.jpg?$p=58db1bc&f=16x10&w=852&q=0.8)
ഇന്ദോറിലെ മെറ്റീരിയൽ റിക്കവറി കേന്ദ്രത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്നു |
വിഷപ്പുകയില്* ശ്വാസമെടുക്കാന്* പാടുപെടുകയാണ് കൊച്ചി നഗരം. നഗരത്തിന്റെ മാലിന്യം ഇക്കാലമത്രയും പേറിയിരുന്ന ബ്രഹ്*മപുരത്തെ മാലിന്യമലയ്ക്ക് പിടിച്ച തീ ദിവസങ്ങളോളം പുകഞ്ഞു കത്തിയതോടെ ഗ്യാസ് ചേംബറില്* അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിയിലെ ജനങ്ങള്*. പ്ലാന്റ് സ്ഥിതിചെയ്യുന്ന ബ്രഹ്*മപുരവും പരിസരപ്രദേശങ്ങളും മാത്രമല്ല, കൊച്ചി നഗരത്തിലേക്കും ജില്ലാ അതിര്*ത്തി കടന്നും വിഷപ്പുക എത്തി. പ്ലാസ്റ്റിക് കത്തിയതിനെ തുടര്*ന്നുണ്ടായ വിഷപ്പുക ശ്വസിക്കുക്കന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്*നങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ശ്വാസതടസ്സം, ചുമ, കണ്ണെരിയല്*, തൊലിപ്പുറത്തെ ചൊറിച്ചില്* എന്നിങ്ങനെ പലവിധമാണ് ആരോഗ്യപ്രശ്*നങ്ങള്*. പുകമൂലം സ്വന്തം വീട്ടില്* പോലും കഴിയാനാകാത്ത അവസ്ഥയിലായിരുന്നു നഗരത്തിലെ ജനങ്ങള്*. മാലിന്യനീക്കം നിലച്ചതായിരുന്നു മറ്റൊരു പ്രതിസന്ധി. റോഡുകളില്* പലയിടത്തും മാലിന്യം കുന്നുകൂടി. മാലിന്യം ശേഖരിക്കാന്* ലോറി എത്തിയിരുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യം നിറഞ്ഞു. പല സ്ഥലങ്ങളിലും മൂക്കുപൊത്താതെ നടക്കാന്* പറ്റാതായി. ചെറു ഫ്*ളാറ്റുകളിലും മറ്റും കഴിയുന്നവര്* ഏറെ ബുദ്ധിമുട്ടി. മാലിന്യം എവിടെ കൊണ്ടുകളയുമെന്ന് അറിയാത്ത അവസ്ഥ.
ബ്രഹ്*മപുരത്ത് മാലിന്യമലക്ക് തീപിടിച്ചതുമൂലം ഉണ്ടായ ദുരിതം മാത്രമാണോ നമ്മുടെ പ്രശ്*നം? മാലിന്യ സംസ്*ക്കരണത്തിന്റെ കാര്യത്തില്* കൊള്ളാവുന്ന ഒരു മാതൃകയെങ്കിലും നമുക്കുണ്ടോ? ഇല്ല എന്നു തന്നെയാണ്* ഉത്തരം. മാലിന്യം സംസ്*ക്കരിക്കാനാകാത്ത പ്രശ്*നമായി നമുക്ക് മുന്നില്* മല പോലെ വളര്*ന്നുകിടക്കുകയാണ്. ബ്രഹ്*മപുരവും ലാലൂരും ഞെളിയന്*പറമ്പും വിളപ്പില്*ശാലയുമെല്ലാം നമ്മുടെ തീരാത്ത തലവേദനകളാണ്. ആരോഗ്യ, സാമൂഹിക സൂചികകളില്* ഏറെ മുന്നിലുള്ള കേരളത്തിലെ ഒരു നഗരം പോലും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്* ആദ്യ 150-ല്* പോലുമില്ല. പക്ഷേ, കാര്യക്ഷമമായ മാലിന്യ സംസ്*ക്കരണത്തിന് രാജ്യത്തുതന്നെ നമുക്ക് മാതൃകകളുണ്ട്. മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും കര്*ണാടകയിലെ മൈസൂരുവുമെല്ലാം മികച്ച മാതൃകകളാണ്.
മധ്യപ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഇന്ദോര്*. പക്ഷേ, ചുരുങ്ങിയ വര്*ഷങ്ങള്*ക്കൊണ്ടാണ് ഇന്ദോര്* സമ്പൂര്*ണ മാലിന്യസംസ്*കരണം എന്ന ലക്ഷ്യം കൈവരിച്ചത്. ഇന്ന് കാര്യക്ഷമമായി നഗരമാലിന്യം സംസ്*ക്കരിക്കുന്ന അവര്* അതില്*നിന്ന് വരുമാനവുമുണ്ടാക്കുന്നു. 35 ലക്ഷം ജനങ്ങള്* താമസിക്കുന്ന ഇന്ദോര്* മാലിന്യക്കാര്യത്തില്* രാജ്യത്തിനുതന്നെ മാതൃകയാണ്. മാലിന്യപ്രശ്*നത്താല്* നട്ടംതിരിയുന്ന നമുക്കും പകര്*ത്താവുന്ന വലിയ മാതൃക.
.jpg?$p=f0b49be&&q=0.8)
ബ്രഹ്*മപുരം പ്ലാന്റില്*നിന്നുള്ള കാഴ്ച |
ഇന്ദോര്*, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം
എല്ലാ പ്രഭാതത്തിലും ബോളിവുഡ് ഗായകന്* ഷാന്* ആലപിച്ച 'ഇന്ദോര്* ഹുവാ ഹേ നമ്പര്* വണ്*' എന്ന സ്വച്ഛതാ ഗാനത്തിന്റെ അകമ്പടിയില്* വീട്ടുപടിവാതിക്കല്* വന്ന് നില്*ക്കുന്ന മാലിന്യശേഖരണ വണ്ടികള്*... അതില്* കൃത്യമായി മാലിന്യം നിക്ഷേപിക്കുന്ന ജനങ്ങള്*... രാജ്യത്തെ ഏറ്റവും വൃത്തിയേറിയ നഗരമായ ഇന്ദോറിലെ നിത്യേനയുളള കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് ദൗത്യത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദോര്*, തുടര്*ച്ചയായ ആറാം വര്*ഷവും സ്വച്ഛ് സര്*വേക്ഷ(ശുചിത്വ സര്*വേ)ണില്* ഒന്നാമതെത്തിയിരുന്നു. വെളിയിട വിസര്*ജ്ജനമുള്*പ്പെടെ എല്ലാത്തരം മാലിന്യങ്ങളും നഗരത്തിലെവിടെയുമില്ലെന്ന് ഉറപ്പാക്കുന്നതില്* ജാഗരൂകരാണ് ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* (ഐ.എം.സി). ജനങ്ങളാകട്ടെ ഇതിനോട് പൂര്*ണമായും സഹകരിക്കുകയും ചെയ്യുന്നു. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം ചവറ്റുകുട്ടകള്* സ്ഥാപിച്ചിട്ടുണ്ട്. ജൈവവും അജൈവവുമായ മാലിന്യങ്ങള്* നിക്ഷേപിക്കുന്നതിന് വെവ്വേറെ കുട്ടകളുണ്ട്. ജനങ്ങള്* മാലിന്യം ഇതില്* മാത്രം കൃത്യമായി നിക്ഷേപിക്കുന്നു. ദിവസത്തില്* മൂന്ന് നേരം മാലിന്യങ്ങള്* നഗരസഭ നീക്കംചെയ്യും. നടപ്പാതകളും റോഡുകളും അടിച്ചുവൃത്തിയാക്കും. ഒപ്പം വീടുകളില്*നിന്നും സ്ഥാപനങ്ങളില്* നിന്നുമുള്ള മാലിന്യങ്ങളും കൃത്യമായി ശേഖരിക്കും.
രാജ്യത്തെ ആദ്യത്തെ സെവന്* സ്റ്റാര്* മാലിന്യവിമുക്ത നഗരമാണ് ഇന്ദോര്*. പൊതുവിടത്തിലെ വിസര്*ജ്ജനം പൂര്*ണമായി ഇല്ലാതാക്കാന്* ഐ.എം.സിക്ക് സാധിച്ചു എന്നതാണ് മറ്റൊരുനേട്ടം. നഗരത്തിലും പ്രാന്തപ്രദേശത്തും ശൗചാലയങ്ങള്* സ്ഥാപിച്ചാണ് നഗരസഭ ഇക്കാര്യം നടപ്പാക്കിയത്. ഇന്ന് ഇന്ദോറിലാരും പൊതുവിടത്ത് വിസര്*ജ്ജനം നടത്താറില്ല. ദേവ്ഗാര്*ഡിയനിലെ 150 ഏക്കര്* വിസ്തൃതിയുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലാണ് നഗരത്തിലെ മാല്യങ്ങള്* സംസ്*ക്കരിക്കുന്നത്. മാലിന്യനീക്കത്തിനായി ആയിരത്തിലേറെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. 2016-ല്* വൃത്തിയുടെ കാര്യത്തില്* രാജ്യത്ത് 25-ാം സ്ഥാനത്തായിരുന്നു ഇന്ദോര്*. എന്നാല്*, അടുത്ത വര്*ഷം അവര്* ഒന്നാമതെത്തി. പിന്നീട് തുടര്*ച്ചയായ വര്*ഷങ്ങളില്* അവര്* തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്*, എങ്ങനെയാണ് അവര്* ഒരു വര്*ഷം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്? ഉത്തരം ലളിതമാണ്, നടപ്പാക്കാന്* ബുദ്ധിമുട്ടും. 100 ശതമാനം ഉറവിടത്തില്* തന്നെ മാലിന്യം തരംതിരിച്ചതാണ്* അവരുടെ മാലിന്യസംസ്*കരണത്തിന്റെ വിജയകാരണം. ഇത് മാലിന്യസംസ്*കരണത്തിന്റെ തുടര്*ന്നുള്ള ഘട്ടങ്ങളിലും പിന്തുടര്*ന്നു.
.jpg?$p=818dc93&&q=0.8)
ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ |
മാലിന്യ സംസ്*ക്കരണത്തിലെ ഇന്ദോര്* മാതൃക
35 ലക്ഷം ജനസംഖ്യയുള്ള ഇന്ദോര്* പ്രതിദിനം 1900 ടണ്* മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. നിലവില്* ഈ മാലിന്യം മുഴുവന്* സംസ്*ക്കരിക്കപ്പെടുകയാണ്. ഏതാനും വര്*ഷങ്ങള്*ക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇന്ത്യയിലെ മറ്റേതൊരു സാധാരണ നഗരത്തേയും പോലെ മാലിന്യസംസ്*ക്കരണം വലിയ പ്രശ്*നമായിരുന്നു ഇന്ദോറിലും. തുടക്കത്തില്* നഗരത്തിലെ മാലിന്യം ദിവസേന ശേഖരിക്കുന്ന പതിവുണ്ടായിരുന്നില്ല. മാലിന്യ സംസ്*ക്കരണം ഒരു ചീഞ്ഞുനാറുന്ന പ്രശ്*നം തന്നെയായിരിന്നു. വഴിനീളെ മാലിന്യം കുന്നുകൂടിക്കിടന്നു. തെരുവുനായകള്* മാലിന്യം വലിച്ചുകൊണ്ട് നടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതുകണ്ട് സഹികെട്ടാണ് മാലിന്യസംസ്*ക്കരണത്തിന് ഐ.എം.സി ഇറങ്ങിപ്പുറപ്പെടുന്നത്.
താഴേത്തട്ടിലെ ജനങ്ങളെ ബോധവല്*ക്കരിച്ചുകൊണ്ട് മാത്രം വിജയിക്കുന്ന പദ്ധതിയായതിനാല്* വീടുകളില്*നിന്നു തന്നെ തുടക്കംകുറിച്ചു. ചെറിയ തോതില്* മാലിന്യം സംസ്*ക്കരിക്കുന്ന പദ്ധതിയുമായാണ് കോര്*പറേഷന്* രംഗത്തെത്തിയത്. തുടക്കത്തില്* രണ്ട് വാര്*ഡുകളിലായിരുന്നു പദ്ധതി. തിരഞ്ഞെടുത്ത രണ്ട് വാര്*ഡുകളിലെ 100 ശതമാനം മാലിന്യവും ശേഖരിക്കാനായിരുന്നു പദ്ധതി. തരംതിരിച്ച് മാലിന്യം ശേഖരിക്കാനും ശ്രദ്ധിച്ചു. ഇത് വിജയിച്ചതോടെ രണ്ട് മാസത്തിന് ശേഷം 10 വാര്*ഡുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. എട്ട് മാസത്തിനുള്ളില്* നഗരസഭയിലിലെ 85 വാര്*ഡുകളിലും പദ്ധതി നിലവില്* വന്നു.
മാലിന്യങ്ങള്* ഉറവിടത്തില്* തന്നെ വേര്*തിരിക്കുന്നതില്* പൊതുജനപങ്കാളിത്തം വലിയ പ്രാധാന്യമര്*ഹിക്കുന്നതാണ്. ഇതിനായി എങ്ങനെ മാലിന്യം തരംതിരിക്കും എന്നത് പറഞ്ഞുകൊടുക്കാന്* പ്രത്യേകസംഘം ഓരോ വീടുകളിലും കയറിയിറങ്ങി. മാലിന്യരഹിത മാര്*ക്കറ്റ് പ്രചാരണത്തിലൂടെ മാര്*ക്കറ്റില്*നിന്നുള്ള മാലിന്യങ്ങള്* കുറച്ചു.
ജനങ്ങള്* ഇതിനോട് പൂര്*ണമായും സഹകരിച്ചു. ഓരോ വാര്*ഡും മാലിന്യമുക്തമാക്കാന്* അവര്* ശ്രദ്ധിച്ചു. ഭക്ഷണ മാലിന്യങ്ങള്* പല വീടുകളും കംപോസ്റ്റാക്കിയും മാറ്റി. കുപ്പികളും പാത്രങ്ങളും പരമാവധി പുനരുപയോഗിക്കാന്* തുടങ്ങി. വീടുകളില്*നിന്ന് ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്* എന്നതിന് പുറമേ ഭക്ഷണമാലിന്യങ്ങള്*, ഖരമാലിന്യങ്ങള്*, പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി മാലിന്യം, ഹാനികരമായ മാലിന്യം, ഇ മാലിന്യം എന്നിങ്ങനെ ആറു രീതിയില്* തരംതിരിച്ചാണ് മാലിന്യങ്ങള്* ശേഖരിക്കുന്നത്.
തരംതിരിച്ച മാലിന്യങ്ങള്* മുന്*സിപ്പാലിറ്റിയുടെ വാഹനത്തില്* പ്രത്യേകം പ്രത്യേകമായി തന്നെ നിക്ഷേപിക്കണം. 50 കിലോയില്* താഴെ ഉത്പാദിപ്പിക്കുന്ന മാലിന്യം കോര്*റേഷന്* വീടുകളിലെത്തി ശേഖരിക്കും. വലിയ തോതിലുള്ള മാലിന്യങ്ങള്* പ്രത്യേക സംവിധാനത്തിലൂടെയും ശേഖരിച്ചു.
മാലിന്യശേഖരണത്തിന് പിന്തുണ നല്*കാന്* മൂന്ന് ഷിഫ്റ്റുകളിലായി 8500 ശുചീകരണ തൊഴിലാളികളെയാണ് കോര്*പറേഷന്* നിയമിച്ചിരിക്കുന്നത്.
.jpg?$p=fdf1e0b&&q=0.8)
ഇന്ദോറിലെ ശുചീകരണ തൊഴിലാളികൾ |
സംസ്*ക്കരിക്കാന്* കാര്യക്ഷമമായ മാര്*ഗങ്ങള്*
മാലിന്യങ്ങള്* വിവിധ കേന്ദ്രങ്ങളില്*നിന്ന് ശേഖരിക്കാനായി കോര്*പറേഷന് ആയിരത്തോളം വാഹനങ്ങളാണുള്ളത്. മാലിന്യം ശേഖരിക്കാന്* എത്തുന്ന വാഹനത്തിനും ആറ് പ്രത്യേക ഭാഗങ്ങളുണ്ട്. ഇതില്* തരംതിരിച്ചാണ് വീടുകളില്*നിന്ന് മാലിന്യം ശേഖരിക്കുക. ദിവസവും വാഹനം വീട്ടുപടിക്കലെത്തുമ്പോള്* സ്വച്ഛതാ ഗാനം മുഴങ്ങും. വീടുകളില്*നിന്ന് ആളുകള്* കൃത്യമായി സജ്ജീകരിച്ചിട്ടുള്ള അറകളില്* മാത്രം മാലിന്യം നിക്ഷേപിക്കും. വീടിന്* പുറത്ത് ഇത് പ്രത്യേകം വേര്*തിരിച്ച് വെച്ചാല്* ശുചീകരണ തൊഴിലാളികള്* തന്നെ മാലിന്യം വാഹനത്തിലേക്ക് മാറ്റും. ഈ വാഹനങ്ങളില്* ശേഖരിക്കുന്ന മാലിന്യങ്ങള്* ഗാര്*ബേജ് ട്രാന്*സ്ഫര്* സ്റ്റേഷനുകളിലേ(ജി.ടി.എസ്)ക്കാണ് എത്തിക്കുക. പ്രതിദിനം ടണ്* കണക്കിനു മാലിന്യമാണ് ഓരോ ജി.ടി.എസും കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്* നിരവധി കേന്ദ്രങ്ങള്* നഗരത്തിലങ്ങോളമിങ്ങോളമുണ്ട്. ഇവിടെനിന്നാണ് മാലിന്യങ്ങള്* ജൈവ, അജൈവ മാലിന്യങ്ങള്* വേര്*തിരിച്ച് സംസ്*കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്. ഖരമാലിന്യം മെറ്റീരിയല്* റിക്കവറി ഫെസിലിറ്റി കേന്ദ്രത്തില്* എത്തിക്കും. ജൈവ മാലിന്യങ്ങള്* ബയോഗ്യാസ് പ്ലാന്റുകളിലേക്കും മാറ്റും. മാലിന്യങ്ങള്* തൂക്കി തിട്ടപ്പെടിത്തിയശേഷം കംപ്രസ് ചെയ്താണ് മെറ്റീരിയല്* റിക്കവറി കേന്ദ്രത്തിലേക്കോ കംപോസ്റ്റ് പ്ലാന്റിലേക്കോ മാറ്റുന്നത്. ഇതിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ജി.പി.എസ്. സംവിധാനമുണ്ട്. ഇതുവഴി വാഹനങ്ങള്* കൃത്യമായി ട്രാക്ക് ചെയ്യും.
രാജ്യത്തെ മറ്റ് നഗരസഭകള്* മാലിന്യമലകള്*കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് ഇന്ദോര്* കാര്യക്ഷമമായി മെറ്റീരിയല്* റിക്കവറി സംവിധാനം കൊണ്ടുപോകുന്നത്. ഇവിടെ മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത മുന്*നിര്*ത്തി ഇതിനെ കൃത്യമായി വേര്*തിരിക്കുന്നു.
മെറ്റീരിയല്* റിക്കവറി കേന്ദ്രത്തിലെത്തിക്കുന്ന മാലിന്യങ്ങള്* ആദ്യം ഭാരനിര്*ണയം നടത്തും. തുടര്*ന്ന് വലിപ്പം, മെറ്റീരിയല്*, ഉപയോഗസാധ്യത എന്നിവയെല്ലാം പരിഗണിച്ച് അവയെ 18 വിഭാഗങ്ങളായി തരംതിരിക്കും. പ്ലാസ്റ്റിക്, കടലാസ്, ലോഹം, റബര്* തുടങ്ങി ഉപയോഗ സാധ്യതയുള്ള ഖരമാലിന്യങ്ങള്* വേര്*തിരിച്ചു വിവിധ കമ്പനികള്*ക്കു പുനരുപയോഗത്തിനു കൈമാറും. ബാക്കി വരുന്നവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്* (ആര്*.ഡി.എഫ്.) ആയി സിമന്റ് കമ്പനികളിലും വൈദ്യുതി പ്ലാന്റുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു.
ഇതിനായി ഭാരത് സിമിന്റ് ഉള്*പ്പെടെയുള്ള കമ്പനികളുമായി ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* കരാറിലേര്*പ്പെട്ടിട്ടുണ്ട്. ജൈവമാലിന്യങ്ങള്* സംസ്*ക്കരിക്കുന്നതിനായി 550 ടണ്* ശേഷിയുള്ള പ്ലാന്റും ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷനുണ്ട്. അതുവഴി മാലിന്യത്തില്*നിന്ന് ഊര്*ജ്ജം നിര്*മിക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കുന്നു.
.jpg?$p=b103e4b&&q=0.8)
ഗോവര്*ധന്* ബയോ സി.എന്*.ജി. പ്ലാന്റ് |
മാലിന്യത്തില്*നിന്ന് ഊര്*ജം, വരുമാനം
ചോയിത്രം മാര്*ക്കറ്റിലെ ജൈവമാലിന്യങ്ങള്* സംസ്*കരിക്കുന്ന പ്ലാന്റാണ് ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* ആദ്യം ആരംഭിച്ചത്. നഗരത്തിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഏറ്റവും വലിയ മാര്*ക്കറ്റാണ് ചോയിത്രം മാര്*ക്കറ്റ്. ദിവസേന 20 ടണ്* മാലിന്യമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നത്. മാര്*ക്കറ്റിന് സമീപത്താണ് ആദ്യം സി.എന്*.ജി. പ്ലാന്റ് കോര്*പറേഷന്* സ്ഥാപിച്ചത്. ഇന്ദോര്* കോര്*പറേഷനും മഹീന്ദ്ര ആന്*ഡ് മഹീന്ദ്രയുമായി ചേര്*ന്നു പി.പി.പി. മാതൃകയില്* സ്ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 800 കിലോ ബയോ സി.എന്*.ജി. ഉല്*പാദിപ്പിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. നഗരത്തിലെ 22 ബസുകള്*ക്ക് ഇന്ധനമായിരുന്നത് ഈ സി.എന്*.ജിയാണ്. ഇതെല്ലാം വലിയ മാറ്റമാണ് നഗരത്തില്* കൊണ്ടുവന്നത്. മാലിന്യം വലിയ ആദായം നല്*കുമെന്ന തിരിച്ചറിവായിരുന്നു അതില്* പ്രധാനം. അത് മുന്നില്*കണ്ടാണ് പദ്ധതി വിപുലീകരിക്കാന്* ഇന്ദോര്* മുന്*സിപ്പല്* കോര്*പറേഷന്* തീരുമാനിച്ചത്. 70 വര്*ഷത്തോളം ഇന്ദോറിന്റെ മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന ദേവഗുരാഡിയയിലാണ് ബയോ സി.എ.ന്*.ജി. പ്ലാന്റ് സ്ഥാപിച്ചത്. 150 കോടി മുതല്* മുടക്കില്* നിര്*മിച്ച ഗോവര്*ദ്ധന്* പ്ലാന്റ് 2022 ഫെബ്രുവരിയില്* പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
15 ഏക്കറില്* സ്ഥിതി ചെയ്യുന്ന പ്ലാന്റ് ജൈവമാലിന്യത്തില്*നിന്ന് സി.എന്*.ജി. നിര്*മിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലാന്റും ഈ രീതിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റുമാണ്. സ്വകാര്യ കമ്പനിയായ എവര്* എന്*വിറോ റിസോഴ്*സ് മാനേജ്*മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്*ന്നാണ് ഇന്ദോര്* മുന്*സിപ്പാലിറ്റി ഗോവര്*ദ്ധന്* പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 550 ടണ്* മാലിന്യം സംസ്*ക്കരിക്കാനുള്ള ശേഷിയുള്ള പ്ലാന്റില്* 17,000 കിലോ സി.എന്*.ജിയും 10 ടണ്* ജൈവവളവും ഉത്പാദിപ്പിക്കാനാകും. പ്ലാന്റ് പ്രവര്*ത്തിക്കുന്നതിനാവശ്യമായ ജൈവ മാലിന്യം കോര്*പറേഷന്* കമ്പനിക്ക് നല്*കും. പകരമായി പ്രതിവര്*ഷം കമ്പനി 2.5 കോടി രൂപയാണ് റോയല്*റ്റിയായി നഗരസഭയ്ക്ക് നല്*കുക. പ്ലാന്റില്* ഉത്പാദിപ്പിക്കുന്ന സി.എന്*.ജിയുടെ പാതി നഗരസഭ തിരികെ വാങ്ങും. വിപണിവിലയില്* അഞ്ച് രൂപ കുറവിലാണ് കമ്പനി നഗരസഭയ്ക്ക് സി.എന്*.ജി. വില്*ക്കുന്നത്. നഗരത്തിലെ 146 ബസുകളില്* ഈ ഇന്ധനമാണ് ഉപയോഗിക്കുന്നത്. പ്ലാന്റില്* നിര്*മിക്കുന്ന സി.എന്*.ജിയുടെ പകുതി വാങ്ങുന്നത് മേഖലിലെ ഗ്യാസ് വിതരണക്കാരായ സ്വകാര്യ കമ്പനികളാണ്. പ്ലാന്റില്* ഉത്പാദിപ്പിക്കപ്പെടുന്ന കംപോസ്റ്റ് കമ്പനി വില്*ക്കുകയും ചെയ്യുന്നു.
.jpg?$p=71e446e&&q=0.8)
ഇന്ദോറില്* ശേഖരിച്ച ജൈവമാലിന്യം പ്ലാന്റിലേക്ക് മാറ്റുന്നു |
ശുചിത്വ റാങ്കിങ്ങില്* നമ്മള്* എവിടെ?
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്* രാജ്യത്ത് തന്നെ മുന്നില്* നില്*ക്കുന്ന നമ്മുടെ സംസ്ഥാനം പക്ഷേ ,വൃത്തിയുടെ കാര്യത്തില്* വളരെ പിന്നിലാണ്.
2022-ലെ സ്വച്ഛതാ സര്*വേയില്* 1650 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു കേരളം.100 താഴെ തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്* ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. ജാര്*ഖണ്ഡും ഉത്തരാഖണ്ഡും ഹിമാചല്* പ്രദേശുമെല്ലാം നമുക്ക് മുന്നിലാണ്. പത്തു ലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളില് ആദ്യത്തെ 200-നുള്ളില്* കേരളത്തില്*നിന്നുള്ളത് ഒരു നഗരം മാത്രമാണ്, ആലപ്പുഴ.
പട്ടികയില്* 190-ാം സ്ഥാനത്താണ് ആലപ്പുഴ. പട്ടികയില്* കൊച്ചിയുടെ സ്ഥാനം 298-ആണ്. തിരുവനന്തപുരം (305), തൃശ്ശൂര്* (313), പാലക്കാട് (319), കോഴിക്കോട് (336) കൊല്ലം (366) എന്നിങ്ങനെയാണ് തുടര്*ന്നുള്ള സ്ഥാനങ്ങള്*. ഈ പട്ടികയില്* ആന്ധ്രാപ്രദേശിലെ തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മൈസൂരു രണ്ടാമതും ന്യൂഡല്*ഹി മുന്*സിപ്പല്* കോര്*പറേഷന്* മൂന്നാംസ്ഥാനത്തുമാണ്.
നമുക്ക് എന്താണ് ചെയ്യാന്* സാധിക്കുക?
കേരളത്തില്* പ്രതിദിനം ഏകദേശം 1800 ടണ്* അജൈവ പാഴ്*വസ്തുക്കള്* രൂപപ്പെടുന്നുണ്ടെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്* പറയുന്നത്. ഇതില്* പുനഃചംക്രമണ യോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളുണ്ട്. വീടുകളില്* രൂപപ്പെടുന്ന മുഴുവന്* അജൈവിക പാഴ്വസ്തുക്കളും വീടുകളില്*നിന്നും സ്ഥാപനങ്ങളില്*നിന്നും വൃത്തിയായി തരംതിരിച്ച് ശേഖരിച്ച് പുനഃചംക്രമണത്തിനോ പുനരുപയോഗത്തിനോ വിധേയമാക്കുക എന്നതാണ് പ്രായോഗികമായ മാര്*ഗം. ഇക്കാര്യം വിജയകരമായി നടപ്പാക്കിയ മറ്റു മാതൃകകള്* പിന്തുടരാവുന്നതാണ്. ഉറവിടത്തില്* തന്നെ പരമാവധി വേര്*തിരിക്കാന്* ബോധവത്കരണം നല്*കിയാല്* ഇത് വിജയകരമായി നടപ്പാക്കാം.
കൃത്യമായി വേര്*തിരിക്കുന്ന മാലിന്യം ശേഖരിച്ച്, റീസൈക്കിള്* ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് വികേന്ദ്രീകൃതമായോ കേന്ദ്രീകൃതമായോ ഇത് ചെയ്യണം. നിലവില്* കട്ടിയുള്ള വസ്തുക്കള്* പാഴ്വസ്തു വ്യാപാരികള്* ശേഖരിക്കുകയും പരമാവധി റീസൈക്ലിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്* കട്ടികുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്* ആരും ശേഖരിക്കുന്നില്ല. ബാക്കിയുള്ളവ അശാസ്ത്രീയമായി വീടുകളിലും സ്ഥാപനങ്ങളിലും കത്തിച്ചുകളയുകയോ, അലക്ഷ്യമായി വലിച്ചെറിയുകയോയാണ് ചെയ്യുന്നത്. 100 ശതമാനം ഇത് ശേഖരിക്കുകയും പുനരുപയോഗിക്കുകയും ചെയ്താല്* മാത്രമേ ഈ പ്രശ്*നത്തിന് പരിഹാരം കണാന്* സാധിക്കുകയുള്ളൂ.
.jpg?$p=c0dff4c&&q=0.8)
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനാവാതെ കൊച്ചി നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ |
സംസ്ഥാനത്തെ മാലിന്യത്തില്* 49 ശതമാനവും ഗാര്*ഹിക മാലിന്യമാണെന്നാണ് ശുചിത്വ മിഷന്റെ കണക്കുകള്*. വീടുകളില്*നിന്നും കച്ചവടസ്ഥാപനങ്ങളില്*നിന്നുമുള്ള ജൈവ- അജൈവ മാലിന്യങ്ങള്* വേര്*തിരിക്കാതെ ഒരു പ്രദേശത്ത് കേന്ദ്രീകൃതമായി കൊണ്ടുതള്ളുകയാണ് ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും ചെയ്തിരുന്നത്.
ബ്രഹ്*മപുരത്തും വിളപ്പില്*ശാലയിലും ലാലൂരിലും ഞെളിയന്*പറമ്പിലും വടവാതൂരിലുമെല്ലാം ഇങ്ങനെയാണ് മാലിന്യങ്ങള്* കുന്നുകൂടിയതും. എന്നാല്*, ഇതിനെതിരേ വലിയ ജനകീയ പ്രതിഷേധം ഉയര്*ന്നതോടെ ഇവയില്* പലതും അടച്ചു. പകരം ജൈവ മാലിന്യം ഉറവിടത്തില്* തന്നെ സംസ്*കാരിക്കാനുള്ള പദ്ധതികള്* പല തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പിലാക്കി. ജൈവമാലിന്യ സംസ്*കരണത്തിനായി പല തദ്ദേശസ്ഥാപനങ്ങളും ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് യൂണിറ്റുകളും വിതരണം ചെയ്തിരുന്നു. ജൈവ മാലിന്യങ്ങള്* മുഴുവന്* ഉറവിടത്തില്* തന്നെ കമ്പോസ്റ്റും ബയോഗ്യാസുമാക്കി മാറ്റുകയോ, ഒരു കേന്ദ്രീകൃത സംവിധാനത്തില്* ബയോഗ്യാസ് ആക്കിമാറ്റുകയോയാണ് പ്രായോഗികമാര്*ഗം. ഹരിതകര്*മ സേനയുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. വലിയ പ്രശ്*നമില്ലാത്ത രീതിയില്* മുന്നോട്ട് പോകുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്. എന്നാല്* ചുരുക്കം ചില നല്ല മാതൃകകള്* ഒഴിച്ചാല്* വലിയ നഗരപ്രദേശങ്ങളില്* ഈ പദ്ധതികള്* പലതും ഫലപ്രദമായില്ല.
കൃത്യമായ ആസൂത്രണത്തോടെയും കാര്യമായ മേല്*നോട്ടത്തോടെയും നടപ്പാലാക്കിയാല്* മാത്രമേ കേരളത്തില്* ഇത്തരം പദ്ധതികള്* നടപ്പാകൂ എന്നതാണ് യാഥാര്*ത്ഥ്യം. ഒപ്പം ജനങ്ങളുടെ സഹകരണവും. പൊതുജനപങ്കാളിത്തമില്ലാതെ ഒരു മാലിന്യസംസ്*കരണ പദ്ധതിയും വിജയിച്ചിട്ടില്ല.