിത്തുകള്* തെരഞ്ഞെടുക്കുമ്പോള്* സുഗന്ധതൈലം ഉത്പാദിപ്പിക്കുന്ന ഇനം നോക്കി തെരഞ്ഞെടുക്കണം. വിത്ത് പൂര്*ണമായി മൂത്ത് പാകമാകുന്ന അവസരത്തില്*ത്തന്നെ കൃഷിഭൂമി തയ്യാറാക്കാനുള്ള സംവിധാനമൊരുക്കണം. മറ്റ് വിളകളുടെ ഇടവിളയായി കൃഷി ചെയ്യാനും പറ്റുന്ന മരമാണിത്.
    കൃത്രിമമായി പ്രത്യേകതരം ഫംഗസിനെ അക്വിലേറിയ മരത്തിന്റെ കലകളിലൂടെ കുത്തിവെച്ച് അഗര്* ഉത്പാദിപ്പിക്കുന്നുണ്ട്. വെള്ളം വേരുകളിലൂടെ മരത്തിന്റെ ശാഖകളിലേക്കും ഇലകളിലേക്കും കടത്തിവിടുന്ന കലകളിലൂടെയാണ് ഫംഗസിനെയും കടത്തിവിടുന്നത്. കുറച്ച് മാസങ്ങള്* കഴിഞ്ഞാല്* പശപോലെയുള്ള മരക്കറ മരത്തിന്റെ വേരുകളിലും ശാഖകളിലുമുള്ള മുറിവുകള്*ക്കു ചുറ്റും രൂപപ്പെടുന്നത് കാണാം. ഫംഗസ് കുത്തിവെച്ച് നാല് മാസങ്ങള്*ക്ക് ശേഷമാണ് ഈ പശ ഊറിവരുന്നത്. ഇത് തീയില്* ചൂടാക്കിയാല്* നല്ല ഗന്ധം ആസ്വദിക്കാം. വിളവെടുക്കുന്ന സമയത്ത് വേരുകളുടെ ഭാഗം കുഴിച്ചെടുത്ത് പശ വേര്*തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
    പലപ്പോഴും മൂന്നോ നാലോ വര്*ഷങ്ങള്*ക്കുള്ളില്* വെള്ളം കെട്ടിനില്*ക്കുന്നത് കാരണം ചെടി നശിച്ചുപോകാറുണ്ട്. കൃഷി ചെയ്യുമ്പോള്* വെള്ളം വാര്*ന്നു പോകുന്ന രീതിയില്* ചരിവുള്ള പ്രദേശത്തായിരിക്കുന്നതാണ് ഉചിതം. തൈകള്* ഏകദേശം 90 സെ.മീറ്ററോളം വളരുമ്പോഴാണ് പ്രധാന കൃഷിഭൂമിയിലേക്ക് മാറ്റിനടുന്നത്. നടാനുപയോഗിക്കുന്ന മണ്ണ് കട്ടിയുള്ളതാണെങ്കില്* ചകിരിച്ചോറ് ചേര്*ത്ത് മയപ്പെടുത്താം. പെട്ടെന്ന് ലയിച്ചു ചേരുന്ന സ്വഭാവമുള്ള ട്രിപ്പിള്* സൂപ്പര്* ഫോസ്*ഫേറ്റും ഡൈ അമോണിയം ഫോസ്*ഫേറ്റും മിതമായ അളവില്* മാത്രം നല്*കാറുണ്ട്. അമിതമായ വളപ്രയോഗം കാരണം തൈകള്* നശിച്ചുപോകും. നന്നായി വിളവെടുക്കാനായാൽ ഒരു അകില്* മരത്തില്* നിന്നും ഒരുലക്ഷം രൂപയോളം വരുമാനം ലഭിക്കും.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •